Friday, August 12, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Current Issue Views

മാതൃകാദാമ്പത്യം

by
08/10/2012
in Views
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

‘അല്ലാഹു നിങ്ങളുടെ വര്‍ഗത്തില്‍ നിന്നുതന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിച്ചുതന്നു. അവരിലൂടെ ശാന്തി തേടാന്‍. നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കി. ഇതൊക്കെയും അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടവയാണ്. സംശയമില്ല; വിചാരശാലികളായ ജനത്തിന് ഇതിലെല്ലാം നിരവധി തെളിവുകളുണ്ട്.’ (സൂറത്തുര്‍റൂം: 20)

മാനുഷിക ബന്ധങ്ങളില്‍ ഏറ്റവും ഉന്നതവും ശ്രേഷ്ഠവുമായ ബന്ധം ദാമ്പത്യ ബന്ധമാണ്. കാരണം മനുഷ്യന്റെ മനസ്സ് അതിയായി ആഗ്രഹിക്കുന്ന മൂന്ന് ഗുണങ്ങള്‍ അതില്‍ അടങ്ങിയിട്ടുണ്ട്. സമാധാനം, സ്‌നേഹം, കാരുണ്യം എന്നിവയാണവ.

You might also like

ഗസ്സയെ ഇസ്രായേല്‍ വേട്ടയാടുമ്പോള്‍ ഹമാസ് എവിടെയായിരുന്നു?

ഇസ്ലാമിക പ്രസ്ഥാനങ്ങളും രാഷ്ട്രീയ തീരുമാനങ്ങളും

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

നമ്മുടെ മുമ്പിലുള്ള ഒരു പ്രധാനചോദ്യം അല്ലാഹു വിശുദ്ധ ഖുര്‍ആനിലൂടെ വിശേഷിപ്പിച്ച മൂന്നു ഗുണങ്ങളും സമംചേര്‍ന്ന ഉന്നത ബന്ധമായി നമ്മുടെ ദാമ്പത്യം മാറ്റിയെടുക്കുന്നതെപ്രകാരമാണ് എന്നതാണ്. ഖുര്‍ആന്‍ വിവരിക്കുന്ന പോലെ സമാധാനവും സ്‌നേഹവും കാരുണ്യവും നിറഞ്ഞ ദാമ്പത്യ ബന്ധം സാധ്യമാകണമെങ്കില്‍ നാല് അടിസ്ഥാന ഗുണങ്ങള്‍ ആ ബന്ധത്തില്‍ നിലനില്‍ക്കണം.

1) ബന്ധത്തില്‍ സ്‌നേഹവും നൈര്‍മല്യവും വാത്സല്യവും നിറഞ്ഞു നില്‍കണം: ഇതിന്റെ അര്‍ഥം ഇണയോടുള്ള സ്‌നേഹത്തില്‍ സ്ഥിരതയും മിതത്വവും ഉണ്ടാവുക എന്നാണ്. ഇണയോടുള്ള ബന്ധത്തില്‍ സ്‌നേഹത്തിലും നൈര്‍മല്യത്തിലും അതിരു കടന്ന് പ്രയാസമുണ്ടാക്കുന്നതും നല്ലതല്ല. കാരണം അനവസരത്തിലുള്ള നൈര്‍മല്യം മനുഷ്യരെ വഴിതെറ്റിക്കും. അത് പിന്നീട് ദാമ്പത്യ ബന്ധത്തില്‍ വികാരങ്ങളുടെ ജഡത്വത്തിലേക്ക് വഴിതെളിയിക്കും. അപ്രകാരം ശരിയായാലും തെറ്റായാലും ഇണയുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങുകയെന്ന തെറ്റായ പ്രവണതയിലേക്ക് അത് മനുഷ്യനെ തള്ളിവിടും. അങ്ങിനെ ദാമ്പത്യം മടുക്കുന്നതിലേക്ക് അതെത്തിക്കുന്നു.
സ്‌നേഹവും കാരുണ്യവും നൈര്‍മല്ലയവും തീരെ ഇല്ലാതാകുന്നതും വലിയ ദുരന്തമാണ്. കാരണം ഇത്തരം വികാരങ്ങള്‍ പരസ്പരം പരിഗണിക്കാതിരുന്നാല്‍ ഇണകള്‍ക്കിടയില്‍ നിഷേധ മനോഭാവം അധികരിക്കുന്നു. അത് ദാമ്പത്യ പ്രശ്‌നങ്ങളിലേക്കും വേര്‍പിരിയലിലേക്കും നയിക്കുന്നു. ചുരുക്കത്തില്‍ മാനസികമായി തന്റെ ഇണക്ക് സ്‌നേഹവും നൈര്‍മല്യവും ആവശ്യമുള്ള സമയത്ത് അത് നല്‍കാന്‍ കഴിയണം. അവിടെയാണ് ദാമ്പത്യത്തിന്റെ വിജയം. എന്നാല്‍ എല്ലാ സമയത്തും ഇത്തരം വികാരങ്ങളുടെ ഒഴുക്കിന് ദാമ്പത്യത്തില്‍ കാര്യമായ വിലയുണ്ടാവില്ല.

2) ഇണകള്‍ പരസ്പരം ഉള്‍കൊള്ളുകയും സ്വീകരിക്കുകയും ചെയ്യണം: ഇണകള്‍ തന്റെ തുണയുടെ എല്ലാ നല്ലതും ചീത്തതുമായ സ്വഭാവത്തോടെ അവരെ അംഗീകരിക്കാന്‍ സന്നദ്ധനായിരിക്കണം. ഇനി ഒരാള്‍ എത്രത്തന്നെ ഉന്നത സ്വഭാവക്കാരനാണെങ്കിലും അയാള്‍ തന്റെ ഇണയെ അംഗീകരിക്കണം. അങ്ങിനെ പാരസ്പര്യത്തോടു കൂടിയ ജീവിതത്തിലെ മധുരവും കൈപ്പും പങ്കുവെക്കാന്‍ ഇണ-തുണകള്‍ക്ക് സാധിക്കേണ്ടതുണ്ട്. ഇത്തരം ചെറിയ അഭിപ്രായ വ്യത്യസങ്ങളെയും വീക്ഷണ വൈജാത്യങ്ങളെയും ജീവിതത്തിന്റെ വ്യതിരിക്തതയായി കാണാന്‍ സാധിക്കണം. അങ്ങിനെ ഈ പ്രയാസങ്ങളെയെല്ലാം രമ്യമായി പരിഹരിക്കാന്‍ സാധിക്കണം. അത്തരത്തില്‍ പെരുമാറാന്‍ ഇണകള്‍ ശ്രമിക്കുകയാണെങ്കില്‍ അത് ജീവിതത്തെ തന്നെ നന്നാക്കുന്ന അനുഭവമായി മാറും. അതുകൊണ്ടാണ് ‘പ്രശ്‌നങ്ങള്‍ ദാമ്പത്യത്തിന്റെ ഉപ്പാണെന്ന്’ ആളുകള്‍ പറയുന്നത്.

3) തന്റെ ഇണയില്‍ നിന്ന് അനുഭവിക്കുന്ന പ്രയാസങ്ങളുടെ പേരില്‍ നന്നായി ക്ഷമിക്കാന്‍ സാധിക്കണം: മനുഷ്യരിലാരും തെറ്റു പറ്റാത്തവരല്ല. എന്നാല്‍ തെറ്റുചെയ്യുന്നവരില്‍ മാന്യര്‍ പശ്ചാതപിച്ച് മടങ്ങി തെറ്റുകള്‍ തിരുത്തുന്നവനാണ്. പ്രവാചകന്‍ പറഞ്ഞു: ‘എല്ലാ ആദമിന്റെ മക്കളും തെറ്റുകാരാണ്. പശ്ചാതപിച്ചു മടങ്ങുന്നവരാണ് മാന്യര്‍.’ മനുഷ്യന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു അനുഗ്രഹിക്കുന്ന അല്ലാഹു എല്ലാ തെറ്റുകളും പൊറുക്കുന്നവനാണെന്നതിനാല്‍ മനുഷ്യന്‍ എങ്ങനെ തന്റെ സഹജീവിയോട് പൊറുക്കാതിരിക്കും!. അതും തന്റെ ഇണയില്‍ നിന്നാണ് തെറ്റുകള്‍ സംഭവിക്കുന്നതെങ്കില്‍!! ജീവിതം മുഴുവന്‍ പരസ്പരം പങ്ക് വെക്കുന്ന ജീവിത പങ്കാളികളായതുകൊണ്ട് ഇവര്‍ പരസ്പരം ചെറിയ തെറ്റുകളും വീഴ്ചകളും സഹിക്കുകയും പൊറുക്കുകയും ചെയ്യുകയെന്നത് അനിവാര്യമാണ്. പരസ്പരം ചെയ്യാന്‍ കഴിയുന്ന ഏറ്റവും വലിയ ഉപകാരവും നല്‍കാന്‍ സാധിക്കുന്ന മഹത്തായ സമ്മാനവുമാണത്. അപ്രകാരം തെറ്റുകള്‍ വിട്ടുകൊടുത്ത് ക്രിയാത്മകമായ സമീപനങ്ങളുണ്ടായാലേ തന്റെ ഇണയുടെ ജീവിതത്തില്‍ ആ തെറ്റ് ആവര്‍ത്തിക്കാതെ തടയാന്‍ ഒരാള്‍ക്ക് സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് തിന്മയെ നന്മകൊണ്ട് തടുക്കുകയെന്ന പാഠം ഖുര്‍ആന്‍ പകര്‍ന്നു നല്‍കുന്നത്.

4) എല്ലാ കാര്യങ്ങളിലും തന്റെ ഇണയുടെ പങ്കാളിത്തം ഉറപ്പുവരുത്തുന്നതിലും ഇണയുടെ വികാരങ്ങളും വിചാരങ്ങളും പരിഗണിക്കുന്നതിലും നല്ല ശ്രദ്ധ പുലര്‍ത്തുക: തന്റെ ഇണയുടെ വികാരങ്ങളെ പരിഗണിച്ചാല്‍ മാത്രം പോര, മറിച്ച് അവരുടെ ഭാവനകളെയും ചായ്‌വുകളെയും പ്രവര്‍ത്തനങ്ങളെയും പിന്തുണക്കണം. അവയില്‍ പങ്കാളികളാകണം. ഒരു കൂട്ടുകാരന്റെ മനസ്സോടെ ഇണയുടെ ചിന്തകളേ കാണാന്‍ കഴിയണം. പരസ്പരം എന്തും പങ്കുവെക്കാന്‍ സാധിക്കുന്ന തരത്തില്‍ ബന്ധം വളര്‍ത്തണം. ഇണയുടെ ഭാവനകളെയും വിചാരങ്ങളെയും വികാരങ്ങളെയും സൂക്ഷമമായി നിരീക്ഷിക്കാനും സാധിക്കേണ്ടതുണ്ട്. അവയില്‍ വല്ല സ്ഖലിതങ്ങളുമുണ്ടെങ്കില്‍ അതിനെ ശുദ്ധീകരിക്കാന്‍ കൂടി തുണക്ക് കഴിയേണ്ടതുണ്ട്. ഇണയെ നേര്‍വഴിയിലെത്തിക്കുന്നത് വികാരങ്ങളെയും വിചാരങ്ങളെയും അടിച്ചൊതുക്കിക്കൊണ്ടാവരുത്. മറിച്ച് അവയെ ഉള്‍കൊണ്ട് സാവധാനം നേര്‍വഴിയിലെത്തിക്കാനാണ് നാം ശ്രമിക്കേണ്ടത്. ഇത് പരസ്പര സ്‌നേഹവും ബഹുമാനവും വാനോളം വളരാന്‍ കാരണമാക്കും.

അല്ലാഹു ഈയൊരു ഖുര്‍ആന്‍ വാക്യത്തിലൂടെ ഏറ്റവും നല്ല കുടുംബ ജീവിതം എങ്ങനെ കെട്ടിപ്പടുക്കാമെന്ന് തന്റെ അടിമകളെ പഠിപ്പിക്കുകയാണ്. അതിനുള്ള ചില അടിസ്ഥാന ഘടകങ്ങളെയാണ് നമ്മള്‍ ചര്‍ച്ച ചെയ്തത്. ഭാര്യാ-ഭര്‍ത്താക്കന്മാര്‍ ഒരേ ശരീരത്തിലെ രണ്ട് മനസ്സുകള്‍ പോലെയാണ്. പരസ്പരം മനസ്സുകളെ പരിഗണിച്ചില്ലെങ്കില്‍ ദാമ്പത്യം മുന്നോട്ട് പോവുകയില്ല. ശരീരത്തിന് നിലനില്‍പുണ്ടാവുകയില്ല. തന്റെ ശരീരത്തില്‍ തന്നെ നിലകൊള്ളുന്ന ഒരു ഹൃദയമാണെന്ന നിലയിലാണ് ഇണയെ ഒരാള്‍ പരിഗണിക്കേണ്ടത്. തന്റെ തന്നെ ശരീരത്തില്‍ നിലകൊള്ളുന്ന മനസ്സിനെ നമ്മള്‍കെങ്ങനെ അവഗണിക്കാനാവും!…

വിവ: ജുമൈല്‍ കൊടിഞ്ഞി

Facebook Comments

Related Posts

Current Issue

ഗസ്സയെ ഇസ്രായേല്‍ വേട്ടയാടുമ്പോള്‍ ഹമാസ് എവിടെയായിരുന്നു?

by മുഅ്തസിം ദലൂല്‍
10/08/2022
Views

ഇസ്ലാമിക പ്രസ്ഥാനങ്ങളും രാഷ്ട്രീയ തീരുമാനങ്ങളും

by ഇസ്വാം തലീമ
03/07/2022
Views

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

by അപൂര്‍വ്വാനന്ദ്
17/05/2022
Views

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

by ഡോ. റംസി ബാറൂദ്‌
20/04/2022
Views

ഹിജാബ് ധരിക്കുന്നവര്‍ ഇസ്ലാമോഫോബിയയുടെ അപകടസാധ്യതയാണ് തെരഞ്ഞെടുക്കുന്നത്

by അമീന ഇസത്
05/04/2022

Don't miss it

History

താജ് മഹൽ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ലാതാവുമ്പോൾ

16/05/2022
step.jpg
Fiqh

മുന്‍ഗണനാക്രമവും ക്രമാനുഗതിത്വവും പ്രവാചക ജീവിതത്തില്‍

28/10/2012
israel.jpg
Politics

ശവകൂടീരങ്ങള്‍ക്ക് മേലാണ് ഇസ്രായേല്‍ നിലകൊള്ളുന്നത്

17/01/2018
pragya-sing-takur.jpg
Views

കാവിഭീകരത കെട്ടുകഥയല്ല

23/05/2016
Human Rights

മോദി ഇന്ത്യയും നാസി ജർമനിയും; നിയമ നിർമാണങ്ങളിലെ സാമ്യതകൾ

13/12/2019
Columns

സബ്കാ സാഥ്, സബ്കാ വികാസ്!

07/07/2022
Vazhivilakk

കത്തി പിടിച്ചവരാണോ യഥാത്ഥ കുറ്റവാളി?

18/05/2020
Views

രണ്ടു നിറങ്ങളുള്ള ഉത്തരേന്ത്യന്‍ പെരുന്നാള്‍

27/07/2014

Recent Post

പാഠ്യപദ്ധതി പരിഷ്‌കരണം: ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയുക: സമസ്ത

12/08/2022

‘ദേശീയ പതാക നിര്‍മിക്കുന്നത് മുസ്ലിംകള്‍’ പതാക ഉയര്‍ത്തുന്നതിനെതിരെ യതി നരസിംഹാനന്ദ്

12/08/2022
hara gar tiranga

ദേശീയ പതാക ഉയര്‍ത്താത്ത വീടുകളുടെ ഫോട്ടോ അയക്കണം; അണികളോട് ബി.ജെ.പി നേതാവ്

12/08/2022

ഹിന്ദു ആണ്‍കുട്ടി മുസ്ലിം പെണ്‍കുട്ടിയെ കണ്ട സംഭവം: കര്‍ണാടകയില്‍ വര്‍ഗ്ഗീയ സംഘര്‍ഷം, രണ്ട് മരണം

12/08/2022

ടിപ്പു സുൽത്താൻ അഥവാ ‘ഇന്ത്യയുടെ ശവം’!

12/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!