Tuesday, August 16, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Current Issue Onlive Talk

ഉമര്‍ ഖദ്ര്‍; ‘ഗ്വാണ്ടനാമോയിലെ കുട്ടി’

മുഅസ്സം ബേഗ് by മുഅസ്സം ബേഗ്
11/06/2015
in Onlive Talk
omarqadr.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

13 വര്‍ഷത്തെ തടവിന് ശേഷമുള്ള ഉമര്‍ ഖദ്‌റിന്റെ മോചനം ‘ഗ്വാണ്ടനാമോയിലെ കുട്ടി’ എന്ന പേരിലറിയപ്പെടുന്ന അദ്ദേഹത്തിന്റെ കേസില്‍ എല്ലാവരിലും വലിയ താല്‍പര്യം സൃഷ്ടിച്ചിട്ടുണ്ട്. ഞാനും ഗ്വാണ്ടനാമോയില്‍ ഉണ്ടായിരുന്നെങ്കിലും അവിടെ വെച്ച് അവനെ നേരില്‍ കാണാന്‍ സാധിച്ചിരുന്നില്ല. ബഗ്‌റാം ജയിയില്‍ വെച്ച് ഒരു പയ്യനെ മാത്രമാണ് ഞാന്‍ കണ്ടത്. അവന്റെ മുഖത്തും, ശരീരത്തിലും, മനസ്സിലും 9/11-ാനന്തര അമേരിക്കന്‍ സൈനിക യന്ത്രത്തിന്റെ പകവീട്ടലേല്‍പ്പിച്ച മുറിവുകളുണ്ടായിരുന്നു. പതിനഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, 2002-ലെ വേനല്‍ കാലത്ത്, അത്തരമൊരവസ്ഥയിലാണ് ഞാന്‍ ആദ്യമായി ഉമര്‍ ഖാദറിനെ കണ്ടുമുട്ടുന്നത്.

ഇസ്‌ലാമാബാദില്‍ വെച്ച് പാകിസ്ഥാന്‍ ഇന്റലിജന്‍സ് സര്‍വ്വീസസ് (ഐ.എസ്.ഐ) ആണ് എന്നെ തടവിലാക്കിയത്. ബഗ്‌റാമിലെ അമേരിക്കന്‍ സൈനിക ജയിലിലേക്ക് അയക്കുന്നതിന് മുമ്പ് എന്നെ സി.ഐ.എ ചോദ്യം ചെയ്തിരുന്നു. ഗ്വാണ്ടനാമോയിലേതിനേക്കാള്‍ അതിഭീകരമാണ് ബഗ്‌റാമില്‍ തടവുകാരോടുള്ള സമീപനം.

You might also like

സുഗന്ധം പിടിച്ച് കെട്ടാൻ സാധ്യമല്ല

ഹിജ്‌റ 1444: ചില നവവത്സര ചിന്തകൾ

പിന്നെയെങ്ങനെയാണ് നമസ്‌കരിക്കുന്നവരെ അറസ്റ്റ് ചെയ്യുക ?

രാഷ്ട്രീയമെന്നാൽ ശക്തിയാണ്

ഓരോന്നിലും പത്തു മുതല്‍ പന്ത്രണ്ട് വരെ ആളുകളെന്ന കണക്കില്‍ ആറ് സെല്ലുകളിലാണ് തടവുകാരെ പാര്‍പ്പിച്ചിരുന്നത്. ഓരോ സെല്ലിലേക്കുമുള്ള പ്രവേശനത്തിന് രണ്ട് വാതികലുകള്‍ കടക്കണം. ‘എയര്‍ ലോക്ക്’ അല്ലെങ്കില്‍ ‘സാലി പോര്‍ട്ട്’ എന്നിവിടങ്ങളില്‍ തടവുകാര്‍ ഒറ്റക്കായിരിക്കും. ഇവിടെ തടവുകാരെ ചങ്ങലക്കിടുകയാണ് പതിവ്. കൂടാതെ മറ്റു തടവുകാരില്‍ നിന്നും ഒറ്റപ്പെടുത്താനും, ശിക്ഷിക്കാനും ഇവ ഉപയോഗപ്പെടുത്തുന്നുണ്ട്. അതിന് ജനാലകളില്ല, കൂടാതെ പ്രകൃതിദത്തമായ സൂര്യപ്രകാശവും ലഭ്യമല്ല. തീക്ഷ്ണപ്രകാശമുള്ള ലൈറ്റുകള്‍ ഞങ്ങളുടെ തലക്ക് മുകളില്‍ രാത്രിയും പകലും പ്രകാശിച്ചു കൊണ്ടിരിക്കും. ഓരോ സെല്ലിന്റെയും പുറകുവശത്ത് പകുതി മുറിച്ച ഒരു ഓയില്‍ ബാരല്‍ വെച്ചിട്ടുണ്ടാകും. അതാണ് ഞങ്ങളുടെ ടോയ്‌ലറ്റ്.

അടക്കിപിടിച്ച സംസാരങ്ങള്‍
തടവുകാര്‍ തമ്മില്‍ പരസ്പരം സംസാരിക്കുന്നതിന് ജയില്‍ നിയമം നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷെ എല്ലാവരും അടക്കിപിടിച്ച സംഭാഷണങ്ങളിലേര്‍പ്പെടും. ഇംഗ്ലീഷ് സംസാരിക്കാനറിയാവുന്ന ചുരുക്കം ചില തടവുകാരില്‍ പെട്ട ഞാന്‍, ഗാര്‍ഡുകളുമായി എല്ലായ്‌പ്പോഴും സംസാരിക്കുമായിരുന്നു. അവരിലൊരാളാണ് അവര്‍ പിടികൂടിയ മാരകമായി മുറിവേറ്റ ഒരു കൗമാരക്കാരനെ കുറിച്ച് എന്നോട് പറഞ്ഞത്. അമേരിക്കന്‍ സൈനികര്‍ക്ക് നേരെ ഗ്രനേഡുകള്‍ എറിഞ്ഞു എന്നായിരുന്നു അവനെതിരെയുള്ള ആരോപണം.

പിന്നീട് ഉമറിനെ എന്റെ തൊട്ടടുത്തുള്ള സെല്ലിലേക്ക് കൊണ്ടു വന്നപ്പോള്‍, ദേഹമാസകലം മാരകമായ മുറിവുകളേറ്റ, പതിനഞ്ച് വയസ്സ് അടുത്ത് തികഞ്ഞ, മെലിഞ്ഞുണങ്ങിയ ശരീരപ്രകൃതത്തോടുള്ള ഒരുകുട്ടിയാണ് അവനെന്ന് വ്യക്തമായി. അവന്റെ ഒരു കണ്ണിന് കാഴ്ച്ച ശക്തിയില്ലായിരുന്നു. തോളിലും നെഞ്ചിലും ആഴമേറിയ മുറിവുകളുണ്ടായിരുന്നു. മുറിവുകള്‍ക്ക് മേലുള്ള തുന്നല്‍ കണ്ടപ്പോള്‍ പോസ്റ്റമോര്‍ട്ടത്തിന് ശേഷമുള്ള ശവശരീരമാണ് എനിക്ക് ഓര്‍മവന്നത്.

രാത്രിയില്‍, പട്ടാളക്കാര്‍ വന്ന് ഉമറിനെ എയര്‍ലോക്കില്‍ ഒറ്റക്കാക്കും. എന്നിട്ടവന് നേരെ ചീറിയടുത്ത് അവനെ കൊലപാതകിയെന്ന് വിളിച്ചു കൊണ്ടിരിക്കും. മരണം അര്‍ഹിക്കുന്ന ഭീകരവാദിയാണ് നീയെന്ന് അവനോട് അവര്‍ പറയും. പക്ഷെ ഉമര്‍ ശാന്തനായി തന്നെ ഇരിക്കും. ഒരിക്കല്‍ പോലും അതിനെ കുറിച്ച് അവന്‍ പരാതിപ്പെട്ടിട്ടില്ല.

നടക്കലും, സംസാരിക്കലും, ജമാഅത്തായുള്ള നമസ്‌ക്കാരവും, ശബ്ദമുയര്‍ത്തി ഖുര്‍ആന്‍ പാരായണം ചെയ്യുന്നതുമെല്ലാം തന്നെ നിയമവിരുദ്ധമായിരുന്നു. ഇതിനുള്ള ശിക്ഷയായി ഞങ്ങളെ ‘സാലി പോര്‍ട്ടില്‍’  ഏകാന്തതടവിന് വിധിക്കും. ഞങ്ങളുടെ തലമൊത്തം മൂടിയിരിക്കും, വാതിലിന്റെ മുകള്‍ ഭാഗത്തായി ഞങ്ങളുടെ കൈകള്‍ ചങ്ങലയില്‍ ബന്ധിച്ചു കൊണ്ട് മണിക്കൂറുകളോളം നിര്‍ത്തും. ഞങ്ങളെ പോലെ നല്ല ശാരീരികക്ഷമതയുള്ള പുരുഷന്‍മാര്‍ക്ക് പോലും ഇത് അതികഠിനമാണ്. പക്ഷെ ഉമറിനെ ഇതിന് വിധേയനാക്കുമ്പോള്‍ ഞങ്ങളുടെ ഹൃദയം പൊട്ടിപ്പൊട്ടിപ്പോകും.

പക്ഷെ മാരകമായ മുറിവുകളുണ്ടെങ്കിലും അവന്‍ ഒരിക്കല്‍ പോലും പരാതിപ്പെട്ടിട്ടില്ല, സങ്കടം പറഞ്ഞിട്ടില്ല. അവന്‍ എല്ലായ്‌പ്പോഴും ശാന്തനായിരുന്നു. ശബ്ദസൗകുമാര്യത്തോടെ, ശ്രുതിമധുരമായി അവന്‍ ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോള്‍ അവന്‍ കൂടുതല്‍ ശാന്തനായിത്തീരും.

ഇതിനിടെ ഉമറും ഞാനും ഒരേ സെല്ലിലേക്ക് മാറ്റപ്പെട്ടു. കുറച്ച് സമയം ഞങ്ങള്‍ അടക്കിപ്പിടിച്ച സംസാരങ്ങളിലേര്‍പ്പെട്ടു. ഡാമിയന്‍ കൊര്‍സെറ്റിയെ പോലുള്ള –  തടുവകാരെ പീഢിപ്പിക്കുന്നു എന്ന ആരോപണമുണ്ടെങ്കിലും- കുറച്ച് സൈനികര്‍ ഉമറിന്റെ ദയനീയാവസ്ഥ തിരിച്ചറിയുകയും, ഉമറിന് ചില മാനുഷിക പരിഗണനകള്‍ നല്‍കുകയും ചെയ്തു.

ഗാര്‍ഡുകള്‍ ഉമറിനെ ‘ബക്ക്‌ഷോട്ട് ബോബ്’ എന്നാണ് വിളിച്ചിരുന്നത്. അവന്റെ ശരീരത്തിലെ മുറിവുകളായിരുന്നു ഈ വിളിപ്പേരിനാധാരം. അമേരിക്കന്‍ ബോംബിംങില്‍ തകര്‍ന്ന് തരിപ്പണമായ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ മുറിവേറ്റ് കിടന്നിരുന്ന സമയത്താണ് ഉമറിനെ പിടികൂടിയത്. എന്നിട്ട് പോലും പട്ടാളക്കാര്‍ അവന്റെ പുറകില്‍ ഷോട്ട്ഗണ്‍ ഉപയോഗിച്ച് വെടിവെച്ചു. തൊട്ടടുത്ത് വെച്ചായിരുന്നു വെടിവെച്ചത്. പക്ഷെ ഉമര്‍ അത്ഭുതകരമായി അതിജീവിച്ചു. അവന്‍ മാത്രമാണ് അതിജീവിച്ചത്.

കുറച്ച് മാസങ്ങള്‍ മാത്രമാണ് ഉമര്‍ ബഗ്‌റാമില്‍ തങ്ങിയത്. പിന്നീട് എനിക്ക് മുമ്പേ അവന്‍ ഗ്വാണ്ടനാമോയിലേക്ക് അയക്കപ്പെട്ടു. പിന്നീട് ഞാനവനെ കണ്ടിട്ടില്ല. ഞാന്‍ മോചിതനായതിന് ശേഷം, അവന്റെ ഒരുപാട് വക്കീലുമാരെ പോയി കണ്ടിരുന്നു. അവന്റെ കുടുംബവുമായി സംസാരിച്ചു. ആ സമയത്ത് മോചിതനാവാനുള്ള അവസാനത്തെ പാശ്ചാത്യ പൗരന്‍ അവനായിരുന്നു.

അവന് മുമ്പ് ഞങ്ങളെല്ലാം മോചിതരായി. ‘യുദ്ധകുറ്റം’ ചെയ്തുവെന്ന് കുറ്റസമ്മതം നടത്തിയതു കൊണ്ട് മാത്രമാണ് സ്വദേശമായ കാനഡയിലേക്ക് മടങ്ങാന്‍ അവന് സാധിച്ചത്. അവന്‍ എന്തു തന്നെ ചെയ്തിട്ടുണ്ടെങ്കിലും, രക്ഷാപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട സൈനികര്‍ക്കെതിരെ അവന്‍ ഗ്രനേഡുകള്‍ എറിഞ്ഞിട്ടില്ലെന്ന കാര്യം തീര്‍ച്ചയാണ്.

ഗ്വാണ്ടനാമോയിലെ തോന്നിയ പോലെ പ്രവര്‍ത്തിക്കുന്ന സൈനിക കമ്മീഷനുകള്‍ക്ക് മുന്നില്‍ കുറ്റസമ്മതം നടത്തിയ ഒട്ടുമിക്ക തടവുകാരും സ്വദേശത്തേക്ക് പോയി. അങ്ങനെയാണ് ഉമറിനും സ്വദേശത്തേക്ക് മടങ്ങാനുള്ള ടിക്കറ്റ് കിട്ടിയത്. അവിടെ വെച്ച് അവന് ഗ്വാണ്ടനാമോയിലെ കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കാനും, മോചനം നേടാനുള്ള വഴികള്‍ ആരായാനും സാധിക്കും.

മോചനത്തിനെ തുടര്‍ന്ന് ഗ്വാണ്ടനാമോയില്‍ വെച്ച് നടത്തിയ കുറ്റസമ്മതമൊഴിയെ വെല്ലുവിളിച്ചു കൊണ്ട് ഉമര്‍ രംഗത്തു വന്നു. അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുന്നതിന് വഴിവെച്ച ഗ്രനേഡ് എറിയാന്‍ അവന് സാധിക്കുമായിരുന്നോ എന്നതിനെ സംബന്ധിച്ച് ഗൗരവതരമായ സംശയം പ്രകടിപ്പിച്ചു. മറ്റാരോ ആണ് ഗ്രനേഡ് എറിഞ്ഞത് എന്ന വാദത്തെ ശക്തിപ്പെടുത്തുന്നതായിരുന്നു പട്ടാളക്കാരുടെയും, ദൃക്‌സാക്ഷികളുടെയും സാക്ഷിമൊഴികള്‍.

ജാമ്യത്തില്‍ പുറത്തിറങ്ങിയതിനെ തുടര്‍ന്ന് ഉമര്‍ പറഞ്ഞ വാക്കുകള്‍ അവനെ അനുകൂലിക്കുന്നവരെ ആവേശഭരിതരാക്കുകയും, വിമര്‍ശകരുടെ വായടപ്പിക്കുകയും ചെയ്തു. അവന്‍ ആവലാതി പറഞ്ഞില്ല. ആരോടും ദേഷ്യം പ്രകടിപ്പിച്ചുമില്ല.

ഉമര്‍ ഖദ്ര്‍ ഇപ്പോഴും പൂര്‍ണ്ണമായി സ്വതന്ത്രനല്ല : ഒരേ വിലാസത്തില്‍ തന്നെ തുടരണം, എങ്ങോട്ടും പോകാന്‍ അനുവാദമില്ല, ഒരു ഇലക്ട്രോണിക് ടാഗ് അണിഞ്ഞിട്ടുണ്ട്, മൊബൈല്‍ ഫോണും, ഇന്റര്‍നെറ്റും ഉപയോഗിക്കാന്‍ പാടില്ല. കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ അനുകൂല വിധി വരുന്നത് വരേക്കും 3200 കിലോമീറ്റര്‍ അകലെയുള്ള തന്റെ കുടുംബത്തെ കാണാന്‍ അവന് സാധിക്കില്ല.

ഡെന്നിസ് എഡ്‌നെയ്, ഉമറിനെ സംബന്ധിച്ചിടത്തോളം അദ്ദേഹം അവന്റെ വക്കീലാണ് എന്നതിനേക്കാള്‍ മറ്റെന്തൊക്കെയോ ആണ്. അവന്റെ എല്ലാ കാര്യങ്ങളും ആത്മാര്‍ത്ഥമായി നോക്കുന്ന പ്രതിബദ്ധതയുള്ള കൂട്ടുകാരനാണ് ഡെന്നിസ്. പക്ഷെ, നമ്മില്‍ ചിലരെ പോലെ തന്നെ, അര്‍ധരാത്രിയില്‍, എല്ലാം നിശബ്ദമായിരിക്കെ, ഉമര്‍ ബെഡിനടിയിലേക്ക് നീങ്ങി കരയാന്‍ തുടങ്ങും. കൗമാര കാലത്ത് അവന്റെ മുറിവേറ്റ കണ്ണുകള്‍ ഗ്വാണ്ടനാമോയുടെയും ബഗ്‌റാമിന്റെയും ജയിലറകള്‍ കുതിര്‍ത്തു കൊണ്ട് കരഞ്ഞിരുന്നത് പോലെ.
(മുന്‍ ഗ്വാണ്ടനാമോ തടവുപുള്ളിയായ മുഅസ്സം ബേഗ് നിലവില്‍ തടവുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു.)

മൊഴിമാറ്റം : ഇര്‍ഷാദ് കാളാച്ചാല്‍
അവലംബം : അല്‍ജസീറ

Facebook Comments
മുഅസ്സം ബേഗ്

മുഅസ്സം ബേഗ്

മുന്‍ ഗ്വാണ്ടനാമോ തടവുപുള്ളിയായ മുഅസ്സം ബേഗ് നിലവില്‍ തടവുകാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നു.

Related Posts

Maulana Syed Abul A'la Maududi at the time of writing
Onlive Talk

സുഗന്ധം പിടിച്ച് കെട്ടാൻ സാധ്യമല്ല

by ഡോ. മുഹമ്മദ് റദിയുൽ ഇസ്‌ലാം നദ്‌വി
01/08/2022
Onlive Talk

ഹിജ്‌റ 1444: ചില നവവത്സര ചിന്തകൾ

by പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി
29/07/2022
Onlive Talk

പിന്നെയെങ്ങനെയാണ് നമസ്‌കരിക്കുന്നവരെ അറസ്റ്റ് ചെയ്യുക ?

by ഉമങ് പൊദ്ദാര്‍
26/07/2022
Onlive Talk

രാഷ്ട്രീയമെന്നാൽ ശക്തിയാണ്

by സുലൈമാൻ സഅദ് അബൂ സിത്ത
22/07/2022
Onlive Talk

സ്വീഡൻ, ഫിൻലന്റ് ‘നാറ്റോ’ പ്രവേശം: തുർക്കി ഒരു വിട്ടുവീഴ്ചയും ചെയ്തില്ല

by യാസീൻ അഖ്ത്വായ്
09/07/2022

Don't miss it

Vazhivilakk

സർവ്വനാശത്തിലേക്ക് നയിക്കുന്ന കയ്യേറ്റം

28/01/2021
Quran

വിശുദ്ധ ഖുർആനിന്റെ സ്വാധീനം നമ്മെ വിട്ടുപോയിരിക്കുന്നു!

05/04/2020
advice.jpg
Tharbiyya

സന്താനങ്ങളെ ഉപദേശിക്കേണ്ട വിധം

27/10/2012
dj-dance.jpg
Your Voice

വേശ്യാവൃത്തിയും നിര്‍ബന്ധിത സാഹചര്യവും

05/04/2017
Your Voice

സ്വാമി അഗ്നിവേഷ് മതസൗഹാര്‍ദ്ദത്തിന്റെ കാവലാള്‍

21/09/2020
beard.jpg
Sunnah

സുന്നത്ത്‌ താടിയിലും മിസ്‌വാക്കിലും പരിമിതമല്ല

10/12/2013
Editors Desk

കായിക രംഗത്തെ ഇസ്‌ലാമോഫോബിയ

15/02/2021
Reading Room

മക്കയുടെ പാരമ്പര്യം ഇബ്രാഹീമി പാരമ്പര്യമല്ലേ?

15/10/2015

Recent Post

‘പാമ്പുകളുടെ നദി’യില്‍ കുടുങ്ങി സിറിയന്‍ അഭയാര്‍ഥികള്‍

14/08/2022

താലിബാന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനാണ് താന്‍ തിരിച്ചെത്തിയതെന്ന് തിമോത്തി വീക്ക്‌സ്

14/08/2022

റുഷ്ദിക്കെതിരായ ആക്രമണം; പ്രതികരിക്കാനില്ലെന്ന് ഹിസ്ബുല്ല

14/08/2022

ഫിഫ ഹോസ്പിറ്റാലിറ്റി വെബ്‌സൈറ്റില്‍ ഇസ്രായേല്‍ ഇല്ല, പകരം അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍

13/08/2022

ഇസ്രായേല്‍ നരനായാട്ട്: 17 കുട്ടികളുള്‍പ്പെടെ മരിച്ചവരുടെ എണ്ണം 49 ആയി

13/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!