Thursday, June 30, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Interview

തുനീഷ്യ എല്ലാ തുനീഷ്യക്കാര്‍ക്കും അനുഗ്രഹമായിത്തീരണം – നൂറുദ്ദീന്‍ ബുഹൈരി

അബ്ദുല്‍ ബാഖി ഖലീഫ by അബ്ദുല്‍ ബാഖി ഖലീഫ
21/06/2013
in Interview
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

(തുനീഷ്യന്‍ നീതിന്യായ വകുപ്പ് മന്ത്രി നൂറുദ്ദീന്‍ ബുഹൈരി അല്‍ മുസ്‌ലിം ലേഖകന്‍ അബ്ദുല്‍ ബാഖി ഖലീഫക്ക് നല്‍കിയ പ്രത്യേക അഭിമുഖം)

തുണീഷ്യയിലെ നീതിന്യായ വകുപ്പ് മന്ത്രി എന്ന നിലക്ക് ഈ ഉത്തരവാദിത്തത്തെ എങ്ങനെ വീക്ഷിക്കുന്നു?

You might also like

‘ഒരു തുള്ളി കണ്ണീര്‍പോലും പൊഴിക്കില്ല, ഇതെല്ലാം നാം അതിജീവിക്കുക തന്നെ ചെയ്യും’

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഭൂരിപക്ഷ വിദ്വേഷത്തിനെതിരെ പോരാടേണ്ടതുണ്ട്: നയന്‍താര സൈഗാള്‍

‘ലോകം ഇപ്പോഴും ഇസ്രായേലിന് ആയുധങ്ങള്‍ വില്‍ക്കുന്ന തിരക്കിലാണ്’

യുക്രേനിയന്‍ അഭയാര്‍ത്ഥി പ്രതിസന്ധിയോടുള്ള യൂറോപ്പിന്റെ പ്രതികരണം ?

– ജനങ്ങള്‍ക്കിടയില്‍ വിധികല്‍പിക്കുകയാണെങ്കില്‍ നീതിയോടെ വിധികല്‍പിക്കണം എന്നാണ് അല്ലാഹു നമ്മോട് കല്‍പിച്ചിരിക്കുന്നത്. ‘ഒരു ജനതയോടുള്ള അമര്‍ഷം നീതി പാലിക്കാതിരിക്കാന്‍ നിങ്ങള്‍ക്ക് പ്രേരകമാകരുത്. നിങ്ങള്‍ നീതി പാലിക്കുക. അതാണ് ധര്‍മ്മനിഷ്ഠയോട് ഏറ്റവും അടുത്തത്'(അല്‍ മാഇദ : 8) എന്നാണ് ഖുര്‍ആനിന്റെ ആഹ്വാനം. നീതിയുമായി ബന്ധപ്പെട്ട അടിസ്ഥാന തത്വങ്ങളാണ് ഈ രണ്ട് സൂക്തങ്ങളില്‍ നിഴലിച്ചു നില്‍ക്കുന്നത്. എല്ലാ ജനങ്ങള്‍ക്കും നീതി ലഭ്യമാകുക എന്നത് ഭരണകൂടത്തിന്റെ നിര്‍ബന്ധ ബാധ്യതയാണ്. മത, വര്‍ഗ, വര്‍ണ ദേശ വ്യത്യാസമില്ലാതെ എല്ലാവരോടും സമത്വത്തോടെ പെരുമാറാന്‍ കഴിയണം. ന്യായാധിപന്റെ മുന്നില്‍ തങ്ങളുടെ പ്രശ്‌നം ഉന്നയിക്കാനും ന്യായം ബോധിപ്പിക്കാനും എല്ലാവര്‍ക്കും അവകാശമുണ്ട്. ‘നാഗരികതയുടെ അടിസ്ഥാനം നീതിയാണ്’ എന്നത് ഇബ്‌നു ഖല്‍ദൂന്റെ ശ്രദ്ദേയമായ പ്രസ്താവനയാണ്. നീതി സാക്ഷാല്‍ക്കരിക്കപ്പെടുകയാണെങ്കില്‍ അവിടെ സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ സംസ്‌കരണവും പുരോഗതിയും നവോഥാനവും കൈവരും. നീതി സാക്ഷാല്‍കൃതമാകുന്നില്ലെങ്കില്‍ അവിടെ നവോഥാനത്തിന്റെ എല്ലാ സാധ്യതകളും അടഞ്ഞുപോകും. അറബ് മുസ്‌ലിം രാഷ്ട്രങ്ങളില്‍ കാണപ്പെടുന്ന ധാര്‍മികവും സാമ്പത്തികവുമായ അധപ്പതനത്തിനും സേഛ്വാധിപത്യത്തിനും പ്രധാന കാരണം ജനങ്ങള്‍ക്കിടയില്‍ നീതിയും സമത്വവും സ്ഥാപിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടതാണ്.

മുന്‍ഗാമികളെ പോലെ ഇപ്പോള്‍ ഭരണത്തിലിരിക്കുന്ന നിങ്ങളും തെരഞ്ഞെടുപ്പൊന്നും കൂടാതെ വര്‍ഷങ്ങളോളം ഇതില്‍ തന്നെ തുടരുമെന്ന വിമര്‍ശനത്തെ കുറിച്ച്?
– ഞങ്ങള്‍ അധികാര മോഹികളല്ല, ഭരണത്തിന് വേണ്ടി ഭരിക്കുക എന്നത് ഞങ്ങളുടെ അജണ്ടയുമല്ല. തുണീഷ്യയെ ഒരു പുതിയ അടിത്തറയില്‍ രൂപപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ പരിശ്രമം. രാഷ്്ട്രീയമായ അധികാരം അതിന് അത്യന്താപേക്ഷിതമാണ്. ഇത് ഏതെങ്കിലും വ്യക്തിയുടെയോ സംഘത്തിന്റെയോ മാത്രം പരിശ്രമം മൂലം സാധ്യമാകുന്നതല്ല. മുഴുവന്‍ തുനീഷ്യക്കാരുടെയും കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ ഇത് സാധ്യമാകുകയുളളൂ.

മുന്‍ അനുഭവങ്ങളില്‍ നിന്ന് വ്യത്യസ്തമായി പള്ളിയുടെ നിയമം നടപ്പിലാക്കണമെന്നും മറ്റും ആവശ്യപ്പെടുന്നവരുണ്ട്. ഏത് രീതിയിലുള്ള നിയമങ്ങളാണ് പ്രാവര്‍ത്തികമാക്കാന്‍ ഉദ്ദേശിക്കുന്നത്?
– ഒരു നിയമവും ആരുടെ മേലിലും അടിച്ചേല്‍പിക്കുകയില്ല. മറിച്ച് ബോധവല്‍ക്കരണമാണ് നടത്തുക. ഈ നാട് എല്ലാ തുനീഷ്യക്കാര്‍ക്കും അവകാശപ്പെട്ടതാണ്. ജനാധിപത്യ പരിഷ്‌കരണങ്ങളിലൂടെ എല്ലാവരുടെയും നന്മയാണ് നാം ഉദ്ദേശിക്കുന്നത്. ഏതു രീതിയിലാകണമെന്നതിനെ കുറിച്ച് വ്യത്യസ്ത വീക്ഷണങ്ങളുണ്ടാകും. ഈ അഭിപ്രായ വ്യത്യാസങ്ങളും വൈവിധ്യങ്ങളും നമ്മുടെ പുരോഗതിയുടെ അടിസ്ഥാന ബിന്ദുവാണ്. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ എല്ലാവരെയും ഒരൊറ്റ സമൂഹമാക്കുമായിരുന്നു എന്നാണ് ഖുര്‍ആന്‍ വിവരിക്കുന്നത്. ജനങ്ങള്‍ക്കിടയിലെ വൈവിധ്യങ്ങളെ ഇസ്‌ലാം ഉള്‍ക്കൊള്ളുകയാണ് ചെയ്തത്. എല്ലാം പരിശോധിച്ച് ജനങ്ങള്‍ക്ക് കൂടുതള്‍ പ്രയോജനപ്പെടുന്ന രീതിയിലുള്ള ഇടപെടലുകളാണ് ഉണ്ടാകുക. നാം മനുഷ്യരാണ്. നമ്മുടെ അഭിപ്രായങ്ങള്‍ അതിനാല്‍ തന്നെ തെറ്റാകാനും ശരിയാകാനും സാധ്യതകളുണ്ട്. അതിനാല്‍ തന്നെ ചിലരുടെ അഭിപ്രായം മറ്റുള്ളവരുടെ മേല്‍ അടിച്ചേല്‍പിക്കുന്നതിന് ന്യായീകരണമൊന്നുമില്ല. ജനങ്ങളുടെ ഉപദേശ നിര്‍ദ്ദേശങ്ങളും നിരൂപണങ്ങളും നമുക്കാവശ്യമുണ്ട്. നമ്മെ അവര്‍ ശക്തമായി നിരൂപണം ചെയ്യുന്നത് രാഷ്ട്രത്തിന്റെ സേവനത്തിന്റെ ഭാഗമാണ്. ഖലീഫ ഉമര്‍ (റ) പറഞ്ഞതു പോലെ ‘നിങ്ങള്‍ അത് പറഞ്ഞില്ലെങ്കില്‍ നിങ്ങളില്‍ ഒരു നന്മയുമില്ല, ഞങ്ങള്‍ അത് ശ്രദ്ധാപൂര്‍വം കേട്ടില്ലെങ്കില്‍ ഞങ്ങളില്‍ ഒരു നന്മയുമില്ല’ എന്നതാണ് ഇസ്‌ലാമിക അടിസ്ഥാനം.

ഒരു പ്രത്യേക ജനവിഭാഗത്തിനെതിരെ ഭരണകൂടം പരുഷമായ നടപടികള്‍ സ്വീകരിക്കുന്നു എന്ന ആക്ഷേപത്തെ എങ്ങനെ വിലയിരുത്തുന്നു?
– ചിലരുടെ അഭിപ്രായത്തില്‍ ഭരണകൂടം വളരെ സഹിഷ്ണുതയോടെയാണ് പെരുമാറുന്നത്. നമുക്ക് അവരോട് പറയാനുള്ളത്, അതിന് വേണ്ടിയാണ് ഞങ്ങള്‍ ഭരണത്തില്‍ വന്നത്, അല്ലാതെ ബിന്‍ അലി ജനങ്ങളോട് പെരുമാറിയത് പോലെ ക്രൂരമായി പെരുമാറാനല്ല. മതേതരരും സലഫികളും ബിന്‍അലിയുടെ പക്ഷക്കാരുമായ എല്ലാവരോടും സംവാദത്തിന്റെ ശൈലി സ്വീകരിക്കാനാണ് നാം ഉദ്ദേശിക്കുന്നത്. ഒരു വിഭാഗത്തോടും അക്രമം പ്രവര്‍ത്തിക്കുക ഞങ്ങളുടെ ലക്ഷ്യമല്ല, കാരണം എല്ലാ അക്രമങ്ങളും നാളെ പരലോകത്ത് അന്ധകാരങ്ങളായി നമുക്ക് അനുഭവപ്പെടും എന്നാണ് ഇസ്‌ലാമിക അധ്യാപനം. ഒരാളോടുള്ള വിട്ടുവീഴ്ചയില്‍ തെറ്റുപറ്റുന്നതിനേക്കാള്‍ ഗുരുതരമാണ് ശിക്ഷാനടപടിയില്‍ വീഴ്ച സംഭവിക്കുക എന്നത്. എന്നാല്‍ പൊതു നിയമങ്ങള്‍ ലംഘിക്കുന്നവര്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യത്തിനും സുരക്ഷക്കും ജീവനും അഭിമാനത്തിനുമാണ് ക്ഷതം വരുത്തുന്നത് എന്ന് നാം തിരിച്ചറിയണം. അതിനാല്‍ അത്തരം പ്രവണതകളെ നാം പ്രതിരോധിക്കുക തന്നെ ചെയ്യും.

തുനീഷ്യയെ ഏത് ദിശയിലേക്ക് നയിക്കാനാണ് ഉദ്ദേശിക്കുന്നത്?
– രക്തരൂക്ഷിതമായ ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുവന്നത്. ഇത്തരം അരാചകത്വങ്ങളില്ലാത്ത നിയമവ്യവസ്ഥകളുള്ള ഒരു ഘട്ടത്തിലേക്കാണ് നാം സഞ്ചരിക്കുന്നത്. ഈ ഘട്ടത്തില്‍ രക്തപ്പുഴ ഒഴുകുകയില്ല. പരസ്പര ധാരണയോടും വിട്ടുവീഴ്ചയോടുമാണ് മുന്നോട്ട് പോകുക, വിപ്ലവത്തിനൊരുങ്ങിയ ജനതയുടെ അഭിലാഷങ്ങള്‍ സാക്ഷാല്‍ക്കരിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. തുണീഷ്യന്‍ വിപ്ലവം അത്യത്ഭുതകരവും വിജയകരമായ വിപ്ലവങ്ങള്‍ക്കുള്ള മാതൃകയുമായിരുന്നു. ജനങ്ങള്‍ക്ക് ശാന്തിയും സമാധാനവും കൈവരുകയും ജീവിതത്തിന് സുരക്ഷ ലഭ്യമാകുന്ന ഒരു തുണീഷ്യയെയാണ് ഞങ്ങള്‍ സ്വപ്‌നം കാണുന്നത്. തുണീഷ്യയിലേക്ക് ബിന്‍ അലി മടങ്ങുകയാണെങ്കില്‍ അദ്ദേഹത്തിന്റെ അഭിമാനത്തിനും സമ്പത്തിനും എല്ലാം ഇവിടെ സുരക്ഷ നല്‍കപ്പെടുന്നതാണ്. തുണീഷ്യ എല്ലാ തുണീഷ്യന്‍ നിവാസികള്‍ക്കും അനുഗ്രഹമായിത്തീരണം എന്നാണ് ഞങ്ങളുടെ കാഴ്ചപ്പാട്. തലമുറകള്‍ക്ക് നല്ല പാഠങ്ങള്‍ പകര്‍ന്നു നല്‍കുന്ന ഒരു പുതിയ തുനീഷ്യയെ രൂപപ്പെടുത്തുക എന്നതാണ് നാം ഉദ്ദേശിക്കുന്നത്.

വിവ : അബ്ദുല്‍ ബാരി കടിയങ്ങാട്‌

Facebook Comments
അബ്ദുല്‍ ബാഖി ഖലീഫ

അബ്ദുല്‍ ബാഖി ഖലീഫ

Related Posts

Interview

‘ഒരു തുള്ളി കണ്ണീര്‍പോലും പൊഴിക്കില്ല, ഇതെല്ലാം നാം അതിജീവിക്കുക തന്നെ ചെയ്യും’

by ഷഹീന്‍ അബ്ദുല്ല/അഫ്രീന്‍ ഫാത്തിമ
22/06/2022
Interview

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഭൂരിപക്ഷ വിദ്വേഷത്തിനെതിരെ പോരാടേണ്ടതുണ്ട്: നയന്‍താര സൈഗാള്‍

by മിതാലി മുഖര്‍ജി
14/05/2022
Interview

‘ലോകം ഇപ്പോഴും ഇസ്രായേലിന് ആയുധങ്ങള്‍ വില്‍ക്കുന്ന തിരക്കിലാണ്’

by അഞ്ജുമാന്‍ റഹ്മാന്‍
24/03/2022
Interview

യുക്രേനിയന്‍ അഭയാര്‍ത്ഥി പ്രതിസന്ധിയോടുള്ള യൂറോപ്പിന്റെ പ്രതികരണം ?

by സെറീന പരീഖ്/ സൈഫ് ഖാലിദ്
12/03/2022
Interview

‘ഇത് യോഗി ആദിത്യനാഥിനെതിരെ സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള പോരാട്ടം’

by അര്‍ഷി ഖുറൈശി/ചന്ദ്രശേഖര്‍ ആസാദ്
22/02/2022

Don't miss it

Great Moments

കാരുണ്യവാന്റെ മതത്തെ സാധ്യമാക്കിയ സുലൈമാന്‍(അ) രീതിശാസ്ത്രം

31/01/2020
Middle East

ഇറാഖില്‍ മറ്റൊരു കൊടുങ്കാറ്റ് ആഞ്ഞടിക്കാന്‍ പോകുന്നു

04/09/2015
Opinion

ഏതൊരു ലോകമാണ് കൊറോണാനന്തരം നമ്മെ കാത്തിരിക്കുന്നത്?

28/03/2020
Columns

തിരിഞ്ഞു നടക്കുന്ന നവോത്ഥാനം

05/03/2019
Umayyad_Mosque.jpg
Great Moments

കാല്‍ നീട്ടുന്നവന്‍ കൈ നീട്ടാറില്ല

06/05/2016
Culture

കാരുണ്യം, അല്ലാഹുവിൻെറ വിശേഷണളിലൊന്നാണ്

18/04/2020
pray.jpg
Tharbiyya

പരലോക ചിന്തയാണ് മനുഷ്യനെ സംസ്‌കരിക്കുന്നത്‌

21/11/2014
men.jpg
Tharbiyya

പുരുഷന്മാര്‍ക്ക് മാതൃകയാക്കാവുന്ന റോള്‍ മോഡലുകളില്ലേ?

19/12/2017

Recent Post

ദുല്‍ഹിജ്ജ മാസപ്പിറവി അറിയിക്കണം: സമസ്ത

30/06/2022

യു.പിയില്‍ ദലിത് യുവാവ് മേല്‍ജാതിക്കാരുടെ ബോംബേറില്‍ കൊല്ലപ്പെട്ടു

30/06/2022

ഉദയ്പൂര്‍: ഹിന്ദുത്വ സംഘടനകളുടെ റാലി നടക്കുന്ന റൂട്ടില്‍ കര്‍ഫ്യൂവിന് ഇളവ്- വീഡിയോ

30/06/2022

നാല് വര്‍ഷത്തിനുള്ളില്‍ അഞ്ചാമത്തെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ഇസ്രായേല്‍

30/06/2022

ബലിപെരുന്നാള്‍ ജൂലൈ 10 ഞായറാഴ്ച: ഹിലാല്‍ കമ്മിറ്റി

30/06/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ചോദ്യം- ഹജറുൽ അസ്വദ് സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളെല്ലാം തള്ളിക്കളയുന്ന ഒരു ലഘുലേഖ കാണാനിടയായി . അവ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്ന് നിരക്കുന്നതല്ല എന്നാണ് ലഘുലേഖാകർത്താവിന്റെ പക്ഷം. അങ്ങയുടെ അഭിപ്രായമെന്താണ് ?

https://hajj.islamonlive.in/fatwa/hajarul-aswad/
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!