Sunday, August 14, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Editors Desk

ജീൻ പോൾ സാർത്രെ പറഞ്ഞതും ഇപ്പോൾ ഫ്രാൻസിൽ സംഭവിക്കുന്നതും!

അര്‍ശദ് കാരക്കാട് by അര്‍ശദ് കാരക്കാട്
29/10/2020
in Editors Desk
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

റെനെ ദെക്കാർത്തെയുടെയും (1596 മാർച്ച് 31-1650 ഫെബ്രുവരി 11), ഹോണർ ഡി ബൽസാക്കിന്റെയും (1799 മെയ് 20-1850 ആഗസ്റ്റ് 18) ദാർശനിക പാരമ്പര്യത്തിന്റെ തുടർച്ചയാണ് ജീൻ പോൾ സാർത്രെ (1905 ജൂൺ 21-1980 ഏപ്രിൽ 15). ഫ്രഞ്ച് തത്വചിന്തകനായ ജീൻ പോൾ സാർത്രെ രണ്ടാം ലോക യുദ്ധ സമയത്ത് ഫ്രാൻസിന് വേണ്ടി പോരാടുകയും ജർമനയിൽ യുദ്ധ തടവുകാരനായി കഴിയുകയും ചെയ്ത വ്യക്തിയാണ്. പക്ഷേ, യുദ്ധാനന്തരം അദ്ദേഹം ഫ്രാൻസിന്റെ നിശിത വിമർശകനായി മാറുകയാണുണ്ടായത്. ഫ്രാൻസിനെ സ്നേഹിച്ച ഫ്രഞ്ച് തത്വചിന്തകൻ സാർത്രെ ഫ്രാൻസിനോട് പ്രതിപത്തിയും വിപ്രതിപത്തിയും കാണിച്ചതിന്റെ പൊരുൾ എന്തായിരുന്നു?

സ്വാതന്ത്ര്യത്തിന്റെയും സമത്വത്തിന്റെയും സാഹോദര്യത്തിന്റെയും ഭൂമികയായ ഫ്രാൻസ് അൾജീരിയയിലും, കാമറൂണിലും, ഇന്തോചൈനയിലും കൊളോണിയിൽ ഇരപിടിയനായി മാറിയതിന്റെ നേർസാക്ഷ്യമായിരുന്നു സാർത്രെയെ മാറ്റി ചിന്തിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ പ്രസിദ്ധീകരണമായിരുന്നു ‘Les Temps Modernes’. 1945ലെ ആദ്യത്തെ എഡിറ്റോറിയലിൽ സാർത്രെയും, ഫിനോമിനോളജിസ്റ്റ് മൗറീസ് മെർലിയോ പോൻഡിയും അതിന്റെ കാരണം വ്യക്തമാക്കുന്നുണ്ട്. രണ്ടാം ലോക യുദ്ധത്തിൽ ഫ്രാൻസിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി യുദ്ധം ചെയ്ത ചെറുത്തുനിൽപ്പ് വിഭാഗങ്ങൾ നിലവിൽ ഇന്തോചൈനിയിൽ, ഫാസിസത്തിന് വേണ്ടി യുദ്ധം ചെയ്യുന്ന ജർമൻ പട്ടാളക്കാരെ പോലെയാണെന്നായിരുന്നു ഇരുവരും ലേഖനത്തിൽ കുറിച്ചത്. ഹിറ്റ്ലർ മരിച്ച് കഷ്ടിച്ച് ഒരാഴ്ചക്ക് ശേഷം സ്വാതന്ത്ര്യത്തിന്റെ പേരിൽ അറിയപ്പെടുന്ന ഈ നഗരം അൽജീരിയൻ നഗരമായ സത്വീഫിലേക്ക് രക്തരൂക്ഷിത കൂട്ടക്കൊലക്കായി സൈന്യത്തെ നിയോഗിക്കുന്നുണ്ട്. അതിൽ ആയിരക്കണക്കിന് അൾജീരിയക്കാർ കൊലചെയ്യപ്പെടുന്നു. തുടർന്നുള്ള വർഷങ്ങളിൽ കൊളോണിയൽ വിരുദ്ധ പ്രസ്ഥാനങ്ങളെ അമർച്ച ചെയ്യുന്നതിന് ഹീനമായ പ്രവർത്തനങ്ങളുമായി ഫ്രാൻസ് മുന്നിട്ടിറങ്ങുന്നു. സൈനിക കോടതിയിൽ ഒരുപാട് പേർക്ക് വധശിക്ഷ വിധിക്കുന്നു. ഇതാണ് സാർത്രെയെ 1958ലെ ‘Les Temps Modernes’ൽ ‘ഞങ്ങൾ കൊലയാളികൾ’ എന്ന തലക്കെട്ടിൽ ലേഖനം എഴുതാൻ പ്രേരിപ്പിച്ചത്.

You might also like

ഉപരോധത്തിന്റെ 15 വര്‍ഷങ്ങള്‍, പതറാതെ ഗസ്സ

ഷിറീൻ അബൂ ആഖിലയുടെ കുടംബത്തിന് നീതി ലഭിക്കുമോ ?

വഖഫ് ബോര്‍ഡ് നിയമനം: സര്‍ക്കാരിന് വൈകി വന്ന വിവേകം

ഏവര്‍ക്കും ബലിപെരുന്നാള്‍ സന്തോഷങ്ങള്‍!

Also read: ഫ്രഞ്ച് ഉത്പന്ന ബഹിഷ്‌കരണം; നട്ടെല്ലുള്ള നിലപാട്

1958ൽ പ്രസിദ്ധീകരിച്ച ലേഖനത്തിൽ സാർത്രെ പറയുന്നു: ‘1956ൽ സി.ഡി.എൽ (Combattants de la Libération – അൾജീരിയൻ കമ്മ്യൂണിസ്റ്റ് പാർട്ടി രൂപീകരിച്ച ഗറില്ലാ സംഘം) അംഗമായ ഫെർണാണ്ട് യവ്ടൺ ഹമാ വൈദ്യുത നിലയത്തിൽ ബോംബ് സ്ഥാപിച്ചു. അത് വൈദ്യുത നിലയം നശിപ്പിക്കാനുള്ള ശ്രമമായിരുന്നു. അതിനെ ഒരുനിലക്കും തീവ്രവാദ പ്രവർത്തനവുമായി തുലനം ചെയ്യാൻ സാധ്യമായിരുന്നില്ല. സ്റ്റാഫ് പോകുന്നതിന് മുമ്പ് സ്ഫോടനം ഉണ്ടാകാതിരിക്കാൻ കൃത്യമായി സജ്ജീകരിച്ച് ടൈം ബോംബാണെന്ന് പരിശോധനയിലൂടെ വ്യക്തമായിരുന്നു. ശേഷം യെവ്ടൺ അറസ്റ്റ് ചെയ്യപ്പെടുകയും, വധശിക്ഷക്ക് വിധിക്കപ്പെടുകയും ചെയ്തു. കാലതാമസം വരുത്താതെ വധശിക്ഷ നടപ്പിലാക്കുകയും ചെയ്തു. ഞാൻ ആരെയും കൊല്ലാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് നേരിയ മടിപോലുമില്ലാതെ ഈ മനുഷ്യൻ വ്യക്തമാക്കുകയും തെളിയിക്കുകയും ചെയ്തു. പക്ഷേ ഞങ്ങൾക്ക് അദ്ദേഹത്തെ കൊല്ലണമായിരുന്നു. ഒരു ചാഞ്ചല്യവുമില്ലാതെ ഞങ്ങൾ അത് നടപ്പിലാക്കുകയും ചെയ്തു.’ സാർത്രെയെ സംബന്ധിച്ചിടത്തോളം ഫ്രാൻസ് സ്വാതന്ത്ര്യത്തിന്റെ പ്രതീകമായിരുന്നില്ല. മനുഷ്യാവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്നവെന്ന ധ്വനി സൃഷ്ടിക്കാൻ ശ്രമിക്കുകയും, അതേസമയം കോളനികളിലെ സാധാരണ ജനത്തെ അടിച്ചമർത്തുകയും ചെയ്യുന്ന ഇരട്ടത്താപ്പ് നയമാണ് ഫ്രാൻസ് സ്വാതന്ത്ര്യ ലബ്ധി മുതൽക്കേ സ്വീകരിച്ചിട്ടുള്ളത്. 1961ൽ പ്രസിദ്ധീകരിച്ച ‘The Wretched of the Earth’ എന്ന ഫ്രാന്റ്സ് ഫാനന്റ പുസ്തകത്തിന്റെ ആമുഖത്തിൽ, ഫ്രാൻസ് ഫ്രാൻസിൽ നിന്ന് വിമോചിക്കപ്പെടേണ്ടുതുണ്ടെന്ന് സാർത്രെ എഴുതുന്നു. അഥവാ അധിനിവേശ ഫ്രാൻസിൽ നിന്ന് ആദർശപരമായ സ്വതന്ത്ര്യ ഫ്രാൻസ് വേറിട്ട് നിൽക്കണമെന്ന പ്രഖ്യാപനമായിരുന്നു അത്.

പുതിയ സാഹചര്യത്തിലും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പുതിയ മാനങ്ങൾ പറഞ്ഞുകൊണ്ടുള്ള ഫ്രാൻസിന്റെ ഇരട്ടത്താപ്പ് ലോകതലത്തിൽ ശ്രദ്ധിക്കപ്പെടുകയാണ്. ഇസ്‌ലാം ലോകതലത്തിൽ പ്രതിസന്ധിയിലകപ്പെട്ട മതമാണെന്ന പ്രസ്താവനയുമായാണ് ഫ്രഞ്ച് പ്രസി‍ഡന്റ് ഇമ്മാനുവൽ മാക്രോൺ ഒക്ടോബർ രണ്ടിന് രംഗത്തിറങ്ങുന്നത്. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ ചർച്ച സാധ്യമാക്കുന്നതിന് വിദ്യാർഥികൾക്ക് പ്രവാചകൻ മുഹമ്മദിനെ ചിത്രീകരിച്ച കാർട്ടൂൺ കാണിച്ചുകൊടുത്ത സാമുവൽ പാറ്റിയെന്ന അധ്യാപകൻ ഒക്ടോബർ പതിനാറിന് കൊല ചെയ്യപ്പെടുന്നു. തുടർന്ന് ആഗോള ഭീകരവാദത്തിന്റെ ഉറവിടം ഇസ്‌ലാമാണെന്ന് മാക്രോൺ പുതിയ പ്രസ്താവനയിറിക്കുന്നു. ലോകതലത്തിൽ പ്രതേഷേധവും ബഹിഷ്കരണവും ശക്തമായപ്പോൾ ഒക്ടോബർ 25ന് നിലപാട് കടുപ്പിച്ച് മാക്രോൺ ട്വീറ്റ് ചെയ്തു: ‘ഞങ്ങൾ ഒരിക്കലും പിന്മാറുകയില്ല. സമാധാനത്തിന്റെ ആത്മാവ് ഉൾകൊണ്ട് എല്ലാ വൈജാത്യങ്ങളെയും ഞങ്ങൾ ബഹുമാനിക്കുന്നു. വിദ്വേഷ പ്രചരണങ്ങൾ ഞങ്ങൾ അംഗീകരിക്കുകയില്ല. ബൗദ്ധികമായ സംവാദങ്ങൾ തടയുകയുമില്ല. ഞങ്ങൾ ആഗോള മൂല്യങ്ങളുടെയും, മനുഷ്യ അന്തസ്സിന്റെയും ഭാഗത്തായിരിക്കും എപ്പോഴും നിലയുറപ്പിക്കുക.’ ഒരു ഭാഗത്ത് സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുകയും, മറുഭാഗത്ത് സ്വാതന്ത്ര്യത്തെ അമർച്ച ചെയ്യുകയും ചെയ്യുന്ന നടപടികളാണ് ഫ്രാൻസ് കൈകൊള്ളുന്നത്. 2004ലാണ് ഫ്രാൻസ് ഹിജാബ് ധരിക്കുന്നത് നിരോധിക്കുന്നത്. ഇതിലൂടെ ഹിജാബ് നിരോധിക്കുന്ന ആദ്യത്തെ യൂറോപ്യൻ രാഷ്ട്രമായി ഫ്രാൻസ് മാറുകയായിരുന്നു. സ്വാതന്ത്ര്യത്തെയും ആവിഷ്കാര സ്വാതന്ത്ര്യത്തെയും കുറിച്ച് സംസാരിക്കുന്ന ഫ്രാൻസ് എന്തുകൊണ്ട് വിശ്വാസ സ്വാതന്ത്ര്യത്തിന് വില കൽപ്പിക്കുന്നില്ല? ഫ്രാൻസിന്റെ സ്വാതന്ത്ര്യ ബോധത്തെ സംബന്ധിച്ച് സാർത്രെ പറഞ്ഞത് തന്നെ കട്ടായം!

Also read: വിജയത്തിന് മുന്നിലെ തടസ്സങ്ങള്‍

രണ്ടാം ലോകയുദ്ധത്തിൽ ഫ്രാൻസിനൊപ്പം നിലയുറപ്പിച്ച യു.കെ, പുതിയ സാഹചര്യത്തിലും ഫ്രാൻസിനെ പിന്തുണച്ച് നാറ്റോയോട് ആവിഷ്കാരം സ്വാതന്ത്ര്യം നിലനിർത്തേണ്ടതുണ്ടെന്ന് ആഹ്വാനം ചെയ്തിരിക്കുന്നു. വിശ്വാസ സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും ഒരുപോലെ സംരക്ഷിക്കപ്പെടേണ്ടതല്ലേ? പ്രവാചകൻ മുഹമ്മദ് മുസ്‌ലിംകളുടെ മാർഗദർശിയാണ്; മാതൃകാപുരുഷനാണ്. പ്രവാചകനെ അപമാനിക്കുന്നത് മുഴുവൻ മുസ്‌ലിംകളെയും അപമാനിക്കുന്നതിന് തുല്യമാണെന്ന് ഇറാൻ പ്രസി‍ഡന്റ് ഹസൻ റൂഹാനി വിഷയത്തിൽ പ്രതികരിച്ചതും അതുതന്നെയാണ് വ്യക്തമാക്കുന്നത്. നിലവിൽ, തുർക്കിയുൾപ്പടെ അറബ് ലോകം ഫ്രഞ്ച് ഉത്പന്നങ്ങൾ ബഹിഷ്കരിക്കുന്നതിനുള്ള ആഹ്വാനവുമായ രംഗത്തുവന്നിരിക്കുകയാണ്. ലോകതലത്തിൽ പ്രതിസന്ധിയിലകപ്പെട്ട മതമാണ് ഇസ്‌ലാം എന്ന പ്രസ്താവന യഥാർത്തിൽ ആരെയാണ് പ്രതിസന്ധിയിലകപ്പെടുത്തിയിരിക്കുന്നത്?

Facebook Comments
അര്‍ശദ് കാരക്കാട്

അര്‍ശദ് കാരക്കാട്

Related Posts

Gaza: 15 years of a devastating
Editors Desk

ഉപരോധത്തിന്റെ 15 വര്‍ഷങ്ങള്‍, പതറാതെ ഗസ്സ

by പി.കെ സഹീര്‍ അഹ്മദ്
06/08/2022
Shireen Abu Akleh’s family is in the US capital to meet officials and lawmakers
Editors Desk

ഷിറീൻ അബൂ ആഖിലയുടെ കുടംബത്തിന് നീതി ലഭിക്കുമോ ?

by അര്‍ശദ് കാരക്കാട്
29/07/2022
Editors Desk

വഖഫ് ബോര്‍ഡ് നിയമനം: സര്‍ക്കാരിന് വൈകി വന്ന വിവേകം

by പി.കെ സഹീര്‍ അഹ്മദ്
20/07/2022
Editors Desk

ഏവര്‍ക്കും ബലിപെരുന്നാള്‍ സന്തോഷങ്ങള്‍!

by Islamonlive
09/07/2022
Editors Desk

കുളം കലക്കി മീന്‍ പിടിക്കുന്ന ബി.ജെ.പി

by പി.കെ സഹീര്‍ അഹ്മദ്
02/07/2022

Don't miss it

Youth

എങ്ങിനെയാണ് യുവതയ്ക്ക് വഴി കാണിക്കേണ്ടത്

25/11/2019
islamic-teachings.jpg
Your Voice

‘ഇസ്‌ലാം വിജയിക്കട്ടെ എന്ന് എന്തിനാണ് പറയുന്നത്’

10/04/2018
guests.jpg
Civilization

ആതിഥ്യമര്യാദയുടെ ഇസ്‌ലാമിക പാഠങ്ങള്‍

01/12/2012
Columns

മാതാപിതാക്കള്‍ ജീവിച്ചിരിക്കെ അനാഥരാകുന്നവര്‍

25/07/2018
politics.jpg
Politics

രാഷ്ട്രീയ പ്രവര്‍ത്തനം ഇബാദത്താവുന്നവിധം

03/04/2012
Your Voice

പിശുക്കനായ പിതാവിനും ഗുണം ചെയ്യുക

02/12/2019
Hasanul banna.jpg
Profiles

ഹസനുല്‍ ബന്ന

15/06/2012
Columns

കുഞ്ഞു മനസ്സുകളിലും വര്‍ഗീയത കുത്തിവെക്കാന്‍ ശ്രമിക്കുന്നവര്‍

12/03/2019

Recent Post

ഫിഫ ഹോസ്പിറ്റാലിറ്റി വെബ്‌സൈറ്റില്‍ ഇസ്രായേല്‍ ഇല്ല, പകരം അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍

13/08/2022

ഇസ്രായേല്‍ നരനായാട്ട്: 17 കുട്ടികളുള്‍പ്പെടെ മരിച്ചവരുടെ എണ്ണം 49 ആയി

13/08/2022

അയല്‍വാസിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വര്‍ഗീയ പ്രകോപനമുണ്ടാക്കുന്നതാണ്: സല്‍മാന്‍ ഖാന്‍

13/08/2022

അമേരിക്ക, സവാഹിരി, തായ് വാൻ, യുക്രെയ്ൻ …

13/08/2022

സാഹിത്യവും ജീവിതവും

13/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!