അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു. നിങ്ങളുടെ ഒരു ചെരുപ്പിന്റെ വാർ പൊട്ടിയാൽ അത് ശരിയാക്കാതെ മറ്റേ ചെരുപ്പിൽ മാത്രം നടക്കരുത്.
ഇബ്നു അബ്ബാസ്(റ) പറയുന്നു: നബി(സ)യെ ഞാൻ സംസം വെളളം കുടിപ്പിച്ചു. അവിടുന്നു നിന്ന് കൊണ്ടാണ് അത് കുടിച്ചത്.
ഇബ്നു അബ്ബാസ്(റ) നിവേദനം ചെയ്തു: പ്രവാചകനോട് അൽ അഖ്റഅ ചോദിച്ചു, അല്ലയോ, അല്ലാഹുവിന്റെ ദൂതരെ! ഹജ്ജു ആണ്ടുതോറും വേണമോ? അതോ ഒരിക്കൽ മാത്രമോ? അവിടുന്ന് പറഞ്ഞു, ഒരിക്കൽ മാത്രം: കൂടുതൽ ഒരുവൻ ചെയ്യുന്നതു ഐച്ഛികമാണ്.
അലി(റ)യിൽ നിന്ന് നിവേദനം: സ്ത്രീ തലമുടി കളയുന്നത് നബി(സ) നിരോധിച്ചിരിക്കുന്നു.
ജാബിറി(റ)ൽ നിന്ന് നിവേദനം: കെട്ടിനിൽക്കുന്ന വെള്ളത്തിൽ മൂത്രമൊഴിക്കൽ നബി(സ) നിരോധിച്ചിരിക്കുന്നു .
അബൂജൂഹൈഫ(റ) നിവേദനം: നബി(സ) അരുളി: ഞാനൊരിക്കലും ചാരിയിരുന്നു കൊണ്ട് ഭക്ഷിക്കുകയില്ല.
അബൂഅയ്യൂബ്(റ) പറയുന്നു: നബി(സ)അരുളി: മൂന്ന് ദിവസത്തിലധികം ഒരാൾ തന്റെ സഹോദരനുമായി പിണങ്ങി നിൽക്കുവാൻ പാടില്ല. അവർ രണ്ടു പേരും കണ്ടുമുട്ടും. ഇവൻ അവനിൽ നിന്ന് മുഖം തിരിച്ചുകളയും. അവൻ ഇവനിൽ നിന്നും. അവർ രണ്ടുപേരിൽ ആദ്യം സലാം ആരംഭിക്കുന്നവനാണ് ഉത്തമൻ.
അബ്ദുല്ല(റ) പറയുന്നു: നല്ല വർത്തമാനം പരിശുദ്ധ ഖുർആനാണ്. ഏറ്റവും നല്ല വഴി മുഹമ്മദിന്റെ വഴിയും.
അബൂഹുറൈറ(റ) നിവേദനം: നബി(സ) അരുളി: ഗുസ്തിപിടിച്ച് എതിരാളിയെ മറിച്ചിടുന്നവനല്ല, പിന്നെയോ കോപമുണ്ടാകുമ്പോൾ ആത്മനിയന്ത്രണം പാലിക്കുന്നവനാണ് ശക്തൻ.
അനസ്(റ) പറയുന്നു: നബി(സ) തന്റെ ഭാര്യമാരുടെ കൂടെ പുറപ്പെട്ടു. അവരുടെ കൂടെ ഉമ്മുസുലൈമും ഉണ്ടായിരുന്നു. നബി(സ)പറഞ്ഞു: അല്ലയോ അൻജശ! നിനക്ക് നാശം. സാവധാനം നീ വാഹനം ഓടിക്കുക. പളുങ്കുപാത്രങ്ങളോട് നീ സൗമ്യത കാണിക്കുക.
അനസ്(റ) നിവേദനം: നബി(സ) ഞങ്ങളുമായി ഇടകലർന്നുകൊണ്ട് ജീവിച്ചിരുന്നു. ചിലപ്പോൾ അവിടുന്ന് എന്റെ കൊച്ചു സഹോദരനോട് ചോദിക്കും. അബൂഉമൈർ! നിന്റെ കുരുവി എങ്ങനെയുണ്ട്?
ആയിശ(റ) പറയുന്നു: നബി(സ)അരുളി: ജിബ്രീൽ എന്നോട് അയൽവാസിക്ക് നന്മചെയ്യുവാൻ ഉപദേശിച്ചുകൊണ്ടിരുന്നു. അനന്തരസ്വത്തിൽ അവനെ പങ്കാളിയാക്കുവാൻ നിർദ്ദേശമോ എന്ന് ഞാൻ വിചാരിക്കുന്നതുവരെ.
അബൂസഫ് യാൻ അബ്ദുല്ലയിൽ നിന്ന്: റസൂൽ(സ) പ്രസ്താവിച്ചു: സദ് വൃത്തിയോടൊപ്പം ദീർഘായുസ് ലഭിച്ചിട്ടുള്ളവനാണ് മഹോന്നതൻ.
അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) തറപ്പിച്ചുപറഞ്ഞു. ധർമ്മം ധനത്തെ കുറക്കുകയില്ല. ആർക്കും സഹിഷ്ണുത നിമിത്തം പ്രതാപത്തെയല്ലാതെ അല്ലാഹു വർദ്ധിപ്പിക്കുകയില്ല. വിനയം കാണിക്കുന്നവരെ അവൻ ഉയർത്തുകതന്നെ ചെയ്യും.
അബൂഹുറയ്റ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) തറപ്പിച്ചുപറഞ്ഞു. ധർമ്മം ധനത്തെ കുറക്കുകയില്ല. ആർക്കും സഹിഷ്ണുത നിമിത്തം പ്രതാപത്തെയല്ലാതെ അല്ലാഹു വർദ്ധിപ്പിക്കുകയില്ല. വിനയം കാണിക്കുന്നവരെ അവൻ ഉയർത്തുകതന്നെ ചെയ്യും.
സൗബാനി(റ)ൽ നിന്ന്: റസൂൽ തിരുമേനി(സ) പറയുന്നത് ഞാൻ കേട്ടു: നീ ധാരാളം സുജൂദ് ചെയ്യണം . എന്തുകൊണ്ടെന്നാൽ അല്ലാഹുവിനുവേണ്ടി നീ ചെയ്യുന്ന ഒരു സുജൂദിന് പകരം അല്ലാഹു നിന്നെ ഒരുപടി ഉയർത്തുകയും അതുകൊണ്ട് തന്നെ ഒരുപാപം നിനക്ക് പൊറുത്തുതരികയും ചെയ്യും.
സ്വഭാവഗുണങ്ങൾ
അമ്മാറി(റ)ൽ നിന്ന് നിവേദനം: റസൂൽ(സ) പറയുന്നത് ഞാൻ കേട്ടു. ഒരു വ്യക്തിയുടെ നമസ്കാരം നീളലും ഖുത്തുബ ചുരുങ്ങലും തന്റെ വിജ്ഞാനത്തിന്റെ ലക്ഷണമാണ്. അതുകൊണ്ട് നിങ്ങൾ നമസ്കാരം ദീർഘിപ്പിക്കുകയും ഖുത്തുബ ചുരുക്കുകയും ചെയ്യുക.
സ്വഭാവഗുണങ്ങൾ
ആയിശ(റ)യിൽ നിന്ന് നിവേദനം: റസൂൽ(സ) യുടെ വാക്കുകൾ ശ്രോതാക്കൾക്ക് ഗ്രാഹ്യമാകുംവിധം സ്പഷ്ടമായിരുന്നു.
അബൂഹൂറയ്റ(റ)യിൽ നിന്ന് നിവേദനം: നബി(സ) അരുൾ ചെയ്തു: നിങ്ങളാരും നിന്നുകൊണ്ട് കുടിക്കരുത്. വല്ലവനും മറന്ന് കുടിച്ചെങ്കിലോ? അവൻ അത് ഛർദ്ദിച്ചുകൊള്ളട്ടെ.
അബൂഖതാദ(റ)യിൽ നിന്ന് നിവേദനം: നബി(സ) പറഞ്ഞു: ജനങ്ങളെ കുടിപ്പിക്കുന്നവൻ അവരിൽ അവസാനമാണ് കുടിക്കേണ്ടത്.
അബൂഹുറൈറ(റ) നിവേദനം: മൂന്ന് ദിവസം തുടർച്ചയായി മുഹമ്മദിന്റെ കുടുംബം വയർ നിറച്ചിട്ടില്ല. അദ്ദേഹം മരിക്കുന്നതുവരേക്കും.
ഖുർആനും സുന്നത്തും മുറുകെ പിടിക്കൽ
സഅ്ദ്(റ) നിവേദനം: നബി(സ) അരുളി: ഹറാമ് അല്ലാത്ത ഒരുകാര്യം (അനാവശ്യമായ) ചോദ്യം കാരണം നിഷിദ്ധമാക്കപ്പെട്ടാല്‍ ആ ചോദ്യ കര്‍ത്താവാണ് മുസ് ലിംകളില്‍ ഏറ്റവും വലിയ പാപി.
ഇബ്നുഅബ്ബാസ്(റ) നിവേദനം: അദ്ദേഹം പറയുന്നു: നബി(സ) ഒരിക്കൽ എന്നെ ആലിംഗനം ചെയ്തിട്ട് പ്രാർത്ഥിച്ചു. അല്ലാഹുവേ! ഇവന്ന് നീ ഖുർആനിക ജ്ഞാനം നൽകേണമേ.
അബൂതൂഫൈൽ(റ) നിവേദനം: അലി(റ) അരുളി: ജനങ്ങളോട് അവർക്ക് മനസ്സിലാകുന്ന ശൈലിയിൽ നിങ്ങൾ സംസാരിക്കുവിൻ, അല്ലാഹുവും അവൻറെ ദൂതനും കളവാക്കപ്പെടുവാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ?
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: നിശ്ചയം വിജ്ഞാനം നഷ്ടപ്പെടലും അജ്ഞത സ്ഥിരപ്പെടലും മദ്യപാനവും പരസ്യമായ വ്യഭിചാരവും അന്ത്യദിനത്തിൻറെ അടയാളങ്ങളാകുന്നു.
ഇബ്നുമസ്ഊദ്(റ) നിവേദനം: തിരുമേനി(സ) അരുളി: ഒരു മനുഷ്യൻ തൻറെ കുടുംബത്തിന് വേണ്ടി വല്ലതും ചെലവ് ചെയ്തു. അല്ലാഹുവിൻറെ പ്രതിഫലമാണ് അവനുദ്ദേശിച്ചത് എന്നാൽ അതവനു ഒരു ദാനധർമ്മമാണ്.
അബൂഹുറൈറ(റ) നിവേദനം: തിരുമേനി(സ) അരുളി: കപടവിശ്വാസിയുടെ അടയാളം മൂന്നെണ്ണമാണ്. 1. സംസാരിച്ചാൽ കള്ളം പറയുക, 2. വാഗ്ദാനം ചെയ്താൽ ലംഘിക്കുക, 3. വിശ്വസിച്ചാൽ ചതിക്കുക.
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: സ്വന്തം പിതാവിനേക്കാളും സന്താനങ്ങളേക്കാളും സർവ്വജനങ്ങളേക്കാളും പ്രിയപ്പെട്ടവൻ ഞാനാകുന്നത് വരെ നിങ്ങളിലാരും സത്യവിശ്വാസി ആവുകയില്ല.
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: തനിക്കിഷ്ടപ്പെടുന്നത് തന്റെ സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല.
അബ്ദുല്ലാഹിബ്നുൽ അംറ്(റ) നിവേദനം: ഒരു മനുഷ്യൻ തിരുമേനി(സ) യോട് ചോദിച്ചു. ശ്രേഷ്ഠമായ ഇസ്ലാമിക കർമ്മമേതാണ്? നബി(സ) അരുളി: ഭക്ഷണം നൽകലും പരിചിതർക്കും അപരിചിതർക്കും സലാം പറയലും. (ബുഖാരി )
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: സ്വന്തം പിതാവിനേക്കാളും സന്താനങ്ങളേക്കാളും സർവ്വജനങ്ങളേക്കാളും പ്രിയപ്പെട്ടവൻ ഞാനാകുന്നത് വരെ നിങ്ങളിലാരും സത്യവിശ്വാസി ആവുകയില്ല. (ബുഖാരി )
അനസ്(റ) നിവേദനം: തിരുമേനി(സ) അരുളി: തനിക്കിഷ്ടപ്പെടുന്നത് തൻറെ സഹോദരനുവേണ്ടിയും ഇഷ്ടപ്പെടുന്നതുവരെ നിങ്ങളിലൊരാളും സത്യവിശ്വാസിയാവുകയില്ല. ( ബുഖാരി )
അബ്ദുല്ലാഹിബ്നു അംറ്(റ) നിവേദനം: ഇസ്‌ലാമിന്റെ നടപടികളിൽ ഏതാണ് ഉത്തമമെന്ന് ഒരാൾ ചോദിച്ചു. തിരുമേനി(സ) അരുളി: അന്നദാനം ചെയ്യലും പരിചയമുള്ളവർക്കും പരിചയമില്ലാത്തവർക്കും സലാം പറയലും.
ആഇശ (റ) നിവേദനം: നബി (സ) അരുളി: നിങ്ങളിൽ ആരും തന്നെ എന്റെ ആത്മാവ് ചീത്തയായി എന്നു പറയരുത്. എന്നാൽ എന്റെ മനസ്സ് കഠിനമായി എന്ന് പറഞ്ഞുകൊള്ളട്ടെ
അനസി(റ)ല്‍ നിന്ന് നിവേദനം: റസൂല്‍ (സ) പറഞ്ഞു: വിദ്യ അഭ്യസിപ്പിക്കാന്‍ വേണ്ടി പുറപ്പെട്ടവന്‍ അതില്‍ നിന്ന് വിരമിക്കുന്നതുവരെ അല്ലാഹുവിന്‍റെ മാര്‍ഗ്ഗത്തിലാണ്.
അബൂഹുറൈറയിൽ നിന്ന്: ഒരടിമ കാര്യമായി ഗൗനിക്കാതെ അല്ലാഹുവിന് ഇഷ്ടമുള്ള ഒരു വാക്ക് പറയുന്നു. അതുമൂലം അല്ലാഹു അവന്റെ സ്ഥാനങ്ങൾ ഉയർത്തും.
റസൂൽ (സ) പറഞ്ഞു: “ജനങ്ങളിൽ അല്ലാഹുവിന് ഏറെ പ്രിയങ്കരരായ ചില ആളുകളുണ്ട്!' സ്വഹാബികൾ ചോദിച്ചു: “പ്രവാചകരേ, അവർ ആരാണ്?' അവിടുന്നു പറഞ്ഞു: “ഖുർആന്റെ ആളുകളാണവർ. അവരാണ് അല്ലാഹുവിന്റെ പ്രത്യേകക്കാർ!. (നസാഇ)
റസൂൽ തിരുമേനി (സ) : പറഞ്ഞു: വിശ്വസ്ത തയില്ലാത്തവന് ഈമാനില്ല; കരാർ പാലിക്കാത്തവന് ദീനുമില്ല