Tuesday, March 21, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Current Issue Views

വിയോജിക്കുന്നവരെ വ്രണപ്പെടുത്താതിരിക്കുക

by
15/10/2012
in Views
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ബന്ധങ്ങള്‍ ചേര്‍ക്കുകയും വളര്‍ത്തുകയും ചെയ്യുന്നതില്‍ പ്രധാന ഘടകമാണ് വിയോജിക്കുന്നവരെ ആക്ഷേപിക്കുകയോ വ്രണപ്പെടുത്താതിരിക്കുകയോ ചെയ്യാതിരിക്കുകയെന്നത്. നിന്റെ വീക്ഷണത്തില്‍ തെറ്റുപറ്റിയവനാണെങ്കില്‍ പോലും അവര്‍ക്കെതിരെ കാരണം ചികയരുത്. അവന്റെ അടുത്ത് അവന്റെ അഭിപ്രായം ശരിയും, നിന്റെ അഭിപ്രായം തെറ്റുമാണ്. ഇജ്തിഹാദുകളില്‍ രണ്ടില്‍ ഒരഭിപ്രായം ശരിയെന്ന് ഉറപ്പിച്ച് പറയാന്‍ സാധ്യമല്ല. ഈ മേഖലയില്‍ ഒരഭിപ്രായത്തെ മറ്റേതിനേക്കാള്‍ മുന്‍ഗണന നല്‍കുക മാത്രമാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ അത് ഖണ്ഡിതമായിരിക്കില്ല. അതില്‍ തെറ്റുപറ്റിയെന്ന് ആരോപിച്ച് ആക്ഷേപിക്കാവതല്ല. അവന്റെ തെറ്റ് വിട്ടുവീഴ്ച്ച ചെയ്യപ്പെടേണ്ടതാണെന്ന് മാത്രമല്ല, ഹദീസ് പറയുന്നത് പ്രകാരം പ്രതിഫലത്തിന് അര്‍ഹനാക്കുന്നത് കൂടിയാണ്.

അല്ലാഹുവിന്റെ പക്കല്‍ നിന്ന് പ്രതിഫലം കിട്ടുന്ന ഒരാളെ എങ്ങനെയാണ് ആക്ഷേപിക്കുകയും വ്രണപ്പെടുത്തുകയും ചെയ്യുക എന്നതായിരുന്നു പൂര്‍വ്വികര്‍ സ്വീകരിച്ചിരുന്ന നിലപാട്. അവര്‍ പരസ്പരം കുറ്റപ്പെടുത്തിയിരുന്നില്ല. വിയോജിക്കുന്നതോടൊപ്പം പരസ്പരം പ്രശംസിക്കുകയും അഭിനന്ദിക്കുകയും ചെയ്തു അവര്‍. ഇവ്വിഷയകമായി പണ്ഡിതന്‍മാരുടെ മഹത്തായ മാതൃകകള്‍ നമുക്ക് കാണാനാവുന്നതാണ്. ഈജിപ്തിലെ പണ്ഡിതനും കര്‍മശാസ്ത്രജ്ഞവിശാരദനും ഇമാമുമായ ലൈസ് ബിന്‍ സഅദ് ഇമാം മാലികിന് അയച്ച കത്ത് ഇവയില്‍ ഏറ്റവും പ്രാധാന്യമര്‍ഹിക്കുന്നതാണ്. വളരെയധികം മാന്യതയോടെയാണ് അദ്ദേഹം തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നത്. മാലികിന്റെ ധാരാളം അഭിപ്രായങ്ങളോട് ലൈസ് ബിന്‍ സഅദ് വിയോജിക്കുന്നുണ്ട്. വളരെ ദീര്‍ഘിച്ച കത്തില്‍ അദ്ദേഹത്തിന്റെ ഉയര്‍ന്ന മര്യാദയെ കുറിക്കുന്ന ചില ഭാഗങ്ങള്‍ മാത്രമാണ് നാമിവിടെ ഉദ്ധരിക്കുന്നത്. ഈ ഉമ്മത്തിലെ പൂര്‍വ്വികരും മഹാപണ്ഡിതന്‍മാരും വിയോജിച്ചിരുന്നത് എങ്ങനെയായിരുന്നു എന്നത് മനസിലാക്കുന്നതിനാണത്. ലൈസ് ബിന്‍ സഅ്ദ് പറയുന്നു:

You might also like

പുതിയ ഇന്ത്യയിലെ മുസ്‌ലിം വിചാരങ്ങള്‍

തുടര്‍ചലനങ്ങളെ ഭയന്ന് കൊടുംതണുപ്പിലും സിറിയന്‍ കുടുംബം തെരുവില്‍ തന്നെ- ചിത്രങ്ങള്‍ കാണാം

തുർക്കിയ ഭൂകമ്പത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ

അബ്ദുല്ല ഗുൽ മത്സരിക്കാനുണ്ടാകുമോ?

‘താങ്കള്‍ക്ക് രക്ഷയുണ്ടാവട്ടെ, അല്ലാഹുവിനെ ഞാന്‍ സ്തുതിക്കുന്നു, അവനല്ലാതെ ഇലാഹില്ല. അല്ലാഹു എനിക്കും താങ്കള്‍ക്കും സൗഖ്യം നല്‍കട്ടെ. ഇഹത്തിലും പരത്തിലും നമ്മുടെ പര്യവസാനം നന്നാക്കുകയും ചെയ്യട്ടെ. താങ്കള്‍ക്ക് സുഖമെന്നറിയിച്ച കത്തുകിട്ടിയതില്‍ വളരെ സന്തോഷം. അല്ലാഹു അവന്റെ കരുണാ കടാക്ഷങ്ങളാല്‍ അതെന്നെന്നും നിലനിര്‍ത്തുകയും വര്‍ദ്ധിപ്പിച്ച് തരികയും ചെയ്യട്ടെ.’ തുടര്‍ന്ന് പറയുന്നു: ‘ആളുകള്‍ക്ക് പരിചിതമായ ഫത്‌വകള്‍ക്ക് വിരുദ്ധമായി ഞാന്‍ ഫത്‌വ നല്‍കുന്നുവെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കുമല്ലോ. ഞാന്‍ ഫത്‌വ നല്‍കുന്ന കാര്യങ്ങള്‍ തന്നെയാണ് ഞാനും അവലംബിക്കുന്നത് എന്നതിനാല്‍ ഞാനും അതിന്റെ കാര്യത്തില്‍ ഭയക്കേണ്ടിയിരിക്കുന്നു. ജനങ്ങള്‍ മദീനക്കാരെയാണ് പിന്‍പറ്റുന്നത്. കാരണം അവരിലേക്കാണ് ഹിജ്‌റ ചെയ്തിട്ടുള്ളത്. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടതും അവരിലാണ്. എന്റെ ഫത്‌വകളില്‍ ശരിയെന്ന് തോന്നിയിട്ടുള്ളത് തന്നെയാണ് ഞാന്‍ എഴുതിയിട്ടുള്ളത്. മേല്‍പറഞ്ഞ കാരണങ്ങളുന്നയിച്ച് മദീനയിലെ പണ്ഡിതന്‍മാര്‍ക്ക് പതിവില്‍ കവിഞ്ഞ ശ്രേഷ്ഠതയൊന്നും കല്‍പ്പിക്കേണ്ടതില്ല. എന്നോട് യോജിക്കുന്ന ഫത്‌വകളാണെങ്കിലും ഞാനവരോട് യോജിക്കും. അല്ലാഹുവിനാണ് സര്‍വ്വസ്തുതിയും.’

പിന്നീട് ഇമാം മാലികുമായുള്ള തന്റെ വിയോജിപ്പിന്റെ വിഷയമായ മദീനക്കാരുടെ പ്രവര്‍ത്തനങ്ങളുടെ പ്രാമാണികതയെ കുറിച്ച് ഇമാം ലൈഥ് വിശദീകരിച്ചു. പ്രവാചകന്റെ മദ്‌റസയില്‍ നിന്നും പുറത്തിറങ്ങിയവരില്‍ ധാരാളംപേര്‍ കിഴക്കോട്ടും പടിഞ്ഞാറോട്ടും പോയിട്ടുണ്ട്. താബിഉകളും അവര്‍ക്ക് ശേഷം വന്നവരും പല കാര്യങ്ങളിലും ഭിന്നിച്ചിരുന്നുവെന്നും അദ്ദേഹം പറയുന്നു. അതിന് ഉദാഹരണമായി റബീഅഃ ബിന്‍ അബ്ദുറഹ്മാനെ കുറിച്ച ചില ആക്ഷേപങ്ങള്‍ പറയുന്നു. അതിലും വളരെ മാന്യത പുലര്‍ത്തുകയും പ്രതിയോഗിയുടെ ബുദ്ധിയെയും കഴിവിനെയും പുകഴ്ത്തുകയും ചെയ്യുന്നുണ്ട്. തുടര്‍ന്ന് അദ്ദേഹത്തിനും ഇമാം മാലികിനുമിടയിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്ക് ചില ഉദാഹരണങ്ങള്‍ നിരത്തുന്നു. മഴയുള്ളപ്പോള്‍ നമസ്‌കാരം ജംഅ് ആക്കല്‍, സാക്ഷികൊണ്ടും സത്യം കൊണ്ടുമുള്ള വിധി, മഹ്ര്‍ വൈകിപ്പിക്കുകയും വേര്‍പിരിയുമ്പോള്‍ മാത്രം അത് നല്‍കുകയും ചെയ്യല്‍, മഴക്ക് വേണ്ടിയുള്ള നമസ്‌കാരത്തില്‍ നമസ്‌കാരത്തെ മുന്തിക്കല്‍ തുടങ്ങിയ ഒട്ടേറെ വിയോജിപ്പുള്ള കാര്യങ്ങള്‍ പറയുന്നു. അദ്ദേഹം തന്റെ കത്ത് അവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്: ‘ഇത്തരത്തിലുള്ള വേറെയും കാര്യങ്ങളുണ്ട്. ഞാന്‍ അവയെ ഒഴിവാക്കിയിരിക്കുകയാണ്. താങ്കള്‍ക്ക് അല്ലാഹു തൗഫീഖും ദീര്‍ഘായുസ്സും നല്‍കട്ടെ, അതിലൂടെ ആളുകള്‍ക്ക് പ്രയോജനമുണ്ടാകും. താങ്കളെ പോലുളളവരില്ലെങ്കില്‍ അത് നഷ്ടപ്പെടും. ഇതാണ് ഞാന്‍ നിങ്ങള്‍ക്ക് നല്‍കുന്ന സ്ഥാനം…………………….
പരസ്പരം നന്മ ആഗ്രഹിച്ചും വിട്ടുവീഴ്ചയോടുമാണ് ഈ കത്ത് ഞാന്‍ എഴുതുന്നത്. അല്ലാഹു നമ്മെയെല്ലാവരെയും അനുഗ്രഹിക്കട്ടെ. അല്ലാഹുവിന്റെ രക്ഷയും സമാധാനവും താങ്കളിലുണ്ടാവട്ടെ.’

ഇന്ന് ഇസ്‌ലാമിക പ്രബോധന രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തങ്ങളോട് വിയോജിക്കുന്നവരെ ആക്ഷേപിക്കുകയും നിന്ദിക്കുകയും ചെയ്യുന്നതാണ് കാണാറ്. വളരെ ദുഖകരമായ ഒരു വസ്തുതയാണത്. ദീന്‍ ഇല്ലാത്തവര്‍, ദേഹേച്ഛയെ പിന്തുടരുന്നവര്‍, ബിദഇകള്‍, വ്യതിചലിച്ചവര്‍, കപടര്‍ എന്നൊക്കെയാണവര്‍ പരസ്പരം വിശേഷിപ്പിക്കുന്നത്. പലപ്പോഴും പരസ്പരം കാഫിറാക്കുന്നിടത്തോളം വരെ അവ എത്താറുണ്ട്. ഇവരില്‍ പലരും പ്രകടമായ വിധികളില്‍ മാത്രം ഒതുക്കിയിരുന്നില്ല. അല്ലാഹുവിന് മാത്രമറിയുന്ന ഉദ്ദേശ്യങ്ങളും രഹസ്യങ്ങളുമെല്ലാം ആരോപണത്തിനുള്ള മാര്‍ഗമാക്കുന്നു. ആളുകളുടെ ഹൃദയങ്ങള്‍ പിളര്‍ത്തി അതിനുള്ളിലുള്ളത് എന്താണെന്ന് അറിഞ്ഞതുപോലെയാണ് അവര്‍ കൈകാര്യം ചെയ്യുന്നത്. ഇവരുടെ നാവുകളില്‍ നിന്ന് പൂര്‍വ്വികരായ പണ്ഡതരും ഹദീസ് പണ്ഡിതരും രക്ഷപ്പെട്ടിട്ടില്ല. കര്‍മശാസ്ത്ര ഇമാമുമാരെ പോലും ആക്ഷേപിക്കുന്നവരെ നമുക്ക് അവരില്‍ കാണാം.

അപ്രകാരം തന്നെ ഒരു മദ്ഹബില്‍ വിശ്വസിക്കുന്നവര്‍ മറ്റു മദ്ഹബുകളെ  ആക്ഷേപിക്കുന്നതും കാണാം. പ്രഗല്‍ഭരായ നാല് മദ്ഹബിന്റെ ഇമാമുമാരെയും ആക്ഷേപിക്കുന്നു. അവരുടെ വിജ്ഞാനത്തിലോ സൂക്ഷ്മതയിലോ ആരും സംശയം പ്രകടിപ്പിച്ചിട്ടില്ല. പ്രമുഖരായ സൂഫികളെയും ആക്ഷേപിക്കാന്‍ മടിക്കുന്നില്ല, പലപ്പോഴും മൊത്തം സൂഫികളെ തന്നെ ആക്ഷേപിക്കുന്നു അവര്‍.
അപ്രകാരം തന്നെ ആളുകളില്‍ കണ്ടുവരുന്ന മറ്റൊരു സ്വഭാവമാണ് അറിവും ദീനില്‍ അവഗാഹവുമുള്ള പണ്ഡിതന്‍മാരില്‍ നിന്ന് വല്ല വീഴ്ചയും വന്നാല്‍ അതിന്റെ പേരില്‍ അവരെ ഒന്നടങ്കം താറടിക്കുന്ന രീതി. അവരുടെ ജീവിത കാലത്തെ മുഴുവന്‍ പരിശ്രമങ്ങളും ഇവര്‍ വലിച്ചെറിയുകയും ശോഭനമായ ചരിത്രത്തില്‍ കരിവാരി തേക്കുകയും ചെയ്യുന്നു.

മനുഷ്യര്‍ പരസ്പരം ചെയ്യുന്ന രീതിയില്‍ അല്ലാഹു മനുഷ്യരോട് പെരുമാറിയിരുന്നെങ്കില്‍ പ്രവാചകന്‍മാരല്ലാതെ ഒരാളും തന്നെ രക്ഷപെടില്ലായിരുന്നു. ഇഹത്തിലോ പരത്തിലോ ഒരാള്‍ക്കോ രക്ഷപെടാനാവില്ല. എന്നാല്‍ അല്ലാഹു പറയുന്നു: ‘നിങ്ങള്‍ക്കു വന്നുപെട്ട വിപത്തുകളൊക്കെയും നിങ്ങളുടെ കൈകള്‍ ചെയ്തുകൂട്ടിയ പാപങ്ങളുടെ ഫലം തന്നെയാണ്. പല പാപങ്ങളുമവന്‍ പൊറുത്തുതരുന്നുമുണ്ട്.’ (അശ്ശൂറാ: 30) മറ്റൊരിടത്ത് പറയുന്നു: ‘നിങ്ങളോട് വിലക്കിയ വന്‍പാപങ്ങള്‍ നിങ്ങള്‍ വര്‍ജിക്കുന്നുവെങ്കില്‍ നിങ്ങളുടെ ചെറിയ തെറ്റുകള്‍ നാം മായ്ച്ചുകളയും. മാന്യമായ ഇടങ്ങളില്‍ നിങ്ങളെ നാം പ്രവേശിപ്പിക്കും.’ (അന്നിസാഅ്: 31)

അല്ലാഹു ജനങ്ങളെ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ച് വിചാരണ ചെയ്യും. ആരുടെ ത്രാസുകള്‍ കനം തൂങ്ങുന്നുവോ അവന്‍ വിജയിക്കുകയും അല്ലാത്തവര്‍ പരാജയപ്പെടുകയും ചെയ്യും. അല്ലാഹു നന്മകളെ ഇരട്ടിപ്പിക്കുകയും തിന്മകളെ ഇരട്ടിപ്പിക്കാതെ അതിന്റെ അത്രമാത്രമായി പരിഗണിക്കുകയും ചെയ്യുന്നു. ‘അല്ലാഹു ആരോടും അണുവോളം അനീതി കാണിക്കുകയില്ല. എന്നല്ല, നന്മയാണുള്ളതെങ്കില്‍ അതവന്‍ ഇരട്ടിയാക്കിക്കൊടുക്കും. തന്നില്‍ നിന്നുള്ള മഹത്തായ പ്രതിഫലം നല്‍കുകയും ചെയ്യും’ (അന്നിസാഅ്: 40)
പ്രവാചകന്‍(സ) പറയുന്നു: ‘ആദം സന്തതികളെല്ലാം തെറ്റുകാരാണ്, തെറ്റുകാരില്‍ ഉത്തമര്‍ തൗബ ചെയ്ത് മടങ്ങുന്നവരാണ്.’ മറവികാരണത്താല്‍ സംഭവിക്കുന്ന തെറ്റുകള്‍ പൊറുക്കപ്പെടുന്നതാണ്. അതിനായി പ്രാര്‍ത്ഥിക്കാന്‍ അല്ലാഹു തന്നെ വിശ്വാസികളോട് ആവശ്യപ്പെടുന്നുമുണ്ട്. ”ഞങ്ങളുടെ നാഥാ; മറവി സംഭവിച്ചതിന്റെയും പിഴവു പറ്റിയതിന്റെയും പേരില്‍ ഞങ്ങളെ നീ പിടികൂടരുതേ’ (അല്‍ബഖറ: 286) ഒരാള്‍ ഉദ്ദേശ്യപൂര്‍വ്വം ചെയ്യുന്ന പ്രവര്‍ത്തനങ്ങളുടെ പേരില്‍ മാത്രമേ അല്ലാഹുവിന്റെ അടുക്കല്‍ ശിക്ഷിക്കപ്പെടുകയുള്ളൂ. സത്യം അറിയുന്നതിനായി പരിശ്രമിക്കുകയും എന്നാല്‍ തെറ്റ് സംഭവിക്കുകയും ചെയ്താല്‍ അതിന്റെ പേരില്‍ അവന്‍ കുറ്റക്കാരനാവുകയില്ല.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി

Facebook Comments

Related Posts

Current Issue

പുതിയ ഇന്ത്യയിലെ മുസ്‌ലിം വിചാരങ്ങള്‍

by മുഹമ്മദ് യാസിര്‍ ജമാല്‍
14/03/2023
Views

തുടര്‍ചലനങ്ങളെ ഭയന്ന് കൊടുംതണുപ്പിലും സിറിയന്‍ കുടുംബം തെരുവില്‍ തന്നെ- ചിത്രങ്ങള്‍ കാണാം

by അലി ഹാജ് സുലൈമാന്‍
24/02/2023
Views

തുർക്കിയ ഭൂകമ്പത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ

by സഈദ് അൽഹാജ്
17/02/2023
Views

അബ്ദുല്ല ഗുൽ മത്സരിക്കാനുണ്ടാകുമോ?

by സഈദ് അൽഹാജ്
27/01/2023
Views

‘മൊറോക്കന്‍ ഉമ്മമാരെ ആഘോഷിക്കുന്നത് ഫെമിനിസമാണ്’

by ഹൗദ ശര്‍ഹി
14/01/2023

Don't miss it

Vazhivilakk

മനോഹര മതം

11/11/2021
Profiles International

റാശിദുൽ ഗന്നൂശി

20/10/2021
Great Moments

ഹാറൂന്‍ റഷീദും ഇമാം മാലികും

22/04/2013
History

ജറൂസേലം; നിശബ്ദ വംശഹത്യക്കിരയാകുന്ന നഗരം

04/09/2021
Reading Room

പി.സി ജോർജല്ല കലാകൗമുദി എഡിറ്ററാണ് അമ്പരപ്പിച്ചത്!

12/05/2022
sayed-qutub.jpg
Women

പുഞ്ചിരിയില്‍ ഒളിപ്പിച്ച ദുഖ കാരണം

29/06/2013
Vazhivilakk

രമ്യ ഹർമ്യങ്ങളുടെ കാഴ്ചകൾ കാണുമ്പോൾ

18/08/2021
arab-spring.jpg
Middle East

ജനാധിപത്യത്തിനെതിരെ വിപ്ലവം നടത്തുന്നവര്‍

18/12/2012

Recent Post

നോമ്പും പരീക്ഷയും

21/03/2023

നൊബേല്‍ സമ്മാനത്തേക്കാള്‍ വലുതാണ് അഫ്ഗാന്‍ സ്ത്രീകള്‍ അര്‍ഹിക്കുന്നത്

21/03/2023

മലബാർ പോരാട്ടവുമായി ബന്ധപ്പെട്ട അത്യപൂർവ്വ രേഖകളുടെ സമാഹാരം പുറത്തിറങ്ങി

20/03/2023

ഹിന്ദു ഉത്സവങ്ങള്‍ക്ക് സര്‍ക്കാര്‍ ഫണ്ട്; മതത്തെ രാഷ്ട്രീയവത്കരിക്കുന്ന ബിജെപി

20/03/2023

ഖുര്‍ആനും ജമാല്‍ അബ്ദുനാസറും

20/03/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!