Monday, February 6, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Current Issue Onlive Talk

ഹിതപരിശോധനയും കുര്‍ദുകളെ കാത്തിരിക്കുന്ന പ്രതിസന്ധികളും

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍ by ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍
05/10/2017
in Onlive Talk
kurdisthan3333.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഹിതപരിശോധനയുമായി മുന്നോട്ടു പോകാന്‍ തീരുമാനിച്ചതിലൂടെ കുര്‍ദിസ്താന്‍ പ്രവിശ്യാ മേധാവി മസ്ഊദ് ബാര്‍സാനി തകര്‍ന്നടിഞ്ഞു കൊണ്ടിരിക്കുകയായിരുന്ന തന്റെ നേതൃത്വത്തെ രക്ഷിച്ചിരിക്കുകയാണ്. ഹിതപരിശോധനയുമായി മുന്നോട്ടു പോയതിലൂടെ അദ്ദേഹത്തിന്റെ ജനപിന്തുണയില്‍ ശ്രദ്ധേയമായ വര്‍ധനവുണ്ടായിട്ടുണ്ട്. എന്നാല്‍ കുര്‍ദുകളെ വലിയൊരു പ്രതിസന്ധിയിലേക്കാണത് എടുത്തെറിഞ്ഞിരിക്കുന്നത്. പ്രാദേശികമായും അന്താരാഷ്ട്ര തലത്തിലും അവര്‍ കൂടുതല്‍ ഒറ്റപ്പെടുകയും അവര്‍ക്കെതിരെ ശത്രുക്കള്‍ ഒന്നിക്കുകയും ചെയ്തിരിക്കുന്നു.

കുര്‍ദിസ്താന്‍ പ്രവിശ്യയുടെ വരും നാളുകള്‍ തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗാനും ഇറാന്‍ പ്രസിഡന്റ് റൂഹാനിയും ഔദ്യോഗിക കൂടിക്കാഴ്ച്ചക്കൊടുവില്‍ നടത്തിയ പത്രസമ്മേളം വീക്ഷിച്ചവര്‍ക്ക് മനസ്സിലാവും. കഴിഞ്ഞ 14 വര്‍ഷമായി പ്രദേശം അനുഭവിച്ചിരുന്ന സമൃദ്ധിയും സുരക്ഷിതത്വവും ഇല്ലാതാകലിന്റെ പാതയിലാണ്. യുദ്ധങ്ങള്‍ക്കും വീണ്ടും മലമുകളിലേക്കും അതിന്റെ മടക്കുകളിലേക്കും മടങ്ങാനുള്ള സാധ്യതയും വര്‍ധിക്കുകയാണ്.

You might also like

ഇത് അഭിപ്രായസ്വാതന്ത്ര്യമല്ല, വിദ്വേഷ പ്രചരണമാണ്

40 വര്‍ഷത്തെ ഇസ്രായേല്‍ ജയില്‍വാസം, ഉമ്മക്ക് മാഹിര്‍ ഉമ്മകൊടുത്തു!

യുദ്ധ ഭൂമിയല്ല, കാപ്പി കൃഷിയുടെ വിളനിലമായ യമന്റെ കഥ

വെണ്ണപ്പാളി പറന്നകലുമ്പോള്‍

പ്രദേശത്തെ ഛിദ്രമാക്കുന്നത് ഒരു നിലക്കും അംഗീകരിക്കില്ലെന്നും ഇറാഖിന്റെയും സിറിയയുടെയും അഖണ്ഡത നിലനിര്‍ത്തുമെന്നും ഇരു പ്രസിഡന്റുമാരും വ്യക്തമാക്കിയിരിക്കുന്നു. മിഡിലീസ്റ്റിലെ സുസ്ഥിരതയുടെ കേന്ദ്രങ്ങളാണ് ഈ രണ്ട് രാഷ്ട്രങ്ങള്‍. സാമ്പത്തിക സഹകരണം ശക്തിപ്പെടുത്താനുള്ള തീരുമാനങ്ങള്‍ അവയിപ്പോള്‍ എടുക്കുകയും ചെയ്തിരിക്കുന്നു.

‘നിയമസാധുതയില്ലാത്ത ഹിതപരിശോധക്ക്’ ശേഷം വടക്കന്‍ ഇറാഖ് ഒറ്റപ്പെടുത്തപ്പെടുമെന്നാണ് പ്രസിഡന്റ് എര്‍ദോഗാന്‍ ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. ഇറാഖ് കേന്ദ്ര ഭരണകൂടവുമായി തങ്ങള്‍ വിഷയം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പരിഹാസത്തോടെ അദ്ദേഹം ചോദിച്ചു: ”എന്ത് ഹിതപരിശോധനയാണിത്, അതിനെയും അതിന്റെ ഫലത്തെയും ഇസ്രയേലല്ലാത്ത ഒരു രാജ്യവും അംഗീകരിക്കുന്നില്ല, അവരെ നിയന്ത്രിക്കുന്നതോ മൊസാദും.”

കുര്‍ദുകളും ബാര്‍സാനിയും നിര്‍ണായകമായൊരു ഘട്ടത്തിലാണ്. തുര്‍ക്കി കണ്ണിയിലെ ദൗര്‍ബല്യത്തിലാണ് അവര്‍ പ്രതീക്ഷവെച്ചിരിക്കുന്നത്. അതുപൊലെ അവരുടെ ഇസ്രയേല്‍ സഖ്യം ഹിതപരിശോധനക്കും വിഘടനത്തിനും വിരുദ്ധമായ അമേരിക്കന്‍ നിലപാട് മാറ്റാന്‍ പ്രവര്‍ത്തിക്കുമെന്നും അവര്‍ പ്രതീക്ഷിക്കും. അമേരിക്കന്‍ കോണ്‍ഗ്രസില്‍ ഇസ്രയേലിനുള്ള സ്വാധീനമാണ് അങ്ങനെയൊരു വിശ്വാസത്തിന് ജീവന്‍ പകരുന്നത്. അവരുടെ സ്വകാര്യ സദസ്സുകളില്‍ അവരത് പങ്കുവെക്കുകയും ചെയ്തിട്ടുണ്ട്. തന്റെ പ്രവര്‍ത്തനത്തിന് മറുപടികളുണ്ടാവുമെന്ന് ബാര്‍സാനി പ്രതീക്ഷിച്ചിരുന്നു. വരാനിരിക്കുന്ന ഉപരോധത്തെ കുറിച്ചും അദ്ദേഹം ബോധവനാണ്. എന്നാല്‍ കാലക്രമേണം കാര്യങ്ങള്‍ മാറിമറിയും, കുര്‍ദുകളെ ഉപരോധിക്കുന്നത് ലോകം അംഗീകരിക്കില്ല. ക്ഷമിക്കുന്നവര്‍ക്കാണല്ലോ വിജയം.

ഒരുപക്ഷേ ഇതൊരു ധൃതിപിടിച്ച വായനയായിരിക്കാം. അബദ്ധങ്ങള്‍ അതില്‍ പതിയിരിപ്പുണ്ടാവാം. തീര്‍ത്തും തെറ്റായ സമയത്ത് ബാര്‍സാനിയെടുത്ത് അപകടകരമായ കാല്‍വെപ്പിനെ കുറിച്ച ധാരണക്കുറവുണ്ടാവാം. പ്രസിഡന്റ് എര്‍ദോഗാന്റെ ദൗര്‍ബല്യം സാമ്പത്തികമാണെന്ന് തന്ത്രശാലികളായ ഇറാനികള്‍ മനസ്സിലാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ കുര്‍ദിസ്താനുമായുള്ള വ്യാപാരത്തിലൂടെ ലഭിച്ചിരുന്ന 10 ബില്യണ്‍ ഡോളറിന്റെ നഷ്ടം നികത്താമെന്ന തീരുമാനം അവരെടുത്തത്. അതിര്‍ത്തികളില്‍ മൂന്ന് പുതിയ തുറമുഖങ്ങള്‍ തുറന്നും പ്രാദേശിക കറന്‍സികള്‍ തന്നെ ഉപയോഗിക്കാന്‍ ധാരണയുണ്ടാക്കി വ്യാപാരത്തിന് ഉണര്‍വേകിയും ഇര്‍ബിലിലൂടെ കടന്നു പോകാതെ നേരിട്ട് തുര്‍ക്കിയില്‍ നിന്ന് ഇന്ധന പൈപ്പ്‌ലൈന്‍ തുറന്നുമാണത്. വരുന്ന ഏതാനും വര്‍ഷങ്ങള്‍ക്കുള്ളലില്‍ വ്യാപാരത്തിന്റെ തോത് 10 ബില്യണില്‍ നിന്ന് മുപ്പത് ബില്യണില്‍ എത്തിക്കാനും ധാരണകളുണ്ടായിട്ടുണ്ട്.

ഹിതപരിശോധന നീട്ടിവെക്കാനുള്ള സഖ്യകക്ഷികളുടെ നിര്‍ദേശം തള്ളിക്കളഞ്ഞ ബാര്‍സാനി ഒട്ടും പ്രതീക്ഷിക്കാത്ത രണ്ട് കാര്യങ്ങളാണ് സംഭവിച്ചത്. ഒരുപക്ഷേ അവയെ കുറിച്ച് അദ്ദേഹത്തിന് അറിവുണ്ടായിരിക്കാം, എന്നാല്‍ അതുസംബന്ധിച്ച കൃത്യമായ കണക്കുകൂട്ടലുകള്‍ക്ക് കഴിഞ്ഞില്ല.
ഒന്ന്, കിര്‍കൂകിനടുത്തുള്ള ഐഎസിന്റെ അവസാന താവളമായ ഹുവൈജയില്‍ ജനകീയ പോരാളികള്‍ ഇരച്ചുകയറി. കിര്‍കൂക്കിലെയും സമീപത്തെയും പെട്രോളിയം സ്രോതസ്സുകള്‍ നിയന്ത്രണത്തിലാക്കുന്നതിനുള്ള ആക്രമണത്തിന്റെ കേന്ദ്രമായി അതിനെ തെരെഞ്ഞെടുക്കുകയും ചെയ്തു. ഒരുപക്ഷേ അതിന് ശേഷം ഇര്‍ബിന് നേരെയും അവര്‍ മുന്നേറിയേക്കാം. പ്രദേശത്തിന്റെ ഇറാഖുമായി ചേര്‍ന്നു കിടക്കുന്ന 1800 കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന അതിര്‍ത്തിയിലെ അപകടങ്ങളെ നേരിടാന്‍ പെഷ്‌മെര്‍ഗ പോരാളികള്‍ക്ക് സാധിക്കില്ല.

രണ്ട്, കുര്‍ദുകള്‍ക്കിടയിലെ തന്നെ പിളര്‍പ്പും നേതൃത്വത്തെ ചൊല്ലിയുള്ള പിടിവലികളും. ഇറാനോട് അടുപ്പമുള്ള നേതാക്കളുള്ള സുലൈമാനിയ്യ പ്രദേശത്ത് ഇത് സവിശേഷമായി തന്നെ പ്രകടമാണ്. മുന്‍ ഇറാഖ് പ്രസിഡന്റ് ജലാല്‍ താലിബാനിയുടെ ഭാര്യ ഹീറോ ഇബ്‌റാഹീം ബാര്‍സാനിക്കെതിരെ കടുത്ത ആക്രമണവുമായി രംഗത്ത് വന്നിട്ടുണ്ട്. ഹിതപരിശോധനക്ക് രാഷ്ട്രീയ സമിതി രൂപീകരിച്ചതിനെ അവര്‍ അംഗീകരിച്ചിട്ടില്ല. ഹിതപരിശോധന നടത്തരുതെന്ന റഷ്യയുടെയും ചൈനയുടെയും അമേരിക്കയുടെയും ബ്രിട്ടന്റെയും ആവശ്യം തള്ളിയതിലൂടെ അവരെ വെല്ലുവിളിക്കുകയാണ് അദ്ദേഹം ചെയ്തിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. ഈ വെല്ലുവിളിയുടെ ഫലം പ്രദേശത്തെ ജനങ്ങള്‍ അനുഭവിക്കേണ്ടി വരുമെന്ന മുന്നറിയിപ്പും അവര്‍ നല്‍കി.

ഏത് സ്വതന്ത്ര കുര്‍ദ് രാജ്യത്തിന്റെയും വിജയത്തിന്റെയും പരാജയത്തിന്റെയും താക്കോല്‍ തുര്‍ക്കിയുടെ പക്കലാണ്. അവര്‍ ഇറാനുമായി ഈ രാഷ്ട്രത്തിനെതിരെ കൈകോര്‍ത്താല്‍ ഇസ്രയേലിനും അമേരിക്കക്കും അത് പ്രയോജനം ചെയ്യില്ല. ഹൈദര്‍ അല്‍അബാദിയെ ഇറാനില്‍ അഭയം കണ്ടെത്താന്‍ നിര്‍ബന്ധിതനാക്കിയത് ബാര്‍സാനിയാണ്.

വിശപ്പും പട്ടിണിയും അസ്ഥിരതയും കുര്‍ദുകളെ സംബന്ധിച്ചടത്തോളം പുതുമയുള്ള കാര്യമൊന്നുമല്ലെന്ന ചില അഭിപ്രായങ്ങളും വടക്കന്‍ ഇറാഖില്‍ നിന്നുയരുന്നുണ്ടെന്നത് ശരിയാണ്. അതൊക്കെ എത്രയോ ശീലിച്ചവരും പോരാളികളായി  പതിറ്റാണ്ടുകളോളം മലമുകളില്‍ ജീവിച്ചവരുമാണവര്‍. അവിടേക്ക് തന്നെ മടങ്ങാന്‍ അവര്‍ തയ്യാറാണ്, അതാണ് അവര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കുന്നതെന്നുമെല്ലാം അവര്‍ പറയുന്നു. എന്നാല്‍ എന്തിനാണവര്‍ ഈ പ്രയാസങ്ങളും അപകടങ്ങളും ഏറ്റുവാങ്ങുന്നത്? പ്രത്യേകിച്ചും കുര്‍ദ് മലകള്‍ അവരുടെ പിതാക്കന്‍മാരുടെയും പൂര്‍വപിതാക്കളുടെയും കാലത്തുണ്ടായിരുന്ന അവസ്ഥയിലല്ലാതിരിക്കെ. ജനങ്ങളുടെ താല്‍പര്യങ്ങളേക്കാല്‍ തങ്ങളുടെ നേതൃതാല്‍പര്യങ്ങള്‍ക്ക് മുന്‍ഗണന കൊടുക്കുന്ന നേതാക്കന്‍മാര്‍ക്ക് വേണ്ടി തങ്ങളുടെ സുഖകരമായ ജീവിതം വെടിയേണ്ട നിര്‍ബന്ധിതാവസ്ഥയൊന്നും അവര്‍ക്കില്ല.

കുര്‍ദുകള്‍ക്കും അവരുടെ ഹിതപരിശോധനക്കും എതിരെ എര്‍ദോഗാനും റൂഹാനിയും അബാദിയും ഒന്നിച്ചിരിക്കുകയാണ്. ചര്‍ച്ച നടത്തുകയോ ഉപരോധം ഒഴിവാക്കുകയോ ചെയ്യുന്നതിന് ഹിതപരിശോധനയും അതിന്റെ ഫലവും റദ്ദാക്കണമെന്നതിലും അവര്‍ക്ക് അഭിപ്രായ വ്യത്യാസമില്ല. ഈ മൂന്ന് രാഷ്ട്രങ്ങളും ഒപ്പം സിറിയയും ചേര്‍ന്നാല്‍ കുര്‍ദിസ്താനെ ശ്വാസംമുട്ടിക്കാനും തളര്‍ത്താനും സാധിക്കും.

ജനാധിപത്യ രീതിയില്‍ തന്നെ ബാഗ്ദാദ് ഭരിക്കാനോ ഭരണകര്‍ത്താക്കളെ നിര്‍ണയിക്കാനോ ബാര്‍സാനിക്ക് സാധിക്കുമായിരുന്നു. ഇറാഖി ഭരത്തിന്റെ അഴിമതിയും പക്ഷപാതിത്വവും അംഗീകരിക്കാത്ത ശക്തികളെ കൂട്ടുപിടിച്ച് സാധിക്കുന്ന കാര്യമായിരുന്നു അത്. എന്നാല്‍ വിഭാഗീയതയുടെ വഴി സ്വീകരിച്ച് വിഘടവാദവുമായിട്ടാണ് അദ്ദേഹം മുന്നോട്ടു പോയത്. അത് ബാഗ്ദാദിനെന്ന പോലെ ഇര്‍ബിലിനും നഷ്ടമാണ് വരുത്തുക.

വരും മാസങ്ങളില്‍ കാര്യങ്ങള്‍ എവിടേക്ക് പോകുമെന്ന് നമുക്കറിയില്ല. എങ്കിലും രണ്ട് കാര്യങ്ങള്‍ മുഖവിലക്കെടുക്കേണ്ടതുണ്ട്. കുര്‍ദിസ്താന്‍ എന്നാല്‍ ബാര്‍സാനിയോ, ബാര്‍സാനിയെന്നാല്‍ കുര്‍ദിസ്താനോ അല്ലെന്നുള്ളതാണ് ഒന്നാമത്തേത്. 2014ല്‍ ഐഎസിനെ പരാജയപ്പെടുത്തുന്നതില്‍ ഇര്‍ബില്‍ വിജയിച്ചിട്ടുണ്ടെങ്കിലും ഉപരോധം ഏര്‍പ്പെടുത്തപ്പെട്ടതിന് ശേഷം ചില സാധ്യതകള്‍ ചൂണ്ടിക്കാട്ടുന്ന പോലെ ജനകീയ പോരാളികളും, ഇറാന്റെ ഖുദ്‌സ് ഫോഴ്‌സും ഇരച്ചെത്തിയാല്‍ സഖ്യകക്ഷികളുടെ ഭാഗ്യം തുണക്കെത്തില്ല എന്നതാണ് രണ്ടാമത്തെ കാര്യം.

ഇസ്രയേലും രഹസ്യമായി ചില അറബ് രാഷ്ട്രങ്ങളും തങ്ങളുടെ അയല്‍ക്കാരെ ദുര്‍ബലപ്പെടുത്താനും പ്രകോപിപ്പിക്കാനുമുള്ള ഒരു കാര്‍ഡായി കുര്‍ദുകളെ ഉപയോഗപ്പെടുത്താന്‍ ഉദ്ദേശിക്കുന്നുണ്ടെന്ന കാര്യം അവര്‍ മനസ്സിലാക്കണം. എന്നാല്‍ ഈ അയല്‍ക്കാര്‍ ശക്തരാണ്. ലബനാനില്‍ ഹിസ്ബുല്ലയെയും ഗസ്സയില്‍ ഹമാസിനെയും പരാജയപ്പെടുത്താനാവാത്തവര്‍ക്ക് ഇറാനും തുര്‍ക്കിയും ഇറാഖും സിറിയയും ഒന്നിച്ചു നിന്നാല്‍ പരാജയപ്പെടുത്താനാവില്ല.

മൊഴിമാറ്റം: നസീഫ്‌

Facebook Comments
ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

ഡോ. അബ്ദുല്‍ബാരി അത്വ്‌വാന്‍

1950-ല്‍ ഗസ്സയില്‍ ജനനം. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം ജോര്‍ദാനിലേക്കും അവിടെ നിന്ന് കൈറോവിലേക്കും പോയി. കൈറോ യൂനിവേഴ്‌സിറ്റിയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം നേടി. അവിടത്തെ അമേരിക്കന്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്നും വിവര്‍ത്തനത്തില്‍ ഡിപ്ലോമ കരസ്ഥമാക്കി. ശേഷം ലിബിയയിലെ ബലാഗ് പത്രത്തിലും, സൗദിയിലെ മദീന പത്രത്തിലും പ്രവര്‍ത്തിച്ചു. 1978 മുതല്‍ ലണ്ടനില്‍ സ്ഥിരതാമസമാക്കി. ശര്‍ഖുല്‍ ഔസത്തില്‍ ജോലിചെയ്തു. 1989 മുതല്‍ ഖുദ്‌സുല്‍ അറബിയുടെ എഡിറ്ററും സ്ഥിരം എഴുത്തുകാരനുമായിരുന്നു. അമേരിക്കന്‍ വിരുദ്ധ നിലപാട് കാരണത്താല്‍ പ്രസിദ്ധമാണ് പ്രസ്തുത പത്രം. ബാഹ്യ സമ്മര്‍ദങ്ങളെ തുടര്‍ന്ന് 2013 ജൂലൈ 9-ന് എഡിറ്റോറിയല്‍ ലേഖനത്തിലൂടെ വായനക്കാരോട് അല്‍-ഖുദ്‌സ് പത്രത്തില്‍ നിന്നുള്ള തന്റെ രാജി തീരുമാനം അറിയിച്ചു. തുടര്‍ന്ന് 'റഅ്‌യുല്‍യൗം' പത്രത്തിന്റെ ചീഫ് എഡിറ്റര്‍ സ്ഥാനം ഏറ്റെടുത്തു.1996-ല്‍ ഉസാമ ബിന്‍ ലാദിനുമായി അദ്ദേഹത്തിന്റെ ഒളിത്താവളത്തില്‍ വെച്ച് അഭിമുഖം നടത്തുകയുണ്ടായി അദ്ദേഹം. അഫ്ഗാനിയുടെ വേഷത്തില്‍ പര്‍വത നിരകള്‍ താണ്ടിയാണ് അദ്ദേഹം അഭിമുഖം നേടിയെടുത്തത്. ഇദ്ദേഹത്തന്റെ ലേഖനങ്ങളും, അഭിമുഖങ്ങളും ലോകരാഷ്ട്രീയ വൃത്തങ്ങളില്‍ വളരെയധികം വിവാദങ്ങളും ചര്‍ച്ചകളും സൃഷ്ടിച്ചിട്ടുണ്ട്. അറബ് വിദേശ ചാനലുകളില്‍ സ്ഥിരസാന്നിധ്യമാണ് അദ്ദേഹം. അവസാനമായി ബിന്‍ ലാദിനെ കണ്ട പത്രപ്രവര്‍ത്തകനാണദ്ദേഹം. പ്രസ്തുത അഭിമുഖം 'താരീഖുസ്സിര്‍റി' എന്ന പേരില്‍ ഗ്രന്ഥ രൂപത്തില്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

Related Posts

turkey-quran burning protest-2023
Onlive Talk

ഇത് അഭിപ്രായസ്വാതന്ത്ര്യമല്ല, വിദ്വേഷ പ്രചരണമാണ്

by മുബശ്റ തസാമൽ
29/01/2023
Current Issue

40 വര്‍ഷത്തെ ഇസ്രായേല്‍ ജയില്‍വാസം, ഉമ്മക്ക് മാഹിര്‍ ഉമ്മകൊടുത്തു!

by അര്‍ശദ് കാരക്കാട്
21/01/2023
Onlive Talk

യുദ്ധ ഭൂമിയല്ല, കാപ്പി കൃഷിയുടെ വിളനിലമായ യമന്റെ കഥ

by മുഹമ്മദ്‌ ഹമൂദ് അൽനജിദി
17/01/2023
Onlive Talk

വെണ്ണപ്പാളി പറന്നകലുമ്പോള്‍

by കെ. നജാത്തുല്ല
04/01/2023
Onlive Talk

2022ല്‍ ഫലസ്തീനില്‍ എന്തെല്ലാം സംഭവിച്ചു ?

by സിന അല്‍ തഹാന്‍
28/12/2022

Don't miss it

Quran

ഖുർആൻ മഴ – 7

19/04/2021
Columns

പീഡനം, പീഡനം സര്‍വത്ര!

26/04/2013
hijab.jpg
Columns

പര്‍ദയും ഒടുങ്ങാത്ത വിവാദങ്ങളും

26/09/2017
namaz.jpg
Tharbiyya

നമ്മുടെ സഹോദരങ്ങള്‍ക്കു വേണ്ടി പ്രാര്‍ഥിക്കുക..

29/07/2013
Quran

ഒരേ ജലം ; കുറേ ഫലം

17/01/2022
Views

‘ബട്‌ല ഹൗസ്’ രാജ്യത്തിന്റെ പൊതുമനസ്സ് തൃപ്തിപ്പെട്ടിരിക്കുന്നു..

30/07/2013
Onlive Talk

അന്താരാഷ്ട്ര യാത്രക്കുള്ള കോവിഡ് ടെസ്റ്റുകള്‍ ഏതൊക്കെ ? സമഗ്ര വിവരണം

23/12/2021
blindness.jpg
Quran

അന്ധതയില്‍ നിന്നും ഖുര്‍ആന്റെ പ്രകാശത്തിലേക്ക്

05/11/2016

Recent Post

ഭീകര സംഘങ്ങളുമായി ബന്ധമുണ്ടെന്ന് സമ്മതിക്കാന്‍ പൊലീസ് ഉപദ്രവിച്ചതായി സിദ്ദീഖ് കാപ്പന്‍

04/02/2023

‘ജൂത വിരുദ്ധത പോലെ ഇസ്‌ലാമോഫോബിയയും കുറ്റകരമാക്കണം’

04/02/2023

ഷര്‍ജീല്‍ ഇമാമിനെ കോടതി വെറുതെ വിട്ടു

04/02/2023

നിരായുധനായ 26കാരനെ വെടിവെച്ച് കൊലപ്പെടുത്തി ഇസ്രായേല്‍

04/02/2023

അഫ്ഗാനിലെ സ്ത്രീ വിദ്യാഭ്യാസം; ടി.വി പരിപാടിക്കിടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് കീറി അധ്യാപകന്‍

04/02/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!