Tuesday, March 2, 2021
islamonlive.in
fatwa.islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Editors Desk

ഫലസ്തീൻ വിട്ടൊരു ഇസ്രായേൽ തുർക്കിയുടെ ലക്ഷ്യമോ?

അര്‍ശദ് കാരക്കാട് by അര്‍ശദ് കാരക്കാട്
21/01/2021
in Editors Desk
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

2021 ജനുവരി 20ന് അമേരിക്ക പ്രത്യേകിച്ചും ലോകം പൊതുവായും അമേരിക്കൻ ഭരണ മാറ്റത്തെ പ്രതീക്ഷയോടെയും അതിലേറെ ആകുലതകളോടെയുമാണ് നോക്കികാണുന്നത്. കോലാഹലങ്ങൾക്കൊടുവിൽ ഡൊണൾഡ് ട്രംപ് പടിയിറങ്ങി, അമേരിക്കയുടെ 46-ാം പ്രസിഡന്റായി ജോ ബൈഡൻ അധികാരത്തിൽ വന്നു. അധികാരത്തിലെ അവസാന നാളുകളിൽ ട്രംപിന്റെ ഇടപെടലുകൾ കാര്യമായും അറബ് രാഷ്ട്രങ്ങളെ ഇസ്രായേലുമായി ചേർത്തുവെക്കാനുള്ള ശ്രമമായിരുന്നു. ട്രംപ് കാലത്ത് അറബ് രാഷ്ട്രങ്ങളുടെ ഇസ്രായേൽ ബന്ധം ശക്തമായിരുന്നെന്ന് ചരിത്രം വിലയിരുത്തട്ടെ! യു.എ.ഇ, ബഹ്‌റൈൻ, സുഡാൻ, അവസാനമായി മൊറോക്കോയും ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കി. ഇപ്പോൾ, ഇസ്രായേൽ പത്രങ്ങളിലും മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്ന വാർത്ത ആശ്ചര്യമുളവാക്കുന്നതാണ്. ഇസ്‌ലാമിക പ്രതിരോധ സംഘടനയായ ഹമാസിന്റെ സൈനിക വിഭാഗത്തിന്റെ പ്രവർത്തനങ്ങൾ തുർക്കിയിലും പ്രത്യേകിച്ച് ഇസ്താംബൂളിലും നിരോധിക്കുന്നതുവരെ തുർക്കിയുമായി ബന്ധം സ്ഥാപിക്കുകയില്ലെന്ന് അറിയിച്ചുകൊണ്ട് നെതന്യാഹു ഭരണകൂടം തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാന് കത്ത് അയിച്ചിരിക്കുകയാണ്.

എന്നിരുന്നാലും, അസ്വസ്ഥപ്പെടുത്തുന്ന ആ വാർത്ത നമ്മെ സംബന്ധിച്ചിടത്തോളം മറ്റൊന്ന് ചിന്തിക്കാനാണ് പ്രേരിപ്പിക്കുക. തുർക്കിയുടെയും ഉർദുഗാന്റെയും ചരിത്രമറിയുന്നവർക്ക് അങ്ങനെയല്ലാതെ മറ്റൊന്ന് ചിന്തിക്കുക പ്രയാസകരമാണ്. അത്, തുർക്കി ബന്ധം സ്ഥാപിക്കണമെങ്കിൽ ചില നിബന്ധനകൾ ഇസ്രായേൽ പാലിക്കണമെന്ന അടിസ്ഥാനമായിരിക്കും, മറിച്ച് ഇസ്രായേൽ മുന്നോട്ടുവെക്കുന്ന നിബന്ധനകളെ തുർക്കി ശിരസ്സാവഹിക്കുകയെന്നതായിരിക്കുകയില്ല. ഗസ്സ മുനമ്പിലെ രണ്ട് മില്യൺ വരുന്ന ഫലസ്തീനികൾക്ക് മേൽ അന്യായമായി ഏർപ്പെടുത്തിയ ഉപരോധം പിൻവലിക്കുക, വെസ്റ്റ് ബാങ്കിൽ തുടരുന്ന നിയമവിരുദ്ധ അധിനിവേശം അവസാനിപ്പിക്കുക, അധിനിവേശ ജറുസലമിലെ അൽ അഖ്‌സ മസ്ജിദിന് കീഴിലെ ഹൈക്കൽ സുലൈമാനിയിലെ എല്ലാ പര്യവേക്ഷണവും നിർത്തിവെക്കുക, അന്താരാഷ്ട്ര നിയമം നടപ്പിലാക്കുക എന്നിങ്ങനെ നീണ്ടുപോകുന്ന പട്ടിക അടിസ്ഥാനപ്പെടുത്തിയാണ് തുർക്കി ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുക. ഇതഃപര്യന്തമുള്ള തുർക്കി ചരിത്രം അതിന് തെളിവാണ്. ഇസ്‌ലാമിക പൈതൃക ദേശമായ, ഉസ്മാനീ ഭരണകൂടത്തിന്റെ ഭാഗമായ ഫലസ്തീനെ തുർക്കി കൈയൊഴികയില്ലെന്ന് കരുതാം.

You might also like

ചർച്ചകൾ ഗൾഫ് പ്രതിസന്ധി പരിഹരിക്കുമോ?

ശബരിമല, പൗരത്വ പ്രക്ഷോഭം- കേരള സർക്കാർ നിലപാടും

ഇന്ധന വില; ജനജീവിതം തീരാദുരിതത്തിലേക്ക്

ഇർബിൽ വിമാനത്താവള ആക്രമണത്തിന് പിന്നിൽ?

ഇസ്രായേൽ പ്രധാനമന്ത്രിയായിരുന്ന ഷിമോൺ പെരസിന്റെ നുണകളെ ദാവോസ് ഫോറത്തിൽ ചുട്ട മറുപടി നൽകി തുറന്നുക്കാട്ടിയ സന്ദർഭത്തിൽ, മുസ്‌ലിംകൾക്കിടയിലും അറബികൾക്കിടയിലും വലിയ സ്വീകാര്യത ലഭിച്ച നേതാവാണ് പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ. 2010 മേയിൽ മർമറ സംഘത്തെ ഉർദുഗാൻ ഭരണകൂടം പിന്തുണച്ചു. അധിനിവിഷ്ട ഫലസ്തീൻ തീരത്തേക്ക് പുറപ്പെട്ട മർമറ സംഘത്തെ ഇസ്രായേൽ കമാൻഡോസ് ആക്രമിക്കുകയും, അതിൽ പത്ത് പേരുടെ ജീവൻ പൊലിയുകയും ചെയ്ത സംഭവത്തിൽ ഇരകൾക്ക് പിന്തുണയുമായി തുർക്കി അവതരിച്ചു. 2018ൽ ഇസ്രായേൽ സർക്കാറിന്റെ അക്രമ നയങ്ങളിൽ പ്രതിഷേധമറിയിച്ച് ഇസ്രായേൽ അംബാസഡറെ തുർക്കി പുറത്താക്കി. അതിനെക്കാൾ ശക്തമായ വിമർശനമായിരുന്നു അറബ് രാഷ്ട്രങ്ങൾ ഇസ്രായേലുമായി ബന്ധം സാധാരണ നിലയിലാക്കിയപ്പോൾ തുർക്കിയുടെ ഭാഗത്ത് നിന്നുയർന്നത്.

ഇതൊക്കെയാണ് വസ്തുതയെങ്കിലും, കഴിഞ്ഞ ഡിസംബർ 25ന് അധിനിവേശ രാഷ്ട്രമായ ഇസ്രായേലുമായി നയതന്ത്ര ബന്ധം മെച്ചപ്പെടുത്തുമെന്ന ഉർദുഗാന്റെ പ്രഖ്യാപനം മുന്നിൽനിൽക്കുമ്പോൾ, തുർക്കി രാഷ്ട്രീയ നയത്തിൽ മാറ്റങ്ങൾ വരുത്തുമോയെന്നത് സന്ദേഹങ്ങൾക്ക് ഇടം നൽകുകയാണ്. എന്നാൽ, ഫലസ്തീൻ ജനതയോട് ഇസ്രായേൽ സ്വീകരിക്കുന്ന രാഷ്ട്രീയത്തെ അദ്ദേഹം വിമർശിക്കുകയും, അത് അസ്വീകാര്യമാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്. അതേസമയം, ഇസ്രായേലുമായി ബന്ധം സ്ഥാപിക്കാനും, അംബാസഡറെ മടക്കികൊണ്ടുവരാനും ഇരു രാഷ്ട്രങ്ങളും ചർച്ച പുനഃരാരംഭിക്കാൻ ഇന്റലിജൻസ് തലത്തിൽ ധാരണയായതായി, ആയ സോഫിയ പള്ളിയിൽ ജുമുഅ നമസ്‌കാരത്തിന് ശേഷം അദ്ദേഹത്തിന് ചുറ്റും കൂടിയ മാധ്യമ പ്രവർത്തകരോട് അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

ഈയിടെ, തുർക്കി ഇന്റലിജൻസ് മേധാവി ഹാക്കാൻ ഫൈദാൻ അധിനിവിഷ്ട ഫലസ്തീൻ പല തവണ സന്ദർശിക്കുകയും, ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുന്നതിന് പ്രാഥമിക നടപടിയെന്ന നിലയിൽ അഭിപ്രായ ഭിന്നതയുള്ള വിഷയങ്ങൾ വിലയിരുത്താൻ ഇസ്രായേൽ ഇന്റലിജൻസ് മേധാവി യൂസി കോഹീനുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. നിലവിൽ ഇരുരാഷ്ട്രങ്ങൾക്കുമിടയിൽ എട്ട് മില്യൺ ഡോളറിന്റെ വ്യാപാര കൈമാറ്റമാണ് നടക്കുന്നത്. ആഴ്ചയിൽ 60ഓളം വിമാനങ്ങൾ തുർക്കിയിൽ നിന്ന് തെൽ അവീലേക്ക് പറക്കുകയും ചെയ്യുന്നു.

പുറത്തുവന്നുകൊണ്ടിരിക്കുന്ന വാർത്ത ശരിയാണെങ്കിൽ, തുർക്കി എങ്ങനെയാണ് പുതിയ രാഷ്ട്രീയ നയം രൂപപ്പെടുത്തുകയെന്നത് അനിശ്ചിതത്വത്തിലാണ്. വിവിധ ഇസ്രായേൽ മാധ്യമങ്ങൾ കത്തിന്റെ ഔദ്യോഗിക ഉള്ളടക്കം പ്രസിദ്ധീകരിക്കുകയും, അന്താരാഷ്ട്ര വാർത്താ ഏജൻസികൾ അത് പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ബന്ധം സ്ഥാപിക്കുന്നതിന് ഇസ്രായേൽ മുന്നോട്ടുവെക്കുന്ന നിബന്ധനകളെ തുർക്കി പൂർണമായും തള്ളിക്കളയുമെന്നാണ് ലോകം പ്രതീക്ഷിക്കുന്നത്. അതെ, അധിവേശത്തിനെതിരെ പോരാടുന്ന, മുസ്‌ലിം-അറബ് മേഖലകളിൽ സ്വാധീനമുള്ള ശക്തിയെന്ന നിലയിൽ തുർക്കിയെ സംബിന്ധിച്ചിടത്തോളം ഇത് നിന്ദ്യമായ കാര്യമാണ്. ഇസ്രായേലുമായി ബന്ധം സ്ഥാപിക്കുകയും, ഹമാസുമായി ബന്ധം അവസാനിപ്പിക്കുകയും ചെയ്യുകയെന്നത് തികച്ചും നിന്ദ്യമാണ്. ഹമാസ് പ്രതിരോധ പ്രസ്ഥാനവും, ഫലസ്തീനുമാണ് അറബികളു അനറബികളും ഉൾകൊള്ളുന്ന മുസ്‌ലിം മനസ്സുകളിലേക്കുള്ള തുർക്കിയുടെ പ്രധാന പ്രവേശന കവാടം. നയത്തിൽ മാറ്റം വരുത്തുകയാണെങ്കിൽ ലോക ഇസ്‌ലാമിക വേദിയിലുള്ള സ്ഥാനവും സ്വാധീനവുമാണ് തുർക്കി നഷ്ടപ്പെടുത്തുന്നത്. സിറിയയിലെയും ലിബിയയിലെയും തുർക്കിയുടെ സൈനിക ഇടപെടൽ, കിഴക്കൻ മെഡിറ്ററേനിയൻ പ്രതിസന്ധിയിൽ യൂറോപ്യൻ യൂണിയന്റെ ആവശ്യങ്ങൾക്ക് മുന്നിൽ തുർക്കിയുടെ പിൻവാങ്ങൽ എന്നിവ തുർക്കിയുടെ സ്ഥാനവും പദവിയും ചോദ്യം ചെയ്യുമ്പോൾ പ്രത്യേകിച്ചും.

Facebook Comments
അര്‍ശദ് കാരക്കാട്

അര്‍ശദ് കാരക്കാട്

Related Posts

Editors Desk

ചർച്ചകൾ ഗൾഫ് പ്രതിസന്ധി പരിഹരിക്കുമോ?

by അര്‍ശദ് കാരക്കാട്
27/02/2021
Editors Desk

ശബരിമല, പൗരത്വ പ്രക്ഷോഭം- കേരള സർക്കാർ നിലപാടും

by അബ്ദുസ്സമദ് അണ്ടത്തോട്
25/02/2021
Editors Desk

ഇന്ധന വില; ജനജീവിതം തീരാദുരിതത്തിലേക്ക്

by പി.കെ സഹീര്‍ അഹ്മദ്
22/02/2021
Editors Desk

ഇർബിൽ വിമാനത്താവള ആക്രമണത്തിന് പിന്നിൽ?

by അര്‍ശദ് കാരക്കാട്
19/02/2021
Editors Desk

കായിക രംഗത്തെ ഇസ്‌ലാമോഫോബിയ

by പി.കെ സഹീര്‍ അഹ്മദ്
15/02/2021

Don't miss it

yakub-meman.jpg
Onlive Talk

യാകൂബ് മേമന്റെ വധശിക്ഷാ വിധി ഉയര്‍ത്തുന്ന ചോദ്യങ്ങള്‍

28/07/2015
Muslim-ban3.jpg
Onlive Talk

മുസ്‌ലിംകളെ കുറിച്ച് മുസ്‌ലിംകള്‍ സംസാരിക്കട്ടെ

15/02/2017
muslim-woman.jpg
Onlive Talk

പഴയവീഞ്ഞ് പുതിയ കുപ്പിയില്‍

12/04/2017
Views

ഖുര്‍ആനിക കഥകള്‍; നവോത്ഥാനത്തിലേക്കുള്ള വഴി

16/09/2012
time-seconds.jpg
Tharbiyya

ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങള്‍

23/02/2016
hg.jpg
Columns

റമദാനില്‍ യാചന തൊഴിലാക്കിയവര്‍

09/06/2018
Islam Padanam

ഡോ. എം.ജി.എസ് നാരായണന്‍

17/07/2018
Asia

രാജ്യത്തെ ഭരണ സംവിധാനത്തില്‍ മുസ്‌ലിംകളുടെ സ്വാധീനം

10/09/2013

Recent Post

ഖഷോഗി വധം: സൗദിക്ക് പിന്തുണയുമായി ഖത്തര്‍

01/03/2021

എം.ബി.എസ് ശിക്ഷിക്കപ്പെടണമെന്ന് ഖഷോഗിയുടെ പ്രതിശ്രുധ വധു

01/03/2021

ഉറങ്ങുന്നവരെ ഉണർത്താം

01/03/2021

സാമുദായിക ധ്രുവീകരണ ശ്രമങ്ങളെ സാഹോദര്യം കൊണ്ട് നേരിടുക: എം.ഐ അബ്ദുല്‍

01/03/2021

ജോര്‍ദാന്‍: കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച മന്ത്രിമാര്‍ രാജിവെച്ചു

01/03/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ധീരനായകരാണ് ആലി മുസലിയാരും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമൊക്കെ. സാമ്രാജ്യത്വ വിരുദ്ധ സമരത്തിൽ വാരിയം കുന്നൻ ‘മലപ്പുറം ചെഗുവരെ’ തന്നെയാണ് സന്യാസി കലാപവും ഫക്കീർ കലാപവും മാപ്പിള കലാപവും ബ്രിട്ടീഷ് കോളനിവാഴ്ച്ചയ്ക്കെതിരെ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളാണ്....Read More data-src=
  • ജനങ്ങളിൽ നിന്ന് പാവപ്പെട്ടവരും ആവശ്യക്കാരുമടങ്ങുന്ന അർഹതപ്പെട്ട ആളുകൾക്ക് ഒരു മുസ്‌ലിം തന്റെ സമ്പാദ്യത്തിൽ നിന്ന് നൽകുന്ന വിഹിതമാണ് ഇസ്‌ലാമിക വീക്ഷണ പ്രകാരമുള്ള സകാത്ത്. എന്നാൽ, സകാത്തിനെ അതിന്റെ വിശാലാർത്ഥത്തിൽ ജീവിതത്തിന്റെ സകാത്ത് എന്ന് പറയാവുന്നതാണ്....Read More data-src=
  • മൂന്ന് വർഷത്തിലേറെയുളള ഖത്തർ ഉപരോധത്തിന് 2021 ജനുവരി അഞ്ചിനാണ് അന്ത്യംകുറിക്കപ്പെടുന്നത്. രാജ്യാതിർത്തികൾ തുറന്ന് ഖത്തർ പ്രതിസന്ധി ഇപ്പോൾ പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
Arshad Thazathethil @arshadthazhathethil
  • സാമ്രാജ്യത്വം എന്നും എവിടെയും അതിൻറെ ഏറ്റവും വലിയ ശത്രുവായി കണ്ടതും കാണുന്നതും ഇസ്ലാമിനെയും ഇസ്ലാമിക പ്രസ്ഥാനങ്ങളെയുമാണ്. എല്ലാവിധ അധിനിവേശങ്ങളെയും അതിക്രമങ്ങളെയും ചൂഷണങ്ങളെയും ശക്തമായി എതിർക്കുന്ന പ്രത്യയശാസ്ത്രമാണ് ഇസ്ലാം. ..Read More data-src=
  • ആരും അറിയാതെയും ആരെയും അറിയിക്കാതെയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലെ ഉദ്യോഗസ്ഥര്‍ വളരെ വിദഗ്ധമായാണ് ആ ജോലി ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരത്തിന്റെ...Read More data-src=
  • ചോദ്യം: പൂച്ചയെ വിൽക്കുന്നതിന്റെ വിധിയെന്താണ്?...
Read More data-src=
  • എല്ലാ സാമ്രാജ്യത്വ അധിനിവേശങ്ങളെയും എന്നും ജമാഅത്ത് എതിർത്തു പോന്നിട്ടുണ്ട്. വിയറ്റ്നാമിലും ഇറാഖിലുമുൾപ്പെടെ അമേരിക്കയും ഹോളണ്ടിലും മറ്റും സോവിയറ്റ് യൂണിയനും തിബത്തിൽ ചൈനയും നടത്തിയ അധിനിവേശങ്ങൾക്കെല്ലാം ജമാഅത്തെ ഇസ്ലാമി എതിരാണ്....Read More data-src=
  • പൗരത്വ നിയമം എന്നത് “ ദേശീയത” യുടെ തലക്കെട്ടിൽ നടപ്പാക്കുമെന്ന് തിരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബി ജെ പി എടുത്തു പറഞ്ഞ കാര്യമാണ്. ഒന്നാം ശത്രു എന്നവർ കണക്കാക്കിയ ഒരു ജനതയെ പരമാവധി ഇല്ലാതാക്കാൻ കഴിയുന്ന വഴികൾ സ്വീകരിക്കുക എന്നത് അവരുടെ ആദർശവുമായി ബന്ധപ്പെട്ട കാര്യമാണ്. ...Read More data-src=
  • പൗരത്വ നിയമം സംഘ പരിവാറിന്റെ പഴയ അജണ്ടയാണ്. തക്ക സമയം വരാൻ അവർ കാത്തിരുന്നു എന്ന് മാത്രം. അമിത്ഷാ കേന്ദ്ര മന്ത്രി സഭയിലേക്ക് വന്നത് കേവലം ഒരു മന്ത്രി എന്ന നിലക്കല്ല. സംഘ പരിവാർ അവരുടെ പദ്ധതികൾ നടപ്പാക്കാൻ വേണ്ടി തന്നെ കൊണ്ട് വന്നു എന്ന് പറയുന്നതാവും കൂടുതൽ ശരി....Read More data-src=
  • About
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!