Sunday, May 22, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Current Issue Onlive Talk

ഭീകരതയുടെ വേരുകള്‍ തേടുന്നവരോട്

ശൈഖ് മുഹമ്മദ് കാരകുന്ന് by ശൈഖ് മുഹമ്മദ് കാരകുന്ന്
19/11/2015
in Onlive Talk
isis.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

പാരീസിലെ ഭീകരാക്രമണത്തിന് നേതൃത്വം നല്‍കിയ അബ്ദുല്‍ ഹമീദ് അബൂ ഔദ് മയക്കുമരുന്നിനടിമയും പിടിച്ചുപറിക്കാരനുമാണെന്ന വാര്‍ത്ത മതനിഷ്ഠയും സാമുദായികചിന്തയും തമ്മിലുള്ള വ്യത്യാസവും വൈരുധ്യവും അറിയുന്ന ആരിലും അല്‍പവും അത്ഭുതമുണ്ടാക്കുകയില്ല. മൊളന്‍ബീക്കിലെ എക്‌സ്‌ക്ലൂസീവ് സ്‌കൂളില്‍ നിന്ന് പുറത്താക്കപെട്ടതിന് ശേഷം അബൂ ഔദിന്റെ ജീവിതം അധോലോകത്തായിരുന്നു. ഇസ്‌ലാമിക മൂല്യങ്ങളേക്കാള്‍ കുറ്റകൃത്യങ്ങളോടായിരുന്നു അബൂ ഔദിന് കുട്ടിക്കാലം മുതല്‍ താല്‍പര്യമെന്ന് അദ്ദേഹത്തിന്റെ കുടുംബം തന്നെ വ്യക്തമാക്കുന്നു.

2014-ല്‍ പതിമൂന്ന് വയസ്സുള്ള സഹോദരന്‍ യൂനുസിനേയും കൊണ്ട് സിറിയയിലേക്ക് പോയി. കൂടെ നൂറുകണക്കിന് ചെറുപ്പക്കാരെയും കൂട്ടി. എല്ലാവരേയും ഐ.എസില്‍ ചേര്‍ക്കുകയും ചെയ്തു. മതവിശ്വാസമല്ല അവരെ ഐ.എസിലേക്ക് ആകര്‍ഷിച്ചത്. മറിച്ച് അക്രമത്തോടുള്ള അഭിനിവേശവും അധികാരത്തോടുള്ള ആര്‍ത്തിയുമാണ്. തന്റെ സഹോദരങ്ങള്‍ ഒരിക്കല്‍ പോലും പള്ളിയില്‍ പോകുന്നത് കണ്ടിട്ടില്ലെന്ന് സഹോദരി യാസ്മിന്‍ ന്യൂയോര്‍ക്ക് ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ സൂചിപ്പിക്കുന്നു.

You might also like

സര്‍ക്കാര്‍ ‘പരിശോധി’ക്കുമ്പോഴേക്കും രാജ്യദ്രോഹനിയമം മരവിപ്പിച്ച് കോടതി

നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന ഇന്ത്യൻ മുസ്ലിംകൾ

ഹിന്ദുത്വ ജനക്കൂട്ടം കത്തിച്ച ഖര്‍ഗോനിലെ മുസ്‌ലിം ജീവിതങ്ങള്‍

റമദാന്‍ 2022: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നോമ്പിന്റെ ദൈര്‍ഘ്യമെത്ര ?

ബുദ്ധിപരമായ സത്യസന്ധത പുലര്‍ത്തുന്ന ആര്‍ക്കും ഭീകരാക്രമണങ്ങളെ ഇസ്‌ലാമുമായി ചേര്‍ത്തുവെക്കാന്‍ സാധ്യമല്ല. പ്രവാചകനെ നിന്ദിക്കുന്ന കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ച പാരീസിലെ ഹാസ്യ പ്രസിദ്ധീകരണം ഷാര്‍ലി എബ്ദോ അക്രമിച്ച സംഭവത്തില്‍ പങ്കാളികളായി എന്നു കരുതപെടുന്ന ‘കാമുകീകാമുകന്മാര്‍’ കടല്‍ത്തീര റിസോര്‍ട്ടില്‍ അല്‍പവസ്ത്രധാരികളായി നില്‍ക്കുന്ന ചിത്രങ്ങള്‍ പത്രങ്ങള്‍ പുറത്തുവിട്ടിരുന്നു. അവര്‍ക്ക് ചില മ്യൂസിക്ക് ബാന്റുകളിലും അംഗത്വമുണ്ടായിരുന്നു. ഇത്തിരിയെങ്കിലും മതനിഷ്ഠയുള്ളവരാരും ഇത്തരം ജീവിതം നയിക്കുകയില്ലെന്നുറപ്പ്.

പതിനേഴു വയസ്സുള്ള മൊറോക്കോ വംശജയായ ഒരു ഫ്രഞ്ചുകാരി ഒരു ദിവസം അപ്രത്യക്ഷയായി. ഐ.എസില്‍ ചേരാന്‍ സിറിയന്‍ നഗരമായ അലപ്പോയിലേക്ക് പോയതായിരുന്നു. അറബിഭാഷ അല്‍പം പോലും അറിയാത്ത ആ പെണ്‍കുട്ടിയുടെ കുടുംബം ഒട്ടും മതനിഷ്ഠമല്ല. സഹോദരന്‍ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ അവര്‍ പറഞ്ഞത്രെ, ”നല്ല രസമാണിവിടെ, ഡിസ്‌നിലാന്റില്‍ വന്നിറങ്ങിയ പോലുണ്ട്. ഞാന്‍ സ്വപ്‌നം കണ്ട ജീവിതം തന്നെയാണിത്.”

യൂറോപ്പില്‍ നിന്ന് ഐ.എസിലെത്തിയവരില്‍ പലരും ഇത്തരക്കാരാണ്. ഹോളിവുഡ് ആക്ഷന്‍ സിനിമകളുടെ അഡിക്റ്റുകളും അക്കൂട്ടത്തിലുണ്ട്. ആക്ഷന്‍ പ്രയോഗിക്കാന്‍ അവസരം തേടിയെത്തുന്നവര്‍. അത്തരക്കാരെ ആകര്‍ഷിക്കാന്‍ ഐ.എസ് ധാരാളം യൂട്യൂബ് വീഡിയോകള്‍ നിര്‍മ്മിച്ച് പുറത്തുവിടുന്നുണ്ട്. ശാകിര്‍ വുഹൈബ് എന്ന ചെറുപ്പക്കാരനാണ് ഇതിലെ സ്റ്റാര്‍ (വിശദീകരണങ്ങള്‍ക്ക് ഐ.പി.എച്ച് പ്രസിദ്ധീകരിച്ച ‘എന്തുകൊണ്ട് ഐ.എസ് ഇസ്‌ലാമല്ല’ എന്ന ഗ്രന്ഥം കാണുക).

ഭീകരാക്രമണത്തിന് ഇരയാകുന്നവരില്‍ ഏറെ പേരും എപ്പോഴും നിരപരാധികളായിരിക്കും. അതുകൊണ്ട് തന്നെ ഒരു യഥാര്‍ത്ഥ മുസ്‌ലിമിന് അതില്‍ പങ്കാളിയാവുക സാധ്യമല്ല. മനുഷ്യജീവന് ഖുര്‍ആനെ പോലെ വിലകല്‍പിച്ച മറ്റൊരു ഗ്രന്ഥവും ലോകത്തില്ല. ഒരു നിരപരാധിയെ കൊല്ലുന്നത് മുഴുവന്‍ മനുഷ്യരേയും കൊല്ലുന്നത് പോലെയാണെന്ന് ഖുര്‍ആന്‍ പറയുന്നു. ശത്രുവോട് പോലും അനീതി അരുതെന്ന് അനുശാസിക്കുന്നു. യുദ്ധത്തില്‍ പോലും സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും ആരാധനയില്‍ മുഴുകിയവരെയും പിന്തിരിഞ്ഞു പോകുന്നവരെയുമൊന്നും കൊല്ലരുതെന്ന് പ്രവാചകനും കല്‍പിക്കുന്നു. അതുകൊണ്ട് തന്നെ ഭീകരാക്രമണത്തിന്റെ വേരുകള്‍ തേടേണ്ടത് ഇസ്‌ലാമിലല്ല. സങ്കുചിതമായ സാമുദായികതയിലും വര്‍ഗീയതയിലും സാമ്പത്തിക, അധികാരതാല്‍പര്യങ്ങളിലും ഭൗതികാസക്തിയിലുമാണ്. ഇതൊന്നും ഇസ്‌ലാമികമല്ലതാനും.                                                                              

Facebook Comments
ശൈഖ് മുഹമ്മദ് കാരകുന്ന്

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തിൽ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ, കാരകുന്ന് അപ്പർ പ്രൈമറി സ്‌കൂൾ, മഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂൾ, ഫറോക്ക് റൗദത്തുൽ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എൽ.ടി.ടി. സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മൊറയൂർ വി.എച്ച്.എം.ഹൈസ്‌കൂൾ, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോൾ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകൾക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാൻ , കുവൈത്ത്, ഖത്തർ , ബഹ്‌റൈൻ , സിംഗപ്പൂർ, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകൾ സന്ദർശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടർ അലീഫ് മുഹമ്മദ് , ഡോക്ടർ ബാസിമ , അയമൻ മുഹമ്മദ് എന്നിവർ മക്കളും ഡോക്ടർ അബ്ദുറഹമാൻ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവർ ജാമാതാക്കളുമാണ്.

Related Posts

Onlive Talk

സര്‍ക്കാര്‍ ‘പരിശോധി’ക്കുമ്പോഴേക്കും രാജ്യദ്രോഹനിയമം മരവിപ്പിച്ച് കോടതി

by webdesk
11/05/2022
Onlive Talk

നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന ഇന്ത്യൻ മുസ്ലിംകൾ

by ആസാദ് എസ്സ
06/05/2022
Onlive Talk

ഹിന്ദുത്വ ജനക്കൂട്ടം കത്തിച്ച ഖര്‍ഗോനിലെ മുസ്‌ലിം ജീവിതങ്ങള്‍

by മീര്‍ ഫൈസല്‍
25/04/2022
Onlive Talk

റമദാന്‍ 2022: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നോമ്പിന്റെ ദൈര്‍ഘ്യമെത്ര ?

by മുഹമ്മദ് ഹദ്ദാദ്
20/04/2022
Onlive Talk

ശഹീദ് റൻതീസി- ഫലസ്തീൻ ഐക്യത്തിനായി നിലകൊണ്ട ജീവിതം

by ഡോ. അബീർ അബ്ദുല്ല അർറൻതീസി
16/04/2022

Don't miss it

spider-web.jpg
Tharbiyya

സ്രഷ്ടാവിന്റെ മുമ്പില്‍ ലജ്ജയുള്ളവരാവുക

30/06/2016
Counter Punch

സമാധാനം പറഞ്ഞ് നീതി ഹനിക്കുമ്പോൾ

28/11/2019
Faith

പ്രവാചകന്റെ വിവാഹങ്ങളും ഇസ് ലാം വിമർശകരും

16/09/2021
gulf2.jpg
Tharbiyya

ഇസ്‌ലാമിന്നും മുസ്‌ലിംകള്‍ക്കുമിടയില്‍ ഒരു ഗള്‍ഫ് – 2

03/04/2013
beef-fest.jpg
Onlive Talk

ഞങ്ങള്‍ ഹിന്ദുക്കളും ബീഫേറിയന്‍മാരുമാണ്

09/12/2015
rss852.jpg
Onlive Talk

സി.പി.എം വിതച്ചത് സംഘ്പരിവാര്‍ കൊയ്യുന്നു

03/10/2017
Your Voice

നിരീശ്വരവാദത്തില്‍ നിന്ന് വിശ്വാസത്തിലേക്കുളള ബുദ്ധിയുടെ യാത്ര

09/11/2019
Vanzara.jpg
Onlive Talk

ക്ലീന്‍ചിറ്റ് നേടി വന്‍സാരയും സംഘവും പുറത്തിറങ്ങുമ്പോള്‍

03/08/2017

Recent Post

ഷിരീന്റെ കൊലപാതകം അന്വേഷിക്കില്ലെന്ന് ഇസ്രായേല്‍

20/05/2022

ഗ്യാന്‍വാപി: കേസ് വിചാരണക്കോടതിയില്‍ നിന്നും ജില്ലാ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി

20/05/2022

കര്‍ണാടക: പാഠപുസ്തകത്തില്‍ നിന്നും നാരായണ ഗുരു, പെരിയാര്‍ ഭാഗങ്ങള്‍ ഒഴിവാക്കി

20/05/2022

അമേരിക്കയെ വിറപ്പിക്കുന്ന ആഭ്യന്തര ഭീഷണി

20/05/2022

ഫലസ്തീന്‍ അവകാശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ന്യൂയോര്‍ക്ക് സര്‍വകലാശാല

20/05/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • തങ്ങളുടെ താൽപര്യങ്ങൾക്ക് വിഘാതവും ഭീഷണിയുമായ എന്തും തട്ടിനീക്കാൻ റഷ്യ മുതൽ ചൈന വരെ പല തരം സൈനിക, രാഷ്ട്രീയ, സ്ട്രാറ്റജിക് നീക്കങ്ങളിൽ വ്യാപൃതമാണ് അമേരിക്ക. ഈ ബാഹ്യ ഭീഷണികളേക്കാളൊക്കെ ഗുരുതരമാണ് ആ രാഷ്ട്രം നേരിടുന്ന ആഭ്യന്തര ഭീഷണി. ...Read More data-src=
  • പന്ത്രണ്ടു വർഷത്തെ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് ഇസ്രായിലിൽ നിലവിൽ വന്ന സാമ്പാർ മുന്നണി സർക്കാർ ഉയർത്തിയ ചോദ്യം ഇത് എത്ര കാലത്തേക്കെന്നായിരുന്നു. ഒരു വർഷം തികയാൻ കഷ്ടിച്ച് ഒരു മാസം ബാക്കിയിരിക്കെ നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സർക്കാർ ന്യൂനപക്ഷമായി മാറിയിരിക്കുന്നു....Read More data-src=
  • “1986-ൽ ഉത്തർപ്രദേശിലെ ഒരു ജില്ലാ കോടതിയുടെ ഉത്തരവാണ് അഞ്ച് വർഷത്തിന് ശേഷം ഹിന്ദുത്വ പ്രവർത്തകർ അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ചത്.” അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് യു ഖാൻ 2010-ൽ അയോധ്യാ തർക്കവിഷയത്തിലെ ഒരു വിധിയിൽ നിരീക്ഷിച്ചത് ഇങ്ങനെയാണ്....Read More data-src=
  • കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് കഴിഞ്ഞ ഞായറാഴ്ച (15.05.2022) ലബനാനിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്ത് 2018ന് ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പിനെ സുന്നീ വിഭാഗം ബഹിഷ്‌കരിച്ചിരുന്നു. പല പ്രതിസന്ധിക്കിടയിലും തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യം കാണിച്ച സർക്കാറിനെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിനന്ദിച്ചു....Read More data-src=
  • ഉപരിതലത്തില്‍ നിന്ന് അല്‍പം ഉയര്‍ന്നു നില്‍ക്കുന്ന എന്തിലും ശിവലിംഗം കാണുന്ന ഹിന്ദുത്വയോട് ആര്‍ക്കാണ് തര്‍ക്കിക്കാന്‍ കഴിയുക. ചുവന്ന ചായം പൂശിയ പാറകള്‍ ഹനുമാന്റെ ചിത്രങ്ങളാണെന്ന് പ്രഖ്യാപിച്ചത് നമ്മള്‍ കണ്ടിട്ടുണ്ട്. 73 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു കുറ്റകൃത്യം കൂടി നടക്കുന്നു. പകല്‍ വെളിച്ചത്തില്‍. ജുഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍. സുപ്രീം കോടതിയുടെ നിരീക്ഷണത്തോടെ.
https://islamonlive.in/current-issue/views/allowing-gyanvapi-masjid-survey-sc-has-turned-a-blind-eye-towards-injustice/

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW
#Gyanvapi #GyanvapiMosque
  • ചുറ്റുമുള്ള പലപല കാര്യങ്ങളിലേക്കും ജനാലകള്‍ തുറന്നുവെക്കുന്ന സാധനയാണ് വായന. വിജ്ഞാനം, സ്നേഹം, ജീവിതം, അനുഭവം, വ്യക്തി, സമൂഹം, പ്രകൃതി, യാത്ര, പ്രത്യാശ, ആശയം തുടങ്ങി ചെറുതും വലുതുമായ, നാം ആസ്വദിക്കുന്നതും ആസ്വദിക്കാത്തതുമായ ഒത്തിരി കാര്യങ്ങള്‍...Read More data-src=
  • അൽ-അഖ്‌സയുടെ ചരിത്രവും പ്രാധാന്യവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷങ്ങളും പരിശോധിക്കുകയാണിവിടെ. എന്തുകൊണ്ട് അൽ അഖ്‌സ ഇത്രയേറെ ബഹുമാനിക്കപ്പെടുന്നുവെന്നതിനെക്കുറിച്ചുള്ള ചില പ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരവുമാണ് ഇതോടൊപ്പമുള്ളത്....Read More data-src=
  • ഈയടുത്ത ദിവസം 15 വയസ്സുകാരിയായ ഒരു മുസ്ലിം പെൺകുട്ടിയെ സമ്മാനം വാങ്ങിക്കുവാൻ സ്റ്റേജിലേക്കു ക്ഷണിച്ചപ്പോൾ സമസ്തയിലെ ഒരു ഉസ്താദ് ആ ക്ഷണിച്ച വ്യക്തിയെ സമസ്തയുടെ ഈ വിഷയത്തിലെ നിലപാട് ഉണർത്തിക്കൊണ്ട് ‘തിരുത്തി’യതും പെൺകുട്ടിയെ തിരിച്ചയച്ചതും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതായി ശ്രദ്ധയിൽപെട്ടു....Read More data-src=
  • വ്യത്യസ്ത ജനങ്ങളുടെ അനേക ആവിഷ്കാരങ്ങളുടെ ആകെത്തുകയാണ് ഇന്ത്യൻ സംസ്കാരം എന്ന് പറയാം. അത് എല്ലാവരെയും ഉൾക്കൊള്ളുകയും സാമൂഹിക ജീവിതത്തിന്റെ എല്ലാ വശങ്ങളെയും സമന്വയിപ്പിക്കുകയും ചെയ്യുന്നതാണ്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!