Sunday, May 22, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Current Issue Views

ഇറാഖിനെ കാത്തിരിക്കുന്നത് എന്ത്?

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍ by ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍
14/06/2014
in Views
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

വിമത സായുധ വിഭാഗമായ ഐ.എസ്.ഐ.എല്‍ (ഇസ്‌ലാമിക് സ്‌റ്റേറ്റ് ഓഫ് ഇറാഖ് ആന്റ് ലാവന്ത)ന്റെ നേതൃത്വത്തിലുള്ള വിമത പോരാട്ടം നഗങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് മുന്നേറുമ്പോള്‍ ഇറാഖ് പൂര്‍ണമായ തകര്‍ച്ചയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അബൂബക്കര്‍ ബഗ്ദാദിയുടെ നേതൃത്വത്തിലുള്ള ഐ.എസ്.ഐ.എലും സദ്ദാം ഹുസൈന്റെ കാലത്ത് വൈസ്പ്രസിഡന്റായിരുന്ന ഇസ്സത്ത് ഇബ്രാഹീമിന്റെ നേതൃത്വത്തിലുള്ള മുന്‍ സൈനിക ഉദ്യോഗസ്ഥരടങ്ങുന്ന ഐക്യ സംഘവും ഒരുമിച്ച് നടത്തുന്ന അക്രമണത്തിലൂടെ മൂസില്‍, തിക്രീത് എന്നീ രണ്ട് പ്രമുഖ പ്രവിശ്യകള്‍ ഇതിനകം വിമത അധീനതയിലായി കഴിഞ്ഞു. വിമത സേന ഇപ്പോള്‍ തലസ്ഥാനമായ ബഗ്ദാദിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്.

വിമത അക്രമണം ശക്തിപ്പെട്ടതിനെ തുടര്‍ന്ന് രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിക്കാനുള്ള പ്രധാനമന്ത്രി നൂരീ മാലികിയുടെ നീക്കത്തിന് ഇന്നലെ പാര്‍ലമെന്റ് തന്നെ കടിഞ്ഞാണിട്ടു. പാര്‍ലമെന്റിന്റെ പകുതി പേരുടെ പോലും പിന്തുണ ലഭിക്കാതെ പ്രസ്തുത നീക്കം പരാജയപ്പെട്ടത് ഭരണ കക്ഷിയില്‍ തന്നെയുള്ള ഭിന്നതയാണ് തുറന്ന് കാട്ടുന്നത്. രാജ്യം ഗുരുതരമായ പ്രതിസന്ധിയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ പോലും പാര്‍ലമെന്റിന്റെ പിന്തുണ നേടാനായില്ലെങ്കില്‍ പിന്നെപ്പോഴാണ് പിന്തുണ നേടാന്‍ സാധിക്കുക?

You might also like

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

ഹിജാബ് ധരിക്കുന്നവര്‍ ഇസ്ലാമോഫോബിയയുടെ അപകടസാധ്യതയാണ് തെരഞ്ഞെടുക്കുന്നത്

സിറിയൻ യുദ്ധമാണ് ഉക്രൈൻ അധിനിവേശത്തിൽ റഷ്യക്ക് കരുത്ത് പകർന്നത്

ഇറാഖിന്റെ വിഭജനം അതിന്റെ അന്തിമഘട്ടത്തിലേക്ക് നീങ്ങുകയാണെന്നാണ് പുതിയ സംഭവവികാസങ്ങള്‍ നല്‍കുന്ന സൂചന. ശിഈ, സുന്നീ, കുര്‍ദ് എന്നിങ്ങനെ രാജ്യം പലതായി വിഭജിക്കപ്പെടുന്നതിലൂടെ ഇപ്പോള്‍ ലിബിയയില്‍ നടക്കുന്നതിനേക്കാള്‍ വലിയ രക്തരൂക്ഷിതമായ കലാപങ്ങള്‍ക്കായിരിക്കും ഇറാഖ് പിന്നീട് സാക്ഷിയാകേണ്ടി വരിക. റോമന്‍ അധിനിവേശത്തിന് ശേഷം ഇറ്റലിയില്‍ സംഭവിച്ചത് പോലെ പ്രാദേശിക ഭരണകൂടങ്ങള്‍ക്ക് വേണ്ടിയുള്ള മുറവിളിയും സമീപഭാവിയില്‍ തന്നെ ഇറാഖില്‍ ശക്തമാകും. അഥവാ മൂസിലും ബസ്വറയും ബഗ്ദാദും കര്‍ബലയും പ്രത്യേകം പ്രത്യേകം രാജ്യങ്ങളായി മാറുന്ന അവസ്ഥയിലേക്കാണ് ഇറാഖ് നീങ്ങിക്കൊണ്ടിരിക്കുന്നത്.

ഇറാഖിപ്പോള്‍ രണ്ട് വലിയ ആഭ്യന്തര യുദ്ധങ്ങളുടെ വക്കിലാണ് നില്‍ക്കുന്നത്. എപ്പോള്‍ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാവുന്ന ഈ ആഭ്യന്തര യുദ്ധങ്ങള്‍ ‘പുതിയ ഇറാഖി’ന്റെ രണ്ടാം എഡിഷന്റെ രൂപീകരണത്തിന് മാത്രമായിരിക്കില്ല കാരണമാകുക, മറിച്ച് അറബ്-മിഡില്‍ ഈസ്റ്റ് മേഖലയെ മൊത്തത്തില്‍ ഈ ആഭ്യന്തര യുദ്ധങ്ങള്‍ പിടിച്ചുലക്കും.

സുന്നികള്‍ക്കും ശിആക്കള്‍ക്കും ഇടയിലുണ്ടാകാന്‍ പോകുന്ന ആഭ്യന്തര യുദ്ധമാണ് ഒന്നാമത്തേത്. ഇപ്പോള്‍ സിറിയയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത് പോലെ ഇറാന്‍ – സഊദി പോരിനായിരിക്കും ഇത് വഴിവെക്കുക.

രണ്ടാമത്തേത് വംശീയ സംഘട്ടനമാണ്. അഥവാ കുര്‍ദുകളും അറബികളും തമ്മിലുള്ള യുദ്ധം. നൂരി മാലികി സര്‍ക്കാറിന്റെ നിസ്സഹായവസ്ഥ മുതലെടുത്ത് കുര്‍ദ് ഭൂരിപക്ഷ പ്രദേശമായ കിര്‍ക്കുക് അക്രമിച്ച ഐ.എസ്.ഐ.എല്‍  സേനയെ കുര്‍ദുകള്‍ പരാജയപ്പെടുത്തുകയും കിര്‍ക്കുകിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും ചെയ്തിട്ടുണ്ട്.

സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ അസദ് സര്‍ക്കാറിനോടൊപ്പം ചേര്‍ന്ന് നിന്ന് പോരാട്ടത്തിനിറങ്ങാന്‍ ലെബനാനിലെ ഹിസ്ബുല്ല നിര്‍ബിന്ധതരായ പോലെ ഇറാഖിലെ വംശീയ യുദ്ധത്തില്‍ ഇടപെടാന്‍ ഇറാനും നിര്‍ബന്ധിക്കപ്പെടും. സിറിയന്‍ ആഭ്യന്തര യുദ്ധത്തില്‍ ഭരണകൂടത്തെ സാമ്പത്തികമായും സായുധമായും പിന്തുണക്കുന്ന ഇറാന് ഇറാഖിലും സമാനമായ ഇടപെടല്‍ നടത്തേണ്ടിവരും. ഇറാനെ സംബന്ധിച്ചിടത്തോളം വലിയ പ്രതിസന്ധിയായിരിക്കും ഇത് സൃഷ്ടിക്കുക.

ബഗ്ദാദും കര്‍ബലയും ലക്ഷ്യം വെച്ച് നീങ്ങാന്‍ ഐ.എസ്.ഐ.എല്‍ നേതാക്കള്‍ തങ്ങളുടെ പോരാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. അതേസമയം, നൂരീ മാലികിയുടെയും ഇറാന്റെയും സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പിരിച്ചു വിട്ട പോരാട്ട വിഭാഗമായ ‘മെഹ്ദി സേന’യെ പുനരുജ്ജീവിപ്പിക്കുമെന്ന് മുഖ്തദ സദറും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മെഹ്ദി സേനക്ക് പുറമെ ഹിസ്ബുദ്ദഅ്‌വ, കതാഇബ് അബ്ബാസ്, അസ്വാഇബ് അഹ്‌ലുല്‍ ഹഖ് തുടങ്ങിയ നിരവധി സായുധ ഗ്രൂപ്പുകളും ശിഈ പക്ഷത്ത് പോരാട്ടത്തിന് തയ്യാറായി നില്‍ക്കുന്നുണ്ട്. വംശീയ സംഘര്‍ഷം ശക്തി പ്രാപിക്കുന്ന പക്ഷം രാജ്യത്തിന്റെ രാഷ്ട്രീയ മേഖലയെയും അത് പിടിച്ചു കുലുക്കും. വംശീയ-ഗോത്ര അടിസ്ഥാനത്തിലാണ് ഇറാഖിലെ ഭരണഘടനാ പദവികള്‍ വീതംവെക്കപ്പെട്ടിട്ടുള്ളത്. വംശീയ സംഘര്‍ഷം വ്യത്യസ്ത വിഭാഗങ്ങള്‍ തമ്മിലുള്ള സഹകരണത്തിന് അന്ത്യം കുറിക്കുകയും ജനജീവിതം ദുസ്സഹമാക്കുകയും ചെയ്യും. ഇതുവഴി ഏറ്റവും വലിയ രാഷ്ട്രീയ നഷ്ടം സംഭവിക്കാന്‍ പോകുന്നത് പ്രധാനമന്ത്രി നൂരീ മാലികിക്കായിരിക്കും. വംശീയ സംഘര്‍ഷം രാഷ്ട്രീയ രംഗത്തെ ബാധിച്ചാല്‍ അദ്ദേഹത്തിന്റെ പ്രധാനമന്ത്രി പദം നഷ്ടപ്പെടുമെന്നതും ഏറക്കുറെ ഉറപ്പാണ്.

മൂന്നാമതും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട നൂരീ മാലികി സുന്നീ വിഭാഗത്തെ മുഖ്യധാരയില്‍ നിന്ന് അകറ്റി വംശീയ പക്ഷപാതിത്വം കാണിച്ചതും, ദേശീയ ഐക്യം രൂപപ്പെടുത്തി പരസ്പര വിശ്വാസത്തിലും സഹകരണത്തിലും അടിസ്ഥാനമാക്കിയുള്ള ഒരു ആധുനിക രാഷ്ട്രം കെട്ടിപ്പടുക്കുന്നതില്‍ പരാജയപ്പെട്ടതുമാണ് ഇപ്പോഴത്തെ സംഘര്‍ഷത്തിന് നിധാനമായ പ്രധാന കാരണം. വംശീയ നിലപാടിന്റെ ഭാഗമായി സൈന്യത്തില്‍ നിന്ന് നിരവധി പേരെ പിരിച്ചു വിട്ടിരുന്നു. സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ട ഉദ്യോഗസ്ഥരാണ് ഇപ്പോള്‍ വിമത സേനക്ക് നേതൃത്വം നല്‍കുന്നത്. അമേരിക്കയുടെയും അറബ്-തുര്‍ക്കി സഹായത്തോടെയും വിമത സേനയെ അടിച്ചമര്‍ത്താന്‍ മാലികി നടത്തിയ ശ്രമങ്ങളെല്ലാം അമ്പേ പരാജയമായിരുന്നു എന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തെളിയിച്ചു കൊണ്ടിരിക്കുന്നത്. ഇറാഖ് സൈന്യത്തെ പരാജയപ്പെടുത്തി മേഖലയില്‍ പുതിയ ആധിപത്യം സ്ഥാപിക്കാനുള്ള വിമതരുടെ ശക്തിയും പുതിയ നീക്കത്തിലൂടെ വ്യക്തമാകുന്നുണ്ട്.

ഐ.എസ്.ഐ.എല്‍ ഇറാഖിന്റെയും സിറിയയുടെയും അതിര്‍ത്തികള്‍ക്കുള്ളില്‍ ഒതുങ്ങി നില്‍ക്കുമെന്ന് ഞാന്‍ കരുതുന്നില്ല. പടിഞ്ഞാറ് നിന്നും പൗരസ്ത്യ നാടുകളില്‍ നിന്നും, ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളില്‍ നിന്നെല്ലാമുള്ള പോരാളികളെയും ഇവര്‍ തങ്ങളുടെ ഭാഗമാക്കാന്‍ സാധ്യതയുണ്ട്. ഇറാഖിന്റെയും സിറിയയുടെയും അതിര്‍ത്തികള്‍ ഭേദിച്ച് പ്രവിശാലമായ ഒരു ഇസ്‌ലാമിക ഖിലാഫത്തിന്റെ സ്ഥാപനമാണ് ഇവര്‍ ലക്ഷ്യം വെക്കുന്നതെന്ന് ഞാന്‍ കരുതുന്നു. അതേസമയം, സമ്പത്തും ആയുധവും ധാരാളമായി ഇവരുടെ കൈയ്യില്‍ കുന്നുകൂടുന്നതാണ് ഏറ്റവും വലിയ അപകടം. മൂസിലും തിക്രീതും കീഴ്‌പ്പെടുത്തിയ ശേഷം അവിടങ്ങളിലെ ബാങ്കുകളില്‍ നിന്നും അര ബില്യണ്‍ ഡോളറാണ് ഐ.എസ്.ഐ.എല്‍ കരസ്ഥമാക്കിയത്. അതോടൊപ്പം ഇവിടങ്ങളിലെ സൈനിക ആസ്ഥാനങ്ങളില്‍ നിന്ന് അമേരിക്കന്‍ നിര്‍മ്മിത അത്യാധുനിക ആയുധങ്ങള്‍ വിമത സേന കൈവശപ്പെടുത്തിയിട്ടുണ്ട്. ഇതുണ്ടാക്കുന്ന അപകടം വലുതായിരിക്കും. കേവലം 800 ഓളം വരുന്ന സായുധ ശേഷി നന്നേ കുറഞ്ഞ വിമത സൈന്യമാണ് അത്യാധുനിക സായുധ ശേഷിയുള്ള ഇറാഖീ സൈന്യത്തെ മൂസിലിലും തിക്രീതിലും പരാജയപ്പെടുത്തിയത്. അതിനുള്ള കാരണം മറ്റൊന്നുമല്ല. ഇറാഖ് സൈന്യത്തിന്റെ കേന്ദ്രത്തിലും ചെക്കുപൊയിന്റുകളിലും സ്വയം പൊട്ടിത്തെറിക്കാന്‍ സന്നദ്ധമായിട്ടാണ് വിമത സേന വന്നത്. എന്നാല്‍ നൂരീ മാലികിക്ക് വേണ്ടി സ്വയം പൊട്ടിത്തെറിക്കാന്‍ ഒരു ഇറാഖീ സൈനികനും തയ്യാറാവുമായിരുന്നില്ല. അതുകൊണ്ട് തന്നെ അവര്‍ വിമത സേനയോട് ഏറ്റുമുട്ടാന്‍ നില്‍ക്കാതെ പിന്തിരിഞ്ഞോടുകയായിരുന്നു.

2003 ല്‍ അറബ് ഭരണാധികാരികളുടെ പിന്തുണയോടെ നടന്ന അമേരിക്കയുടെ ഇറാഖ് അധിനിവേശം മറക്കാന്‍ നമുക്ക് സാധ്യമല്ല. ഇപ്പോള്‍ ഇറാഖും ഇറാഖ് ജനതയും അനുഭവിക്കുന്ന ഈ ദുരന്തത്തിന്റെ പ്രഥമ ഉത്തരവാദിത്വം അമേരിക്കന്‍ അധിനിവേശത്തിന് തന്നെയാണ്. ഇറാഖിലേക്കുള്ള യു.എന്നിന്റെ പ്രത്യേക ദൂതനായിരുന്ന അഖ്ദര്‍ ഇബ്രാഹീമിയുടെ നിര്‍ദ്ദേശ പ്രകാരം സൈന്യത്തില്‍ നിന്നും പ്രമുഖരായ നിരവധി പേരെ പിരിച്ചു വിട്ട അമേരിക്കന്‍ സൈനിക മേധാവി പോള്‍ ബ്രമറാണ് ഇറാഖീ ജനതക്കിടയില്‍ ഈ വംശീയ വികാരത്തിന്റെ വിത്ത് പാകുകയും അതിനെ വളര്‍ത്തിക്കൊണ്ടുവരികയും ചെയ്തത്. (ഇബ്രാഹീമി പിന്നീട് തന്റെ നടപടിയില്‍ ഖേദം പ്രകടിപ്പിച്ചിരുന്നു). അന്ന് സൈന്യത്തില്‍ നിന്നും പിരിച്ചു വിട്ടവരാണ് ഇന്ന് രാജ്യത്തെ പിച്ചിച്ചീന്തി കൊണ്ടിരിക്കുന്ന ആഭ്യന്തര വംശീയ യുദ്ധങ്ങള്‍ക്ക് നേതൃത്വം കൊടുത്തു കൊണ്ടിരിക്കുന്നത്.

മുറിവില്‍ ഇനിയും കുത്തിനോവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല, ഈ ലേഖനം അവസാനിപ്പിക്കും മുമ്പ് എനിക്കൊന്നേ പറയാനുള്ളൂ. നിരവധി പേര്‍ക്ക് വിയോജിപ്പുണ്ടാകുമെന്ന് മനസ്സിലാക്കി കൊണ്ട് തന്നെ ഞാന്‍ പറയുന്നു, ഇറാഖിലെ ശിയാക്കളാകട്ടെ, സുന്നികളാകട്ടെ, കുര്‍ദുകളാകട്ടെ, അമേരിക്കന്‍ അധിനിവേശത്തിന് മുമ്പുള്ള അവസ്ഥയെ അവരെല്ലാവരും മാനിക്കുന്നവരാണ്, അഥവാ സദ്ദാം ഹുസൈന്റെ ഭരണത്തെ. എതിരാളികളുടെ കാഴ്ച്ചപ്പാട് പ്രകാരം സദ്ദാമിന് എന്തൊക്കെ പോരായ്മകളുണ്ടായിരുന്നെങ്കിലും അദ്ദേഹം വംശീയ വാദിയല്ലാത്ത ഒന്നാന്തരം ഇറാഖിയായിരുന്നു. ഇറാഖിന്റെ അറബ് വ്യക്തിത്വം കാത്തുസൂക്ഷിച്ച് അയല്‍ രാജ്യങ്ങളുമായി സഹകരണത്തോടെയും സഹവര്‍ത്തിത്വത്തോടെയും നിലകൊണ്ട് ഇറാഖിനെ ശക്തമായ രാഷ്ട്രമാക്കണമെന്നും അറബ്-മുസ്‌ലിം ജനതയെ വിജയിപ്പിക്കണമെന്നും ആഗ്രഹിച്ച വ്യക്തിയായിരുന്നു സദ്ദാം. പടിഞ്ഞാറിനും ഇസ്രയേലിനും അത് വെല്ലുവിളി ഉയര്‍ത്തും എന്നതുകൊണ്ട്  തന്നെയാണ് അവര്‍ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തി ഇല്ലാതാക്കിയതും.

വിവ : ജലീസ് കോഡൂര്‍

Facebook Comments
ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

1950-ല്‍ ഗസ്സയില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ജോര്‍ദാനിലേക്കും അവിടെ നിന്ന് കൈറോവിലേക്കും പോയി. കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. അവിടത്തെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും വിവര്‍ത്തനത്തില്‍ ഡിപ്ലോമ കരസ്ഥമാക്കി. ശേഷം ലിബിയയിലെ ബലാഗ് പത്രത്തിലും, സൗദിയിലെ മദീന പത്രത്തിലും പ്രവര്‍ത്തിച്ചു. 1978 മുതല്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കി. ശര്‍ഖുല്‍ ഔസത്തില്‍ ജോലിചെയ്തു. 1989 മുതല്‍ ഖുദ്‌സുല്‍ അറബിയുടെ എഡിറ്ററും സ്ഥിരം എഴുത്തുകാരനുമായിരുന്നു. അമേരിക്കന്‍ വിരുദ്ധ നിലപാട് കാരണത്താല്‍ പ്രസിദ്ധമാണ് പ്രസ്തുത പത്രം. ബാഹ്യ സമ്മര്‍ദങ്ങളെ തുടര്‍ന്ന് 2013 ജൂലൈ 9-ന് എഡിറ്റോറിയല്‍ ലേഖനത്തിലൂടെ വായനക്കാരോട് അല്‍-ഖുദ്‌സ് പത്രത്തില്‍ നിന്നുള്ള തന്റെ രാജി തീരുമാനം അറിയിച്ചു. തുടര്‍ന്ന് 'റഅ്‌യുല്‍യൗം' പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തു.1996-ല്‍ ഉസാമ ബിന്‍ ലാദിനുമായി അദ്ദേഹത്തിന്റെ ഒളിത്താവളത്തില്‍ വെച്ച് അഭിമുഖം നടത്തുകയുണ്ടായി അദ്ദേഹം. അഫ്ഗാനിയുടെ വേഷത്തില്‍ പര്‍വത നിരകള്‍ താണ്ടിയാണ് അദ്ദേഹം അഭിമുഖം നേടിയെടുത്തത്. ഇദ്ദേഹത്തന്റെ ലേഖനങ്ങളും, അഭിമുഖങ്ങളും ലോകരാഷ്ട്രീയ വൃത്തങ്ങളില്‍ വളരെയധികം വിവാദങ്ങളും ചര്‍ച്ചകളും സൃഷ്ടിച്ചിട്ടുണ്ട്. അറബ് വിദേശ ചാനലുകളില്‍ സ്ഥിരസാന്നിധ്യമാണ് അദ്ദേഹം. അവസാനമായി ബിന്‍ ലാദിനെ കണ്ട പത്രപ്രവര്‍ത്തകനാണദ്ദേഹം. പ്രസ്തുത അഭിമുഖം 'താരീഖുസ്സിര്‍റി' എന്ന പേരില്‍ ഗ്രന്ഥ രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

Related Posts

Views

ഗ്യാന്‍വാപി: അനീതിക്കെതിരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

by അപൂര്‍വ്വാനന്ദ്
17/05/2022
Views

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

by ഡോ. റംസി ബാറൂദ്‌
20/04/2022
Views

ഹിജാബ് ധരിക്കുന്നവര്‍ ഇസ്ലാമോഫോബിയയുടെ അപകടസാധ്യതയാണ് തെരഞ്ഞെടുക്കുന്നത്

by അമീന ഇസത്
05/04/2022
Views

സിറിയൻ യുദ്ധമാണ് ഉക്രൈൻ അധിനിവേശത്തിൽ റഷ്യക്ക് കരുത്ത് പകർന്നത്

by അമേലിയ സ്മിത്ത്‌
14/03/2022
Views

ഹിജാബ് നിരോധനവും ആഗോള വിമർശനങ്ങളും

by നൂർ അയ്യൂബി
02/03/2022

Don't miss it

urdugan.jpg
Interview

മനസ്സാക്ഷിയും മാനവികതയും നഷ്ടപ്പെട്ട കൂട്ടരാണ് ഇസ്രായേല്‍

17/11/2012
Your Voice

ജീവകാരുണ്യ പ്രവര്‍ത്തനം ഒരു പ്രബോധന രീതി

08/05/2021
kunduz.jpg
Onlive Talk

കുന്തുസ്; അമേരിക്കന്‍ അധിനിവേശം പരിഹാരമല്ല

07/10/2015
Views

സി.എ.എ പ്രതിഷേധ സമയത്ത് രക്ഷിതാക്കള്‍ക്ക് ഒരു തുറന്ന കത്ത്

15/01/2020
Views

ജയ് ജവാൻ, ജയ് കിസാൻ

21/12/2020
Columns

അറിവുള്ളവരും ഇല്ലാത്തവരും സമമാവില്ല

19/06/2021
stones.jpg
Tharbiyya

നിങ്ങള്‍ക്കതില്‍ നന്മയുണ്ടാവാം

10/10/2017
History

സയണിസവും ജൂതമതവും

17/09/2014

Recent Post

ഷിരീന്റെ കൊലപാതകം അന്വേഷിക്കില്ലെന്ന് ഇസ്രായേല്‍

20/05/2022

ഗ്യാന്‍വാപി: കേസ് വിചാരണക്കോടതിയില്‍ നിന്നും ജില്ലാ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി

20/05/2022

കര്‍ണാടക: പാഠപുസ്തകത്തില്‍ നിന്നും നാരായണ ഗുരു, പെരിയാര്‍ ഭാഗങ്ങള്‍ ഒഴിവാക്കി

20/05/2022

അമേരിക്കയെ വിറപ്പിക്കുന്ന ആഭ്യന്തര ഭീഷണി

20/05/2022

ഫലസ്തീന്‍ അവകാശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ന്യൂയോര്‍ക്ക് സര്‍വകലാശാല

20/05/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • തങ്ങളുടെ താൽപര്യങ്ങൾക്ക് വിഘാതവും ഭീഷണിയുമായ എന്തും തട്ടിനീക്കാൻ റഷ്യ മുതൽ ചൈന വരെ പല തരം സൈനിക, രാഷ്ട്രീയ, സ്ട്രാറ്റജിക് നീക്കങ്ങളിൽ വ്യാപൃതമാണ് അമേരിക്ക. ഈ ബാഹ്യ ഭീഷണികളേക്കാളൊക്കെ ഗുരുതരമാണ് ആ രാഷ്ട്രം നേരിടുന്ന ആഭ്യന്തര ഭീഷണി. ...Read More data-src=
  • പന്ത്രണ്ടു വർഷത്തെ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് ഇസ്രായിലിൽ നിലവിൽ വന്ന സാമ്പാർ മുന്നണി സർക്കാർ ഉയർത്തിയ ചോദ്യം ഇത് എത്ര കാലത്തേക്കെന്നായിരുന്നു. ഒരു വർഷം തികയാൻ കഷ്ടിച്ച് ഒരു മാസം ബാക്കിയിരിക്കെ നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സർക്കാർ ന്യൂനപക്ഷമായി മാറിയിരിക്കുന്നു....Read More data-src=
  • “1986-ൽ ഉത്തർപ്രദേശിലെ ഒരു ജില്ലാ കോടതിയുടെ ഉത്തരവാണ് അഞ്ച് വർഷത്തിന് ശേഷം ഹിന്ദുത്വ പ്രവർത്തകർ അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ചത്.” അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് യു ഖാൻ 2010-ൽ അയോധ്യാ തർക്കവിഷയത്തിലെ ഒരു വിധിയിൽ നിരീക്ഷിച്ചത് ഇങ്ങനെയാണ്....Read More data-src=
  • കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് കഴിഞ്ഞ ഞായറാഴ്ച (15.05.2022) ലബനാനിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്ത് 2018ന് ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പിനെ സുന്നീ വിഭാഗം ബഹിഷ്‌കരിച്ചിരുന്നു. പല പ്രതിസന്ധിക്കിടയിലും തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യം കാണിച്ച സർക്കാറിനെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിനന്ദിച്ചു....Read More data-src=
  • ഉപരിതലത്തില്‍ നിന്ന് അല്‍പം ഉയര്‍ന്നു നില്‍ക്കുന്ന എന്തിലും ശിവലിംഗം കാണുന്ന ഹിന്ദുത്വയോട് ആര്‍ക്കാണ് തര്‍ക്കിക്കാന്‍ കഴിയുക. ചുവന്ന ചായം പൂശിയ പാറകള്‍ ഹനുമാന്റെ ചിത്രങ്ങളാണെന്ന് പ്രഖ്യാപിച്ചത് നമ്മള്‍ കണ്ടിട്ടുണ്ട്. 73 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു കുറ്റകൃത്യം കൂടി നടക്കുന്നു. പകല്‍ വെളിച്ചത്തില്‍. ജുഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍. സുപ്രീം കോടതിയുടെ നിരീക്ഷണത്തോടെ.
https://islamonlive.in/current-issue/views/allowing-gyanvapi-masjid-survey-sc-has-turned-a-blind-eye-towards-injustice/

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW
#Gyanvapi #GyanvapiMosque
  • ചുറ്റുമുള്ള പലപല കാര്യങ്ങളിലേക്കും ജനാലകള്‍ തുറന്നുവെക്കുന്ന സാധനയാണ് വായന. വിജ്ഞാനം, സ്നേഹം, ജീവിതം, അനുഭവം, വ്യക്തി, സമൂഹം, പ്രകൃതി, യാത്ര, പ്രത്യാശ, ആശയം തുടങ്ങി ചെറുതും വലുതുമായ, നാം ആസ്വദിക്കുന്നതും ആസ്വദിക്കാത്തതുമായ ഒത്തിരി കാര്യങ്ങള്‍...Read More data-src=
  • അൽ-അഖ്‌സയുടെ ചരിത്രവും പ്രാധാന്യവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷങ്ങളും പരിശോധിക്കുകയാണിവിടെ. എന്തുകൊണ്ട് അൽ അഖ്‌സ ഇത്രയേറെ ബഹുമാനിക്കപ്പെടുന്നുവെന്നതിനെക്കുറിച്ചുള്ള ചില പ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരവുമാണ് ഇതോടൊപ്പമുള്ളത്....Read More data-src=
  • ഈയടുത്ത ദിവസം 15 വയസ്സുകാരിയായ ഒരു മുസ്ലിം പെൺകുട്ടിയെ സമ്മാനം വാങ്ങിക്കുവാൻ സ്റ്റേജിലേക്കു ക്ഷണിച്ചപ്പോൾ സമസ്തയിലെ ഒരു ഉസ്താദ് ആ ക്ഷണിച്ച വ്യക്തിയെ സമസ്തയുടെ ഈ വിഷയത്തിലെ നിലപാട് ഉണർത്തിക്കൊണ്ട് ‘തിരുത്തി’യതും പെൺകുട്ടിയെ തിരിച്ചയച്ചതും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതായി ശ്രദ്ധയിൽപെട്ടു....Read More data-src=
  • വ്യത്യസ്ത ജനങ്ങളുടെ അനേക ആവിഷ്കാരങ്ങളുടെ ആകെത്തുകയാണ് ഇന്ത്യൻ സംസ്കാരം എന്ന് പറയാം. അത് എല്ലാവരെയും ഉൾക്കൊള്ളുകയും സാമൂഹിക ജീവിതത്തിന്റെ എല്ലാ വശങ്ങളെയും സമന്വയിപ്പിക്കുകയും ചെയ്യുന്നതാണ്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!