Sunday, July 3, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Interview

അധിനിവേശത്തിന്റെ ഒന്നാം നാള്‍ മുതല്‍ അഖ്‌സ അപകടത്തിലാണ്‌

സഅദ് നശ്‌വാന്‍ by സഅദ് നശ്‌വാന്‍
11/12/2015
in Interview
hasan-khateeb.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ജൂതന്‍മാര്‍ ഫലസ്തീനില്‍ കാലുകുത്തിയതു മുതല്‍ മസ്ജിദുല്‍ അഖ്‌സ അപകടത്തിലാണെന്ന് അമേരിക്കന്‍ മുസ്‌ലിം ഫോര്‍ ഫലസ്തീന്‍ ദേശീയ സമിതി അംഗം ഹസന്‍ ഖതീബ് ‘അല്‍മുജ്തമഅ്’ന് നല്‍കിയ അഭിമുഖത്തില്‍ അഭിപ്രായപ്പെടുന്നു. അധിനിവേശത്തിന്റെ ഒന്നാം നാള്‍ മുതല്‍ ഖുദ്‌സ് നഗരത്തിന്റെ ആധിപത്യത്തിനും അതിന്റെ അറബ് – ഇസ്‌ലാമിക അടയാളങ്ങള്‍ മായ്ച്ചു കളയുന്നതിനും അവര്‍ നടത്തി ശ്രമങ്ങളെ കുറിച്ച് സൂചിപ്പിച്ചു കൊണ്ടാണ് അദ്ദേഹമിത് വിവരിക്കുന്നത്. അഭിമുഖത്തിലെ പ്രസക്തഭാഗങ്ങള്‍ ചുവടെ:-

♦ഖുദ്‌സും മസ്ജിദുല്‍ അഖ്‌സയും ശരിക്കും അപടത്തിലാണെന്ന് നമുക്ക് പറയാനാകുമോ?
തീര്‍ച്ചയായും. കാലങ്ങളായി ഖുദ്‌സ് വലിയ അപകടത്തിലാണ്. ദിവസങ്ങളും നിമിഷങ്ങളും പിന്നിടുമ്പോള്‍ ആ അപകടം ഇരട്ടിക്കുകയാണ്.

You might also like

‘ഒരു തുള്ളി കണ്ണീര്‍പോലും പൊഴിക്കില്ല, ഇതെല്ലാം നാം അതിജീവിക്കുക തന്നെ ചെയ്യും’

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഭൂരിപക്ഷ വിദ്വേഷത്തിനെതിരെ പോരാടേണ്ടതുണ്ട്: നയന്‍താര സൈഗാള്‍

‘ലോകം ഇപ്പോഴും ഇസ്രായേലിന് ആയുധങ്ങള്‍ വില്‍ക്കുന്ന തിരക്കിലാണ്’

യുക്രേനിയന്‍ അഭയാര്‍ത്ഥി പ്രതിസന്ധിയോടുള്ള യൂറോപ്പിന്റെ പ്രതികരണം ?

♦മസ്ജിദുല്‍ അഖ്‌സയെ കാലത്തിന്റെയും സ്ഥലത്തിന്റെയും അടിസ്ഥാനത്തില്‍ വിഭജിക്കുന്നതിനെ കുറിച്ച് എന്താണ് താങ്കളുടെ അഭിപ്രായം? ഖുദ്‌സ് നിവാസികളെ എങ്ങനെയായിരിക്കും അത് സ്വാധീനിക്കുക?
സയണിസ്റ്റ് ആദര്‍ശത്തിന്റെയത്ര തന്നെ പഴക്കമുള്ള വിഷയമാണ് മസ്ജിദുല്‍ അഖ്‌സയുടെ വിഭജനമെന്ന വിഷയം. ‘ഖുദ്‌സില്ലാതെ ഇസ്രയേലില്ല, (ജൂത) ദേവാലയമില്ലാതെ ഖുദുസുമില്ല’ എന്ന പ്രസിദ്ധമായ ഒരു ചൊല്ലുതന്നെ നിലനില്‍ക്കുന്നുണ്ട്. ഖുദ്‌സിന്റെ ആധിപത്യത്തിനും അതിന്റെ അറബ് ഇസ്‌ലാമിക അടയാളങ്ങള്‍ മായ്ച്ചു കളയുന്നതിനുമുള്ള ശ്രമങ്ങള്‍ അധിനിവേശത്തിന്റെ ഒന്നാം നാള്‍ മുതല്‍ തുടര്‍ന്നു വരുന്ന കാര്യമാണ്. അധിനിവേശത്തിന് 70 വര്‍ഷം പിന്നിട്ടിരിക്കുന്ന ഇപ്പോഴും ജൂതന്‍മാര്‍ അതേ രീതി തന്നെയാണ് തുടരുന്നതെന്ന് നാം മനസ്സിലാക്കുന്നു. നേരത്തെ കോറിയിട്ട അവരുടെ ലക്ഷ്യം സാക്ഷാല്‍കരിക്കാനുള്ള പടിപടിയായുള്ള പ്രവര്‍ത്തനത്തിലാണവര്‍. ഔദ്യോഗിക ഭരണകൂടവുമായുള്ള (അഖ്‌സയുടെ ചുമതല വഹിക്കുന്ന ജോര്‍ദാന്‍ ഭരണകൂടം) സഹകരണത്തിലൂടെയും ധാരണകളിലൂടെയും അതില്‍ പ്രവേശിക്കാനുള്ള അനുവാദം അവര്‍ക്ക് ലഭിച്ചിരിക്കുന്നു.

♦1969-ല്‍ മസ്ജിദുല്‍ അഖ്‌സയിലുണ്ടായ തീപ്പിടുത്തം ഈ അപകടത്തെ കുറിച്ചുള്ള മുന്നറിയിപ്പായിരുന്നു എന്ന് പറയാനാകുമോ?
ഭാവിയില്‍ നടക്കാനിരിക്കുന്ന സംഭവങ്ങളുടെ ആമുഖമായിരുന്നു 1969-ലെ സംഭവം. മസ്ജിദുല്‍ അഖ്‌സ തകര്‍ത്ത് അവിടെ അവരുടെ ദേവാലയം പണിയാനാണ് ജൂതന്‍മാര്‍ പരസ്യമായി ശ്രമിച്ചു കൊണ്ടിരിക്കുന്നത്.

♦മസ്ജിദിനടുത്തുണ്ടായിരുന്ന കുഴിക്കല്‍ പ്രക്രിയകള്‍ ഇപ്പോഴും തുടരുന്നുണ്ടോ?
കുഴിക്കല്‍ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി തന്നെ തുടരുന്നുണ്ട്. എന്നാല്‍ ചില ബുദ്ധിയുള്ള ജൂതന്‍മാര്‍ മസ്ജിദിന്റെ അടിയില്‍ കുഴിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കാരണം, മസ്ജിദുല്‍ അഖ്‌സ തകരുന്നതിന് അത് കാരണമാകും. മസ്ജിദുല്‍ അഖ്‌സ തകര്‍ന്നാലുണ്ടാകുന്ന വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങളെ അവര്‍ ഭയക്കുന്നു. അതുണ്ടാക്കുന്ന പരിണതഫലത്തെ കുറിച്ച ജാഗ്രത അവര്‍ക്കുണ്ട്.

അവരുടെ വാദപ്രകാരമുള്ള ദേവാലയം നിര്‍മിക്കുന്നതിനുള്ള തിയ്യതി വരെ ചില ജൂതന്‍മാര്‍ കുറിക്കുന്നിടത്ത് വരെ കാര്യങ്ങള്‍ എത്തിരിക്കുകയാണ്. അത് 2025 ആണെന്ന് ചിലര്‍ പറയുമ്പോള്‍ മറ്റുചിലര്‍ 2027 ആണെന്ന് പറയുന്നു. ദേവാലയം നിര്‍മിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നുണ്ടെന്ന് ചുരുക്കം. അതേസമയം ബഹുഭൂരിപക്ഷം മുസ്‌ലിംകളും അതിനെ കുറിച്ച് തീര്‍ത്തും അശ്രദ്ധരാണ്.

♦അഖ്‌സക്ക് വേണ്ടി നിലകൊള്ളുന്ന ഫലസ്തീന്‍ വളന്റിയര്‍ ഗാര്‍ഡുകളെ പിന്തുണക്കേണ്ടതിനെ കുറിച്ച് അത് നമ്മോട് ആവശ്യപ്പെടുന്നുണ്ടോ?
വളന്റിയര്‍ ഗാര്‍ഡുകളായ നമ്മുടെ സഹോദരങ്ങളെ മുസ്‌ലിം എന്ന നിലക്കുള്ള നമ്മുടെ ബാധ്യതയാണ്. ഖുദ്‌സും മസ്ജിദുല്‍ അഖ്‌സയും മുസ്‌ലിംകളുടെ കേന്ദ്ര വിഷയമാണ്. എന്തൊക്കെ വിയോജിപ്പുകളുണ്ടെങ്കിലും അതില്‍ മുസ്‌ലിംകള്‍ ഒന്നിക്കേണ്ടതുണ്ട്.

♦ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതിന് അറബികള്‍ ഒന്നിക്കണമെന്ന് ഫലസ്തീനികള്‍ പറയുന്നുണ്ടല്ലോ, എന്നാല്‍ ഫലസ്തീനികള്‍ ഒന്നിക്കുകയല്ലേ ആദ്യം വേണ്ടത്?
തീര്‍ച്ചയായും. ഫലസ്തീനിലെ വിവിധ കക്ഷികള്‍ക്കിടയില്‍ അനുരഞ്ജനം ഉണ്ടാക്കുകയെന്നതാണ് ആദ്യം വേണ്ടത്. ഫലസ്തീന്‍ അധിനിവേശത്തിലെ ഇസ്രയേലിന്റെ രാഷ്ട്രീയം അറബികളെയും മുസ്‌ലിംകളെയും ഭിന്നിപ്പിക്കുന്നതില്‍ കാര്യമായ പങ്കുവഹിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഫലസ്തീന്‍ ഐക്യം ഉണ്ടാവേണ്ടത് അനിവാര്യമാണ്. തുര്‍ന്ന് അറബ് ഐക്യവും മുസ്‌ലിം ഐക്യവും ഉണ്ടാവണം. ഫലസ്തീന്‍ വിമോചനത്തിനുള്ള ബുദ്ധിപരമായ പാത അതാണെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്.

♦മുമ്പ് ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതിനെ കുറിച്ച് സ്വപ്‌നം കണ്ടിരുന്ന നാം ഇന്ന് ഹമാസും ഫതഹും ഒരു മേശക്ക് ചുറ്റും ഇരിക്കുന്നതിനെ കുറിച്ചാണ് സ്വപ്‌നം കാണുന്നത്. അത് സാധ്യമാണോ?
ഫലസ്തീന്‍ അതോറിറ്റിയുടെ ഏക ഉത്തരവാദിത്വം ഇസ്രയേലിന് വേണ്ടി സുരക്ഷാ സഹകരണം നടത്തുക എന്നതായിരിക്കെ ദേശീയ അനുരഞ്ജനം അസാധ്യമാണ്. ഈ ഭരണകൂടത്തെ സംബന്ധിച്ച നിരവധി ചോദ്യങ്ങളാണ് അത് നമുക്ക് മുന്നില്‍ ഉയര്‍ത്തുന്നത്. അവരുമായി യോജിക്കുന്നതിനും സഹകരിക്കുന്നതിനും ഹമാസ് പോലുള്ള സംഘടനകള്‍ക്ക് തടസ്സമായി നില്‍ക്കുന്നതും അതാണ്.

♦സയണിസ്റ്റുകള്‍ക്ക് സംരക്ഷണം നല്‍കുന്നത് ഫലസ്തീന്‍ അതോറിറ്റിയാണെന്ന് താങ്കള്‍ക്ക് അഭിപ്രായമുണ്ടോ? ഫലസ്തീന്റെ ഔദ്യോഗിക പ്രതിനിധികളാണോ അവര്‍?
ഫലസ്തീന്‍ അതോറിറ്റി സയണിസ്റ്റ് താല്‍പര്യങ്ങളെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. അത് ഫലസ്തീന്‍ ജനതയെ പ്രതിനിധീകരിക്കുന്നില്ലെന്നും അതിന് ആധികാരികതയില്ലെന്നും പറയാന്‍ എനിക്ക് കഴിയും. ജനസാന്ദ്രമായ അറബ് നഗരത്തിന്റെ ഭരണഭാരം ഏറ്റെടുത്ത് ഇസ്രയേലിനെ അതില്‍ നിന്ന് ഒഴിവാക്കി കൊടുക്കുകയാണ് അത് ചെയ്യുന്നത്. ബാഹ്യമായി നോക്കുമ്പോള്‍ സ്വയംഭരണമെന്ന വിശേഷണമുണ്ടെങ്കിലും ഇസ്രയേലിന്റെ മുതുകില്‍ വരേണ്ടിയിരുന്ന ഭാരം ഒഴിവാക്കി കൊടുക്കുകയാണ് അത് ചെയ്യുന്നത്. അതിന് പുറമെ ഫലസ്തീനികളെ കീഴ്‌പ്പെടുത്തുന്നതിന് ഫലസ്തീന്‍ സുരക്ഷാ സേനയെയും അത് ചുമതലപ്പെടുത്തിയിരിക്കുന്നു.

♦കുവൈത്തില്‍ നടന്ന ഒരു സമ്മേളനത്തില്‍, ഖുദ്‌സ് സന്ദര്‍ശിക്കുന്നതിന് ഫലസ്തീനികള്‍ അല്ലാത്തവര്‍ക്ക് അനുമതി നല്‍കുന്ന ഒരു ഫത്‌വ വേണമെന്ന് ഫലസ്തീന്‍ ഔഖാഫ് മന്ത്രി ആവശ്യപ്പെട്ടിരുന്നു. പ്രസ്തുത ആവശ്യം നിരാകരിക്കപ്പെടുകയായിരുന്നു. ശത്രുവിനോട് സഹകരിച്ചു കൊണ്ടല്ലാത്തെ സന്ദര്‍ശനം സാധ്യമല്ലെന്നതാണ് കാരണം. അത് പരോക്ഷമായി ശത്രുവിനെ അംഗീകരിക്കലാണ്. അതിനെ കുറിച്ച് എന്തുപറയുന്നു?
എന്റെ വ്യക്തിപരമായ അഭിപ്രായം നിലവിലെ അവസ്ഥയില്‍ ഖുദ്‌സ് സന്ദര്‍ശിക്കുന്നത് നിഷിദ്ധമാണെന്നതാണ്. കാരണം ഇസ്രയേലിന്റെ പിന്തുണയോടു കൂടിയുള്ള സന്ദര്‍ശനം പരോക്ഷമായി അവരെ അംഗീകരിക്കലാണ്.

♦ഇപ്പോള്‍ ഖുദ്‌സില്‍ നടക്കുന്ന സംഭവങ്ങളെ മൂന്നാം ഇന്‍തിഫാദയുടെ തുടക്കമായി താങ്കള്‍ കാണുന്നുണ്ടോ?
ഇപ്പോള്‍ നടക്കുന്ന കാര്യങ്ങള്‍ ഇസ്രയേലിനെയും അവരുമായി സഹകരിക്കുന്ന ശക്തികളെയും അസ്വസ്ഥപ്പെടുത്തുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ നിലവിലെ അവസ്ഥ മുഴുവന്‍ ഫലസ്തീനിലും വ്യാപിക്കുന്ന, എല്ലാ വിഭാഗങ്ങളും പങ്കാളികളാകുന്ന ഒരു ഇന്‍തിഫാദയായി മാറുമെന്ന വലിയ പ്രതീക്ഷയൊന്നും എനിക്കില്ല. വിഭവങ്ങളുടെ കുറവും ദുര്‍ബലമായ പിന്തുണയുമാണ് അതിന് കാരണം. അറബ് രാഷ്ട്രങ്ങള്‍ മുമ്പത്തെ പോലെ സഹായിക്കാന്‍ തയ്യാറായിട്ടില്ല. ഈ പ്രതിഭാസത്തിനെതിരെ ആദ്യമായി രംഗത്ത് വരുന്നതും ഫലസ്തീന്‍ അതോറിറ്റിയെ പ്രതിനിധീകരിക്കുന്ന ഫലസ്തീനികള്‍ തന്നെയാകും. ഫലസ്തീന്‍ ജനത തങ്ങളുടെ കൈവശമുള്ള എല്ലാ ശേഷിയും വിനിയോഗിക്കുന്നുണ്ട്. വെസ്റ്റ്ബാങ്കിലെ ജനതയെ ആയുധ മുക്തമാക്കുന്നതില്‍ ഫലസ്തീന്‍ അതോറിറ്റി വിജയിച്ചിട്ടുണ്ട് എന്നതാണ് വസ്തുത.

♦അറബ് ലോകത്ത് സംഘര്‍ഷഭരിതമായ അവസ്ഥ നിലനില്‍ക്കുന്ന, ചില പാശ്ചാര്യ നാടുകളും ഭീകരാക്രമണങ്ങള്‍ക്ക് വിധേയമായ സാഹചര്യത്തില്‍ അമേരിക്കയിലെ ഫലസ്തീനികളുടെ അവസ്ഥ എന്താണ്?
മുസ്‌ലിം ലോകത്ത് സംഭവിക്കുന്ന എല്ലാം പടിഞ്ഞാറിലെ മുസ്‌ലിംകളെയും ബാധിക്കുന്നുണ്ട്. പ്രത്യേകിച്ചും അമേരിക്കയില്‍. അതില്‍ വലിയൊരു പങ്കും ബാധിക്കുന്നത് ഫലസ്തീനികളെയാണ്. പാശ്ചാത്യ പൗരന്‍ ഒരാളെ അയാളുടെ ജാതിയുടെയോ വര്‍ണത്തിന്റെയോ ഭാഷയുടെയോ അടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നില്ലെന്നും ഇസ്‌ലാമിക രീതിയില്‍ വസ്ത്രധാരണം നടത്തിയവര്‍ക്ക് നേരെയാണ് അവര്‍ പ്രയാസങ്ങള്‍ സൃഷ്ടിക്കുന്നത് എന്നാണ് നമുക്കിന്ന് ബോധ്യമാകുന്ന വസ്തുത. എന്നാല്‍ ഫ്രാന്‍സിലുണ്ടായ ആക്രമണം ഇവിടെയുള്ള മുസ്‌ലിംകള്‍ക്ക് നേരെ മോശമായ പ്രതികരണങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല.

♦നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ അമേരിക്കക്ക് ഉള്ളിലാണോ പുറത്താണോ കേന്ദ്രീകരിച്ചിരിക്കുന്നത്?
സാമൂഹ്യനീതി എന്നതിലൂന്നി ഫലസ്തീന്‍ പ്രശ്‌നത്തെ കുറിച്ച് അമേരിക്കന്‍ ജനതയെ ബോധവല്‍കരിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ നടത്തി കൊണ്ടിരിക്കുന്നത്. അമേരിക്കയില്‍ മാത്രമാണ് അത് കേന്ദ്രീകരിച്ചിരിക്കുന്നത്.

മൊഴിമാറ്റം: നസീഫ്‌

Facebook Comments
സഅദ് നശ്‌വാന്‍

സഅദ് നശ്‌വാന്‍

Related Posts

Interview

‘ഒരു തുള്ളി കണ്ണീര്‍പോലും പൊഴിക്കില്ല, ഇതെല്ലാം നാം അതിജീവിക്കുക തന്നെ ചെയ്യും’

by ഷഹീന്‍ അബ്ദുല്ല/അഫ്രീന്‍ ഫാത്തിമ
22/06/2022
Interview

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഭൂരിപക്ഷ വിദ്വേഷത്തിനെതിരെ പോരാടേണ്ടതുണ്ട്: നയന്‍താര സൈഗാള്‍

by മിതാലി മുഖര്‍ജി
14/05/2022
Interview

‘ലോകം ഇപ്പോഴും ഇസ്രായേലിന് ആയുധങ്ങള്‍ വില്‍ക്കുന്ന തിരക്കിലാണ്’

by അഞ്ജുമാന്‍ റഹ്മാന്‍
24/03/2022
Interview

യുക്രേനിയന്‍ അഭയാര്‍ത്ഥി പ്രതിസന്ധിയോടുള്ള യൂറോപ്പിന്റെ പ്രതികരണം ?

by സെറീന പരീഖ്/ സൈഫ് ഖാലിദ്
12/03/2022
Interview

‘ഇത് യോഗി ആദിത്യനാഥിനെതിരെ സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള പോരാട്ടം’

by അര്‍ഷി ഖുറൈശി/ചന്ദ്രശേഖര്‍ ആസാദ്
22/02/2022

Don't miss it

Vazhivilakk

തിരിച്ചറിവിലേക്ക് തുറക്കുന്ന തുടർച്ചയുടെ വാതിലുകൾ

22/05/2020
urdu.jpg
Civilization

ഉര്‍ദു ഭാഷ: ചരിത്രവും വര്‍ത്തമാനവും

27/09/2012
Counter Punch

ദൈവവിഭ്രാന്തി അഥവാ കൊറോണക്കാലത്തെ നാസ്തികത

31/03/2020
loan-bank.jpg
Your Voice

ബാങ്ക് ലോണ്‍

17/12/2012
Interview

ശൈഖ് ദിദോ ജീവിതം പറയുന്നു-2

25/07/2020
Views

രണ്ടു നിറങ്ങളുള്ള ഉത്തരേന്ത്യന്‍ പെരുന്നാള്‍

27/07/2014
Views

ഇസ്രായേലിനെ ഒറ്റപ്പെടുത്താനുള്ള സന്ദര്‍ഭമിതാണ്

14/05/2015
work.jpg
Your Voice

സ്ത്രീ ജോലിക്ക് പോകുന്നത് തടയാന്‍ ഭര്‍ത്താവിന് അവകാശമുണ്ടോ?

22/01/2014

Recent Post

2002ല്‍ ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ച കേസ്; ഒരാള്‍ക്ക് കൂടി ജീവപര്യന്തം

03/07/2022

ഫലസ്തീന്‍ തടവുകാരന്‍ അസ്സുബൈദി ബിരുദാനന്തര ബിരുദം നേടി

03/07/2022

തുനീഷ്യ: പ്രസിഡന്റ് നിര്‍ദേശിച്ച ഭരണഘടന ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യു.ജി.ടി.ടി യൂണിയന്‍

03/07/2022

കുളം കലക്കി മീന്‍ പിടിക്കുന്ന ബി.ജെ.പി

02/07/2022

ഹജ്ജ് തീര്‍ത്ഥാടകനായ ടീമംഗത്തിന് ആശംസ നേര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

02/07/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ചോദ്യം- ഹജറുൽ അസ്വദ് സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളെല്ലാം തള്ളിക്കളയുന്ന ഒരു ലഘുലേഖ കാണാനിടയായി . അവ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്ന് നിരക്കുന്നതല്ല എന്നാണ് ലഘുലേഖാകർത്താവിന്റെ പക്ഷം. അങ്ങയുടെ അഭിപ്രായമെന്താണ് ?

https://hajj.islamonlive.in/fatwa/hajarul-aswad/
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!