Thursday, August 18, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Culture History Art & Literature

ഫരീദുദ്ദീന്‍ അത്താര്‍; ദൈവിക പ്രണയത്തെ ആവിഷ്‌കരിച്ച സൂഫി

അമീറുദ്ദീന്‍ തുവ്വക്കാട് by അമീറുദ്ദീന്‍ തുവ്വക്കാട്
10/12/2019
in Art & Literature
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

പേര്‍ഷ്യന്‍ സൂഫി സാഹിത്യത്തിലെ അതികായന്മാരായി അറിയപ്പെടുന്നവരാണ് സഅദിയും റുമിയും അത്താറും. എന്നാല്‍ അത്താര്‍ ഇവരില്‍ നിന്ന് വ്യത്യസതനാവുന്നത് ദൈവിക പ്രണയാവിഷ്‌കാരത്തെ അതിമനോഹരമായ രീതിയില്‍ ആവിഷ്കരിച്ചാണ്. തന്റെ മാസ്റ്റര്‍പീസ് ഗ്രന്ഥമായ മന്‍ത്വിഖ് ത്വൈറിലൂടെയാണ് അത്താര്‍ സൂഫി ചിന്തകളുടെ പുതിയ വഴികള്‍ രേഖപ്പെടുത്തുന്നത്.

ജീവിതം
പന്ത്രണ്ട് പതിമൂന്ന് നൂറ്റാണ്ടില്‍ നിസാപൂരില്‍ ജീവിച്ച ഫരീദുദ്ദീന്‍ അത്താറിന്റെ ജനന വര്‍ഷം കൃത്യമായി രേഖപ്പെടുത്തപ്പെട്ടിട്ടില്ല. പിതാവില്‍ നിന്ന് അനന്തരമായി ലഭിച്ച സുഗന്ധ കച്ചവടം(അത്തര്‍) തന്നെ തുടര്‍ന്നതിനാല്‍ അത്താര്‍ എന്ന അപരനാമം ലഭിക്കുകയും ചെയ്തു. സൂഫിയായ മാതാവ് അത്താറിനെ ആത്മീയ ചിട്ടയില്‍ വളര്‍ത്തി. അത്തര്‍ കച്ചവടക്കാരനായിരിക്കെയാണ് എല്ലാം ഉപേക്ഷിച്ച് ആത്മീയ വഴിയിലേക്ക് പ്രവേശിക്കുന്നതും ഏകാന്തനായി ഇലാഹിലേക്ക് യാത്ര തിരിക്കുന്നതും. മക്ക, മദീന, ഡമസ്‌കസ്, തുര്‍ക്കിസ്താന്‍, ഇന്ത്യ, ഈജിപ്ത് തുടങ്ങിയ വ്യത്യസ്ത ഭാഗങ്ങളിലൂടെ യാത്ര നടത്തിയ അദ്ദേഹം സൂഫികളെ സന്ദര്‍ശിക്കുകയും ത്വരീഖത്തുകള്‍ സ്വീകരിക്കുകയും ചെയ്തു. മഹാന്മാരായ സൂഫികള്‍ അത്താറിനെക്കുറിച്ച് ദീര്‍ഘമായി സംസാരിക്കുന്നുണ്ട്. ജലാലുദ്ദീന്‍ റൂമി പറയുന്നു: ‘അത്താര്‍ പ്രണയത്തിന്റെ ഏഴ് പട്ടണങ്ങളും താണ്ഡി കടന്നു പോയവരാണ്. നാം ഇവിടെ വഴി തിരിവുകളില്‍ റോന്ത് ചുറ്റി കൊണ്ടിരിക്കുന്നു’. റൂമിയെ അത്താര്‍ ചെറിയ പ്രായത്തില്‍ അനുഗ്രഹിക്കുകയും തന്റെ ‘അസ്‌റാര്‍ നാമ’ സമ്മാനിക്കുകയും ചെയ്യുന്നുണ്ട്. ശിബസ്തരി പറയുന്നു: അത്താര്‍ അതുല്യനാണ്, അടുത്ത നൂറ് നൂറ്റാണ്ടിലൊന്നും ഇദ്ദേഹത്തെ പോലെ ആരെയും കാണാന്‍ സാധിക്കുകയില്ല. അബ്ദുറഹ്മാന്‍ ജാമി പറയുന്നു: അത്താറിന്റെ കവിതകള്‍ സൂഫിസത്തിലേക്ക് പ്രവേശിച്ചവര്‍ക്ക് ഒരു പ്രഹരമാണ്, അത് ചിലപ്പോള്‍ പ്രതിരോധവും പ്രേരണയുമായിരിക്കും.

You might also like

തൊപ്പിയും തലപ്പാവും അഫ്ഗാൻ സംസ്‌കാരത്തിന്റെ ഭാഗമാണ്

അറബി കലിഗ്രഫിയും സിനിമയും

വയൽകിളികൾ:

മറക്കില്ല ബാബരി -കവിത

ഗ്രന്ഥങ്ങള്‍
നിരവധി രചനകളുടെ കര്‍ത്താവ് കൂടിയാണ് അത്താര്‍. നുറിലധികം രചനകള്‍ നടത്തിയ അദ്ദേഹത്തിന്റെ രചനകളില്‍ പലതും ഇന്ന് ലഭ്യമല്ല. മറ്റു പല രചനകളും അദ്ദേഹത്തിന്റെ പേരില്‍ അറിയപ്പെടുകയും ചെയ്യുന്നു. പേര്‍ഷ്യന്‍ ഭാഷയില്‍ എഴുതിയ കവിതാ സമാഹാരങ്ങളാണ് അധിക ഗ്രന്ഥങ്ങളും. പക്ഷെ അത്താറിന് മുമ്പ് ജീവിച്ച സൂഫികളുടെ ജീവചരിത്രം രേഖപ്പെടുത്തിയ രചനയായ തദ്കിറത്തുല്‍ ഔലിയ ഗദ്യ രൂപേണയുള്ളതാണ്. തദ്കിറത്തുല്‍ ഔലിയില്‍ ഹല്ലാജിന്റെ ജീവിത ചരിത്രം കൂടുതലായി വിശദീകരിക്കുന്നതായി കാണാം. അത്താറിനെ രണ്ടാം ഹല്ലാജായി വരെ വായിക്കുന്നവരുണ്ട്. കാരണം ഹല്ലാജിന്റെ ജീവിതത്തോട് കൂടുതല്‍ സാദൃശ്യമായ സംഭവങ്ങള്‍ അത്താറിന്റെ ജീവിതത്തിലും കാണാന്‍ സാധിക്കും. ഹല്ലാജിന്റെ അനല്‍ ഹഖ് പോലെ പല വാചകങ്ങളും അത്താറും സംസാരിക്കുന്നുണ്ട്. ‘അന അല്ലാഹ് അന അല്ലാഹ് അന അല്ലാഹ്’ എന്ന് അത്താര്‍ പറയുന്നുണ്ട്. അതുകൊണ്ട് തന്നെ ഹല്ലാജിന്റെ അന്ത്യം പോലെ തന്നെയായിരുന്നു അത്താറിന്റെയും എന്ന് വിശദീകരുക്കുന്ന ജീവചരിത്രകാരന്മാരുമുണ്ട്. ജലാലുദ്ദീന്‍ റൂമി പറയുന്നു: ഹല്ലാജിന്റെ ആത്മാവ് അത്താറിലും തുടി കൊള്ളുന്നുണ്ട്. വുസ്ലത്ത് നാമ, കന്‍സ് നാമ, ഖുസ്രു നാമ, മുസീബത് നാമ, ദീവാന്‍, അസാറാര്‍ നാമ തുടങ്ങി നിരവധി രചനകള്‍ അദ്ദേഹത്തിന്റേതായുണ്ട്.

ആത്മീയ ജീവിതം
ഗ്രന്ഥങ്ങളിലെവിടെയും അത്താര്‍ തസവ്വുഫിനെ കൃത്യമായി വിശദീകരിക്കുന്നില്ല. പക്ഷെ, കവിതയുടെ കണ്ണാടിയിലൂടെയാണ് അദ്ദേഹം സൂഫിസത്തെ വിശദീകരിക്കാനുള്ള മാധ്യമമായി സ്വീകരിക്കുന്നത്. അത്താര്‍ പറയുന്നു: എന്റെ ഹൃദയത്തില്‍ ചില രഹസ്യങ്ങളുണ്ട്. അത് പുറത്തേക്ക് ഒഴുകുന്നതല്ല. അത് വിശദീകരിക്കാന്‍ സാധിക്കുന്നതുമല്ല. വിശ്വസിച്ച് വിശദീകരിച്ച് കൊടുക്കാന്‍ ഉതകുന്ന ഒരാളുമല്ല. സനാഈ പറയുന്നു: ഞാന്‍ പറഞ്ഞതെല്ലാം തിരിച്ചെടുത്തിരിക്കുന്നു. കാരണം, ദൈവിക രഹസ്യങ്ങള്‍ വിശദീകരിക്കാന്‍ ഉതകുന്ന വാക്കുകളോ ചിഹ്നങ്ങളോ ഇല്ല. അത്താര്‍ പറയുന്നു: എന്റെ പ്രണയിനിയുടെ കഥ പറഞ്ഞു തന്ന ആത്മാവിന്റെ നാവ് അറുക്കപ്പെട്ടിരിക്കുകയാണ്. അതിനൊന്നും തന്നെ സംസാരിക്കാന്‍ ആവുന്നതല്ല. എന്റെ ഹൃദയം രഹസ്യങ്ങളുടെ കലവറയാണ്. പക്ഷെ, നാവ് ആണി തറക്കപ്പെട്ടിരക്കുന്നു. എനിക്ക് എന്ത് ചെയ്യാന്‍ കഴിയും? അത്താര്‍ ചില സ്ഥലങ്ങളില്‍ സര്‍വ്വ മറകളെയും നിരാകരിക്കുകയും ഹൃദയ രഹസ്യങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. സൂഫികളുടെ സ്ഥാനങ്ങളിലൊന്നായ ഖബ്‌ള്, ബസ്ത്വിലെത്തിയ സൂഫികള്‍ പലപ്പോഴും സ്വന്തം ആത്മാവിന് വന്നണയുന്ന സുഖങ്ങളെക്കുറിച്ചും ഉല്ലാസത്തെക്കുറിച്ചും ഉന്മത്തരായി സംസാരിക്കാറുണ്ട്. ‘ഞാന്‍ എന്റെ ഹബീബിന്റെ മുഖം കണ്ടിരിക്കുന്നു’ ഇത്തരം നിരവധി വാക്കുകള്‍ അത്താറില്‍ നിന്ന് വന്നതായി കാണാം. അത്താര്‍ ഹൃദയവുമായാണ് സംവേദനം നടത്തിയത്. കാരണം ബൗദ്ധിക വിചാരങ്ങള്‍ അദ്ദേഹത്തെ സംബന്ധിച്ചെടുത്തോളം അപ്രസക്തമായിരുന്നു. ബുദ്ധിക്ക് ഒരിക്കലും പരമ സത്യത്തെ പുല്‍കാന്‍ സാധിക്കില്ലെന്നാണ് യഥാര്‍ത്ഥ്യം. പക്ഷെ, ബൂദ്ധിയുടെ സാന്നിധ്യത്തേയും ആവശ്യകതയെയും അദ്ദേഹം അവഗണിക്കുന്നില്ല.
പ്രണയമാണ് തസവ്വുഫിന്റെ അടിസ്ഥാനമെന്നാണ് അത്താര്‍ പറയുന്നത്. പ്രണയത്തിന് മാത്രമാണ് സത്യത്തെ തിരിച്ചറിയാന്‍ സാധിക്കുകയൊള്ളു. ബുദ്ധി പ്രണയത്തിന്റെ പ്രകാശം കൊണ്ടാണ് പ്രവര്‍ത്തിക്കേണ്ടത്. ബൂദ്ധി അബൂബക്കറിനെപ്പോലയാണ്, പ്രവാചകന്‍(സ) യുടെ നേര്‍വെളിച്ചത്തില്‍ നിന്നാണ് അബൂബക്കര്‍ ഉന്നതി പ്രാപിച്ചത്. അല്ലാഹു, ലോകം, മനുഷ്യന്‍ എന്നിവ തമ്മിലുള്ള പരസ്പര ബന്ധമാണ് അത്താര്‍ രചനകളുടെ പ്രധാന വിഷയങ്ങള്‍.

മന്‍ത്വിഖ് ത്വൈര്‍
അത്താറിന്റെ പ്രധാന രചനകളിലൊന്നാണ് മന്‍ത്വിഖ് ത്വൈര്‍ (പക്ഷി സംവേദനം). അത്താറിന്റെ പ്രണയ വിചാരങ്ങളെയും ആത്മിക ചിന്തയെയും കാവ്യത്മവും രൂപാത്മകവുമായി സമീപിക്കുന്ന രീതിയാണ് ഇതില്‍ കാണാനാകുക. അത്താറിന്റെ സൂഫി ചിന്തകളധികവും മന്‍ത്വിഖ് തൈ്വറില്‍ ദൃശ്യവുമാണ്. മന്‍ത്വിഖ് തൈ്വറിലെ സംഭവത്തെ ഇങ്ങനെ വായിക്കാം. പക്ഷി ലോകത്തിന് ഒരു രാജാവിനെ വേണമെന്ന ആവശ്യത്തെ തുടര്‍ന്ന് ലോകത്തുളള പക്ഷികള്‍ മുഴുവനും ഹുദ്ഹുദ് പക്ഷിയുടെ നേതൃത്വത്തില്‍ സംഘമിക്കുന്നു. പക്ഷികള്‍ മുഴുവനും ഹുദ്ഹുദിനോട് രാജാവിന്റെ ആവശ്യകതയെ വിശദീകരിച്ച് കൊടുക്കുന്നു. ഹുദ്ഹുദ് ഏഴ് മലകള്‍ക്ക് അപ്പുറത്തുള്ള സിമര്‍ഗ് എന്ന ഒരു പക്ഷിയെക്കുറിച്ച് പറഞ്ഞ് കൊടുക്കുകയും ചെയ്യുന്നു. പക്ഷികള്‍ സിമര്‍ഗിനെ രാജാവായി അംഗീകരിക്കാന്‍ തയ്യാറാവുകയും ചെയ്യുന്നു. ശേഷം ഹുദ്ഹുദ് പക്ഷികളോട് യാത്രക്ക് തയ്യാറാകാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. കവിതയില്‍ ഹുദ്ഹുദ് ശൈഖും മുര്‍ഷിദും പക്ഷികള്‍ മുരീദുകളുും സിമര്‍ഗ് ദൈവവുമായി രൂപപ്പെടുന്നു. സിമര്‍ഗിലേക്കുളള യാത്ര ദൈവത്തിലേക്കുള്ള യാത്രയായി ചിത്രീകരിക്കപ്പെടുന്നു. ഹുദ്ഹുദും പക്ഷികളും തമ്മിലുള്ള സംസാരമാണ് സൂഫി പ്രയാണത്തിന്റെ വഴികള്‍ രൂപപ്പെടുത്തുന്നത്. പ്രയാണത്തില്‍ ഉണ്ടാകുന്ന പ്രയാസങ്ങളും അനുഭൂതികളും യാത്രയുടെ പര്യവസാനത്തില്‍ ലഭിക്കുന്ന സുഖാനുഭൂതികളെയും വിശദീകരിച്ച് കൊടുക്കുന്ന ഹുദ്ഹുദ് എല്ലാ പക്ഷികളെയും യാത്രയുടെ ഭാഗമാക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ യാത്രയുടെ കഠിനതയും പ്രയാസവും മനസിലാക്കുന്ന ചില പക്ഷികള്‍ അതില്‍ നിന്ന് പിന്‍വാങ്ങുന്നു. അവസാനം മുപ്പത് പക്ഷികള്‍ മാത്രമാണ് ബാക്കിയാകുന്നത്.

പക്ഷികള്‍ ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയും ചരിത്ര സംഭവങ്ങള്‍ വിശദീകരിക്കുകയും ചെയ്യുന്ന രീതിയാണ് കവിതകളില്‍ മുഴുവനും നിഴലിച്ച് നില്‍ക്കുന്നത്. മുപ്പത് പക്ഷികളുമായി യാത്ര തിരിക്കുന്ന ഹുദ്ഹുദ് ഏഴ് താഴ്‌വാരങ്ങള്‍ താണ്ഡിയാണ് സിമര്‍ഗിന്റെ സമീപത്തേക്ക് എത്തിച്ചേരുന്നത്. ഏഴ് താഴ്‌വാരങ്ങളും സൂഫികളില്‍ ഉണ്ടാകുന്ന ഏഴ് മഖാമുകളെയാണ് സുചിപ്പിക്കുന്നത്. മറ്റൊരര്‍ത്ഥത്തില്‍ പറഞ്ഞാല്‍ പ്രണയത്തിന്റെ ഏഴ് അവസ്ഥകളെയാണ് പരാമര്‍ശിക്കുന്നത്. ആഗ്രഹം, സ്‌നേഹം, തിരിച്ചറിവ്, സ്വാതന്ത്ര്യം, ഏകത്വം, ആശ്ചര്യം, മരണം തുടങ്ങിയ പേരുകളാണ് ഓരോ മലഞ്ചെരിവുകള്‍ക്കും നല്‍കിയിരിക്കുന്നത്. ഒരു വസ്തുവിനോട് തോന്നുന്ന തീവ്രമായ ആഗ്രഹത്തില്‍ നിന്ന് തുടങ്ങുന്ന യാത്രകളാണ് അവസാനം മരണമെന്ന മലഞ്ചെരിവില്‍ ഏകീയമായി അതിനോട് ഒന്നായി തീരാന്‍ പ്രേരിപ്പിക്കുന്നത്. അത്താറിനെതിരെ ശീഈ ആരോപണം ഉയര്‍ത്തുന്നവരുണ്ട്. അത്തരത്തിലുള്ള ഒരു ആശയത്തിന്റെ പ്രചാരകനായിരുന്നില്ല അദ്ദേഹമെന്നതിന് അദ്ദേഹത്തിന്റെ ഗ്രന്ഥത്തില്‍ തന്നെ വ്യക്തമായ തെളിവുകള്‍ കാണാന്‍ സാധിക്കും. മന്‍ത്വിഖ് ത്വൈര്‍ തുടങ്ങുന്നത് തന്നെ പ്രവാചകരേയും അബുബക്കറിനെയും മറ്റു മൂന്ന് ഖലീഫമാരെയും പരാമര്‍ശിച്ച് കൊണ്ടാണ്. അലി(റ) വിനെക്കുറിച്ച് കൂടുതലായി പരാമര്‍ശിച്ചതാണ് ശീഈ ആരോപണത്തിന് കാരണമായത്. അത്താറിന്റെ മരണവര്‍ഷവും കൃത്യമായി രേഖപ്പെടുത്തപ്പെട്ടില്ല.

Facebook Comments
അമീറുദ്ദീന്‍ തുവ്വക്കാട്

അമീറുദ്ദീന്‍ തുവ്വക്കാട്

Related Posts

Art & Literature

തൊപ്പിയും തലപ്പാവും അഫ്ഗാൻ സംസ്‌കാരത്തിന്റെ ഭാഗമാണ്

by അര്‍ശദ് കാരക്കാട്
19/03/2022
Art & Literature

അറബി കലിഗ്രഫിയും സിനിമയും

by സബാഹ് ആലുവ
14/03/2022
Art & Literature

വയൽകിളികൾ:

by അബ്ബാസ് പറവൂർ
08/01/2022
Art & Literature

മറക്കില്ല ബാബരി -കവിത

by ബാബു സല്‍മാന്‍
06/12/2021
Art & Literature

അറബി കലിഗ്രഫിയിലെ അക്കാദമിക വായനകൾ

by സബാഹ് ആലുവ
17/11/2021

Don't miss it

real-estate.jpg
Fiqh

റിയല്‍ എസ്റ്റേറ്റില്‍ ഇസ്‌ലാം എത്ര!

02/12/2012
Columns

പിശാചിനേക്കാള്‍ അധമമാകുന്ന മനുഷ്യ മനസ്സുകള്‍

01/07/2019
shaaban741.jpg
Your Voice

ശഅ്ബാന്‍ മാസത്തിന് പ്രത്യേക ശ്രേഷ്ഠതയുണ്ടോ?

17/05/2016
Editors Desk

രാജ്യത്തെ പ്രധാനമന്ത്രി വീട്ടുതടങ്കലിലാണ്!

26/10/2021
Interview

ലക്ഷദ്വീപ്- സാമൂഹിക, സാംസ്കാരിക, ജനസംഖ്യാ ഐഡന്റിറ്റി അപകടത്തിലാണ്

15/06/2021
incidents

സഈദുബ്നു മുസയ്യബ്;സാത്വികനായ പോരാളി

22/05/2020
Interview

ന്യൂനപക്ഷങ്ങള്‍ക്കെതിരായ ഭൂരിപക്ഷ വിദ്വേഷത്തിനെതിരെ പോരാടേണ്ടതുണ്ട്: നയന്‍താര സൈഗാള്‍

14/05/2022
Columns

ആഗോള ഇസ്ലാമിക പ്രസ്ഥാനങ്ങള്‍: പത്ത് വ്യതിരിക്തകള്‍

29/07/2020

Recent Post

Allah will accept the prayer

ഇങ്ങനെ പ്രാർഥിക്കുന്നവരുടെ പ്രാർഥന അല്ലാഹു സ്വീകരിക്കും

18/08/2022

കേസ് പിന്‍വലിക്കണം; സംഘ്പരിവാര്‍ കൊലപ്പെടുത്തിയ യുവാവിന്റെ പിതാവിന് വധഭീഷണി

18/08/2022

റോഹിങ്ക്യകളെ ഡല്‍ഹിയില്‍ സ്ഥിരതാമസമാക്കാന്‍ അനുവദിക്കില്ല: മനീഷ് സിസോദിയ

18/08/2022

അഫ്ഗാനില്‍ പള്ളിയില്‍ സ്‌ഫോടനം; നിരവധി മരണം

18/08/2022

‘വാക്കുകള്‍ കിട്ടാതെ തളര്‍ന്നിരിക്കുകയാണ്, ഞാന്‍ മരവിച്ച അവസ്ഥയിലാണുള്ളത്’; പ്രതികരിച്ച് ബില്‍ക്കീസ് ബാനു

18/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!