Tuesday, August 16, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Culture History

ആൽപ് അർസലാൻ എന്ന മാൻസികേർട്ടിലെ സിംഹം

അബൂ താരീഖ് ഹിജാസി by അബൂ താരീഖ് ഹിജാസി
02/09/2020
in History
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ലോക ചരിത്രത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയ മികച്ച പത്ത് യുദ്ധങ്ങളിൽപ്പെട്ട ഒരു യുദ്ധമാണ് മാൻസികേർട്ട് യുദ്ധം. തുർക്കി പാരമ്പര്യമുള്ള സൽജൂഖ് സാമ്രാജ്യത്തിന്റെ ഭരണാധികാരിയായിരുന്ന മുഹമ്മദ് ബിൻ ദാവൂദ് എന്ന ആൽപ് അർസലാൻ (ധീരനായ സിംഹം) ആയിരുന്നു ഈ യുദ്ധത്തിന് ഒരു മികച്ച പ്രതിച്ഛായയുണ്ടാക്കിയത്. കിഴക്ക് ഹിന്ദു കുഷ് മുതൽ പടിഞ്ഞാറ് അനാട്ടോളിയ വരെയും മധ്യേഷ്യ മുതൽ തെക്ക് അറേബ്യ വരെയുമുള്ള സാമ്രാജ്യത്തെ അദ്ദേഹം രൂപപ്പെടുത്തിയിരുന്നു. ഒട്ടോമൻ ഭരണാധിപന്മാർ കിഴക്കൻ യൂറോപ്പ് കീഴടക്കാൻ ഹേതുവായത് അദ്ദേഹം മുസ്ലിംകൾക്ക് വേണ്ടി അനാട്ടോളിയ തുറന്നു കൊടുത്തതാണെന്നത് ഒരു യാഥാർത്ഥ്യമാണ്. വലിയ  ശക്തിയുള്ള ബൈസാന്റിയൻ ചക്രവർത്തിയെ കീഴടക്കി തടവിലാക്കിയ ആദ്യത്തെ മുസ്ലിം ഭരണാധികാരിക്കൂടിയാണ് ആൽപ് അർസലാൻ.

നാൽപത്തിനാല് വയസ്സുള്ള ആൽപ് അർസലാൻ നേടിയ ധീരത, ധൈര്യം, ദിവ്യസഹായാത്തിലൂന്നിയ ഉറച്ച വിശ്വാസം എന്നിവയെ കുറിച്ചുള്ള നീണ്ട കഥകളാണുള്ളത്. സൽജൂഖ് സാമ്രാജ്യത്തിലെ രണ്ടാമത്തെ സുൽത്താനും സൽജൂഖ് രാജവംശത്തിന്റെ സ്ഥാപകനായ തുഗ്റുൽ ബെഗിന്റെ ഗാഭീര്യമുള്ള ചെറുമകനുമായിരുന്നു മുഹമ്മദ് ബിൻ ദാവീദ്. അദ്ദേഹത്തിന്റെ പൂർവീകർ ഖവാറസ്മിലേക്ക് കുടയേറിയ ശേഷമാണ് ഇസ്ലാം സ്വീകരിച്ചത്.

You might also like

ടിപ്പു സുൽത്താൻ അഥവാ ‘ഇന്ത്യയുടെ ശവം’!

തമിഴ്നാട്ടിലെ മുസ്‌ലിംകൾ: സാമൂഹിക ഘടന,ചരിത്രം, വർത്തമാനം

ലോകം ചുറ്റിയ മൂന്ന് മധ്യകാല മുസ്‌ലിം സഞ്ചാരികൾ

മുസ്ലിം വിനോദങ്ങളുടെ സമ്പന്ന ചരിത്രം ( 2- 2 )

1037 ൽ തുഗ്റുൽ ബെഗ് സ്ഥാപിച്ച മധ്യക്കാല തുർക്കിഷ്-പേർഷ്യൻ സുന്നീ മുസ്ലിം സാമ്രാജ്യമായിരുന്നു സൽജൂഖ് സാമ്രാജ്യം. ഹിന്ദു കുഷ് മുതൽ അനോട്ടോളിയ വരെയും മധ്യേഷ്യ മുതൽ അറേബ്യൻ ഗൾഫ് വരെയും വ്യാപിച്ചു കിടക്കുന്ന ഒരു പ്രദേശത്തെ ഇവർ നിയന്ത്രിച്ചു. കിഴക്കൻ ഭാഗങ്ങളിൽ ഭിന്നിപ്പിലായ ഇസ്ലാമിക രാഷ്ട്രീയ രംഗത്തെ ഒന്നിപ്പിക്കുകയും ഒന്നാമത്തെയും രണ്ടാമത്തെയും മുഖ്യ കുരിശുയുദ്ധങ്ങളിൽ പ്രധാന പങ്ക് വഹിക്കുകയും ചെയ്തു.

Also read: പാരസ്പര്യത്തിലാണ് നമ്മുടെ പൂർവ്വികർ സ്നേഹഗാഥകൾ തീർത്തത്

ആൽപ് അർസലാന്റെ അമ്മാവനായ തുഗ്റുൽ ബെഗിന്റെ മരണ ശേഷം, ആൽപ് അർസലാൻ 1064 ഏപ്രിൽ 27ന് വിശ്രുതമായ സൽജൂഖ് സുൽത്താനായി സിംഹാസനസ്ഥനായി. അങ്ങനെ, ഓക്സസ് നദിയുടെയും ടൈഗ്രീസ് നദിയുടെയും ഇടയിലുള്ള ഏകരാജാവായിരുന്നു അദ്ദേഹം തുടർന്നു.

ആൽപ് അർസലാന്റെ അധികാരം ഏഷ്യയുടെ നല്ല ഭാഗത്ത് ആധിപത്യം സ്ഥാപിച്ചപ്പോൾ അദ്ദേഹത്തിന്റെ കീഴിൽ 1200 പ്രഭുക്കന്മാരും അവരുടെ മക്കളും രണ്ട് ലക്ഷം യോദ്ധാക്കളുമുണ്ടായിരുന്നു. അയൽ പ്രദേശങ്ങളിൽ ഇസ്ലാമിന്റെ സ്വാധീനം വിപുലപ്പെടുത്തുവാൻ വേണ്ടി ജോർജിയയിലേക്കും അർമേനിയയിലേക്കും മാർച്ച് നടത്തുകയും എ. ഡി 1064-ൽ അവിടെ ആധിപത്യം സ്ഥാപിക്കുകയും ചെയ്തു. എ.ഡി 1068 ൽ ആൽപ് അർസലാൻ റോമ സമ്രാജ്യം അക്രമിച്ചു. ആദ്യ മൂന്ന് ഘട്ടങ്ങളിലും മുന്നേറിയെങ്കിലും, 1070ൽ തുർക്കികൾ പരാജയപ്പെടുകയും യൂഫ്രട്ടീസീന്റെ ഭാഗത്തേക്ക് തിരിയുകയും ചെയ്തു.

ഒരിക്കൽ മുപ്പതിനായിരം പേരുടെ വലിയ സൈന്യത്തിന്റെ പിമ്പലമുള്ള ബൈസാന്റിയൻ ചക്രവർത്തിയായ റൊമാനോസ് നാലാമൻ അർമേനിയയിലുള്ള തന്റെ സൈന്യത്തിന്റെ പിൻനിരയെ അക്രമിക്കാൻ പദ്ധതിയിടുന്നതായി ആൽപ് അർസലാൻ മനസ്സിലാക്കി. അദ്ദേഹം പതിനയ്യായിരത്തോളം  വരുന്ന സൈന്യകരുമായി മാർച്ച് നടത്തുകയും, വാൻ തടാകത്തിന്റെ വടക്ക് ഭാഗത്തുള്ള മുറാദ് നദിയുടെ സമീപത്തുളള മാൻസികേർട്ടിൽ (തുർക്കിയിലെ കിഴക്കൻ പ്രവിശ്യയായ മസിലെ ആധുനിക മാൻസി കേർട്ട്) എത്തുകയും ചെയ്തു. സുൽത്താൻ സമാധാന നിബന്ധനകൾ നിർദേശിച്ചെങ്കിലും, റൊമാനോസ് അതിനോട് മുഖംതിരിച്ചു, മാൻസികേർട്ട് യുദ്ധം നടക്കുകയും ചെയ്തു.

Also read: മൂല്യരഹിതമാകുന്നതെങ്ങനെ?

1071 ഓഗസ്റ്റ് 26ന് റൊമാനോസ് തന്റെ സൈന്യത്തെ യുദ്ധത്തിനായി വിന്യസിച്ചു. വെള്ളിയാഴ്ച ജുമുഅക്ക് ശേഷം വെള്ള വസ്ത്രം ധരിച്ച് ആൽപ് അർസലാൻ സൈനികരോട് പറഞ്ഞു: “ഇസ്ലാമിനെ സേവിക്കുന്നതിൽ നാമെല്ലാം തുല്യരാണ്. ഞാൻ രക്തസാക്ഷിത്വം ആഗ്രഹിക്കുന്നു. ഞാൻ യുദ്ധത്തിൽ മരിക്കുകയാണെങ്കിൽ എന്നെ അവിടെ തന്നെ ഈ വസ്ത്രത്തി ഖബറടക്കുകയും എന്റെ മകൻ മലിക് ഷായുടെ നേതൃത്വത്തിൽ  ജിഹാദ് തുടരുകയും ചെയ്യുക.”

അടുത്തുള്ള ഒരു കുന്നിൽ വെച്ചായിരുന്നു ആൽപ് അർസലാൻ യുദ്ധം നിയന്ത്രിച്ചിരുന്നത്. അദ്ദേഹം സൈന്യത്തോട് ചന്ദ്രക്കലയുടെ രൂപത്തിൽ ഒരു രേഖ സൃഷ്ടിക്കാൻ നിർദേശിക്കുകയും ബൈസാന്റിയൻ സൈന്യത്തിന്റെ പാർശ്വഭാഗങ്ങളിൽ കനത്ത അക്രമണങ്ങൾ ആരംഭിക്കുകയും സൈന്യത്തിന്റെ പിൻഭാഗത്തെ തകർക്കുകയും ചെയ്തു. എണ്ണത്തിൽ ശക്തരും മനോവീര്യത്തിൽ ദുർബലരുമായ ബൈസാന്റിയൻ സൈന്യം സമർപ്പിത തുർക്കികൾക്കു മുന്നിൽ പരാജയപ്പെടുകയും ഒരു സായാഹ്ന സമയത്തോടെ റൊമാനോസ് ചക്രവർത്തിയെ തടവിലാക്കുകയും ചെയ്തു. ചരിത്രത്തിൽ ആദ്യമായി ഒരു ബൈസാന്റിയൻ ചക്രവർത്തി ഒരു മുസ്ലിം കമാൻഡറുടെ തടവുകാരനായി.

ആൽപ് അർസലാൻ റൊമാനോസിനോട് ചോദിച്ചു: “എന്നെ ഒരു തടവുകാരനായി നിങ്ങളുടെ മുമ്പിൽ കൊണ്ടുവന്നാൽ നിങ്ങൾ എന്തു ചെയ്യും?”
റൊമാനോസ് മറുപടി പറഞ്ഞു: “ഒരുപക്ഷേ ഞാൻ നിങ്ങളെ കൊല്ലുകയോ കോൺസ്റ്റാന്റിനോപ്പിളിലെ തെരുവുകളിൽ പ്രദർശിപ്പിക്കുകയോ ചെയ്യും.”
ആൽപ് അർസ്‌ലാൻ: “എന്റെ ശിക്ഷ വളരെ കഠിനമാണ്. ഞാൻ നിങ്ങളോട് ക്ഷമിക്കുകയും നിങ്ങളെ മോചിപ്പിക്കുകയും ചെയ്യുന്നു. ”

ഈ വാക്കുകൾ റൊമാനോസിനെ വല്ലാതെ സ്വാധീനിച്ചു. ആൽപ് അർസലാൻ അദ്ദേഹത്തോട് ഉദാരതയോടെ പെരുമാറി. സമാധാനാത്തിന്റെ നിബന്ധനകൾ ചർച്ച ചെയ്യുകയും രാജകീയ സമ്മാനങ്ങൾ നൽകുകയും ബഹുമാനത്തോടെ ടെന്റിൽ താമസിക്കുകയും ചെയ്തു. പതിനഞ്ച് ലക്ഷം സ്വർണ നാണയം മോചനദ്രവ്യം സമ്മതിച്ച് റൊമാനോസ് മടങ്ങിയെങ്കിലും ബൈസാന്റിയൻ തലസ്ഥാനം അദ്ദേഹത്തെ പുറത്താക്കിയിരുന്നു.

Also read: വലതു പക്ഷ രാഷ്ട്രീയം ഫ്രാന്‍സ് മുതല്‍ ഇന്ത്യ വരെ

അദ്ദേഹം ആൽപ് അർസലാന് എഴുതി: “ചക്രവർത്തി എന്ന നിലയിൽ മോചനദ്രവ്യം നിങ്ങൾക്ക് ഞാൻ വാഗ്ദാനം ചെയ്തിരുന്നു. പക്ഷെ, ഞാനിപ്പോൾ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടിരിക്കുന്നു. മറ്റുള്ളവരെ ആശ്രയിച്ചാണ് ഇപ്പോൾ ജീവിക്കുന്നത്. എന്നെ കൊണ്ട് കഴിയുന്നത്  ഞാനയക്കും.” അദ്ദേഹത്തിന് മൂന്നു ലക്ഷം നാണയങ്ങളെ അയക്കാൻ സാധിച്ചൊള്ളൂ. ഉദാര മനോഭാവമുള്ള സുൽത്താൻ ആൽപ് അർസലാൻ അദ്ദേഹത്തിന് ബാക്കിയുള്ളതിനും മാപ്പ് നൽകി. ഇസ്ലാമിന്റെ നല്ല ബോധനത്തെ മനസ്സിലാക്കി കൊണ്ട് റൊമാനോസ് സ്വദേശത്തേക്ക് മടങ്ങിയ അവസരത്തിൽ, അദ്ദേഹത്തിന്റെ രാജസഭാ അംഗങ്ങൾ അദ്ദേഹത്തിനെ സിംഹാസനഭ്രഷ്ടനാക്കുകയും 1072 ജൂൺ 29 ന് അതിക്രൂരമായി അദ്ദേഹത്തെ അന്ധനാക്കുകയും പിന്നീട് പ്രട്ടോയിലേക്ക് നാടുകടത്തുകയും മാരകമായ പരിക്കുകളാൽ മരിക്കുകയും ചെയ്തു എന്ന് ചരിത്രം.

യുദ്ധത്തിന്റെ പതിനൊന്ന് മാസങ്ങൾക്ക് ശേഷം ആൽപ് അർസലാന് ഒരു അപകടത്തെ നേരിടേണ്ടി വന്നു. യൂസുഫ് എന്ന അദ്ദേഹത്തിന്റെ ശത്രുപക്ഷ തലവനെ അദ്ദേഹം അറസ്റ്റ് ചെയ്തു. വധശിക്ഷക്ക് കൊണ്ടുവന്ന അവസരത്തിൽ തടവുക്കാരൻ സുൽത്താൻ ആൽപ് അർസലാനെ കഠാര കൊണ്ട് കുത്തി.

ഗുരുതരമായി പരിക്കേറ്റ സുൽത്താൽ 1072 നവംബർ 25 ന് നാൽപ്പത്തിനാല് വയസ്സുള്ളപ്പോൾ മരണപ്പെട്ടു. പിതാവ് ദാവൂദ് ചഗ്രി ബെഗിന്റെ അടുത്തായിട്ട് മെർവിലാണ് അദ്ദേഹത്തെ സംസ്കരിച്ചത്. പിന്നീട് പതിനേഴ് വയസ്സുള്ള അദ്ദേഹത്തിന്റെ മകൻ മലിക് ഷാ ഭരണത്തിലേറി.

വിവ: സ്വാദിഖ് ചുഴലി

Facebook Comments
അബൂ താരീഖ് ഹിജാസി

അബൂ താരീഖ് ഹിജാസി

Related Posts

Culture

ടിപ്പു സുൽത്താൻ അഥവാ ‘ഇന്ത്യയുടെ ശവം’!

by ജമാല്‍ കടന്നപ്പള്ളി
12/08/2022
Culture

തമിഴ്നാട്ടിലെ മുസ്‌ലിംകൾ: സാമൂഹിക ഘടന,ചരിത്രം, വർത്തമാനം

by സയ്യിദ് അലി മുജ്തബ
30/07/2022
Great Moments

ലോകം ചുറ്റിയ മൂന്ന് മധ്യകാല മുസ്‌ലിം സഞ്ചാരികൾ

by ഇൻഡ് ലീബ് ഫരാസി സാബർ
27/06/2022
Civilization

മുസ്ലിം വിനോദങ്ങളുടെ സമ്പന്ന ചരിത്രം ( 2- 2 )

by ബറാഅ് നിസാര്‍ റയ്യാന്‍
23/06/2022
Civilization

മുസ്ലിം വിനോദങ്ങളുടെ സമ്പന്ന ചരിത്രം ( 1- 2 )

by ബറാഅ് നിസാര്‍ റയ്യാന്‍
20/06/2022

Don't miss it

incidents

വിഫലമായ വിലക്കുകള്‍

17/07/2018
humans.jpg
Your Voice

പഴയ ഇസ്‌ലാമിക നിയമങ്ങള്‍, മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കുകയോ?

06/11/2013
Faith

മുഹര്‍റം; പുതിയ തീരുമാനങ്ങളുടേതാവണം

19/08/2020
Culture

വലാഇനെയും ബറാഇനെയും ബിദ്അത്തിന്റെ അടയാളമായി കാണാമോ?

05/09/2020
Onlive Talk

എന്‍ ഐ എ കോടതി ചോദിച്ചതും ഇത് തന്നെ

09/09/2020
ishaq.jpg
Profiles

ടി. ഇസ്ഹാഖലി

10/03/2015
Quran

ഖുര്‍ആനില്‍ നിന്നും ആയത്തുകൾ നഷ്ടപ്പെട്ടിട്ടുണ്ടോ ?

30/12/2021
hand.jpg
Hadith Padanam

മറ്റുള്ളവരെ ദ്രോഹിക്കുന്നവനല്ല മുസ്‌ലിം

03/04/2017

Recent Post

Two stories of betrayal

ദാമ്പത്യ ജീവിതത്തിലെ വിശ്വാസ വഞ്ചനയുടെ രണ്ട് വിവരണങ്ങൾ

16/08/2022

സവര്‍ക്കറിന്റെ പോസ്റ്ററിനെച്ചൊല്ലി സംഘര്‍ഷം: ഷിവമോഗയില്‍ നിരോധനാജ്ഞ

16/08/2022

ഫാറൂഖ് ഉമർ(റ)ന്റെ മകൾ ഹഫ്സ(റ)

16/08/2022
Paleography and Epigraphy in Islamic Studies

ഇസ്ലാമിക് സ്റ്റഡീസിലെ പാലിയോഗ്രാഫിയും എപിഗ്രാഫിയും

16/08/2022

സൂറതുൽ ഫാതിഹയിലെ സാമ്പത്തിക വീക്ഷണങ്ങൾ (2 – 3)

16/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!