Tuesday, August 16, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Current Issue Views

നട്ടം തിരിയുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി

ഇബ്‌നു അബ്ദുല്‍ ഹമീദ്‌ by ഇബ്‌നു അബ്ദുല്‍ ഹമീദ്‌
15/10/2014
in Views
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ബൂര്‍ഷ്വ പാര്‍ട്ടികളുമായി ചേര്‍ന്ന് മുന്നണിയുണ്ടാക്കിയതില്‍ പാളിച്ച സംഭവിച്ചെന്ന സി.പി.എം പൊളിറ്റ് ബ്യൂറോ യോഗത്തിന്റെ രാഷ്ട്രീയ അടവുനയ അവലോകന രേഖയിലെ വിമര്‍ശം പാര്‍ട്ടി ഇന്ത്യയില്‍ സ്വീകരിച്ച സുപ്രധാന രാഷ്ട്രീയ നിലപാടുകളുടെ പാളിച്ചയായി വിലയിരുപ്പെടേണ്ടതാണ്. 1989-ല്‍ കേന്ദ്രത്തില്‍ വി.പി സിങ്ങിന്റെ നേതൃത്വത്തിലുള്ള ദേശീയ മുന്നണി സര്‍ക്കാറിന് പുറം പിന്തുണ നല്‍കിയതും, 1996-ല്‍ ദേവഗൗഡ സര്‍ക്കാറിന് നല്‍കിയ പിന്തുണയും, തമിഴ്‌നാട്ടില്‍ എ.ഐ.ഡി.എം.കെ, കാശ്മീരില്‍ നാഷനല്‍ കോണ്‍ഫറന്‍സ് തുടങ്ങിയവരുമായി ഉണ്ടാക്കിയ സഖ്യവും വേണ്ടായിരുന്നുവെന്ന് അവലോകന രേഖ പറയുന്നു.

 കമ്മ്യൂണിസ്റ്റ് ചരിത്രത്തില്‍ ആദ്യമായി ബാലറ്റ് പേപ്പറിലൂടെ അധികാരത്തില്‍ വന്ന സര്‍ക്കാറിന്റെ തലവനും, ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സമുന്നതായ നേതാവും, ചിന്തകനും, ചരിത്രകാരനുമെല്ലാമായ ഇ.എം.എസ് നമ്പൂതിരിപ്പാട് ജനറല്‍ സെക്രട്ടറിയായ 1978 ലെ ജലന്തര്‍ പാര്‍ട്ടി കോണ്‍ഗ്രസിലാണ് ഇടതുപക്ഷ ഇതര പാര്‍ട്ടികളുമായി സഖ്യമാകാമെന്ന തീരുമാനം എടുത്തത്. അതിനു ശേഷം സ്വീകരിച്ച സുപ്രധാന രാഷ്ട്രീയ നിലപാടുകള്‍ പാര്‍ട്ടിക്ക് ക്ഷതമേല്‍പിച്ചുവെന്നും പാര്‍ട്ടിയുടെ വളര്‍ച്ചയില്‍ ദോശകരമായി ബാധിച്ചുവെന്നും പറയുമ്പോള്‍ പാര്‍ട്ടി രൂപീകരണകാലം മുതല്‍ പ്രായോഗിക രംഗത്ത് ലോകാടിസ്ഥാനത്തില്‍ തന്നെ സംഭവിച്ച പരാജയങ്ങളുടെയും പാളിച്ചകളുടെയും ഭാഗമായിത്തന്നെ  ഇതിനെയും വിലയിരുത്താവുന്നതാണ്. കമ്മ്യൂണിസ്റ്റ് സിദ്ധാന്തങ്ങളുടെ പ്രായോഗിക തലത്തിലുള്ള പരാജയങ്ങളുടെ ചരിത്രത്തിലേക്ക് ഇത്തരം തിരുത്തലുകള്‍ നമ്മെ കൊണ്ടെത്തിക്കുന്നു.

You might also like

ഗസ്സയെ ഇസ്രായേല്‍ വേട്ടയാടുമ്പോള്‍ ഹമാസ് എവിടെയായിരുന്നു?

ഇസ്ലാമിക പ്രസ്ഥാനങ്ങളും രാഷ്ട്രീയ തീരുമാനങ്ങളും

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

തികച്ചും സവിശേഷകരമായ ഒരു ലോകസാഹചര്യത്തില്‍ അസമത്വത്തിനും മുതലാളിത്ത ചൂഷണത്തിനുമെതിരെ നിലവില്‍ വന്ന പ്രത്യശാസ്ത്രമാണ് കമ്മ്യൂണിസം. മുതലാത്ത ചൂഷണത്തിന് അറുതി വരുത്താന്‍ തൊഴിലാളികളെ സംഘടിപ്പിച്ച് അവരിലൂടെ മുതലാളിത്തത്തെ ഉന്മൂലനം ചെയ്യണമെന്ന് കാള്‍ മാര്‍ക്‌സ്് സിദ്ധാന്തമെഴുതി. സമത്വസുന്ദരമായ ഇത്തരം വിഭാവനമകള്‍ ജനമനസ്സുകളില്‍ സ്വാധീനം ചെലുത്തിയെന്നത് സ്വാഭാവികം. ചൂഷണാത്മകമായ സാമൂഹിക ക്രമം നില നില്‍ക്കുന്ന ഇന്ത്യയിലും ഇതിന്റെ അനുരണങ്ങളുണ്ടായി. പിന്നോക്കരും അടിച്ചമര്‍ത്തമര്‍ത്തപ്പെട്ടവരും അരിക് വല്‍ക്കരിക്കപ്പെട്ടവരുമായ ജനവിഭാഗങ്ങള്‍ വലിയ പ്രതീക്ഷയോടെ ഈ സിദ്ധാന്തത്തെ എതിരേറ്റു. യൂറോപ്പിലെ വികസിത രാജ്യങ്ങളില്‍ കമ്മ്യൂണിസ്റ്റ് വിപ്ലവങ്ങള്‍ പൊട്ടിപ്പുറപ്പെട്ട ആദ്യ ഘട്ടങ്ങളില്‍ പക്ഷെ അധികാരം പിടിച്ചെടുക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. എന്നാല്‍ 1917 ല്‍ റഷ്യയില്‍ ലെനിന്റെ നേതൃത്വത്തിലുള്ള ബോള്‍ഷെവിക്കുകള്‍ അധികാരം പിടിച്ചെടുത്തത് സോവിയറ്റ് യൂണിയന്റെ പിറവിക്കും  മാര്‍ക്‌സിസ്റ്റ് പ്രത്യയശാസ്ത്രം ലോകത്തെങ്ങും സ്വീകാര്യത നേടാനും കാരണമായി.

എന്നാല്‍ കമ്മ്യൂണിസ്റ്റ് സിദ്ധാന്തം പ്രയോഗത്തില്‍ വരുത്താനുള്ള സോവിയറ്റ് ഭരണാധികാരികളുടെ ശ്രമങ്ങള്‍ അവരെ ഏകാധിപതികളും ഫാസിസ്റ്റ് ശൈലി സ്വീകരിക്കുന്നവരുമാക്കി. സ്റ്റാലിന്റെ ഭരണം കൂട്ടക്കൊലകളുടെയും അടിച്ചമര്‍ത്തലുകളുടെയും നരകയാതനകളുടെയും പരമ്പരകളായി പരിണമിച്ചു. സമത്വ-സുന്ദരവും ക്ഷേമത്തിലധിഷ്ഠിതവുമായ രാഷ്ട്രം വിഭാവന ചെയ്ത കമ്മ്യൂണിസ്റ്റുകാര്‍ നരകതുല്യമായ രാഷ്ടമാണ് കെട്ടിപ്പടുത്തത്. സ്റ്റാലിന്റെ പിന്‍ഗാമിയായി അധികാരത്തില്‍ വന്ന നികിത ക്രൂഷ്‌ചേവ് സ്റ്റാലിന്റെ അത്യാചാരങ്ങളെ അക്കമിട്ട് നിരത്തിയതോടെ അദ്ദേഹം റിവിഷനിസ്റ്റായി മുദ്രകുത്തപ്പെട്ടു. പിന്നീട് വന്ന ബ്രഷ്‌നേവ് സ്റ്റാലിനിസത്തിലേക്ക് മടങ്ങുന്ന കാഴ്ചയാണ് ലോകം കണ്ടത്. അഫ്ഗാന്‍ അധിനിവേശമടക്കമുള്ള സാമ്രാജ്യത്വ നിലപാടുകള്‍ അദ്ദേഹത്തിന്റെ ഭരണകാലത്താട് സ്വീകരിച്ചത്. അവസാനമായി അധികാരത്തിലേറിയ മിഖായാല്‍ ഗോര്‍ബച്ചേവ് കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തിന്റെ തനിനിറം ലോകത്തിനു മുമ്പില്‍ വെളിപ്പെടുത്തി. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ വിവരിച്ച് അദ്ദേഹം എഴുതി :  ‘പൊതുധാര്‍മിക മൂല്യങ്ങള്‍ ക്ഷയിക്കാന്‍ തുടങ്ങി. മദ്യപാനാസക്തിയും മയക്കുമരുന്നിനോടുള്ള വിധേയത്വവും കുറ്റകൃത്യങ്ങളും വര്‍ധിക്കാന്‍ തുടങ്ങി. ഞങ്ങള്‍ക്കന്യമായ ജനക്കൂട്ട സംസ്‌കാരത്തിന്റെ നുഴഞ്ഞുകയറ്റം ആഭാസത്തരവും അധമമായ അഭിരുചികളും വളര്‍ത്തി. പ്രത്യശാസ്ത്രപരമായ വന്ധ്യത വര്‍ധിച്ചു.'(പെരിസ്‌ട്രോയിക്ക).

സോവിയറ്റ് യൂണിയന്റെ തകര്‍ച്ച ആഗോളകമ്മ്യൂണിസത്തിന്റെയും തകര്‍ച്ചയായിരുന്നു. പിന്നീട് മുതലാളിത്ത ശൈലി സ്വീകരിക്കുന്ന കമ്മ്യൂണിസ്റ്റ് രാഷ്ട്രങ്ങളെയാണ് ലോകം കണ്ടത്. മാവോയുടെ ചൈന അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്. കാള്‍ മാക്‌സിന്റെയും ലെനിന്റെയും സിദ്ധാന്തങ്ങള്‍ അപ്രായോഗികമാണെന്ന വാദം വ്യാപകമായി ഉയര്‍ന്നു. റിവിഷനിസ്റ്റുകള്‍ എങ്ങും തല പൊക്കി. സ്വത്വരാഷ്ട്രീയം പാര്‍ട്ടിയില്‍ ചര്‍ച്ചാവിഷയമാവുകയും, വര്‍ഗരാഷ്ട്രീയം വിമര്‍ശിക്കപ്പെടുകയും ചെയ്തു. അബദ്ധങ്ങളുടെയും തിരുത്തലുകളുടെയും പരമ്പരകള്‍ തന്നെ സൃഷ്്ടിക്കപ്പെട്ടു. മുതലാളിത്തത്തെ എതിര്‍ത്തുതോല്‍പിക്കാന്‍ വന്നവര്‍ മുതലാളിമാരായി മാറി. തലതിരിഞ്ഞ പരിഷ്‌കരണം എങ്ങും നടമാടി. അങ്ങനെ മുതലാളിത്തത്തിന് ബദലാവാന്‍ ശ്രമിച്ച സോഷ്യലിസം തകര്‍ന്നു തരിപ്പണമായി.  

കമ്മ്യൂണിസത്തിന്റെ ഇന്ത്യയിലെ പ്രചാരണവും തകര്‍ച്ചയും ഒരുതരം നാടകമായിരുന്നു. തൊഴിലാളി വര്‍ഗ ശാക്തീകരണത്തിലൂടെയുള്ള പരിഷ്‌കരണത്തിന് നേതൃത്വം കൊടുത്തവര്‍ അക്കാലത്തെ സവര്‍ണ ബ്രാഹ്മണരായിരുന്നു. ജാതിയുടെ പേരില്‍ പേരില്‍ കീഴ്ജാതിക്കാരെ അടിച്ചമര്‍ത്തിയവരായിരുന്നു ബ്രാഹ്മണര്‍. എം.എന്‍.റോയി, ഇ.എം.എസ് തുടങ്ങി ജ്യോതിബസു, ഭട്ടാചാര്യ വരെയുള്ള ബ്രാഹ്മണരാണ് പരസ്യമായി മാര്‍ക്‌സിസത്തെ ഏറ്റെടുത്തവര്‍. തങ്ങളുടെതായ സങ്കുചിത ഭൂമികയില്‍ നിന്നു കൊണ്ട് അവര്‍ കമ്മ്യൂണിസത്തെ വ്യാഖ്യാനിക്കുകയും തിരുത്തുകയും ചെയ്തു. അത്തരം തിരുത്തലുകളിലൊന്നായിരുന്നു ഇപ്പോള്‍ വിമര്‍ശന വിധേയമായ 1978 ലെ ജലന്തര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ ഇടതുപക്ഷ ഇതരപാര്‍ട്ടികളുമായി സഖ്യമാകാമെന്ന പാര്‍ട്ടിയുടെ തീരുമാനം. അത് വീണ്ടും പുനരാലോചനക്ക് വിധേയമായിരിക്കുന്നു. അങ്ങനെ തിരുത്തലുകള്‍ പാളിച്ചകളും കമ്മ്യൂണിസത്തിന്റെ മുഖ മുദ്രയായപ്പോഴും വിപ്ലവ സ്വപ്‌നവുമായ് ജയ് വിളിക്കുവരോട് സഹതാപം തോന്നുന്നു. അവര്‍ക്ക് എന്നാണാവോ ഒരു ബോധോദയമുണ്ടാവുക.

Facebook Comments
ഇബ്‌നു അബ്ദുല്‍ ഹമീദ്‌

ഇബ്‌നു അബ്ദുല്‍ ഹമീദ്‌

Related Posts

Current Issue

ഗസ്സയെ ഇസ്രായേല്‍ വേട്ടയാടുമ്പോള്‍ ഹമാസ് എവിടെയായിരുന്നു?

by മുഅ്തസിം ദലൂല്‍
10/08/2022
Views

ഇസ്ലാമിക പ്രസ്ഥാനങ്ങളും രാഷ്ട്രീയ തീരുമാനങ്ങളും

by ഇസ്വാം തലീമ
03/07/2022
Views

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

by അപൂര്‍വ്വാനന്ദ്
17/05/2022
Views

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

by ഡോ. റംസി ബാറൂദ്‌
20/04/2022
Views

ഹിജാബ് ധരിക്കുന്നവര്‍ ഇസ്ലാമോഫോബിയയുടെ അപകടസാധ്യതയാണ് തെരഞ്ഞെടുക്കുന്നത്

by അമീന ഇസത്
05/04/2022

Don't miss it

Views

ചോര വാര്‍ന്നൊലിക്കുന്ന കാശ്മീര്‍

22/12/2015
National.jpg
Art & Literature

ദേശം

16/08/2017
Parenting

സന്താനപരിപാലനം; താല്‍ക്കാലികാശ്വാസമല്ല വേണ്ടത്

09/12/2019
patel-statue3.jpg
Onlive Talk

ചരിത്രം കെട്ടിച്ചമക്കുന്ന ആര്‍.എസ്.എസ്

28/01/2017
Views

അറബ് മനസാക്ഷിയെ ഉണര്‍ത്താന്‍ ഇനിയെത്ര ചിത്രങ്ങള്‍ വേണം?

17/09/2015
Your Voice

സ്ത്രീകള്‍ സ്വയം വിവാഹാലോചന നടത്തുന്നത് അനുവദനീയമാണോ?

10/03/2020
Kids Zone

ആരാണ് അല്ലാഹു

14/12/2021
gk.jpg
Interview

‘ശത്രുക്കളുടെ കുതന്ത്രങ്ങള്‍ക്കും സന്താനങ്ങളുടെ വിഡ്ഢിത്തങ്ങള്‍ക്കും മധ്യേയാണ് ഇസ്‌ലാം’

13/12/2013

Recent Post

Two stories of betrayal

ദാമ്പത്യ ജീവിതത്തിലെ വിശ്വാസ വഞ്ചനയുടെ രണ്ട് വിവരണങ്ങൾ

16/08/2022

സവര്‍ക്കറിന്റെ പോസ്റ്ററിനെച്ചൊല്ലി സംഘര്‍ഷം: ഷിവമോഗയില്‍ നിരോധനാജ്ഞ

16/08/2022

ഫാറൂഖ് ഉമർ(റ)ന്റെ മകൾ ഹഫ്സ(റ)

16/08/2022
Paleography and Epigraphy in Islamic Studies

ഇസ്ലാമിക് സ്റ്റഡീസിലെ പാലിയോഗ്രാഫിയും എപിഗ്രാഫിയും

16/08/2022

സൂറതുൽ ഫാതിഹയിലെ സാമ്പത്തിക വീക്ഷണങ്ങൾ (2 – 3)

16/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!