Sunday, May 22, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Current Issue Onlive Talk

ഇമാം ഖതീബുമാരുടെ ജീവിതം നിലവാരം ഉയര്‍ത്തുകയാണ് ആദ്യം വേണ്ടത്

പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി by പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി
06/11/2013
in Onlive Talk
pp.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഇസ്‌ലാമിക ഖിലാഫത്തിന്റെ തിരുശേഷിപ്പാകുന്നു മഹല്ലുകള്‍. ആ തിരുശേഷിപ്പ് എങ്ങനെയൊക്കെയോ നിലനിര്‍ത്തിക്കൊണ്ട് പോകാനാണ് സമുദായം ആഗ്രഹിക്കുന്നത്. എന്നാല്‍ നിലവിലുള്ള രീതിയെ ഒന്നുകൂടി പുഷ്ടിപ്പെടുത്തി നന്നാക്കിയെടുക്കേണ്ടതുണ്ട്. പള്ളി കേന്ദ്രീകരിച്ചു കൊണ്ടുള്ള ഒരു സാമൂഹിക സംവിധാനമാണ് മഹല്ല്. പള്ളിയാകട്ടെ കഅ്ബാലയത്തിലേക്ക് മുഖം തിരിച്ചിട്ടുള്ള അതിന്റെ ശാഖയാകുന്നു. ഈ പള്ളി നിലകൊള്ളുന്നത് ഇമാം-ഖതീബുമാരുടെ നേതൃത്വത്തിന്‍ കീഴിലും. ഒരു മഹല്ല് നന്നാകണമെങ്കില്‍ ഒരു പാട് കാര്യങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്. അതില്‍ ഒന്നാമത്തേത് പള്ളി ഭരണത്തിന് നേതൃത്വം നല്‍കുന്ന ഇമാമുമാരുടെയും ഖതീബുമാരുടെയും കാഴ്ചപ്പാടുകളും വീക്ഷണങ്ങളും നന്നാകണം. എന്നാല്‍ ഇന്നത്തെ അവസ്ഥയില്‍ അതിനു പ്രതീക്ഷയില്ല. കാരണം, അങ്ങേയറ്റത്തെ ഗതികേടിലും ദുര്‍ബലാവസ്ഥയിലുമാണ് ഇന്നത്തെ ഇമാമുമാരും ഖതീബുമാരും നിലനിന്നു പോരുന്നത്. അത്തരത്തിലുള്ളവരില്‍ നിന്നും ഉയര്‍ന്ന ചിന്തയും കാഴ്ചപ്പാടും പ്രതീക്ഷിക്കാന്‍ തന്നെ വകയില്ല. സ്വന്തം ഉപജീവനത്തിനു പോലും പ്രയാസപ്പെടുന്നവരാണവര്‍. ഈ സമുദായത്തിനും അവര്‍ക്ക് വന്ന ഗതികേടില്‍ പങ്കുണ്ട്. പ്രാര്‍ഥനയിലും ആരാധനാ കാര്യങ്ങളിലും മാത്രം മുന്നിലും മറ്റു സമയങ്ങളില്‍ സമൂഹത്തിനു പിന്നിലും കഴിഞ്ഞു കൂടാന്‍ വിധിക്കപ്പെട്ടവരാണവര്‍. അതിനാല്‍ കൂടുതല്‍ മെച്ചപ്പെട്ട ഉപജീവനം നടത്തുന്നതിന് അന്ധവിശ്വാസ അനാചാരങ്ങളില്‍ അഭയം തേടി മറ്റു വരുമാന മാര്‍ഗം തേടാന്‍ നിര്‍ബന്ധിതാരാകുന്നു. പരമാര്‍ഥത്തില്‍ സമുദായമാണ് ഈ അവസ്ഥക്ക് പ്രധാന കാരണം.

ഓരോ പ്രദേശങ്ങളിലും ആര്‍ഭാട കല്ല്യാണങ്ങള്‍ നടക്കുമ്പോഴും രമ്യഹര്‍മങ്ങള്‍ ഉയരുമ്പോഴും ആഢംബര ജീവിതം നടക്കുമ്പോഴും കോരനു കഞ്ഞി കുമ്പിളില്‍ തന്നെ എന്ന അവസ്ഥയാണ് ഇമാം-ഖതീബുമാരുടേത്. ഇത് തുടര്‍ന്നു കൊണ്ടിരുന്നാല്‍  ‘യശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ് യശ്ഹദു അന്ന മുഹമ്മദന്‍ റസൂലുള്ളാ’ എന്ന രീതിയിലേക്ക് നമ്മുടെ ബാങ്ക് മാറുന്ന അവസ്ഥ വിദൂരമല്ലാതാകും. ഈ ബാങ്ക് കേള്‍ക്കുന്ന ഹാജ്യാര്‍ ഓടിവന്ന് ബാങ്ക് തെറ്റിയിരിക്കുന്നു എന്ന് പറയുമ്പോള്‍ അത് ഈ പണിക്ക് സമുദായക്കാരെ കിട്ടാത്തതിനാല്‍ അന്യസമുദായത്തില്‍ നിന്നൊരാളെ ഏല്‍പിച്ചിരിക്കുകായണെന്നും അദ്ദേഹത്തിനു അശ്ഹദു എന്ന് പറയാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ ഇക്കൂട്ടര്‍ സാക്ഷ്യം വഹിക്കുന്നു എന്നര്‍ഥം വരുന്ന യശ്ഹദു പറയുകയാണെന്നും വിശദീകരിച്ചു കൊടുക്കേണ്ടി വരുന്ന അവസ്ഥയുണ്ടാകും. ഇമാം ഖതീബുമാരുടെ ജീവിത നിലവാരം ഉയര്‍ത്താതെ  ഇവരുടെ വീക്ഷണത്തില്‍ കാര്യമായ മാറ്റം പ്രതീക്ഷിക്കുക സാധ്യമല്ല.

You might also like

സര്‍ക്കാര്‍ ‘പരിശോധി’ക്കുമ്പോഴേക്കും രാജ്യദ്രോഹനിയമം മരവിപ്പിച്ച് കോടതി

നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന ഇന്ത്യൻ മുസ്ലിംകൾ

ഹിന്ദുത്വ ജനക്കൂട്ടം കത്തിച്ച ഖര്‍ഗോനിലെ മുസ്‌ലിം ജീവിതങ്ങള്‍

റമദാന്‍ 2022: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നോമ്പിന്റെ ദൈര്‍ഘ്യമെത്ര ?

രണ്ടാമത്തെ കാര്യം, മഹല്ലില്‍ ക്രിയാത്മകമായ ഒരു കൂട്ടായ്മ രൂപപ്പെടേണ്ടതുണ്ട്. മഹല്ല് എന്ന് പറഞ്ഞാല്‍ മുഴുവന്‍ മുസ്‌ലിംകളുടെയും പൈതൃകമാണ്. മുസ്‌ലിംകളായ എല്ലാ ആളുകള്‍ക്കും അതില്‍ പങ്കാളിത്തം വേണം. നിര്‍ഭാഗ്യവശാല്‍ മുസ്‌ലിം സമൂഹത്തിലെ കക്ഷി വഴക്കുകളുടെ ഫലമായി അത്തരം കൂട്ടായ്മ പല സ്ഥലത്തും കാണാന്‍ സാധ്യമല്ല. എന്നല്ല, നമ്മളറിയാതെ മഹല്ലിന്റെ നിയന്ത്രണം ഒരു പിടി തീവ്രചിന്താഗതിയുള്ള പുരോഹിതന്മാരുടെ കൈയില്‍ അകപ്പെട്ടിരിക്കുകയാണ്. വിശാല വീക്ഷണമുള്ള പലരും മഹല്ലിനു പുറത്താണ്. പല മഹല്ലുകളിലും തെറ്റായ നിയമാവലികള്‍ ഉണ്ടാക്കിയിട്ട് പുരോഹിതന്മാര്‍ തങ്ങളുടെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കും സ്ഥൈര്യം നല്‍കാന്‍ തുനിയുന്നു. ഉല്‍പതിഷ്ണുക്കളെന്നറിയപ്പെടുന്ന മുജാഹിദുകള്‍ ഒരു പള്ളിയെടുക്കുകയും ജമാഅത്തുകാര്‍ മറ്റൊരു പള്ളിയെടുക്കുകയും ചെയ്യുമ്പോള്‍ ബാക്കി വരുന്ന യാഥാസ്ഥിതിക വിഭാഗം മഹല്ലില്‍ സ്ഥാനം നേടുന്നു. അവരില്‍ തന്നെ തീവ്രവിഭാഗക്കാരും മിതവാദികളോട് യാതൊരു വിധ സഹിഷ്ണുതയും പ്രകടിപ്പിക്കാത്തവരുമായ ആളുകള്‍ അവരെ ആട്ടിപ്പുറത്താക്കി മഹല്ല് പിടിച്ചെടുക്കുകയും ചെയ്യുന്ന അവസ്ഥയാണിന്ന് കാണാന്‍ സാധിക്കുന്നത്. ഇത് മഹല്ലുകള്‍ക്ക് ഭീഷണിയാണ്. തങ്ങളുണ്ടാക്കിയ നിയമാവലികള്‍ അനുസരിക്കാത്തവരെ ഭ്രഷ്ട് കല്‍പിക്കാന്‍ വരെ ഇത്തരക്കാര്‍ മുതിരുന്നു. ഒരു ഭാഗത്ത് അനാചാരങ്ങളെ നിലനിര്‍ത്താന്‍ പാടുപെടുന്നു. മറുഭാഗത്ത് വിശാല വീക്ഷണമുള്ളവരെ പുറത്താക്കുന്നു. ബാക്കിയുള്ളവര്‍ തന്നെ കൂടെനില്‍ക്കാന്‍ കഴിയില്ല എന്നു പറഞ്ഞ് പിരിഞ്ഞ് പോകുന്നു. അവസാനം, സങ്കുചിത-തീവ്ര ചിന്താഗതിക്കാര്‍ മാത്രം അവശേഷിക്കുന്നു. ഇത് മഹല്ല് അഭിമുഖീകരിക്കുന്ന ഒരു പ്രശ്‌നമാണ്.

മൂന്നാമതായ കാര്യം, മാന്യമായ വേതനവും ചുറ്റുപാടും ഇല്ലാത്ത അവസ്ഥയില്‍ പള്ളികളിലെ ഇമാമുമാര്‍ കേവലം ഊമകളായി മാറിയിരിക്കുന്നു. എന്ന് പറഞ്ഞാല്‍ മാതൃഭാഷ വശമില്ലാത്ത ബംഗാളികളും ഹിന്ദുസ്ഥാനികളും ഇമാമുമാരായി എത്തിയിരിക്കുന്നു. ഖിബ്‌ലക്ക് നേരെത്തിരിഞ്ഞ് എന്തോ മന്ത്രോച്ചാരണങ്ങള്‍ ഉരുവിട്ട് ആരാധന നിര്‍വഹിക്കുന്ന ഇവര്‍ മഹല്ലിലെ ആളുകളുമായിട്ട് യാതൊരുവിധ ആശയവിനിമയവും നടത്തുന്നില്ല. കാരണം, തുഛമായ ശമ്പളം കൊടുക്കുന്നതു മൂലം മലയാളികളെ കിട്ടാതായിരിക്കുന്നു. നാട്ടിലെ എല്‍പി സ്്കൂള്‍ അധ്യാപകന്റെ ശമ്പളത്തിന്റെ അത്രപോലും  പള്ളി ഇമാമിനും ഖതീബിനും നല്‍കാന്‍ മഹല്ല് അധികൃതര്‍ തയ്യാറല്ല.

മഹല്ലില്‍ സമുദായത്തിന്റെ അര്‍ധവിഭാഗത്തിനു ഒരു പങ്കാളിത്തവുമില്ല എന്നതാണ് മറ്റൊരു കാര്യം. ഇസ്‌ലാമില്‍ സ്ത്രീയും പുരുഷനും ഒരു പോലെയല്ല. എന്നാല്‍ ഇക്കാരണത്താല്‍ സ്ത്രീക്ക് ഒരു പങ്കാളിത്തവുമില്ല എന്നോ അവരെ പരിഗണിക്കാന്‍ പാടില്ല എന്നോ അര്‍ഥമില്ല. കുടുംബത്തില്‍ പങ്കാളിത്തമുള്ളതു പോലെത്തന്നെ കുടുംബങ്ങളുടെ കൂട്ടായ്മയായ സമൂഹത്തിലും അവര്‍ക്ക് പങ്കാളിത്തമുണ്ട്. അവരുടെ അച്ചടക്കം പാലിച്ചു കൊണ്ട് നില്‍ക്കുകയാണെങ്കില്‍ പങ്കാളിത്തം മൂലം മഹല്ല് പ്രവര്‍ത്തനം കാര്യക്ഷമമാകും. മഹല്ല് കൈകാര്യം ചെയ്യുന്ന വിവാഹം, വിവാഹമോചനം, ഖബര്‍സ്ഥാന്‍ ഇവയെല്ലാം സ്ത്രീകളെയും കൂടി ബാധിക്കുന്ന കാര്യങ്ങളാണ്. അതിനാല്‍ സ്ത്രീകളെ അത്തരം കാര്യങ്ങളില്‍ നിന്നും മാറ്റി നിര്‍ത്തുന്നതിനാല്‍ മഹല്ലിനു ജനാധിപത്യ അവസ്ഥയില്ലാതാകുന്നു. അതിനാല്‍ സ്ത്രീകള്‍ക്കും കൂടി പങ്കാളിത്തമുള്ള ഒരു അവസ്ഥയിലേക്ക് മഹല്ലുകള്‍ എത്തിച്ചേരണം. സമൂഹത്തിലെ എല്ലാ വിഭാഗം ആളുകള്‍ക്കും പങ്കാളിത്തം ഉണ്ടാകുകയും അങ്ങനെ വിശാലമായ ഒരു കൂട്ടായ്മയായി മഹല്ല് മാറുകയും വേണം. മഹല്ലിന്റെ ആഭിമുഖ്യത്തില്‍ സകാത്ത് സംഭരണം നടക്കുകയും മറ്റ് സേവസ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും ഇതിനൊക്കെ നേതൃത്വം കൊടുക്കാന്‍ ഇമാമുമാര്‍ മുന്നിട്ടിറങ്ങുകയും ചെയ്താല്‍ മഹല്ല് ഒരു ഗ്രാമപഞ്ചായത്തിന്റെ വിതാനത്തിലേക്ക് ഉയരാനിടയുണ്ട്. കാരണം സമുദായത്തില്‍ കാശുണ്ട്. വിശാലത ഉണ്ടെങ്കില്‍ പരസ്പര സഹകരണമുണ്ടെങ്കില്‍ മഹല്ലില്‍ വ്യത്യസ്ത സ്‌കീമുകള്‍ അതുവഴി നടപ്പാക്കാം. ഒരു പക്ഷേ നായന്മാരുടെ കരയോ ക്രിസ്ത്യാനികളുടെ ഇടവകയോ നമ്മളുടെ മഹല്ലുകളേക്കാള്‍ ഒരുപിടി ഉയര്‍ന്ന നിലവാരത്തിലാണ് നില്‍ക്കുന്നതെന്നാണ് മനസ്സിലാക്കാന്‍ സാധിക്കുന്നത്. സമുദായത്തിന്റെ ഉണര്‍വിനും പുനരുദ്ധാരണത്തിനും മഹല്ലുകളുടെ ദുര്‍ബലാവസ്ഥ പരിഹരിക്കേണ്ടത് അത്യാവശ്യമാണ്.

മറ്റൊരു കാര്യം പറയാനുള്ളത്, മഹല്ലുകളുടെ കേന്ദ്ര സ്ഥാനമായ പള്ളികളെ ചിലരെങ്കിലും പാര്‍ട്ടി ഓഫീസാക്കി മാറ്റിയിട്ടുണ്ട്. മദീനയിലെ പള്ളിയില്‍ ക്രിസ്ത്യാനികള്‍ വന്നപ്പോള്‍ നബി(സ) അവര്‍ക്ക് പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ സൗകര്യം ചെയ്തു കൊടുത്ത ചരിത്രം ആവര്‍ത്തിച്ചു പറയുന്നതോടൊപ്പം തന്നെ നമ്മുടെ പള്ളിയില്‍ കര്‍മശാസ്ത്ര പരമായ അഭിപ്രായ വ്യത്യാസങ്ങള്‍ മൂലം സ്വന്തം സമുദായത്തില്‍ പെട്ടവര്‍ക്ക് തന്നെ പ്രാര്‍ഥന നിര്‍വഹിക്കാന്‍ പറ്റാത്ത അവസ്ഥയാണുള്ളത്. സഹിഷ്ണുത എന്നു പറയുന്നത് നമ്മളില്‍ നിന്നും ഇല്ലാതെ പോയിരിക്കുന്നു. മറ്റുള്ളവര്‍ക്കു കൂടി അഭിപ്രായത്തിനു അവസരം നല്‍കിക്കൊണ്ട് നമ്മുടെ സമൂഹത്തില്‍ വിശാലത അനുഭവപ്പെടേണ്ടതുണ്ട്. കഅ്ബാലയത്തിലേക്ക് തിരിയുന്ന അതിന്റെ ശാഖയായി പള്ളിയെ കാണാമെങ്കില്‍ അവിടെ പുലരുന്ന എല്ലാ വിശാലതയും ഇവിടെ പള്ളിയിലും പുലരേണ്ടതുണ്ട്. എല്ലാ മ്ദ്ഹബിന്റെ ആളുകളും പരസ്പരം സഹകരണത്തോടെ വര്‍ത്തിക്കുന്നു. ആരാധനാ കാര്യങ്ങളിലേര്‍പ്പെടുന്നു. ആ ഒരു വിശാലതയും പരസ്പര സഹകരണവും നമ്മുടെ മഹല്ല് കേന്ദ്രങ്ങളായ പള്ളികളിലും പുലര്‍ന്ന് മറ്റുള്ളവര്‍ക്ക് മാതൃകയാകണമെന്നും ആവശ്യപ്പെടുകയാണ്.
(കേരള വഖഫ് ബോര്‍ഡ് അംഗമാണ് ലേഖകന്‍)

Facebook Comments
പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി

പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി

ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന കൂടിയാലോചനാ സമിതി അംഗവും കേരള സംസ്ഥാന വഖഫ് ബോര്‍ഡ് മുന്‍ അംഗവുമാണ് പി.പി. അബ്ദുറഹ്മാന്‍ പെരിങ്ങാടി. 1956 ഏപ്രില്‍ 14 ന് വി.സി. അഹ്മദ് കുട്ടി  പി.പി. റാബിയ ദമ്പതികളുടെ മകനായി ജനിച്ചു.  

Related Posts

Onlive Talk

സര്‍ക്കാര്‍ ‘പരിശോധി’ക്കുമ്പോഴേക്കും രാജ്യദ്രോഹനിയമം മരവിപ്പിച്ച് കോടതി

by webdesk
11/05/2022
Onlive Talk

നിലനിൽപ്പ് ചോദ്യം ചെയ്യപ്പെടുന്ന ഇന്ത്യൻ മുസ്ലിംകൾ

by ആസാദ് എസ്സ
06/05/2022
Onlive Talk

ഹിന്ദുത്വ ജനക്കൂട്ടം കത്തിച്ച ഖര്‍ഗോനിലെ മുസ്‌ലിം ജീവിതങ്ങള്‍

by മീര്‍ ഫൈസല്‍
25/04/2022
Onlive Talk

റമദാന്‍ 2022: ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നോമ്പിന്റെ ദൈര്‍ഘ്യമെത്ര ?

by മുഹമ്മദ് ഹദ്ദാദ്
20/04/2022
Onlive Talk

ശഹീദ് റൻതീസി- ഫലസ്തീൻ ഐക്യത്തിനായി നിലകൊണ്ട ജീവിതം

by ഡോ. അബീർ അബ്ദുല്ല അർറൻതീസി
16/04/2022

Don't miss it

Columns

അപ്പോള്‍ നബി വചനങ്ങളും വ്യാജമാണോ ?

20/10/2018
Interview

മസ്ജിദുല്‍ അഖ്‌സ ഞങ്ങളുടെ പോരാട്ടത്തിന്റെ പ്രതീകമാണ്

15/01/2014
ramadan.jpg
Editors Desk

മനസ്സിന്റെ ഒരുക്കമാണ് പ്രധാനം

26/05/2017
Columns

വിനയവും ലാളിത്യവും

23/06/2015
muslim-woman.jpg
Knowledge

വൈജ്ഞാനിക നവോത്ഥാനത്തില്‍ സ്ത്രീകളുടെ പങ്ക് -2

17/10/2012
Columns

ചര്‍ച്ചകള്‍ വഴിമാറ്റാന്‍ കിണഞ്ഞുപരിശ്രമിക്കുന്നവര്‍

10/12/2018
men.jpg
Tharbiyya

പുരുഷന്മാര്‍ക്ക് മാതൃകയാക്കാവുന്ന റോള്‍ മോഡലുകളില്ലേ?

19/12/2017
human-rights.jpg
Human Rights

മനുഷ്യാവകാശം: ശരീഅത്തിനും അന്താരാഷ്ട്ര നിയമങ്ങള്‍ക്കും മധ്യേ

07/06/2012

Recent Post

ഷിരീന്റെ കൊലപാതകം അന്വേഷിക്കില്ലെന്ന് ഇസ്രായേല്‍

20/05/2022

ഗ്യാന്‍വാപി: കേസ് വിചാരണക്കോടതിയില്‍ നിന്നും ജില്ലാ കോടതിയിലേക്ക് മാറ്റി സുപ്രീം കോടതി

20/05/2022

കര്‍ണാടക: പാഠപുസ്തകത്തില്‍ നിന്നും നാരായണ ഗുരു, പെരിയാര്‍ ഭാഗങ്ങള്‍ ഒഴിവാക്കി

20/05/2022

അമേരിക്കയെ വിറപ്പിക്കുന്ന ആഭ്യന്തര ഭീഷണി

20/05/2022

ഫലസ്തീന്‍ അവകാശങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ന്യൂയോര്‍ക്ക് സര്‍വകലാശാല

20/05/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • തങ്ങളുടെ താൽപര്യങ്ങൾക്ക് വിഘാതവും ഭീഷണിയുമായ എന്തും തട്ടിനീക്കാൻ റഷ്യ മുതൽ ചൈന വരെ പല തരം സൈനിക, രാഷ്ട്രീയ, സ്ട്രാറ്റജിക് നീക്കങ്ങളിൽ വ്യാപൃതമാണ് അമേരിക്ക. ഈ ബാഹ്യ ഭീഷണികളേക്കാളൊക്കെ ഗുരുതരമാണ് ആ രാഷ്ട്രം നേരിടുന്ന ആഭ്യന്തര ഭീഷണി. ...Read More data-src=
  • പന്ത്രണ്ടു വർഷത്തെ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് ഇസ്രായിലിൽ നിലവിൽ വന്ന സാമ്പാർ മുന്നണി സർക്കാർ ഉയർത്തിയ ചോദ്യം ഇത് എത്ര കാലത്തേക്കെന്നായിരുന്നു. ഒരു വർഷം തികയാൻ കഷ്ടിച്ച് ഒരു മാസം ബാക്കിയിരിക്കെ നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സർക്കാർ ന്യൂനപക്ഷമായി മാറിയിരിക്കുന്നു....Read More data-src=
  • “1986-ൽ ഉത്തർപ്രദേശിലെ ഒരു ജില്ലാ കോടതിയുടെ ഉത്തരവാണ് അഞ്ച് വർഷത്തിന് ശേഷം ഹിന്ദുത്വ പ്രവർത്തകർ അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ചത്.” അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് യു ഖാൻ 2010-ൽ അയോധ്യാ തർക്കവിഷയത്തിലെ ഒരു വിധിയിൽ നിരീക്ഷിച്ചത് ഇങ്ങനെയാണ്....Read More data-src=
  • കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് കഴിഞ്ഞ ഞായറാഴ്ച (15.05.2022) ലബനാനിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്ത് 2018ന് ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പിനെ സുന്നീ വിഭാഗം ബഹിഷ്‌കരിച്ചിരുന്നു. പല പ്രതിസന്ധിക്കിടയിലും തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യം കാണിച്ച സർക്കാറിനെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിനന്ദിച്ചു....Read More data-src=
  • ഉപരിതലത്തില്‍ നിന്ന് അല്‍പം ഉയര്‍ന്നു നില്‍ക്കുന്ന എന്തിലും ശിവലിംഗം കാണുന്ന ഹിന്ദുത്വയോട് ആര്‍ക്കാണ് തര്‍ക്കിക്കാന്‍ കഴിയുക. ചുവന്ന ചായം പൂശിയ പാറകള്‍ ഹനുമാന്റെ ചിത്രങ്ങളാണെന്ന് പ്രഖ്യാപിച്ചത് നമ്മള്‍ കണ്ടിട്ടുണ്ട്. 73 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു കുറ്റകൃത്യം കൂടി നടക്കുന്നു. പകല്‍ വെളിച്ചത്തില്‍. ജുഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍. സുപ്രീം കോടതിയുടെ നിരീക്ഷണത്തോടെ.
https://islamonlive.in/current-issue/views/allowing-gyanvapi-masjid-survey-sc-has-turned-a-blind-eye-towards-injustice/

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW
#Gyanvapi #GyanvapiMosque
  • ചുറ്റുമുള്ള പലപല കാര്യങ്ങളിലേക്കും ജനാലകള്‍ തുറന്നുവെക്കുന്ന സാധനയാണ് വായന. വിജ്ഞാനം, സ്നേഹം, ജീവിതം, അനുഭവം, വ്യക്തി, സമൂഹം, പ്രകൃതി, യാത്ര, പ്രത്യാശ, ആശയം തുടങ്ങി ചെറുതും വലുതുമായ, നാം ആസ്വദിക്കുന്നതും ആസ്വദിക്കാത്തതുമായ ഒത്തിരി കാര്യങ്ങള്‍...Read More data-src=
  • അൽ-അഖ്‌സയുടെ ചരിത്രവും പ്രാധാന്യവും അതിനെ ചുറ്റിപ്പറ്റിയുള്ള സംഘർഷങ്ങളും പരിശോധിക്കുകയാണിവിടെ. എന്തുകൊണ്ട് അൽ അഖ്‌സ ഇത്രയേറെ ബഹുമാനിക്കപ്പെടുന്നുവെന്നതിനെക്കുറിച്ചുള്ള ചില പ്രധാന ചോദ്യങ്ങൾക്കുള്ള ഉത്തരവുമാണ് ഇതോടൊപ്പമുള്ളത്....Read More data-src=
  • ഈയടുത്ത ദിവസം 15 വയസ്സുകാരിയായ ഒരു മുസ്ലിം പെൺകുട്ടിയെ സമ്മാനം വാങ്ങിക്കുവാൻ സ്റ്റേജിലേക്കു ക്ഷണിച്ചപ്പോൾ സമസ്തയിലെ ഒരു ഉസ്താദ് ആ ക്ഷണിച്ച വ്യക്തിയെ സമസ്തയുടെ ഈ വിഷയത്തിലെ നിലപാട് ഉണർത്തിക്കൊണ്ട് ‘തിരുത്തി’യതും പെൺകുട്ടിയെ തിരിച്ചയച്ചതും ഏറെ വിവാദങ്ങൾ സൃഷ്ടിച്ചതായി ശ്രദ്ധയിൽപെട്ടു....Read More data-src=
  • വ്യത്യസ്ത ജനങ്ങളുടെ അനേക ആവിഷ്കാരങ്ങളുടെ ആകെത്തുകയാണ് ഇന്ത്യൻ സംസ്കാരം എന്ന് പറയാം. അത് എല്ലാവരെയും ഉൾക്കൊള്ളുകയും സാമൂഹിക ജീവിതത്തിന്റെ എല്ലാ വശങ്ങളെയും സമന്വയിപ്പിക്കുകയും ചെയ്യുന്നതാണ്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!