Friday, March 5, 2021
islamonlive.in
fatwa.islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Editors Desk

മ്യാന്‍മര്‍; കൂട്ടകശാപ്പില്‍ നിന്ന് വംശീയ ഉന്മൂലനത്തിലേക്ക്

അഹ്മദ് നസീഫ്‌ by അഹ്മദ് നസീഫ്‌
06/09/2017
in Editors Desk
Rohingyan.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന ചിത്രങ്ങളും വാര്‍ത്തകളുമാണ് മ്യാന്‍മറില്‍ നിന്നും വന്നു കൊണ്ടിരിക്കുന്നത്. എന്നാല്‍ മാധ്യമങ്ങള്‍ക്കും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്കും കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ള പ്രദേശത്തു നിന്നും പുറത്തു വന്ന റിപോര്‍ട്ടുകളേക്കാള്‍ ഭീകരമാണ് അവിടത്തെ യഥാര്‍ഥ സ്ഥിതിയെന്ന് അവിടെ നിന്നും പലായനം ചെയ്തവരുടെ സാക്ഷ്യപ്പെടുത്തലുകള്‍ വ്യക്തമാക്കുന്നു. അവിടത്തെ റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ ദുരിതം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ഇസ്‌ലാമിക രാഷ്ട്ര സംവിധാനം നിലനിന്നിരുന്ന അറാകാന്‍ എന്ന മുസ്‌ലിം ഭൂരിപക്ഷ പ്രവിശ്യ 1784 ബര്‍മയിലെ ബുദ്ധസര്‍ക്കാര്‍ ആക്രമിച്ച് തങ്ങളുടെ രാഷ്ട്രത്തിന്റെ ഭാഗമാക്കിയത് മുതല്‍ റോഹിങ്ക്യന്‍ വംശജരായ അവിടത്തുകാര്‍ ദുരിതങ്ങള്‍ അനുഭവിക്കുകയാണ്. അറാകാനിലെ റാഖൈന്‍ ബുദ്ധ വംശത്തിലേക്ക് ചേര്‍ത്ത് പ്രവിശ്യയുടെ പേര് തന്നെയും അവര്‍ മാറ്റി. അറാകാന്‍ തങ്ങളുടെ വംശത്തിനുള്ളതാണെന്നും മുസ്‌ലിംകള്‍ അവിടെ നുഴഞ്ഞുകയറിയവരാണെന്നും വാദിക്കുന്ന റാഖൈന്‍ ബുദ്ധന്‍മാര്‍ മുസ്‌ലിംകളെ കൊന്നും കുടിയിറക്കിയും ഉന്മൂലനം ചെയ്യുകയാണവിടെ.

രാജ്യത്തെ ന്യൂനപക്ഷമായ റോഹിങ്ക്യന്‍ വംശജരെ ഭൂരിപക്ഷം കൊന്നൊടുക്കുമ്പോള്‍ അത് തടയേണ്ട ഭരണകൂടം ഇരക്കൊപ്പമല്ല, വേട്ടക്കാരനൊപ്പം നിന്ന് വേണ്ട എല്ലാവിധ ഒത്താശയും ചെയ്തു കൊടുക്കുകയാണ്. രാജ്യത്തെ പൗരന്‍മാരായി റോഹിങ്ക്യകളെ അംഗീകരിക്കുന്നില്ലെന്നും സര്‍ക്കാര്‍ പദ്ധതികളൊന്നും ആ പ്രദേശത്ത് എത്തുന്നില്ലെന്നതും തന്നെ അതിന്റെ വ്യക്തമായ തെളിവാണ്. നേരത്തെ ആക്രമണങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ് സൈന്യം ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ സൈന്യം തന്നെയാണ് കൂട്ടകശാപ്പുകള്‍ നടത്തുന്നത്. ഭരണകൂടത്തിന്റെ തന്നെ മേല്‍നോട്ടത്തില്‍ വംശീയ ഉന്മൂലനം നടക്കുമ്പോള്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ എതിര്‍പ്പുകള്‍ക്ക് തടയിടാനുള്ള ന്യായീകരണങ്ങളും അവര്‍ ഉണ്ടാക്കിയെടുക്കുന്നുണ്ട്. കഴിഞ്ഞ ആഗസ്റ്റ് 25ന് റോഹിങ്ക്യന്‍ സായുധ സംഘം പോലീസ് ആസ്ഥാനം ആക്രമിച്ച് പോലീസുകാരെ കൊലപ്പെടുത്തിയെന്ന പ്രചരണം അതിന്റെ ഭാഗമാണ്. റോഹിങ്ക്യന്‍ സായുധ ഗ്രൂപ്പ് പോലീസ് കേന്ദ്രങ്ങള്‍ ആക്രമിച്ചു എന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് ഗ്ലോബല്‍ റോഹിങ്ക്യ സെന്ററിന്റെ മലേഷ്യയിലെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫരീദ് അബ്ദുല്‍ ജബ്ബാര്‍ പറയുന്നത്. പോലീസ് ആസ്ഥാനത്ത് കൊടിയ പീഡനങ്ങള്‍ക്കിരയാക്കപ്പെട്ടു കൊണ്ടിരുന്ന തങ്ങളുടെ ബന്ധുക്കളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ് റോഹിങ്ക്യകളെന്നും അവര്‍ സായുധരായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. വര്‍ഷങ്ങളായി കൊടിയ പീഡനങ്ങള്‍ക്കും കൂട്ടകശാപ്പുകള്‍ക്കും വിധേയരാക്കപ്പെടുന്ന ഒരു വിഭാഗത്തില്‍ ആക്രമണത്തെയും അടിച്ചമര്‍ത്തലുകളെയും പ്രതിരോധിക്കാന്‍ ഒരു പ്രതിരോധ പ്രസ്ഥാനം ഉയര്‍ന്നു വന്നിട്ടുണ്ടെങ്കില്‍ തന്നെ അതിന്റെ പൂര്‍ണ ഉത്തരവാദിത്വം അക്രമങ്ങള്‍ക്ക് കൂട്ടുനിന്ന ഭരണകൂടത്തിനാണ്.

You might also like

‘വെജിറ്റേറിയനിസം’ നടപ്പാക്കാന്‍ കൈകടത്തലുകള്‍ പരസ്യമാക്കി സംഘ് ഭരണകൂടം

ചർച്ചകൾ ഗൾഫ് പ്രതിസന്ധി പരിഹരിക്കുമോ?

ശബരിമല, പൗരത്വ പ്രക്ഷോഭം- കേരള സർക്കാർ നിലപാടും

ഇന്ധന വില; ജനജീവിതം തീരാദുരിതത്തിലേക്ക്

റോഹിങ്ക്യകള്‍ക്കെതിരെയുള്ള ആക്രമണം ‘കൂട്ടകശാപ്പിന്റെ’ ഘട്ടം പിന്നിട്ട് ‘വംശീയ ഉന്മൂലനത്തിന്റെ’ ഘട്ടത്തിലേക്ക് കടന്നിരിക്കുകയാണെന്നാണ് ഇന്തോനേഷ്യയില്‍ എത്തിയ റോഹിങ്ക്യന്‍ അഭയാര്‍ഥിയായ കരീമുല്ല മുഹമ്മദ് പറയുന്നത്. മുസ്‌ലിംകളെ പീഡിപ്പിക്കുക എന്നതിനപ്പുറം മ്യാന്‍മറിലെ മുസ്‌ലിം സാന്നിദ്ധ്യം പൂര്‍ണമായി ഇല്ലാതാക്കലാണ് അവരുടെ ലക്ഷ്യമെന്നും അദ്ദേഹം വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. അറാകാനില്‍ അവശേഷിക്കുന്ന ബന്ധുക്കള്‍ക്ക് വേണ്ടി പ്രാര്‍ഥിക്കാനല്ലാതെ മറ്റൊന്നിനും സാധിക്കാത്ത കരീമിനെ പോലെ പല രാഷ്ട്രങ്ങളിലും അഭയാര്‍ഥികളായി കഴിയുന്നവര്‍ അനവധിയാണ്. 300 റോഹിങ്ക്യന്‍ വംശജര്‍ കൊല്ലപ്പെട്ടതായിട്ടാണ് ഓണ്‍ലൈന്‍ മാധ്യമ റിപോര്‍ട്ടുകളെങ്കിലും, മൂവായിരത്തിലേറെ ആളുകള്‍ കൊല്ലപ്പെടുകയും നൂറിലേറെ ഗ്രാമങ്ങള്‍ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തിട്ടുണ്ടെന്നാണ് അവിടെ നിന്നും നേരിട്ട് അറിയാന്‍ സാധിച്ചതെന്നും കരീം പറഞ്ഞു.

മ്യാന്‍മറിലെ കൂട്ടകശാപ്പുകള്‍ക്കെതിരെയുള്ള തങ്ങളുടെ പ്രതിഷേധം അന്താരാഷ്ട്ര സമൂഹവും മുസ്‌ലിം രാഷ്ട്രങ്ങളും അപലപിക്കലിലും പ്രതിഷേധം രേഖപ്പെടുത്തലിലും പരിമിതപ്പെടുത്തിയപ്പോള്‍ തുര്‍ക്കിയും അതിന്റെ പ്രസിഡന്റും സ്വീകരിച്ച നിലപാട് വളരെ ശ്രദ്ധേയമാണ്. നിരപരാധികള്‍ കൊലചെയ്യപ്പെടുകയും സ്ത്രീകളുടെ അഭിമാനം പിച്ചിചീന്തപ്പെടുകയും കുട്ടികള്‍ നദികളിലേക്ക് വലിച്ചെറിയപ്പെടുകയും ചെയ്യുമ്പോള്‍ മറ്റ് രാഷ്ട്രങ്ങളെ പോലെ മൗനം പാലിക്കാന്‍ ഞങ്ങള്‍ക്കാവില്ലെന്ന് പറഞ്ഞ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാന്‍ ബംഗ്ലാദേശിനോട് റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കായി അതിര്‍ത്തി തുറന്നു കൊടുക്കാന്‍ നിര്‍ദേശിക്കുകയും അവരുടെ ചെലവുകള്‍ തുര്‍ക്കി വഹിക്കുമെന്ന വാഗ്ദാനം നല്‍കുകയും ചെയ്തു. പിറന്ന നാട്ടിലെ പീഡനങ്ങള്‍ സഹിക്കവയ്യാതെ അഭയാര്‍ഥികളായ റോഹിങ്ക്യന്‍ വംശജരുടെ ഒരു ഭാഗം ഇന്ത്യയിലുമുണ്ട്. അവരെ പുറത്താക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നമ്മുടെ സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടായി കൊണ്ടിരിക്കുന്നത്. അഭയാര്‍ഥികള്‍ക്ക് നേരെ നമ്മുടെ രാജ്യം ഇക്കാലമത്രെയും സ്വീകരിച്ച നിലപാടുകള്‍ മാറ്റിമറിക്കപ്പെടുകയാണ്. എല്ലാ തരത്തിലും നരകയാതന അനുഭവിച്ചു കൊണ്ടിരിക്കുന്ന റോഹിങ്ക്യകള്‍ക്ക് വേണ്ടി ആത്മാര്‍ത്ഥമായി പ്രാര്‍ഥിക്കാനെങ്കിലും നമുക്ക് സാധിക്കേണ്ടതുണ്ട്.

Facebook Comments
അഹ്മദ് നസീഫ്‌

അഹ്മദ് നസീഫ്‌

Related Posts

Editors Desk

‘വെജിറ്റേറിയനിസം’ നടപ്പാക്കാന്‍ കൈകടത്തലുകള്‍ പരസ്യമാക്കി സംഘ് ഭരണകൂടം

by പി.കെ സഹീര്‍ അഹ്മദ്
03/03/2021
Editors Desk

ചർച്ചകൾ ഗൾഫ് പ്രതിസന്ധി പരിഹരിക്കുമോ?

by അര്‍ശദ് കാരക്കാട്
27/02/2021
Editors Desk

ശബരിമല, പൗരത്വ പ്രക്ഷോഭം- കേരള സർക്കാർ നിലപാടും

by അബ്ദുസ്സമദ് അണ്ടത്തോട്
25/02/2021
Editors Desk

ഇന്ധന വില; ജനജീവിതം തീരാദുരിതത്തിലേക്ക്

by പി.കെ സഹീര്‍ അഹ്മദ്
22/02/2021
Editors Desk

ഇർബിൽ വിമാനത്താവള ആക്രമണത്തിന് പിന്നിൽ?

by അര്‍ശദ് കാരക്കാട്
19/02/2021

Don't miss it

Onlive Talk

മുഹർറം, വിമോചനം, നോമ്പ്

08/09/2019
Views

ജയിലറകള്‍ നമ്മോട് പറയുന്നത്

08/10/2014
pray3.jpg
Tharbiyya

ദൈവസഹായത്തെ കുറിച്ച് നിങ്ങള്‍ വിലപിക്കുന്നതെന്തിന്?

02/01/2013
Islam Padanam

ക്രിയാത്മക ശിക്ഷണത്തിനായി ഹാറൂന്‍ റഷീദിന്റെ വസിയ്യത്ത്

08/09/2012
Views

തെരഞ്ഞെടുപ്പ് ദിനം ഈജിപ്തിലെ യുവാക്കള്‍ എവിടെപ്പോയി?

30/05/2014
Culture

ആയാ സോഫിയയിലെ ബാങ്ക് സ്വപ്നം കണ്ട ദേശാഭിമാനി

16/07/2020
Art & Literature

കുപ്പി

01/09/2014
Views

തടവല്ല, വധശിക്ഷയാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്

22/04/2015

Recent Post

മുതലാളിത്തം ജീർണമാണ്, ബദലേത്?

04/03/2021

മ്യാൻമർ: മുസ് ലിംകളോടുള്ള നിലപാട് അന്നും ഇന്നും

04/03/2021

2019 പ്രളയ പുനരധിവാസം: വീടുകൾക്ക് അപേക്ഷകൾ ക്ഷണിക്കുന്നു

04/03/2021

ഫലസ്തീനിലെ യുദ്ധകുറ്റകൃത്യങ്ങളെക്കുറിച്ച് ഐ.സി.സി അന്വേഷണം ആരംഭിച്ചു

04/03/2021

മ്യാന്മര്‍ പ്രക്ഷോഭം: ഒരു മാസത്തിനിടെ കൊല്ലപ്പെട്ടത് 38 പേര്‍

04/03/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • കമ്മ്യൂണിസ്റ്റുകാർ ദേശ സ്നേഹമില്ലാത്തവരാണെന്ന സംഘപരിവാർ ആരോപണത്തിൽ പേടിച്ചരണ്ടത് കൊണ്ടോ അവരെ പ്രീണിപ്പിക്കാമെന്ന പ്രതീക്ഷയിലോ എന്നറിയില്ല, എല്ലാ ദേശാതിർത്തികളെയും അവഗണിച്ചും നിരാകരിച്ചും “സാർവ്വദേശീയ തൊഴിലാളികളേ ഒന്നിക്കുവിൻ”എന്ന് ആഹ്വാനം ചെയ്ത ...Read MOre data-src=
  • നമസ്‌കാരത്തിന്റെ ക്രമം നിങ്ങള്‍ പഠിച്ചിട്ടുണ്ടായിരിക്കും. ‘അല്ലാഹു അക്ബര്‍’ എന്ന തക്ബീര്‍ മുതല്‍ ‘അസ്സലാമു അലൈക്കും’ എന്നു സലാം ചൊല്ലുന്നതിനിടയിലുള്ള വാക്കുകളും പ്രവൃത്തികളും എല്ലാം കൂടിയതാണല്ലോ നമസ്‌കാരം. ...Read More data-src=
  • സിറിയയിൽ ഇപ്പോൾ എന്ത് സംഭവിക്കുന്നു എന്നത് അന്താരാഷ്ട്ര സമൂഹം അങ്ങിനെ ചർച്ച ചെയ്യാറില്ല. അത്രമേൽ അതിനു വാർത്താമൂല്യം കുറഞ്ഞിരിക്കുന്നു. റഷ്യൻ പിന്തുണയോടെ ഭരണകൂടം അവരുടെ ക്രൂരത തുടർന്നു കൊണ്ടിരിക്കുന്നു. ..Read MOre data-src=
  • അറബ് മുസ്ലിം നാടുകളിലെ ആഭ്യന്തരപ്രശ്നങ്ങളെ സംബന്ധിച്ചും ശൈഥില്യത്തെപ്പറ്റിയും വിശദീകരിക്കുന്ന കുഞ്ഞിക്കണ്ണൻ സത്യം മറച്ചു വെച്ച് നുണകളുടെ പ്രളയം സൃഷ്ടിക്കുകയാണ്. ഇറാനിലെ മുസദ്ദിഖ് ഭരണത്തെ അട്ടിമറിച്ചതും ഇന്തോനേഷ്യയിലെ സുക്കാർണോയെ അട്ടിമറിച്ച് അഞ്ചുലക്ഷത്തോളം കമ്യൂണിസ്റ്റുകാരെയും ദേശീയ ജനാധിപത്യ വാദികളെയും കൂട്ടക്കൊല ചെയ്തതും മുസ്ലിം ബ്രദർഹുഡാണെന്ന് എഴുതി വെക്കണമെങ്കിൽ കള്ളം പറയുന്നതിൽ ബിരുദാനന്തരബിരുദം മതിയാവുകയില്ല; ഡോക്ടറേറ്റ് തന്നെ വേണ്ടിവരും....Read More data-src=
  • പുതിയ പോപ്പിനെ തിരഞ്ഞെടുക്കുന്ന കർദ്ദിനാളന്മാരുടെ യോഗത്തെ സൂചിപ്പിക്കാനുള്ള ഇംഗ്ലീഷ് പദമാണ് “ Conclave”. രഹസ്യ യോഗം എന്നും അതിനു അർഥം പറയും. ഇന്ത്യൻ രാഷ്ട്രീയത്തിൽ ഈ വാക്ക് കുറച്ചു ദിവസമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്നു....Read More data-src=
  • സാങ്കേതിക വിദ്യയുടെ വികാസം ലോക തലത്തിൽ വലിയ വിപ്ലവങ്ങൾക്ക് കാരണമായത് പുതിയ കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. തുനീഷ്യയിൽ നിന്ന് തുടങ്ങിയ മുല്ലപ്പൂ വിപ്ലവത്തിൻ്റെ അലയൊലികൾ പതിയെ യമനും ഈജിപ്തും ഏറ്റെടുത്ത്,...Read More data-src=
  • “യാഥാസ്ഥിതികവും സാമ്പ്രദായികവുമായ ഇസ്ലാമിക ധാരണകളെ തിരുത്തണമെന്നും മതാത്മകമായ വീക്ഷണങ്ങളുടെ സ്ഥാനത്ത് ഇസ്ലാം മതേതര വീക്ഷണം അനുവദിക്കുന്നുണ്ടെന്നുമുള്ള പുരോഗമന ആശയങ്ങൾക്കെതിരായിട്ടാണ് ഹസനുൽ ബന്നാ രംഗത്ത് വന്നതെന്ന് “കുഞ്ഞിക്കണ്ണൻ എഴുതുന്നു. (പുറം:18)...Read More data-src=
  • സർവധനാൽ പ്രധാനമാണ് വിജ്ഞാനം. ചിറകില്ലാത്ത പക്ഷിയെപ്പോലിരിക്കും വിജ്ഞാനമില്ലാത്ത ജീവിതം. രത്‌നം, സ്വർണം, വെള്ളി എന്നിവയേക്കാൾ വില വിജ്ഞാനത്തിനുണ്ടെന്ന് വേദങ്ങൾ പഠിപ്പിക്കുന്നു....Read More data-src=
  • സയ്യിദ് അബുൽ അഅ്ലാ മൗദൂദിയുടെ പുസ്തകങ്ങൾ ഏറ്റവും കൂടുതൽ വായിക്കുന്നതും പഠിക്കുന്നതും ജമാഅത്തെ ഇസ്ലാമി പ്രവർത്തകരാണ്. അദ്ദേഹത്തിൻറെ ചിന്തകൾ സ്വാംശീകരിക്കുന്നവരും അവർ തന്നെ....Read More data-src=
  • About
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!