Monday, January 30, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Culture Civilization

ഗുഹാവാസികളുടെ ( അസ്ഹാബുൽ കഹ്ഫ് ) യഥാര്‍ഥ കഥ

സയ്യിദ് അബുൽ അഅ്ലാ മൗദൂദി by സയ്യിദ് അബുൽ അഅ്ലാ മൗദൂദി
01/12/2022
in Civilization, History
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

You might also like

ഫാറൂഖ് ഉമർ = ‘രക്ഷകനായ ഉമർ’ /പേരിട്ടതാര്?

അറബി കലിഗ്രഫിയും നുമിസ്മാറ്റിക് പഠന ശാഖയും

ദുൽഖർനൈനി നിർമ്മിച്ച ഭിത്തി

മൂസാ-ഖദിര്‍ സംഭവത്തിലെ സങ്കീര്‍ണമായ ഒരു വലിയ പ്രശ്‌നം

ഈ കഥക്ക് അതിപ്രാചീനമായ ഒരു സാക്ഷ്യം സിറിയയിലെ ഒരു ക്രൈസ്തവ പാതിരി, ജൈംസ് സുറുജി സിറിയക് ഭാഷയില്‍ എഴുതിയ സാരോപദേശങ്ങളില്‍നിന്നു കണ്ടുകിട്ടിയിട്ടുണ്ട്. ഗുഹാവാസികള്‍ പരലോകം പ്രാപിച്ച് ഏതാനും വര്‍ഷങ്ങള്‍ക്ക് ശേഷം ക്രി. പി. 452-ല്‍ ജനിച്ച ഇദ്ദേഹം 474-ന് തൊട്ടടുത്ത കാലത്താണ് ഈ സാരോപദേശങ്ങള്‍ ക്രോഡീകരിച്ചിരുന്നത്. ഈ ഉപദേശങ്ങളില്‍ അദ്ദേഹം പ്രകൃതസംഭവം സവിസ്തരം പ്രതിപാദിക്കുന്നുണ്ട്. ഈ സുറിയാനി നിവേദനമാണ് നമ്മുടെ പൂര്‍വികരായ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ക്ക് ലഭിച്ചത്. ഇബ്‌നുജരീറത്ത്വബരി അത് വിവിധ പരമ്പരകളോടുകൂടി തന്റെ വ്യാഖ്യാനഗ്രന്ഥത്തില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഇതേ റിപ്പോര്‍ട്ട് മറുവശത്ത് യൂറോപ്പില്‍ ചെന്നെത്തുകയും ഗ്രീക്ക്-ലാറ്റിന്‍ ഭാഷകളില്‍ അതിന്റെ തര്‍ജമകളും സംഗ്രഹങ്ങളും പ്രസിദ്ധീകൃതമാവുകയും ചെയ്തു. പ്രസ്തുത രേഖകള്‍ അവലംബമാക്കി ഗിബ്ബണ്‍ തന്റെ ‘റോമാസാമ്രാജ്യത്തിന്റെ തകര്‍ച്ചയുടെ ചരിത്രം’ എന്ന ഗ്രന്ഥത്തിന്റെ 33-ആം അധ്യായത്തില്‍ ‘നിദ്രാധീനരായ ഏഴുപേര്‍’ (Seven Sleepers) എന്ന ശീര്‍ഷകത്തില്‍ സംഭവത്തിന്റെ സംഗ്രഹം ചേര്‍ത്തിട്ടുണ്ട്. അതാകട്ടെ, നമ്മുടെ ഖുര്‍ആന്‍ വ്യാഖ്യാതാക്കളുടെ റിപ്പോര്‍ട്ടുകളുമായി രണ്ടും ഒരേ മൂലത്തില്‍നിന്ന് എടുത്തിട്ടുള്ളതാണെന്ന് തോന്നുമാറ് യോജിച്ചുകാണുന്നു.

ഉദാഹരണമായി, ഏതൊരു രാജാവിന്റെ മര്‍ദനപീഡനങ്ങളില്‍നിന്ന് ഓടിയകന്നാണോ യുവാക്കളുടെ സംഘം ഗുഹയില്‍ അഭയംപ്രാപിച്ചിരുന്നത് ആ രാജാവിന്റെ പേര്‍, ദഖ്‌യനൂസ്, ദഖ്‌യാനൂസ്, ദഖ്‌യൂസ് എന്നിങ്ങനെയാണ് നമ്മുടെ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ വിവരിക്കുന്നത്. ഇദ്ദേഹം ക്രി.പി. 249 മുതല്‍ 251 വരെ റോമാ സാമ്രാജ്യം ഭരിച്ച സീസര്‍ ഡെസ്യൂസ് (Decius) ചക്രവര്‍ത്തി ആയിരുന്നുവെന്നും ഇദ്ദേഹത്തിന്റെ ഭരണകാലം ക്രിസ്ത്യാനികളുടെമേല്‍ നടത്തപ്പെട്ട ക്രൂരമര്‍ദനങ്ങള്‍കൊണ്ട് കുപ്രസിദ്ധമായിരുന്നുവെന്നും ഗിബ്ബണും പറയുന്നു. സംഭവം നടന്ന പട്ടണത്തിന് നമ്മുടെ മുഫസ്സിറുകള്‍ അഫ്‌സൂസ് എന്നോ എഫെസൂസ് എന്നോ ആണ് പേര്‍ നല്‍കിയതെങ്കില്‍ ഗിബ്ബണ്‍ അതിനെ Ephesus എന്നു വിളിക്കുന്നു.

ഏഷ്യാമൈനറിന്റെ പശ്ചിമതീരത്ത് റോമാക്കാരുടെ ഏറ്റവും വലിയ പട്ടണവും പ്രസിദ്ധ തുറമുഖവുമായിരുന്നു അത്. ആധുനിക തുര്‍ക്കിയിലെ ഇസ്മിര്‍ (സ്മിര്‍ണ) പട്ടണത്തില്‍നിന്ന് ഇരുപത്-ഇരുപത്തഞ്ച് മൈല്‍ തെക്കുവശത്തായി അതിന്റെ അവശിഷ്ടങ്ങള്‍ കാണപ്പെടുന്നുണ്ട്. ഗുഹാവാസികള്‍ ഉണര്‍ന്നെഴുന്നേറ്റ കാലഘട്ടത്തിലെ രാജാവിനെ നമ്മുടെ വ്യാഖ്യാതാക്കള്‍ تيدوسيس എന്നു വിളിച്ചപ്പോള്‍ സീസര്‍ തിയോഡഷ്യസ് രണ്ടാമന്റെ കാലത്താണ് ഉയിര്‍ത്തെഴുന്നേല്‍പ് സംഭവം ഉണ്ടായതെന്ന് ഗിബ്ബണും രേഖപ്പെടുത്തുന്നു. റോമാസാമ്രാജ്യം ക്രിസ്തുമതമവലംബിച്ചശേഷം 408-450 കാലത്തുള്ള റോമാചക്രവര്‍ത്തിയായിരുന്നു ഇദ്ദേഹം. ഇരു നിവേദനങ്ങളും എത്രമേല്‍ സദൃശമെന്നാല്‍ ഗുഹാവാസികള്‍ ഉണര്‍ന്നെണീറ്റശേഷം ഭക്ഷണം വാങ്ങിച്ചുവരാന്‍ പട്ടണത്തിലേക്കയച്ച കൂട്ടുകാരന്റെ പേര് ‍يملخا എന്നു മുഫസ്സിറുകളും Jamblichus എന്നു ഗിബ്ബണും എഴുതുന്നു. കഥയുടെ വിശദാംശങ്ങളിലും രണ്ടു റിപ്പോര്‍ട്ടുകള്‍ക്കും യോജിപ്പുണ്ട്.

അതിന്റെ സാരാംശം: ഡെസ്യൂസ് ചക്രവര്‍ത്തിയുടെ കാലത്ത് ക്രിസ്തുവിന്റെ അനുയായികളുടെ മേല്‍ കഠോരമായ ദണ്ഡനപീഡനങ്ങള്‍ ഏല്‍പിക്കപ്പെട്ടുകൊണ്ടിരുന്നപ്പോള്‍ ഈ ഏഴു യുവാക്കളുടെ സംഘം ഒരു ഗുഹയില്‍ അഭയം പ്രാപിച്ചു. പിന്നീട് സീസര്‍ തിയോഡഷ്യസിന്റെ ഭരണകാലം 38-ആം ആണ്ടില്‍ അതായത്, 445 ലോ 446 ലോ ഈ യുവാക്കള്‍ നിദ്രവിട്ടുണര്‍ന്നപ്പോള്‍ റോമാസാമ്രാജ്യം മുഴുക്കെ ഈസാനബി(അ)യില്‍ വിശ്വസിച്ചുകഴിഞ്ഞിരുന്നു. ഈ കണക്കു പ്രകാരം ഗുഹാവാസത്തിന്റെ കാലയളവ് ഏകദേശം 196 വര്‍ഷമാണെന്നുവരുന്നു. ഈ കഥയും ഖുര്‍ആനിലെ ഗുഹാവാസികളുടെ കഥയും ഒന്നുതന്നെയാണെന്നു സമ്മതിക്കാന്‍ ഓറിയന്റലിസ്റ്റുകളില്‍‍ (പൗരസ്ത്യകാര്യവിശാരദന്മാരില്‍) ചിലര്‍ വൈമനസ്യം പ്രകടിപ്പിച്ചിരിക്കുന്നു. ഗുഹാവാസത്തിന്റെ കാലയളവ് 309 വര്‍ഷമെന്ന് ഖുര്‍ആനില്‍ തുടര്‍ന്ന് വിവരിച്ചിട്ടുള്ളതാണ് അവരതിനു കാണുന്ന കാരണം.

ഉപര്യുക്ത സിറിയക് റിപ്പോര്‍ട്ടും ഖുര്‍ആന്റെ വിവരണവും തമ്മില്‍ ശാഖാപരമായ അല്‍പസ്വല്‍പം വ്യത്യാസമുള്ളതിനെ ആസ്പദമാക്കി, ഗിബ്ബണ് നബി(സ)തിരുമേനിയുടെ പേരില്‍ ‘അജ്ഞത’ ആരോപിച്ചിരിക്കുന്നു. ഇത്രവലിയൊരു ധാര്‍ഷ്ട്യത്തിന് അദ്ദേഹം അവലംബമാക്കിയ റിപ്പോര്‍ട്ടാണെങ്കിലോ, സംഭവം കഴിഞ്ഞ് മുപ്പതു നാല്‍പതു വര്‍ഷത്തിനുശേഷം ഒരു സിറിയക്കാരന്‍ എഴുതിയതാണെന്ന് അദ്ദേഹംതന്നെ സമ്മതിക്കുന്നുണ്ട്. വാചാ റിപ്പോര്‍ട്ടുകള്‍ ഇത്രയും കാലത്തിനകം ഒരു നാട്ടില്‍നിന്നും മറുനാട്ടിലെത്തുമ്പോള്‍ കുറയൊക്കെ വ്യത്യാസങ്ങള്‍ സംഭവിക്കുക സ്വാഭാവികമാണ്. ഇത്തരത്തിലൊരു റിപ്പോര്‍ട്ടിനെ സംബന്ധിച്ചിടത്തോളം അത് അക്ഷരംപ്രതി ശരിയാണെന്നും അതിന്റെ വല്ലൊരംശവുമായി ഖുര്‍ആന്റെ വിവരണം ഭിന്നമായാല്‍ അബദ്ധം അനിവാര്യമായും ഖുര്‍ആന്റേതുതന്നെയാണെന്നും ധരിക്കുന്നത് മതപക്ഷപാതത്താല്‍ യുക്തിദീക്ഷയുടെ സാമാന്യമര്യാദകള്‍ അവഗണിക്കുന്നവര്‍ക്കു മാത്രമേ ഭൂഷണമാകൂ.

ഗുഹാവാസികളുടെ സംഭവവുമായി ബന്ധപ്പെട്ട എഫെസൂസ് (Ephesus) പട്ടണം, ക്രി.മു. ഏകദേശം 11-ആം നൂറ്റാണ്ടിലാണ് നിര്‍മിക്കപ്പെട്ടത്. പില്‍ക്കാലത്ത് ഇത് വിഗ്രഹാരാധനയുടെ പ്രമുഖ കേന്ദ്രമായിത്തീര്‍ന്നു. ഇവിടെ ഡൈന (Diana) എന്ന പേരിലുള്ള ചന്ദ്രികാദേവിയാണ് പൂജിക്കപ്പെട്ടിരുന്നത്. ഈ കൂറ്റന്‍ ദേവീക്ഷേത്രം പുരാതനകാലത്തെ ലോകാദ്ഭുതങ്ങളിലൊന്നായി എണ്ണപ്പെടുന്നു. ഏഷ്യാമൈനറിലെ ജനങ്ങള്‍ ഡൈനാദേവിയെ ആരാധിച്ചുപോന്നു. റോമാ സാമ്രാജ്യം അവരുടെ ദൈവങ്ങളുടെ പട്ടികയില്‍ ഡൈനക്കും സ്ഥാനം നല്‍കിയിരുന്നു. ഈസാ(അ)ക്ക് ശേഷം, റോമാസാമ്രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ക്രൈസ്തവ സന്ദേശം പ്രചരിച്ചു തുടങ്ങിയപ്പോള്‍ എഫെസൂസ് പട്ടണത്തിലെ ചില യുവാക്കളും ബഹുദൈവാരാധനയില്‍നിന്ന് പശ്ചാത്തപിച്ച് ഏകദൈവവിശ്വാസം ഉള്‍ക്കൊണ്ടു. അവരുടെ കഥയുടെ വിശദാംശങ്ങള്‍, ഗ്രിഗറി ഓഫ് ടൂര്‍സ് (Gregory of Tours), ‘മിറാക്കുലറം ലിബര്‍’ (Meraculorum Liber) എന്ന തന്റെ കൃതിയില്‍ ക്രൈസ്തവറിപ്പോര്‍ട്ടുകള്‍ സമാഹരിച്ചു രേഖപ്പെടുത്തിയിട്ടുള്ളതിന്റെ സംഗ്രഹം ചുവടെ കൊടുക്കുന്നു:

”അവര്‍ ഏഴു യുവാക്കളായിരുന്നു. അവരുടെ മതപരിവര്‍ത്തന വാര്‍ത്ത കേട്ട സീസര്‍ ഡയസസ് അവരെ തന്റെ മുമ്പില്‍ ഹാജറാക്കി. ഏതാണ് നിങ്ങളുടെ മതമെന്ന് ആരാഞ്ഞു. സീസര്‍ ക്രിസ്തുവിശ്വാസികളുടെ രക്തത്തിനു ദാഹിക്കുന്നവനാണെന്ന് അവര്‍ക്കറിയാമായിരുന്നു. പക്ഷേ, ഭയലേശമന്യെ അവര്‍ തുറന്നുപറഞ്ഞു: ‘ആകാശങ്ങളുടെയും ഭൂമിയുടെയും നാഥനാണ് ഞങ്ങളുടെ നാഥന്‍. അവനെയല്ലാതെ മറ്റൊരു ദൈവത്തെയും ഞങ്ങള്‍ പ്രാര്‍ഥിക്കുന്നില്ല. അങ്ങനെ ഞങ്ങള്‍ ചെയ്താല്‍ മഹാപാതകമായിരിക്കും അത്.’ ‘നാവടക്കൂ! അല്ലെങ്കില്‍ നിങ്ങളെ ഞാന്‍ ഈ നിമിഷം കൊന്നുകളയും’-സീസര്‍ ആദ്യം കോപിഷ്ഠനായി ഭീഷണിപ്പെടുത്തിയെങ്കിലും പിന്നീട് അല്‍പം ശാന്തനായിപ്പറഞ്ഞു: ‘നിങ്ങള്‍ ഇപ്പോഴും ചെറുപ്പമാണ്. ഞാന്‍ നിങ്ങള്‍ക്ക് മൂന്നു ദിവസത്തെ അവധി നല്‍കുന്നു. അതിനകം നിലപാട് മാറ്റുകയും സ്വജനതയുടെ മതത്തിലേക്ക് മടങ്ങിവരുകയുമാണെങ്കില്‍ നിങ്ങള്‍ക്ക് നന്ന്. അല്ലെങ്കില്‍ നിങ്ങളുടെ ശിരസ്സ് ഞാന്‍ ഛേദിച്ചുകളയുന്നതാണ്.’ ”ഈ അവധി ഉപയോഗപ്പെടുത്തി ഏഴു യുവാക്കളും പട്ടണത്തില്‍നിന്ന് ഒളിച്ചോടി. വല്ല ഗുഹയിലും മറഞ്ഞിരിക്കാമെന്ന പ്രതീക്ഷയില്‍ അവര്‍ പര്‍വതം ലക്ഷ്യമാക്കി നീങ്ങി. വഴിക്ക് ഒരു നായ അവരോടൊപ്പം ചേര്‍ന്നു. വളരെ ശ്രമിച്ചുനോക്കിയെങ്കിലും ഒരുവിധത്തിലും അവരെ വേര്‍പിരിയാന്‍ അത് കൂട്ടാക്കിയില്ല. അവസാനം ഒളിക്കാന്‍ പാകത്തില്‍ വലിയൊരു ഗുഹ കണ്ടെത്തിയപ്പോള്‍ അവരതില്‍ അഭയംപ്രാപിച്ചു. ഗുഹാമുഖത്ത് നായയും ഇരിപ്പുറപ്പിച്ചു.

പരിക്ഷീണിതരായ അവര്‍ വേഗം ഉറങ്ങിപ്പോയി. ക്രിസ്ത്വബ്ദം 250ലാണ് ഈ സംഭവം. 197 വര്‍ഷങ്ങള്‍ക്കു ശേഷം ക്രി. 447 ല്‍ പെട്ടെന്നവര്‍ ഉറക്കമുണര്‍ന്നു. റോമില്‍ സീസര്‍ തിയോഡഷ്യസിന്റെ ഭരണകാലമായിരുന്നു. അന്നു റോമാസാമ്രാജ്യം ക്രൈസ്തവവിശ്വാസം സ്വീകരിച്ചുകഴിഞ്ഞിരുന്നു. എഫെസൂസ് പട്ടണവാസികളും വിഗ്രഹാരാധന വര്‍ജിച്ചുകഴിഞ്ഞിരുന്നു. ”പുനരുത്ഥാനത്തെയും മരണാനന്തര ജീവിതത്തെയും സംബന്ധിച്ചു റോമക്കാരില്‍ വലിയ വിവാദം നടന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. ജനമനസ്സില്‍നിന്ന് പരലോക നിഷേധപ്രവണത എങ്ങനെ നീക്കാന്‍കഴിയുമെന്ന് ചിന്തിക്കുകയായിരുന്നു സീസര്‍. ജനങ്ങള്‍ക്ക് പരലോകത്തില്‍ വിശ്വാസമുണ്ടാകത്തക്ക എന്തെങ്കിലുമൊരു ദൃഷ്ടാന്തം കാണിച്ചുതരാന്‍ ഒരിക്കലദ്ദേഹം ദൈവത്തോടു പ്രാര്‍ഥിച്ചു. യാദൃച്ഛികമെന്നുപറയട്ടെ, ഇതേ കാലത്താണ് ആ യുവാക്കള്‍ ഉണര്‍ന്നതും. ”ഉണര്‍ന്നപ്പോള്‍, തങ്ങള്‍ എത്രകാലം ഉറങ്ങിയിട്ടുണ്ടാകുമെന്ന് അവര്‍ പരസ്പരം അന്വേഷിച്ചു. ചിലര്‍ പറഞ്ഞു, ഒരു ദിവസമെന്ന്; ദിവസത്തിന്റെ ഏതാനും ഭാഗമെന്ന് മറ്റുചിലരും. കൂടുതലറിയുക ദൈവത്തിനാണെന്ന് പറഞ്ഞുകൊണ്ട് പിന്നീട് എല്ലാവരും മൗനം ദീക്ഷിച്ചു.

അനന്തരം ജീന്‍ (Jean) എന്ന കൂട്ടുകാരനെ ഏതാനും വെള്ളിനാണയങ്ങളുമായി ഭക്ഷണം വാങ്ങാന്‍ പട്ടണത്തിലേക്കയച്ചു. തിരിച്ചറിയാതിരിപ്പാന്‍ കരുതലോടെ വര്‍ത്തിക്കണമെന്ന് അയാളെ ഉപദേശിക്കുകയും ചെയ്തു. ജനം തങ്ങളെ തിരിച്ചറിഞ്ഞാല്‍ പിടിച്ചുകൊണ്ടുപോയി ഡൈനാദേവിയെ പൂജിക്കാന്‍ നിര്‍ബന്ധിക്കുമെന്ന് അവര്‍ ഭയപ്പെട്ടിരുന്നു. പക്ഷേ, പട്ടണത്തിലെത്തിയ ജീന്‍ ലോകമാകെ മാറിയത് കണ്ട് അദ്ഭുതസ്തബ്ദനായിപ്പോയി. എല്ലാവരും ക്രസ്ത്യാനികളായിരിക്കുന്നു. ഡൈനാപൂജകരായി ആരുമില്ല. ഒരു കടയില്‍ ചെന്ന് അയാള്‍ കുറച്ച് അപ്പം വാങ്ങി. കടയുടമക്ക് സീസര്‍ ഡയസസിന്റെ ചിത്രം മുദ്രണം ചെയ്ത ഒരു വെള്ളിനാണയം വെച്ചുനീട്ടി. നാണയംകണ്ട് കടയുടമ വിസ്മയിച്ചു പോയി. ഇതെവിടെനിന്ന് ലഭിച്ചുവെന്ന് അയാള്‍ ചോദിച്ചു. ‘സ്വന്തം പണമാണ്. എവിടന്നും എടുത്തുകൊണ്ടുവരുന്നതല്ല’-ജീന്‍ മറുപടി പറഞ്ഞു. ഇരുവര്‍ക്കുമിടയില്‍ വാക്തര്‍ക്കമായി. ജനം തടിച്ചുകൂടി. അവസാനം കേസ് പൊലീസ് മേധാവിയുടെ അടുക്കലെത്തി. നിധികിട്ടിയ സ്ഥലം കാട്ടിക്കൊടുക്കാന്‍ പൊലീസ് മേധാവി ജീനിനോട് ആവശ്യപ്പെട്ടു. ‘എന്ത് നിധി?’ – ജീന്‍ മറുപടി പറഞ്ഞു: ഇതെന്റെ സ്വന്തം പണമാണ്. നിധിയെപ്പറ്റി എനിക്കൊന്നുമറിഞ്ഞുകൂടാ.’ ‘നിങ്ങളുടെ വാക്ക് വിശ്വാസമില്ല’ എന്നായി പോലീസ് മേധാവി. ‘നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാണയമാണിത്. നിങ്ങളാവട്ടെ ഒരു യുവാവ്. ഞങ്ങളുടെ മുത്തച്ഛന്മാര്‍ പോലും ഈ നാണയം കണ്ടിട്ടുണ്ടാവില്ല. ഇതിലെന്തോ രഹസ്യമുണ്ടെന്ന് തീര്‍ച്ച.’ സീസര്‍ ഡയസസ് മരിച്ചിട്ട് ഒരുപാട് കാലമായി എന്നു കേട്ടപ്പോള്‍ ജീന്‍ തെല്ലിട സ്തബ്ധമൂകനായി നിന്നുപോയി.

പിന്നീട് സാവകാശം പറഞ്ഞു: ‘ഇന്നലെയാണ് ഞാനും ആറ് കൂട്ടുകാരും ഡയസസിന്റെ മര്‍ദനത്തില്‍നിന്ന് രക്ഷപ്പെടാന്‍ ഈ പട്ടണം വിട്ട് ഒരു ഗുഹയില്‍ അഭയം തേടിയത്.’ ജീനിന്റെ വാക്ക് കേട്ട് പൊലീസ്‌മേധാവിക്കും അദ്ഭുതമായി. ജീന്‍ പറഞ്ഞ ഗുഹയിലേക്ക് അയാളെയും കൂട്ടി നടന്നു. ഒപ്പം വമ്പിച്ച ഒരു ജനക്കൂട്ടവുമുണ്ടായിരുന്നു. അവിടെയെത്തിയപ്പോള്‍ സീസര്‍ ഡയസസിന്റെ കാലത്തെ ആളുകളാണവരെന്ന് ജനങ്ങള്‍ക്ക് പൂര്‍ണബോധ്യമായി. സീസര്‍ തിയോഡഷ്യസിന് അവരെപ്പറ്റി വിവരം നല്‍കുകയും ചെയ്തു. അദ്ദേഹം നേരിട്ട് അവരെ സന്ദര്‍ശിച്ച് പുണ്യം വാങ്ങി. അനന്തരം ഏഴുപേരും ഗുഹക്കകത്ത് കയറി കിടന്നതും മരിച്ചതും ഒപ്പം കഴിഞ്ഞു. ഈ സ്പഷ്ടമായ ദൃഷ്ടാന്തം കണ്ടുകഴിഞ്ഞപ്പോള്‍ മരണാനന്തര ജീവിതം സത്യമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യമായി.

പിന്നീട് സീസറിന്റെ ഉത്തരവുപ്രകാരം ആ ഗുഹക്ക് മേലെ ‘ജാറം’ പണിതു.” ക്രൈസ്തവറിപ്പോര്‍ട്ടുകളില്‍ പ്രതിപാദിക്കുന്ന ഗുഹാവാസികളുടെ ഈ കഥയും ഖുര്‍ആനിലെ പ്രതിപാദ്യ സംഭവവും വളരെ സാദൃശ്യമുള്ളതാണ്. രണ്ടും ഒന്നുതന്നെയാണെന്ന നിഗമനത്തിന് തുലോം സഹായകവുമാവുന്നുണ്ട് ഇത്. ഈ കഥ ഏഷ്യാമൈനറിലെ ഒരു പട്ടണത്തില്‍ നടന്നതാണെന്നും, അറേബ്യന്‍ പ്രദേശത്തിനു പുറത്തുള്ള സംഭവങ്ങള്‍ ഖുര്‍ആന്‍ ചര്‍ച്ച ചെയ്യാറില്ലെന്നും അതിനാല്‍, ഈ ക്രൈസ്തവ കഥ, ഗുഹാവാസികളുടെ പേരില്‍ അടിച്ചേല്‍പിക്കുന്നത് ഖുര്‍ആനികശൈലിയില്‍നിന്നുള്ള വ്യതിയാനമായിരിക്കുമെന്നും ഇവിടെ ചിലര്‍ വിമര്‍ശനമുന്നയിക്കുന്നുണ്ട്.

നമ്മുടെ അഭിപ്രായത്തില്‍ ഇത് ശരിയല്ല. അറേബ്യയിലെ ജനങ്ങള്‍ക്ക് സാധനപാഠമായിക്കൊണ്ട് അവര്‍ക്കറിയാവുന്ന ജനതതികളുടെയും നാടുകളുടെയും സ്ഥിതിവിശേഷങ്ങള്‍ വിവരിച്ചുകൊടുക്കുകയെന്നതാണ് വിശുദ്ധഖുര്‍ആനില്‍ പാലിക്കപ്പെട്ടിട്ടുള്ള തത്ത്വം, അവ അറേബ്യയുടെ അകത്താകട്ടെ പുറത്താകട്ടെ. തദടിസ്ഥാനത്തിലാണ് പൗരാണിക ഈജിപ്ഷ്യന്‍ ചരിത്രം ഖുര്‍ആനില്‍ പരാമൃഷ്ടമായിട്ടുള്ളത്. അറേബ്യക്ക് പുറത്തുള്ള ഒരു രാജ്യമായിരുന്നല്ലോ അത്. ഈജിപ്തിലെ സംഭവങ്ങള്‍ ഖുര്‍ആനില്‍ ചര്‍ച്ചാവിഷയമാവാമെങ്കില്‍ റോമിലേത് എന്തുകൊണ്ട് പാടില്ല. ഈജിപ്തിനെക്കുറിച്ചെന്നപോലെ റോമിനെക്കുറിച്ചും അറിയുന്നവരായിരുന്നു അറബികള്‍. റോമാസാമ്രാജ്യത്തിന്റെ അതിരുകള്‍ ഹിജാസിന്റെ ഉത്തരാതിര്‍ത്തികളുമായി സന്ധിച്ചാണ് കിടന്നിരുന്നത്. അറബികളുടെ കച്ചവടസംഘങ്ങള്‍ സദാ റോമാപ്രദേശങ്ങളില്‍ സഞ്ചരിച്ചിരുന്നു. റോമക്കാരുടെ കീഴിലായിരുന്നു ഒട്ടനേകം അറേബ്യന്‍ ഗോത്രങ്ങള്‍. റോമാ, അറബികളെസ്സംബന്ധിച്ചിടത്തോളം ഒരിക്കലും അപരിചിതമായിരുന്നില്ല. ‘സൂറത്തുര്‍റൂം’ ഇതിനു തെളിവാകുന്നു. ഇതിനെല്ലാം പുറമെ, അല്ലാഹു ഈ കഥ ഖുര്‍ആനില്‍ സ്വയമേവ പറയുകയല്ല. മക്കയിലെ സത്യനിഷേധികളുടെ ചോദ്യത്തിനുത്തരമായി പരാമര്‍ശിക്കുകയാണ് ചെയ്തിട്ടുള്ളതെന്ന വസ്തുതയും ശ്രദ്ധേയമാണ്. നബിയെ പരീക്ഷിക്കാന്‍വേണ്ടി അറബികള്‍ക്ക് തീരേ അപരിചിതമായിരുന്ന ഇത്തരം സംഭവങ്ങളെ സംബന്ധിച്ച് അന്വേഷിക്കാന്‍ മക്കയിലെ അവിശ്വാസികളെ വേദക്കാര്‍ പ്രേരിപ്പിക്കാറുമുണ്ടായിരുന്നു.

http://thafheem.net/audio/interpretation/I018_013.ogg

🪀 To Join Whatsapp Group 👉: https://chat.whatsapp.com/BxliWKickAyDu0ikv75WY5

Facebook Comments
Tags: Seven Sleepers
സയ്യിദ് അബുൽ അഅ്ലാ മൗദൂദി

സയ്യിദ് അബുൽ അഅ്ലാ മൗദൂദി

ഇരുപതാം നൂറ്റാണ്ടിന്റെ ഇസ്‌ലാമിക ചിന്തയേയും ഇസ്‌ലാമിക ആക്ടിവിസത്തേയും ഏറ്റവും കൂടുതല്‍ സ്വാധീനിച്ച ചിന്തകന്‍, പണ്ഡിതന്‍, ഗ്രന്ഥകാരന്‍, പരിഷ്‌കര്‍ത്താവ് എന്നീ നിലകളില്‍ ലോകപ്രശസ്തനാണ് മൗദൂദി. കഴിഞ്ഞ നൂറ്റാണ്ടിന്റെ രണ്ടാം പാദം മുതല്‍ ഇസ്‌ലാമിക ലോകത്ത് അലയടിച്ചുതുടങ്ങിയ ഇസ്‌ലാമിക നവജാഗരണത്തിന്റെ പ്രധാന ശില്‍പിയെന്ന നിലയില്‍ നൂറ്റാണ്ടിന്റെ നവോത്ഥാന നായകന്‍ എന്ന് ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട വ്യക്തിത്വം കൂടിയാണ് സയ്യിദ് മൗദൂദി. അദ്ദേഹം ജീവിച്ചതും പ്രവര്‍ത്തിച്ചതുമെല്ലാം കഴിഞ്ഞ നൂറ്റാണ്ടിലാണെങ്കിലും പുതിയ നൂറ്റാണ്ടിലും ഇസ്‌ലാമിനെക്കുറിച്ച് ഗൗരവമായി പഠിക്കുന്ന ആര്‍ക്കും അദ്ദേഹത്തിന്റെ ചിന്തകളേയും പ്രവര്‍ത്തനങ്ങളേയും അവഗണിക്കാന്‍ കഴിയില്ല. അതിനാല്‍, പുതിയ നൂറ്റാണ്ടിലേയും ഇസ്‌ലാമിക നവജാഗരണത്തിന്റെ പ്രധാന ഊര്‍ജസ്രോതസ്സുകളിലൊരാള്‍ സയ്യിദ് മൗദൂദിയാണ്. 1903 സെപ്റ്റംബര്‍ 25-ന് ഔറംഗാബാദിലാണ് മൗദൂദി ജനിച്ചത്. ആത്മീയ പാരമ്പര്യമുള്ള സയ്യിദ് കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പിതാവ് അഹ്മദ് ഹസന്‍. മാതാവ് റുഖിയാ ബീഗം. പ്രാഥമിക വിദ്യാഭ്യാസം പിതാവില്‍നിന്നുതന്നെയായിരുന്നു. 1914-ല്‍ മൗലവി പരീക്ഷ പാസായി. ഉപരിപഠനത്തിന് ഹൈദരാബാദിലെ പ്രശസ്തമായ ദാറുല്‍ ഉലൂമില്‍ ചേര്‍ന്നെങ്കിലും പിതാവിന്റെ രോഗവും തുടര്‍ന്നുള്ള മരണവും കാരണം പഠനം തുടരാനായില്ല. എങ്കിലും സ്വന്തം നിലക്കുള്ള പഠനത്തില്‍ അദ്ദേഹം മുടക്കം വരുത്തിയില്ല. 1920-കളുടെ ആരംഭത്തോടെ മാതൃഭാഷയായ ഉര്‍ദുവിന് പുറമെ അറബി, ഇംഗ്ലീഷ്, പേര്‍ഷ്യന്‍ ഭാഷകളില്‍ പ്രാവീണ്യം നേടി. മതം, തത്ത്വചിന്ത, സാമൂഹിക ശാസ്ത്രം, രാഷ്ട്രമീമാംസ തുടങ്ങിയ ഗഹനമായ വിഷയങ്ങള്‍ സ്വന്തമായി പഠിക്കാന്‍ ഈ ഭാഷാപരിജ്ഞാനം അദ്ദേഹത്തെ സഹായിച്ചു. കൂടാതെ ദല്‍ഹിയില്‍ പത്രപ്രവര്‍ത്തകനായിരിക്കെ അവിടത്തെ പ്രശസ്തരായ പണ്ഡിതന്മാരില്‍നിന്ന് ഹദീസ്, തഫ്‌സീര്‍, തര്‍ക്കശാസ്ത്രം, തത്ത്വചിന്ത തുടങ്ങിയ വിഷയങ്ങള്‍ നേരിട്ട് പഠിക്കാനും അദ്ദേഹത്തിന് അവസരമുണ്ടായി. മൗലാനാ അബ്ദുസ്സലാം നിയാസി, അശ്ഫാഖുര്‍റഹ്മാന്‍ കാന്ദലവി, മൗലാനാ ശരീഫുല്ലാ എന്നിവരാണ് അദ്ദേഹത്തിന്റെ പ്രധാന ഗുരുനാഥന്മാര്‍. 1918-ല്‍ ബിജ്‌നൂരില്‍ അല്‍മദീന പത്രാധിപസമിതിയില്‍ ചേര്‍ന്ന് ഔദ്യോഗിക ജീവിതം ആരംഭിച്ചു. 1920-ല്‍ താജ് വാരികയുടെ പത്രാധിപരായി. 1922-ല്‍ 'ജംഇയ്യതുല്‍ ഉലമായെ ഹിന്ദ്' പ്രസിദ്ധീകരിക്കുന്ന മുസ്‌ലിം പത്രത്തിന്റെ അധിപരായി. 1925-ല്‍ അവരുടെത്തന്നെ അല്‍ ജംഇയ്യത്തിന്റെ പത്രാധിപരായി. 1927-ല്‍ പ്രഥമ കൃതിയായ അല്‍ജിഹാദു ഫില്‍ ഇസ്‌ലാം രചിച്ചു. 1932-ല്‍ സ്വന്തം ഉടമസ്ഥതയില്‍ 'തര്‍ജുമാനുല്‍ ഖുര്‍ആന്‍' തുടങ്ങി. 1941 ആഗസ്റ്റില്‍ ലാഹോറില്‍ മതപണ്ഡിതന്മാരും അഭ്യസ്തവിദ്യരുമായ 75-ഓളം പ്രമുഖര്‍ പങ്കെടുത്ത യോഗത്തില്‍വെച്ച് ആധുനിക കാലഘട്ടത്തിലെ ഏറ്റവും വലിയ ഇസ്‌ലാമിക പ്രസ്ഥാനങ്ങളിലൊന്നായ ജമാഅത്തെ ഇസ്‌ലാമിക്ക് രൂപംനല്‍കി. അതിന്റെ പ്രഥമ അമീറായി തെരഞ്ഞെടുക്കപ്പെട്ടതും അദ്ദേഹമാണ്. ആദര്‍ശാടിസ്ഥാനത്തിലുള്ള ഇസ്‌ലാമിക സ്വത്വം ഉയര്‍ത്തിപ്പിടിച്ച മൗദൂദി അതുകൊണ്ടുതന്നെ സാമുദായികാടിസ്ഥാനത്തിലുള്ള ഇന്ത്യാ വിഭജനത്തെ എതിര്‍ത്തു. എങ്കിലും വിഭജനം യാഥാര്‍ഥ്യമായപ്പോള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തന മേഖല പാകിസ്താനില്‍ ഉള്‍പ്പെട്ടതിനാല്‍ അങ്ങോട്ടു കുടിയേറി. പാകിസ്താന്റെ ജനാധിപത്യവത്കരണത്തിനും ഇസ്‌ലാമികവത്കരണത്തിനും വേണ്ടി ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കി. പലതവണ അറസ്റ്റ് ചെയ്യപ്പെട്ടു. ഖാദിയാനീ മസ്അല എഴുതിയതിന്റെ പേരില്‍ 1953 മാര്‍ച്ചില്‍ അറസ്റ്റ് ചെയ്യപ്പെട്ട അദ്ദേഹത്തിന് 1953 മേയ് 11-ന് സൈനിക കോടതി വധശിക്ഷ വിധിച്ചു. മുസ്‌ലിം ലോകത്തിന്റെ പ്രതിഷേധത്തെ തുടര്‍ന്ന് വധശിക്ഷ ജീവപര്യന്തം തടവാക്കി മാറ്റി. 1955-ല്‍ ജയില്‍മുക്തനായി. 1962-ല്‍ 'റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി'യുടെ സ്ഥാപകസമിതിയില്‍ അംഗമായി. 1964 ജനുവരി 6-ന് വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. 1972-ല്‍ തഫ്ഹീമുല്‍ ഖുര്‍ആന്റെ രചന പൂര്‍ത്തിയായി. 1972-ല്‍ പാക് ജമാഅത്തിന്റെ ഇമാറത്തില്‍നിന്ന് ഒഴിവായി. 1979-ല്‍ അന്താരാഷ്ട്രതലത്തില്‍ ഇസ്‌ലാമിക സേവനത്തിനുള്ള പ്രഥമ ഫൈസല്‍ അവാര്‍ഡ് നേടി. 1979 സെപ്റ്റംബര്‍ 22-ന് മരണപ്പെട്ടു. ലോകത്ത് ഏറ്റവും കൂടുതല്‍ വായിക്കപ്പെടുന്ന ഇസ്‌ലാമിക ഗ്രന്ഥകര്‍ത്താവ് ഒരുപക്ഷേ മൗദൂദിയായിരിക്കും. 60 വര്‍ഷത്തെ പൊതു ജീവിതത്തിനിടയില്‍ 120- ഓളം ഗ്രന്ഥങ്ങള്‍ രചിച്ചു. മൗദൂദിയുടെ ഏറ്റവും മഹത്തായ കൃതി ആറു വാല്യങ്ങളിലായി വിരചിതമായ തഫ്ഹീമുല്‍ ഖുര്‍ആന്‍ എന്ന ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമാണ്. രിസാലെ ദീനിയാത്ത് (ഇസ്‌ലാം മതം), ഖുതുബാത്, ഖുര്‍ആന്‍ കീ ചാര്‍ ബുന്‍യാദീ ഇസ്തിലാഹേം (ഖുര്‍ആനിലെ നാല് സാങ്കേതിക ശബ്ദങ്ങള്‍), അല്‍ജിഹാദു ഫില്‍ ഇസ്‌ലാം (ജിഹാദ്), സുന്നത്ത് കീ ആയീനീ ഹൈഥിയത് (സുന്നത്തിന്റെ പ്രാമാണികത), മസ്അലെ ജബ്ര്‍ വ ഖദ്ര്‍, ഇസ്‌ലാമീ തഹ്ദീബ് ഓര്‍ ഉസ്‌കെ ഉസ്വൂല്‍ വൊ മബാദി (ഇസ്‌ലാമിക സംസ്‌കാരം മൂലശിലകള്‍), ഇസ്‌ലാം ഓര്‍ ജാഹിലയത് (ഇസ്‌ലാമും ജാഹിലിയ്യതും), മുസല്‍മാന്‍ ഓര്‍ മൗജൂദെ സിയാസീ കശ്മകശ്, ഖിലാഫത് വൊ മുലൂകിയത് (ഖിലാഫതും രാജവാഴ്ചയും), ഇസ്‌ലാമീ രിയാസത്, തജ്ദീദ് വൊ ഇഹ്‌യായെ ദീന്‍, മആശിയാതെ ഇസ്‌ലാം, പര്‍ദ്ദ, സൂദ്, ഇസ്‌ലാം ഓര്‍ സബ്‌തെ വിലാദത്ത് (സന്താന നിയന്ത്രണം), ഹുഖൂഖു സൗജൈന്‍ (ദാമ്പത്യനിയമങ്ങള്‍ ഇസ്‌ലാമില്‍), തഅ്‌ലീമാത്ത്, തഫ്ഹീമാത്ത്, തന്‍കീഹാത്ത്, ശഹാദത്തെ ഹഖ് (സത്യസാക്ഷ്യം), സീറതെ സര്‍വറെ ആലം, തഹ്‌രീക് ഓര്‍ കാര്‍കുന്‍ (പ്രസ്ഥാനവും പ്രവര്‍ത്തകരും) തുടങ്ങിയവയാണ് അദ്ദേഹത്തിന്റെ പ്രധാന കൃതികള്‍.

Related Posts

ഇസ്ഹാഖ് സാകാ 'എൻ്റെ സുറീയാനീ സഭ' എന്ന പുസ്തകവുമായി
Great Moments

ഫാറൂഖ് ഉമർ = ‘രക്ഷകനായ ഉമർ’ /പേരിട്ടതാര്?

by സ്വാലിഹ് നിസാമി പുതുപൊന്നാനി
25/01/2023
Art & Literature

അറബി കലിഗ്രഫിയും നുമിസ്മാറ്റിക് പഠന ശാഖയും

by സബാഹ് ആലുവ
14/12/2022
History

ദുൽഖർനൈനി നിർമ്മിച്ച ഭിത്തി

by സയ്യിദ് അബുൽ അഅ്ലാ മൗദൂദി
11/12/2022
History

മൂസാ-ഖദിര്‍ സംഭവത്തിലെ സങ്കീര്‍ണമായ ഒരു വലിയ പ്രശ്‌നം

by സയ്യിദ് അബുൽ അഅ്ലാ മൗദൂദി
09/12/2022
Civilization

ആനപ്പട സംഭവം അഥവാ ആനക്കലഹം

by സയ്യിദ് അബുൽ അഅ്ലാ മൗദൂദി
26/11/2022

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!