Thursday, September 28, 2023
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio
No Result
View All Result
Islamonlive.in | The one and only Comprehensive Islamic portal in Malayalam
No Result
View All Result
Home Current Issue Views

ഒരു കുരിശു യുദ്ധമാണ് ബ്ലയര്‍ ആവശ്യപ്പെടുന്നത്

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍ by ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍
30/04/2014
in Views
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ബ്രിട്ടനില്‍ ജീവിക്കുന്ന മുസ്‌ലിംകള്‍ മാധ്യമങ്ങളുടെയും ഡേവിഡ് കാമറൂണ്‍ സര്‍ക്കാറിന്റെയും ഭാഗത്ത് നിന്നുള്ള ആക്രമണത്തിന് നിരന്തരം ഇരയാകുന്നതായി അവിടെ ജീവിക്കുന്ന ഒരാളെന്ന നിലക്ക് എനിക്ക് അനുഭവപ്പെടുന്നുണ്ട്. ഇസ്‌ലാമാണ് മനുഷ്യകുലം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും അപകടവുമെന്ന് വരുത്തി തീര്‍ക്കുകയാണ് അവയുടെയെല്ലാം പൊതുസ്വഭാവം. ഇസ്‌ലാമോ ഫോബിയ അതിന്റെ ഏറ്റവും നീചമായ രൂപത്തില്‍ പ്രതിഫലിക്കുന്ന നാല് നിലപാടുകള്‍ നമുക്ക് പരിശോധിക്കാം. കഴിഞ്ഞ മുപ്പത് ദിവസത്തിനുള്ളിലുണ്ടായ സംഭവങ്ങളാണ് അവ.

1) ഇസ്‌ലാമിക് സ്‌കൂളുകള്‍ക്കെതിരെയുള്ള ബ്രിട്ടീഷ് വിദ്യാഭ്യാസ മന്ത്രി മിഖായേല്‍ ഗോവിന്റെ ആക്രമണം. തീവ്രവാദികളും തീവ്രവാദികളുടെ പ്രൊജക്ടുകളുമാണ് അവയില്‍ നിന്ന് പുറത്തുവരുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
2) ബ്രിട്ടന്റെ മതം ക്രിസ്ത്യാനിസമാണെന്ന പ്രധാനമന്ത്രി ഡേവിഡ് കാമറൂണിന്റെ പ്രസ്താവന. വര്‍ഗീയതയുടെയും വിവേചനത്തിന്റെയും പ്രഖ്യാപനമാണത്. ബ്രിട്ടീഷ് ജനസംഖ്യയുടെ അമ്പത് ശതമാനത്തിലധികം ക്രിസ്ത്യാനികളല്ലാതിരിക്കെയാണിത്.
3) മുസ്‌ലിം ബ്രദര്‍ഹുഡിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഔദ്യോഗികമായി അന്വേഷണം തുടങ്ങിയിരിക്കുകയാണ് ബ്രിട്ടീഷ് സര്‍ക്കാര്‍. സഊദിയിലെ മുന്‍ ബ്രിട്ടീഷ് അംബാസഡര്‍ നേതൃത്വം നല്‍കുന്ന അന്വേഷണ സംഘത്തിന് വിവരങ്ങള്‍ കൈമാറാന്‍ മുസ്‌ലിംകളോടും മുസ്‌ലിംകളല്ലാത്തവരോടും ആവശ്യപ്പെട്ടിരിക്കുന്നു.
4) മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും മിക്ക അറബ് ഭരണകൂടങ്ങളുടെയും ഉപദേശകനും, ഭാവി ഈജിപ്ത് പ്രസിഡന്റ് അബ്ദുല്‍ ഫത്താസ് സീസിയുടെ ഉറ്റ തോഴനുമായ ടോണി ബ്ലയറിന്റെ പരസ്യമായ ആരോപണമാണ് മറ്റൊന്ന്. പടിഞ്ഞാറിന്റെയും ലോകത്തിന്റെയും സുസ്ഥിരതക്ക് ഏറ്റവും വലിയ ഭീഷണി ഉയര്‍ത്തുന്ന ഇസ്‌ലാമിക് ഫണ്ടമെന്റലിസമാണെന്നാണ് ബ്ലയറിന്റെ ആരോപണം. അതിന്റെ അപകടം അവസാനിപ്പിക്കുന്നതിന് അതിനെതിരെ ഒരു ലോകയുദ്ധം തന്നെ ഉണ്ടാക്കുന്നതിന് പുടിന്റെ റഷ്യയോടൊപ്പം ഒരു ഐക്യമുന്നണി രൂപപ്പെടുത്താനും അദ്ദേഹം ആവശ്യപ്പെട്ടിരിക്കുന്നു. ഇസ്‌ലാമിനെ സുന്നി-ശിയാ എന്ന് വേര്‍തരിച്ചല്ല, രണ്ടും അപകടമാണെന്ന തരത്തിലാണ് ബ്ലയറിന്റെ ആക്രമണം.

You might also like

കശ്മീരിന്റെ കദനവും കണ്ണീരും: സ്മൃതി നാശം സംഭവിക്കാത്തവര്‍ക്ക് ചില ഓർമ്മപ്പെടുത്തലുകൾ

രണ്ട് ഹിജാബ് കേസുകള്‍ രണ്ട് നിലപാടുകള്‍

മുസ്‌ലിം ബ്രദര്‍ഹുഡിനെതിരെ അന്വേഷണം നടത്തുന്നതിന് ബ്രിട്ടന് മേല്‍ ചില അറബ് രാഷ്ട്രങ്ങളും സമ്മര്‍ദം ചെലുത്തിയിട്ടുണ്ടെന്നതാണ് ഏറെ ദുഖകരം. തങ്ങളുടെ ഇഖ്‌വാന്‍ വിരുദ്ധ അജണ്ടയുടെ ഭാഗമായിട്ടാണവരത് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇഖ്‌വാന്‍ ഇഖ്‌വാനേതര വേര്‍തിരിവൊന്നും ഇല്ലാതെ മുഴുവന്‍ മുസ്‌ലിംകള്‍ക്കും എതിരെ ആക്രമണം നടത്തുന്നതിന് ലഭിച്ചിരിക്കുന്ന ഒരു പച്ചക്കൊടിയായിട്ടാണ് ബ്രിട്ടന്‍ ഇതിനെ കാണുന്നു് എന്നതാണ് വസ്തുത.

ഇതിന്റെ ഫലമായി മിതനിലപാടുകള്‍ മാത്രം സ്വീകരിച്ച് പ്രവര്‍ത്തിക്കുന്നവയായിട്ടും, ബ്രിട്ടനിലെ നിരവധി ഇസ്‌ലാമിക് സെന്ററുകള്‍ ഉപരോധിക്കപ്പെട്ടിരിക്കുന്നു. സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റികളിലും ബിസിനസ് രംഗത്തും മികച്ച് നില്‍ക്കുന്നവരാണ് അതിന്റെ ആളുകള്‍ എന്നതാണ് തീവ്രവലുതു പക്ഷ വിഭാഗങ്ങളെ അവക്കെതിരെ ആക്രമണങ്ങള്‍ നടത്താന്‍ പ്രേരിപ്പിക്കുന്നത്. മാധ്യമങ്ങളുടെ ശക്തമായ മുസ്‌ലിം വിരുദ്ധ പ്രചരണത്തിന്റെ ഫലമായി മുസ്‌ലിംകളുടെ കച്ചവടസ്ഥാപനങ്ങളും മസ്ജിദുകളും സ്ഥാപനങ്ങളും ഇത്തരം ആക്രമണങ്ങള്‍ക്ക് വിധേയമായി കൊണ്ടിരിക്കുന്നു.

മുസ്‌ലിം കുടുംബങ്ങളോട് തങ്ങളുടെ മക്കളെ സിറിയയില്‍ ജിഹാദിന് അയക്കരുതെന്നും, തീവ്രവാദ ആശയങ്ങളുമായി അവര്‍ മടങ്ങി വന്ന് ബ്രിട്ടനില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും മാധ്യമങ്ങളിലൂടെ ബ്രിട്ടീഷ് ഗവണ്‍മെന്റ് ആവശ്യപ്പെടുന്നു. സിറിയന്‍ പ്രതിപക്ഷത്തിന് ആയുധം നല്‍കുന്നതിനുള്ള വിലക്ക് നീക്കാന്‍ സമ്മര്‍ദം ചെലുത്തുന്നത് തങ്ങളും സഖ്യകക്ഷിയായ ഫ്രാന്‍സുമാണെന്ന് അവര്‍ വിസ്മരിച്ചിരിക്കുന്നു. പോരാട്ട സംഘങ്ങളോടൊപ്പം ചേരാന്‍ മുസ്‌ലിം യുവാക്കളെ പ്രേരിപ്പിക്കുന്നതും അവര്‍ തന്നെ. കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ അഫ്ഗാന്‍ ജിഹാദിന്റെ കാലത്തും ഇതുതന്നെയായിരുന്നു അവര്‍ ചെയ്തത്.

മുസ്‌ലിംകള്‍ക്കെതിരെ ഒരു മൂന്നാം ലോകയുദ്ധത്തിന് ബഹളം വെക്കുകയാണ് ടോണി ബ്ലയര്‍. സിറിയയില്‍ സൈനികമായി ഇടപെടുന്നില്ലെങ്കില്‍ പടിഞ്ഞാറ് വലിയ വിലയൊടുക്കേണ്ടി വരുമെന്ന് പറഞ്ഞതും ബ്ലയര്‍ തന്നെയായിരുന്നു. അസദിനെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ പോരാടുന്ന മുസ്‌ലിം സംഘങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിന് അസദുമായി സമാധാന കരാറുണ്ടാക്കാനാണ് അയാളിപ്പോള്‍ ആവശ്യപ്പെടുന്നത്. ഒന്നുകില്‍ തീവ്രരാഷ്ട്രീയ ഇസ്‌ലാം അല്ലെങ്കില്‍ സേച്ഛാധിപത്യം എന്നീ രണ്ട് സാധ്യതകളാണ് പടിഞ്ഞാറിന്റെ മുമ്പില്‍ ബ്ലയര്‍ വെക്കുന്നത്. രണ്ടാമത്തേത് തെരെഞ്ഞെടുക്കാന്‍ ബ്ലയര്‍ ഉപദേശിക്കുകയും ചെയ്യുന്നു. അയാളുടെ മനസ്സില്‍ നിലകൊള്ളുന്ന ഇസ്‌ലാം വിരോധമാണ് അതിലൂടെ പ്രകടമാവുന്നത്.

ചുരുക്കത്തില്‍ ഒരിക്കല്‍ അവര്‍ നമ്മോട് സ്വേച്ഛാധിപത്യത്തിന്റെ പേരില്‍ യുദ്ധം ചെയ്തു, പിന്നെ രാഷ്ട്രീയ ഇസ്‌ലാമിന്റെ പേരിലും, മൂന്നാമതായി ഇസ്രയേലിനും അതിന്റെ താല്‍പര്യങ്ങള്‍ക്കും അപകടമായതിനാലും. വര്‍ഗത്തിന്റെയും രാഷ്ട്രീയത്തിന്റെയും പേരില്‍ നടക്കുന്ന വിയോജിപ്പുകളെ അവര്‍ പരമാവധി ചൂഷണം ചെയ്തു. അതിലൂടെ നമ്മുടെ നാടിന്റെ സമ്പത്ത് കൊള്ള ചെയ്യുകയും സുസ്ഥിരത നശിപ്പിക്കുകയും ഐക്യം തകര്‍ക്കുകയും ചെയ്തു. അറബ് ഭരണകൂടങ്ങള്‍ ഇത് ചെറുക്കണമെന്നാണ് നാം ആഗ്രഹിക്കുന്നത്. എന്നാല്‍ നാം വളരെയധികം പിന്നോട്ടടിച്ചിരിക്കുന്നു. കാരണം മിക്ക ഭരണകൂടങ്ങളുടെയും താല്‍പര്യം തങ്ങളുടെ ഭരണം നിലനിര്‍ത്തുക എന്നതില്‍ പരിമിതപ്പെട്ടിരിക്കുന്നു. അതിനിടയില്‍ സമുദായത്തിന്റെ ഉണര്‍ച്ചയും പുരോഗതിയും ഭാവിയും ഒരു പ്രശ്‌നമേ ആവുന്നില്ല.

അടിച്ചമര്‍ത്തലുകളും പീഡനങ്ങളും ഭരണകൂടത്തിന്റെ തോന്നിവാസങ്ങളും സാമൂഹികവും സാമ്പത്തികവുമായ പ്രശ്‌നങ്ങളും രാഷ്ട്രീയ ഇസ്‌ലാമിന്റെ ശക്തി വര്‍ധിപ്പിച്ചിരിക്കുന്നു. പാശ്ചാത്യ ‘ജനാധിപത്യ’ വാദികള്‍ അതിനെതിരെ തിരിഞ്ഞിരിക്കുന്നതിന്റെ കാരണവും അത് തന്നെയാണ്.

വിവ : അഹ്മദ് നസീഫ്‌

Facebook Comments
Post Views: 15
ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

1950-ല്‍ ഗസ്സയില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ജോര്‍ദാനിലേക്കും അവിടെ നിന്ന് കൈറോവിലേക്കും പോയി. കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. അവിടത്തെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും വിവര്‍ത്തനത്തില്‍ ഡിപ്ലോമ കരസ്ഥമാക്കി. ശേഷം ലിബിയയിലെ ബലാഗ് പത്രത്തിലും, സൗദിയിലെ മദീന പത്രത്തിലും പ്രവര്‍ത്തിച്ചു. 1978 മുതല്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കി. ശര്‍ഖുല്‍ ഔസത്തില്‍ ജോലിചെയ്തു. 1989 മുതല്‍ ഖുദ്‌സുല്‍ അറബിയുടെ എഡിറ്ററും സ്ഥിരം എഴുത്തുകാരനുമായിരുന്നു. അമേരിക്കന്‍ വിരുദ്ധ നിലപാട് കാരണത്താല്‍ പ്രസിദ്ധമാണ് പ്രസ്തുത പത്രം. ബാഹ്യ സമ്മര്‍ദങ്ങളെ തുടര്‍ന്ന് 2013 ജൂലൈ 9-ന് എഡിറ്റോറിയല്‍ ലേഖനത്തിലൂടെ വായനക്കാരോട് അല്‍-ഖുദ്‌സ് പത്രത്തില്‍ നിന്നുള്ള തന്റെ രാജി തീരുമാനം അറിയിച്ചു. തുടര്‍ന്ന് 'റഅ്‌യുല്‍യൗം' പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തു.1996-ല്‍ ഉസാമ ബിന്‍ ലാദിനുമായി അദ്ദേഹത്തിന്റെ ഒളിത്താവളത്തില്‍ വെച്ച് അഭിമുഖം നടത്തുകയുണ്ടായി അദ്ദേഹം. അഫ്ഗാനിയുടെ വേഷത്തില്‍ പര്‍വത നിരകള്‍ താണ്ടിയാണ് അദ്ദേഹം അഭിമുഖം നേടിയെടുത്തത്. ഇദ്ദേഹത്തന്റെ ലേഖനങ്ങളും, അഭിമുഖങ്ങളും ലോകരാഷ്ട്രീയ വൃത്തങ്ങളില്‍ വളരെയധികം വിവാദങ്ങളും ചര്‍ച്ചകളും സൃഷ്ടിച്ചിട്ടുണ്ട്. അറബ് വിദേശ ചാനലുകളില്‍ സ്ഥിരസാന്നിധ്യമാണ് അദ്ദേഹം. അവസാനമായി ബിന്‍ ലാദിനെ കണ്ട പത്രപ്രവര്‍ത്തകനാണദ്ദേഹം. പ്രസ്തുത അഭിമുഖം 'താരീഖുസ്സിര്‍റി' എന്ന പേരില്‍ ഗ്രന്ഥ രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

Related Posts

Current Issue

കശ്മീരിന്റെ കദനവും കണ്ണീരും: സ്മൃതി നാശം സംഭവിക്കാത്തവര്‍ക്ക് ചില ഓർമ്മപ്പെടുത്തലുകൾ

26/09/2023
Views

രണ്ട് ഹിജാബ് കേസുകള്‍ രണ്ട് നിലപാടുകള്‍

13/09/2023
Prime Minister Narendra Modi visiting the Shwedagon Pagoda
Current Issue

മ്യാൻമർ- എന്തുകൊണ്ടാണ് ഇന്ത്യ സൈനിക ഭരണകൂടത്തെ എതിർക്കാത്തത്

11/09/2023

Recent Post

  • കൃഷ്ണഭക്ത സംഘടന കൊടുംവഞ്ചകര്‍, പശുക്കളെ കശാപ്പുകാര്‍ക്ക് വില്‍ക്കുകയാണ്: മനേക ഗാന്ധി – വീഡിയോ
    By webdesk
  • ഡല്‍ഹിയില്‍ മുസ്ലിം യുവാവിനെ കെട്ടിയിട്ട് അടിച്ചുകൊന്നു
    By webdesk
  • ഇറാഖില്‍ വിവാഹ പാര്‍ട്ടിക്കിടെ തീപിടിത്തം; 113 മരണം
    By webdesk
  • ഹിന്ദി ബെല്‍റ്റില്‍ സീറ്റ് വര്‍ധന ലക്ഷ്യമിട്ടുള്ള മോദിയുടെ വനിത സംവരണം
    By ശുഐബ് ദാനിയേല്‍
  • കശ്മീരിന്റെ കദനവും കണ്ണീരും: സ്മൃതി നാശം സംഭവിക്കാത്തവര്‍ക്ക് ചില ഓർമ്മപ്പെടുത്തലുകൾ
    By പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editor Picks Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Life Middle East News News & Views Onlive Talk Opinion Parenting Personality Politics Pravasam Profiles Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Kids Zone
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editor Picks
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Multimedia
    • videos
    • Audio

© 2020 islamonlive.in

error: Content is protected !!