Friday, August 12, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Current Issue Views

ഹജ്ജ് തീര്‍ഥാടക സേവനത്തിന്റെ മാധുര്യം

അനീസുദ്ദീന്‍ ചെറുകുളമ്പ് by അനീസുദ്ദീന്‍ ചെറുകുളമ്പ്
09/10/2014
in Views
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

പരിശുദ്ധ ഹജ്ജ് നിര്‍വഹിക്കാനെത്തുന്ന അല്ലാഹുവിന്റെ അതിഥികളെ സേവിക്കാന്‍ കിട്ടുന്ന അപൂര്‍വ അവസരം ഏതൊരു വിശ്വാസിക്കും അതീവ ഹൃദ്യവും അവിസ്മരണീയവുമായ അനുഭവവുമായിരിക്കും. ഒരു പുരുഷായുസ്സില്‍ ആത്മനിര്‍വൃതിയടയാനും സേവനപാതയില്‍ ആത്മസായൂജ്യം ലഭിക്കുവാനും കിട്ടുന്ന അസുലഭ നിമിഷങ്ങള്‍ തീര്‍ഥാടന സേവനത്തിന്റെല നേര്‍കാഴ്ചകളായിരിക്കും നമുക്ക് പ്രധാനം ചെയ്യുന്നത്. ഹജ്ജ് വേളയില്‍ പുണ്യനഗരികളില്‍ എത്തുന്ന ഹാജിമാര്‍ക്ക് മനുഷ്യ സാധ്യമായ സേവനങ്ങള്‍ ചെയ്യാന്‍ അവസരം ലഭിക്കുന്നത് എന്തു മാത്രം സംതൃപ്തിയും മധുരതരവുമായിരിക്കുമെന്ന് പറയേണ്ടതില്ല. അല്ലാഹു വിന്റെ അനുഗ്രഹത്താല്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള മോഹം സാക്ഷാത്കരിക്കപ്പെട്ടത് ഈ വര്‍ഷത്തെ ഹജ്ജ് വേളയിലാണ്.

നീണ്ട വര്‍ഷങ്ങള്‍ തീര്‍ഥാടക സേവന പരിചയ സമ്പത്തുള്ള സൗദിയിലെ ‘തനിമ കെ.ആര്‍.ഡബ്ല്യു’ വളണ്ടിയര്‍ വിങ്ങിലെ ഒരംഗമായാണ് ഈ വര്‍ഷം പരിശുദ്ധ ഹജ്ജ് നഗരിയില്‍ ഞാനും സേവനത്തിനെത്തിയത്. രണ്ട് വര്‍ഷം മുമ്പ് ഹജ്ജ് നിര്‍വഹിക്കാനെത്തിയപ്പോള്‍ കാരുണ്യത്തിന്റെ ഒരായിരം കൈകള്‍ നീട്ടിപിടിക്കുന്ന തീര്‍ഥാടക സേവനത്തിന്റെ തണലും തലോടലും കൊണ്ട് മാനവിക സേവനം കാഴ്ച വെച്ചിരുന്ന പ്രവാസികള്‍ മനസ്സില്‍ വല്ലാതെ സ്വാധീനിച്ചിരുന്നു. കൈ മെയ് മറന്ന് നിസ്സീമമായ പരസ്‌നേഹത്തിന്റെത ഉദാത്തമായ സേവനങ്ങള്‍ കാഴ്ചവെക്കുന്ന വളണ്ടിയര്‍മാര്‍ മാതൃകാ പരമായ ത്യാഗപരിശ്രമങ്ങളാണ് ഓരോ ഹജ്ജ് നാളിലും ചെയ്യുന്നത്. സന്നദ്ധ പ്രവര്‍ത്തനം വ്യക്തിത്വ വികസനത്തിനുള്ള പരിശീലനം കൂടിയാണ്. ഹജ്ജ് സേവനത്തിനിറങ്ങുന്ന ഓരോരുത്തരുടെയും സേവനത്തിന് ഹാജിമാരുടെ പ്രാര്‍ത്ഥനകളില്‍ ഇടം പിടിക്കുക കൂടി ചെയ്യുമ്പോള്‍ ഹൃദയ ബന്ധങ്ങളുടെ ഊഷ്മളത പറഞ്ഞറിയിക്കാന്‍ നമുക്ക് കഴിയില്ല.

You might also like

ഗസ്സയെ ഇസ്രായേല്‍ വേട്ടയാടുമ്പോള്‍ ഹമാസ് എവിടെയായിരുന്നു?

ഇസ്ലാമിക പ്രസ്ഥാനങ്ങളും രാഷ്ട്രീയ തീരുമാനങ്ങളും

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

കേരളത്തില്‍ നിന്നുള്ള മലയാളി ഹജ്ജ് വളണ്ടിയര്‍മാരുടെ സേവനം ആരുടെയും പ്രശംസ പിടിച്ചു പറ്റുന്നതായിരുന്നു. കേരളത്തിലെ വിവിധ മുസ്‌ലിം സംഘടനകളുടെ പ്രതിനിധികള്‍ വിവിധ പേരുകളില്‍ പ്രത്യേകം വളണ്ടിയര്‍ ജാക്കറ്റുകളണിഞ്ഞ് മക്കയില്‍ വളണ്ടിയര്‍ സേവനം നടത്തുന്നതില്‍ മത്സരിച്ചു മുന്നേറി കൊണ്ടിരിക്കുകയായിരുന്നു. സേവനരംഗത്ത് അപൂര്‍വമായി കാണാന്‍ കഴിയുന്ന ഈ ആരോഗ്യകരമായ മത്സരം ഏറെ പ്രോത്സാഹിപ്പിക്കേണ്ടതുതന്നെയാണ്. ആവശ്യമില്ലാത്ത കാര്യത്തില്‍ പ്രത്യേകിച്ചു മലയാളി മുസ്‌ലിംകള്‍ കാണിക്കുന്ന മത്സരവും വാശിയും നാട്ടിലും മറുനാട്ടിലും ഒഴിവാക്കി സേവന രംഗത്തേക്ക് തിരിച്ചാല്‍ എത്ര നന്നായിരുന്നുവെന്ന് പലപ്പോഴും തോന്നാറുണ്ട്. വിവിധ മുസ്‌ലിം സംഘടനകളുടെ പൊതുവേദിയായ മക്കയില്‍ നിന്നും ജിദ്ദയില്‍ നിന്നുമുള്ള ഹജ്ജ് വെല്‍ഫയര്‍ ഫോറം, കെ.ആര്‍.ഡബ്ല്യൂ തനിമ, കെ.എം.സി.സി, ഇന്ത്യന്‍ ഫ്രറ്റെണിറ്റി ഫോറം, രിസാല സ്റ്റഡി സര്‍ക്കിള്‍, എസ്.കെ.ഐ.സി, ഒ.ഐ.സി.സി, ഐ.എം.സി.സി എന്നീ പേരുകളില്‍ അറിയപ്പെട്ടിരുന്ന വളണ്ടിയര്‍ ഗ്രൂപ്പുകളുടെ മഹിതമായ സേവനം ഏറെ വിലമതിക്കുന്നതായിരുന്നു. ജിദ്ദയിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ഥികളും അധ്യാപകരും മക്കയില്‍ സേവനസന്നദ്ധരായിരുന്നു എന്ന് കൂടി നാം അറിയുമ്പോള്‍ കൂടുതല്‍ സന്തോഷം നമുക്കനുഭവപ്പെടുന്നു. ഹജ്ജ് കര്‍മങ്ങള്‍ക്കിടയില്‍ അറഫയിലും മിനായിലും വഴിതെറ്റി പോകുന്ന ഹാജിമാരെ അവരുടെ തമ്പുകളിലെത്തിക്കുക, ഹാജിമാര്‍ക്ക് വേണ്ട വെള്ളം ഭക്ഷണം എന്നിവ എത്തിച്ച് കൊടുക്കുക, ഭാഷാ പരിജ്ഞാനമില്ലാത്തവര്‍ക്ക് ആവശ്യങ്ങള്‍ നിര്‍വഹിക്കാന്‍ സഹായിക്കുക മറ്റുകാര്യങ്ങളില്‍ ആവശ്യമായ മാര്‍ഗ നിര്‍ദേശങ്ങളും സഹകരണവും ചെയ്യുക തുടങ്ങിയ പ്രവര്‍ത്തനങ്ങളില്‍ വളണ്ടിയര്‍മാര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. സേവന നിരതരായി എവിടെയും ഓടി നടക്കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ ഉത്കൃഷ്ടമായ കര്‍മം ചെയ്യുമ്പോള്‍ അല്ലാഹുവിന്റെ പ്രീതി മാത്രമാണ് കാംക്ഷിക്കുന്നത് എന്ന് നാം അറിയുക.

ഹജ്ജ് ദിവസങ്ങളില്‍ ഇരുപതും അതിലധികവും കിലോ മീറ്റര്‍ ദൂരം കാല്‍ നടയായി യാത്ര ചെയ്തായിരുന്നു വളണ്ടിയര്‍മാരിലധികപേരും ഹജ്ജുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ എത്തിപ്പെട്ടിരുന്നത്. ഹജ്ജ് കര്‍മങ്ങള്‍ക്കിടയില്‍ പ്രായമായ ഹാജിമാരെ അവരുടെ തമ്പുകളിലെത്തിക്കാന്‍ വളണ്ടിയര്‍മാര്‍ നടത്തിയ സേവനം പ്രത്യേകം എടുത്തു പറയേണ്ടത് തന്നെ. ദേശവും, ഭാഷയും, വേഷവും മറന്ന് പ്രയാസപ്പെടുന്നവര്‍ക്ക് സമാശ്വാസം നല്കാന്‍ അതിരുകളില്ലാത്ത സേവനവഴി വെട്ടിത്തെളിക്കാന്‍ വിശേഷിച്ച് മലയാളികള്‍ കാണിക്കുന്ന ത്യാഗ സന്നദ്ധതക്ക് മറ്റൊരു മാതൃക നമുക്ക് കാണാന്‍ കഴിയില്ല. ഹറം പരിസരം, അറഫ, മുസ്ദലിഫ, മിന, അസീസിയ എന്നിവിടങ്ങളിലും മിന റയില്‍വേ സ്‌റ്റെഷനിലും മറ്റും സേവന സന്നദ്ധരായി രംഗത്തു ണ്ടായിരുന്ന വളണ്ടിയര്‍മാര്‍ പകര്‍ന്ന് നല്‍കുന്ന സേവനങ്ങള്‍ വിലമതിക്കുന്നതാണ്. രോഗികളും വൃദ്ധരുമായ ഹാജിമാരെ വീല്‍ചെയറുകളിലും വാഹനത്തിലും ലക്ഷ്യ സ്ഥാനത്ത് എത്തിക്കാന്‍ നടത്തുന്ന പരിശ്രമം കാണു മ്പോള്‍നമ്മുടെ കണ്ണുകള്‍ ഈറനണിയും. ഹജ്ജ് ദിവസങ്ങളില്‍ വഴിതെറ്റി പോകുന്നവര്‍ക്ക് കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്കാന്‍ മിനായില്‍ ഹാജിമാര്‍ താമസിക്കുന്ന കെട്ടിടങ്ങളുടെ വിവരങ്ങളടങ്ങിയ ‘മാപ്പ് റീഡിങ്ങ്’ നന്നായി പഠന വിധേയമാക്കിയാണ് വളണ്ടിയര്‍മാര്‍ അവരുടെ സേവനങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. പരിമിതമെങ്കിലും കേരളത്തിലെ വനിതകളുടെ സേവനവും എടുത്ത് പറയേണ്ടതാണ്. അവശരായ വനിതാ ഹാജിമാര്‍ക്ക് താങ്ങും തണലും നല്‍കാന്‍ വനിതാ വളണ്ടിയര്‍മാര്‍ക്ക് കഴിഞ്ഞു. തമ്പുകള്‍ സന്ദര്‍ശിച്ചു അവശരായ സ്ത്രീകള്‍ക്ക് പരിചരണവും ഇതര സഹായങ്ങളും നല്കുന്ന സഹോദരികളെ ഹാജിമാര്‍ നിറഞ്ഞ മനസ്സോടെയാണ് സ്വീകരിച്ചത്. ഏറെ താല്പര്യത്തോടെ സന്നദ്ധ സേവനത്തിനിറങ്ങിയ വിദ്യാര്‍ഥിളുടെ കൂട്ടായ്മയും ഏറെ പ്രശംസ പിടിച്ചു പറ്റുന്നത് തന്നെയായിരുന്നു. ഹൃദയവിശുദ്ധി മാത്രം കൈമുതലാക്കി നിസ്വാര്‍ത്ഥ സേവനത്തിന്റൈ ഓര്‍മകള്‍ നമുക്ക് നവ്യാനുഭൂതിയും ആത്മീയ ചൈതന്യവും പകര്‍ന്ന് തരും. സേവന പാതയില്‍ ചെയ്യുന്ന പലരുടെയും സഹായഹസ്തം കാണുമ്പോള്‍ അസ്തമിച്ച് പോകാത്ത സ്‌നേഹവും പരസ്പര ബന്ധവും പ്രവാസികളില്‍ ഇനിയും നില നില്‍ക്കുന്നുവെന്ന സത്യം നമുക്ക് ബോധ്യമാകും. ഹജ്ജ് വേളയില്‍ നമ്മുടെ മുന്നില്‍ തുറന്നു വെച്ചിട്ടുള്ള സേവനമേഖലകള്‍ ഇനിയും ധാരാളമാണ് എന്ന തിരിച്ചറിവും സേവന വീഥിയില്‍ നിന്ന് നമുക്ക് ലഭിക്കും.  

163 രാഷ്ട്രങ്ങളില്‍ നിന്നായി ഇരുപത് ലക്ഷത്തോളം തീര്‍ഥാടകരാണ് ഓരോ വര്‍ഷവും ഹജ്ജിന്റെ പുണ്യം നേടി ആത്മീയ വിശുദ്ധി നേടാന്‍ മക്കയിലെത്തുന്നത്. കത്തുന്ന സൂര്യന് താഴെ 40 ഡിഗ്രി കൊടും ചൂടിലാണ് ഈ വര്‍ഷം തീര്‍ഥാടക ലക്ഷങ്ങള്‍ മക്കയിലെത്തിയത്. തീര്‍ഥാടകര്‍ക്ക് സൗദി അധികൃതര്‍ ശാസ്ത്രീയവും അഭൂതപൂര്‍വവുമായ രീതിയില്‍ സൗകര്യങ്ങള്‍ ഒരുക്കുന്നു. മികച്ച സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തുന്നു. പ്രയാസങ്ങളും പ്രശ്‌നങ്ങളുമില്ലാതെ ഹജ്ജ് നിര്‍വഹിക്കാനാകുമാറുള്ള മുന്നൊരുക്കങ്ങള്‍ സൗദി ഭരണകൂടം ഓരോ വര്‍ഷവും സംവിധാനിക്കുന്നുവെങ്കിലും ദശലക്ഷങ്ങള്‍ സമ്മേളിക്കുന്ന ഹജ്ജ് വേളകളില്‍ വളണ്ടിയര്‍ സേവനങ്ങള്‍ ചെയ്യുവാന്‍ എത്രയോ ഇടം ഇനിയും അവശേഷിക്കുന്നു. സൗദി ഭരണകൂടത്തിനു വമ്പിച്ച പിന്തുണ നല്‍കി ശക്തി പകരുകയാണ് ഓരോ സന്നദ്ധവ്യക്തിയും അവരുടെ നിഷ്‌കപടമായ സേവനത്തിലൂടെ ചെയ്യുന്നത്. അതുകൊണ്ട് തന്നെ വളണ്ടിയര്‍ സേവനം ചെയ്യാന്‍ മുന്നോട്ടുവന്ന പ്രവാസികളുടെ സന്നദ്ധത മാതൃകാപരവുമാണ്.

Facebook Comments
അനീസുദ്ദീന്‍ ചെറുകുളമ്പ്

അനീസുദ്ദീന്‍ ചെറുകുളമ്പ്

മലപ്പുറം ജില്ലയിലെ ചെറുകുളമ്പില്‍ 1971-ല്‍ ജനനം. പിതാവ് ശാന്തപുരം ഇസ്‌ലാമിയ കോളേജ് അധ്യാപകനായിരുന്ന മര്‍ഹൂം തോട്ടോളി ജമാലുദ്ദീന്‍ മൗലവി, മാതാവ് പരേതയായ യു. സഈദ. ഭാര്യ : ഉമ്മു അയ്മ, മക്കള്‍ : അജ്മല്‍, അജ്‌വദ്, അന്‍ഹല്‍. ചെറുകുളമ്പ് ഐ.കെ. ടി. ഹയര്‍ സെകണ്ടറി സ്‌കൂളില്‍ നിന്നും എസ്.എസ്.എല്‍ സി. പഠനം പൂര്‍ത്തിയാക്കി. തിരൂര്‍ക്കാട് ഇലാഹിയ കോളേജ്, ഉമാറാബാദ് ജാമിഅ ദാറുസ്സലാം എന്നീ സ്ഥാപനങ്ങളില്‍ ഉപരിപഠനം നടത്തി. എടയൂര്‍ ഇസ്‌ലാമിക് റസിഡന്‍ഷ്യല്‍ ഹൈസ്‌കൂള്‍, ചെറുകുളമ്പ് കെ. എസ്.കെ. എം.യു.പി സ്‌കൂള്‍, പടപ്പറമ്പ് അല്‍ ഫാറൂഖ് ഇംഗ്ലീഷ് സ്‌കൂള്‍ എന്നീ സ്ഥാപനങ്ങളില്‍ അധ്യാപകനായിരുന്നു. എടയൂര്‍, കൊളത്തൂര്‍, പാങ്ങ്, പടപ്പറമ്പ്, ചെറുകുളമ്പ് എന്നീ സ്ഥലങ്ങളിലെ പള്ളികളില്‍ ഖതീബായും സേവനം അനുഷ്ടിച്ചിട്ടുണ്ട്. ഇപ്പോള്‍ സൗദി അറേബ്യയിലെ യാമ്പു അല്‍  മനാര്‍ ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ അധ്യാപകനായി സേവനമനുഷ്ടിക്കുന്നു. ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി കേരള ഘടകത്തിന്റെ പ്രവാസി വിഭാഗമായ കെ.ഐ.ജി യുടെ യാമ്പു സോണല്‍ സെക്രട്ടറിയാണിപ്പോള്‍. മാധ്യമം, പ്രബോധനം, ആരാമം തുടങ്ങിയ ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ഫീച്ചറുകളും ലേഖനങ്ങളും എഴുതാറുണ്ട്.

Related Posts

Current Issue

ഗസ്സയെ ഇസ്രായേല്‍ വേട്ടയാടുമ്പോള്‍ ഹമാസ് എവിടെയായിരുന്നു?

by മുഅ്തസിം ദലൂല്‍
10/08/2022
Views

ഇസ്ലാമിക പ്രസ്ഥാനങ്ങളും രാഷ്ട്രീയ തീരുമാനങ്ങളും

by ഇസ്വാം തലീമ
03/07/2022
Views

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

by അപൂര്‍വ്വാനന്ദ്
17/05/2022
Views

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

by ഡോ. റംസി ബാറൂദ്‌
20/04/2022
Views

ഹിജാബ് ധരിക്കുന്നവര്‍ ഇസ്ലാമോഫോബിയയുടെ അപകടസാധ്യതയാണ് തെരഞ്ഞെടുക്കുന്നത്

by അമീന ഇസത്
05/04/2022

Don't miss it

Onlive Talk

എണ്ണമറ്റ ഭാഷകളുടെയും ലിപികളുടെയും രാജ്യമാണ് ഇന്ത്യ

16/09/2019
happy.jpg
Family

സംതൃപ്ത ദാമ്പത്യത്തിലേക്കുള്ള വഴികള്‍

30/04/2013
Onlive Talk

ഇസ്‌ലാമോഫോബിയ: പായല്‍ തദ്‌വിയും ഫാത്തിമ ലത്വീഫും തമ്മിലെ സാമ്യം

22/11/2019
Your Voice

കേരളത്തിൽ ലഭിച്ച മുപ്പത്തി രണ്ടു ലക്ഷം വോട്ടിനെക്കുറിച്ചും ആലോചിക്കണം

24/05/2019
rohith-v.jpg
Onlive Talk

തൂങ്ങി മരിക്കാന്‍ ഞങ്ങള്‍ക്കൊരു കഷ്ണം കയര്‍ തരൂ…

20/01/2016
Counselling

പുതിയ സംരംഭം തുടങ്ങുന്നവര്‍ ശ്രദ്ധിക്കൂ…

31/07/2018
Jumu'a Khutba

സർവമത സത്യവാദം; ഇസ്ലാമിന്റെ നിലപാട്

03/12/2021
Knowledge

ഗസൽ ഒഴുകുന്ന പുരാന ഡൽഹിയിലെ ശാഹ് വലിയുല്ലാഹ് പബ്ലിക്ക് ലൈബ്രറി

12/08/2020

Recent Post

പാഠ്യപദ്ധതി പരിഷ്‌കരണം: ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയുക: സമസ്ത

12/08/2022

‘ദേശീയ പതാക നിര്‍മിക്കുന്നത് മുസ്ലിംകള്‍’ പതാക ഉയര്‍ത്തുന്നതിനെതിരെ യതി നരസിംഹാനന്ദ്

12/08/2022
hara gar tiranga

ദേശീയ പതാക ഉയര്‍ത്താത്ത വീടുകളുടെ ഫോട്ടോ അയക്കണം; അണികളോട് ബി.ജെ.പി നേതാവ്

12/08/2022

ഹിന്ദു ആണ്‍കുട്ടി മുസ്ലിം പെണ്‍കുട്ടിയെ കണ്ട സംഭവം: കര്‍ണാടകയില്‍ വര്‍ഗ്ഗീയ സംഘര്‍ഷം, രണ്ട് മരണം

12/08/2022

ടിപ്പു സുൽത്താൻ അഥവാ ‘ഇന്ത്യയുടെ ശവം’!

12/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!