Thursday, July 7, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Culture Civilization

പ്രളയത്തെ അതിജീവിച്ച അലികാന്റെ നഗരം നമുക്ക് മാതൃകയാണ്

സബാഹ് ആലുവ by സബാഹ് ആലുവ
23/11/2019
in Civilization, Culture
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ചരിത്രത്തിലെ മുസ്‌ലിം സ്‌പെയിനിന്റെ ചരിത്രം കേവലം ചരിത്ര വയനകളെക്കാള്‍ ലോക ജനതക്ക് പ്രായോഗിക വഴികള്‍ തുറന്നു നല്‍കുന്ന വിശ്വ വിജ്ഞാനകോശമായി പലപ്പോഴും മാറിയിട്ടുണ്ട്. എട്ട് ദശാബ്ധങ്ങള്‍ക്ക് മുകളില്‍ സ്‌പെയിന്‍ ഭരിച്ചു ലോകത്തെ വിസ്മയിപ്പിച്ചവരാണ് മുസ്ലിംകള്‍. വിജ്ഞാന സമ്പാദനത്തിന്റെ നിറകുടങ്ങളായി ലോകത്ത് അന്നറിയപ്പെട്ട ഒരു പിടി ചരിത്ര നഗരങ്ങള്‍ പിറവിയെടുക്കുന്നതും മുസ്ലിംകള്‍ സ്‌പെയിന്‍ ഭരിക്കുമ്പോഴാണ്.

സ്‌പെയിനില്‍ നിന്ന് മുസ്ലിംകള്‍ പുറത്താക്കപെട്ടതിന് ശേഷവും അവരുടെ ഈടുവെപ്പുകള്‍ക്ക് വലിയ മാതൃകകള്‍ സൃഷ്ടിക്കുന്നതാണ് ലോകം പിന്നീട് കണ്ടത്. സ്‌പെയിനിന്റെ തെക്ക് കിഴക്ക് സ്ഥിതി ചെയ്യുന്ന അലികാന്റെ നഗരം മുസ്ലിംകള്‍ സ്‌പെയിന്‍ ഭരിക്കുമ്പോള്‍ പ്രധാന വാണിജ്യ നഗരമായി മാറിയിരുന്നു. പിന്നീട് ക്രിസ്ത്യാനികള്‍ ഭരണം ഏറ്റെടുത്തെങ്കിലും ആ നഗര പ്രൗഢി ഇന്നും അവിടം ഭരിച്ച മുസ്ലിം ഭരണകൂടങ്ങള്‍ക്ക് അവകാശപ്പെട്ടതാണ്. എന്നാല്‍ വര്‍ഷത്തില്‍ വലിയ പ്രളയത്തിന്റെ കെടുതികള്‍ അനുഭവിച്ച് മുന്നോട്ട് പോവുന്ന നഗരമാണ് ഇന്ന് അലികാന്റെ. സ്‌പെയിനില്‍ തന്നെ പ്രളയം കനത്ത നാശം വരുത്തുന്ന പ്രദേശങ്ങളിലൊന്നാണിത്. എന്നാല്‍ തുടര്‍ച്ചയെന്നോണം സംഭവിക്കുന്ന പ്രളയത്തെ നഗരം തോല്പിച്ച രീതി ശാസ്ത്രം വിശകലന വിധേയമാക്കുമ്പോള്‍ എത്തിച്ചേരുന്ന അറിവുകള്‍ക്ക് പഴയ കാല മുസ്ലിം സ്‌പെയിനിന്റെ ചരിത്രത്തോളം തന്നെ പഴക്കമുണ്ട്. നഗരത്തിന്റെ ഒത്ത നടുക്കായി നിര്‍മ്മിച്ച വിശാലമായ പാര്‍ക്കാണ് പ്രളയത്തെ അതിജീവിക്കാന്‍ അലികാന്റെ നഗര ആസൂത്രണ വിദഗ്ധര്‍ കണ്ടെത്തിയ പോം വഴി.

You might also like

ലോകം ചുറ്റിയ മൂന്ന് മധ്യകാല മുസ്‌ലിം സഞ്ചാരികൾ

മുസ്ലിം വിനോദങ്ങളുടെ സമ്പന്ന ചരിത്രം ( 2- 2 )

മുസ്ലിം വിനോദങ്ങളുടെ സമ്പന്ന ചരിത്രം ( 1- 2 )

ഇബ്നു ഖൽദൂൻ: ലോകം ആ മഹാമനീഷിയെ ഓർത്തുകൊണ്ടേയിരിക്കും

അലികാന്റെ നഗരത്തിന്റെ പ്രധാന ഭാഗമായ സാന്‍ ജോണ്‍ (San John) മുന്‍സിപ്പാലിറ്റി ഏരിയയിലാണ് പാര്‍ക്ക് സ്ഥാപിക്കപെട്ടിട്ടുള്ളത്. കനത്ത മഴയെത്തുടര്‍ന്ന് അലികാന്റെയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ രൂപപ്പെടുന്ന വെള്ളക്കെട്ടുകള്‍ നഗരത്തിന്റെ ഹൃദയ ഭാഗത്ത് നിര്‍മ്മിക്കപ്പെട്ടിട്ടുള്ള വലിയ പാര്‍ക്ക് സമുച്ചയത്തിലേക്ക് വഴി തിരിച്ച് വിടുന്നു. പാര്‍ക്കിന്റെ താഴ്ഭാഗം അതിവിശാലമായ ജലസംഭരണിയാക്കി മാറ്റിയതിലൂടെ ഇവിടേയ്ക്ക് എത്തിച്ചേരുന്ന മഴവെള്ളം ശേഖരിച്ചു നഗരത്തിന്റെ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്താന്‍ സാധിക്കും. ഈ ജലസംഭരണിയിലൂടെ നഗര പ്രാന്തപ്രദേശങ്ങളില്‍ കാലാവസ്ഥ വ്യതിയാനം മൂലം സംഭവിക്കുന്ന പ്രളയത്തെ അതിജീവിക്കാനും കഴിയും.

മുസ്ലിം സ്‌പെയിനിന്റെ പ്രധാന കോട്ടകൊത്തളങ്ങളില്‍ നിന്ന് നഗര പ്രദേശങ്ങളിലേക്കുള്ള ജലവിതരണം, സംഭരണം തുടങ്ങിയവ നിര്‍വഹിക്കാന്‍ അക്കാലത്ത് നിര്‍മിക്കപ്പെട്ട അല്‍ ജീബ് എന്ന അറബിയില്‍ വിളിക്കപ്പെടുന്ന (സ്പാനിഷില്‍: ലാ മര്‍ജാല്‍) സാങ്കേതിക വിദ്യയുടെ പ്രായോഗിക രൂപ മാതൃക നിര്‍മിച്ചിരിക്കുകയാണ് പ്രസ്തുത പാര്‍ക്കിലൂടെ. സാന്‍ ജോണ്‍ നഗര ഹൃദയത്തില്‍ സജ്ജീകരിക്കപെട്ടിട്ടുള്ള പ്രസ്തുത പാര്‍ക്ക് ബാര്‍സിലോണയിലും സ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ കൈകൊള്ളുമെന്ന് അലികാന്റെയിലെ സുസ്ഥിര നഗര വികസന കാര്യാലയം ജല അതോറിറ്റി ഡയറക്ടര്‍ അമേലിയ നവാരോ വിശദീകരിക്കുന്നു. 3.7 മില്ല്യന്‍ യൂറോയാണ് ഇതിനായി സര്‍ക്കാര്‍ വിനിയോഗിച്ചത്. പരിസ്ഥിതി സംരക്ഷണാര്‍ത്ഥം ചെലവിടുന്ന സാമ്പത്തികം നഷ്ടമാവില്ലെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍.

വര്‍ഷത്തില്‍ പാര്‍ക്ക് നവീകരണത്തിനായി 50,000 യൂറോയുടെ അധിക ചിലവുകളും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഹിക്കേണ്ടി വരും. കേവല പാര്‍ക്കായി രൂപാന്തരപ്പെടുത്തിയല്ല ഇതിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്, മറിച്ച് മണ്ണൊലിപ്പിനെ തടയാന്‍ കഴിയുന്നതും മെഡിറ്ററെനിയന്‍ പ്രദേശങ്ങളില്‍ മാത്രം കാണുന്നതുമായ വ്യത്യസ്ത മരങ്ങള്‍ നട്ടുപിടിപ്പിച്ച് വ്യവസ്ഥാപിതമായി സജ്ജീകരിച്ചിരിക്കുകയാണ് ഇവിടം. ലോകത്ത് ഒളിമ്പിക്‌സ് മത്സരങ്ങള്‍ക്കായി ഒരുക്കുന്ന 18 നീന്തല്‍ക്കുളങ്ങള്‍ക്ക് സാമാനമായ വ്യാപ്തിയിലാണ് ജലശേഖരത്തിനായുള്ള പാര്‍ക്ക് സംവിധാനിച്ചിട്ടുള്ളത്. 2015 മുതലാണ് പാര്‍ക്ക് പൊതു ജനങ്ങള്‍ക്കായി തുറന്നു കൊടുത്തത്. തൊണ്ണൂറോളം വ്യത്യസ്ത ഇനങ്ങളില്‍പെട്ട പക്ഷികളുടെ ഒരു വലിയ സങ്കേതമായി ഇന്നത് മാറിക്കഴിഞ്ഞു.

ആഗോളതാപനത്തിന്റെ ഫലമായി ഉണ്ടാകുന്ന കാലാവസ്ഥ വ്യതിയാനങ്ങള്‍, ഭൂമിക്കടിയിലെ ജലത്തിന്റെ ഉല്‍പാദനത്തില്‍ ഉണ്ടാവുന്ന ക്രമാതീതമായ കുറവ് തുടങ്ങി നിരവധിയായ പ്രകൃതി പ്രതിഭാസങ്ങളാണ് സ്‌പെയിനിലെ പല ഭാഗങ്ങളിലും ഇന്ന് അനുഭവപ്പെടുന്നത്. ഇന്ന് ഈ സാങ്കേതിക വിദ്യ സ്‌പെയിനിന്റെ അതീവ വരള്‍ച്ച പ്രദേശങ്ങളില്‍ കൂടി വ്യാപിപ്പിക്കാന്‍ ഉതകുന്ന നടപടികള്‍ സര്‍ക്കാര്‍ കൈകൊള്ളുമെന്ന സ്പാനിഷ് പത്രങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുസ്ലിം സ്‌പെയിനിന്റെ അന്നത്തെ പ്രധാന പ്രവിശ്യകളായ ഗ്രാനഡ, സരഗോസ, കൊര്‍ദോവ, സെവില്ല, തോലഡോ, സിസിലി, അലികാന്റെ തുടങ്ങിയ നഗരങ്ങള്‍ ഇന്നും ഉയര്‍ത്തിപ്പിടിക്കുന്ന സാംസ്‌കാരിക ഔന്നിത്യങ്ങള്‍ക്ക് മുതല്‍കൂട്ടായി വര്‍ത്തിച്ചത് ഇസ്ലാമിക സംസ്‌കരണത്തിലും സ്‌പെയിനിലെ മുസ്ലിം ഭരണ വര്‍ഗങ്ങള്‍ വാര്‍ത്തെടുത്ത സുസ്ഥിര വികസന മാതൃകകളാണെന്നു പില്‍കാല പഠനങ്ങള്‍ തെളിയിക്കുന്ന വസ്തുതയാണ്.

മുസ്ലിം സ്‌പെയിന്‍ അവതരിപ്പിച്ച പ്രസ്തുത സാങ്കേതിക, ജലവിതരണ, ശേഖരണ വിദ്യകള്‍ ഡല്‍ഹി കേന്ദ്രീകരിച്ചു ഭരണം നടത്തിയ മുസ്ലിം ഭരണകൂടങ്ങള്‍ നഗര ആസൂത്രണങ്ങളുടെ ഭാഗമായി ഡല്‍ഹി നഗരത്തില്‍ വ്യവസ്ഥാപിതമായി നടപ്പിലാക്കിയിട്ടുണ്ട്. കാലാവസ്ഥ പഠനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതിന്റെ ഭാഗമായി വിദേശ രാജ്യങ്ങള്‍ സ്‌കൂള്‍തലം മുതലുള്ള അക്കാദമിക് രംഗങ്ങളില്‍ കാലാവസ്ഥ പഠനം, സുസ്ഥിര വികസനം തുടങ്ങി നിരവധിയായ വിഷയങ്ങളില്‍ മുഖ്യ ശ്രദ്ധ കേന്ദ്രീകരിച്ചു വരികയാണ്. ഈയടുത്താണ് യൂറോപ്യന്‍ രാജ്യമായ ഇറ്റലി ലോകത്ത് ആദ്യമായി സ്‌കൂള്‍ തലം മുതല്‍ കാലാവസ്ഥ പഠനം, സുസ്ഥിര വികസനം തുടങ്ങിയവ നിര്‍ബന്ധിത വിഷയങ്ങളായി കരിക്കുലത്തില്‍ ഉള്‍പ്പെടുത്തിയത്.

വരും തലമുറയെ കാലാവസ്ഥ വ്യതിയാനത്തെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനപ്പുറം, അവയെ നേരിടാനുള്ള പരിഹാര മാര്‍ഗങ്ങള്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് തന്നെ ശേഖരിച്ചു രാജ്യത്തിനു മുതല്‍ക്കൂട്ടാകുന്ന പുതിയ തലമുറയെ വളര്‍ത്തിയെടുക്കുന്ന പരിശ്രമത്തിലാണ് ഇന്ന് പല രാജ്യങ്ങളും. ഇത്തരത്തില്‍ ആഗോള താപനം മൂലമുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ സൃഷ്ടിക്കുന്ന ആഘാതങ്ങളിലൂടെ കടന്നു പോകുന്ന വികസിത, വികസ്വര രാജ്യങ്ങള്‍ ആസൂത്രിതമായ നയസമീപനങ്ങളിലൂടെ ഉറച്ച തീരുമാനങ്ങള്‍ കൈകൊളുന്ന സാഹചര്യത്തില്‍, കേരളത്തിലെ നിലവിലെ സാഹചര്യങ്ങളെ പഠിച്ച് ഉചിതമായ നടപടികള്‍ കൈകൊള്ളാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളും സന്നദ്ധ സംഘടനകളും മുന്നോട്ട് വരേണ്ടത് അത്യാവശ്യമാണ്. കാലാവസ്ഥാ കെടുതികളില്‍ നിന്നുള്ള അതിജീവനത്തിന്റെ പുതിയ പാഠങ്ങള്‍ ചരിത്ര വായനകളില്‍ നിന്ന് കണ്ടെത്താനും വരും തലമുറ പ്രതിജ്ഞാബദ്ധരാണ്.

Facebook Comments
സബാഹ് ആലുവ

സബാഹ് ആലുവ

1989 ൽ എറണാകുളം ജില്ലയിലെ ആലുവയിൽ ജനനം. പിതാവ് മുഹമ്മദ് ഉമരി , മാതാവ് ഐഷാ ബീവി, ഹൈസ്കൂൾ പഠനത്തിന് ശേഷം ശാന്തപുരം അൽ ജാമിയ അൽ ഇസ്ലാമിയയിൽ നിന്ന് ഇസ്ലാമിക് സ്റ്റഡീസിൽ ബിരുദവും, ഡൽഹി ഹംദർദ് സർവകലാശാലയിൽ ഗോൾഡ് മെഡലോടെ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഹംദർദ് സർവകലാശാലയിൽ ഇസ്ലാമിക് സ്റ്റഡിസിൽ പി.എച്ച്.ഡി യും ചെയ്യുന്നു. ഇപ്പോൾ മുവാറ്റുപുഴ, വുമൺസ് ഇസ്ലാമിയ കോളേജ് പ്രിൻസിപ്പൾ, Director of Center for Advanced Studies in Modern and Classical Arabic Calligraphy. ഡൽഹി കേന്ദ്രീകത പഠനങ്ങളിൽ വ്യത്യസ്ത ആനുകാലികങ്ങളിൽ നിരവധി ലേഖനങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഭാര്യ ഫായിസ, മക്കൾ: സിദ്റ ഫാത്വിമ, അയ്മൻ അഹ്മദ്.

Related Posts

Great Moments

ലോകം ചുറ്റിയ മൂന്ന് മധ്യകാല മുസ്‌ലിം സഞ്ചാരികൾ

by ഇൻഡ് ലീബ് ഫരാസി സാബർ
27/06/2022
Civilization

മുസ്ലിം വിനോദങ്ങളുടെ സമ്പന്ന ചരിത്രം ( 2- 2 )

by ബറാഅ് നിസാര്‍ റയ്യാന്‍
23/06/2022
Civilization

മുസ്ലിം വിനോദങ്ങളുടെ സമ്പന്ന ചരിത്രം ( 1- 2 )

by ബറാഅ് നിസാര്‍ റയ്യാന്‍
20/06/2022
Civilization

ഇബ്നു ഖൽദൂൻ: ലോകം ആ മഹാമനീഷിയെ ഓർത്തുകൊണ്ടേയിരിക്കും

by ഉഫുക് നജാത്ത് താശ്ജി
08/06/2022
Great Moments

ബഹുസ്വരതയെ അടയാളപ്പെടുത്താൻ ചരിത്രത്തിൽ നിന്ന് ഒരു ഏട്

by ഇബ്‌റാഹിം ശംനാട്
31/05/2022

Don't miss it

Travel

തേച്ച് മായ്ക്കുന്ന ടിപ്പു ചരിത്രം

10/06/2019
better-half-life.jpg
Family

സ്‌നേഹവും പ്രേമവും നിലക്കുന്നില്ല

05/07/2017
sins.jpg
Tharbiyya

ചെറുപാപങ്ങളെ നിസ്സാരമാക്കരുതേ

16/11/2012
Personality

ആത്മബോധത്തിൽ നിന്നുണരുന്ന വ്യക്തിത്വബോധം

14/03/2020
Views

വാഗ്ദാനങ്ങള്‍ക്ക് ജീവന്‍ വെക്കുന്ന തെരെഞ്ഞെടുപ്പ്‌

10/03/2014
Interview

വീട്ടു ജോലിയില്‍ നിന്നും കോര്‍പറേറ്റ് ട്രയ്‌നര്‍: റബാബിന്റെ വിജയ ഗാഥ

20/12/2018
Views

മാല്‍കം എക്‌സ്; കാലം നിങ്ങളെ തേടുന്നു

21/02/2015
Human Rights

‘നമ്മുടെ ഭൂമി ഇതിനകം തന്നെ ഇസ്രായേല്‍ പിടിച്ചെടുത്തു’

13/09/2019

Recent Post

സബ്കാ സാഥ്, സബ്കാ വികാസ്!

07/07/2022

തുനീഷ്യ: റാഷിദ് ഗനൂഷിയുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു

06/07/2022

മഞ്ഞുരുക്കം: വര്‍ഷങ്ങള്‍ക്കുശേഷം കൂടിക്കാഴ്ചയുമായി മഹ്‌മൂദ് അബ്ബാസും ഇസ്മാഈല്‍ ഹനിയ്യയും

06/07/2022

മഹാരാഷ്ട്ര: മുസ്ലിം ആത്മീയ നേതാവ് വെടിയേറ്റ് മരിച്ചു

06/07/2022

സൂറത്തുന്നംല്: ഉറുമ്പില്‍ നിന്നും പഠിക്കാനുള്ള പാഠങ്ങള്‍

06/07/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • കഴിഞ്ഞാഴ്ച രണ്ട് അഭ്യൂഹങ്ങൾ പ്രചരിക്കുകയുണ്ടായി. ആ അഭ്യൂഹങ്ങൾ ശരിയാകാനും സാധ്യതയുണ്ട്. ഒരു പക്ഷെ അത് പ്രതികരണം എന്താവും എന്നറിയാനുള്ള ടെസ്റ്റ് ഡോസാവാം. അല്ലെങ്കിൽ ഒരു രാഷ്ട്രീയ തീരുമാനത്തിലേക്കുള്ള ആദ്യ ചുവട് വെപ്പാവാം....Read More data-src=
  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!