Wednesday, March 3, 2021
islamonlive.in
fatwa.islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Editors Desk

അഫ്ഗാൻ-താലിബാൻ ചർച്ച: സമാധാനം പുലരുമോ?

അര്‍ശദ് കാരക്കാട് by അര്‍ശദ് കാരക്കാട്
14/01/2021
in Editors Desk
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

അഫ്ഗാൻ ഭരണകൂടവും  താലിബാനും സമവായത്തിലെത്താനുള്ള സമാധാന ചർച്ചയുടെ രണ്ടാം ഭാഗം ഖത്തറിൽ പുരോഗിമിച്ചുകൊണ്ടിരിക്കുകയാണ്. ചർച്ചയുടെ ഭാഗമാകുന്നവർ ഖത്തറിൽ തിരിച്ചെത്തിയിട്ട് ഒരാഴ്ച കഴിയുന്നു. ഇരുവിഭാഗവുമായി യു.എസ് സംഘം പ്രത്യേക ചർച്ചയാണ് നടത്തികൊണ്ടിരിക്കുന്നത്. ഒന്നാം ഘട്ട ചർച്ച സെപ്തംബറിൽ ആരംഭിക്കുകയും, നടപടിക്രമങ്ങൾ തീരുമാനിച്ച് ഇരുവിഭാഗങ്ങളും ഡിസംബറിൽ ചർച്ച അവസാനിക്കുകയുമായിരുന്നു. യുദ്ധാനന്തരമുള്ള അഫ്ഗാൻ, രാജ്യവ്യാപകമായ വെടിനിർത്തൽ, താലിബാന്റെ നിരായുധീകരണം, ഇതര സായുധ സംഘങ്ങൾ എന്നിവയാണ് 2021 ജനുവരി അഞ്ചിന് പുനഃരാംരംഭിച്ച രണ്ടാം ഘട്ട ചർച്ചയിലെ മുഖ്യ ചർച്ചാവിഷയം. ഇതെല്ലാം ആത്യന്തികമായി ഉയർത്തുന്ന ചോദ്യം അഫ്ഗാൻ-താലിബാൻ ചർച്ചയിൽ സമാധാനം പുലരുമോയെന്നതാണ്!

ഈ മാസാദ്യത്തിൽ, അഫ്ഗാൻ തെക്കുപടിഞ്ഞാറ് മേഖലയെ ലക്ഷ്യംവെച്ചുള്ള ആക്രമണത്തിൽ പത്ത് ശീഈ കൽക്കരി ഖനിത്തൊഴിലാളികൾ ദാരുണമായി കൊലചെയപ്പെട്ട പശ്ചാത്തലത്തിൽ പ്രമുഖ അഫ്ഗാൻ ശീഈ നേതാവും, രാഷ്ട്രീയ പാർട്ടിയായ ഹിസ്‌ബെ വഹ്ദത്തെ ഇസ്‌ലാമിയുടെ നേതാവും, അഫ്ഗാൻ മുൻ വൈസ് പ്രസിഡന്റുമായ കരീം ഖലീലി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശിയുമായി തലസ്ഥാനമായ ഇസ്‌ലാമാബാദിൽ കഴിഞ്ഞ ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തിയതായി പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. അഫ്ഗാൻ-താലിബാൻ സമാധാന കരാർ യാഥാർഥ്യമാക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയായിരുന്നു മുഖ്യ അജണ്ട. കൂടിക്കാഴ്ചയിൽ അഫ്ഗാൻ-പാക്കിസ്ഥാൻ ബന്ധത്തെ കുറിച്ച് വീക്ഷണങ്ങൾ കൈമാറുകയും, അഫ്ഗാൻ സമാധാന ശ്രമത്തിന്റെ പുരോഗതി വിലയിരുത്തുകയും ചെയ്തതായി പാക്കിസ്ഥാൻ പുറത്തിറക്കിയ പ്രസ്താവനയിൽ കാണാവുന്നതാണ്. സമാധനാപൂർണമായ സുസ്ഥിരമായ സമൃദ്ധമായ പുതിയ അഫ്ഗാന് പൂർണ പിന്തുണ നൽകുമെന്നും പാക്കിസ്ഥാൻ വിദേശകാര്യ മന്ത്രി ഖുറൈശി ആവർത്തിച്ചു. അതേസമയം, അയൽരാജ്യമായ പാക്കിസ്ഥാൻ വടക്കുപടിഞ്ഞാറ് മേഖലയിൽ ഇരുപത് വർഷത്തോളമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കുന്നതിന് ഖത്തറിൽ സമാധാന ചർച്ച പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്.

You might also like

ചർച്ചകൾ ഗൾഫ് പ്രതിസന്ധി പരിഹരിക്കുമോ?

ശബരിമല, പൗരത്വ പ്രക്ഷോഭം- കേരള സർക്കാർ നിലപാടും

ഇന്ധന വില; ജനജീവിതം തീരാദുരിതത്തിലേക്ക്

ഇർബിൽ വിമാനത്താവള ആക്രമണത്തിന് പിന്നിൽ?

സമാധാന ശ്രമത്തിന് പാക്കിസ്ഥാൻ സൗകര്യമൊരുക്കിയതിന്റെ ഫലമെന്നോണം അഫ്ഗാൻ താലിബാനെ യു.എസുമായുളള സമാധാന ചർച്ചക്ക് മേശക്ക് മുന്നിൽ കൊണ്ടുവരാൻ കഴിഞ്ഞുവെന്നത് പ്രസ്താവ്യമാണ്. അത്, പരസ്പരം പോരടിച്ചിരുന്ന വിഭാഗങ്ങൾ കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെക്കുന്നതിന് കാരണമായി. 2021 ജനുവരി മൂന്നിന് പാക്കിസ്ഥാൻ നഗരമായ മാകിൽ കൽക്കരി ഖനി ആക്രമണത്തിന്റെ ഇരകളായ ഹസാറ വംശത്തിലെ അംഗമാണ് ഹാമിദ് കർസായി അഫ്ഗാൻ പ്രസിഡന്റായിരുന്നപ്പോൾ വൈസ് പ്രസിഡന്റായിരുന്ന കരീം ഖലീലി. കൂടാതെ, ഔദ്യോഗികമായി 2019ൽ പിരിച്ചുവിട്ട അഫ്ഗാൻ താലിബാനുമായി ചർച്ചക്ക് നേതൃത്വം നൽകുന്നതിന് മുൻ അഫ്ഗാൻ പ്രസിഡന്റ് ഹാമിദ് കർസായി രൂപീകരിച്ച ബോഡിയായ എച്.പി.സിയുടെ (High Peace Council) ചെയർമാനുമാണ് കരീം ഖലീലി. ദശാബ്ദങ്ങളായി, തീവ്ര വിഭാഗങ്ങളിൽ നിന്ന് ഹസാറ വംശം അഫ്ഗാൻ-പാക്ക് അതിർത്തികളിൽ പീഢനങ്ങളും ആക്രമങ്ങളും നേരിട്ടുകൊണ്ടിരിക്കുകയാണ്. ഈ തീവ്ര വിഭാഗം ശീഈകളെ മതത്തിൽ നിന്ന് വ്യതിചലിച്ചവരായാണ് (Heretics) കാണുന്നത്. 500ലധികം ഹസാറകളാണ് 2014 മുതൽ പാക്കിസ്ഥാനിൽ ഇതുപോലെയുള്ള ആക്രമണങ്ങളിൽ കൊല്ലപ്പെട്ടതെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു.

ഇരു രാഷ്ട്രങ്ങളുടെയും ഉന്നത നേതൃത്വങ്ങളുടെ അഫ്ഗാൻ സമാധാന ശ്രമത്തിന്റെ ഒടുവിലത്തെ അധ്യായമാണ് കരീം ഖലീലിയുടെ സന്ദർശനം. പാക്കിസ്ഥാൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ 2020 നവംബറിൽ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ പ്രസിഡന്റ് അഷ്‌റഫ് ഗനിയുമായ കൂടിക്കാഴ്ച നടത്തിയിരുന്നു. സന്ദർശനത്തിൽ ഇംറാൻ ഖാൻ സമാധാന ശ്രമത്തിന് കഴിയാവുന്ന എല്ലാ സഹായവും നൽകുമെന്ന് വാഗ്ദാനം ചെയ്തിരുന്നു. സമാധാന പുലരുന്നതിന് രാഷ്ട്രതലങ്ങളിൽ ചർച്ച കാര്യമായി നടക്കുമ്പോഴും പ്രത്യാശയുടെ തിരിനാളങ്ങൾ ഉദയംകൊള്ളുമെന്ന് പറയാനാകില്ല. കഴിഞ്ഞ ആഴ്ചകളിലായി അഫ്ഗാനിസ്ഥാനിൽ ആക്രമണങ്ങൾ തുടരുകയാണ്. കഴിഞ്ഞ ഞായറാഴ്ച കാബൂൾ റോഡ് സ്‌ഫോടനത്തിൽ മൂന്ന് പേരാണ് മരിച്ചത്. സമാധാന ചർച്ച നടന്നുകൊണ്ടിരിക്കുമ്പോഴും ആക്രമണങ്ങൾ അവസാനിക്കാതെ തുടരുന്നുവെന്നത് എത്ര വിരോധാഭാസമാണ്!

യു.എസ് അധികാര മാറ്റം സമാധാന ചർച്ച മന്ദഗതിയിലാകുന്നതിനുള്ള പ്രധാന കാരണമാണ്. യു.എസിന്റെ അഫ്ഗാൻ നയമെന്താണെന്നത് വളരെ നിർണായകമാണ്. അധികാരത്തിൽ നിന്ന് പുറത്തുപോകുന്ന ട്രംപ് ഭരണകൂടം യു.എസ് സൈന്യം ഉടൻ പിൻവാങ്ങണമെന്ന് പ്രഖ്യാപിച്ചിരുന്നു. നിലവിൽ 2500 യു.എസ് സൈന്യം മാത്രമാണ് അഫ്ഗാനിൽ അവശേഷിക്കുന്നത്. അതിനാൽ, ട്രംപിൽ നിന്ന് ഭിന്നമായി ബൈഡന്റെ അഫ്ഗാൻ നയം പ്രാധാന്യത്തോടെ മാത്രമേ നോക്കി കാണാൻ കഴിയുകയുള്ളൂ. യു.എസിനെ ആക്രമിക്കുന്ന തീവ്രവാദികളുടെ സുരക്ഷാ കേന്ദ്രമായി അഫ്ഗാൻ ഒരിക്കലും മാറാതിരിക്കുന്നതിന് കഴിഞ്ഞ ഫെബ്രുവരിയിലെ യു.എസ്-താലിബാൻ സമാധാന കരാറിനെ പിന്തുണയക്കുമെന്ന് ബൈഡൻ ഭരണകൂടത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവാൻ ഈയിടെ വ്യക്തമാക്കിയിരുന്നു. ആക്രമണം അവസാനിപ്പിക്കുന്നതിനും അൽഖാഇദയുമായി ബന്ധം വിച്ഛേദിക്കുന്നതിനും താലിബാൻ തയാറാകുന്നില്ലെന്ന് ഈയിടെ അമേരിക്കൻ പ്രതിരോധ മേഖലയായ പെന്റഗൺ ചൂണ്ടിക്കാണിച്ചിരുന്നു. ഇതെല്ലാം, സമാധാന ചർച്ച ചെറിയ രീതിയെങ്കിലും ഫലം കാണുമോയെന്ന ചോദ്യം മാത്രമാണ് ബാക്കിയാക്കുന്നത്.

Facebook Comments
അര്‍ശദ് കാരക്കാട്

അര്‍ശദ് കാരക്കാട്

Related Posts

Editors Desk

ചർച്ചകൾ ഗൾഫ് പ്രതിസന്ധി പരിഹരിക്കുമോ?

by അര്‍ശദ് കാരക്കാട്
27/02/2021
Editors Desk

ശബരിമല, പൗരത്വ പ്രക്ഷോഭം- കേരള സർക്കാർ നിലപാടും

by അബ്ദുസ്സമദ് അണ്ടത്തോട്
25/02/2021
Editors Desk

ഇന്ധന വില; ജനജീവിതം തീരാദുരിതത്തിലേക്ക്

by പി.കെ സഹീര്‍ അഹ്മദ്
22/02/2021
Editors Desk

ഇർബിൽ വിമാനത്താവള ആക്രമണത്തിന് പിന്നിൽ?

by അര്‍ശദ് കാരക്കാട്
19/02/2021
Editors Desk

കായിക രംഗത്തെ ഇസ്‌ലാമോഫോബിയ

by പി.കെ സഹീര്‍ അഹ്മദ്
15/02/2021

Don't miss it

mukhyadara.jpg
Reading Room

മാധ്യമം എഡിറ്ററുടെ ‘മുഖ്യധാര’യിലെ അഭിമുഖവും വിവാദങ്ങളും

25/02/2016
Personality

രക്ഷാകർതൃത്വത്തിന്റെ പ്രഥമ ഘട്ടം

11/10/2019
truth.jpg
Book Review

മുഹമ്മദിനെ കുറിച്ച് സ്‌പെന്‍സര്‍ പറഞ്ഞ സത്യം

08/05/2013
sunnath.jpg
Your Voice

സുന്നത്ത് നമസ്‌കരിക്കുമ്പോള്‍ ഇഖാമത്ത് കൊടുത്താല്‍

31/01/2015
Your Voice

തെറ്റില്‍ ഉറച്ചുനില്‍ക്കുകയെന്നത് വന്‍പാപമാണോ?

26/10/2019
Columns

മതരാഷ്ട്ര വാദം: ആരോപണം ഇസ്ലാമിനെ അവമതിക്കാൻ

22/02/2021
Columns

വിപ്ലവാനന്തര ഇറാന്റെ 40 വര്‍ഷങ്ങള്‍

01/02/2019
Columns

അണികളുടെ വ്യാജ പ്രചാരണങ്ങള്‍ക്ക് ആര് തടയിടും ?

23/11/2018

Recent Post

കോവിഡ്: തുര്‍ക്കി നിയന്ത്രണങ്ങള്‍ നീക്കുന്നു

02/03/2021

ഇസ്രായേലില്‍ ആദ്യ യു.എ.ഇ അംബാസിഡര്‍ ചുമതലയേല്‍ക്കുന്നു

02/03/2021

ഡല്‍ഹി വംശഹത്യ: ഇരകള്‍ക്കായി ബൃഹദ് പദ്ധതിയുമായി ‘വിഷന്‍ 2026’

02/03/2021

ലൗ ജിഹാദിന് പിന്നില്‍ രാഷ്ട്രീയം മാത്രമെന്ന് ക്രൈസ്തവ നേതാവ്

02/03/2021

ഭരണകൂടം നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുന്നു; ഈജിപ്തിനെതിരെ യു.എസില്‍ പരാതി

02/03/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • നമസ്‌കാരം ശരിയായിത്തീരണമെങ്കില്‍ ഹൃദയത്തില്‍ അല്ലാഹുവിനെക്കുറിച്ച് ഭയവും ഭക്തിയും ഉണ്ടാവണം. മനസ്സില്‍ അല്ലാഹുവിനെ വിചാരിക്കാതെ നമസ്‌കാരത്തിന്റെ കര്‍മങ്ങള്‍ ചെയ്യുന്നതുകൊണ്ട് യാതൊരു ഫലവുമില്ല....Read More data-src=
  • ഒരു മനുഷ്യൻ ഓരോ സാഹചര്യത്തിലും താൻ കടന്നുപോകുന്ന വൈകാരികതയെക്കുറിച്ച് സ്വയം ഒരു വിലയിരുത്തൽ നടത്തിയാൽ മിക്കപ്പോഴും അപ്രതീക്ഷിമായോ പ്രവചനാതീതമായ രീതിയിലോ വികാരാധീനരായതാവാം, ആത്യന്തം വിചിത്രവും വിസ്മയജനകവുമായ പോലെ ചിലപ്പോൾ അതിനിഗൂഢവും പലപ്പോഴും അവനവന് സ്വയം നിജപ്പെടുത്താനോ, ...Read more data-src=
  • ജമാഅത്ത് വിമർശന പുസ്തകത്തിൽ കുഞ്ഞിക്കണ്ണൻ എഴുതുന്നു:”ഇസ്ലാമിനെ ക്രോധത്തിൻറെയും ആക്രമണത്തിൻറെയും യുദ്ധ പദ്ധതിയായി സൈദ്ധാന്തീകരിക്കുന്ന ഓറിയൻറലിസ്റ്റ് പണ്ഡിതന്മാരാണ് ആധുനിക ജിഹാദിസത്തിൻറെ പ്രത്യയശാസ്ത്രകാരന്മാർ....Read More data-src=
  • ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ധീരനായകരാണ് ആലി മുസലിയാരും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമൊക്കെ. സാമ്രാജ്യത്വ വിരുദ്ധ സമരത്തിൽ വാരിയം കുന്നൻ ‘മലപ്പുറം ചെഗുവരെ’ തന്നെയാണ് സന്യാസി കലാപവും ഫക്കീർ കലാപവും മാപ്പിള കലാപവും ബ്രിട്ടീഷ് കോളനിവാഴ്ച്ചയ്ക്കെതിരെ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളാണ്....Read More data-src=
  • ജനങ്ങളിൽ നിന്ന് പാവപ്പെട്ടവരും ആവശ്യക്കാരുമടങ്ങുന്ന അർഹതപ്പെട്ട ആളുകൾക്ക് ഒരു മുസ്‌ലിം തന്റെ സമ്പാദ്യത്തിൽ നിന്ന് നൽകുന്ന വിഹിതമാണ് ഇസ്‌ലാമിക വീക്ഷണ പ്രകാരമുള്ള സകാത്ത്. എന്നാൽ, സകാത്തിനെ അതിന്റെ വിശാലാർത്ഥത്തിൽ ജീവിതത്തിന്റെ സകാത്ത് എന്ന് പറയാവുന്നതാണ്....Read More data-src=
  • മൂന്ന് വർഷത്തിലേറെയുളള ഖത്തർ ഉപരോധത്തിന് 2021 ജനുവരി അഞ്ചിനാണ് അന്ത്യംകുറിക്കപ്പെടുന്നത്. രാജ്യാതിർത്തികൾ തുറന്ന് ഖത്തർ പ്രതിസന്ധി ഇപ്പോൾ പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
Arshad Thazathethil @arshadthazhathethil
  • സാമ്രാജ്യത്വം എന്നും എവിടെയും അതിൻറെ ഏറ്റവും വലിയ ശത്രുവായി കണ്ടതും കാണുന്നതും ഇസ്ലാമിനെയും ഇസ്ലാമിക പ്രസ്ഥാനങ്ങളെയുമാണ്. എല്ലാവിധ അധിനിവേശങ്ങളെയും അതിക്രമങ്ങളെയും ചൂഷണങ്ങളെയും ശക്തമായി എതിർക്കുന്ന പ്രത്യയശാസ്ത്രമാണ് ഇസ്ലാം. ..Read More data-src=
  • ആരും അറിയാതെയും ആരെയും അറിയിക്കാതെയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലെ ഉദ്യോഗസ്ഥര്‍ വളരെ വിദഗ്ധമായാണ് ആ ജോലി ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരത്തിന്റെ...Read More data-src=
  • ചോദ്യം: പൂച്ചയെ വിൽക്കുന്നതിന്റെ വിധിയെന്താണ്?...
Read More data-src=
  • About
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!