Sunday, July 3, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Interview

ഫാഷിസത്തിന്റെ ആക്രമണത്തിന് ജാതിയും മതവുമുണ്ട്

അഹ്മദ് നസീഫ്‌ by അഹ്മദ് നസീഫ്‌
21/01/2016
in Interview
shakir-t-velom.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

രാജ്യത്തിന് മേലുള്ള ഫാഷിസത്തിന്റെ പിടുത്തം അനുദിനം മുറുകി കൊണ്ടിരിക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഏത് തരത്തിലുള്ള ഫാഷിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനത്തിനും അതിന്റേതായ പ്രസക്തിയുണ്ട്. അത്തരത്തിലുള്ള ഫാഷിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങളിലെ ശ്രദ്ധേയമായ ഒന്നാണ് കേരളക്കരയുടെ സാമൂഹിക രാഷ്ട്രീയ പശ്ചാത്തലത്തില്‍ ധീരമായ ഇടപെടലുകള്‍ നടത്തിയിട്ടുള്ള യുവജന സംഘടനയായ സോളിഡാറ്റിയുടെ ‘സംഘ്പരിവാര്‍ കാലത്തും ഇന്ത്യക്ക് ജീവിച്ചേ പറ്റൂ’ എന്ന തലക്കെട്ടിലുള്ള കാമ്പയിന്‍. കാമ്പയിന്റെ പശ്ചാത്തലത്തില്‍ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് ടി. ശാക്കിര്‍ വേളം ഇസ്‌ലാം ഓണ്‍ലൈവിന് അനുവദിച്ച പ്രത്യേക അഭിമുഖം:

* ഫാഷിസ്റ്റു വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ധാരാളമായി നടക്കുന്ന കേരളം പോലുള്ള ഒരു സംസ്ഥാനത്ത് സോളിഡാരിറ്റി ഇത്തരം ഒരു കാമ്പയിന്‍ മുന്നോട്ടു വെക്കുന്നതിന്റെ പ്രസക്തി എന്താണ്?
– രാജ്യവ്യാപകമായി ഫാഷിസത്തിനെതിരെ പ്രതിഷേധങ്ങളും പ്രതിരോധങ്ങളും ഉയര്‍ന്നു വന്നിരിക്കുന്ന ഒരു പശ്ചാത്തലമാണിത്. സംഘ്പരിവാറിന്റെ ഭാഗത്തു നിന്നും ജനങ്ങള്‍ക്ക് നേരെ അതിക്രമങ്ങളും അനീതികളും നടമാടുന്ന പശ്ചാത്തലം നിലനില്‍ക്കുന്നുണ്ട്. ഉത്തരവാദപ്പെട്ട സംവിധാനങ്ങളും സ്ഥാപനങ്ങളും കാവിവല്‍കരിക്കാനുള്ള ശ്രമങ്ങള്‍ കേന്ദ്ര സര്‍ക്കാറിന്റെ ഭാഗത്തു നിന്ന് നടന്നു കൊണ്ടിരിക്കുന്നു. ഈയൊരു പശ്ചാത്തലത്തില്‍ തന്നെയാണ് സോളിഡാരിറ്റി ഫാഷിസത്തെയും സംഘ്പരിവാറിനെയും കുറിച്ച് സംസാരിക്കുന്നത്. രാജ്യത്ത് നടക്കുന്ന ഫാഷിസ്റ്റ് വിരുദ്ധ കാമ്പയിനുകളെ ശക്തിപ്പെടുത്തുന്നതോടൊപ്പം സംഘ്പരിവാറിനെ മുന്‍നിര്‍ത്തി മറ്റു ചില കാര്യങ്ങള്‍ രാജ്യത്തോട് പറയണമെന്നും സോളിഡാരിറ്റി ഇതിലൂടെ ആഗ്രഹിക്കുന്നു. സംഘ്പരിവാറിന്റെ പ്രഖ്യാപിത ആശയങ്ങളില്‍ തന്നെയുള്ളതാണ് അതിന്റെ വംശീയ മുന്‍വിധികള്‍. നാം സംഘ്പരിവാറിനെ കുറിച്ചും ഇന്ത്യന്‍ ഫാഷിസത്തെ കുറിച്ചും സംസാരിക്കുമ്പോള്‍, പ്രത്യേകിച്ചും കേരളീയ അന്തരീക്ഷത്തില്‍ പലപ്പോഴും ഉന്നയിക്കാതെ പോകുന്ന കാര്യമാണ് അത് മുന്നോട്ടു വെക്കുന്ന വംശീയ വിദ്വേഷങ്ങളും മുന്‍വിധികളും. അവയെ തിരിച്ചറിയുകയും പ്രശ്‌നവല്‍കരിക്കുകയും അതിന് ഫലപ്രദമായ പ്രതിരോധം തീര്‍ക്കുകയും ചെയ്തു കൊണ്ട് മാത്രമേ സംഘ്പരിവാര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളെ പ്രതിരോധിക്കാന്‍ കഴിയൂ എന്നാണ് സോളിഡാരിറ്റി വിശ്വസിക്കുന്നത്.

You might also like

‘ഒരു തുള്ളി കണ്ണീര്‍പോലും പൊഴിക്കില്ല, ഇതെല്ലാം നാം അതിജീവിക്കുക തന്നെ ചെയ്യും’

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഭൂരിപക്ഷ വിദ്വേഷത്തിനെതിരെ പോരാടേണ്ടതുണ്ട്: നയന്‍താര സൈഗാള്‍

‘ലോകം ഇപ്പോഴും ഇസ്രായേലിന് ആയുധങ്ങള്‍ വില്‍ക്കുന്ന തിരക്കിലാണ്’

യുക്രേനിയന്‍ അഭയാര്‍ത്ഥി പ്രതിസന്ധിയോടുള്ള യൂറോപ്പിന്റെ പ്രതികരണം ?

* കാമ്പയിന്‍ തലക്കെട്ടില്‍ ‘സംഘ്പരിവാര്‍’ എന്ന് പേരെടുത്ത് പറഞ്ഞിരിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. ഇങ്ങനെ പേരെടുത്ത് തന്നെ പറഞ്ഞതു കൊണ്ട് സോളിഡാരിറ്റി എന്താണ് ഉദ്ദേശിക്കുന്നത്?
– ‘സംഘ്പരിവാര്‍ കാലത്തും ഇന്ത്യക്ക് ജീവിച്ചേ പറ്റൂ’ എന്നാണ് സോളിഡാരിറ്റി പറയുന്നത്. ഇന്ത്യയെന്നത് അടിസ്ഥാനപരമായി സംഘ്പരിവാറിന്റേതല്ല എന്ന ആശയം അത് പ്രതിഫലിപ്പിക്കുന്നുണ്ട്. ആ ആശയം തന്നെയാണ് അതിലെ ഏറ്റവും വലിയ പ്രകോപനം എന്നാണ് സോളിഡാരിറ്റി മനസ്സിലാക്കുന്നത്. ഇന്ത്യന്‍ ദേശീയതയെ വളരെ വേഗത്തില്‍ സംഘ്പരിവാര്‍ ആശയങ്ങളും സംഘടനകളും ആന്തരികവല്‍കരിക്കുകയും എന്നിട്ടവര്‍ വരണ്ട ദേശീയതയുടെ കീഴില്‍ ഉള്‍പ്പെടാത്ത മുഴുവന്‍ ആശയങ്ങളെയും ജനവിഭാഗങ്ങളെയും ദേശവിരുദ്ധരായി മുദ്രകുത്തുകയും ചെയ്യുകയെന്നതാണ് ഇന്ത്യയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതിലൂടെ ദേശസ്‌നേഹികളുടെയും ദേശദ്രോഹികളുടേതുമായ രണ്ട് ദ്വന്ദങ്ങള്‍ കൃത്യമായി സൃഷ്ടിക്കപ്പെടുന്നു. സംഘ്പരിവാര്‍ ദേശസ്‌നേഹികളെ പ്രതിനിധീകരിക്കുന്നവരും സംഘ്പരിവാറിനെ എതിര്‍ക്കുന്ന ആശയങ്ങളും ജനങ്ങളും ദേശദ്രോഹികളുമായി മാറുന്നു. ഹൈദരാബാദില്‍ ആത്മാഹുതി ചെയ്ത രോഹിത് വിമുലയെന്ന വിദ്യാര്‍ഥിക്കെതിരെ ബി.ജെ.പിക്കാരനായ കേന്ദ്രമന്ത്രി നല്‍കിയ കത്ത് അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. രാജ്യദ്രോഹ പ്രവര്‍ത്തനം സര്‍വകലാശാലയില്‍ നടക്കുന്നു, അതിന് നേതൃത്വം കൊടുക്കുന്നവരാണ് രോഹിത് അടക്കമുള്ള വിദ്യാര്‍ഥികള്‍ എന്നാണ് അതില്‍ പറയുന്നത്. യഥാര്‍ഥത്തില്‍ അവര്‍ അവിടെ ഉയര്‍ത്തുന്നത് കീഴാള രാഷ്ട്രീയമാണ്. ദലിത്-കീഴാള രാഷ്ട്രീയത്തെ രാജ്യദ്രോഹമാക്കി മാറ്റാന്‍ എളുപ്പത്തില്‍ സാധിക്കുന്നത് സംഘ്പരിവാറിന്റെ ഈ ദ്വന്ദവല്‍കരണത്തിലൂടെയാണ്. ഈയൊരു ദ്വന്ദത്തെ മറിച്ചിടാനുളള ബോധപൂര്‍വമായ ശ്രമമാണ് സോളിഡാരിറ്റി ഉയര്‍ത്തുന്ന ഈ മുദ്രാവാക്യം ഉദ്ദേശിക്കുന്നത്.

* കൊച്ചിയിലെ മനുഷ്യ സംഗമത്തിന്റെയും കോഴിക്കോട് നടന്ന അമാനവ സംഗമത്തിന്റെയും പശ്ചാത്തലത്തില്‍ ഫാഷിസ്റ്റ് വിരുദ്ധ ചേരി ദുര്‍ബലപ്പെടുന്നു എന്ന തരത്തില്‍ ഒരു ചര്‍ച്ച ഉയര്‍ന്നു വന്നിരുന്നു. സോളിഡാരിറ്റി എങ്ങനെയാണതിനെ കാണുന്നത്?
– ഫാഷിസ്റ്റ് വിരുദ്ധ ചേരി ദുര്‍ബലപ്പെടരുത് എന്നാണ് സോളിഡാരിറ്റിയുടെ ആത്മാര്‍ഥമായ ആഗ്രഹം. എല്ലാ ഫാഷിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങളെയും കഴിവിന്റെ പരമാവധി ശക്തിപ്പെടുത്താനും വളര്‍ത്താനുമാണ് കഴിഞ്ഞ 14 വര്‍ഷം സോളിഡാരിറ്റി ശ്രമിച്ചിട്ടുള്ളത്. മറ്റെല്ലാ അഭിപ്രായ വ്യത്യാസങ്ങളെയും മാറ്റി നിര്‍ത്തികൊണ്ട് മനുഷ്യത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന മുഴുവന്‍ ആളുകളെയും ചേര്‍ത്തു നിര്‍ത്തി വളര്‍ത്തിയെടുക്കേണ്ടതാണ് ഫാഷിസ്റ്റ് വിരുദ്ധ ചേരിയെന്നു സോളിഡാരിറ്റി വിശ്വസിക്കുന്നു. കാരണം ഫാഷിസം ഉയര്‍ത്തുന്ന പ്രതിസന്ധി സംഘടനകള്‍ക്കും ജനവിഭാഗങ്ങള്‍ക്കും ഇടയിലുള്ള രാഷ്ട്രീയപരവും അല്ലാത്തതുമായ അഭിപ്രായ വ്യത്യാസങ്ങളേക്കാള്‍ ഭീകരമാണ്.

അതേസമയം കേരളത്തില്‍ നടന്ന രണ്ട് സംഗമങ്ങള്‍, കൊച്ചിയില്‍ നടന്ന മനുഷ്യസംഗമവും കോഴിക്കോട് നടന്ന അമാനവ സംഗമവും ഫാഷിസ്റ്റ് വിരുദ്ധ ചേരി ദുര്‍ബലപ്പെടുന്നുണ്ടോ എന്ന ആശങ്ക മുന്നോട്ടു വെക്കുന്നുണ്ട്. അപ്പോള്‍ ആരാണ് ഫാഷിസ്റ്റ് വിരുദ്ധ ചേരിയെ ദുര്‍ബലപ്പെടുത്തുന്നത് എന്ന ചോദ്യം ന്യായമായും ഉന്നയിക്കേണ്ടി വരും. ഇസ്‌ലാം പേടിയുടെ അന്തരീക്ഷം നമ്മുടെ രാജ്യത്തും നിലനില്‍ക്കുന്നുണ്ട്. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ഇസ്‌ലാംപേടിയെ സംഘ്പരിവാര്‍ വളരെ നന്നായി ഉപയോഗപ്പെടുത്തുന്നുണ്ട്. കൊച്ചിയിലെ മനുഷ്യസംഗമത്തിലെ ചില സംഘാടകരെങ്കിലും ഇസ്‌ലാം പേടിയുടെ ഇരകളാളെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. ഇസ്‌ലാമിനെയും മുസ്‌ലിംകളെയും മുന്‍വിധിയോടെ അകറ്റി നിര്‍ത്തുന്നത് അതിന്റെ ഭാഗമായിട്ടാണ്. ഇസ്‌ലാംപേടി തന്നെയാണ് സംഘ്പരിവാറിന്റെയും ഇക്കാലത്തെ പ്രധാന പ്രചരണായുധം. അതുകൊണ്ടു തന്നെ ഇസ്‌ലാംപേടിയെ ഉള്ളില്‍ വഹിച്ചു കൊണ്ട് ഒരു ഫാഷിസ്റ്റ് വിരുദ്ധ ചേരിയെയും കെട്ടിപ്പടുക്കാനാവില്ലെന്നാണ് സോളിഡാരിറ്റി വിശ്വസിക്കുന്നത്.

* ഫാഷിസ്റ്റുകള്‍ക്ക് പ്രതിരോധം തീര്‍ക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്നത് ഇടതുപക്ഷ പ്രസ്ഥാനങ്ങളാണെന്ന ധാരണ പൊതുവെ നിലനില്‍ക്കുന്നുണ്ട്. അതില്‍ എത്രത്തോളം ശരിയുണ്ട്?
– ഇന്ത്യയിലെ ഫാഷിസത്തിനെതിരെ പലതരത്തിലുള്ള പ്രതിരോധങ്ങളും രാജ്യവ്യാപകമായി ഉയര്‍ന്നു വരുന്നുണ്ട്. അതില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ പ്രതികരണങ്ങളുമുണ്ട്. അതിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. എന്നാല്‍ രാജ്യത്തെ ഏറ്റവും ശക്തമായ ഫാഷിസ്റ്റ് വിരുദ്ധ പ്രതിരോധം ഇടതുപക്ഷത്തിന്റേതാണെന്ന് തോന്നുന്നില്ല. കാരണം ഇടതുപക്ഷത്തിന്റെ ശക്തമായ പ്രതിരോധങ്ങളെന്ന് പറയുന്നത് കേരളത്തിലും വെസ്റ്റ്ബംഗാളിലുമുള്ള ജനകീയ പ്രതിരോധങ്ങളാണ്. എന്നാല്‍ രാജ്യവ്യാപകമായി അക്കാദമിക തലത്തിലും ആശയതലങ്ങളിലും ജനകീയ സ്വഭാവത്തിലും സംഘ്പരിവാര്‍ വിരുദ്ധ പ്രതിരോധങ്ങള്‍ നടക്കുന്നുണ്ട്. ബീഹാറിലെയും ഡല്‍ഹിയിലെയും സംസ്ഥാന തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനം തന്നെ ജനകീയ സ്വഭാവത്തിലുള്ള ഫാഷിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനമായിരുന്നു. ആ പ്രവര്‍ത്തനങ്ങളില്‍ ഇടതുപക്ഷത്തിന് എന്തെങ്കിലും സവിശേഷമായ പങ്കുള്ളതായി അറിയില്ല. എന്നാല്‍ രാജ്യത്ത് നടക്കുന്ന വിവിധ സ്വഭാവത്തിലുള്ള സംഘ്പരിവാര്‍ വിരുദ്ധ കാമ്പയിനുകളെ ശക്തിപ്പെടുത്തുക എന്നത് സോളിഡാരിറ്റിയുടെ ഈ കാമ്പയിന്റെ ലക്ഷ്യമാണ്.

ഇതോടൊപ്പം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഇടതുപക്ഷത്തിന്റെ ഫാഷിസ്റ്റ് വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി പരിമിതികള്‍ കൂടിയുണ്ടെന്നുള്ളതാണ്. സംഘ്പരിവാര്‍ തങ്ങളെ എതിര്‍ക്കുന്നവരെ പല രീതിയിലാണ് കടന്നാക്രമിക്കുന്നത്. അവര്‍ ദലിതുകളെ ആക്രമിക്കുന്നു, മുസ്‌ലിംകളെ ആക്രമിക്കുന്നു, മതന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നു, കമ്മ്യൂണിസ്റ്റുകളെ ആക്രമിക്കുന്നു. ഇങ്ങനെ ഓരോ ജനവിഭാഗത്തിനെ കടന്നാക്രമിക്കാനും അതിന്റേതായ ന്യായങ്ങളും ആശയങ്ങളും അവര്‍ക്കുണ്ട്. സംഘ്പരിവാര്‍ ദലിത് വിഭാഗത്തെ കടന്നാക്രമിക്കുന്നത് അവര്‍ മുന്നോട്ടു വെക്കുന്ന ജാതിബോധത്തിന്റെ കൂടി ഭാഗമായിട്ടാണ്. മുസ്‌ലിംകളെ കടന്നാക്രമിക്കുന്ന് സംഘ്പരിവാര്‍ മുന്നോട്ടു വെക്കുന്ന വംശീയ മുന്‍വിധിയുടെ ഭാഗമാണ്. അതിനെ ഇത്തരത്തില്‍ മനസ്സിലാക്കുന്നതില്‍ ഇടതുപക്ഷം വിജയിച്ചിട്ടില്ല. രാജ്യത്തെ പൗരന്‍മാരെയാണ് ഫാഷിസം കടന്നാക്രമിക്കുന്നതെന്ന് അവര്‍ പറയുമ്പോള്‍ പൗരത്വത്തിന്റെ മാത്രം പ്രശ്‌നമായിട്ടാണ് പലപ്പോഴും അവര്‍ ഫാഷിസം ഉയര്‍ത്തുന്ന പ്രശ്‌നത്തെ സമീപിക്കുന്നത്. കോര്‍പറേറ്റ് വല്‍കരണമാണ് ഫാഷിസം ചെയ്യുന്നത് അതിന്റെ ഇരകള്‍ മുഴുവന്‍ ജനങ്ങളുമാണ്, അതിന് ജാതിയോ മതമോ ഇല്ലെന്ന് അവര്‍ പറയുമ്പോള്‍ ഒരു സാമ്പത്തിക പ്രശ്‌നമായിട്ട് മാത്രമാണ് അതിനെ മുന്നോട്ടു വെക്കുന്നത്. എന്നാല്‍ ഫാഷിസത്തിന്റെ ആക്രമണത്തിന് മതവും ജാതിയും ഉണ്ടെന്നാണ് സോളിഡാരിറ്റി പറയുന്നത്. രണ്ടാമതായി ഫാഷിസം ഏറ്റവുധികം ഉപയോഗപ്പെടുത്തുന്നത് നമ്മുടെ ദേശീയതയെയും അതിന്റെ ഭാഗമായിട്ടുള്ള സംസ്‌കാരത്തെയുമാണ്. ഇതില്‍ ഇടതുപക്ഷത്തിന്റെ നിലപാടെന്ത് എന്നത് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യമാണ്. ദേശീയതയിലും ദേശീയ സംസ്‌കാരത്തിലും അടങ്ങിയിരിക്കുന്ന സവര്‍ണാധിപത്യത്തെ ചോദ്യം ചെയ്യാന്‍ ഇടതുപക്ഷത്തിന് ആശയപരമായും പ്രായോഗികമായും കരുത്തുണ്ടോ എന്ന സംശയം ന്യായമാണ്.

* കാമ്പയിന്റെ ഭാഗമായി എന്തൊക്കെ പ്രവര്‍ത്തനങ്ങളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്?
– കാമ്പയിന്റെ ആശയം പൊജുജനങ്ങളിലേക്ക് കൈമാറുന്നതിന് അഞ്ച് വലിയ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. കേരളത്തില്‍ ആദ്യമായി ബി.ജെ.പിക്ക് മുന്‍സിപാലിറ്റി ഭരണം ലഭിച്ച പാലക്കാട് വെച്ചാണ് കാമ്പയിന്‍ പ്രഖ്യാപനം നടത്തിയിട്ടുള്ളത്. സംഘ്പരിവാര്‍ വിരുദ്ധ പോരാട്ടത്തിന്റെ മുന്‍നിരയിലുള്ള, ബി.ജെ.പി സര്‍ക്കാര്‍ നിരന്തരം വേട്ടയാടി കൊണ്ടിരിക്കുന്ന ടീസ്റ്റ സെറ്റല്‍വാദാണ് കാമ്പയിന്‍ പ്രഖ്യാപിനം നിര്‍വഹിച്ചത്. വധിക്കുമെന്നും ബലാല്‍സംഗം ചെയ്യുമെന്നും സംഘ്പരിവാര്‍ ഭീഷണിപ്പെടുത്തിയിട്ടുള്ള, മംഗലാപുരം കേന്ദ്രീകരിച്ച് നടക്കുന്ന ജനകീയ സമരങ്ങളുടെയും സംഘ്‌വിരുദ്ധ പോരാട്ടങ്ങളുടെയും മുന്നണി പോരാളിയായ ദിവ്യ ദിനകര്‍ സമ്മേളനത്തിലെ മുഖ്യാതിഥിയായിരുന്നു. മണ്ഡല്‍ കമ്മീഷന്റെ 25ാം വാര്‍ഷികം അനുസ്മരിച്ച് കോഴിക്കോട് സമ്മേളനം നടന്നു. പ്രമുഖ ദലിത് ആക്ടിവിസറ്റ് കാഞ്ച എലയ്യയായിരുന്നു അത് ഉദ്ഘാടനം ചെയ്തത്. ബഹുജന്‍ രാഷ്ട്രീയത്തിന്റെ പ്രസക്തി മുന്നോട്ടു വെക്കുന്ന സമ്മേളനമായിരുന്നു അത്. സംഘ്പരിവാറിന്റെ ജാതിയെ കുറിച്ച് ആലപ്പുഴയില്‍ സെമിനാര്‍, മോദി സര്‍ക്കാറിനോട് പ്രതിഷേധിച്ച് പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ച സാംസ്‌കാരിക സംഗമം തൃശ്ശൂരില്‍, തിരുവനന്തപുരത്തും മലപ്പുറത്തും നടക്കുന്ന ബഹുജന റാലികള്‍ തുടങ്ങിയവക്ക് പുറമേ പ്രാദേശിക തലങ്ങളില്‍ പദയാത്രകള്‍, ഫിലിം പ്രദര്‍ശനം, സൗഹൃദ കൂട്ടായ്മകള്‍ തുടങ്ങിയ പരിപാടികളും നടത്തുന്നുണ്ട്.

* കാമ്പയിന്‍ പ്രവര്‍ത്തനങ്ങളെ പൊതുസമൂഹം എങ്ങനെയാണ് സ്വീകരിക്കുന്നത്?
– കാമ്പയിന്‍ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ പൊതുസമൂഹത്തിന്റെ ഭാഗത്തു നിന്നും നല്ല പിന്തുണയും സഹകരണവുമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. നമ്മുടെ നാട് കൊതിച്ചു കൊണ്ടിരുന്ന ഒരു കാമ്പയിനാണ് ഇതെന്നാണ് അനുഭവങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ സാധിച്ചത്. കേരളത്തിലെ ഫാഷിസ്റ്റ് വിരുദ്ധ ചേരി ദുര്‍ബലപ്പെടുന്നുവോ എന്ന ആശങ്ക നിലനില്‍ക്കുന്ന സമയത്താണ് ഫാഷിസ്റ്റ് വിരുദ്ധരായ പരമാവധി ആളുകളെ സമാഹരിച്ച് ഈ കാമ്പയിനുമായി സോളിഡാരിറ്റി മുന്നോട്ടു പോകുന്നത്. കേരളത്തിലെ ഫാഷിസ്റ്റ്, സംഘ്പരിവാര്‍ വിരുദ്ധരായ ആളുകളെയത് സന്തോഷിപ്പിക്കുകയും അവര്‍ക്ക് പ്രതീക്ഷ നല്‍കുകയും ചെയ്യുന്നുണ്ട് എന്നത് ഞങ്ങളെ ആഹ്ലാദിപ്പിക്കുന്നു.

Facebook Comments
അഹ്മദ് നസീഫ്‌

അഹ്മദ് നസീഫ്‌

Related Posts

Interview

‘ഒരു തുള്ളി കണ്ണീര്‍പോലും പൊഴിക്കില്ല, ഇതെല്ലാം നാം അതിജീവിക്കുക തന്നെ ചെയ്യും’

by ഷഹീന്‍ അബ്ദുല്ല/അഫ്രീന്‍ ഫാത്തിമ
22/06/2022
Interview

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഭൂരിപക്ഷ വിദ്വേഷത്തിനെതിരെ പോരാടേണ്ടതുണ്ട്: നയന്‍താര സൈഗാള്‍

by മിതാലി മുഖര്‍ജി
14/05/2022
Interview

‘ലോകം ഇപ്പോഴും ഇസ്രായേലിന് ആയുധങ്ങള്‍ വില്‍ക്കുന്ന തിരക്കിലാണ്’

by അഞ്ജുമാന്‍ റഹ്മാന്‍
24/03/2022
Interview

യുക്രേനിയന്‍ അഭയാര്‍ത്ഥി പ്രതിസന്ധിയോടുള്ള യൂറോപ്പിന്റെ പ്രതികരണം ?

by സെറീന പരീഖ്/ സൈഫ് ഖാലിദ്
12/03/2022
Interview

‘ഇത് യോഗി ആദിത്യനാഥിനെതിരെ സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള പോരാട്ടം’

by അര്‍ഷി ഖുറൈശി/ചന്ദ്രശേഖര്‍ ആസാദ്
22/02/2022

Don't miss it

Great Moments

വിവേകമില്ലെങ്കില്‍ വിനാശം.

05/06/2013
grape.jpg
Quran

മുത്തഖികള്‍ക്കുള്ള പ്രതിഫലം

16/03/2015
Africa

ലിബിയ: വിപ്ലവത്തിന്റെ രണ്ടാം വാര്‍ഷികമാഘോഷിക്കുമ്പോള്‍

16/02/2013
TRUMP-ART.jpg
Politics

ട്രംപിന്റെ ഒരു വര്‍ഷത്തിനിടയിലെ ലോക ചരിത്രം

04/01/2018
eid1.jpg
Faith

പെരുന്നാള്‍: നമുക്കും അവര്‍ക്കുമിടയില്‍

17/08/2012
pryer.jpg
Your Voice

യാത്രക്ക് മുമ്പ് നമസ്‌കാരം ‘ജംആ’ക്കാമോ?

31/01/2013
job.jpg
Tharbiyya

നാം വീണ്ടെടുക്കേണ്ടത് തൊഴിലെടുക്കാനുള്ള മനസ്സ്‌

11/12/2014
Civilization

മതവും രാഷ്ട്രവും തമ്മിലുളള ബന്ധം

08/06/2013

Recent Post

തുനീഷ്യ: പ്രസിഡന്റ് നിര്‍ദേശിച്ച ഭരണഘടന ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യു.ജി.ടി.ടി യൂണിയന്‍

03/07/2022

കുളം കലക്കി മീന്‍ പിടിക്കുന്ന ബി.ജെ.പി

02/07/2022

ഹജ്ജ് തീര്‍ത്ഥാടകനായ ടീമംഗത്തിന് ആശംസ നേര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

02/07/2022

ലിബിയ: പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് അതിക്രമിച്ച് കയറി പ്രതിഷേധക്കാര്‍

02/07/2022

ഉദയ്പൂര്‍ കൊലക്ക് പിന്നിലും ബി.ജെ.പി; പ്രതികള്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍

02/07/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ചോദ്യം- ഹജറുൽ അസ്വദ് സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളെല്ലാം തള്ളിക്കളയുന്ന ഒരു ലഘുലേഖ കാണാനിടയായി . അവ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്ന് നിരക്കുന്നതല്ല എന്നാണ് ലഘുലേഖാകർത്താവിന്റെ പക്ഷം. അങ്ങയുടെ അഭിപ്രായമെന്താണ് ?

https://hajj.islamonlive.in/fatwa/hajarul-aswad/
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!