ഭൂരിപക്ഷ രാഷ്ട്രീയത്തോടുള്ള നമ്മുടെ ഇന്നത്തെ ആവേശത്തിന് രണ്ട് ദിശകളാണുള്ളത്. ഞമ്മള്‍ക്ക് ഇറങ്ങാന്‍ കഴിയുന്ന ഒരേയൊരു സ്ഥലമേയുള്ളൂവെന്ന് ഞാന്‍ വളരെക്കാലമായി ചിന്തിച്ചിരുന്നു, അവസാനം ഞമ്മള്‍ അതിലേക്ക് തന്നെ ചുരുങ്ങും. പക്ഷേ നമ്മള്‍ പരിഗണിക്കേണ്ട മറ്റൊരു വീക്ഷണമുണ്ട്. നാഷണല്‍ ലോ സ്‌കൂള്‍ മുന്‍ മേധാവി പ്രൊഫസര്‍ മോഹന്‍ ഗോപാല്‍ ജുഡീഷ്യറിയെക്കുറിച്ചുള്ള ഒരു പ്രസംഗത്തിലൂടെ ആഴ്ചകള്‍ക്ക് മുമ്പ് ഈ ആശയം മുന്നോട്ട് വെച്ചിരുന്നു. ‘ഭരണഘടനയെക്കാള്‍ മതത്തില്‍ നിയമത്തിന്റെ ഉറവിടം കണ്ടെത്തുന്ന ദൈവനായകനായ ന്യായാധിപന്മാര്‍’ എന്ന തലക്കെട്ടില്‍ അദ്ദേഹത്തിന്റെ പ്രസംഗം ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
2004 മുതല്‍ ഇന്നുവരെ സുപ്രീം കോടതിയില്‍ നിയമിക്കപ്പെട്ട എല്ലാ ജഡ്ജിമാരുടെയും രേഖകള്‍ പരിശോധിച്ചാണ് അദ്ദേഹ് ഇത് പറയുന്നത്.
2023 ഫെബ്രുവരി 21നാണ് അദ്ദേഹം പ്രസംഗം നടത്തിയത്.
111 ജഡ്ജിമാരെ നിയമിച്ചതില്‍ 56 പേര്‍ യുപിഎ സര്‍ക്കാരിന്റെ കാലത്തും 55 പേര്‍ ഇപ്പോഴത്തെ ബിജെപി സര്‍ക്കാരിന്റെ കീഴിലും വന്നവരാണ്, അതിനാല്‍ എണ്ണം തുല്യമാണ്. അടുത്തതായി, ജഡ്ജിമാര്‍ ഉണ്ടാക്കിയ സ്വാധീനം, ജഡ്ജിമാര്‍ പക്ഷപാതപരമായി പെരുമാറുന്നുണ്ടോ എന്നെല്ലാമാണ് അദ്ദേഹം പരിശോധിച്ചത്. അവരുടെ വീക്ഷണത്തില്‍ പക്ഷപാതമില്ലെന്നാണ് പ്രൊഫസര്‍ ഗോപാല്‍ അംഗീകരിക്കുന്നത്. ആത്മനിഷ്ഠമായ വ്യാഖ്യാനത്തിലൂടെ മാത്രമേ ഇത് നിര്‍ണ്ണയിക്കാന്‍ കഴിയൂ, അതിനാല്‍ അങ്ങിനെ ഒന്നില്‍ എത്തിച്ചേരുക അസാധ്യമാണ് അല്ലെങ്കില്‍ ബുദ്ധിമുട്ടാണ്. എന്നാല്‍ അവര്‍ പുറപ്പെടുവിക്കുന്ന വിധികളിലൂടെ മാത്രാണ് അവരുടെ പക്ഷപാതം കണക്കാക്കുന്നത്.
യുപിഎയുടെ കാലത്ത് ഭരണഘടനാവാദികളായ ആറ് ജഡ്ജിമാര്‍ ഉണ്ടായിരുന്നു, അതായത് അവര്‍ ഭരണഘടനയുടെ പ്രാഥമികതയില്‍ മാത്രമാണ് വിശ്വസിച്ചിരുന്നതെന്നും മറ്റൊരു നിയമ സ്രോതസ്സുമില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ കണ്ടെത്തല്‍. അടുത്തതായി, വിധിന്യായങ്ങളിലൂടെ ഹിന്ദു മതഗ്രന്ഥങ്ങളില്‍ നിയമത്തിന്റെ ഉറവിടങ്ങള്‍ കണ്ടെത്താന്‍ ഭരണഘടനയ്ക്ക് അപ്പുറത്തേക്ക് നോക്കുന്ന വ്യക്തികളെ അദ്ദേഹം അന്വേഷിച്ചു. യുപിഎ കാലത്തെ ആരെയും ഇത്തരത്തില്‍ കണ്ടെത്താനായില്ല, എന്നാല്‍ എന്‍ഡിഎ സര്‍ക്കാര്‍ നിയമിച്ചവരില്‍ നിന്ന് ഒമ്പതുപേരെ കണ്ടെത്താനായി. അവരില്‍ അഞ്ച് പേര്‍ ഇപ്പോഴും ഭരണഘടന ബെഞ്ചിലുണ്ട്. ഈ വ്യക്തികള്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കും പുറത്തുള്ളതും മതത്തിനകത്തുള്ളതുമായ നിയമത്തിന്റെ ഉറവിടങ്ങള്‍ കണ്ടെത്തിയ വിധിന്യായങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. അയോധ്യാ കേസില്‍ വിധി കേസ് തീര്‍പ്പാക്കുന്നതിന് നിയമത്തിന്റെ അപ്പുറത്തേക്ക് പോയി. സുപ്രീം കോടതിയുടെ ഹിജാബ് വിധിയും മതഗ്രന്ഥങ്ങളിലും അധികാരമാക്കിയാണ്.
രണ്ട് ഘട്ടങ്ങളിലായി 2047ഓടെ ഇത്തരത്തില്‍ ഒരു ഹിന്ദു രാഷ്ട്രം യാഥാര്‍ത്ഥ്യമാകുമെന്നാണ് പ്രൊഫസര്‍ ഗോപാലിന്റെ തീസിസ്. ഭരണഘടനയ്ക്ക് അപ്പുറം മതസ്രോതസ്സുകള്‍ പരിശോധിക്കാന്‍ തുറന്നമനസ്സുള്ള ജഡ്ജിമാരെ നിയമിക്കുകയാണ് ആദ്യഘട്ടം. മതനിയമത്തിന്റെ ഉറവിടങ്ങള്‍ കണ്ടെത്തുന്ന ജഡ്ജിമാരെ നിയമിക്കുന്നതാണ് രണ്ടാം ഘട്ടം. അങ്ങനെ, ഹിന്ദുരാഷ്ട്രം വരിക ഭരണഘടനയെ അട്ടിമറിക്കുന്നതിലൂടെയല്ല, മറിച്ച് ഭരണഘടനയെ തന്നെ ഒരു ഹിന്ദു രേഖയാക്കിയുള്ള പുനര്‍വ്യാഖ്യാനത്തിലൂടെയാണ്.
ഹിജാബ് വിധി അത്തരത്തിലൊന്നാണെന്ന് പ്രൊഫസര്‍ ഗോപാല്‍ പറയുന്നു. ‘ധര്‍മ്മം’ ഭരണഘടനയ്ക്ക് ബാധകമാണെന്ന് ആ വിധി പറയുന്നു, കാരണം ആമുഖത്തില്‍ മതേതരത്വത്തിന് ഉപയോഗിച്ചിരിക്കുന്ന ഹിന്ദി പദപ്രയോഗം ധര്‍മ്മ നിര്‍പേക്ഷ് അല്ല, മറിച്ച് വിഭാഗത്തെ പരാമര്‍ശിച്ച് പന്ത് നിര്‍പേക്ഷ് ആണ്. ഭരണഘടന ‘ധര്‍മ്മ നിര്‍പേക്ഷ്’ അല്ല, മറിച്ച് ധര്‍മ്മം തന്നെയായിരുന്നു, അതായത് സനാതന്‍ ധര്‍മ്മം. അതിനാല്‍ ഭരണഘടനാ നിയമം ‘ധര്‍മ്മം’ ആണ്.
കര്‍ണാടക സ്‌കൂളുകളില്‍, ഹോമം അനുവദനീയമാണ്, പക്ഷേ ഹിജാബ് പാടില്ല, കാരണം ഹിജാബ് മതമാണ്, എന്നാല്‍ ‘ഹോമം’ ധര്‍മ്മമാണ്, എല്ലാ മനുഷ്യരാശിയുടെയും പ്രയോജനത്തിനായുള്ളതാണ് അത്. ബി.ജെ.പി രാജ്യത്തെ കൊണ്ടുപോകുന്ന ദിശയെക്കുറിച്ച് സുപ്രീം കോടതിയുടെ കൊളീജിയം അന്ധരല്ലെന്ന് പറഞ്ഞുകൊണ്ട് എന്‍.ഡി.എയുടെ കീഴിലുള്ള ഭരണഘടനാവാദികളായ ജഡ്ജിമാരുടെ എണ്ണത്തിലുണ്ടായ വര്‍ദ്ധനവ് പ്രൊഫസര്‍ ഗോപാല്‍ വിശദീകരിക്കുന്നുണ്ട്. ജഡ്ജിമാരുടെ നിയമനത്തില്‍ കൊളീജിയവും സര്‍ക്കാരും തമ്മില്‍ നിലനില്‍ക്കുന്ന ഇന്നത്തെ ഭിന്നത് ആ ചെറുത്തുനില്‍പ്പാണ് കാണിക്കുന്നത്.
അദ്ദേഹം ഉന്നയിക്കുന്ന മറ്റ് രണ്ട് പ്രധാന കാര്യങ്ങള്‍ ഹ്രസ്വമായി നോക്കാം. ഒന്ന്, ഇന്ത്യ ഭരിക്കുന്ന പ്രഭുവര്‍ഗ്ഗം തുല്യത, മതേതരത്വം, അന്തസ്സ് തുടങ്ങിയ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന ഭരണഘടനയില്‍ എതിര്‍പ്പ് കണ്ടെത്തുന്നു, പ്രഭുവര്‍ഗ്ഗവും ഭരണഘടനയും യോജിപ്പിച്ചിരിക്കുന്ന പാകിസ്ഥാനില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യയുടെ പ്രഭുവര്‍ഗ്ഗം രാജ്യം പിടിച്ചെടുക്കുന്നതിനുള്ള പ്രാഥമിക പ്രതിരോധം ഭരണഘടനയില്‍ നിന്നാണ്. അതിനാല്‍, ബിജെപിയുടെ ഊര്‍ജ്ജം പ്രാഥമികമായി കേന്ദ്രീകരിക്കുന്നത് അവിടെയാണ്. അവസാനമായി, മതമോ ജാതിയോ ലിംഗഭേദമോ പ്രദേശമോ ആയ വ്യത്യാസമില്ലാതെ ജുഡീഷ്യറി പിടിച്ചെടുക്കാന്‍ പര്യാപ്തമായിരിക്കുന്നു.
ജുഡീഷ്യല്‍ നിയമനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള സര്‍ക്കാര്‍ ഇടപെടലില്‍ നിന്ന് കൊളീജിയത്തെ സംരക്ഷിക്കുക എന്നതായിരിക്കണം അടിയന്തര ലക്ഷ്യമെന്ന് പ്രൊഫസര്‍ ഗോപാല്‍ വിശ്വസിക്കുന്നു. ഇന്ത്യയുടെ ഇപ്പോഴത്തെ ഭൂരിപക്ഷ വാദത്തിന്റെ അന്തിമാവസ്ഥ എന്താണെന്നതിനെക്കുറിച്ചുള്ള എന്റെ വീക്ഷണത്തെക്കുറിച്ച് എന്റെ കോളങ്ങളിലും പുസ്തകങ്ങളിലും ഞാന്‍ മുന്‍പ് എഴുതിയിട്ടുണ്ട്.
ഹിന്ദുത്വം ന്യൂനപക്ഷ കേന്ദ്രീകൃതവും ആഭ്യന്തര പരിഷ്‌കരണത്തിനുപകരം പീഡനങ്ങളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതുമാണ്. അയോധ്യയും ഹിജാബും- രണ്ട് വിധിന്യായങ്ങളും പ്രൊഫസര്‍ ഗോപാല്‍ തന്റെ വാദം ചിത്രീകരിക്കാന്‍ ഉപയോഗിച്ചു. രണ്ടും ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് പിന്നാലെയാണ് പോകുന്നത്.
ജുഡീഷ്യല്‍ പുനര്‍വ്യാഖ്യാനത്തിലൂടെ നിര്‍മ്മിച്ച ഹിന്ദു രാഷ്ട്രം ജാതി, ചാതുര്‍വര്‍ണം തുടങ്ങിയ കാര്യങ്ങളെ അഭിസംബോധന ചെയ്യുന്നത് ശരിയാണെന്ന്അ നുമാനിക്കുകയാണെങ്കില്‍, അത് ഹിന്ദു സമൂഹത്തില്‍ ഭൂകമ്പപരമായ മാറ്റത്തിന് കാരണമാകുമോ എന്നത് രസകരമായിരിക്കും. വ്യക്തമായി പറഞ്ഞാല്‍, പ്രൊഫസര്‍ ഗോപാല്‍ തന്റെ തീസിസില്‍ നിന്ന് ന്യൂനപക്ഷ പീഡനത്തെ ഒഴിവാക്കുന്നില്ല. ഞാന്‍ പരിഗണിക്കാത്ത രണ്ടാമത്തെ ഘടകം അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. അദ്ദേഹത്തിന്റെ പ്രസംഗം വ്യക്തവും കൃത്യവും നേരിട്ടുള്ളതും യൂട്യൂബില്‍ ലഭ്യമാണ്. അത് കേള്‍ക്കുകയും മനസ്സിലാക്കുകയും ചര്‍ച്ച ചെയ്യുകയും വേണം.