Friday, June 2, 2023
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
No Result
View All Result
Home Current Issue Views

ഖുദ്‌സിന്റെ കാവല്‍ ഭടന്‍മാര്‍ക്ക് നന്ദി

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍ by ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍
20/07/2017
in Views
murabitun-aqsa.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

വിശുദ്ധ നഗരത്തിന്റെയും അവിടത്തെ മസ്ജിദിന്റെയും ആരാധനാലയങ്ങളുടെയും അറബ് തനിമ കാത്തുസൂക്ഷിക്കുന്നതില്‍ വലിയ ഉത്തരവാദിത്വമാണ് തങ്ങള്‍ നിര്‍വഹിച്ചു കൊണ്ടിരിക്കുന്നതെന്ന് അനുദിനം സാക്ഷ്യപ്പെടുത്തി കൊണ്ടിരിക്കുകയാണ് ആത്മാഭിമാനമുള്ള അതിന്റെ കാവല്‍ ഭടന്‍മാര്‍. ധിക്കാരികളായ സയണിസ്റ്റ് തെമ്മാടിത്തത്തിന്റെയും വഞ്ചനയുടെയും കാലത്ത് അതിന് യോഗ്യര്‍ അവര്‍ തന്നെയാണെന്ന് നന്നായി അറിയുന്ന സര്‍വലോകങ്ങളുടെയും സ്രഷ്ടാവാണ് അവരെ ഈ ദൗത്യത്തിനായി തെരെഞ്ഞെടുത്തിരിക്കുന്നത്.

മസ്ജിദുല്‍ അഖ്‌സയെ ബന്ധനത്തില്‍ നിന്നു മോചിപ്പിക്കുന്നതിനും അതിന് മേലുള്ള ഉപരോധം തകര്‍ക്കുന്നതിനുമായി നാലുപാടു നിന്നും പത്തും നൂറും ആയിരങ്ങളും അടങ്ങുന്ന അവരുടെ സംഘം അഖ്‌സയിലേക്ക് പുറപ്പെടുകയാണ്. രക്തസാക്ഷിത്വം തേടുന്ന അവരുടെ പക്കല്‍ സമര്‍പ്പിക്കാന്‍ തങ്ങളുടെ ജീവനല്ലാതെ മറ്റൊന്നുമില്ല. ഇസ്രയേല്‍ ആജ്ഞകള്‍ക്ക് വഴങ്ങാന്‍ അവര്‍ തയ്യാറല്ല. വിശുദ്ധ ഭവനത്തിലെ ഓരോ ബാങ്കുവിളിക്കും ഒപ്പം അവര്‍ ഉറക്കെ പ്രഖ്യാപിക്കുന്നത് ആ ഭവനത്തെ സംരക്ഷിക്കാന്‍ അതിന് അര്‍ഹരായ ഒരു ജനതയുണ്ടെന്നാണ്.

You might also like

തുര്‍ക്കി തെരെഞ്ഞെടുപ്പ്: രണ്ടു ദശകങ്ങള്‍ നീണ്ട എകെപി ഭരണത്തിന് തിരശീല വീഴുമോ?

ഭരണഘടനയുടെ ജുഡീഷ്യല്‍ പുനര്‍വ്യാഖ്യാനത്തിലൂടെ ഹിന്ദു രാഷ്ട്രം നിര്‍മിക്കാന്‍ കഴിയുമോ ?

അധര്‍മത്തിന് നേരെയുള്ള വിശ്വാസി പക്ഷത്തിന്റെ വെല്ലുവിളിയാണത്. ധിക്കാരികളായ അധിനിവേശകര്‍ക്കെതിരെയുള്ള സംരക്ഷകരുടെ ചെറുത്തുനില്‍പാണത്. രക്തസാക്ഷിത്വം കൊതിക്കുന്നവര്‍ക്കും ആയുധബലം കൊണ്ടും അറബ് ഭരണകൂടങ്ങളുടെ ഒത്താശയോടെയും വിശുദ്ധ പ്രദേശങ്ങളെ ജൂതവല്‍കരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുമിടയിലെ പോരാട്ടമാണിത്.

വിശുദ്ധ ഫലസ്തീന്റെ മുഴുവന്‍ ഭൂപ്രദേശങ്ങളെയും പോലെ ഖുദ്‌സും അറബ് ഇസ്‌ലാമിക നഗരമാണ്. അവിടത്തുകാരുടെ നിലക്കാത്ത സമര്‍പണത്തിന്റെയും ധീരതയുടെയും ഫലമായി അതങ്ങനെ തന്നെ നിലനില്‍ക്കുകയും ചെയ്യും. ജൂതന്‍മാര്‍ക്ക് ഈ നഗരത്തിന്‍ മേല്‍ ഏതെങ്കിലും തരത്തിലുള്ള അധികാരമോ സ്ഥാനമോ ഇല്ല. വേദഗ്രന്ഥങ്ങള്‍ അതാണ് വ്യക്തമാക്കുന്നത്. അക്കാര്യം യുനെസ്‌കോ സ്ഥിരീകരിച്ചിട്ടുള്ളതുമാണ്.

ഖുദ്‌സിന്റെ രക്ഷക്കായി രംഗത്ത് വരാന്‍ ഖുദ്‌സിലെ ഗ്രാന്റ് മുഫ്തി ശൈഖ് മുഹമ്മദ് ഹുസൈന്‍ ആഹ്വാനം ചെയ്തിരിക്കുന്നു. മുഴുവന്‍ ആളുകളോടും ജുമുഅ നിര്‍വഹിക്കാനായി മസ്ജിദുല്‍ അഖ്‌സയിലേക്ക് പുറപ്പെടാനാണ് അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നത്. ഇസ്രയേല്‍ സ്ഥാപിച്ച ഇലക്ട്രോണിക് ഗേറ്റുകള്‍ ഉപയോഗിക്കരുതെന്നും മസ്ജിദില്‍ എത്താന്‍ സാധിച്ചില്ലെങ്കില്‍ അതിന്റെ ഗേറ്റുകള്‍ക്ക് മുമ്പില്‍ നമസ്‌കരിക്കാനുമാണ് അദ്ദേഹം പറഞ്ഞിരിക്കുന്നത്. ഖുദ്‌സിലെ ആണുങ്ങള്‍ക്ക് ചേര്‍ന്ന പ്രവര്‍ത്തനമാണത്. ധീരരായ അവരുടെ നിശ്ചയദാര്‍ഢ്യത്തെയാണത് കുറിക്കുന്നത്.

ഒരു മതകീയ യുദ്ധമാണ് ഇസ്രയേല്‍ ആഗ്രഹിക്കുന്നത്. അതില്‍ ഒരിക്കലും അവര്‍ ജയിക്കാന്‍ പോകുന്നില്ല. മുമ്പുകഴിഞ്ഞ എല്ലാ യുദ്ധങ്ങൡും ജൂതന്‍മാര്‍ പരാജയപ്പെട്ട പോലെ ഇതിലും പരാജയപ്പെടും. ചരിത്രത്തില്‍ അതിന് ഖലീഫമാരുടെയും പ്രവാചക പൗത്രന്‍മാരുടെയും സഹാബിമാരുടെയുമെല്ലാം എത്രയോ ഉദാഹരണങ്ങളുണ്ട്, പ്രധാനമായ പാഠങ്ങളും. ഗസ്സക്ക് മേലുള്ള ആക്രമണം വിയോജിപ്പുകളെല്ലാം മാറ്റിവെച്ച് അറബികളെയും മുസ്‌ലിംകളെയും ഒന്നിപ്പിച്ചുവെങ്കില്‍, ലോകത്തെ ഒന്നര ബില്യണ്‍ വരുന്ന മുസ്‌ലിംകളുടെ ഒന്നാമത്തെ ഖിബ്‌ലയും മൂന്നാമത്തെ പവിത്രഗേഹവും വിഭജനത്തിനോ ജൂതവല്‍കരണത്തിനോ അല്ലെങ്കില്‍ ഒരേസമയം അവ രണ്ടിനും വിധേയമാക്കപ്പെടുകയോ ചെയ്താല്‍ എന്തായിരിക്കും അവസ്ഥ?

നെതന്യാഹുവിന്റെ കാല്‍പാദങ്ങളില്‍ പ്രണമിക്കുന്ന ഭരണാധികാരികളെ പോലെയല്ല അഖ്‌സയുടെ സംരക്ഷകര്‍. ഡോണള്‍ഡ് ട്രംപിന്റെ പ്രീതി നേടാന്‍ കോടിക്കണക്കിന് ഡോളര്‍ വാരിവിതറുന്ന ഭരണാധികാരികളെ പോലെയും അല്ല അവര്‍. ഈ സമൂഹത്തിന് അവകാശപ്പെട്ട സമ്പത്താണ് ഇത്തരത്തില്‍ വാരിവിതറുന്നത്. അഖ്‌സയുടെ കാവല്‍ഭടന്‍മാര്‍ക്കും ഇസ്‌ലാമിക ലോകത്തെ അന്തസ്സുള്ളവര്‍ക്കും അധിനിവേശകരുമായി സന്ധിയാവാനോ അവരെ കൂട്ടുകാരായി കാണാനോ സാധിക്കില്ല. കാരണം അല്ലാഹുവുമായി കരാര്‍ ചെയ്തവരും ആ കരാര്‍ പാലിക്കുന്നവരുമാണവര്‍. എത്ര വലിയ പ്രയാസങ്ങള്‍ നേരിട്ടാലും അവരതില്‍ വിട്ടുവീഴ്ച്ച കാണിക്കില്ല. മുന്‍ഗാമികളായ വിശ്വാസികളുടെ പാതയിലാണവര്‍ ചരിക്കുന്നത്.

മസ്ജിദുല്‍ അഖ്‌സയിലെ ഇമാമുമാര്‍ നടത്തിയിട്ടുള്ള പത്രപ്രസ്താവനകളും സംസാരങ്ങളുമെല്ലാം നിരീക്ഷിക്കുന്നവരാണ് നമ്മള്‍. അന്തസ്സും അഭിമാനവും ആത്മവിശ്വാസവുമല്ലാത്തതൊന്നും അതില്‍ പ്രകടമാവുന്നില്ല. ഏറ്റവും ശക്തമായ വെല്ലുവിളികളാണ് അതിലുള്ളത്. ട്രംപിനെ ഇമാമായി കണ്ട് അയാളുടെ പിന്നില്‍ നമസ്‌കരിക്കാന്‍ തിരക്കുകൂട്ടുന്ന അറബ് നേതാക്കളോട് ഒരു ഇമാമും സഹായം തേടുന്നത് നാം കേട്ടില്ല. യമനിലെ പട്ടിണിപ്പാവങ്ങളോടല്ലാതെ മറ്റാരോടും യുദ്ധം ചെയ്യാത്ത അറബ് സൈന്യങ്ങളുടെയും അവയുടെ നേതാക്കളുടെയും പേരുച്ചരിച്ച് കുട്ടികളും യുവാക്കളും മുതിര്‍ന്നവരുമായ അവിടെ നമസ്‌കരിക്കാനെത്തിയ ഒരാളുടെ പോലും നാവ് മലിനപ്പെടുന്നതും നാം കേട്ടില്ല.

അറബ് ഇസ്‌ലാമിക നവോത്ഥാനത്തിന്റെ തുടക്കം ഖുദ്‌സില്‍ നിന്നായിരിക്കും. മുസ്‌ലിം ഉമ്മത്തിനെ ബാധിച്ചിരിക്കുന്ന സകല മാലിന്യങ്ങളും അഴുക്കുകളും നുരകളുമെല്ലാം അത് ശുദ്ധീകരിക്കും. അതിന്റെ മിനാരങ്ങളില്‍ നിന്ന് യഥാര്‍ഥ വിശ്വാസത്തിന്റെ തക്ബീറുകള്‍ മുഴങ്ങും. വിശ്വാസത്തെ വേര്‍തിരിക്കുന്ന ചരിത്രപരമായ നിമിഷങ്ങളായിരിക്കും അത്. യഥാര്‍ഥ ജിഹാദിനെയും വ്യാജ ജിഹാദിനെയും വേര്‍തിരിക്കുന്ന നിമിഷങ്ങള്‍. സത്യത്തെയും അധര്‍മത്തെയും വേര്‍തിരിക്കുന്ന നിമിഷങ്ങള്‍. വിശ്വാസികളായ പ്രബോധകരെയും കൊട്ടാരപണ്ഡിതന്‍മാരെയും വേര്‍തിരിക്കുന്ന നിമിഷങ്ങള്‍.

അഖ്‌സയുടെ കാവല്‍ക്കാരേ, വിശ്വാസികളേ, അന്തസ്സിന്റെയും അഭിമാനത്തിന്റെയും ഉടമകളേ, നിങ്ങള്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയും പ്രതാപവും വീണ്ടെടുത്തു തന്നിരിക്കുന്നു. നിങ്ങള്‍ക്ക് നന്ദി, അല്ലാഹു നിങ്ങള്‍ക്ക് പ്രതിഫലം നല്‍കട്ടെ. നിങ്ങള്‍ക്ക് മാത്രമല്ല, ഉമ്മുല്‍ ഫഹ്മില്‍ നിന്നുള്ള മൂന്ന് രക്തസാക്ഷികള്‍ക്കും നന്ദി.

ഈ മണ്ണിന്റെ കാര്യത്തില്‍ ഒരു കീഴടങ്ങല്‍ ഇല്ല. മുഴുവന്‍ ഫലസ്തീന്‍ ഭൂമിയിലെയും അധിനിവേശം അവസാനിപ്പിക്കാതെ സമാധാനവുമില്ല. നമുക്ക് കാത്തിരുന്ന് കാണാം.

വിവ: നസീഫ്‌

Facebook Comments
ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

1950-ല്‍ ഗസ്സയില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ജോര്‍ദാനിലേക്കും അവിടെ നിന്ന് കൈറോവിലേക്കും പോയി. കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. അവിടത്തെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും വിവര്‍ത്തനത്തില്‍ ഡിപ്ലോമ കരസ്ഥമാക്കി. ശേഷം ലിബിയയിലെ ബലാഗ് പത്രത്തിലും, സൗദിയിലെ മദീന പത്രത്തിലും പ്രവര്‍ത്തിച്ചു. 1978 മുതല്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കി. ശര്‍ഖുല്‍ ഔസത്തില്‍ ജോലിചെയ്തു. 1989 മുതല്‍ ഖുദ്‌സുല്‍ അറബിയുടെ എഡിറ്ററും സ്ഥിരം എഴുത്തുകാരനുമായിരുന്നു. അമേരിക്കന്‍ വിരുദ്ധ നിലപാട് കാരണത്താല്‍ പ്രസിദ്ധമാണ് പ്രസ്തുത പത്രം. ബാഹ്യ സമ്മര്‍ദങ്ങളെ തുടര്‍ന്ന് 2013 ജൂലൈ 9-ന് എഡിറ്റോറിയല്‍ ലേഖനത്തിലൂടെ വായനക്കാരോട് അല്‍-ഖുദ്‌സ് പത്രത്തില്‍ നിന്നുള്ള തന്റെ രാജി തീരുമാനം അറിയിച്ചു. തുടര്‍ന്ന് 'റഅ്‌യുല്‍യൗം' പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തു.1996-ല്‍ ഉസാമ ബിന്‍ ലാദിനുമായി അദ്ദേഹത്തിന്റെ ഒളിത്താവളത്തില്‍ വെച്ച് അഭിമുഖം നടത്തുകയുണ്ടായി അദ്ദേഹം. അഫ്ഗാനിയുടെ വേഷത്തില്‍ പര്‍വത നിരകള്‍ താണ്ടിയാണ് അദ്ദേഹം അഭിമുഖം നേടിയെടുത്തത്. ഇദ്ദേഹത്തന്റെ ലേഖനങ്ങളും, അഭിമുഖങ്ങളും ലോകരാഷ്ട്രീയ വൃത്തങ്ങളില്‍ വളരെയധികം വിവാദങ്ങളും ചര്‍ച്ചകളും സൃഷ്ടിച്ചിട്ടുണ്ട്. അറബ് വിദേശ ചാനലുകളില്‍ സ്ഥിരസാന്നിധ്യമാണ് അദ്ദേഹം. അവസാനമായി ബിന്‍ ലാദിനെ കണ്ട പത്രപ്രവര്‍ത്തകനാണദ്ദേഹം. പ്രസ്തുത അഭിമുഖം 'താരീഖുസ്സിര്‍റി' എന്ന പേരില്‍ ഗ്രന്ഥ രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

Related Posts

Columns

തുര്‍ക്കി തെരെഞ്ഞെടുപ്പ്: രണ്ടു ദശകങ്ങള്‍ നീണ്ട എകെപി ഭരണത്തിന് തിരശീല വീഴുമോ?

by എവ്രൻ ബാൾട്ട
13/05/2023
Current Issue

ഭരണഘടനയുടെ ജുഡീഷ്യല്‍ പുനര്‍വ്യാഖ്യാനത്തിലൂടെ ഹിന്ദു രാഷ്ട്രം നിര്‍മിക്കാന്‍ കഴിയുമോ ?

by ആകാര്‍ പട്ടേല്‍
19/04/2023

Don't miss it

Views

മായം ചേര്‍ത്ത ചരിത്രത്താളുകള്‍

13/09/2012
Your Voice

ഖുർആനിൻ്റെ ശാന്തിതീരത്തണഞ്ഞ പ്രതിഭകൾ

13/01/2021
pray.jpg
Hadith Padanam

കണ്‍കുളിര്‍മയേകുന്ന സന്താനങ്ങള്‍

13/01/2015
Views

ഫലസ്തീന്‍ യുവാക്കള്‍ തങ്ങളുടെ ബാധ്യത നിര്‍വഹിക്കുകയാണ്

23/11/2015
modi23.jpg
Onlive Talk

മിസ്റ്റര്‍ മോദി, ഇതിനെല്ലാം ഉത്തരവാദി താങ്കളാണ്

07/12/2016
Views

സോഷ്യല്‍ മീഡിയകള്‍ ഏറ്റെടുത്ത ബഹിഷ്‌കരണ സമരം

15/08/2014
Hamas

മുഹമ്മദ് ളൈഫ്; സയണിസ്റ്റ് ഭീകരരുടെ അന്തകൻ

21/05/2021
siriya.gif
Views

സിറിയ: കക്ഷത്തിലുള്ളത് വീഴാത്ത അഭ്യാസം

16/04/2018

Recent Post

ന്യൂയോര്‍ക് യൂനിവേഴ്‌സിറ്റിയില്‍ ഇസ്രായേലിനെതിരെ തുറന്നടിച്ച് വിദ്യാര്‍ത്ഥിനി; വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്-

02/06/2023

സമസ്ത-സി.ഐ.സി തര്‍ക്കം ഞങ്ങളുടെ വിഷയമല്ല; കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്ന് വഫിയ്യ വിദ്യാര്‍ത്ഥിനികള്‍

02/06/2023

കര്‍ണാടക: മുസ്ലിം സ്ത്രീകള്‍ പ്രസവ യന്ത്രങ്ങളെന്ന് അധിക്ഷേപിച്ച സംഘ്പരിവാര്‍ നേതാവ് അറസ്റ്റില്‍

02/06/2023

ഫോറം ഫോര്‍ മുസ് ലിം വിമന്‍സ് ജെന്‍ഡര്‍ ജസ്റ്റിസിന്‍റെ അനന്തരാവകാശ വിമര്‍ശനങ്ങള്‍

02/06/2023

‘കേരള സ്‌റ്റോറി’ കാണിക്കാമെന്ന വ്യാജേന യുവാവ് 14കാരിയെ പീഡിപ്പിച്ചു 

01/06/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editor Picks Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Opinion Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio

© 2020 islamonlive.in

error: Content is protected !!