Friday, January 27, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Current Issue Views

ബന്ദികളിലൂടെ ഐസിസ് നേടുന്നതെന്ത്?

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍ by ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍
02/02/2015
in Views
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ജപ്പാന്‍ മാധ്യമ പ്രവര്‍ത്തകന്‍ കെന്‍ജി ഗോട്ടോയെ വധിക്കുന്നതിന് മുമ്പ് ജോര്‍ദാനിലെ ജപ്പാന്‍ എംബസിക്ക് മുന്നില്‍ തടിച്ചു കൂടിയ പാശ്ചാത്യ മാധ്യമങ്ങളും റിപോര്‍ട്ടര്‍മാരും ഗുണം ചെയ്തത് ഐസിസിനാണ്. ഉപാധികള്‍ വെക്കുകയും അതിന് സാവകാശം നല്‍കുകയും അതിലൂടെ ലോകത്തെ ഭീതിയിലാക്കുകയും ചെയ്ത് അവര്‍ നേടിയെടുത്ത മാധ്യമ ശ്രദ്ധയാണ് അവരുടെ വിജയം. അവര്‍ എപ്പോഴും പ്രാമുഖ്യം നല്‍കുന്നത് ഈയൊരു ശ്രദ്ധ കിട്ടുന്നതിന് വേണ്ടിയാണ്. ആഗോളതലത്തില്‍ തങ്ങളെ അംഗീകരിക്കുന്നതിന് മുന്നോടിയായി പ്രാദേശിക തലത്തില്‍ അംഗീകാരം ലഭിക്കുന്നതിനാണ് അവര്‍ ശ്രമിക്കുന്നത്. ജോര്‍ദാന്‍ തടവറയില്‍ കഴിയുന്ന സാജിദ രീശാവിയുടെ മോചനക്കാര്യത്തില്‍ ജോര്‍ദാന്‍ ഭരണകൂടം അവരുമായി ചര്‍ച്ചകള്‍ നടത്തിയതിലൂടെ ആ ലക്ഷ്യം നേടുന്ന കാര്യത്തില്‍ ഭാഗികമായി അവര്‍ വിജയിക്കുകയും ചെയ്തു.

ജോര്‍ദാനുമായി നടന്ന ചര്‍ച്ചയെ കുറിച്ചോ അതിന് സ്വീകരിച്ച രീതിയെ കുറിച്ചോ ജോര്‍ദാനെയും ഐസിസിനെയും പ്രതിനിധീകരിച്ച് ആരൊക്കെ അതില്‍ പങ്കെടുത്തെന്നോ ഏത് മണ്ണിലാണത് നടന്നതെന്നോ എനിക്കറിയില്ല. തങ്ങളുടെ പൗരന്റെ ജീവന്‍ രക്ഷിക്കാന്‍ അതീവ താല്‍പര്യം കാണിച്ച ജോര്‍ദാന്‍ അമേരിക്കയുടെ സമ്മര്‍ദങ്ങളെല്ലാം അവഗണിച്ച് അവരുമായി ചര്‍ച്ച നടത്തി. അമേരിക്കന്‍ നേതൃത്വം ‘ഭീകരര്‍’ എന്ന് വിശേഷിപ്പിച്ചവരുമായിട്ടാണ് ചര്‍ച്ച നടത്തിയിരിക്കുന്നത്.

You might also like

‘മൊറോക്കന്‍ ഉമ്മമാരെ ആഘോഷിക്കുന്നത് ഫെമിനിസമാണ്’

മെസ്സിയെ എന്തിനാണ് ഖത്തര്‍ അമീര്‍ ‘ബിഷ്ത്’ അണിയിച്ചത് ?

നിരാശയും പരാജയവും എന്തെന്നറിയാത്ത രാഷ്ട്രീയക്കാരൻ

എന്നുവച്ചാൽ “തുപ്പാൻ” തന്നെയാണ് തീരുമാനം

ഐസിസിനെ ചൊടിപ്പിക്കുകയും അവര്‍ നിശ്ചയിച്ച സമയ പരിധി അവസാനിപ്പിച്ചപ്പോള്‍ ബന്ദിയെ വധിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്ത ‘വീഴ്ച്ചകള്‍’ ഉണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അവര്‍ ആവശ്യപ്പെട്ട മോചനദ്രവ്യം നല്‍കാന്‍ ജപ്പാന്‍ വിസമ്മതിച്ചതാണോ അല്ലെങ്കില്‍ ആവശ്യപ്പെട്ടത് പോലെ പെട്ടന്ന് രീശാവിയെ മോചിപ്പിക്കാന്‍ ജോര്‍ദാന്‍ തയ്യാറാവാത്തതിലേക്കാണോ ആ വീഴ്ച്ചകള്‍ മടങ്ങുന്നത്?

ഇതിലെ കക്ഷികളെ കുറിച്ചുള്ള അവ്യക്തതകള്‍ നിലനില്‍ക്കുന്നത് കൊണ്ടു തന്നെ അതിന് കൃത്യമായ ഒരുത്തരം നല്‍കല്‍ പ്രയാസകരമാണ്. പ്രത്യേകമായി എടുത്തു പറഞ്ഞാല്‍ ജോര്‍ദാന്‍ എന്ന കക്ഷിയുടേത്. ഒട്ടും പ്രതീക്ഷിക്കാത്ത കൊടുങ്കാറ്റിന് നടുവിലാണ് അവര്‍ അകപ്പെട്ടിരിക്കുന്നത്. ഇത്തരം ഒരവസ്ഥയില്‍ ആഭ്യന്തരവും ബാഹ്യവുമായ സമ്മര്‍ദങ്ങള്‍ അവരുടെ മേല്‍ ശക്തമായിരിക്കും. ജോര്‍ദാന്‍ പൈലറ്റിന്റെ കുടുംബത്തില്‍ നിന്നാരംഭിക്കുന്ന ആ സമ്മര്‍ദം മുതല്‍ ഐസിസുമായി ചര്‍ച്ച നടത്തുന്നത് വിലക്കിയ അമേരിക്കന്‍ ഭരണകൂടത്തിന്റെ സമ്മര്‍ദം വരെ അതിലുണ്ട്.

ജപ്പാന്‍ ബന്ദികളെ വധിച്ചതിലുള്ള ബഹളം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആവിയായി പോകും. ജോര്‍ദാന്‍ തലസ്ഥാനത്തുള്ള ജപ്പാന്‍ എംബസിക്ക് മുന്നിലുള്ള കാമറകളും പാശ്ചാത്യ അറബ് റിപോര്‍ട്ടര്‍മാരും -യഥാര്‍ത്ഥത്തില്‍ അവിടെ തന്നെയുണ്ടാകുമെങ്കിലും- മറയും. എന്നാല്‍ ജോര്‍ദാന്‍ പൈലറ്റ് മുആദ് കസാസിബയെ കുറിച്ച ദുസ്വപ്‌നം ആഴ്ച്ചകളോ മാസങ്ങളോ നീണ്ടു നിന്നേക്കും. എല്ലാത്തരത്തിലും ജോര്‍ദാന്‍ ഭരണകൂടത്തിനത് തലവേദനയായും മാറും.

അമേരിക്കന്‍ അധിനിവേശത്തെ ചെറുക്കാന്‍ ഇറാഖില്‍ രൂപംകൊണ്ട ‘അത്തൗഹീദ് വല്‍-ജിഹാദ്’ എന്ന സംഘടനയുടെയും അതിന്റെ സ്ഥാപകന്‍ അബൂ മുസ്അബ് അസ്സര്‍ഖാവിയുടെയും പാരമ്പര്യം പേറുന്നവരാണ് തങ്ങളെന്ന് ഐസിസ് ഔദ്യോഗികമായി തന്നെ പറയുന്നുണ്ട്. ജോര്‍ദാനോട് വിരോധമുള്ളവരാണ് അവര്‍. ജോര്‍ദാന്‍ അമേരിക്കന്‍ നേതൃത്വത്തിലുള്ള ഐസിസ് വിരുദ്ധ സഖ്യത്തിന്റെ ഭാഗമായത് ആ വിരോധം ഇരട്ടിപ്പിക്കുകയും ചെയ്തു. സിറിയയിലും ഇറാഖിലും ഐസിസ് ആസ്ഥാനങ്ങള്‍ക്ക് നേരെ ആക്രമണം നടത്താല്‍ യുദ്ധവിമാനങ്ങളും അവര്‍ അയച്ചു. ആ സമയത്ത് കസാസിബ പറത്തിയ വിമാനം വീഴ്ത്തി അയാളെ ബന്ദിയാക്കാന്‍ സാധിച്ചത് ജോര്‍ദാനെ ബ്ലാക്ക്‌മെയില്‍ ചെയ്യാനുള്ള വിലപ്പെട്ട സമ്മാനമായിട്ടാണ് അവര്‍ കണ്ടത്. ഈയൊരു അവസ്ഥയെ പരമാവധി ഉപയോഗപ്പെടുത്താന്‍ ജോര്‍ദാനെ അശക്തമാക്കുന്ന ഉപാധികള്‍ അവര്‍ മുന്നോട്ടു വെക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ സാജിദ രീശാവിയുടെ മോചനത്തിനും അപ്പുറത്തേക്ക് അവരുടെ ആവശ്യങ്ങള്‍ നീളുമെന്നും നമുക്ക് പ്രതീക്ഷിക്കാം.

നേരത്തെ പരാമര്‍ശിച്ച കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ പൈലറ്റ് കസാസിബയെ ഐസിസ് വധിക്കില്ലെന്ന് തന്നെ നമുക്ക് വിശ്വസിക്കാം. തങ്ങളുടെ കയ്യിലുള്ള ശക്തമായ ആ തുറുപ്പുശീട്ട് അവര്‍ ഇല്ലാതാക്കില്ല. ജോര്‍ദാന്‍ ഭരണകൂടത്തില്‍ നിന്ന് തങ്ങള്‍ക്ക് കൂടുതല്‍ നേട്ടങ്ങളുണ്ടാക്കാന്‍ അവരതിനെ ഉപയോഗിക്കുകയും ചെയ്യും. ജോര്‍ദാന്റെ സാമൂഹിക രാഷ്ട്രീയ തലങ്ങള്‍ വ്യക്തമായി അറിയുന്നവര്‍ ഐസിസ് നിരലയിലുണ്ടെന്നത് തന്നെയാണ് ഇങ്ങനെ പറയാന്‍ പ്രേരിപ്പിക്കുന്ന ഘടകം. 2005-ല്‍ റെസ്റ്റോറന്റ് ആക്രമിക്കാന്‍ ചാവേറുകളെ അയച്ചതിന് ശേഷം അബൂ മുസ്അബ് അസ്സര്‍ഖാവിക്കുണ്ടായിരിക്കുന്ന ജനകീയത് ഇന്നും ഒരു പരിധിയോളം നിലനില്‍ക്കുന്നുവെന്നും അവര്‍ക്കറിയാം.

ജോര്‍ദാനില്‍ ഭരണകൂടവും ജനങ്ങളും ഉല്‍കണ്ഠയിലാണെന്നതില്‍ സംശയമില്ല. പൈലറ്റ് കസാസിബിനെ മോചിപ്പിക്കുന്നതിനേ കേന്ദ്രീകരിച്ചാണത്. അദ്ദേഹം ജീവനോടെയിരിക്കുന്നുവെന്നതിന് ഒരു തെളിവും നല്‍കാന്‍ ഐസിസ് തയ്യാറായിട്ടുമില്ല. ന്യായമായ ഉല്‍കണ്ഠ തന്നെയാണത്. അതുകൊണ്ട് തന്നെ ആ പൈലറ്റിനെ മോചിപ്പിക്കല്‍ ദേശീയവും ഭരണകൂടപരവും ജനകീയവുമായ ഉത്തരവാദിത്വവും ജോര്‍ദാന്റെ മുഖ്യവിഷയവുമായി മാറിയിരിക്കുന്നു. ആവശ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വൈകുന്നത് കൂടുതല്‍ ദുരൂഹമായ തന്ത്രങ്ങളിലേക്ക് നീങ്ങാനും ഐസിസിനെ പ്രേരിപ്പിച്ചേക്കാം. അതിലൂടെ ജോര്‍ദാന്‍ ഭരണകൂടത്തെ കൂടുതല്‍ പരിഭ്രാന്തിയിലും അസ്വസ്ഥതയിലും ആക്കാന്‍ അവര്‍ ശ്രമിച്ചേക്കും. നൂറുകണക്കിന് ആളുകളെ തലയറുത്ത് കൊലചെയ്യുകയും കൂട്ടകുഴിമാടങ്ങള്‍ കുത്തി അതില്‍ തള്ളുകയും ചെയ്യാന്‍ മടിക്കാത്ത രക്തപങ്കിലമായ ‘രാഷ്ട്രത്തില്‍’ നിന്ന് ഇതല്ലാത്തത് പ്രതീക്ഷിക്കാനാവില്ലല്ലോ.

പോരാട്ട ഭൂമിയില്‍ ഐസിസിന് ചില നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ജപ്പാന്‍ ബന്ദികളിലൂടെ മാധ്യമങ്ങളിലൂടെ ലഭിച്ച പ്രചാരണത്തില്‍ വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്. ജോര്‍ദാന്‍ പൈലറ്റ് ഇപ്പോല്‍ ജീവിച്ചിരിപ്പുണ്ടോ ഇല്ലേ എന്ന ദുരൂഹത നിലനിര്‍ത്തിയും മാധ്യമങ്ങളില്‍ അവര്‍ ഇടം പിടിക്കുന്നു. അവരുടെ ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിലും ശത്രുക്കളില്‍ ഭീതിയുണ്ടാക്കുന്നതിലും സോഷ്യല്‍ മീഡിയകളെ എത്രത്തോളം ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് അവരുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നവര്‍ക്ക് വേഗത്തില്‍ ബോധ്യപ്പെടുന്ന ഒന്നാണ്.

മൊഴിമാറ്റം: നസീഫ്

Facebook Comments
ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

1950-ല്‍ ഗസ്സയില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ജോര്‍ദാനിലേക്കും അവിടെ നിന്ന് കൈറോവിലേക്കും പോയി. കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. അവിടത്തെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും വിവര്‍ത്തനത്തില്‍ ഡിപ്ലോമ കരസ്ഥമാക്കി. ശേഷം ലിബിയയിലെ ബലാഗ് പത്രത്തിലും, സൗദിയിലെ മദീന പത്രത്തിലും പ്രവര്‍ത്തിച്ചു. 1978 മുതല്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കി. ശര്‍ഖുല്‍ ഔസത്തില്‍ ജോലിചെയ്തു. 1989 മുതല്‍ ഖുദ്‌സുല്‍ അറബിയുടെ എഡിറ്ററും സ്ഥിരം എഴുത്തുകാരനുമായിരുന്നു. അമേരിക്കന്‍ വിരുദ്ധ നിലപാട് കാരണത്താല്‍ പ്രസിദ്ധമാണ് പ്രസ്തുത പത്രം. ബാഹ്യ സമ്മര്‍ദങ്ങളെ തുടര്‍ന്ന് 2013 ജൂലൈ 9-ന് എഡിറ്റോറിയല്‍ ലേഖനത്തിലൂടെ വായനക്കാരോട് അല്‍-ഖുദ്‌സ് പത്രത്തില്‍ നിന്നുള്ള തന്റെ രാജി തീരുമാനം അറിയിച്ചു. തുടര്‍ന്ന് 'റഅ്‌യുല്‍യൗം' പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തു.1996-ല്‍ ഉസാമ ബിന്‍ ലാദിനുമായി അദ്ദേഹത്തിന്റെ ഒളിത്താവളത്തില്‍ വെച്ച് അഭിമുഖം നടത്തുകയുണ്ടായി അദ്ദേഹം. അഫ്ഗാനിയുടെ വേഷത്തില്‍ പര്‍വത നിരകള്‍ താണ്ടിയാണ് അദ്ദേഹം അഭിമുഖം നേടിയെടുത്തത്. ഇദ്ദേഹത്തന്റെ ലേഖനങ്ങളും, അഭിമുഖങ്ങളും ലോകരാഷ്ട്രീയ വൃത്തങ്ങളില്‍ വളരെയധികം വിവാദങ്ങളും ചര്‍ച്ചകളും സൃഷ്ടിച്ചിട്ടുണ്ട്. അറബ് വിദേശ ചാനലുകളില്‍ സ്ഥിരസാന്നിധ്യമാണ് അദ്ദേഹം. അവസാനമായി ബിന്‍ ലാദിനെ കണ്ട പത്രപ്രവര്‍ത്തകനാണദ്ദേഹം. പ്രസ്തുത അഭിമുഖം 'താരീഖുസ്സിര്‍റി' എന്ന പേരില്‍ ഗ്രന്ഥ രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

Related Posts

Views

‘മൊറോക്കന്‍ ഉമ്മമാരെ ആഘോഷിക്കുന്നത് ഫെമിനിസമാണ്’

by ഹൗദ ശര്‍ഹി
14/01/2023
Views

മെസ്സിയെ എന്തിനാണ് ഖത്തര്‍ അമീര്‍ ‘ബിഷ്ത്’ അണിയിച്ചത് ?

by webdesk
19/12/2022
Views

നിരാശയും പരാജയവും എന്തെന്നറിയാത്ത രാഷ്ട്രീയക്കാരൻ

by മുഹമ്മദ് യാസീൻ നജ്ജാർ
02/12/2022
Views

എന്നുവച്ചാൽ “തുപ്പാൻ” തന്നെയാണ് തീരുമാനം

by പ്രസന്നന്‍ കെ.പി
17/11/2022
Views

ബ്രസീല്‍: ലുലയുടെ വിജയം ഫലസ്തീന്റെയും വിജയമാണ്

by ഇമാന്‍ അബൂസിദ
02/11/2022

Don't miss it

Civilization

ഭരണനിര്‍വ്വഹണം ഇസ്‌ലാമിക നാഗരികതയില്‍

27/04/2012
Opinion

പൗരത്വ ഭേദഗതി നിയമം, നടപ്പാക്കാൻ എന്ത് കൊണ്ട് താമസിക്കുന്നു ?

12/03/2020
Views

മുസ്‌ലിം പെണ്‍കുട്ടി തലമറക്കുമ്പോള്‍ വെളിവാകുന്നത് കപട മതേതരത്വത്തിന്റെ മുഖം

02/11/2013
Views

സമൂഹങ്ങളുടെ നിലനില്‍പ് : ഖുര്‍ആനിക വീക്ഷണം

06/10/2012
Views

അവര്‍ ഇന്ത്യന്‍ മതേതരത്വത്തോട് ചെയ്യുന്നത്

09/09/2014
gift.jpg
Family

പങ്കാളിക്ക് അവസാനമായി നല്‍കിയ സമ്മാനം

23/09/2017
Columns

മുള്ളിനെ മുള്ളുകൊണ്ട് തന്നെ എടുക്കണം

12/12/2018
power.jpg
Tharbiyya

ശക്തിപ്രയോഗിക്കുന്നതിനുള്ള നിബന്ധനകള്‍ -2

05/09/2014

Recent Post

റിപ്പബ്ലിക് ദിന ചിന്തകൾ

26/01/2023

ഡോക്യുമെന്ററി പ്രദര്‍ശനം: ജാമിഅയില്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തു, ജെ.എന്‍.യുവില്‍ കല്ലേറ്

25/01/2023

‘ഇസ്‌ലാം ആശയ സംവാദത്തിന്റെ സൗഹൃദ നാളുകള്‍’: ക്യാമ്പയിന് ഉജ്ജ്വല തുടക്കം

25/01/2023

ഖുര്‍ആന്‍ കത്തിച്ച സംഭവം: സ്വിഡിഷ്, ഡച്ച് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കണമെന്ന് അല്‍ അസ്ഹര്‍

25/01/2023

അന്ന് ബി.ബി.സിയുടെ വിശ്വാസ്യതയെ വാനോളം പുകഴ്ത്തി; മോദിയെ തിരിഞ്ഞുകുത്തി പഴയ വീഡിയോ

25/01/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!