Wednesday, May 18, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Culture History

ബദ്‌റിന് മുമ്പുള്ള സൈനിക നീക്കങ്ങള്‍

ഡോ. അലി മുഹമ്മദ് സ്വല്ലാബി by ഡോ. അലി മുഹമ്മദ് സ്വല്ലാബി
15/04/2014
in History
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

പ്രവാചകന്റെ നേതൃത്വത്തിലുള്ള മദീനയിലെ മുസ്‌ലിംകളുടെ താമസവും ഇസ്‌ലാമിക സമൂഹത്തിന്റെ രൂപീകരണവും അനിവാര്യമാക്കിയ ഒന്നായിരുന്നു ചുറ്റുപാടിനെ മനസിലാക്കലും അവര്‍ക്ക് ഇസ്‌ലാമിന്റെ സന്ദേശമെത്തിക്കലും. തങ്ങളുടെയും തങ്ങള്‍ പ്രചരിപ്പിക്കുന്ന ആശയത്തിന്റെയും വിരോധികള്‍ ആരാണെന്ന് തിരിച്ചറിയന്‍ പ്രബോധന ദൗത്യത്തിന്റെ ഭാഗമായിരുന്നു. പ്രവാചകന്‍(സ) നിയോഗിക്കപ്പെട്ടത് തന്നെ അതിന് വേണ്ടിയായിരുന്നല്ലോ.

മക്കയിലെ ഖുറൈശി നിലപാടുകളെയാണ് മദീനയിലെ ഇസ്‌ലാമിക നേതൃത്വത്തിന് ആദ്യമായി നേരിടാനുണ്ടായിരുന്നത്. മക്കയിലെന്ന പോലെ മദീനയിലും ഇസ്‌ലാമിക അസ്ഥിത്വം നിലനില്‍ക്കുന്നത് മക്കക്കാര്‍ ഇഷ്ടപെട്ടിരുന്നില്ല. അത് തങ്ങളുടെ അടിസ്ഥാനങ്ങളുടെ ആണിക്കല്ല് ഇളക്കി കളയുമെന്നവര്‍ ഭയന്നിരുന്നു. ഇസ്‌ലാം നിലവില്‍ വരിക എന്നാല്‍ അത് തങ്ങളുടെ പൂര്‍വ്വികരുടെ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും മാത്രമല്ല ജാഹിലിയ്യതിന്റെ മുഴുവന്‍ അന്ത്യമാണെന്ന് അവര്‍ മനസിലാക്കി. അപ്പോഴവര്‍ക്ക്  ഇസ്‌ലാമിനെ നേരിടേണ്ടി വന്നു. മക്കക്കാര്‍ പ്രവാചകന്‍ മദീനയിലെത്താതിരിക്കാന്‍ കിണഞ്ഞ് ശ്രമിച്ചിരുന്നു. ഇസ്‌ലാമിനെ നശിപ്പിക്കാനും ഇല്ലാതാക്കാനും ശത്രുതാപരമായ നിലപാടാണ് അവര്‍ സ്വീകരിച്ചത്. ഇത് ഹിജ്‌റക്ക് ശേഷവും അവര്‍ തുടര്‍ന്ന് പോന്നു. മദീനയില്‍ നിലവില്‍ വന്ന ഇസ്‌ലാമിക രാഷ്ട്രത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച് കൊണ്ടുള്ള അവരുടെ നിലപാട് വ്യക്തമാക്കുന്നതാണ്  മദീനയിലെ ഇബ്‌നുഉബയ്യിന് അവരെഴുതിയ കത്ത്.
 ‘നിങ്ങള്‍ ഞങ്ങളുടെ സഹോദരന് അഭയം നല്‍കിയിരിക്കുന്നു. ഞങ്ങള്‍ അല്ലാഹുവിന്‍ ആണയിടുന്നു നിങ്ങളവരോട് യുദ്ധം ചെയ്യുകയും പുറത്താക്കുകയും ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ നിങ്ങളിലേക്ക് ഒരു സൈന്യത്തെ അയക്കുകയും അവര്‍ നിങ്ങളുടെ പടയാളികളെ കൊലചെയ്യുകയും സ്ത്രീകളെ അടിമകളാക്കുകയും ചെയ്യും……..’ ഈ കത്ത് ഉബയ്യിനെത്തിയപ്പോള്‍ വിഗ്രഹാരാധകരായ മറ്റുള്ളവര്‍ അദ്ദേഹത്തിന് ചുറ്റും കൂടി. അവര്‍ പ്രവാചകനോട് ഏറ്റുമുട്ടാന്‍ തീരുമാനിച്ചു.  അത് പ്രവാചകന്റെ അടുക്കലെത്തിയപ്പോള്‍ പ്രവാചകന്‍ (സ) അവരോട് പറഞ്ഞു ‘ ഖുറൈശികളുടെ ശക്തമായ ഭീഷണി നിങ്ങള്‍ക്കെത്തിയിട്ടുണ്ട്. നിങ്ങള്‍ കരുതുന്നതിനേക്കാള്‍ വലിയ പ്രത്യാഘാതമാണ് അത് നിങ്ങള്‍ക്കുണ്ടാക്കുക.  ഈ യുദ്ധത്തിലൂടെ നിങ്ങള്‍ നിങ്ങളുടെ മക്കളെയും സഹോദരങ്ങളേയുമായിരിക്കും നേരിടേണ്ടി വരിക. ഇത് കേട്ടതോടെ അവര്‍ യുദ്ധത്തിനൊരുമ്പടാതെ പിരിഞ്ഞ് പോയി.

You might also like

താജ് മഹൽ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ലാതാവുമ്പോൾ

എല്ലാത്തിനും ഒരു സമയമുണ്ട് ഇക്കാക്ക

അടയാത്ത ജനൽ

മനസ്സിന്റെ ധന്യതയിൽ ജീവിച്ചാൽ ഒറ്റമരണം വരിക്കാം

വിദ്യാഭ്യാസ വിചക്ഷണനെന്ന നിലയിലും നേതാവെന്ന നിലയിലുമുള്ള പ്രവാചകന്റെ മഹത്വം വ്യക്തമാക്കുന്ന വാക്കുകളായിരുന്നു പ്രവാചകന്‍ പ്രയോഗിച്ചത്. തന്റെ കൂടെയുള്ളവരുടെ മനസിന്റെ നിഗൂഢതകളിലേക്കെത്താന്‍ പ്രവാചകന് സാധിച്ചു. അത് കൊണ്ടാണ് ആ വാക്കുകള്‍ യഥ്‌രിബിലെ ബഹുദൈവ വിശ്വാസികളില്‍ സ്വാധീനം ചെലുത്തിയത്. ഇസ്‌ലാമിക സമൂഹത്തിനകത്ത് ശത്രുക്കള്‍ വ്യാപിപിപ്പിക്കാന്‍ ശ്രമിക്കുന്ന ആഭ്യന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പ്രവാചകന്റെ ഈ രീതി നമ്മളും പിന്തുടരേണ്ടിയിരിക്കുന്നു. ഇസ്‌ലാമിക രാഷ്ട്രമായ മദീനയെ ആക്രമിക്കാന്‍ ശത്രുക്കള്‍ പദ്ധതിയിട്ടപ്പോള്‍ അല്ലാഹു അവര്‍ക്ക് യുദ്ധത്തിന് അനുവാദം കൊടുക്കുകയും സാഹചര്യത്തിന്റെ തേട്ടമനുസരിച്ച് ഖുറൈശികളോട് തിരിച്ചടിക്കാനായി പ്രവാചകന്‍ യുദ്ധത്തിന് തയ്യാറെടുക്കുകയുണ്ടായി.

1) അബവാഅ് സൈനിക നീക്കം
പ്രവാചകന്‍(സ) ആദ്യമായി നടത്തിയ സൈനിക നീക്കമായിരുന്നു അബവാഅ് സൈനിക നീക്കം, ഇത് വുദ്ദാന്‍ സൈനിക നീക്കം എന്ന പേരിലും അറിയപെടുന്നു. അബവാഉം വുദ്ദാനും ആറോ എട്ടോ മൈല്‍ വ്യത്യാസത്തില്‍ അടുത്തടുത്ത് കിടക്കുന്ന പ്രദേശങ്ങളാണ്. പ്രവാചകന്‍ നടത്തിയ ആദ്യത്തെ സൈനിക നീക്കമാണിത്. എന്നാല്‍ ബനൂദംറ ഗോത്രവുമായി സന്ധിയായതിനെ തുടര്‍ന്ന് യുദ്ധം നടന്നില്ല. ഹിജ്‌റയുടെ രണ്ടാം വര്‍ഷം സഫറിലാണ് ഇത് നടന്നത്. ഇതില്‍ കാലാള്‍പ്പടയും മൃഗപ്പുറത്തുമായി ഇരുനൂറ് സൈനികരാണ് ഉണ്ടായിരുന്നത്.

2) ഉബൈദ് ബിന്‍ ഹാരിഥയുടെ സൈന്യം
പ്രവാചകന്‍(സ) ഒരുക്കിയ ആദ്യത്തെ സേനയായിരുന്നു ഇത്. ഇതില്‍ 60 മുഹാജിറുകളും ശത്രുപക്ഷത്ത് 200 ഖുറൈശികളുമുണ്ടായിരുന്നു. അവരുടെ നേതാവ് അബൂ സുഫ്‌യാനായിരുന്നു. ബവാദി റാബിഗ് എന്ന തടാക താഴ്‌വരയില്‍ വെച്ച് ഇരു വിഭാഗവും ഏറ്റുമുട്ടലുണ്ടായി. അതിലായിരുന്നു ഇസ്‌ലാമിലെ ആദ്യത്തെ അമ്പ് എന്നറിയപ്പെട്ട അമ്പ് സഅ്ദ്ബിന്‍ അബീ വഖാസ് തൊടുത്തത്. ഇത് അവര്‍ അബവായില്‍ നിന്ന് മടങ്ങി വന്നതിന് ശേഷമായിരുന്നു.

3) സൈഫുല്‍ ബഹര്‍ സേന
ഇബ്‌നു ഇസ്ഹാഖ് പറയുന്നു :  അബവാഇില്‍ നിന്ന് മടങ്ങി വന്ന ശേഷം പ്രവാചകന്‍ ഹംസത് ബിന്‍ അബ്ദുല്‍ മുത്വലിബിന്റെ നേതൃത്വത്തില്‍ ഒരു സൈനിക സംഘത്തെ സൈഫുല്‍ ബഹ്‌റിലേക്ക് അയച്ചു. അദ്ദേഹത്തോടൊപ്പം മുഹാജിറുകളായ മുപ്പത് ആളുകളുണ്ടായിരുന്നു. അവര്‍ സൈഫില്‍ ബഹര്‍ എന്ന സ്ഥലത്ത് വെച്ച് 300 പടയാളികളുള്ള അബൂസുഫ്‌യാനുമായി സന്ധിച്ചു. ഇരു വിഭാഗവുമായി സന്ധിയിലേര്‍പ്പെട്ടിരുന്ന ജുഹ്നി ഗോത്രക്കാരനായ മജ്ദി ബിന്‍ അംറ് ഇടപെട്ട് അവര്‍ക്കിടയിലെ യുദ്ധം ഒഴിവാക്കി. അതിനെ തുടര്‍ന്ന് യുദ്ധം ചെയ്യാതെ അവര്‍ പിരിഞ്ഞു പോയി.

4) ബവാത് യുദ്ധം
ഹിജ്‌റ രണ്ടാം വര്‍ഷം റബീഉല്‍ അവ്വലില്‍ നടന്ന സൈനിക നീക്കമാണ് ബവാത്. ഉമയ്യത് ബിന്‍ ഖലഫിന്റെ നേതൃത്വത്തലുള്ള ഒരു കച്ചവട സംഘത്തെ നേരിടാനായിരുന്നു പ്രവാചകന്‍ സൈന്യത്തെ തയ്യാറാക്കിയത്. ഇതില്‍ ശത്രു പക്ഷത്ത് 2500 ഒട്ടകങ്ങളും 100 ആളുകളുമുണ്ടായിരുന്നു. എന്നാല്‍ ഏറ്റുമുട്ടല്‍ നടക്കാതെ പ്രവാചകന്‍ മദീനയിലേക്ക് തിരിച്ച് പോന്നു.

5) ഉശൈറ സൈനിക നീക്കം
മദീനയില്‍  അബൂസലമയെ തനിക്ക് പകരക്കാരനായി നിശ്ചയിച്ച് പ്രവാചകന്‍ യുദ്ധത്തിനായി പുറപ്പെട്ടു. ഇത് ഉശൈറാ സൈനിക നീക്കമെന്നാണ് അറിയപ്പെടുന്നത്. അങ്ങനെ അവര്‍ ബനൂമുദ്‌ലജ് ഗോത്രവുമായും അവരുടെ സഖ്യകക്ഷിയായിരുന്ന ബനൂളംറ ഗോത്രവുമായും കരാറുണ്ടാക്കി. പക്ഷെ ഈ യുദ്ധത്തിലും ശത്രുക്കളെ കാണാതെ പ്രവാചകന്‍ മദീനയിലേക്ക് മടങ്ങുകയാണുണ്ടായത്. പ്രവാചകന്‍ അവിടെ എത്തുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് തന്നെ  കച്ചവട സംഘം കടന്ന് പോയതിനാല്‍ ഏറ്റുമുട്ടല്‍ നടന്നില്ല. അവര്‍ ഒരു കടല്‍ തീരത്ത് താവളമടിച്ചപ്പോള്‍ ഖുറൈശികള്‍ ആ വാര്‍ത്ത ലഭിച്ചു. അങ്ങനെ അവര്‍ പ്രവാചകനുമായി ഏറ്റുമുട്ടാനായി പുറപ്പെട്ടു അതാണ് ബദ്ര്‍ യുദ്ധം എന്ന പേരിലറിയപ്പെടുന്നത്.

6) ഒന്നാം ബദ്ര്‍
കറസ് ബിന്‍ ജാബിര്‍ അല്‍ ഫഹ്‌രിയാണ് ഈ യുദ്ധത്തിന്റെ കാരണക്കാരന്‍. അദ്ദേഹം മദീനക്കാരുടെ ആടുമാടുകളെയും ഒട്ടകങ്ങളെയും കൊള്ളയടിച്ചു. പ്രവാചകന്‍ ഫിഹ്‌രിയെ അന്വേഷിച്ച് പുറപ്പെട്ടു. അദ്ദേഹം ബദ്‌റിന്റെ സമീപത്തുള്ള സഫ്‌വാന്‍ താഴ്‌വര വരെ എത്തിയെങ്കിലും അവരെ കണ്ടെത്താനായില്ല. അദ്ദേഹം മദീനയിലേക്ക് തന്നെ മടങ്ങി.

7) നഖ്‌ല യുദ്ധം
ഖുറൈശികളുടെ വിവരം അറിഞ്ഞ് വരുവാനായി അബ്ദുല്ലാഹ് ബിന്‍ ജഹ്ശിന്റെ നേതൃത്വത്തില്‍ ഒരു സൈന്യത്തെ പ്രവാചകന്‍ മക്കയുടെ തെക്ക് ഭാഗത്തുള്ള നഖ്‌ലയിലേക്ക് നിയോഗിച്ചു. റജബ് മാസത്തിന്റെ അവസാനത്തിലായിരുന്നു ഇത്. എന്നാല്‍ അവര്‍ ഖുറൈശി കച്ചവട സംഘത്തെ കീഴ്‌പ്പെടുത്തി അവരുടെ നേതാവ് അംറ് ബിന്‍ ഖദ്‌റമിയെ വധിച്ചു. അവരിലെ ഉഥ്മാന്‍ ബിന്‍ അബ്ദുല്ല, ഹകംബിന്‍ കൈസാന്‍ എന്നിവരെ ബന്ധിയാക്കിപ്പിടിച്ച് മദീനയില്‍ കൊണ്ട് വന്നു. ‘ജനം ചോദിക്കുന്നു, വിശുദ്ധമാസത്തില്‍ യുദ്ധം ചെയ്യുന്നതെങ്ങനെ? പറയുക: അതില്‍ യുദ്ധത്തിലേര്‍പ്പെടുക ഗൗരവമേറിയ കാര്യമാകുന്നു. എന്നാല്‍, ജനങ്ങളെ അല്ലാഹുവിന്റെ മാര്‍ഗത്തില്‍നിന്നു തടയലും അവനെ നിഷേധിക്കലും ദൈവഭക്തന്മാര്‍ക്ക് മസ്ജിദുല്‍ഹറാമിലേക്കുള്ള വഴി വിലക്കലും ഹറം നിവാസികളെ അവിടെനിന്നു ആട്ടിപ്പുറത്താക്കലും അല്ലാഹുവിങ്കല്‍ അതിനേക്കാള്‍ ഗൗരവമേറിയതത്രെ. രക്തം ചിന്തുന്നതിനെക്കാള്‍ ഭയങ്കരമത്രെ ഫിത്‌ന. കഴിയുമെങ്കില്‍, നിങ്ങളെ സ്വമതത്തില്‍നിന്ന് പിന്തിരിപ്പിക്കുന്നതുവരെ അവര്‍ യുദ്ധംചെയ്തുകൊണ്ടേയിരിക്കും. (എന്നാല്‍ ഓര്‍ത്തുകൊള്ളുക!) നിങ്ങളിലാരെങ്കിലും സ്വമതത്തില്‍നിന്നു പിന്മാറുകയും സത്യനിഷേധിയായിക്കൊണ്ട് മരിക്കുകയുംചെയ്താല്‍, അവരുടെ കര്‍മങ്ങള്‍ ഇഹത്തിലും പരത്തിലും പാഴായിപ്പോയതുതന്നെ. അത്തരക്കാരെല്ലാം നരകക്കാരും നരകത്തില്‍ നിത്യവാസികളുമത്രെ.’ (അല്‍ബഖറ :217)
എന്ന ഖുര്‍ആന്‍ സൂക്തം അവതരിക്കുന്നത് വരെ പ്രവാചകന്‍ അവര്‍ക്കിടയില്‍ യുദ്ധാനന്തര മുതല്‍ വിതരണം ചെയ്തില്ല. ഖുര്‍ആന്‍ ഇറങ്ങിയപ്പോള്‍ പ്രവാചകന്‍(സ) തടവുകാരെയും ചരക്കുകളും പിടിച്ച് വെച്ചു. ഉഥ്മാന്‍ ബിന്‍ അബ്ദുല്ലയും ഹകംബിന്‍ കൈസാനും മുസ്‌ലിംകള്‍ക്ക് കിട്ടിയ  ആദ്യബന്ധികളും, ഈയുദ്ധത്തില്‍ കിട്ടിയ ഖനീമത് ഇസ്‌ലാമിലെ ആദ്യത്തെ ഖനീമത്തുമായിരുന്നു.

വിവ : അബ്ദുല്‍ മജീദ് താണിക്കല്‍

Facebook Comments
ഡോ. അലി മുഹമ്മദ് സ്വല്ലാബി

ഡോ. അലി മുഹമ്മദ് സ്വല്ലാബി

1963-ല്‍ ലിബിയയിലെ ബന്‍ഗാസി പട്ടണത്തില്‍ ജനിച്ചു. മദീനയിലെ അല്‍ ജാമിഅ അല്‍ ഇസ്‌ലാമിയയില്‍ നിന്നും ഒന്നാം റാങ്കോടെ ബിരുദം നേടി. ലിബിയന്‍ വിപ്ലവത്തിന്റെ സംഭവവികാസങ്ങള്‍ പൊതുജനങ്ങള്‍ക്ക് വ്യക്തമാക്കുന്നതില്‍ ശ്രദ്ധേയമായ പങ്ക് വഹിച്ചു. ഖദ്ദാഫിയുടെ കാലത്ത് ലിബിയയില്‍ പൊതുജനങ്ങള്‍ അനുഭവിക്കേണ്ടിവന്ന യാഥാര്‍ത്ഥ്യങ്ങള്‍ പുറത്തുവന്നതും അദ്ദേഹത്തിലൂടെയായിരുന്നു. സമീപകാലം വരെ ഇസ്‌ലാമിക ചരിത്രത്തിന് വലിയ സംഭാവനകളര്‍പ്പിച്ച ഒരു പ്രബോധകനായിട്ടാണദ്ദേഹം അറിയപ്പെട്ടിരുന്നത്. സന്ദര്‍ഭവും സാഹചര്യവും അദ്ദേഹത്തെ രാഷ്ട്രീയപ്രവര്‍ത്തനത്തില്‍ വ്യാപൃതനാക്കിയിരിക്കുകയായിരുന്നു. ഇസ്‌ലാമിക വിജ്ഞാനത്തിന് പേരുകേട്ട സ്ഥാപനമായ സൂഡാനിലെ ഓംഡുര്‍മാന്‍ ഇസ്‌ലാമിക് യൂനിവേഴ്‌സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി. തഫ്‌സീറിലും ഇസ്‌ലാമിക വിജ്ഞാനീയങ്ങളിലും ഉയര്‍ന്ന മാര്‍ക്കോടെ 1996ല്‍ ബിരുദാനന്തര ബിരുദം നേടി. 1999ല്‍ അവിടെ നിന്നു തന്നെ ഡോക്ടറേറ്റും നേടി. 'ആധിപത്യത്തിന്റെ കര്‍മ്മശാസ്ത്രം ഖുര്‍ആനില്‍' എന്ന അദ്ദേഹത്തിന്റെ പ്രബന്ധം ഗൈഡിന്റെയും അധ്യാപകരുടെയും പ്രശംസ പിടിച്ചുപറ്റിയ ഒന്നായിരുന്നു.പഠനകാലത്തുതന്നെ വിവിധ രാജ്യങ്ങളിലെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം വ്യാപൃതനായിരുന്നു. പല ഇസ്‌ലാമിക വേദികളിലും അംഗത്വമുണ്ടായിരുന്നു.പ്രധാന ഗ്രന്ഥങ്ങള്‍: അഖീദത്തുല്‍ മുസ്‌ലിമീന്‍ ഫി സ്വിഫാതി റബ്ബില്‍ആലമീന്‍, അല്‍ വസത്വിയ്യ ഫില്‍ ഖുര്‍ആനില്‍ കരീം, മൗസൂഅഃ അസ്സീറഃ അന്നബവിയ്യ, ഫാതിഹ് ഖുസ്ത്വന്‍ത്വീനിയ്യ സുല്‍ത്താന്‍ മുഹമ്മദ് അല്‍ ഫാതിഹ്കൂടുതല്‍ വിവരങ്ങള്‍ക്ക്..http://islamonlive.in.

Related Posts

History

താജ് മഹൽ ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗമല്ലാതാവുമ്പോൾ

by ഡോ. രാം പുനിയാനി
16/05/2022
Great Moments

എല്ലാത്തിനും ഒരു സമയമുണ്ട് ഇക്കാക്ക

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
17/04/2022
Great Moments

അടയാത്ത ജനൽ

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
05/04/2022
Great Moments

മനസ്സിന്റെ ധന്യതയിൽ ജീവിച്ചാൽ ഒറ്റമരണം വരിക്കാം

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
02/04/2022
Art & Literature

തൊപ്പിയും തലപ്പാവും അഫ്ഗാൻ സംസ്‌കാരത്തിന്റെ ഭാഗമാണ്

by അര്‍ശദ് കാരക്കാട്
19/03/2022

Don't miss it

Columns

ജാലിയന്‍ വാലാബാഗ്: ഖേദപ്രകടനത്തിലൊതുക്കിയ ബ്രിട്ടന്‍

11/04/2019
love.jpg
Counselling

എങ്ങനെയാണ് നിങ്ങള്‍ സ്‌നേഹത്തെ നിര്‍വചിക്കുക

03/09/2013
quill.jpg
Interview

ക്വില്‍ ഫൗണ്ടേഷനുമായി ഒരു സംഭാഷണം

19/01/2017
Vazhivilakk

വ്യക്തിത്വ വികസനം എങ്ങിനെ

11/10/2018
Views

കുട്ടികള്‍ നമ്മെ വീക്ഷിച്ച് കൊണ്ടേയിരിക്കുന്നു!

26/09/2012
desert.jpg
Family

സാഹോദര്യം : മൂസായും ഹാറൂനും

25/04/2012
Stories

സ്‌പെയിനിലെ അമീര്‍

17/11/2015
Columns

പിശാചിനേക്കാള്‍ അധമമാകുന്ന മനുഷ്യ മനസ്സുകള്‍

01/07/2019

Recent Post

ഗ്യാന്‍വാപി സര്‍വേ അനുവദിച്ചതിലൂടെ, അനീതിക്ക് നേരെയാണ് സുപ്രീം കോടതി കണ്ണടച്ചത്

17/05/2022

നജീബ് മഹ്ഫൂസിന്റെ ‘Children of the Alley’

17/05/2022

വായന തുറന്നുവെക്കുന്ന ജനാലകള്‍

17/05/2022

മസ്ജിദുൽ-അഖ്‌സയുടെ പ്രാധാന്യം

17/05/2022

സൈന്യത്തെ ഉപദ്രവിച്ചുവെന്ന് ആരോപിച്ച് ഫലസ്തീന്‍ വയോധികനെ ഇസ്രായേല്‍ വെടിവെച്ചു

17/05/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

    The Instagram Access Token is expired, Go to the Customizer > JNews : Social, Like & View > Instagram Feed Setting, to to refresh it.
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!