Thursday, August 18, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Economy

മിതവ്യയത്തിന്റെ മഹിത മാർഗം

ഇസ്‌ലാമിന്റെ സമ്പദ്‌വ്യവസ്ഥ - 5

ശൈഖ് മുഹമ്മദ് കാരകുന്ന് by ശൈഖ് മുഹമ്മദ് കാരകുന്ന്
27/06/2021
in Economy
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഭൂമിയിൽ വെച്ച് ദൈവത്തിന്റെ ശാപകോപങ്ങൾക്കിരയായി സമൂലം നശിപ്പിക്കപ്പെട്ട ഏതാനും ജനസമൂഹങ്ങളുടെ ചരിത്രമേ ഖുർആൻ വിശദീകരിക്കുന്നുള്ളു. അവയിൽ മൂന്നും സാമ്പത്തിക കുറ്റവാളികളായിരുന്നുവെന്നതാണ് ഏറെ ശ്രദ്ധേയം. അതിൽ തന്നെ രണ്ട് ജനസമുദായങ്ങൾ സമ്പത്ത് ചെലവഴിക്കുന്നതിലെ തിന്മ കാരണം തുടച്ചു നീക്കപ്പെട്ടവയാണ്.

അഹ്ഖാഫ് ദേശത്ത് ജീവിച്ചിരുന്ന ജനതയാണ് ആദ് സമൂഹം. റുബൂഉൽ ഖാലിയുടെ തെക്ക് പടിഞ്ഞാറ് സ്ഥിതി ചെയ്യുന്ന പ്രദേശമാണിത്. റുബൂഉൽ ഖാലി ഹിജാസിന്റെയും യമന്റെയും യമാമയുടെയും മധ്യേയാണ്. ആദ് ജനതയുടെ ആവാസമേഖല യമന്റെ പടിഞ്ഞാറേക്കര മുതൽ ഇറാഖ് വരെ വ്യാപിച്ചിരുന്നു. 1992ൽ നിക്കോളസ് കോൽബ എന്ന പര്യവേക്ഷകൻ ആദ് ജനതയുടെ ചരിത്രാവശിഷ്ടങ്ങൾ കണ്ടെടുക്കുകയുണ്ടായി. ഒമാനിലെ സലാലയിൽ നിന്ന് 172 കിലോമീറ്റർ ദൂരെയുള്ള ഉബാറയിൽ നിന്നാണത് കണ്ടെടുത്തത്.

You might also like

സൂറതുൽ ഫാതിഹയിലെ സാമ്പത്തിക വീക്ഷണങ്ങൾ (2 – 3)

സൂറതുൽ ഫാതിഹയിലെ സാമ്പത്തിക വീക്ഷണങ്ങൾ (1 – 3)

പലിശ; നിരോധനവും നിലപാടും

നാണയപ്പെരുപ്പം നേരിടാനുള്ള വഴികള്‍

ആദ് ജനതയുടെ മുഖ്യ തിന്മകളിലൊന്ന് ധൂർത്തും ദുർവ്യയവുമായിരുന്നു. അവർ മലമുകളിൽ സ്മാരക സൗധങ്ങളുണ്ടാക്കി പൊങ്ങച്ചം നടിച്ചു. അതിനാൽ അവരിലേക്ക് നിയോഗിതനായ പ്രവാചകൻ ഹൂദ് അവരോട് പറഞ്ഞു: ”വെറുതെ പൊങ്ങച്ചം കാട്ടാനായി നിങ്ങൾ എല്ലാ കുന്നിൻ മുകളിലും സ്മാരക സൗധങ്ങൾ കെട്ടിപ്പൊക്കുകയാണോ? നിങ്ങൾക്ക് എക്കാലവും പാർക്കാനെന്ന പോലെ പടുകൂറ്റൻ കൊട്ടാരങ്ങൾ പടുത്തുയർത്തുകയാണോ? നിങ്ങൾ ആരെയെങ്കിലും പിടികൂടിയാൽ വളരെ ക്രൂരമായാണ് ബലപ്രയോഗം നടത്തുന്നത്. അതിനാൽ നിങ്ങൾ ദൈവത്തെ സൂക്ഷിച്ച് ജീവിക്കുക. എന്നെ അനുസരിക്കുക.” (26:128-131)

ആദ് ജനത ഹൂദ് നബിയെ അനുസരിച്ചില്ല. തങ്ങളുടെ പൊങ്ങച്ചം അവസാനിപ്പിച്ചില്ല. കടുത്ത ധിക്കാരം കാണിക്കുകയും ചെയ്തു. അങ്ങനെ അവർ ശിക്ഷാർഹരായി. സമൂലം നശിപ്പിക്കപ്പെട്ടു. അക്കാര്യം അല്ലാഹു ഇങ്ങനെ വിശദീകരിക്കുന്നു. ”ആദ് ജനത അത്യുഗ്രമായി ആഞ്ഞടിച്ച കൊടുങ്കാറ്റിനാൽ നാമാവശേഷമായി. ഏഴ് രാവും എട്ട് പകലും ഇടതടവില്ലാതെ ദൈവം അതിനെ അവരുടെ നേരെ തിരിച്ചു വിട്ടു. അപ്പോൾ നുരുമ്പിയ ഇൗത്തപ്പനത്തടികൾ പോലെ ആ കാറ്റിലവർ ഉയിരറ്റ് കിടക്കുന്നത് നിനക്ക് കാണാമായിരുന്നു.” (ഖുർആൻ.69:6,7)

”അവസാനം നാം ദുരിതം നിറഞ്ഞ നാളുകളിൽ അവരുടെ നേരെ അത്യുഗ്രമായ കൊടുങ്കാറ്റയച്ചു. ഐഹിക ജീവിതത്തിൽ തന്നെ അപമാനകരമായ ശിക്ഷ ആസ്വദിപ്പിക്കാനായിരുന്നു അത്. പരലോക ശിക്ഷ ഇതിനേക്കാൾ എത്രയോ കൂടുതൽ അപമാനകരമാണ്. അവർക്ക് എങ്ങു നിന്നും ഒരു സഹായവും ലഭിക്കുകയില്ല.” (41:16)

പൊങ്ങച്ചത്തിനായി സമ്പത്ത് ധൂർത്തടിച്ചതിന്റെ പേരിൽ നശിപ്പിക്കപ്പെട്ട മറ്റൊരു ജന വിഭാഗമാണ് സമൂദ് സമുദായം. അവരുടെ ആവാസകേന്ദ്രം ഹിജ്‌റ് ആയിരുന്നു. അറേബ്യയുടെ വടക്ക് പടിഞ്ഞാറാണിത് സ്ഥിതി ചെയ്യുന്നത്. അവിടമിന്നും അതേ പേരിൽ തന്നെയാണ് അറിയപ്പെടുന്നത്. തബൂക്കിന്റെയും മദീനയുടെയും നടുവിലാണിത്. ഹിജാസ് റെയിൽവേ നിലനിന്നിരുന്ന കാലത്ത് ‘മദായിനു സ്വാലിഹ്’എന്ന പേരിൽ അവിടെ ഒരു സ്റ്റേഷനുണ്ടായിരുന്നു. അവിടമായിരുന്നു സമൂദ് ഗോത്രത്തിന്റെ കേന്ദ്രം.

അവരുടെ മുഖ്യ തിന്മകളിലൊന്ന് പൊങ്ങച്ചപ്പുരകളുണ്ടാക്കലായിരുന്നു. ആർഭാട പ്രിയരായി മലഞ്ചെരുവുകളിൽ പാറകൾ തുരന്ന് വീടുകളുണ്ടാക്കിക്കൊണ്ടിരുന്നു. അതിനാൽ അവരിലേക്ക് നിയോഗിതനായ സ്വാലിഹ് നബി അതിനറുതിവരുത്താൻ അവരോടാവശ്യപ്പെട്ടു. അവരതംഗീകരിച്ചില്ല. സ്വാലിഹ് നബിയെ ധിക്കരിക്കുകയും ചെയ്തു. അങ്ങനെ അവർ ശിക്ഷാർഹരായി. അക്കാര്യം ഇങ്ങനെ വിശദീകരിക്കുന്നു. ”താഴ്‌വരകളിൽ പാറ വെട്ടിപൊളിച്ച് പാർപ്പിടങ്ങളുണ്ടാക്കിയ സമൂദ് ഗോത്രത്തെ നിന്റെ നാഥൻ എന്ത് ചെയ്തുവെന്ന് നീ കണ്ടില്ലേ?…. നിന്റെ നാഥൻ അവർക്കുമേൽ ശിക്ഷയുടെ ചാട്ടവാർ വർഷിച്ചു.” (89: 9,13)

ധൂർത്തും ദുർവ്യയവും എത്ര വലിയ കുറ്റമാണെന്ന് ഈ രണ്ട് ജനസമൂഹങ്ങളുടെ അനുഭവം നമ്മെ പഠിപ്പിക്കുന്നു. അന്നപാനീയങ്ങൾ ജീവൻ നിലനിർത്താൻ അനിവാര്യമാണ്. അവയുടെ ഉപയോഗത്തിൽ പോലും പരിധി പാലിക്കണമെന്ന് ഇസ്‌ലാം കണിശമായി അനുശാസിക്കുന്നു. വിശുദ്ധ ഖുർആനിലിങ്ങനെ കാണാം. ”നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്യുക. പക്ഷേ പരിധി ലംഘിക്കരുത്. അതിര് ലംഘിക്കുന്നവരെ അല്ലാഹു ഇഷ്ടപ്പെടുകയില്ല.” (7:31)

നമസ്‌കാരത്തിന് അംഗശുദ്ധി വരുത്തൽ നിർബന്ധമാണ്. അത് നിർവഹിക്കുമ്പോൾ പോലും ആവശ്യത്തിലധികം വെള്ളം ഉപയോഗിക്കരുത്. ധൂർത്തും ദുർവ്യയവും അനാവശ്യവും ആർഭാടവും പൂർണമായും ഉപേക്ഷിക്കുന്ന ജീവിതരീതിയാണ് ഇസ്‌ലാം അനുശാസിക്കുന്നത്. അതിനാലാണ് ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയിൽനിന്ന് അംഗശുദ്ധി വരുത്തുമ്പോൾ പോലും വെള്ളം പാഴാക്കരുതെന്ന് പ്രവാചകൻ പഠിപ്പിച്ചത്. സഅദ് അംഗശുദ്ധി (വുദു) വരുത്തിക്കൊണ്ടിരിക്കെ അതുവഴി ചെന്ന പ്രവാചകൻ ചോദിച്ചു: ”ഇതെന്ത് ദുർവ്യയമാണ് സഅദേ?”

”വുദുവിലും അമിതവ്യയമുണ്ടോ?” അദ്ദേഹം അന്വേഷിച്ചു.

”ഉണ്ട്. ഒഴുകിക്കൊണ്ടിരിക്കുന്ന പുഴയിൽ നിന്നായാലും!” പ്രവാചകൻ പ്രതിവചിച്ചു.

ധൂർത്ത് സംഭവിച്ചേക്കാവുന്ന എല്ലാറ്റിനെയും പ്രവാചകൻ ശക്തമായി വിലക്കി.

പ്രവാചകശിഷ്യൻ ഹുദൈഫ അറിയിക്കുന്നു: ”സ്വർണത്തിന്റെയും വെള്ളിയുടെയും പാത്രത്തിൽ നിന്ന് തിന്നുന്നതും കുടിക്കുന്നതും പട്ട് ധരിക്കുന്നതും അതിന്മേൽ ഇരിക്കുന്നതും പ്രവാചകൻ ഞങ്ങളോട് വിരോധിച്ചിരിക്കുന്നു.”

സമ്പത്ത് പാഴാക്കുന്നത് ദൈവത്തിന് വളരെയേറെ വെറുക്കപ്പെട്ട കാര്യമാണ്. പ്രവാചകൻ പറയുന്നു: ”നിങ്ങൾ കണ്ടതും കേട്ടതുമൊക്കെ പറയുന്നതും അനാവശ്യ ചോദ്യങ്ങൾ ചോദിക്കുന്നതും ധനം പാഴാക്കുന്നതും ദൈവം വെറുക്കുന്നു.”

ഒരു തുള്ളി വെള്ളമോ ഒരു വറ്റോ ധാന്യമണിയോ പാഴാക്കുന്നത് പ്രവാചകൻ ശക്തമായി വിലക്കിയിരിക്കുന്നു. സമൂഹത്തെ പിശുക്കിനേക്കാളേറെ സ്വാധീനിക്കുക ധൂർത്തും ദുർവ്യയവുമാണ്. ജാതി, മത, സമുദായ ഭേദമില്ലാതെ വീട് നിർമാണത്തിലും വിവാഹാഘോഷങ്ങളിലും ആഭരണങ്ങളിലും വസ്ത്രങ്ങളിലും ധൂർത്തും ദുർവ്യയവും ആർഭാടവും അനാവശ്യവും ഏറെ പ്രകടമാണ്. സമൂഹത്തെ അഗാധമായി സ്വാധീനിക്കാൻ സാധ്യതയുള്ളതിനാലാണ് ഈ തിന്മയെ ഖുർആൻ വളരെ ശക്തമായി വിലക്കിയത്. അല്ലാഹു പറയുന്നു: ”നീ ധൂർത്തും ദുർവ്യയവും കാണിക്കരുത്. ധൂർത്തന്മാർ പിശാചുക്കളുടെ സഹോദരന്മാരാണ്. പിശാച് തന്റെ രക്ഷിതാവിനോട് തീരെ നന്ദി കാണിക്കാത്തവനും.” (ഖുർആൻ.17:26,27)

പിശുക്ക്
മനുഷ്യ മനസ്സിന്റെ ഏറ്റവും മ്ലേഛമായ വികാരങ്ങളിലൊന്നാണ് പിശുക്ക്. പണക്കാർ മാത്രമല്ല, പാവപ്പെട്ടവരും പലപ്പോഴും അതിനടിപ്പെടാറുണ്ട്. പിശുക്ക് ആർക്കും ഒരു ഗുണവും ചെയ്യുകയില്ല. ദോഷം മാത്രമേ വരുത്തുകയുള്ളൂ. സമ്പത്ത് ഒട്ടും ഉപയോഗിക്കാത്തവനാണ് പിശുക്കൻ. സ്വന്തത്തിനു പോലും ഗുണം ചെയ്യാത്ത വിധം അപകടകാരിയാണ് പിശുക്ക്. അതിനാലാണ് ഖുർആൻ അക്കാര്യം പ്രത്യേകം ഉണർത്തുന്നത്.

”ദൈവം തന്റെ അനുഗ്രഹമായി നൽകിയ സമ്പത്തിൽ പിശുക്ക് കാണിക്കുന്നവർ തങ്ങൾക്കത് ഗുണകരമാണെന്ന് ഒരിക്കലും കരുതരുത്. അതവർക്ക് ഹാനികരമാണ്. ഉയിർത്തെഴുന്നേൽപ് നാളിൽ അവർ പിശുക്ക് കാണിച്ചു ഉണ്ടാക്കിയ ധനത്താൽ അവരുടെ കണ്ഠങ്ങളിൽ വളയമണിയിക്കപ്പെടും.” (3:180)

”പിശുക്ക് കാണിക്കുകയും പിശുക്കിന് ആളുകളെ പ്രേരിപ്പിക്കുകയും തങ്ങൾക്ക് ദൈവം നൽകിയ ഔദാര്യം മറച്ചുപിടിക്കുകയും ചെയ്യുന്നവരാണവർ. നന്ദികെട്ടവർക്ക് അപമാനകരമായ ശിക്ഷയാണ് നാം ഒരുക്കി വെച്ചിരിക്കുന്നത്” (4:37)

പണത്തോടുള്ള പ്രതിപത്തി മനുഷ്യസഹജമാണ്. അത് നേടാൻ പാടുപെടാത്തവർ വളരെ വിരളമായിരിക്കും. മനുഷ്യന്റെ ധനതൃഷ്ണയെ തൃപ്തിപ്പെടുത്താൻ സമ്പത്തിന്റെ വമ്പിച്ച കൂമ്പാരങ്ങൾ പോലും സാധ്യമല്ല. പണം കൈവിട്ടു പോകുമോയെന്ന പേടി പിടികൂടാത്തവർ നന്നെ കുറവായിരിക്കും. അതു കൊണ്ടുതന്നെ പിശുക്കിന്റെ പിടിയിൽ നിന്ന് മോചനം നേടാൻ ഏറെ പേർക്കും സാധ്യമല്ല. മനുഷ്യന്റെ ഈ പൊതു പ്രകൃതത്തെ ഖുർആൻ ഇങ്ങനെ പ്രകാശിപ്പിക്കുന്നു. ”പറയുക: എന്റെ നാഥന്റെ അനുഗ്രഹങ്ങളുടെ ഭണ്ഡാരം നിങ്ങളാണ് നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതെങ്കിൽ ചെലവായിത്തീരുമെന്ന ഭയം കാരണം അത് നിങ്ങൾ തടഞ്ഞുവെക്കുമായിരുന്നു. മനുഷ്യൻ വളരെ പിശുക്കൻ തന്നെ!” (17:100)

പിശുക്കൻ സ്വന്തം ആവശ്യങ്ങൾക്ക് പോലും ചെലവഴിക്കാൻ മടികാണിക്കുന്നു. അതിനാൽ സമ്പത്തുണ്ടായിട്ടും പ്രയാസകരമായ ജീവിതം നയിക്കുന്നു. അവസാന വിശകലനത്തിൽ പിശുക്കിന്റെ ഏറ്റവും പ്രയാസമനുഭവിക്കുന്ന ഇര അയാൾ തന്നെയായിരിക്കും. പുഴയുടെ നടുവിലായിരുന്നിട്ടും വെള്ളം കിട്ടാതെ മരിക്കുന്ന നിർഭാഗ്യവാനെപ്പോലെയാണയാൾ.

ദൈവത്തിന്റെ സൃഷ്ടികൾക്കുള്ള സഹായം ദൈവത്തിനുള്ള ദാനമായി പരിചയപ്പെടുത്തുന്ന വിശുദ്ധ ഖുർആൻ ഈ വസ്തുത ഇങ്ങനെ വ്യക്തമാക്കുന്നു. ”മനുഷ്യരേ, ദൈവമാർഗത്തിൽ ചെലവഴിക്കാൻ ക്ഷണിക്കുമ്പോൾ പിശുക്ക് കാണിക്കുന്നവർ നിങ്ങളിലുണ്ട്. എന്നാൽ ആർ പിശുക്ക് കാണിക്കുന്നുവോ യഥാർഥത്തിൽ തന്നോട് തന്നെയാണവൻ പിശുക്ക് കാണിക്കുന്നത്. ദൈവം ആരുടെയും ആശ്രയം ആവശ്യമില്ലാത്തവനാണ്; നിങ്ങൾ പരാശ്രിതരും.നിങ്ങൾ പിന്തിരിഞ്ഞു പോകുന്നുവെങ്കിൽ പകരം മറ്റൊരു സമുദായത്തെ അവൻ പ്രതിഷ്ഠിക്കും. പിന്നീട് അവർ നിങ്ങളെപ്പോലെയാവുകയില്ല.” (47:38)

പിശുക്ക് മനുഷ്യമനസ്സിലെ സകല നന്മകളെയും നശിപ്പിക്കുന്നു. കാരുണ്യത്തെ കെടുത്തുന്നു. സ്‌നേഹവാത്സല്യ വികാരങ്ങളെ ഇല്ലാതാക്കുന്നു. സൗഹൃദങ്ങൾക്കും കൂട്ടായ്മകൾക്കും വിഘാതം വരുത്തുന്നു. തന്റെ ആവശ്യം കഴിച്ച് ബാക്കി വരുന്നത് പോലും തടഞ്ഞു വെക്കുന്നു. നശിച്ചുപോകുന്ന വസ്തുക്കൾ പോലും മറ്റുള്ളവർക്ക് നൽകാൻ വിസമ്മതിക്കുന്നു. ഈ ക്രൂരത മരണാനന്തരജീവിതത്തിൽ കൊടിയ ശിക്ഷക്ക് കാരണമാകും. പ്രവാചകൻ പറയുന്നു: ”ആരെങ്കിലും ബാക്കിവരുന്ന തന്റെ വെള്ളവും പുല്ലും തടഞ്ഞു വെച്ചാൽ പുനരുത്ഥാന നാളിൽ ദൈവം തന്റെ അനുഗ്രഹം അവന് നിഷേധിക്കും.”

എന്നാൽ പിശുക്കന്മാർക്ക് തങ്ങളുടെ ആ തിന്മ ഒരു ഹരമായാണ് അനുഭവപ്പെടുക. അവരതിൽ അഭിരമിച്ചു കൊണ്ടിരിക്കും. അതുകൊണ്ടുതന്നെ പിശുക്കിൽ നിന്ന് പിന്തിരിയുന്നതിനു പകരം അതിലൂടെ മുന്നേറിക്കൊണ്ടിരിക്കും, അനിവാര്യമായ പതനത്തെ അഭിമുഖീകരിക്കും വരെ. ഇക്കാര്യം ഖുർആൻ ഇങ്ങനെ വ്യക്തമാക്കുന്നു. ”ആർ പിശുക്ക് കാണിക്കുകയും സ്വയംപര്യാപ്തത നടിക്കുകയും ഉൽകൃഷ്ട നടപടികളെ നിഷേധിക്കുകയും ചെയ്യുന്നുവോ അവന് ഏറ്റവും പ്രയാസകരമായ പാതയിൽ പ്രവേശിക്കാൻ നാം വേഗം സൗകര്യം ചെയ്തു കൊടുക്കും. അവൻ നാശമടയുമ്പോൾ അവന്റെ സമ്പത്ത് അവനൊട്ടും ഉപകരിക്കുകയില്ല.” (92:8-11)

കുടുംബ ശൈഥില്യത്തിനും സമൂഹത്തിൽ കുഴപ്പവും കലാപവുമുണ്ടാകാനും പിശുക്ക് കാരണമായേക്കാം. പ്രവാചകൻ പറയുന്നു: ”നിങ്ങൾ അക്രമം സൂക്ഷിക്കുക. തീർച്ചയായും അക്രമം അന്ത്യദിനത്തിൽ അന്ധകാരമായിരിക്കും. പിശുക്കിനെ നിങ്ങൾ സൂക്ഷിക്കുക. നിങ്ങളുടെ മുൻഗാമികളെ നശിപ്പിച്ചത് അതാണ്. രക്തം ചിന്താനും കുടുംബബന്ധങ്ങൾ മുറിക്കാനും അവരെ പ്രേരിപ്പിച്ചതും അതുതന്നെ.”
സത്യവിശ്വാസവും പിശുക്കും ഒരിക്കലും ഒത്തു പോവുകയില്ല. പ്രവാചകൻ പറയുന്നു: ”രണ്ടു കാര്യങ്ങൾ സത്യവിശ്വാസിയിൽ ഉണ്ടാവുകയില്ല. പിശുക്കും ദുസ്വഭാവവും.”

”ഒരാളുടെ മനസ്സിലും സത്യവിശ്വാസവും പിശുക്കും ഒരിക്കലും ഒത്തുകൂടുകയില്ല.”

അതിനാൽ പിശുക്കിൽ നിന്ന് പൂർണമായും മോചനം നേടണമെന്ന് ഇസ്‌ലാം നിഷ്‌കർഷിക്കുന്നു. ജീവിതവിജയത്തിന് അതനിവാര്യമാണെന്ന് പഠിപ്പിക്കുന്നു.അല്ലാഹു അറിയിക്കുന്നു: ”അതിനാൽ ആവുന്നത്ര നിങ്ങൾ ദൈവത്തോട് ഭക്തിയുള്ളവരാവുക. കേൾക്കുകയും അനുസരിക്കുകയും ചെയ്യുക. ധനം ചെലവ് ചെയ്യുക. അത് നിങ്ങൾക്ക് തന്നെ ഗുണകരമായിരിക്കും. മനസ്സിന്റെ പിശുക്കിൽ നിന്ന് വിടുതി നേടുന്നവരാരോ അവരാകുന്നു വിജയികൾ.” (64:16)

മിതവ്യയം
ഇസ്‌ലാം എല്ലാറ്റിലും മധ്യമ മാർഗമവലംബിക്കാനാണ് ആവശ്യപ്പെടുന്നത്. അതിനാൽ സാമ്പത്തിക രംഗത്ത് മിതവ്യയം നിർദേശിക്കുന്നു. പിശുക്കും ധൂർത്തും വർജ്യമാണ്. രണ്ടിന്റെയും മധ്യേയാണ് ഇസ്‌ലാം നിർദേശിക്കുന്ന രാജമാർഗം.

അല്ലാഹു അനുശാസിക്കുന്നു. ”നിന്റെ കൈ നീ പിരടിയിൽ കെട്ടിവെക്കരുത്. അതിനെ മുഴുവനായി നിവർത്തിയിടുകയുമരുത്. അങ്ങനെ ചെയ്താൽ നീ നിന്ദിതനും ദുഃഖിതനുമായിത്തീരും.” (17:29)

ദൈവത്തിന് ഏറ്റവും ഇഷ്ടപ്പെട്ട തന്റെ ദാസന്മാരെക്കുറിച്ച് അവൻ പറയുന്നു. ”ചെലവഴിക്കുമ്പോൾ അവർ പരിധി വിടുകയില്ല.പിശുക്ക് കാട്ടുകയുമില്ല. രണ്ടിനുമിടക്ക് മിതമാർഗം സ്വീകരിക്കുന്നവരാണവർ.” (25:67)

എന്നും എവിടെയും മഹിതമായ ഈ മിതമാർഗം സ്വീകരിച്ച സമൂഹങ്ങളാണ് വിജയം വരിച്ചത്. യഥാർഥ സാമൂഹ്യനീതി സ്ഥാപിതമായതും അത്തരം സമൂഹങ്ങളിൽ തന്നെ. ഇന്നോളമുള്ള മനുഷ്യചരിത്രം ഇത് സാക്ഷ്യപ്പെടുത്തുന്നു. ( തുടരും )

Facebook Comments
Tags: Economy of Islamislamic economySMK
ശൈഖ് മുഹമ്മദ് കാരകുന്ന്

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തിൽ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ, കാരകുന്ന് അപ്പർ പ്രൈമറി സ്‌കൂൾ, മഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂൾ, ഫറോക്ക് റൗദത്തുൽ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എൽ.ടി.ടി. സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മൊറയൂർ വി.എച്ച്.എം.ഹൈസ്‌കൂൾ, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോൾ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകൾക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാൻ , കുവൈത്ത്, ഖത്തർ , ബഹ്‌റൈൻ , സിംഗപ്പൂർ, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകൾ സന്ദർശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടർ അലീഫ് മുഹമ്മദ് , ഡോക്ടർ ബാസിമ , അയമൻ മുഹമ്മദ് എന്നിവർ മക്കളും ഡോക്ടർ അബ്ദുറഹമാൻ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവർ ജാമാതാക്കളുമാണ്.

Related Posts

Economy

സൂറതുൽ ഫാതിഹയിലെ സാമ്പത്തിക വീക്ഷണങ്ങൾ (2 – 3)

by ഡോ. അശ് റഫ് ദവ്വാബ
16/08/2022
Economy

സൂറതുൽ ഫാതിഹയിലെ സാമ്പത്തിക വീക്ഷണങ്ങൾ (1 – 3)

by ഡോ. അശ് റഫ് ദവ്വാബ
19/07/2022
Economy

പലിശ; നിരോധനവും നിലപാടും

by ഫഹ്മിദ സഹ്റാവിയ്യ തറയിട്ടാൽ
21/04/2022
Economy

നാണയപ്പെരുപ്പം നേരിടാനുള്ള വഴികള്‍

by ഇബ്‌റാഹിം ശംനാട്
06/04/2022
Economy

മിച്ചമൂല്യ സിദ്ധാന്തത്തേക്കാൾ നല്ലത് മിച്ചധനസിദ്ധാന്തം

by പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി
06/03/2022

Don't miss it

happy-famiy1.jpg
Family

ദാമ്പത്യത്തില്‍ ഊഷരത കടന്ന് വരാതിരിക്കാന്‍

22/12/2012
Personality

സ്ത്രീ രൂപത്തോട് പുരുഷ മസ്തിഷ്‌കം പ്രതികരിക്കുന്നതെങ്ങനെ?

22/09/2020
chess.jpg
Quran

ഭരണാധികാരികളെല്ലാം അതിക്രമകാരികളാണോ?

04/06/2014
Series

അന്ത്യ വേദം 

04/08/2021
History

ദുയൂബന്ദിലെ വിജ്ഞാന ഗേഹം

12/05/2014
Vazhivilakk

പട്ടിണിയും അമിത വണ്ണവും- ചില ഭക്ഷണ ചിന്തകൾ

17/10/2019
Height.jpg
Counselling

ഉയരക്കുറവ് എന്നെ നിരാശനാക്കുന്നു

19/04/2017
Sports

United And City Dispute The Blame for Manchester Derby Tunnel Bust-up

24/10/2020

Recent Post

The period of Umar

“മോനെ എനിക്കു വേണ്ടി നീ പ്രാർത്ഥിക്കണം”

18/08/2022
Allah will accept the prayer

ഇങ്ങനെ പ്രാർഥിക്കുന്നവരുടെ പ്രാർഥന അല്ലാഹു സ്വീകരിക്കും

18/08/2022

കേസ് പിന്‍വലിക്കണം; സംഘ്പരിവാര്‍ കൊലപ്പെടുത്തിയ യുവാവിന്റെ പിതാവിന് വധഭീഷണി

18/08/2022

റോഹിങ്ക്യകളെ ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കാന്‍ അനുവദിക്കില്ല: മനീഷ് സിസോദിയ

18/08/2022

അഫ്ഗാനില്‍ പള്ളിയില്‍ സ്‌ഫോടനം; നിരവധി മരണം

18/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!