Sunday, July 3, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Current Issue Views

ഷെയറുകളും ലൈക്കുകളും നമുക്ക് വിനയാകുമ്പോള്‍

മുബശ്ശിര്‍ എം by മുബശ്ശിര്‍ എം
17/10/2014
in Views
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ആധുനിക സമൂഹം ഇന്റര്‍നെറ്റിന്റെ ലോകത്താണ് അവരുടെ ജീവിതത്തിന്റെ നല്ലൊരു സമയവും ചെലവഴിക്കുന്നത. ചിലര്‍ ദിവസം മുഴുവന്‍ അതില്‍ ചെലവഴിക്കുന്നു. ഊണും ഉറക്കവും മാത്രമാണ് അവര്‍ക്ക് ചില ഇടവേളകള്‍ നല്‍കുന്നത്. ഒക്ടോബര്‍ 16ാം തിയ്യതി വന്ന ഒരു വാര്‍ത്തയില്‍ ദിവസം 18 മണിക്കൂര്‍ ഇന്റര്‍നെറ്റില്‍ ചെലവഴിക്കുന്ന ഒരാളെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.  പുതുതലമുറയാണ് ഇത്തരം പ്രവൃത്തികള്‍ക്ക് അടിമപ്പെട്ടവരില്‍ അധികപേരും . ഇത്തരം അടിമപ്പെടലുകളും വിധേയത്വങ്ങളും സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളും, വ്യക്തികള്‍ക്കിടയിലും കുടുംബങ്ങള്‍ക്കിടയിലും സൃഷ്ടിക്കുന്ന അകല്‍ച്ചകളും വര്‍ധിച്ചു വരികയാണ്. പല തെറ്റായ പ്രവണതകളും കൃത്യങ്ങളും ഇത്തരം ഇന്റര്‍നെറ്റ് ഉപയോഗങ്ങളിലൂടെ ഉണ്ടായിത്തീരുന്നുണ്ട്.

മനുഷ്യന്റെ സ്വകാര്യതയിലേക്കും ന്യൂനതകളിലേക്കുമുള്ള ഒളിഞ്ഞു നോട്ടവും, അവരുടെ ന്യൂനതകളും കുറവുകളും പ്രചരിപ്പിക്കലും ഇന്ന് പലരുടേയും ഇഷ്ട വിനോദമായി മാറിയിറിക്കുകയാണ്. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടേണ്ട ബാധ്യതയുള്ള സര്‍ക്കാറുകളും കുറ്റകൃത്യത്തിലേര്‍പ്പെടുന്നുവെന്നത് ആരെയും ഞെട്ടിപ്പിക്കുന്നതാണ്. ഇത്തരം തെറ്റായി പ്രവണതകളുടെ വ്യാപനത്തിനും പ്രചാരണത്തിനും ഉപയോഗിക്കുന്നത് ഇന്റര്‍നെറ്റ് സൗകര്യങ്ങളെത്തന്നെയാണ്. ഫേസ്ബുക്കും, വാട്‌സ്ആപ്പും ഇതിന്റെ ഏറ്റവും വലിയ രണ്ടു മാധ്യമങ്ങളാണ്.

You might also like

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

ഹിജാബ് ധരിക്കുന്നവര്‍ ഇസ്ലാമോഫോബിയയുടെ അപകടസാധ്യതയാണ് തെരഞ്ഞെടുക്കുന്നത്

സിറിയൻ യുദ്ധമാണ് ഉക്രൈൻ അധിനിവേശത്തിൽ റഷ്യക്ക് കരുത്ത് പകർന്നത്

മനുഷ്യന്റെ സ്വകാര്യതയിലേക്കും ന്യുനതകളിലേക്കുമുള്ള ഇത്തരം ഒളിഞ്ഞുനോട്ടങ്ങളെ ശക്തമായി വിലക്കുകയും അങ്ങനെ ചെയ്യുന്നതിനെ ശക്തമായി താക്കീത് ചെയ്യുകയും ചെയ്ത മതമാണ് ഇസ്‌ലാം. വ്യക്തികളുടെ സ്വകാര്യതക്കും അഭിമാനത്തിനും സംരക്ഷണം നല്‍കല്‍ ഇസ്‌ലാമിന്റെ പ്രഖ്യാപിത നയമാണ്. നബി(സ)ഹജ്ജത്തുല്‍ വദാഇലെ വിടവാങ്ങല്‍ പ്രഭാഷണത്തില്‍ പറഞ്ഞു.  ‘നിങ്ങളുടെ രക്തവും നിങ്ങളുടെ സമ്പത്തും നിങ്ങളുടെ അഭിമാനവും എന്നും പവിത്രമാണ്. ഈ ദിവസത്തിന്റെ പവിത്രതപോലെ, ഈ മാസത്തിന്റെ പവിത്രതപോലെ, ഈ നാടിന്റെ പവിത്രതപോലെ.’ ഒരു മനുഷ്യന്റെ അഭിമാനം അവന്റെ ജീവനും സമ്പത്തും പോലെ പവിത്രമായ വസ്തുവായാണ് ഇസ്‌ലാം കാണുന്നത്. അതുകൊണ്ടാണ് അതിനെതിരെയുള്ള എല്ലാ കടന്നുകയറ്റവും ഇസ്‌ലാം ശക്തമായി വിലക്കിയത്. അതിലേക്കുള്ള വഴികള്‍ പോലും ഇസ്‌ലാം അടച്ചുകളഞ്ഞു.

വിശുദ്ധ ഖുര്‍ആനിലെ സൂറത്തുല്‍ ഹുജുറാത്തില്‍ അല്ലാഹു മനുഷ്യന്റെ അഭിമാനം ക്ഷതപ്പെടുത്തുന്നതിലേക്ക് നയിക്കുന്ന ഒളിഞ്ഞുനോട്ടങ്ങളെയും അവരുടെ ന്യൂനതകള്‍ പറഞ്ഞു പരത്തുന്നതിനെയും ശക്തമായ വിലക്കുന്നുണ്ട്. അല്ലാഹു നിര്‍ദ്ദേശിക്കുന്നു : ‘അല്ലയോ വിശ്വസിച്ചവരേ, അധികം ഊഹിക്കുന്നതു വര്‍ജിക്കുക. എന്തുകൊണ്ടെന്നാല്‍ ചില ഊഹങ്ങള്‍ കുറ്റമാകുന്നുണ്ട്. നിങ്ങള്‍ ചുഴിഞ്ഞന്വേഷിക്കുകയും അരുത്. ആരും ആരെക്കുറിച്ചും പരദൂഷണം പറയരുത്. നിങ്ങളാരെങ്കിലും മരിച്ച സഹോദരന്റെ മാംസം തിന്നാനിഷ്ടപ്പെടുമോ? നിങ്ങളതു വെറുക്കുകയാണല്ലോ. അല്ലാഹുവിനോടു ഭക്തി പുലര്‍ത്തുവിന്‍. അല്ലാഹു വളരെ പശ്ചാത്താപം കൈക്കൊള്ളുന്നവനും ദയാപരനുമാകുന്നു.’

അന്യരുടെ രഹസ്യങ്ങള്‍ ചുഴിഞ്ഞന്വേഷിക്കുന്നത് ഏതവസ്ഥയിലും നിഷിദ്ധമാണെന്ന് ഇസ്‌ലാമിക ശരീഅത്ത് നിഷ്‌കര്‍ഷിക്കുന്നു. അന്യരുടെ രഹസ്യങ്ങളുള്ള വീഡിയോകള്‍ പ്രചരിപ്പിക്കുന്നതും, അവരുടെ ഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതും, അവരുടെ സ്വകാര്യതകളിലേക്ക് എത്തിനോക്കുന്നതും, അവരുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യുന്നതും ഇ-മെയിലുകള്‍ ചോര്‍ത്തുന്നമെല്ലാം ഇത്തരത്തില്‍ ഖുര്‍ആന്‍ വിലക്കിയ ദുഷ്‌കൃത്യങ്ങളുടെ ഗണത്തില്‍പെട്ട കാര്യങ്ങളാണ്.

നബി(സ) പറയുന്നു : ‘ഹൃദയത്തില്‍ വിശ്വാസം പ്രവേശിക്കാതെ നാവുകൊണ്ട് മാത്രം വിശ്വസിച്ചവരേ, നിങ്ങള്‍ മുസ്‌ലിംകളുടെ രഹസ്യകാര്യങ്ങള്‍ പരതിനടക്കരുത്. എന്തുകൊണ്ടെന്നാല്‍, ആര്‍ മുസ്‌ലിംകളുടെ ദൗര്‍ബല്യങ്ങള്‍ പരതിയോ അവന്റെ ദൗര്‍ബല്യങ്ങള്‍ അല്ലാഹു പരതുന്നതാണ്. ആരുടെ ഗോപ്യമായ ദൗര്‍ബല്യം അല്ലാഹു പരതുന്നുവോ അവനെ അവന്റെ വീട്ടില്‍ വെച്ചുതന്നെ അപമാനിതനാക്കുന്നു.’ മറ്റൊരു ഹദീസില്‍ ഇങ്ങനെ പ്രസ്താവിക്കുന്നു : ‘ഒരാളെക്കുറിച്ച് നിങ്ങള്‍ക്ക് മോശമായ വല്ല ധാരണയും ഉണ്ടാകുന്നുവെങ്കില്‍ കൂടുതല്‍ അന്വേഷിക്കരുത്.’ മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: ‘ആരെങ്കിലും ഒരാളുടെ രഹസ്യന്യൂനത കാണുകയും അത് മറച്ചുവെക്കുകയും ചെയ്താല്‍ ജീവനോടെ കുഴിച്ചുമൂടപ്പെട്ട ഒരു പെണ്‍കുഞ്ഞിനെ ജീവിപ്പിച്ചവനെപ്പോലെയാണവന്‍’ ചുഴഞ്ഞന്വോഷണത്തെ നിരോധിക്കുന്ന ഈ നിയമം വ്യക്തികള്‍ക്കളോട് മാത്രമല്ല, ഭരണകൂടങ്ങളോടുമുള്ള നിര്‍ദ്ദേശമാണെന്നത് അതിന്റെ ഗൗരവത്തെ വ്യക്തമാക്കുന്നു.

പരദൂഷണവും ഈ ഗണത്തില്‍ പെട്ട തിന്മയാണ്. നബി(സ) പറഞ്ഞു: ‘നിന്റെ സഹോദരനെക്കുറിച്ച് അവന്‍ വെറുക്കുന്നത് പറയലാണ് പരദൂഷണം. ഞാന്‍ പറയുന്ന കാര്യം എന്റെ സഹോദരനിലുണ്ടെങ്കിലോ എന്ന ചോദ്യം ഉയര്‍ന്നു. അവിടുന്ന് പ്രതിവചിച്ചു: നീ പറയുന്നത് അവനില്‍ ഉള്ളതാണെങ്കില്‍ നിശ്ചയം നീ അവനെ പദൂഷണം പറഞ്ഞിരിക്കുന്നു. ഇനി അവനില്‍ ഇല്ലാത്തതാണ് നീ പറയുന്നതെങ്കില്‍ നീ അവനെക്കുറിച്ച് കള്ളം പറഞ്ഞിരിക്കുന്നു.’  പരദൂഷണത്തിന് ഇരയായ വ്യക്തി ജീവിച്ചിരിക്കുന്നവനായാലും മരിച്ചവനായാലും ഇക്കാര്യം നിഷിദ്ധമാണ്. അതിന്റെ ഗൗരവത്തെക്കുറിച്ച് അല്ലാഹു പറഞ്ഞത് മരിച്ച സഹോദരന്റെ പച്ചമാസം തിന്നുന്നതു പോലെയെന്നാണ്. വ്യഭിചാരക്കുറ്റത്തിന് ശിക്ഷിക്കപ്പെട്ട മാഇസ്(റ)നെക്കുറിച്ച് പരദൂഷണം പറഞ്ഞ രണ്ടുപേരോട് വഴിയില്‍ കിടന്ന അളിഞ്ഞ കഴുതയുടെ ശവം ചൂണ്ടി നബി(സ) പറഞ്ഞു : ‘വരൂ, ഈ കഴുതയുടെ ശവം ഭക്ഷിച്ചുകൊള്ളുക. അവര്‍ രണ്ടു പേരും ചോദിച്ചു: അല്ലാഹുവിന്റെ ദൂതരേ, ഇതാരാണ് ഭക്ഷിക്കുക? അവിടുന്ന് അരുള്‍ ചെയ്തു: നിങ്ങളിപ്പോള്‍ നിങ്ങളുടെ സഹോദരന്റെ അഭിമാനത്തെ വ്രണപ്പെടുത്തിയത് ഈ ഗര്‍ദഭശവം തിന്നുന്നതിനെക്കാള്‍ എത്രയോ വഷളായ തിന്മയാകുന്നു.’  

വാട്‌സ്ആപ്പിലും ഫേസ്ബുക്കിലും സമയം ചെലവഴിക്കുന്ന സഹോദരന്മാര്‍ ഒരു നിമിഷം ചിന്തിക്കുക. വിശുദ്ധ ഖുര്‍ആന്‍ കാലാതിവര്‍ത്തിയായ ഒരു ഗ്രന്ഥമാണ്. അതിന്റെ നിര്‍ദേശങ്ങള്‍ ഓരോ കാലത്തേയും സാഹചര്യങ്ങള്‍ക്കും സൗകര്യങ്ങള്‍ക്കും വികാസങ്ങള്‍ക്കുമനുസരിച്ച് നമ്മള്‍ വായിക്കണം. അങ്ങനെ നമ്മുടെ ജീവിതത്തിന്റെ സകല മേഖലകളിലും അത് നമുക്ക് വഴികാട്ടിയാകണം. അങ്ങനെ ജീവിക്കുന്ന ഖുര്‍ആനുകളായി മാറാന്‍ നമുക്ക് സാധിക്കണം. അങ്ങനെയെങ്കില്‍ നമ്മുടെ ഇന്റര്‍നെറ്റ് ഉപയോഗത്തിലും നാം ആ സൂക്ഷ്മത പാലിക്കേണ്ടതില്ലേ? നമ്മള്‍ ലൈക്ക് ചെയ്യുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്ന വീഡിയോകളും ഫോട്ടോകളും, നമ്മുടെ കമന്റുകളും എത്തരത്തിലുള്ളതാണെന്ന് നമ്മള്‍ ആലോചിക്കേണ്ടതില്ലേ?  അവയിലൂടെ ആരുടെയെങ്കിലും അഭിമാനം ക്ഷതപ്പെടുന്നുണ്ടെങ്കില്‍ അതിന് നാം അല്ലാഹുവിന്റെ മുമ്പില്‍ മറുപടി പറയേണ്ടതില്ലെ? അവന്റെ ശിക്ഷക്ക് നമ്മള്‍ ഇരയായിത്തീരുകയില്ലെ?   

ഒരല്‍പ നിമിഷത്തെ ആനന്ദവും അനുഭൂതിയും നല്‍കുന്ന ഇത്തരം നവ പരദൂഷണങ്ങളില്‍ നിന്നും, ചുഴിഞ്ഞന്വോഷിക്കലുകളില്‍ നിന്നും നാം വിട്ടു നില്‍ക്കുക. അനന്തവും ശാശ്വതവുമായ സ്വര്‍ഗീയ സുഖം നേടാന്‍ പരിശ്രമിക്കുക. ഇന്റര്‍നെറ്റിന്റെ അനന്തമായ സാധ്യതകളെ നന്മയുടെ പ്രചാരണത്തിനും തിന്മകളുടെ ഉഛാടനത്തിനും വേണ്ടി ഉപയോഗപ്പെടുത്തുക. നാം നമ്മെത്തന്നെ നാശത്തിലേക്ക് വലിച്ചിഴക്കുന്ന ഇത്തരം തിന്മകളെക്കുറിച്ച് സ്വയം ഉല്‍ബുദ്ധരായി, നന്മ നിറഞ്ഞ സമൂഹനിര്‍മ്മിതിക്കായി പരിശ്രമിക്കുക.

Facebook Comments
മുബശ്ശിര്‍ എം

മുബശ്ശിര്‍ എം

Related Posts

Views

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

by അപൂര്‍വ്വാനന്ദ്
17/05/2022
Views

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

by ഡോ. റംസി ബാറൂദ്‌
20/04/2022
Views

ഹിജാബ് ധരിക്കുന്നവര്‍ ഇസ്ലാമോഫോബിയയുടെ അപകടസാധ്യതയാണ് തെരഞ്ഞെടുക്കുന്നത്

by അമീന ഇസത്
05/04/2022
Views

സിറിയൻ യുദ്ധമാണ് ഉക്രൈൻ അധിനിവേശത്തിൽ റഷ്യക്ക് കരുത്ത് പകർന്നത്

by അമേലിയ സ്മിത്ത്‌
14/03/2022
Views

ഹിജാബ് നിരോധനവും ആഗോള വിമർശനങ്ങളും

by നൂർ അയ്യൂബി
02/03/2022

Don't miss it

Islam Padanam

തബൂക്ക് യുദ്ധം

17/07/2018
specs.jpg
Politics

മത രാഷ്ട്രമല്ല ഇസ്ലാമിക രാഷ്ട്രം 1

01/05/2012
Series

സ്ത്രീക്ക് മുന്തിയ പരിഗണന

09/08/2021
Opinion

അറബ് ജനകീയ പ്രക്ഷോഭങ്ങളെ തകർത്തത് സെക്കുലർ ലിബറലുകൾ

18/01/2021
Vazhivilakk

ദിവ്യ ദൃഷ്ടാന്തങ്ങൾ!

21/03/2022
atha-allah-noor-arakani.jpg
Interview

അപലപിക്കല്‍ കൊണ്ട് അവസാനിക്കുന്നതല്ല റോഹിങ്ക്യന്‍ പ്രശ്‌നം

06/09/2017
namaz.jpg
Quran

ആരാധനക്കര്‍ഹന്‍ നീ മാത്രം

09/12/2014
മിളിന്ദനും -മെനാൻഡർ- നാഗസേനനും തമ്മിലുള്ള സംവാദത്തിന്റെ ചിത്രീകരണം
Knowledge

സംവാദത്തിന്റെ തത്വശാസ്ത്രം -ഒന്ന്

14/04/2020

Recent Post

തുനീഷ്യ: പ്രസിഡന്റ് നിര്‍ദേശിച്ച ഭരണഘടന ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യു.ജി.ടി.ടി യൂണിയന്‍

03/07/2022

കുളം കലക്കി മീന്‍ പിടിക്കുന്ന ബി.ജെ.പി

02/07/2022

ഹജ്ജ് തീര്‍ത്ഥാടകനായ ടീമംഗത്തിന് ആശംസ നേര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

02/07/2022

ലിബിയ: പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് അതിക്രമിച്ച് കയറി പ്രതിഷേധക്കാര്‍

02/07/2022

ഉദയ്പൂര്‍ കൊലക്ക് പിന്നിലും ബി.ജെ.പി; പ്രതികള്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍

02/07/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ചോദ്യം- ഹജറുൽ അസ്വദ് സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളെല്ലാം തള്ളിക്കളയുന്ന ഒരു ലഘുലേഖ കാണാനിടയായി . അവ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്ന് നിരക്കുന്നതല്ല എന്നാണ് ലഘുലേഖാകർത്താവിന്റെ പക്ഷം. അങ്ങയുടെ അഭിപ്രായമെന്താണ് ?

https://hajj.islamonlive.in/fatwa/hajarul-aswad/
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!