Current Date

Search
Close this search box.
Search
Close this search box.

കാന്തപുരവും കദിറോവും

kantha_kadirov.jpg

നമസ്‌കാര സ്ഥലമാക്കാന്‍ ഖുര്‍ആന്‍ ആവശ്യപ്പെട്ട മഖാമു ഇബ്‌റാഹീമിനെക്കാള്‍ പുണ്യവും പ്രാധാന്യവും തന്റെ വശമുള്ള പാനപാത്രത്തിനാണെന്ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ ഖത്തറില്‍ വെച്ച് പ്രസംഗിച്ചു. അതിന് അദ്ദേഹം പറഞ്ഞ കാരണം ഇബ്‌റാഹീം നബി ചവിട്ടി നിന്ന സ്ഥലമാണ് മഖാമു ഇബ്‌റാഹീം. എന്നാല്‍ തന്റെ വശമുള്ള പാത്രം നമ്മുടെ മുത്ത് നബി ചുണ്ട് വെച്ച് വെള്ളം കുടിച്ചതാണ്.

എന്നാല്‍ ഈ പാത്രം ആദ്യമായി പ്രദര്‍ശിപ്പിച്ചത് അത് കാന്തപുരത്തിനു നല്‍കിയ അഹ്മദ് ഖസ്‌റജിയല്ല, ചെച്‌നിയന്‍ ഭരണാധികാരി റംസാന്‍ കദിറോവാണ്. അധിനിവേശ വിരുദ്ധ പോരാട്ടത്തിലേര്‍പ്പെട്ട മുസ്‌ലിംകളെ കൂട്ടകൊല നടത്തിയ ക്രൂരനും രക്തദാഹിയുമാണ് കദിറോവ്. ഇസ്രയേലിന്റെയും റഷ്യയുടെയും സഹായത്തോടെയായിരുന്നു കദിറോവ് ഈ കൂട്ടകൊല നടത്തിയത്. ഇസ്രയേലിനും സയണിസ്റ്റുകള്‍ക്കും ഏറെ പ്രിയപ്പെട്ടവനാണ് ഈ കദിറോവ്. ഇസ്രയേലിലെ അബുഗോഷ് പട്ടണത്തില്‍ കദിറോവിന്റെ പേരില്‍ ഒരു റോഡു തന്നെയുണ്ട്. 2010-ല്‍ ഇസ്രയേല്‍ സന്ദര്‍ശിച്ച കദിറോവിനെ പരിചയപ്പെടുത്തിയത് ഇസ്രയേലിന്റെ സ്വാഭാവിക കൂട്ടുകാരന്‍ എന്നായിരുന്നു.

ചെച്‌നിയന്‍ മുസ്‌ലിംകളെ അടിച്ചമര്‍ത്താനായി റഷ്യ, അമേരിക്ക, ഇസ്രയേല്‍ കൂടിക്കാഴ്ച്ചക്ക് മാധ്യസ്ഥത വഹിച്ചത് കദിറോവിന്റെ കൂട്ടുകാരനായ ഹോളിവുഡ് താരം സ്റ്റീവന്‍ സീഗളുമാണ്. കാന്തപുരവും ഖസ്‌റജിയും കദിറോവും തമ്മില്‍ അടുത്ത ബന്ധവും ഉറ്റ സൗഹൃദവുമാവണം. അതുകൊണ്ടു തന്നെ ഖസ്‌റജി കൊടുത്ത പാത്രത്തില്‍ ഇസ്രയേലിന്റെ ഔദ്യോഗിക ചിഹ്നമായ ആറു കോണുള്ള നക്ഷത്രവുമുണ്ടായതില്‍ (ദാവീദിന്റെ നക്ഷത്രം) ഒട്ടും അത്ഭുതപ്പെടാനില്ല. അപ്പോള്‍ കാന്തപുരം ഉസ്താദ് ആരുടെ ഏജന്റാണ്?

Related Articles