Thursday, August 18, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Current Issue Views

ഖത്തറല്ല സൗദികൂടിയാണ് ലക്ഷ്യം

യാസീൻ അഖ്ത്വായ് by യാസീൻ അഖ്ത്വായ്
15/06/2017
in Views
sisi-salman-trump.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഭൗതികമായ മാറ്റവും രാഷ്ട്രീയ മാറ്റവും തമ്മില്‍ കാര്യമായ വ്യത്യാസങ്ങളുണ്ട്. രാഷ്ട്രീയവും സാമൂഹികവുമായ മാറ്റം ഒരുപക്ഷെ, ഭൗതിക മാറ്റത്തെക്കുറിച്ചുള്ള നമ്മുടെ കണക്കുകൂട്ടലുകള്‍ക്കപ്പുറമുള്ള വസ്തുതകള്‍ വഹിക്കുന്നതായിരിക്കും.

മിഡില്‍ ഈസ്റ്റ് ഭൗമ-രാഷ്ട്രീയ മേഖല എന്നത് ധാരാളം വ്യക്തികളുടെയും അജണ്ടകളുടെയും ആസൂത്രണങ്ങളുടെയും, പ്രയോഗപരീക്ഷണ മേഖല കൂടിയാണ്. ഓരോരുത്തര്‍ക്കും അവരവരുടെ പദ്ധതികളുണ്ടെങ്കിലും അവയുടെ ആന്തരിക വ്യതിചലനങ്ങള്‍ മിഡില്‍ ഈസ്റ്റ് നയത്തില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കുവാന്‍ അനുവദിക്കുന്നില്ല. ഒരു ഭീകരസംഘത്തെ മറ്റൊന്നിനെക്കൊണ്ട് പ്രകോപിപ്പിച്ച് ഹിംസ സൃഷ്ടിക്കുന്ന അമേരിക്കക്ക്, അത്തരം ഭീകരസംഘടനകള്‍ ഉണ്ടാക്കിത്തീര്‍ക്കുന്ന നാശങ്ങള്‍ തന്നെ കൈകാര്യം ചെയ്യുന്നതില്‍ വ്യാപൃതരാവേണ്ട അവസ്ഥ ഉരുത്തിരിഞ്ഞിരിക്കുന്നു.

You might also like

ഗസ്സയെ ഇസ്രായേല്‍ വേട്ടയാടുമ്പോള്‍ ഹമാസ് എവിടെയായിരുന്നു?

ഇസ്ലാമിക പ്രസ്ഥാനങ്ങളും രാഷ്ട്രീയ തീരുമാനങ്ങളും

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

യഥാര്‍ത്ഥത്തില്‍, ഇന്നത്തെ മിഡില്‍ ഈസ്റ്റിനു വേണ്ടി ഗുണപരമായ ഒരു പദ്ധതിയും മുന്നോട്ടു വെക്കുവാന്‍ യു.എസിനു സാധിക്കില്ല എന്നത് ഏവര്‍ക്കും അറിയാം. ട്രംപിന്റെ പദവിയുടെ അനിവാര്യത എന്നത് ദിനേനയെന്നോണം അമേരിക്കന്‍ ഏജന്‍സികളും, ലോബികളും നിര്‍മ്മിച്ചെടുത്തുകൊണ്ടിരിക്കുന്ന ഒന്നാണ്. ഉദാഹരണത്തിന്, യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് ട്രംപിന്റെ ഖത്തറിനെക്കുറിച്ചുള്ള ഒരു ട്വീറ്റ് തള്ളിക്കളഞ്ഞിരുന്നു. അതില്‍, സൗദി അറേബ്യന്‍ സന്ദര്‍ശനവേളയില്‍ താനാണ് ഇത്തരമൊരു തീരുമാനം നടപ്പിലാക്കാനംഗീകാരം നല്‍കിയതെന്ന് ട്രംപ് അവകാശപ്പെടുന്നുണ്ട്. ഖത്തറുമായുള്ള ബന്ധം തുടരേണ്ടതുള്ളതിനാല്‍, ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ട്രംപിന് വിരുദ്ധമായി യു.എസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് രംഗത്ത് വരികയും ഖത്തറിന്റെ ബഹിഷ്‌കരണത്തിന് അമേരിക്ക അനുകൂലമല്ല എന്ന് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.

എന്നാല്‍ വിചിത്രമായ ഒരു കാര്യം; വിരളമായി മാത്രമെ അമേരിക്കന്‍ മാധ്യമങ്ങള്‍ ഖത്തറിന്റെ ബഹിഷ്‌കരണം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായുള്ളു. കാരണം വ്യക്തമാണ്. മിഡില്‍ ഈസ്റ്റിലെയോ മറ്റോ പ്രതിസന്ധികളില്‍ (അവയില്‍ ഭൂരിപക്ഷവും യു.എസ്സും സഖ്യകക്ഷികളും സൃഷ്ടിച്ചവയാണെന്നത് ചേര്‍ത്ത് വായിക്കുക) ശ്രദ്ധ ചെലുത്തുവാന്‍ കഴിയാത്തവിധം അമേരിക്ക അതിന്റെ തന്നെ പ്രശ്‌നങ്ങളാല്‍ അസ്വസ്ഥമാണ്. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ തങ്ങളുടെ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിന് അമേരിക്കയെ ആശ്രയിക്കുന്നതില്‍ നിലനില്‍ക്കുന്ന യുക്തിയില്ലായ്മ മനസ്സിലാക്കുവാന്‍ ഈ ഒരൊറ്റ കാര്യം തന്നെ മതിയാവും.

ഖത്തറിനെ ഒറ്റപ്പെടുത്തുന്നതിനായി പ്രഖ്യാപിക്കപ്പെട്ട കാരണങ്ങള്‍ പരിശോധിക്കുമ്പോള്‍ ഒറ്റ നോട്ടത്തില്‍, ഈ നടപടി അതെടുത്തവര്‍ക്ക് തന്നെയാണ് വലിയ ആപത്തുകള്‍ വരുത്തിവെക്കുകയെന്ന് കാണാം. വാസ്തവത്തില്‍, ഖത്തര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ഭീകര സംഘടനയായി മുസ്‌ലിം ബ്രദര്‍ഹുഡിനെയും, ഹമാസിനേയും തരംതിരിക്കുക വഴി വലിയ അബദ്ധമാണവര്‍ പ്രവര്‍ത്തിച്ചിരിക്കുന്നത്.

ഹമാസിനെക്കുറിച്ച് ആരൊക്കെ എന്തൊക്കെപ്പറഞ്ഞാലും, ലോകത്ത് ഒരു മുസ്‌ലിമും അവന്റെ സ്വബോധത്തില്‍ ഹമാസിനെ ഭീകര സംഘടനയായി കാണുകയില്ല. ഹമാസ് എന്നത് ഇസ്രയേലിന്റെ ഫലസ്തീന്‍ – ജറൂസലേം കടന്നാക്രമണത്തിന്റെ ഫലമായി ഉയിരെടുത്ത പ്രതിരോധ പ്രസ്ഥാനമാണ് എന്നത് ലോകത്തിന് അറിവുള്ളതാണ്. ഹമാസ് എന്ന പ്രസ്ഥാനത്തില്‍ എത്തിച്ചേരുന്നത് വരെ മുസ്‌ലിം രാഷ്ട്രങ്ങള്‍ ഫലസ്തീന് വിഷയത്തില്‍ ഉറച്ച നിലപാടെടുത്തിട്ടില്ലായിരുന്നു എന്നതില്‍ സംശയമില്ല.

ഈ രാഷ്ട്രങ്ങള്‍ അനിവാര്യമായും തങ്ങളുടെ ചരിത്രത്തോടും ജനങ്ങളോടും ഇതിനു ഉത്തരം പറയേണ്ടിവരും. ഭാവിയിലെങ്കിലും ഹമാസിനെ സഹായിക്കുന്നതിലൂടെ അവര്‍ക്ക് ഈ പരാജയത്തിന്റെ ഒരു പരിധിവരെയെങ്കിലും നികത്താന്‍ കഴിഞ്ഞേക്കും. ഖത്തര്‍ ഇത്തരത്തില്‍ തങ്ങളുടെ പങ്ക് നിര്‍വ്വഹിക്കാന്‍ ശ്രമിച്ചിട്ടുള്ള വിരളമായ രാഷ്ട്രങ്ങളിലൊന്നാണ്. അതിനാല്‍ തന്നെ ഇസ്‌ലാമിക ലോകത്തിന്റെ വലിയ പിന്തുണയും അഭിനന്ദനവും അര്‍ഹിക്കുന്ന രാഷ്ട്രം കൂടിയാണ് ഖത്തര്‍. പക്ഷെ, അമേരിക്കയുടെ പ്രീതി നേടുന്നതിനായി, ഹമാസിനെ സഹായിക്കുന്നു എന്ന പേര് പറഞ്ഞ്, ഖത്തറിനോട് വഞ്ചനാത്മക സമീപനം സ്വീകരിച്ചിട്ടുള്ള മുഴുവന്‍ രാജ്യങ്ങളും (വ്യക്തികളും, സംഘടനകളും) മനസ്സിലാക്കേണ്ട ഒരു കാര്യം, അവര്‍ക്ക് ഗുണകരമായ ഒന്നുംതന്നെ അമേരിക്കയില്‍നിന്നും ലഭിക്കുകയില്ല. കാരണം, മറ്റുള്ളവരുടെ കാര്യത്തില്‍ ശ്രദ്ധ ചെലുത്താന്‍ കഴിയാത്തവിധം അമേരിക്ക അതിന്റെതന്നെ പ്രശ്‌നങ്ങളാല്‍ സര്‍പ്പിളമായിട്ടാണുള്ളത്.

‘കുര്‍ദിസ്ഥാന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി’യെയും (PKK), ‘ഡെമോക്രറ്റിക് യൂണിയന്‍ പാര്‍ട്ടി’യെയും (PYD), ‘പീപ്പിള്‍സ് പ്രൊട്ടക്ഷന് യൂണിറ്റ്‌സി’നെയും(YPG) പോലുള്ള സംഘങ്ങളെ നിലനിര്‍ത്തിക്കൊണ്ട് തുക്കിക്കെതിരെയുള്ള ഭീകര പ്രവര്‍ത്തനങ്ങളെ സഹായിക്കുന്ന അമേരിക്കക്ക് മറ്റാരുടെയെങ്കിലും മേല്‍ ‘തീവ്രവാദത്തെ പിന്തുണക്കുന്നു’ എന്നാരോപിച്ച് ആളാവാനുള്ള ഒരു അര്‍ഹതയുമില്ല.

യഥാര്‍ത്ഥത്തില്‍, യു. എസ് അതിന്റെ സഖ്യകഷികളുടെ പോലും അവകാശങ്ങള്‍ക്ക് പുല്ലുവില കല്‍പ്പിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ഉയരുന്ന ഒരു ചോദ്യം:’ഏതാണ് കുറഞ്ഞ തോതില്‍ ഹാനികരം, അമേരിക്കയുമായുള്ള ചങ്ങാത്തമോ അതോ വിരോധമോ?’

ഖത്തര്‍ പ്രതിസന്ധി എന്നത് ഇസ്‌ലാമിക രാഷ്ട്രങ്ങളുടെകൂടി പ്രധിസന്ധിയാണ്. അവര്‍ അതിനെ അവര്‍ക്കിടയില്‍തന്നെ പരിഹരിക്കേണ്ടതുണ്ട്. നമ്മുടെ വ്യാഖ്യാനമനുസരിച്ച്, ഖത്തര്‍ പ്രശ്‌നം എന്നത് മേഖലയിലെ സംഘര്‍ഷസാധ്യത വര്‍ദ്ധിപ്പിക്കുന്നതിനായി മുന്‍കൂട്ടി ആസൂത്രണം ചെയ്തുണ്ടാക്കിയ ഒരു പ്രധിസന്ധിയാണ്. അതിനാല്‍, ഈ പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചവര്‍ അത് തങ്ങളെ കൂടുതല്‍ അസ്ഥിരതയിലേക്ക് തള്ളിവിടുന്നതും തങ്ങള്‍ക്ക്തന്നെ യാതൊരു ഉപകാരവും ചെയ്യുന്നതല്ല എന്നും മനസ്സിലാക്കുന്നത് നല്ലതാണ്.

തുര്‍ക്കിയുടെ നിഷ്പക്ഷതയും മധ്യസ്ഥതയും
ഖത്തറുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നുണ്ടായിട്ടു പോലും തുടക്കം തൊട്ടു തന്നെ രംഗം ശാന്തമാക്കാനും ഒരു മധ്യസ്ഥന്റെ റോള്‍ വഹിക്കാനും തുര്‍ക്കി ശ്രമിച്ചു പോന്നു. സൗദി അറേബ്യയാണ് മേഖലയിലെ സുസ്ഥിരതയുടെ പ്രധാന ഘടകങ്ങളിലൊന്നെന്നിരിക്കെ പല വിഷയങ്ങളിലുമുള്ള വിയോജിപ്പുകളെ അവഗണിച്ചുകൊണ്ട് ഇതുവരെയും തുര്‍ക്കി അതിനെ അസ്വസ്ഥമാക്കുവാനിടയുള്ള വ്യവഹാരങ്ങളില്‍ നിന്നെല്ലാം സ്വയം മാറി നില്‍ക്കുകയാണ്.

ഈജിപ്തില്‍ നടന്ന പട്ടാള അട്ടിമറിയെക്കുറിച്ചു ചിന്തിക്കുകയാണെങ്കില്‍, നമ്മള്‍ ഇന്നുദ്ധരിക്കുന്ന മഹാ അസ്ഥിരതകളുടെ ആദ്യ ചുവടുകളായിരുന്നു അത് എന്ന് മനസ്സിലാക്കാന്‍ കഴിയും. അതുപോലെ ഗെസി പ്രതിഷേധങ്ങളുടെ മറവില്‍ തുര്‍ക്കിയിലും ഈജിപ്തിലെ പട്ടാള അട്ടിമറിക്ക് സമാന്തരമായി ഒരു പട്ടാള അട്ടിമറി പദ്ധതി ഇട്ടിരുന്നു എന്ന് നമ്മള്‍ അറിയുന്നു. സൗദി ഈജിപ്തിലെ അട്ടിമറിയെ അനുകൂലിച്ചപ്പോള്‍ തുര്‍ക്കി അതിനെ ശക്തമായി എതിര്‍ക്കുകയാണ് ചെയ്തത്. എന്തിരുന്നാലും സൗദി അറേബ്യ ഈജിപ്ഷ്യന്‍ പട്ടാള അട്ടിമറിയെ അനുകൂലിച്ചു എന്നതിന്റെ പേരില്‍ തുര്‍ക്കി ആ രാജ്യവുമായുള്ള അതിന്റെ ബന്ധം വ്രണപ്പെടുത്തിയില്ല. കാരണം, ഒരു അപകടം, അത് സൗദി അറേബ്യയെയാണ് ലക്ഷ്യം വെക്കുന്നതെങ്കിലും, അതിന്റെ എല്ലാ ദോഷ ഫലങ്ങളും തുര്‍ക്കിയെയും മുഴുവന്‍ മുസ്‌ലിം ലോകത്തെയും ബാധിക്കാന്‍ ഇടയാകും. അതിനാല്‍ അവരുടെ എല്ലാ തര്‍ക്കങ്ങളെയും അവഗണിച്ച്, തുര്‍ക്കിയുടെ സൗദിയുമായുള്ള ബന്ധം ഏറ്റവും ഉയര്‍ന്ന തലത്തില്‍ തന്നെ തുടരേണ്ടതുണ്ട്. മുഴുവന്‍ മുസ്‌ലിം ലോകത്തിന്റെയും ഇണക്കത്തിനും, സമാധാനത്തിനും, സംരക്ഷണത്തിനും വേണ്ടി സൗദിയും തുര്‍ക്കിയും നയിക്കുന്ന നേതൃപരമായ പങ്കിന്റെ കാര്യത്തില്‍ ഇതു വളരെ പ്രധാനമാണ്.

ഗള്‍ഫ് സംഘര്‍ഷത്തില്‍ ഒരു മധ്യസ്ഥന്റെ പങ്കാണ് തുര്‍ക്കി വഹിച്ചതെങ്കിലും, അത് ഖത്തറിന് അനുകൂലമായും സൗദിക്ക് എതിരായുമാണ് നിലകൊണ്ടിട്ടുള്ളത് എന്ന വാദമുന്നയിക്കുന്നവര്‍ സദുദ്ദേശപരമായിട്ടല്ല കാര്യങ്ങളെ നോക്കി കാണുന്നത്. ഒരു പൊരുത്തമില്ലാത്ത പക്ഷപാതിത്വം (saymmteric partialtiy) നിലനില്‍ക്കുകയും, അതില്‍ ഒരു വിഭാഗം മറ്റേതിനെ ഏതാണ്ട് ഇല്ലായ്മ ചെയ്യുമെന്ന അവസ്ഥയിലായിരിക്കുകയും ചെയ്യുമ്പോള്‍ എന്ത് സമീപനമാണ് അവിടെ സ്വീകരിക്കേണ്ടത്? ഒരു വിഭാഗം പൂര്‍ണ്ണമായും ഇല്ലായ്മ ചെയ്യപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ മധ്യസ്ഥത വഹിക്കാന്‍ അവിടെ രണ്ടു ഭാഗങ്ങള്‍ ഉണ്ടാ യിരിക്കുകയില്ല . കൈവരുന്ന ആദ്യത്തെ അവസരത്തില്‍ തന്നെ തങ്ങളുടെ സഖ്യകക്ഷിയെ വിറ്റുതീര്‍ക്കുവാന്‍ തുര്‍ക്കി ഇന്ന് അമേരിക്കയല്ല.

തുര്‍ക്കിയുടെ ചങ്ങാത്തവും വിയോജിപ്പും സത്യസന്ധമാണ്. ‘സെപ്റ്റംബര്‍ 11’ ആക്രമണത്തിന്റെ പേരില്‍ സൗദി അറേബ്യയെ പഴിചാരാനുള്ള യു.എസിന്റെ തീരുമാനത്തെ തുര്‍ക്കി ശക്തമായും പരസ്യമായുമാണ് എതിര്‍ത്തതെന്ന് മറന്നു പോകരുത്. അനീതിയെ നേരിടേണ്ടിവന്ന ഘട്ടത്തില്‍, തുര്‍ക്കി അമേരിക്കക്കെതിരെ സൗദിക്കു വേണ്ടി എഴുന്നേറ്റു നിന്നു. തുര്‍ക്കി സൗദി അറേബ്യയോടെപ്പം തന്നെ തുടര്‍ന്നും നിലകൊള്ളും. അനീതിയെ നേരിടേണ്ടിവന്ന ഖത്തറിനോടൊപ്പം അത് നിലകൊള്ളുന്നത് പോലെ.

ഇത്തരത്തില്‍ അന്യായമായ പ്രചാരണങ്ങളുടെ ഭാഗമായിത്തീരുന്നതിലൂടെ സൗദി ഒരു വലിയ അപകടാവസ്ഥയിലാണ് എത്തപ്പെടുന്നത്. അതുകൊണ്ട് നമ്മുടെ സുഹൃത്തിനോട്, സഹോദര രാജ്യത്തോട്, കാണിക്കാന്‍ കഴിയുന്ന ഏറ്റവും ചങ്ങാത്തവും സാഹോദര്യ പ്രകടനവും എന്തെന്നു വെച്ചാല്‍, അതിനെ അപകടത്തില്‍ നിന്ന് സംരക്ഷിക്കുക എന്നതാണ്.

വിവ: റഖീബ്
Source: middleeastobserver.org

Facebook Comments
യാസീൻ അഖ്ത്വായ്

യാസീൻ അഖ്ത്വായ്

Related Posts

Current Issue

ഗസ്സയെ ഇസ്രായേല്‍ വേട്ടയാടുമ്പോള്‍ ഹമാസ് എവിടെയായിരുന്നു?

by മുഅ്തസിം ദലൂല്‍
10/08/2022
Views

ഇസ്ലാമിക പ്രസ്ഥാനങ്ങളും രാഷ്ട്രീയ തീരുമാനങ്ങളും

by ഇസ്വാം തലീമ
03/07/2022
Views

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

by അപൂര്‍വ്വാനന്ദ്
17/05/2022
Views

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

by ഡോ. റംസി ബാറൂദ്‌
20/04/2022
Views

ഹിജാബ് ധരിക്കുന്നവര്‍ ഇസ്ലാമോഫോബിയയുടെ അപകടസാധ്യതയാണ് തെരഞ്ഞെടുക്കുന്നത്

by അമീന ഇസത്
05/04/2022

Don't miss it

Columns

മല ഇറങ്ങി തെരുവിലെത്തി; നുണപ്രചാരണത്തിലൂടെ വീണ്ടും ഹര്‍ത്താല്‍

14/12/2018
Quran

ഖുർആൻ മഴ – 21

03/05/2021
psychology-islam.jpg
Quran

മനഃശാസ്ത്രം; ഖുര്‍ആനിന്റെയും സുന്നത്തിന്റെയും വെളിച്ചത്തില്‍

01/02/2017
Interview

ഇസ്‌ലാമിന്റെ സന്ദേശം കൊണ്ട് ഇസ്‌ലാമോഫോബിയയെ നേരിടുക

21/03/2014
Counter Punch

മോഡിയുടെ മോടി കൂട്ടാന്‍ ഐ ബി വക അഞ്ചു വെടി!

05/07/2013
Middle East

ഗസ്സയിലെ കശാപ്പ് ഹമാസിനെ പരാജയപ്പെടുത്തില്ല

16/07/2014
islamic-art.jpg
Your Voice

ശഅ്ബാന്‍ 15ന് ശേഷം സുന്നത്ത് നോമ്പ് പാടുണ്ടോ?

19/05/2016
Vazhivilakk

രാത്രി നമസ്കാരം

19/07/2022

Recent Post

‘വാക്കുകള്‍ കിട്ടാതെ തളര്‍ന്നിരിക്കുകയാണ്, ഞാന്‍ മരവിച്ച അവസ്ഥയിലാണുള്ളത്’; പ്രതികരിച്ച് ബില്‍ക്കീസ് ബാനു

18/08/2022

“തുർക്കി സന്ദർശിച്ചതിനാണ് ഭർത്താവിനെ 25 വർഷം തടവിലാക്കിയത്”

18/08/2022
abubaker sidheeq

സാരഥ്യം അബൂബക്കർ സിദ്ദിഖിലേക്ക്

17/08/2022

ന്യൂജഴ്‌സിയിലെ സ്വാതന്ത്ര്യദിനാഘോഷ പ്ലോട്ടിനെതിരെ വ്യാപക പ്രതിഷേധം

17/08/2022

‘ഒരു പ്രതീക്ഷയും ഇല്ല’ സിറിയയില്‍ ആത്മഹത്യ വര്‍ധിക്കുന്നു

17/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!