Sunday, August 14, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Culture History

ഷെങ് ഹി എന്ന ചൈനീസ് മുസ്‌ലിം പര്യവേക്ഷകന്‍

ഫിറാസ് അല്‍ഖതീബ് by ഫിറാസ് അല്‍ഖതീബ്
15/02/2016
in History
zheng-hi.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ലോകം കണ്ട വലിയ പര്യവേക്ഷകന്മാരെയും നാവികന്മാരെയും ചര്‍ച്ച ചെയ്യുമ്പോള്‍ നാം സ്മരിക്കുന്ന പേരുകളാണ് മാര്‍ക്കോ പോളോ, മഗല്ലന്‍, കൊളംബസ്, വാസ്‌കോഡ ഗാമ എന്നിവരുടേത്. എന്നാല്‍ കിഴക്കേയറ്റത്ത് ചരിത്രത്തിന്റെ മൂടുപടങ്ങളില്‍ മറഞ്ഞിരിക്കുന്ന ചൈനയിലും ഉണ്ടായിരുന്നു പ്രഗത്ഭനായ ഒരു നാവികന്‍. ചൈനയിലെ ആദ്യത്തെ മുസ്‌ലിം നാവികനും സഞ്ചാരിയും പര്യവേക്ഷകനുമൊക്കെയായ മാ ഷെങ് ഹി (Ma Zheng Hi). ചൈനയിലെ പുരാതന മുസ്‌ലിംകളായ ഹുയ് വിഭാഗത്തില്‍  1371-ലാണ് ഷെങ് ഹി ജനിക്കുന്നത്. മാ ഹി എന്നതാണ് യഥാര്‍ത്ഥ നാമം. ചൈനയില്‍ കുടുംബ നാമമാണ് ആദ്യം പറയുക. ‘മാ’ എന്നാല്‍ മുഹമ്മദ് എന്നതിന് ചൈനീസ് പേരുകളില്‍ ഉപയോഗിക്കുന്ന ചുരുക്കരൂപമാണ്. ഷെങ് ഹിയുടെ പിതാവും പിതാമഹനും മക്കയില്‍ പോയി ഹജ്ജ് ചെയ്തവരായിരുന്നു. മതനിഷ്ഠ പുലര്‍ത്തുന്ന കുടുംബത്തിലാണ് ഷെങ് ഹി ജനിച്ചത്.   

ഷെങ് ഹിയുടെ ഉയര്‍ച്ചയെ പറ്റി ചൈനയില്‍ പ്രചരിച്ചു വരുന്ന ചരിത്രം ഇതാണ്. ചെറുപ്പകാലത്ത് ഷെങ് ഹിയുടെ ഗ്രാമത്തില്‍ അന്നത്തെ രാജവംശമായ മിങ് റെയ്ഡ് നടത്തുകയും ഷെങ് ഹിയെ അടക്കം പലരെയും തടവുകാരായി പിടിച്ചുകൊണ്ടുപോവുകയും ചെയ്തു. രാജ്യ തലസ്ഥാനമായ നാന്‍ജിങിലെ തടവറയില്‍ വര്‍ഷങ്ങളോളം കഴിഞ്ഞ ഷെങ് ഹി കൊട്ടാരത്തിലെ രാജകുമാരനുമായി അടുത്ത ബന്ധം ഉണ്ടാക്കിയെടുത്തു. പിന്നീട് രാജകുമാരന്‍ ഭരണാധികാരിയായി അവരോധിതനായപ്പോള്‍ ഷെങ് ഹിക്ക് കൊട്ടാരത്തില്‍ വലിയ സ്ഥാനമാനങ്ങള്‍ ലഭിച്ചു. അങ്ങനെ നല്‍കപ്പെട്ട ഉയര്‍ന്ന പദവികളില്‍ ഒന്നാണ് അഡ്മിറല്‍ എന്നര്‍ത്ഥമുള്ള ‘ഷെങ്’. ചൈനീസ് ഗ്രന്ഥങ്ങളിലും ഷെങ് ഹിയുടെ ആദ്യകാല ജീവിതത്തെ പറ്റി സമാനമായ ചരിത്രമാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

You might also like

ടിപ്പു സുൽത്താൻ അഥവാ ‘ഇന്ത്യയുടെ ശവം’!

തമിഴ്നാട്ടിലെ മുസ്‌ലിംകൾ: സാമൂഹിക ഘടന,ചരിത്രം, വർത്തമാനം

ലോകം ചുറ്റിയ മൂന്ന് മധ്യകാല മുസ്‌ലിം സഞ്ചാരികൾ

മുസ്ലിം വിനോദങ്ങളുടെ സമ്പന്ന ചരിത്രം ( 2- 2 )

1405-ല്‍ ചക്രവര്‍ത്തിയായ ഷു ദി ലോകത്തെ മറ്റ് പ്രദേശങ്ങളുമായി നയതന്ത്രം ബന്ധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ ഒരു വലിയ നാവിക വ്യൂഹം അയക്കാന്‍ തീരുമാനിച്ചു. പര്യവേക്ഷണ സംഘത്തിന്റെ നേതൃത്വം ഏല്‍പിക്കപ്പെട്ടത് ഷെങ് ഹിക്ക് ആയിരുന്നു. 30,00-ത്തോളം അംഗങ്ങളുള്ള വലിയൊരു നാവികവ്യൂഹമായിരുന്നു അത്. 1405-1433 കാലയളവില്‍ മലേഷ്യ, ഇന്തോനേഷ്യ, തായ്‌ലന്റ്, ഇന്ത്യ, ശ്രീലങ്ക, ഇറാന്‍, ഒമാന്‍, യെമെന്‍, സൗദി അറേബ്യ, സൊമാലിയ, കെനിയ എന്നിവിടങ്ങളിലേക്കായി ഏഴോളം പര്യവേക്ഷണ യാത്രകള്‍ ഷെങ് ഹി നടത്തി. സൗദി അറേബ്യ സന്ദര്‍ശിച്ച വേളയിലാണ് അദ്ദേഹം ഹജ്ജ് നിര്‍വഹിച്ചതെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. ഷെങ് ഹി സംഘത്തിലെ ഏക മുസ്‌ലിമായിരുന്നില്ല. മാ ഹുവാനെ (Ma Huan) പോലെ നന്നായി അറബി സംസാരിക്കുന്ന ധാരാളം മുസ്‌ലിം വിവര്‍ത്തകന്മാരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. താന്‍ നടത്തിയ യാത്രകളെ പറ്റി ‘യിങ്-യായ് ഷെങ് ലാന്‍’ (Ying-Yang Zheng Lan) എന്ന പേരില്‍ ഒരു സഞ്ചാരരേഖയും അദ്ദേഹം തയ്യാറാക്കുകയുണ്ടായി. 15-ാം നൂറ്റാണ്ടില്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ നാവികയാത്രകളെ പറ്റി മനസ്സിലാക്കാനുള്ള നല്ലൊരു രേഖയാണ് മാ ഹുവാന്റെ ഈ എഴുത്തുകള്‍.

അറ്റ്‌ലാന്റിക്കില്‍ സഞ്ചരിച്ച കൊളംബസിന്റെ കപ്പലുകളേക്കാള്‍ എത്രയോ മടങ്ങ് വലിപ്പമുള്ള കപ്പലുകളാണ് ഷെങ് ഹി തന്റെ പര്യവേക്ഷണങ്ങളില്‍ ഉപയോഗിച്ചത്. 400 മീറ്റര്‍ നീളമുള്ള കപ്പലുകള്‍ എന്നത് പര്‍വതീകരിച്ച് അവതരിപ്പിക്കുന്നതാണെന്ന് നൂറു കൊല്ലം മുമ്പ് വരെ പലരും കരുതിയിരുന്നു. എന്നാല്‍ യാങ്‌സെ നദിക്കരയില്‍ നിന്ന് കണ്ടെടുക്കപ്പെട്ട കപ്പല്‍ശാലകളുടെ അവശിഷ്ടങ്ങളില്‍ നിന്ന് ഈ കപ്പലുകള്‍ ആധുനിക ഫുട്‌ബോള്‍ മൈതാനങ്ങളേക്കാള്‍ വലുതായിരുന്നു എന്നു തെളിയുന്നു.  ചൈനീസ് ജങ്കുകള്‍ (Chinese Junks) എന്നറിയപ്പെട്ട ഈ കപ്പലുകള്‍ അക്കാലത്ത് ലോകത്തെ വലിയ കപ്പലുകളിലൊന്നായിരുന്നു. സഞ്ചരിച്ച നാടുകളുമായൊക്കെ വളരെ ഊഷ്മളമായ ബന്ധമാണ് ഷെങ് ഹിയും സംഘവും പുലര്‍ത്തിയത്. തിരിച്ച് ചൈനയിലേക്ക് പോകുന്ന കപ്പലുകളില്‍ ആനക്കൊമ്പും ഒട്ടകങ്ങളും സ്വര്‍ണ്ണവും ആഫ്രിക്കയില്‍ നിന്ന് ജിറാഫിനെ വരെ കൊണ്ടുപോയിരുന്നു. ഈ യാത്രകളിലൊക്കെ ചൈന എന്ന സാമ്പത്തിക-രാഷ്ട്രീയ ശക്തിയെ ലോകം തിരിച്ചറിയുകയായിരുന്നു.

കച്ചവടം മാത്രമായിരുന്നില്ല ഷെങ് ഹിയുടെയും സംഘത്തിന്റെയും ലക്ഷ്യം. തങ്ങള്‍ മുസ്‌ലിംകളാണെന്ന നിലക്ക് ചെന്നിറങ്ങുന്ന കരകളിലൊക്കെ ഇസ്‌ലാമിന്റെ സന്ദേശം പ്രചരിപ്പിക്കാനും അവര്‍ ശ്രദ്ധിച്ചിരുന്നു. ഇന്തോനേഷ്യന്‍ ദ്വീപുകളായ ജാവയിലും സുമാത്രയിലും ബോര്‍ണിയോയിലും ചെന്നിറങ്ങിയ ഷെങ് ഹിക്കും സംഘത്തിനും മുമ്പുതൊട്ടേ അവിടെ അധിവസിക്കുന്ന മുസ്‌ലിം സമൂഹങ്ങളെ കാണാന്‍ സാധിച്ചു. അവര്‍ക്കും നൂറ്റാണ്ടുകള്‍ക്കു മുമ്പു തന്നെ അറേബ്യയില്‍ നിന്നും ഇന്ത്യയില്‍ നിന്നും തീരമണഞ്ഞ കച്ചവടസംഘങ്ങളില്‍ നിന്ന് കിഴക്കേഷ്യന്‍ നാടുകളില്‍ ഇസ്‌ലാം എത്തിയിരുന്നു. ഇന്തോനേഷ്യയിലെ പാലെംബാഗിലും മലയ ഉപദ്വീപിലും ഫിലിപ്പൈന്‍സിലുമൊക്കെ ഷെങ് ഹി ഇസ്‌ലാമിന്റെ സന്ദേശമെത്തിച്ചു. ഇസ്‌ലാമിക പ്രചരണം നടത്തുക മാത്രമല്ല പ്രദേശത്തുകാര്‍ക്ക് മസ്ജിദുകള്‍ നിര്‍മിച്ചു നല്‍കുകയും ആവശ്യമായ മറ്റു സഹായങ്ങള്‍ നല്‍കുകയുമൊക്കെ സംഘം ചെയ്തിരുന്നു. 1433-ല്‍ ഷെങ് ഹി മരണപ്പെട്ടെങ്കിലും തുടര്‍ന്നു വന്ന ചൈനീസ് മുസ്‌ലിം നാവികന്മാരും കിഴക്കേഷ്യന്‍ ജനതയുമായി നല്ല ബന്ധം കാത്തുസൂക്ഷിച്ചു. ഇന്ന് ലോകത്ത് ഏറ്റവും കൂടുതല്‍ മുസ്‌ലിംകള്‍ അധിവസിക്കുന്ന ഇന്തോനേഷ്യയെ ആ തരത്തില്‍ ഇസ്‌ലാമികവല്‍ക്കരിച്ചത് ഷെങ് ഹി അടക്കമുള്ള ചൈനീസ് മുസ്‌ലിംകളായിരുന്നു.

നാവികനും കച്ചവടക്കാരനും സൈനികനും നയതന്ത്രജ്ഞനുമൊക്കയായിരുന്ന ഷെങ് ഹി ചൈനീസ്, മുസ്‌ലിം ചരിത്രവായനകളിലെ അതികായന്‍ തന്നെയാണ്. കിഴക്കേഷ്യയില്‍ ഇസ്‌ലാമിനെ എത്തിച്ച പേരുകളില്‍ ഏറ്റവും ശോഭയുള്ള പേരും ഷെങ് ഹിയുടേത് തന്നെ. എന്നാല്‍ ഷെങ് ഹിയുടെ മരണശേഷം കണ്‍ഫ്യൂഷനിസ്റ്റ്, ബുദ്ധമതങ്ങളിലേക്ക് തിരിഞ്ഞ ചൈനീസ് ഭരണകൂടങ്ങള്‍ ഇസ്‌ലാമിക പ്രബോധനയാത്രകള്‍ക്ക് പ്രോത്സാഹനം നല്‍കിയില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സംഭാവനകളും പരിശ്രമങ്ങളും ലോകചരിത്രത്തില്‍ നിന്ന് പ്രത്യേകിച്ച് ചൈനീസ് ചരിത്രത്തില്‍ നിന്ന് തന്നെ വിസ്മരിക്കപ്പെട്ടു പോയി. എന്നാല്‍ കിഴക്കേഷ്യന്‍ നാടുകളില്‍ ഇന്നും ജനങ്ങള്‍ അദ്ദേഹത്തെ സ്മരിക്കുന്നു. ഷെങ് ഹിയുടെ പേരിലുള്ള ധാരാളം മസ്ജിദുകള്‍ ഇന്തോനേഷ്യയിലും മലേഷ്യയിലും മറ്റ് കിഴക്കേഷ്യന്‍ നാടുകളിലും കാണാം. ചൈനയുടെയും കിഴക്കേഷ്യയുടെയും ചരിത്രത്തില്‍, സര്‍വോപരി ഇസ്‌ലാമിന്റെ പ്രബോധന ചരിത്രത്തില്‍ വിസ്മരിക്കാനാവാത്ത നാമമാണ് ഷെങ് ഹി എന്ന മഹാനായ നാവികന്റേത്.

വിവ: അനസ് പടന്ന

Facebook Comments
ഫിറാസ് അല്‍ഖതീബ്

ഫിറാസ് അല്‍ഖതീബ്

Related Posts

Culture

ടിപ്പു സുൽത്താൻ അഥവാ ‘ഇന്ത്യയുടെ ശവം’!

by ജമാല്‍ കടന്നപ്പള്ളി
12/08/2022
Culture

തമിഴ്നാട്ടിലെ മുസ്‌ലിംകൾ: സാമൂഹിക ഘടന,ചരിത്രം, വർത്തമാനം

by സയ്യിദ് അലി മുജ്തബ
30/07/2022
Great Moments

ലോകം ചുറ്റിയ മൂന്ന് മധ്യകാല മുസ്‌ലിം സഞ്ചാരികൾ

by ഇൻഡ് ലീബ് ഫരാസി സാബർ
27/06/2022
Civilization

മുസ്ലിം വിനോദങ്ങളുടെ സമ്പന്ന ചരിത്രം ( 2- 2 )

by ബറാഅ് നിസാര്‍ റയ്യാന്‍
23/06/2022
Civilization

മുസ്ലിം വിനോദങ്ങളുടെ സമ്പന്ന ചരിത്രം ( 1- 2 )

by ബറാഅ് നിസാര്‍ റയ്യാന്‍
20/06/2022

Don't miss it

Views

മിന്നാമിന്നികളെ കണ്ണാടിക്കൂട്ടിലടക്കണം

25/10/2014
Stories

അഞ്ചാം ഖലീഫക്ക് വഴിയൊരുക്കിയ തീരുമാനം

16/12/2014
islam.jpg
Your Voice

ഇസ്ലാം ആഗ്രഹിക്കുന്ന സംവാദം രചനാത്മകമാണ്

06/07/2018
hijab2.jpg
Women

നിങ്ങളുടെ മകള്‍ ഹിജാബ് ധരിക്കണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേ?

13/12/2014
Vazhivilakk

വൈക്കം ബഷീറിന് ആശ്വാസമേകിയ വിശ്വാസം

01/08/2020
A prison in the northern Syrian city of Aleppo in 2014
Book Review

സിറിയൻ ജയിൽ സാഹിത്യങ്ങൾ വായനക്കെടുക്കുമ്പോൾ

02/07/2021
Image processed by CodeCarvings Piczard ### FREE Community Edition ### on 2018-07-31 12:49:43Z |  | ÿvüÿÿµüÿÿ}ýÿÿÖC889%
Stories

ദുല്‍ഖഅദ്, ഹജ്ജ് മാസങ്ങളിലൊന്ന്

23/07/2019
samadani_0.jpg
Profiles

എം.പി. അബ്ദുസ്സമദ് സമദാനി

16/08/2013

Recent Post

ഫിഫ ഹോസ്പിറ്റാലിറ്റി വെബ്‌സൈറ്റില്‍ ഇസ്രായേല്‍ ഇല്ല, പകരം അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍

13/08/2022

ഇസ്രായേല്‍ നരനായാട്ട്: 17 കുട്ടികളുള്‍പ്പെടെ മരിച്ചവരുടെ എണ്ണം 49 ആയി

13/08/2022

അയല്‍വാസിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വര്‍ഗീയ പ്രകോപനമുണ്ടാക്കുന്നതാണ്: സല്‍മാന്‍ ഖാന്‍

13/08/2022

അമേരിക്ക, സവാഹിരി, തായ് വാൻ, യുക്രെയ്ൻ …

13/08/2022

സാഹിത്യവും ജീവിതവും

13/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!