Monday, July 4, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Current Issue Views

മനസ്സിലെ നംറൂദുമാരും ഇബ്‌റാഹീം നബിയും

ഇ.കെ.എം പന്നൂര്‍ by ഇ.കെ.എം പന്നൂര്‍
08/09/2016
in Views
hajj68.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഓരോ പ്രവാചകന്റെ സമീപനത്തിനും സമകാലിക പ്രസക്തിക്കു പുറമെ കാലാതിവര്‍ത്തിയായ ഒരു പ്രസക്തിയുണ്ട്. നമ്മുടെ നിരീക്ഷണ ശേഷിക്കനുസരിച്ച് നമുക്കത് കണ്ടെത്താനാവും. സത്യത്തിന്റെ പ്രകാശത്തെ ഊതിക്കെടുത്താന്‍ ഇബ്‌റാഹീം(അ)നെ ചുട്ടുകൊല്ലുകയല്ലാതെ മര്‍ഗമൊന്നുമില്ലെന്ന് മനസ്സിലാക്കിയ നംറൂദിനെയായിരുന്നല്ലോ ആ മഹാനുഭാവന് നേരിടാനുണ്ടായിരുന്നത്. അദ്ദേഹത്തിന്റെ മാര്‍ഗം അനുധാവനം ചെയ്യാന്‍ അനുശാസിക്കപ്പെട്ട നമ്മില്‍ അദ്ദേഹത്തിന്റെ ത്യാഗത്തിന്റെ മറ്റൊരു പകര്‍പ്പ് ഉണ്ടായിരിക്കണം. നമ്മുടെ മനസ്സില്‍ നംറൂദുമാരുണ്ടോ? അവരെ നേരിടാന്‍ വിശ്വാസത്തിന്റെ ആര്‍ജ്ജവമുള്ള ഒരു ഇബ്‌റാഹീമുണ്ടോ? ഈ ചോദ്യം നമ്മുടെ മനസ്സില്‍ നിന്നും ഉയരുമ്പോഴേ നമ്മെ സംബന്ധിച്ചടത്തോളം ഖലീലുല്ലാഹിയുടെ ത്യാഗത്തിന് കാലിക പ്രസക്തിയുണ്ടാവുന്നുള്ളൂ.

നാം എത്ര ശ്രമിച്ചാലും ദൈവാര്‍പ്പണ സന്നദ്ധതയില്‍ ഇബ്‌റാഹീം നബിയോളം ഉയരാന്‍ കഴിയില്. കാരണം, മനുഷ്യനായ ഒരു ദൈവദൂതന്‍ എന്ന നിലക്ക് കീഴ്‌പ്പെടലിന്റെ പാരമ്യമാണ് സ്വന്തം പുത്രനെ ബലിയറുക്കാനുള്ള സന്നദ്ധയിലൂടെ അദ്ദേഹം പ്രകടിപ്പിച്ചത്. ഇബ്‌റാഹീം നബിയുടെ ത്യാഗബോധത്തിന് മുന്നില്‍, പാരമ്യം എന്ന വാക്ക് അര്‍ഥഭാരം താങ്ങാനാവതെ ഞെരുങ്ങുന്നത് കാണാം. നമുക്കൊരിക്കലും ചെയ്യേണ്ടതില്ലാത്തതും കല്‍പിക്കപ്പെട്ടാല്‍ പോലും പാലിക്കുന്നതില്‍ പരാജയപ്പെടാന്‍ ഏറെ സാധ്യതയുള്ളതുമാണ് ആ കാര്യം. പിന്നെങ്ങനെയാണ് നമുക്ക് അത്രത്തോളം ഉയരാന്‍ കഴിയുക?

You might also like

ഇസ്ലാമിക പ്രസ്ഥാനങ്ങളും രാഷ്ട്രീയ തീരുമാനങ്ങളും

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

ഹിജാബ് ധരിക്കുന്നവര്‍ ഇസ്ലാമോഫോബിയയുടെ അപകടസാധ്യതയാണ് തെരഞ്ഞെടുക്കുന്നത്

നമുക്ക് ആ വിശ്വാസത്തിന്റെ പ്രകാശ നാളം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയണം. അദ്ദേഹത്തിന് നേരിടാനുണ്ടായിരുന്നത് ബിംബങ്ങളെയായിരുന്നു. ആ സ്ഥാനത്ത് നമുക്കുല്‌ളത് ആള്‍ ദൈവങ്ങളെയാണ്. അവരെ ആയുധം കൊണ്ടല്ല, ബുദ്ധികൊണ്ടാണ് നേരിടേണ്ടത്. ഇബ്‌റാഹീം നബി(അ)ന്റെ കാലത്തുള്ള ആരാധ്യവസ്തുക്കള്‍ക്ക് സംസാരിക്കാന്‍ കഴിയുമായിരുന്നില്ല. ഇന്നുള്ള ആരാധിതന്‍മാര്‍ക്ക് സംസാരിക്കാന്‍ കഴിയുമെന്ന് മാത്രമല്ല ആളുകളെ അക്രമാസക്തരാക്കാനും കുതന്ത്രങ്ങള്‍ മെനയാനും കഴിയും. അതിനാല്‍ ആദര്‍ശത്തെ ആയുധമാക്കാനാണ് ശ്രമിക്കേണ്ടത്. അപ്പോള്‍ അദ്ദേഹം ഉയര്‍ത്തിപ്പിടിച്ച ആദര്‍ശം നമ്മില്‍ പുലരുന്നു.

മൃഗത്തെ ബലിയറുത്ത് ദരിദ്രര്‍ക്ക് വിതരണം ചെയ്യുന്നതിലൂടെ നമ്മുടെ ബാധ്യത തീരുന്നില്ല. നമുക്ക് ചിന്തിക്കാനുള്ളത് ഇതാണ്. ഇബ്‌റാഹീം നബിഅ(അ) തനിക്ക് ഏറ്റവും പ്രിയപ്പെട്ടതിനെ ബലിയറുക്കാന്‍ സന്നദ്ധനാവുകയും ‘നീ പരീക്ഷണത്തില്‍ വിജയിച്ചു, മകനെ അറുക്കേണ്ടതില്ല’ എന്ന് ദൈവിക സന്ദേശം അദ്ദേഹത്തിനു ലഭിക്കുകയും ചെയ്തുവല്ലോ. നമുക്കിന്ന് ഏറ്റവും പ്രിയപ്പെട്ടത് നംറൂദുമാരുടെ വേഷമിട്ട ധനമോഹത്തെയാണ്. മോഹം ദുര്‍മോഹമായി വളര്‍ന്നിരിക്കയാണ്. ‘ധനത്തെ നിങ്ങള്‍ അമിതമായി സ്‌നേഹിക്കുന്നു’ എന്ന ഖുര്‍ആന്‍ വാക്യം (89: 20) പതിന്നാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുഹമ്മദ് നബി(സ) ജനങ്ങളെ പഠിപ്പിച്ചതാണ്. അത് സൂചിപ്പിക്കുന്നത് വഴിവിട്ട ധനമോഹം എക്കാലത്തുമുണ്ടാകുമെന്നു തന്നെ. ഇന്ന് നടക്കുന്ന വലിയ മത്സരം സാമ്പത്തിക രംഗത്താണ്. അതിന്റെ വിജയം ഉറപ്പുവരുത്താന്‍ തെറ്റായ മാര്‍ഗങ്ങള്‍ സ്വീകരിക്കാന്‍ മനുഷ്യന്‍ നിര്‍ബന്ധിതരായി തീരുന്നു. വിശ്വാസത്തിന്റെ ബലത്തില്‍ നമുക്കതിനെ നേരിടാന്‍ കഴിയണം.

ഞങ്ങളുടെ നാഥാ, ഞങ്ങളിരുവരെയും നിനക്ക് കീഴ്‌പ്പെടുന്നവരാക്കുകയും, ഞങ്ങളുടെ സന്തതികളില്‍ നിന്ന് നിനക്കു കീഴ്‌പ്പെടുന്ന ഒരു ഉത്തമ സമുദായത്തെ ഉണ്ടാക്കുകയും ഞങ്ങളുടെ ആരാധനനാ കര്‍മങ്ങള്‍ ഞങ്ങള്‍ക്ക് കാണിച്ചു തരികയും ഞങ്ങളുടെ പശ്ചാത്താപം നീ സ്വീകരിക്കുകയും ചെയ്യേണമേ. തീര്‍ച്ചതായും നീ അത്യധികം പശ്ചാത്താപം സ്വീകരിക്കുന്നവനാണ്. (ഖുര്‍ആന്‍ 2: 128) ഈ പ്രാര്‍ഥനയിലെ വിനയം നാം പകര്‍ത്തിയെടുക്കുക. ലോക മുസ്‌ലിംകള്‍ക്കെല്ലാം ആരാധനാ കേന്ദ്രമായ കഅ്ബ പടുത്തുയര്‍ത്തിയവനും അല്ലാഹുവിന്റെ തോഴന്‍ എന്ന് അല്ലാഹുവിനാല്‍ വിശേഷിപ്പിക്കപ്പെട്ടവനുമായ ഇബ്‌റാഹീം(അ) ഇവിടെ എത്രയാണ് ചെറുതാകാന്‍ ശ്രമിക്കുന്നത്. അല്ലാഹുവിനെ അക്ബര്‍ (ഏറ്റവും വലിയവന്‍) ആക്കല്‍ അങ്ങനെയാണ്. പശ്ചാത്താപത്തിനായി ഇത്രയധികം പ്രാര്‍ഥിക്കാന്‍ മാത്രം അദ്ദേഹത്തില്‍ ഒരു തെറ്റുമില്ല. ഇവിടെ നാം അദ്ദേഹത്തിന്റെ മനസ്സുമായി തുലനം ചെയ്യണം.

തന്റെ ആദര്‍ശം തന്റെ മരണത്തോടെ അണഞ്ഞുപോകരുത് എന്ന ആഗ്രഹം നാം ഇബ്‌റാഹീം നബിയില്‍ നിന്ന് പകര്‍ത്തേണ്ട അവസരമാണിത്. അത് നാം ബാധമാക്കേണ്ടതെങ്ങനെയാണ്?

അത്യാവശ്യ മതകര്‍മങ്ങള്‍ക്ക് വേണ്ടി മാത്രം കുട്ടികളെ മദ്രകളിലയക്കുക, ബാക്കിയെല്ലാം പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പ്രവേശം ലഭിക്കാനുള്ള ശ്രമം എന്ന അവസ്ഥ മുസ്‌ലിം സമുദായത്തെ ഗ്രസിച്ചിരിക്കുന്നു. ചിലര്‍ക്ക് മതപഠനം ഞായറാഴ്ച്ചകളിലൊതുങ്ങുന്നു. അടുത്ത പതിറ്റാണ്ട് ആദര്‍ശ ദാരിദ്ര്യത്തിന്റേതാവുകയില്ലേ എന്നു നാം ഭയപ്പെടേണ്ടിയിരിക്കുന്നു. അങ്ങനെയാവാതിരിക്കാന്‍ നാം ശ്രമിക്കുന്നു എന്ന് സ്വയം ബോധ്യപ്പെടുത്തണം.

ഇളം പ്രായത്തില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ നല്‍കിയാണ് കുഞ്ഞുങ്ങളെ നാം വളര്‍ത്തുന്നത്. അതവരോടുള്ള സ്‌നേഹം കൊണ്ടും അവര്‍ നമുക്കും സമൂഹത്തിനും ഉപകാരപ്പെടണം എന്ന ആഗ്രഹം കൊണ്ടുമാണല്ലോ. ആ സൂക്ഷ്മത ആദര്‍ശ രംഗത്ത് പ്രതിരോധ മരുന്നുകള്‍ കൊടുക്കുന്നതിലും നാം നല്‍കണം. മദ്രസകളില്‍ നിന്നാണ് ആദര്‍ശപരമായ പ്രതിരോധ മരുന്ന് ലഭിക്കേണ്ടത്. അങ്ങനെ അഭിനവ നംറൂദുമാര്‍ക്കും ഫറോവമാര്‍ക്കുമെതിരെ നിലകൊള്ളുന്നവരാകണം നാം.
അല്ലാഹു അക്ബര്‍.

Facebook Comments
ഇ.കെ.എം പന്നൂര്‍

ഇ.കെ.എം പന്നൂര്‍

എഴുത്തുകാരനും ചിന്തകനുമായ ഇ.കെ.എം പന്നൂര്‍ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത പന്നൂരിലാണ് ജനിച്ചത്. പൂര്‍ണമായ പേര് ഇ കെ മായിന്‍ പന്നൂര്. കൊടുവള്ളി ഹൈസ്‌കൂളില്‍ നിന്നും എസ് എസ് എല്‍ സി പഠനം പൂര്‍ത്തിയാക്കി. മീഞ്ചന്ത കോളേജില്‍ നിന്ന് ഹിന്ദി പ്രവീണ്‍, തിരുവന്തപുരം ഗവണ്‍മെന്റ് കോളേജില്‍ നിന്ന് ഹിന്ദി ടീച്ചിംഗ് ഡിപ്ലോമ, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദം, പൊളിറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം, കൊച്ചിന്‍ സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് മാനേജിംഗില്‍ നിന്ന് ജേര്‍ണലിസത്തില്‍ പി ജി ഡിപ്ലോമ എന്നിവ കരസ്ഥമാക്കി. സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നു. 2002 മുതല്‍ വിചിന്തനം വാരികയുടെ ചീഫ് എഡിറ്ററായി സേവനമനുഷ്ടിക്കുന്നു. കേരള നദ്‌വതുല്‍ മുജാഹിദീന്‍ സംസ്ഥന പ്രവര്‍ത്തക സമിതിയംഗവും, വിദ്യാഭ്യാസ ബോര്‍ഡംഗവുമാണ്. എഴുത്തുകാരനും ചിന്തകനുമായ അദ്ദേഹം 22-ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്. ഖാദിയാനിസം, സ്വര്‍ഗവും സ്വര്‍ഗപാതകളും, ദൈവം ഖുര്‍ആനിലും പുരാണങ്ങളിലും, വിചാരണയുടെ മാനദണ്ഡങ്ങള്‍ എന്നിവ പ്രധാന ഗ്രന്ഥങ്ങളാണ്. പൊന്നുമക്കളേ, അജ്മലും കുഞ്ഞുപെങ്ങളും, ഉമ്മാ.. ഞാന്‍ ജയിച്ചു എന്നീ ബാലസാഹിത്യങ്ങളും രചിച്ചിട്ടുണ്ട്. അരീക്കോടിനടുത്ത പത്തനാപുരത്താണ് ഇപ്പോള്‍ താമസം.

Related Posts

Views

ഇസ്ലാമിക പ്രസ്ഥാനങ്ങളും രാഷ്ട്രീയ തീരുമാനങ്ങളും

by ഇസ്വാം തലീമ
03/07/2022
Views

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

by അപൂര്‍വ്വാനന്ദ്
17/05/2022
Views

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

by ഡോ. റംസി ബാറൂദ്‌
20/04/2022
Views

ഹിജാബ് ധരിക്കുന്നവര്‍ ഇസ്ലാമോഫോബിയയുടെ അപകടസാധ്യതയാണ് തെരഞ്ഞെടുക്കുന്നത്

by അമീന ഇസത്
05/04/2022
Views

സിറിയൻ യുദ്ധമാണ് ഉക്രൈൻ അധിനിവേശത്തിൽ റഷ്യക്ക് കരുത്ത് പകർന്നത്

by അമേലിയ സ്മിത്ത്‌
14/03/2022

Don't miss it

angry-child.jpg
Counselling

നിങ്ങളുടെ കോപം അനുകരിക്കപ്പെടുകയാണ്

07/12/2012
Speeches

ബാബരിയുമായി ബന്ധമില്ലാത്ത കഥകൾ

24/11/2019

ലഷ്‌കറെ ത്വയ്ബയുടെ കടലിലെ ഏജന്റാകുന്നു പുത്യാപ്ലക്കോര

12/03/2013
Malabar Agitation

ഉമര്‍ ഖാദി: അനീതിക്കെതിരെയുള്ള വിസമ്മതത്തിന്റെ രൂപം

15/07/2020
tablet33.jpg
Tharbiyya

സൈബര്‍ ലോകത്തെ ചതിക്കുഴികള്‍ പ്രവാസികളും വിസ്മരിക്കരുത്

08/02/2016
yahya.jpg
Women

സ്‌ത്രൈണത പറിച്ചെടുക്കുന്ന പാശ്ചാത്യ സംസ്‌കാരം

15/04/2013
incidents

പ്രവാചകനെ ഹര്‍ഷപുളകിതനാക്കിയ കവിത

17/07/2018
Book Review

മുസ്‌ലിം സമുദായം നേരിടുന്ന വെല്ലുവിളികൾക്ക് പ്രതിവിധിയെന്ത്?

12/01/2021

Recent Post

ഞങ്ങളെ അടച്ചുപൂട്ടാനാണ് വിദേശ ഫണ്ട് ആരോപണമെന്ന് അള്‍ട്ട് ന്യൂസ്

04/07/2022

ലഷ്‌കറെ ഭീകരന്റെ ബി.ജെ.പി ബന്ധം; ചര്‍ച്ചയാക്കാതെ ദേശീയ മാധ്യമങ്ങള്‍

04/07/2022

വഫിയ്യ കോഴ്‌സിലെ പെണ്‍കുട്ടികളുടെ വിവാഹം; സമസ്തയും സി.ഐ.സിയും തമ്മിലുള്ള ഭിന്നതക്ക് പരിഹാരം

04/07/2022

മുസ്‌ലിംകള്‍ ഈദ് ദിനത്തില്‍ പശുവിനെ ബലിയറുക്കരുതെന്ന് ബദ്‌റുദ്ധീന്‍ അജ്മല്‍ എം.പി

04/07/2022

മാനസികാരോഗ്യമുള്ളവരുടെ ലക്ഷണങ്ങൾ

03/07/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • കഴിഞ്ഞാഴ്ച രണ്ട് അഭ്യൂഹങ്ങൾ പ്രചരിക്കുകയുണ്ടായി. ആ അഭ്യൂഹങ്ങൾ ശരിയാകാനും സാധ്യതയുണ്ട്. ഒരു പക്ഷെ അത് പ്രതികരണം എന്താവും എന്നറിയാനുള്ള ടെസ്റ്റ് ഡോസാവാം. അല്ലെങ്കിൽ ഒരു രാഷ്ട്രീയ തീരുമാനത്തിലേക്കുള്ള ആദ്യ ചുവട് വെപ്പാവാം....Read More data-src=
  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!