Sunday, June 26, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Current Issue Views

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

അപൂര്‍വ്വാനന്ദ് by അപൂര്‍വ്വാനന്ദ്
17/05/2022
in Views
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ സര്‍വേ തുടരാന്‍ അനുവദിച്ചതിലൂടെ മുസ്ലീങ്ങള്‍ക്കെതിരായ മറ്റൊരു അനീതിയാണ് സുപ്രീം കോടതി വീണ്ടും അനുവദിച്ചത്. അഞ്ജുമാന്‍ ഇന്‍തിസാമിയ മസ്ജിദ് കമ്മിറ്റിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടതനുസരിച്ച്, ഉത്കണ്ഠരഹിതമായ ശൈലിയിലാണ് ചീഫ് ജസ്റ്റിസ് പള്ളിയുടെ സര്‍വേ സ്റ്റേ ചെയ്യാന്‍ വിസമ്മതിച്ചത്. കാര്യം അറിയാതെ എങ്ങനെ ഒരു വീക്ഷണം എടുക്കും ?

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ്, ഹിജാബ് വിഷയത്തില്‍ കര്‍ണാടക ഹൈക്കോടതിയുടെ നടപടികളെക്കുറിച്ച് അദ്ദേഹം ഉടനടി അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ആദ്യ ഹിയറിംഗില്‍ തന്നെ, തനിക്ക് ചുറ്റും എന്താണ് സംഭവിക്കുന്നതെന്ന് തനിക്ക് അറിയാമെന്ന് അദ്ദേഹം അവകാശപ്പെട്ടിരുന്നു. ‘സ്വര്‍ഗ്ഗം ഇടിഞ്ഞു വീഴില്ല’ ഈ വാക്കുകളിലൂടെയാണ് അദ്ദേഹം മുസ്ലീം വിദ്യാര്‍ത്ഥികളോട് തല്‍സ്ഥിതി തുടരണമെന്ന ആവശ്യത്തെ എതിര്‍ത്തത്. ആ സമയത്ത് അദ്ദേഹത്തിന്റെ ആശങ്ക മുസ്ലിം യുവതികള്‍ക്ക് എതിരായിരുന്നു. എന്നാല്‍ നിരവധി ആഴ്ചകള്‍ കടന്നുപോയി, ഇപ്പോഴും അക്കാര്യത്തില്‍ മുന്നോട്ടു പോകണമെന്ന് അദ്ദേഹത്തിന് തോന്നുന്നില്ല.

You might also like

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

ഹിജാബ് ധരിക്കുന്നവര്‍ ഇസ്ലാമോഫോബിയയുടെ അപകടസാധ്യതയാണ് തെരഞ്ഞെടുക്കുന്നത്

സിറിയൻ യുദ്ധമാണ് ഉക്രൈൻ അധിനിവേശത്തിൽ റഷ്യക്ക് കരുത്ത് പകർന്നത്

ഹിജാബ് നിരോധനവും ആഗോള വിമർശനങ്ങളും

രണ്ടും ഒരേ ഫലത്തിലേക്ക് നയിച്ചു. മുസ്ലീങ്ങള്‍ക്കെതിരെയുള്ള അനീതി. പക്ഷേ, ഇഷ്ടാനുസരണം നീതി വിതരണം ചെയ്യുന്ന ഉയര്‍ന്നതും സുസ്ഥിരവുമായ ആ സിംഹാസനം എന്തിന് ഇളക്കണം ? ഈ വരികള്‍ എഴുതുമ്പോള്‍, സര്‍വേ നടത്താന്‍ ഉത്തരവിട്ട വാരണാസി കോടതി ഒരു പ്രതിസന്ധി സൃഷ്ടിച്ചു. മുസ്ലീം പള്ളിയുടെ ഒരു ഭാഗം സീല്‍ ചെയ്യാനും അത് എല്ലാവരുടെയും പരിധിയില്‍ നിന്ന് ഒഴിവാക്കാനും കോടതി ഉത്തരവിട്ടു. നമ്മുടെ കോടതികളുടെ സ്ഥിരമായുള്ള സാവധാനത്തിലുള്ള നടപടിക്രമങ്ങള്‍ക്കും തീര്‍ത്തും വിരുദ്ധമാണ് കോടതിയുടെ ഈ നടപടിക്രമം. വിഷയം കൈകാര്യം ചെയ്ത മിന്നല്‍ വേഗത്തിന് പിന്നില്‍ നിയമവിരുദ്ധമായ എന്തെങ്കിലും ഉദ്ദേശ്യം നമുക്ക് കാണാന്‍ കഴിയില്ല, അല്ലെങ്കില്‍ കാണാന്‍ പാടില്ല.

ഗ്യാന്‍വാപി പള്ളി തര്‍ക്കഭൂമിയാക്കാന്‍ മുമ്പും ഒന്നിലധികം ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. എല്ലാ അവസരങ്ങളിലും അലഹബാദ് ഹൈക്കോടതി ഈ നീക്കം തടഞ്ഞു. 1991 മുതല്‍ നിലവിലുള്ള മതസ്ഥലങ്ങളുടെ തല്‍സ്ഥിതി സംബന്ധിച്ച് അവ്യക്തമായ നിയമം ഉണ്ടായിട്ടും മുസ്ലിംകളുടെ കൈകളില്‍ നിന്ന് മസ്ജിദ് എടുത്തുകളയണമെന്ന ആവശ്യം യുക്തിസഹമാക്കാനുള്ള വഴി കണ്ടെത്താനുള്ള ഈ അശ്രാന്ത പരിശ്രമം തുടരുകയാണ്. 1947 ഓഗസ്റ്റ് 15-നോ അതിനുമുമ്പോ ഉള്ള എല്ലാ ആരാധനാലയങ്ങളുടെയും സ്ഥിതിയില്‍ മാറ്റം വരുത്തില്ലെന്ന് വളരെ വ്യക്തമായി കല്‍പ്പിക്കുന്നുണ്ട്. ഏതെങ്കിലും വിധത്തില്‍ ഏതെങ്കിലും മതസ്ഥലത്തിന്റെ രൂപത്തിലോ സ്വഭാവത്തിലോ മാറ്റത്തിന് കാരണമാകുന്ന അത്തരം ഒരു പ്രക്രിയയും ആരംഭിക്കാന്‍ അനുവദിക്കാനാവില്ലെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

ബാബറി മസ്ജിദിനെ ആദ്യം ആരാധനാലയങ്ങളുടെ നിയമത്തിന്റെ പരിധിയില്‍ നിന്ന് മാറ്റിനിര്‍ത്തി, അത് അതിന്റെ നാശത്തിലേക്കും ഒടുവില്‍ അതിന്റെ ഭൂമി പിടിച്ചെടുക്കുന്നതിലേക്കും നയിച്ചു. അതും നിയമപരമായി. എന്നാല്‍ ആ നീക്കത്തില്‍ പോലും, ആരാധനാലയങ്ങളുടെ പദവി സംബന്ധിച്ച 1991 ലെ നിയമം പാലിക്കണമെന്ന് സുപ്രീം കോടതി വളരെ വ്യക്തമായി പറഞ്ഞു.

അതായത് ഒരു മതസ്ഥലത്തിന്റെ സ്വഭാവത്തെ ചോദ്യം ചെയ്യുന്ന ഒരു നീക്കവും പ്രോത്സാഹിപ്പിക്കപ്പെടരുതെന്ന്. ‘ഹിന്ദു’ വികാരങ്ങള്‍ കോടതിക്ക് അവഗണിക്കാനാവില്ലെന്നാണ് ആ വിധി വ്യക്തമാക്കുന്നത്. അതിനാല്‍, തങ്ങളുടെ ദൈവങ്ങള്‍ പള്ളിയുടെ പരിസരത്ത് വിശ്രമിക്കുന്നുണ്ടെന്നും അവരുടെ മുമ്പില്‍ പ്രാര്‍ത്ഥിക്കാനുള്ള മതപരമായ അവകാശങ്ങള്‍ തങ്ങള്‍ക്കുണ്ടെന്നും ‘ഭക്തര്‍’ ശഠിച്ചപ്പോള്‍ അവര്‍ക്ക് അവഗണിക്കാനായില്ല.

അലഹബാദ് ഹൈക്കോടതിയുടെ കോര്‍ഡിനേറ്റ് ബെഞ്ച് നല്‍കിയ സ്റ്റേ ഉത്തരവുകള്‍ തള്ളിക്കളഞ്ഞ് ഗ്യാന്‍വാപി പള്ളിയുടെ സ്വഭാവം കണ്ടെത്താന്‍ പള്ളിയുടെ സര്‍വേ നടത്താന്‍ കോടതി ഉത്തരവിട്ടു. ഇത്തവണ, വിചിത്രമെന്നു പറയട്ടെ, ഹൈക്കോടതിയും ഇടപെടേണ്ടതില്ലെന്ന് തീരുമാനിച്ചു. സര്‍വേയെ എതിര്‍ക്കുന്ന മുസ്ലിംകളുടെ ഭാഗം കേള്‍ക്കാനും കോടതി വിസമ്മതിച്ചു.

തുടര്‍ന്ന് മുസ്ലീങ്ങള്‍ പരമോന്നത കോടതിയിലെത്തി. എന്നാല്‍ ഇത് എളുപ്പത്തില്‍ നീക്കാന്‍ കഴിയില്ല. അതുകൊണ്ട് ആദ്യം പ്രശ്‌നം മനസ്സിലാക്കാന്‍ സമയമെടുക്കാന്‍ കോടതി തീരുമാനിച്ചു. അതേസമയം, സംസ്ഥാനത്തെ ഒരു പ്രവൃത്തിയും കാണാത്ത വേഗത്തിലാണ് സര്‍വേ സംഘം പ്രവര്‍ത്തിച്ചത്. എന്തിനാണ് ഇത്ര തിടുക്കം കാണിച്ചതെന്ന് ഇപ്പോള്‍ വ്യക്തമായി. സര്‍വേ സംഘം, അതിലെ ഹിന്ദു അംഗങ്ങള്‍, വുദു എടുക്കുന്ന സ്ഥലത്ത് ഒരു ശിവലിംഗം കണ്ടെത്തി.

അത് കുളത്തിലെ ഫൗണ്ടേന്‍ (നീരുറവയാണെന്ന്) മുസ്ലീങ്ങള്‍ അവകാശപ്പെടുന്നു. നമസ്‌കരിക്കുന്നതിന് മുമ്പ് വിശ്വാസികള്‍ വുളൂ ചെയ്യുന്ന സ്ഥലമാണിതെന്ന വസ്തുത കണക്കിലെടുക്കുമ്പോള്‍ അതാണ് കൂടുതല്‍ വിശ്വസനീയം.
എന്നാല്‍ ഉപരിതലത്തില്‍ നിന്ന് അല്‍പ്പം നീണ്ടുനില്‍ക്കുന്ന എന്തിലും ശിവലിംഗം കാണുന്ന ഹിന്ദുക്കളോട് ആര്‍ക്കാണ് തര്‍ക്കിക്കാന്‍ കഴിയുക. ചുവന്ന ചായം പൂശിയ പാറകള്‍ ഹനുമാന്റെ ചിത്രങ്ങളാണെന്ന് പ്രഖ്യാപിച്ചത് നമ്മള്‍ കണ്ടിട്ടുണ്ട്. ഈ വാര്‍ത്ത വന്നതോടെ, സര്‍വേ സംഘമോ അതിലെ ഹിന്ദു അംഗങ്ങളോ വേഗം കോടതിയിലേക്ക് പാഞ്ഞു, സമയം കളയാതെ സ്ഥലം സീല്‍ ചെയ്യാന്‍ കോടതി ഉത്തരവിട്ടു.

സത്യസന്ധതയുടെയും സത്യത്തിന്റെയും സ്‌നേഹത്തിന്റെയും അഹിംസയുടെയും അപ്പോസ്തലനായ ബുദ്ധന്റെ ജന്മദിനം രാജ്യം ആഘോഷിക്കുന്ന സമയത്താണ് ഇതെല്ലാം സംഭവിക്കുന്നത്. അവധി ദിനത്തില്‍ വരെ ആളുകള്‍ വളരെ കഠിനാധ്വാനം ചെയ്യുകയായിരുന്നു !(ഞായറാഴ്ചയാണ് ഗ്യാന്‍വാപി മസ്ജിദില്‍ സര്‍വേ സംഘം നടപടികള്‍ പൂര്‍ത്തിയാക്കിയത്) കോടതിയെയും അതിന്റെ സര്‍വേ ടീമിനെയും നയിക്കുന്ന ചില അസാധാരണമായ കര്‍ത്തവ്യബോധം ഉണ്ടായിരിക്കണം.

ബി.ജെ.പി പാര്‍ട്ടി വൃത്തങ്ങളില്‍ ആഹ്ലാദപ്രകടനം കാണാം. 1949ല്‍, ഒരു രഹസ്യ നീക്കത്തിലൂടെ, ഒരു രാത്രിയുടെ ഇരുട്ടില്‍, വിഗ്രഹങ്ങള്‍ ബാബറി മസ്ജിദിലേക്ക് കടത്തി. അതിനെ ഒരു കുറ്റകൃത്യം എന്നാണ് സുപ്രീം കോടതി വിശേഷിപ്പിച്ചത്. എഴുപത്തിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു കുറ്റകൃത്യം കൂടി നടക്കുന്നു. പകല്‍ വെളിച്ചത്തില്‍. ജുഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍. സുപ്രീം കോടതിയുടെ നിരീക്ഷണത്തോടെ.

മതപരമായ സ്ഥലങ്ങളുടെ പദവി സംബന്ധിച്ച നിയമത്തിന്റെ ഉദ്ദേശ്യം മനസ്സില്‍ സൂക്ഷിക്കണമെന്ന് അലഹബാദ് ഹൈക്കോടതിയില്‍ നിന്ന് വിരമിച്ച ചീഫ് ജസ്റ്റിസ് ജസ്റ്റിസ് ഗോവിന്ദ് മാത്തൂര്‍ ഒരു ലേഖനത്തില്‍ വിശദീകരിച്ചിരുന്നു. ബാബറി മസ്ജിദ് കൈയേറിയത് ആവര്‍ത്തിക്കാന്‍ അനുവദിക്കരുത് എന്നതും രാജ്യത്ത് സാമൂഹിക സമാധാനവും ഐക്യവും നിലനിര്‍ത്തുകയാണ് നിയമത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി അതിന്റെ ഭരണഘടനാപരമായ ധാര്‍മികതയും ഉത്തരവാദിത്തവും വീണ്ടെടുക്കുകയും വാരാണസി കോടതിയുടെ നീക്കം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുകയും 2022 മെയ് 16-ന് മുമ്പുള്ള തല്‍സ്ഥിതി തുടരാന്‍ ഉത്തരവിടുകയും ചെയ്താല്‍ ഇത് ഇപ്പോഴും നിര്‍ത്താം.

എന്നാല്‍ 1991ലെ നിയമത്തെ ചോദ്യം ചെയ്തുള്ള ഹര്‍ജി സുപ്രീം കോടതി കേള്‍ക്കാന്‍ തയ്യാറാണെന്ന് അറിയുമ്പോള്‍, മുസ്ലിംകളുടെ സമാധാനം, ഐക്യം, നീതി, ബഹുമാനം എന്നിവ എല്ലായ്പ്പോഴും ചില വലിയ ലക്ഷ്യങ്ങള്‍ക്കായി ത്യജിക്കുമെന്ന് നാം അംഗീകരിക്കേണ്ടി വരും. അത് എന്തായിരിക്കുമെന്ന് ഊഹിക്കാന്‍ പ്രയാസമില്ല.

അവലംബം: ദി വയര്‍
വിവ: സഹീര്‍ വാഴക്കാട്

Facebook Comments
Tags: babaribabari masjidgyanvyapishivalingam
അപൂര്‍വ്വാനന്ദ്

അപൂര്‍വ്വാനന്ദ്

Apoorvanand teaches at Delhi University.

Related Posts

Views

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

by ഡോ. റംസി ബാറൂദ്‌
20/04/2022
Views

ഹിജാബ് ധരിക്കുന്നവര്‍ ഇസ്ലാമോഫോബിയയുടെ അപകടസാധ്യതയാണ് തെരഞ്ഞെടുക്കുന്നത്

by അമീന ഇസത്
05/04/2022
Views

സിറിയൻ യുദ്ധമാണ് ഉക്രൈൻ അധിനിവേശത്തിൽ റഷ്യക്ക് കരുത്ത് പകർന്നത്

by അമേലിയ സ്മിത്ത്‌
14/03/2022
Views

ഹിജാബ് നിരോധനവും ആഗോള വിമർശനങ്ങളും

by നൂർ അയ്യൂബി
02/03/2022
Views

ഒരു ലക്ഷം കോടിയുടെ വഖഫ് സ്വത്തുക്കള്‍ കൈക്കലാക്കി തെലങ്കാന സര്‍ക്കാര്‍

by അബ്ദുല്‍ ബാരി മസ്ഊദ്
10/02/2022

Don't miss it

Your Voice

ഇസ്ലാമും കമ്യൂണിസവും തമ്മിൽ സംവാദം നടക്കട്ടെ

24/02/2021
han.jpg
Counselling

ഹൃദയത്തിന്റെ മുറിവില്‍ ഉപ്പുപുരട്ടിയ നിമിഷങ്ങള്‍….

15/08/2013
Interview

വിപ്ലവലക്ഷ്യങ്ങള്‍ ഞങ്ങള്‍ പൂര്‍ത്തിയാക്കും

21/03/2013
incidents

പ്രവാചകന്‍ പിറക്കുന്നു

17/07/2018
Vanzara.jpg
Onlive Talk

ക്ലീന്‍ചിറ്റ് നേടി വന്‍സാരയും സംഘവും പുറത്തിറങ്ങുമ്പോള്‍

03/08/2017
Vazhivilakk

ഇബ്നു ഖൽദൂനെപ്പറ്റി ഹോഫ്മാൻ

01/09/2020
Views

ഏക സിവില്‍കോഡെന്ന ഭീഷണിയും മുസ്‌ലിം വ്യക്തിനിയമവും

04/06/2014
incidents

ധീരമായ സമീപനം, ദൃഢമായ പ്രഖ്യാപനം

17/07/2018

Recent Post

ഗുജറാത്ത് വംശഹത്യാ കേസ്; പൊലീസ് മര്‍ദിച്ചതായി ടീസ്റ്റ സെറ്റല്‍വാദ്

26/06/2022

ജീവിക്കാനുള്ള തങ്ങളുടെ അവകാശത്തിന് ലോകം കനിയണമെന്ന് താലിബാന്‍

26/06/2022

അക്ഷരങ്ങളുളള മനുഷ്യൻ

26/06/2022

മയ്യിത്ത് നമസ്കാരം ( 5 – 15 )

26/06/2022

അമേരിക്കയിലെ ഗര്‍ഭഛിദ്രവും ജപ്പാനിലെ സ്വവര്‍ഗ്ഗ വിവാഹവും

25/06/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ചോദ്യം- ഹജറുൽ അസ്വദ് സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളെല്ലാം തള്ളിക്കളയുന്ന ഒരു ലഘുലേഖ കാണാനിടയായി . അവ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്ന് നിരക്കുന്നതല്ല എന്നാണ് ലഘുലേഖാകർത്താവിന്റെ പക്ഷം. അങ്ങയുടെ അഭിപ്രായമെന്താണ് ?

https://hajj.islamonlive.in/fatwa/hajarul-aswad/
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്, മറിച്ച് ഇതിനൊക്കെ പുറമെ ആരോഗ്യകരമായ വിനോദങ്ങളും ശാരീരികമായും ബൗദ്ധികമായും ഫലം ചെയ്യുന്ന,...Read More data-src=
  • അഗ്നിപഥ്; പ്രതിഷേധിക്കുന്നവരുടെ വീട് പൊളിക്കുന്നില്ലേ ? റാണ അയ്യൂബ്
https://islamonlive.in/news/rana-ayyoob-criticise-agnipath-protest/

📲  കൂടുതല്‍ വായനക്ക് വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ ... 👉: https://chat.whatsapp.com/EwN6Ty3kPZe7ZSFRGTsaRU

ആള്‍ക്കൂട്ടം ട്രെയിനുകള്‍ കത്തിക്കുകയും പൊലിസിനെ ആക്രമിക്കുകയും കല്ലേറ് നടത്തുകയും സര്‍ക്കാര്‍ ഓഫീസുകളും റെയില്‍വേ സ്വത്തുക്കളും തകര്‍ക്കുകയും ചെയ്യുന്നു. യോഗി ആതിഥ്യനാഥ് താങ്കള്‍ അവരുടെ വീട് തകര്‍ക്കുന്നില്ലേ ?
#Agnipath #RSSGoons
  • ഹജ്ജിന്റെയും ഉംറയുടെയും പ്രവർത്തനങ്ങൾ വിശദീകരിക്കുന്നതിൽ പ്രാധാന്യം കൽപിക്കപ്പെടുന്ന നിരവധി സാങ്കേതിക പദാവലികളുണ്ട്. ഹജ്ജും ഉംറയും ചെയ്യുന്നവർക്ക്(ഹാജിയും മുഅ്തമിറും) ഉപകാര പ്രദമാകുന്ന ചില പദാവലികൾ പരിചയപ്പെടുത്തുകയാണ് ഈ ലേഖനത്തിന്റെ താൽപര്യം. ... 
https://hajj.islamonlive.in/fiqh/technical-terminology-of-hajj-and-umrah/
#hajj2022 #hajjguide
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!