Friday, August 12, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Current Issue Views

ഫലസ്തീനെ സ്‌നേഹിച്ച നെല്‍സണ്‍ മണ്ടേല

അസാ വിന്‍സ്റ്റാന്‍ലി by അസാ വിന്‍സ്റ്റാന്‍ലി
07/12/2013
in Views
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ദക്ഷിണാഫ്രിക്കന്‍ വിമോചന നായകന്‍ നെല്‍സണ്‍ മണ്ടേലയുടെ മരണത്തോടെ അനുശോചനങ്ങളുടെയും ആദരാഞ്ജലികളുടെയും പ്രവാഹമാണ്. മുമ്പ് അദ്ദേഹത്തെ ഭീകരവാദിയെന്ന് വിളിച്ചാക്ഷേപിച്ച ലോക നേതാക്കള്‍ തന്നെ ഇപ്പോള്‍ അദ്ദേഹത്തിന്റെ മരണത്തില്‍ അനുശോചിച്ചും അദ്ദേഹത്തെ വാനോളം പുകഴ്ത്തിയും രംഗത്തു വരുന്നുവെന്നത് ആശ്ചര്യകരം തന്നെ. സ്വാതന്ത്ര്യത്തിനും വര്‍ണവിവേചനത്തിനുമെതിരെ സന്ധിയില്ലാ സമരം ചെയ്ത നെല്‍സണ്‍ മണ്ടെലയെന്ന വീരനായകനെ നിരായുധനാക്കാനും അദ്ദേഹത്തെയും അദ്ദേഹത്തിന്റെ പോരാട്ട ചരിത്രത്തെയും അരാഷ്ട്രീയ പ്രവര്‍ത്തനമായി ചിത്രീകരിക്കാനും പതിറ്റാണ്ടുകളായി വെമ്പല്‍ കൊണ്ടവരായിരുന്നു ഇപ്പോള്‍ അനുശോചനവുമായി രംഗത്തു വരുന്ന പല പാശ്ചാത്യന്‍ നേതാക്കളും എന്നതും ശ്രദ്ധേയമാണ്. 1963 ല്‍ ‘ഉംകോത്തൊ വി സീവി’ എന്ന സായുധ പോരാട്ട സംഘടനയില്‍ പ്രവര്‍ത്തിച്ചതിന്റെ പേരില്‍ ജീവപര്യന്തം തടവിനും ക്രൂരമായ പീഡനത്തിനും ഇരയായ വ്യക്തിയാണ് മഹാനായ ഈ വിമോചന നായകന്‍ എന്ന് നമുക്ക് എങ്ങനെ ഇത്രവേഗം മറക്കാന്‍ കഴിയും? അതുമാത്രമല്ല, 2008 വരെ അമേരിക്കയുടെ തീവ്രവാദി ലിസ്റ്റില്‍ നെല്‍സണ്‍ മണ്ടേലയുടെ പേരുണ്ടായിരുന്നു എന്നും നാം ഓര്‍ക്കണം. അതുകൊണ്ട് തന്നെ ഈ കാലയളവില്‍ പ്രത്യേക അനുമതി ലഭിച്ചതിനു ശേഷം മാത്രമേ അദ്ദേഹത്തിന് അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ സാധിക്കുമായിരുന്നുള്ളൂ.
1961 ല്‍ ഒളിവു ജീവിതം നയിക്കവെ അദ്ദേഹം എഴുതി : ‘ത്യാഗം സഹിച്ചും ദുരിതങ്ങള്‍ താണ്ടിയുമുള്ള സായുധ പോരാട്ടത്തിലൂടെ മാത്രമേ സ്വാതന്ത്ര്യ പോരാട്ടം വിജയം കാണൂ. സമരമാണ് എന്റെ ജീവിതം’. ദക്ഷിണാഫ്രിക്കയിലെ വര്‍ണവെറിയന്‍മാരായ സര്‍ക്കാറുകളെ അതിന്റെ അവസാന ശ്വാസം വരെ പിടിച്ചു നിര്‍ത്താന്‍ സഹായിച്ചവരും അവര്‍ക്ക് സര്‍വ പിന്തുണയും നല്‍കിയിരുന്നവരുമായിരുന്നു അമേരിക്കയും ബ്രിട്ടനും. മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മാര്‍ഗരറ്റ് താച്ചര്‍ മണ്ടേലയുടെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിനെ ഒന്നാന്തരം ഭീകവാദ സംഘടനയായിട്ടാണ് വിലയിരുത്തിയിരുന്നത്. വെള്ളക്കാരായ സര്‍ക്കാറുമായി സമാധാനപരമായ ചര്‍ച്ചകള്‍ക്ക് മുന്നിട്ടിറങ്ങിയപ്പോഴും സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സായുധ പോരാട്ടത്തെ മണ്ടേല നിഷേധിച്ചിരുന്നില്ല. എന്നുമാത്രമല്ല, മണ്ടേലയുടെ നേതൃത്വത്തിലുള്ള സായുധ പോരാട്ടത്തെ അതിജയിക്കാന്‍ ആവില്ലെന്ന് വെള്ളക്കാരുടെ സര്‍ക്കാര്‍ തന്നെ അംഗീകരിച്ച സന്ദര്‍ഭത്തിലാണ് അദ്ദേഹം ചര്‍ച്ചകളിലൂടെയുള്ള പരിഹാരത്തിന് രംഗത്തു വന്നത്. ഇസ്രയേല്‍ ഫലസ്തീന്‍ ഓസ്‌ലോ കരാറുമായി നെല്‍സണ്‍ മണ്ടേലയുടെ ചരിത്രം വ്യതിരക്തമാകുന്നത് ഇവിടെയാണ്. ഫലസ്തീനില്‍ ഇസ്രയേലിന്റെ വംശീയ വിവേനവും അടിച്ചമര്‍ത്തലും അഭംഗുരം തുടരുമ്പോള്‍ തന്നെയാണ് അറഫാത്ത് സായുധ പോരാട്ടത്തിനുള്ള അവകാശം അടിയറവെച്ച് ഇസ്രയേലിനു മുന്നില്‍ തലകുനിച്ച് നിന്നത്.
മണ്ടേലയുടെ ജീവിതത്തില്‍ മുഖ്യധാര മാധ്യമങ്ങള്‍ അവഗണിച്ച മറ്റൊരു സംഭവം അദ്ദേഹം അങ്ങേയറ്റത്തെ ഫലസ്തീന്‍ അനുഭാവിയും ഫലസ്തീനിലെ വിമോചന പോരാട്ടത്തെ തുറന്നംഗീകരിച്ച വ്യക്തിയും കൂടിയായിരുന്നു എന്നതാണ്. 1962 ല്‍ അദ്ദേഹം അള്‍ജീരിയയിലെ വിമോചന നായകന്‍മാരെ സന്ദര്‍ശിക്കുകയും അവര്‍ക്ക് അഭിവാദ്യങ്ങളര്‍പ്പിക്കുകയും ചെയ്തു. ഫലസ്തീനിലെ യാസര്‍ അറഫാത്തുമായും ക്യൂബന്‍ വിപ്ലവ നായകന്‍ ഫിദല്‍ കാസട്രോയുമായും അദ്ദേഹം നിരന്തരം ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. മണ്ടേലയുടെ ഫലസ്തീന്‍ അനുഭാവം പാശ്ചാത്യര്‍ക്ക് എത്രമാത്രം അരോചകരമായിരുന്നു എന്നതിന്റെ ചെറിയ തെളിവാണ് 1990 ല്‍ ന്യൂയോര്‍ക്കില്‍ മണ്ടേല പങ്കെടുത്ത പൊതുസമ്മേളനും സംവാദവും. മണ്ടേല ജയില്‍ മോചിതനായി തിരഞ്ഞെടുപ്പിന് വെറും നാലുമാസം മാത്രം ബാക്കിയിരിക്കെ ന്യൂയോര്‍ക്കില്‍ നടന്ന സമ്മേളനത്തില്‍ അദ്ദേഹത്തിനെതിരെ ഉയര്‍ന്നു വന്ന ചോദ്യങ്ങളില്‍ അധികവും അദ്ദേഹത്തിന്റെ ഫലസ്തീന്‍ അനുകൂല നിലപാടുകള്‍ക്കെതിരായിരുന്നു. ജൂത നേതാക്കളുമായുള്ള രഹസ്യ കൂടിക്കാഴ്ച്ചകളിലെല്ലാം അറഫാത്തുമായുള്ള ബന്ധം അവസാനിപ്പിക്കാനും ഫലസ്തീന്‍ പോരാട്ടത്തെ തള്ളിപ്പറയാനും അദ്ദേഹത്തിനു മേല്‍ സമ്മര്‍ദ്ദങ്ങളുണ്ടാവാറുണ്ടായിരുന്നു. ഫലസ്തീന്‍ അനുകൂല നിലപാടു സ്വീകരിച്ചതിന്റെ പേരില്‍ മണ്ടേലയുടെ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രിസിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനും നിരോധിക്കാനുമുള്ള സമ്മര്‍ദ്ദം ഇസ്രയേല്‍ ലോബിയില്‍ നിന്നും ഭരണകൂടത്തിനുമേല്‍ ഒളിഞ്ഞു തെളിഞ്ഞും ഉണ്ടായിരുന്നതായി ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതാക്കള്‍ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ തന്റെ ഫലസ്തീന്‍ അനുകൂല നിലപാടില്‍ തരിമ്പും വെള്ളം ചേര്‍ക്കാന്‍ മണ്ടേല ഒരുക്കമായിരുന്നില്ല. ഫലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈഷേസന്‍ (പി.എല്‍.ഒ) യെ അംഗീകരിക്കുന്നതായും ദക്ഷിണാഫ്രിക്കന്‍ ജനതയെ പോലെ സ്വയം നിര്‍ണയാവകാശത്തിനു വേണ്ടി പോരാടുന്ന ഫലസ്തീനികളെ പിന്തുണക്കുന്നതായും അദ്ദേഹം അസന്നിഗ്ധമായി പ്രഖ്യാപിച്ചു.
ഫല്‌സതീന്‍ വിഷയത്തില്‍ വംശീയമായ നിലപാടായിരുന്നില്ല മണ്ടേല കൈകൊണ്ടത്. ഇസ്രയേല്‍, ഫലസ്തീന്‍ എന്നീ സ്വതന്ത്ര രാഷ്ട്രങ്ങള്‍ രൂപീകരിക്കപ്പെടുന്നതിനെ അദ്ദേഹം അംഗീകരിച്ചിരുന്നു. എന്നാല്‍ വെസ്റ്റ് ബാങ്കും ഗസ്സയും ഗോലാന്‍ കുന്നുകളും ഫലസ്തീനികള്‍ക്കു തന്നെ നല്‍കണമെന്ന കര്‍ശനമായ നിലപാടും അദ്ദേഹം സ്വീകരിച്ചു. ഒരു സമ്മര്‍ദ്ദത്തെയും വിലവെക്കാതെ യാസര്‍ അറഫാത്ത് ആയുധമണിഞ്ഞ പോരാളിയും ഞങ്ങളുടെ സഖാവുമാണെന്ന് മണ്ടേല വ്യക്തമാക്കുകയും ചെയ്തിരുന്നു. അമേരിക്കയും ഇസ്രയേലും അറഫാത്തിനെ ഒന്നാം നമ്പര്‍ ഭീകരവാദിയായി ചിത്രീകരിക്കുന്ന ഓസ്‌ലോ കരാര്‍ ഒപ്പിടുന്നതിനു മുമ്പുള്ള കാലത്താണ് നെല്‍സണ്‍ മണ്ടേല അറഫാത്തിനെ പിന്തുണച്ചും അധിനിവേശ പോരാട്ടത്തിനു അഭിവാദ്യമര്‍പ്പിച്ചും രംഗത്തു വന്നത് എന്നത് ശ്രദ്ധേയമാണ്. അമേരിക്കയുടേയോ ഇസ്രയേലിന്റേയോ കണ്ണുരുട്ടലിന്നു മുന്നില്‍ വിരണ്ടു നില്‍ക്കാന്‍ ഇക്കാര്യത്തില്‍ മണ്ടേല സന്നദ്ധമായിരുന്നില്ല. 1999 ല്‍ പശ്ചിമേഷ്യ സന്ദര്‍ശിച്ച മണ്ടേല ഫസ്തീനും ഗസ്സയും സന്ദര്‍ശിച്ചു. ഗസ്സയില്‍ വെച്ച് അധിനിവേശ വിരുദ്ധ പോരാട്ടത്തിന് അഭിവാദ്യമര്‍പ്പിച്ച് അദ്ദേഹം സംസാരിച്ചു : ‘ഫലസ്തീനിന്റെയും ദക്ഷിണാഫ്രിക്കയുടെയും ചരിത്രം വേദന നിറഞ്ഞതും ത്യാഗത്തിന്റേതുമാണ്. ഫലസ്തീനില്‍ നില്‍ക്കുമ്പോള്‍ ഞാന്‍ എന്റെ സ്വന്തം നാട്ടില്‍ എന്റെ നാട്ടുകാരോടൊപ്പം നില്‍ക്കുന്നതായിട്ടാണ് എനിക്ക് അനുഭവപ്പെടുന്നത്. നമ്മുടെ വിമോചന പ്രസ്ഥാനങ്ങള്‍ക്കിടയിലുള്ള സാഹോദര്യ ബന്ധം ഇരു രാഷ്ട്രങ്ങളുടെയും സര്‍ക്കാറുകളെ കൂടുതല്‍ അടുപ്പിക്കുന്നു’.
ഫലസ്തീന്‍ ഒരു സ്വതന്ത്ര രാഷ്ട്രമാകുന്നതിനെ കുറിച്ചും അവിടെ സ്വതന്ത്ര ഭരണകൂടം രൂപീകരിക്കപ്പെടുന്നതിനെ കുറിച്ചുമെല്ലാം വളരെ ഉയര്‍ന്ന ശുഭപ്രതീക്ഷ വെച്ചുപുലര്‍ത്തിയിരുന്ന വ്യക്തിയായിരുന്നു മണ്ടേലയെന്ന് അദ്ദേഹത്തിന്റെ സംസാരത്തില്‍ നിന്ന് വ്യക്തമാകും. മണ്ടേല അധികാരത്തില്‍ വന്നതിന് ശേഷവും ദക്ഷിണാഫ്രിക്കയില്‍ സാമ്പത്തികവും മറ്റു പലതരത്തിലുമുള്ള വംശീയ വിവേചനത്തിന് കറുത്ത വര്‍ഗ്ഗക്കാര്‍ ഇരയാകുന്നുണ്ടെന്നുള്ള വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ തന്നെ മണ്ടേല ഉയര്‍ത്തിയ വിമോചന പാതയും മുദ്രവാക്യങ്ങളും അനശ്വരമായി നില്‍നില്‍ക്കുമെന്നത് തീര്‍ച്ച. ഇസ്രയേല്‍ അധിനിവേശത്തിനെതിരെ ഫലസ്തീന്‍ ജനത നടത്തിക്കൊണ്ടിരിക്കുന്ന വിമോചന പോരാട്ടം ലോകത്തിനു തന്നെ ആവേശമായി കൊണ്ടിരിക്കുന്ന ഈ കാലത്ത് മണ്ടേല ഫലസ്തീനികള്‍ക്കും ആവേശമായി നിലനില്‍ക്കും.

വിവ : ജലീസ് കോഡൂര്‍

You might also like

ഗസ്സയെ ഇസ്രായേല്‍ വേട്ടയാടുമ്പോള്‍ ഹമാസ് എവിടെയായിരുന്നു?

ഇസ്ലാമിക പ്രസ്ഥാനങ്ങളും രാഷ്ട്രീയ തീരുമാനങ്ങളും

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

Facebook Comments
അസാ വിന്‍സ്റ്റാന്‍ലി

അസാ വിന്‍സ്റ്റാന്‍ലി

Related Posts

Current Issue

ഗസ്സയെ ഇസ്രായേല്‍ വേട്ടയാടുമ്പോള്‍ ഹമാസ് എവിടെയായിരുന്നു?

by മുഅ്തസിം ദലൂല്‍
10/08/2022
Views

ഇസ്ലാമിക പ്രസ്ഥാനങ്ങളും രാഷ്ട്രീയ തീരുമാനങ്ങളും

by ഇസ്വാം തലീമ
03/07/2022
Views

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

by അപൂര്‍വ്വാനന്ദ്
17/05/2022
Views

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

by ഡോ. റംസി ബാറൂദ്‌
20/04/2022
Views

ഹിജാബ് ധരിക്കുന്നവര്‍ ഇസ്ലാമോഫോബിയയുടെ അപകടസാധ്യതയാണ് തെരഞ്ഞെടുക്കുന്നത്

by അമീന ഇസത്
05/04/2022

Don't miss it

makka.jpg
Women

വൈജ്ഞാനിക പ്രസ്ഥാനം പുനരുജ്ജീവിപ്പിക്കുന്നതില്‍ മക്കാ സ്ത്രീകളുടെ പങ്ക്

23/05/2012
Counselling

കൊറോണ കാലത്തെ പുരുഷ പീഡനം!

01/07/2021
eagle.jpg
Politics

അവര്‍ ഒട്ടകങ്ങളെ അപ്പാടെ വിഴുങ്ങുന്നു

23/03/2018
hospit.jpg
Tharbiyya

നന്ദികേടിനെന്തുണ്ട് ന്യായം?

13/11/2012
Views

വര്‍ഗീയ കലാപമുണ്ടാക്കാന്‍ സി.പി.എം ശ്രമം

20/02/2014
Islam Padanam

ഉഹ്ദ് യുദ്ധം

17/07/2018
Columns

ടോക്കിയോ പ്രൊഫസറുടെ നായയും ഖാറൂന്‍ മുതലാളിയും!

25/03/2013
curtain.jpg
Hadith Padanam

തിരശ്ശീലക്ക് പിന്നില്‍ നില്‍ക്കുന്നവര്‍

08/05/2015

Recent Post

പാഠ്യപദ്ധതി പരിഷ്‌കരണം: ധാര്‍മ്മിക മൂല്യങ്ങള്‍ക്ക് നിരക്കാത്ത നിര്‍ദ്ദേശങ്ങള്‍ തള്ളിക്കളയുക: സമസ്ത

12/08/2022

‘ദേശീയ പതാക നിര്‍മിക്കുന്നത് മുസ്ലിംകള്‍’ പതാക ഉയര്‍ത്തുന്നതിനെതിരെ യതി നരസിംഹാനന്ദ്

12/08/2022
hara gar tiranga

ദേശീയ പതാക ഉയര്‍ത്താത്ത വീടുകളുടെ ഫോട്ടോ അയക്കണം; അണികളോട് ബി.ജെ.പി നേതാവ്

12/08/2022

ഹിന്ദു ആണ്‍കുട്ടി മുസ്ലിം പെണ്‍കുട്ടിയെ കണ്ട സംഭവം: കര്‍ണാടകയില്‍ വര്‍ഗ്ഗീയ സംഘര്‍ഷം, രണ്ട് മരണം

12/08/2022

ടിപ്പു സുൽത്താൻ അഥവാ ‘ഇന്ത്യയുടെ ശവം’!

12/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!