1946ൽ ജപ്പാനിലെ ടോകിയോവിലാണ് ഫുആദ് കോയിച്ചി ഹോണ്ടയുടെ ജനനം. ടോകിയോയിലെ ദൈതോ ബുങ്കാ യൂണിവേഴ്സിറ്റിയിൽ അധ്യാപകനായി സേവനം ചെയ്തു. 1969 ൽ ടോക്കിയോ യൂണിവേഴ്സിറ്റിയിലെ അറബിക് ഡിപ്പാർട്ട്മെൻ്റിൽ നിന്നാണ് അദ്ദേഹം പഠനം പൂർത്തിയാക്കിയത്. 2000 ൽ തുർക്കിയിലെ പ്രസിദ്ധ അറബി കലിഗ്രഫർ ഹസൻ ചെലേബിയിൽ നിന്നാണ് അറബി കലിഗ്രഫിയിൽ ‘ഇജാസ്’ ( ഡിപ്ലോമ ) നേടി ജപ്പാനിലെ ആദ്യ മുസ്ലിം അറബി കലിഗ്രഫറായി മാറി.
Also read: ഈ തിരിനാളത്തില്‍ പ്രതീക്ഷയര്‍പ്പിക്കാം
‘ശബ്ദമില്ലാത്ത സംഗീതം പോലെയാണ് അറബി കലിഗ്രഫി ഇല്ലാത്ത ഖുർആനെന്ന് ‘ കലിഗ്രഫിയെക്കുറിച്ച് അദ്ദേഹം പറഞ്ഞത്. ഖുർആനിനോട് പ്രണയം തോന്നിയ അദ്ദേഹം പതിയെ ഖുർആൻ സ്വന്തം കൈ കൊണ്ട് എഴുതുന്ന ജോലിയിലേക്ക് വ്യാപൃതനായി. എൻ്റെ ഖത്തുകളിലൂടെ ‘ ഇസ്ലാമിനെയും ഇസ്ലാമിക സംസകാരത്തെയും പ്രചരിപ്പിക്കാൻ ഞാനതിനെ ഉപയോഗിക്കമെന്നത് അദ്ദേഹത്തിൻ്റെ വാക്കുകളാണ്. സൗദി അറേബ്യയിൽ ജോലി ചെയ്ത കൊണ്ടിരിക്കെ അദ്ദേഹത്തെ അറബി എഴുത്ത് ശൈലികൾ സ്വാധീനിച്ചു. അതു കൊണ്ട് തന്നെ അദ്ദേഹത്തിൻ്റെ മികച്ച കലിഗ്രഫി എഴുത്തുകളായി ഇന്നും ലോകത്ത് എണ്ണപ്പെടുന്നത് മരുഭൂമിയിലെ മണൽ തരികളിൽ (Sand dunes) ചെയ്ത മനോഹരമായ കലിഗ്രഫിയാണ്. ഇസ്ലാമിലേക്ക് കടന്നു വന്നതിന് ശേഷം അദ്ദേഹം സ്വീകരിച്ച പേരാണ് ‘ഹൃദയ’മെന്ന് അർത്ഥമുള്ള ഫുആദ് . ഖുർആൻ്റെ വെളിച്ചമാണ് തൻ്റെ ജീവിതത്തെ പ്രകാശപൂരിതമാക്കിയതെന്ന് ഫുആദ് ഹോണ്ട അടിവരയിടുന്നു.