Current Date

Search
Close this search box.
Search
Close this search box.

ഇരുട്ടിവെളുത്തപ്പോള്‍ ഇസ്രായേല്‍ തകര്‍ത്ത ഫലസ്തീന്‍ സ്വപ്നങ്ങള്‍- ചിത്രങ്ങള്‍ കാണാം

മഹ്‌മൂദ് സല്‍ഹിയ്യയുടെ വീടാണ് കഴിഞ്ഞ ദിവസം തകര്‍ത്തത്. സൈന്യം പുലര്‍ച്ചെ വീട്ടിലേക്ക് അതിക്രമിച്ചു കയറി റെയ്ഡ് നടത്തുകയും ചുറ്റുമുള്ള പ്രദേശം വളയുകയും ചെയ്യുകയായിരുന്നു. ഉറങ്ങിക്കിടക്കുന്ന കുടുംബാംഗങ്ങളെ ആക്രമിക്കുകയും ഗൃഹനാഥന്‍ മഹ്‌മൂദ് സാല്‍ഹിയ്യ ഉള്‍പ്പെടെ ആറ് പേരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 18 അംഗ ഫലസ്തീന്‍ കുടുംബമാണ് ഇതോടെ ഭവനരഹിതരായത്.

കുടുംബത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വീട്ടില്‍ സന്നിഹിതരായ 18 ഫലസ്തീനികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. സുബ്ഹി ബാങ്കിന്റെ സമയത്താണ് പൊളിക്കല്‍ ആരംഭിച്ചത്. ഈ വര്‍ഷത്തെ ഏറ്റവും തണുപ്പുള്ള ശൈത്യകാലത്താണ് ഈ സംഭവം നടക്കുന്നത്.

ഇസ്രായേല്‍ സൈന്യം തങ്ങളുടെ വീട്ടിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുകയും വീടിനും പരിസരത്തും കണ്ണീര്‍വാതക പ്രയോഗം നടത്തുകയും ചെയ്തതായി കുടുംബാംഗം യാസ്മിന്‍ സാല്‍ഹിയ്യ അല്‍ജസീറയോട് പറഞ്ഞു.

’50ഓളം ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് വീട് റെയ്ഡ് ചെയ്യുകയും കുടുംബത്തിലെ പുരുഷന്മാരെ മര്‍ദിക്കുകയും ചെയ്തു അവര്‍ എന്റെ അമ്മായിയെയും ആക്രമിച്ചു’ അവര്‍ എന്റെ പിതാവിനെ കിടക്കയില്‍ നിന്ന് വലിച്ചിറക്കി, എന്റെ സഹോദരന്മാരെയും ബന്ധുക്കളെയും മര്‍ദിച്ചു, വസ്ത്രം ധരിക്കാന്‍ പോലും അവസരം നല്‍കാതെയാണ് അവരെ അറസ്റ്റുചെയ്തതെന്നും സാല്‍ഹിയ്യ പറഞ്ഞു.

ഐക്യരാഷ്ട്രസഭയുടെ കണക്ക്പ്രകാരം ജറുസലേമിലെ 280 ഫലസ്തീന്‍ കുടുംബങ്ങളിലായി 424 കുട്ടികള്‍ ഉള്‍പ്പെടെ 970 പേര്‍ ഇസ്രായേല്‍ അധികാരികളുടെ നിര്‍ബന്ധിത കുടിയേറ്റ ഭീഷണിയിലാണ്.

വിവിധ അന്താരാഷ്ട്ര വാര്‍ത്ത ഏജന്‍സികളുടെ ഫോട്ടോഗ്രാഫര്‍മാര്‍പകര്‍ത്തിയ ശൈഖ് ജര്‍റയിലെ ഇസ്രായേലിന്റെ അതിക്രമത്തിന്റെ ബാക്കിപത്രങ്ങള്‍ കാണാം….

 

Related Articles