Friday, August 19, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Current Issue Onlive Talk

ട്രംപ്‌ യുഗം അവസാനിക്കുമ്പോള്‍

അബ്ദുസ്സമദ് അണ്ടത്തോട് by അബ്ദുസ്സമദ് അണ്ടത്തോട്
19/01/2021
in Onlive Talk
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

പശു ചത്താലും മോരിന്റെ പുളി പോകില്ല എന്നൊരു ചൊല്ല് നമ്മുടെ നാട്ടിൽ പറഞ്ഞു വരാറുണ്ട്. അമേരിക്കക്കാർ അതിനു പകരം പറഞ്ഞു വരുന്നത് ട്രംപ് പോയാലും ട്രംപിസം പോകുമോ” എന്നാണ്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഏകദേശം ഏഴു കോടി വോട്ടുകൾ ട്രംപ് നേടിയിട്ടുണ്ട് എന്നത് നിസ്സാര കാര്യമായി ലോകം എടുക്കുന്നില്ല. സാധാരണ മുൻ പ്രസിഡന്റ്മാരുടെ കാലത്ത് അമേരിക്കൻ ഭരണാധികാരികളുടെ നയവൈകല്യം അമേരിക്കയുടെ പുറത്തുള്ള ജനതകളെയാണ് ബാധിച്ചിരുന്നതെങ്കിൽ ഒരേ സമയം അകത്തും പുറത്തും അമേരിക്ക പ്രതിയാകുന്ന അവസ്ഥയാണ് നാം കണ്ടു കൊണ്ടിരിക്കുന്നത്.

പുതിയ അമേരിക്കൻ പ്രസിഡന്റിന്റെ സ്ഥാനാരോഹണ ചടങ്ങ് നടക്കുമ്പോൾ വാഷിംഗ്‌ടൺ ഡി സിയിൽ ആയിരക്കണക്കിനു സുരക്ഷ ഉദ്യോഗസ്ഥരെ നിയമിച്ചിരിക്കുന്നു എന്ന വിവരമാണ് അൽ ജസീറ പുറത്തു വിടുന്നത്. ട്രംപ്‌ അനുകൂലികളായ വലതു പക്ഷ തീവ്ര വിഭാഗം സായുധ സമരം നടത്തും എന്ന ഭീതിയിലാണ് അമേരിക്കൻ ജനത. അഫ്ഗാനിസ്ഥാൻ സിറിയ എന്നീ രാജ്യ തലസ്ഥാനങ്ങളിലുള്ള സുരക്ഷാ സൈനികരേക്കാൾ കൂടുതലാണ് വാഷിംഗ്‌ടണിലുള്ളത് എന്ന് വാർത്ത പറയുന്നു. ട്രംപിന്റെ നാല് വർഷം എങ്ങിനെ എന്ന് ചോദിച്ചാൽ നൽകാൻ കഴിയുന്ന മറുപടിയാണ്‌ ഈ സൈനിക വ്യന്യാസം. ഒരു കറുത്ത വർഗക്കാരനെ നടുറോഡിൽ വെച്ച് പരസ്യമായി കഴുത്തു ഞെരിച്ചു കൊല്ലാൻ മാത്രം ധൈര്യം വെളുത്ത പോലീസുകാരന് കൈവന്നത് ഒരു യാദൃശ്ചികതായായി കണക്കാക്കാൻ കഴിയില്ല.

You might also like

“തുർക്കി സന്ദർശിച്ചതിനാണ് ഭർത്താവിനെ 25 വർഷം തടവിലാക്കിയത്”

സുഗന്ധം പിടിച്ച് കെട്ടാൻ സാധ്യമല്ല

ഹിജ്‌റ 1444: ചില നവവത്സര ചിന്തകൾ

പിന്നെയെങ്ങനെയാണ് നമസ്‌കരിക്കുന്നവരെ അറസ്റ്റ് ചെയ്യുക ?

പുതിയ ഇംഗ്ലീഷ് നിഘണ്ടുവിൽ Trumpism എന്നൊരു വാക്ക് കയറിക്കൂടിയിട്ടുണ്ട് എന്ന് പറയപ്പെടുന്നു. അതിനു ഓൺലൈനിൽ വിശദീകരണവും ലഭ്യമാണ്. “ ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രം, ഒരു ഭരണ രീതി, നിലവിലെ അമേരിക്കൻ പ്രസിഡൻറ് ട്രംപുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയ പ്രസ്ഥാനം. അമേരിക്ക വലതു പക്ഷ യാഥാസ്ഥിതിക രാഷ്ട്രീയത്തിന്റെ ജനകീയ മുഖം”. 2016 തിരഞ്ഞെടുപ്പിൽ മൂന്നു മില്യൻ പോപ്പുലർ വോട്ടുകൾ ഹിലാരി ക്ലിന്റനാണ് കൂടുതൽ ലഭിച്ചത്. പക്ഷെ അമേരിക്കൻ ജനാധിപത്യത്തിന്റെ “ലൂപ്പ് ഹോളുകൾ” മുതലാക്കി പോപ്പുലർ വോട്ടുകൾ എതിരായിട്ടും പ്രസിഡന്റ് പദവിയിലെത്തുന്ന അഞ്ചാമത്തെയാൾ എന്ന ഖ്യാതി ട്രംപ്‌ വാങ്ങിച്ചു. ഹിലാരി വൻ വിജയം നേടുമെന്ന പ്രതീക്ഷിയിലായിരുന്നു ലോകം . പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ട്രംപ്‌ അധികാരത്തിലെത്തി. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണ കാലത്ത് ട്രംപ് മുഴക്കിയ മുദ്രാവാക്യം “ അമേരിക്ക ഫസ്റ്റ്” എന്നായിരുന്നു. ട്രംപിനു മുമ്പ് Woodrow Wilson, Warren G. Harding എന്നീ പ്രസിഡന്റ്മാരും ഈ മുദ്രാവാക്യം ഉയർത്തിയിട്ടുണ്ട്. അമേരിക്കൻ വിദേശകാര്യവുമായി ബന്ധപ്പെട്ടാണ് ഈ മുദ്രാവാക്യം ഉന്നയിക്കപ്പെടുന്നത്‌. നൂറു വർഷങ്ങൾക്കു മുമ്പാണ് അവസാനമായി ഈ മുദ്രാവാക്യം ഉന്നയിക്കപ്പെട്ടത്.

അമേരിക്ക എന്ന വികാരത്തെ ഒരു ഭരണാധികാരിയും ചോദ്യം ചെയ്തിട്ടില്ല. ഒബാമയുടെ കാലത്താണ് അമേരിക്ക പല രാജ്യങ്ങളുമായും സമാധാന കരാറുകൾ ഉണ്ടാക്കിയത്. അത് അമേരിക്കൻ താല്പര്യങ്ങൾക്ക് എതിരാണ് എന്നൊരു ധ്വനി കൂടി ട്രംപ് നൽകിയിരുന്നു. അധികാരത്തിൽ വന്നപ്പോൾ അത്തരം കരാറുകൾ റദ്ദ് ചെയ്യുന്നതിൽ ഒരു വീഴ്ചയും ട്രംപ് വരുത്തിയില്ല. തന്റെ ജനസമ്മിതി ആദ്യ നൂറു ദിനം കൊണ്ട് തന്നെ നാല്പതു ശതമാനത്തിൽ താഴെയെത്തി എന്നതാണ് ട്രംപ്‌ നേരിട്ട ആദ്യ ദുരന്തങ്ങളിൽ ഒന്ന്. നൂറു ദിവസത്തിനുള്ളിൽ തന്നെ ഭരണകൂടത്തിലെ മുപ്പത്തിനാല് ശതമാനം ജോലിക്കാർ ഒന്നുകിൽ സ്വയം പിരിഞ്ഞു പോകുകയോ അല്ലെങ്കിൽ പിരിച്ചുവിടപ്പെടുകയോ ചെയ്യപ്പെട്ടിട്ടുണ്ട്. അതും ഒരു റെക്കോര്ഡ് നേട്ടമാണ്. നുണ പറയുന്ന പ്രസിഡന്റ് എന്ന ഖ്യാതിയും മാധ്യമ ലോകം ട്രംപിനു ചാർത്തി നൽകിയിരുന്നു. 2018 സെപ്റ്റംബർ വരെ ഏകദേശം അയ്യായിരം കളവുകൾ അദ്ദേഹം പറഞ്ഞിട്ടുണ്ട് എന്നാണു അമേരിക്കൻ മാധ്യമങ്ങൾ പറയുന്നത്. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ ട്രംപിൽ ഒരു ജനാധിപത്യ കശാപ്പുകാരനെ പലരും കണ്ടിരുന്നു. ആ ഭയം പലരും തുറന്നു പറഞ്ഞിരുന്നു. ഭരണ രംഗത്ത്‌ ഒരു മുൻകാല പരിചയവുമില്ലാതെയാണ് ട്രംപ്‌ നേരെ പ്രസിഡന്റ് പദവിൽ എത്തിയത്. തിരഞ്ഞടെപ്പു സമയത്ത് തന്നെ പല വിവാദ പ്രസ്താവനകളും അദ്ദേഹം നടത്തിയിരുന്നു. ഒരു കോമാളിയുടെ രീതിയിലായിരുന്നു പലപ്പോഴും പല മാധ്യമങ്ങളും ട്രംപിനെ പരിചയപ്പെടുത്തിയത്.

ആധികാരമെറ്റ ആദ്യ സമയങ്ങളിൽ തന്നെ അദ്ദേഹം നടപ്പിലാക്കാൻ ശ്രമിച്ചത് ഇറാഖ്, ഇറാൻ, ലിബിയ, സുഡാൻ, സൊമാലിയ സിറിയ യമൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവർക്കുള്ള യാത്രാ നിരോധനമായിരുന്നു. അമേരിക്കയിൽ തന്നെ ഇത് വലിയ ഒച്ചപ്പാടുകൾക്ക് കാരണമായി. പാവപ്പെട്ടവർക്ക് ഉപകാരപ്രദമായിരുന്ന “ ഒബാമ കെയർ” ചികിത്സ പദ്ധതി നിർത്തലാക്കി. പകരം ട്രംപ് കെയർ കൊണ്ടുവന്നു. മെക്സിക്കോ അതിർത്തിയിൽ മതിൽ കെട്ടുന്ന കാര്യത്തിലും ട്രംപ് വലിയ ശ്രദ്ധ പുലർത്തിയിരുന്നു. മെക്സിക്കോയിൽ നിന്നും വരുന്ന “ കുടിയേറ്റക്കാരെ തടഞ്ഞു നിർത്തുക” എന്ന നയത്തിന്റെ പേരിലായിരുന്നു പ്രസ്തുത മതിൽ. അതിന്റെ ചിലവു മെക്സിക്കോയിൽ നിന്നും വാങ്ങുമെന്നാണ് ട്രംപ് പറഞ്ഞിരുന്നത്. ഇപ്പോൾ മതിൽ പണി പകുതി പോലും എത്താത്ത അവസ്ഥയാണ്‌. പുതിയ പ്രസിഡന്റ് ഈ നീക്കത്തിന് അനുകൂലമല്ല എന്നതു കൊണ്ട് തന്നെ മതിൽ നിർമ്മാണം അവസാനിക്കാനാണ് സാധ്യത. മെക്സിക്കൻ അതിർത്തിയിൽ ബന്ധുക്കളെ നഷ്ടമായി കരയുന്ന പല കുട്ടികളുടെ ചിത്രങ്ങളും വാർത്തകളും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ സിംഹ ഭാഗവും സ്വകാര്യ മേഖലയിലാണ് എന്നത് കൊണ്ട് തന്നെ സർക്കാരിന് അമേരിക്കൻ സമ്പദ് വ്യവസ്ഥയുടെ മേൽ കാര്യമായ സ്വാധീനമില്ല. പണക്കാർക്ക് അനുകൂലമായ പല തീരുമാനങ്ങളും ട്രംപ്‌ ഭരണകാലത്ത് ഉണ്ടായി. കൊറോണ വ്യാപനം തടയുന്നതിൽ ട്രംപ്‌ ഒരു പൂർണ പരാജയമായിരുന്നു എന്ന് ലോകവും അമേരിക്കയും വിലയിരുത്തുന്നു.

അമേരിക്കൻ നയങ്ങൾ ലോകത്തെ സ്വാധീനിക്കുക എന്നത് ഒരു സാധാരണ കാര്യം മാത്രം. മറ്റു പല രാജ്യങ്ങളുടെയും ആഭ്യന്തര കാര്യങ്ങളിൽ ഇടപെടാൻ കഴിയുന്നു എന്നത് അമേരിക്ക നേടിയെടുത്ത രാഷ്ട്രീയ മേൽക്കോയ്മയാണ്. യു എസ് എസ് ആർ എന്ന സാമ്രാജ്യം തകർന്നപ്പോൾ പിന്നെ ബാക്കിയായത് അമേരിക്ക മാത്രം. അത് കൊണ്ട് തന്നെ ലോകം ഒറ്റ ചേരിയിലേക്ക് മാറുന്ന കാഴ്ചയാണ് നാം കാണുന്നത്. അമരിക്കൻ സ്വാധീനം കൂടുതൽ പ്രകടമാകുന്ന രാജ്യങ്ങളാണ് പശ്ചിമേഷ്യ. പല രാജ്യങ്ങളെയും കൂട്ടിയിണക്കുന്ന കണ്ണികളിൽ പ്രാധാനം ഇസ്രയേൽ വിരുദ്ധതയും ഫലസ്തീൻ അനുകൂലവുമായിരുന്നു. പശ്ചിമേഷ്യയിൽ ഒരു ഇസ്രയേൽ വിരുദ്ധ രാഷ്ട്രീയത്തിന് അന്ത്യം കുറിക്കാൻ കഴിഞ്ഞു എന്നതാണ് ട്രംപ് നേടിയ വലിയ വിജയം. മുസ്ലിം രാജ്യങ്ങളിലേക്ക് സയണിസ്റ്റ്കൾക്ക് യഥേഷ്ടം കടന്നു കയറാനുള്ള വാതിൽ തുറന്നു കിട്ടുന്നതിൽ ട്രംപ് വിജയിച്ചു. ജറുസലേമിനെ ഇസ്രയേൽ തലസ്ഥാനമായി അംഗീകരിച്ചു എന്നത് ഫലസ്തീൻ ഒരു അടഞ്ഞ അദ്ധ്യായമാണ് എന്ന സൂചന കൂടിയായിരുന്നു.

ഇറാൻ വിഷയം കത്തിക്കുന്നതിലും കഴിഞ്ഞ നാല് വര്ഷം അത് സജീവമാക്കി നിർത്തുന്നതിലും ട്രംപ് വിജയിച്ചു. തന്റെ കാലത്ത് തന്നെ ഇറാനെ ആക്രമിക്കുക എന്ന പദ്ധതി മാത്രമാണ് നടക്കാതെ പോയത്. അതിനു മേഖലയിലെ മറ്റു രാജ്യങ്ങളുടെ പിന്തുണ വേണ്ടത്ര ലഭിച്ചില്ല എന്നാണു മാധ്യമ വിലയിരുത്തൽ. മേഖലയിലെ നിലവിലുള്ള അവസ്ഥക്ക് ഭംഗം വരുന്നത് പലരും ആഗ്രഹിക്കുന്നില്ല. വടക്കൻ കൊറിയയുമായി പലപ്പോഴും കൊമ്പു കോർത്തെങ്കിലും അത് സമാധാനത്തിന്റെ വഴിയിലൂടെ കടന്നു പോകുകയാണ് ചെയ്തത്. ചൈന വിരോധം അമേരിക്കൻ രാഷ്ട്രീയത്തിന്റെ ആണിക്കല്ലാണ്. അമേരിക്കൻ മേൽക്കോയ്മ ചോദ്യം ചെയ്യാൻ കെൽപ്പുള്ള രാജ്യങ്ങളിൽ അവർ മുഖ്യമായി കാണുന്നത് ചൈനയെ എന്നത് കൂടി മറ്റൊരു കാരണമാണ്. കൊറോണ ഒരു ചൈനീസ് ഉൽപ്പന്നം എന്ന തന്റെ ആദ്യ അഭിപ്രായത്തിൽ ട്രംപ്‌ ഇപ്പോഴും ഉറച്ചു നിൽക്കുന്നു. തങ്ങളുടെ പ്രസിഡന്റ് റഷ്യൻ പാവയാണ് എന്നാണു സംവാദ സമയത്ത് ഒരിക്കൽ ബൈഡൻ ഉന്നയിച്ച ആരോപണം.

ഇന്ത്യയുമായി അമേരിക്കൻ സർക്കാർ എന്നും നല്ല നിലയിൽ തന്നെ വർത്തിച്ചിരുന്നു. പുതിയ കാലത്ത് ട്രംപിന്റെ “ അമേരിക്കൻ ഫസ്റ്റും” മോഡിയുടെ തീവ്ര ദേശീയതയും ഒന്നിച്ചു വരുന്നത് കൊണ്ട് മോഡി ട്രംപ് ബന്ധം സജീവമായിരുന്നു. രണ്ടു ഭരണാധികാരികളും ചില കാര്യങ്ങളിൽ സാമ്യത പുലർത്തുകയും ചെയ്യുന്നു. അതിൽ മുഖ്യം ഇവരുടെ കാലത്താണ് ഇരു നാടുകളിലും തീവ്ര വലതു പക്ഷങ്ങൾ സ്ഥാനം ഉറപ്പിച്ചത് എന്നതു തന്നെയാണ്. ഇരു ഭരണാധികാരികളും അത്തരം ദേശ വിരുദ്ധ ശക്തികൾക്കു പിന്തുണ നൽകുന്നു എന്നതും എടുത്തു പറയേണ്ടസാമ്യത തന്നെ.

പരിസ്ഥിതി കാര്യത്തിൽ അമേരിക്ക കൈകൊണ്ട നിലപാടുകളും ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. അന്തരീക്ഷ മാലിന്യം കുറക്കാൻ ഉതകുന്ന രീതിയിൽ ഒബാമ കാലത്ത് അംഗീകരിച്ച ഐക്യരാഷ്ട്രസഭ പ്രമേയങ്ങൾ നിരുത്തരവാദപരമായ രീതിയിൽ തള്ളിക്കളയുന്നതാണ് ട്രംപ്‌ കാലത്ത് നാം കണ്ടത്.

അത് കൊണ്ട് തെന്നെയാണ് ആദ്യ ചോദ്യം പ്രസക്തമാകുന്നത്. ട്രംപ് പോയാലും ട്രംപിസം അത്ര പെട്ടെന്നൊന്നും അമേരിക്കൻ സമൂഹത്തിൽ നിന്നും ഒഴിഞ്ഞു പോകാൻ ഇടയില്ല. പുതിയ പ്രസിഡന്റിനെ മുന്നിലുള്ള വെല്ലുവിളികളിൽ സജീവമായത് അത് തന്നെയാണ്. പല വിഷയങ്ങളിലും സഖ്യകക്ഷികളായ “ NATO യുമായും ട്രംപ്‌ ഇടഞ്ഞിട്ടുണ്ട്. ഇടയുക പ്രശ്നം സങ്കീർണ്ണമാക്കുക എന്നതായിരുന്നു ട്രംപ് ലൈൻ. ഒരു പാട് കാലത്തെ പല പ്രശ്നങ്ങളിലും മഞ്ഞുരുക്കം വരുത്തിയാണ് ഒബാമ ഒഴിഞ്ഞു പോയത്. അടുത്ത പ്രസിഡന്റ് ബൈഡനാണ് എന്നത് കൊണ്ട് തന്നെ ചില പ്രതീക്ഷകൾ നൽകുന്നു.

“ ദീർഘമായ രാത്രിക്ക് ശേഷം പ്രഭാതം വന്നിരിക്കുന്നു . പക്ഷെ ഇതിപ്പോഴും മഞ്ഞു നിറഞ്ഞതാണ്‌”

Facebook Comments
അബ്ദുസ്സമദ് അണ്ടത്തോട്

അബ്ദുസ്സമദ് അണ്ടത്തോട്

തൃശൂര്‍ ജില്ലയിലെ അണ്ടത്തോട് ജനനം. പിതാവ് ആനോടിയില്‍ മുഹമ്മദ്‌ മുസ്ലിയാര്‍ , മാതാവ് റുഖിയ, ഫാറൂഖ് കോളേജ് , പൊന്നാനി എം ഇ എസ് കോളേജ് എന്നിവടങ്ങളില്‍ പഠനം. രണ്ടു പതിറ്റാണ്ട് കാലത്തെ പ്രവാസത്തിന് ശേഷം മുന്ന് വർഷം ഇസ്ലാം ഓൺലൈവിൽ (www.islamonlive.in) ജോലി ചെയ്തു. മലയാളം ഇംഗ്ലീഷ് ഹിന്ദി ഉറുദു അറബിക് എന്നീ ഭാഷകളില്‍ പ്രാവീണ്യം.

Related Posts

Onlive Talk

“തുർക്കി സന്ദർശിച്ചതിനാണ് ഭർത്താവിനെ 25 വർഷം തടവിലാക്കിയത്”

by അഞ്ജുമാന്‍ റഹ്മാന്‍
18/08/2022
Maulana Syed Abul A'la Maududi at the time of writing
Onlive Talk

സുഗന്ധം പിടിച്ച് കെട്ടാൻ സാധ്യമല്ല

by ഡോ. മുഹമ്മദ് റദിയുൽ ഇസ്‌ലാം നദ്‌വി
01/08/2022
Onlive Talk

ഹിജ്‌റ 1444: ചില നവവത്സര ചിന്തകൾ

by പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി
29/07/2022
Onlive Talk

പിന്നെയെങ്ങനെയാണ് നമസ്‌കരിക്കുന്നവരെ അറസ്റ്റ് ചെയ്യുക ?

by ഉമങ് പൊദ്ദാര്‍
26/07/2022
Onlive Talk

രാഷ്ട്രീയമെന്നാൽ ശക്തിയാണ്

by സുലൈമാൻ സഅദ് അബൂ സിത്ത
22/07/2022

Don't miss it

broken-pot.jpg
Art & Literature

സ്മരണകളുടെ മന:ശാസ്ത്രം

20/07/2016
Views

ഞങ്ങള്‍ ഉടമകള്‍, നിങ്ങള്‍ അടിമകള്‍

17/10/2015
Women

മാതൃത്വം തിരിച്ചുപിടിക്കുക

28/12/2021
islam-and-management.jpg
Book Review

ഇസ്‌ലാമും മാനേജ്‌മെന്റും

08/09/2017
sunnah.jpg
Sunnah

‘സുന്നത്തി’ന്റെ അര്‍ത്ഥ തലങ്ങള്‍

30/04/2016
Faith

ലോട്ടറി, ഭാഗ്യക്കുറി ഹറാം തന്നെ

28/10/2021
Tharbiyya

എന്ത്കൊണ്ട് പരീക്ഷണങ്ങള്‍ നേരിടുന്നു?

11/05/2021
Middle East

ഗസ്സ ; ഇസ്രയേല്‍ അംബാസഡര്‍ പറയാന്‍ മടിക്കുന്ന 9 കാര്യങ്ങള്‍

26/07/2014

Recent Post

The period of Umar

“മോനെ എനിക്കു വേണ്ടി നീ പ്രാർത്ഥിക്കണം”

18/08/2022
Allah will accept the prayer

ഇങ്ങനെ പ്രാർഥിക്കുന്നവരുടെ പ്രാർഥന അല്ലാഹു സ്വീകരിക്കും

18/08/2022

കേസ് പിന്‍വലിക്കണം; സംഘ്പരിവാര്‍ കൊലപ്പെടുത്തിയ യുവാവിന്റെ പിതാവിന് വധഭീഷണി

18/08/2022

റോഹിങ്ക്യകളെ ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കാന്‍ അനുവദിക്കില്ല: മനീഷ് സിസോദിയ

18/08/2022

അഫ്ഗാനില്‍ പള്ളിയില്‍ സ്‌ഫോടനം; നിരവധി മരണം

18/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!