Tuesday, August 16, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Culture Civilization

ഇസ്‌ലാമിക നാഗരികത തത്വചിന്തയിലും ശാസ്ത്രത്തിലും ഇടപെട്ട വിധം

ഡോ. മുസ്തഫാ സിബാഈ by ഡോ. മുസ്തഫാ സിബാഈ
16/04/2020
in Civilization
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

പ്രമുഖ മുസ്‌ലിം ചിന്തകനായ ഡോ. മുസ്തഫ സിബാഇ അദ്ദേഹത്തിന്റെ മിൻ റവാഇഇ ഹളാറത്തിനാ( മുസ്‌ലിം നാഗരികതയുടെ ശോഭന ചിത്രങ്ങൾ) എന്ന ഗ്രന്ഥത്തിൽ ഇസ്‌ലാമിക നാഗരികത മാനുഷിക മുന്നേറ്റത്തിനും വിശേഷിച്ച് തത്വ ശാസ്ത്രം, സയൻസ് എന്നീ മേഖലയിലും വരുത്തിയ മുന്നേറ്റങ്ങളെയും അടയാളപ്പെടുത്തുന്നുണ്ട്. ആ ഭാഗമാണിവിടെ കൊടുത്തിട്ടുള്ളത്.

അറബി ഭാഷയിൽ നിന്ന് ലാറ്റിൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യുന്ന രീതി വെസ്റ്റിൽ ആരംഭിച്ചു. നമ്മുടെ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങൾ പാശ്ചാത്യൻ സർവകലാശാലകളിൽ പഠിപ്പിക്കാൻ തുടങ്ങി. ഇബ്നു സീനയുടെ വൈദ്യ ശാസ്ത്രത്തിലെ ‘അൽ ഖാനൂൻ’, പന്ത്രണ്ടാം നൂറ്റാണ്ടിലും ഇമാം റാസിയുടെ ‘ അൽ ഹാവി ‘ ( ഇബ്നു സീനയുടെ ഗ്രന്ഥത്തെക്കാൾ വലുതും വിശാലമായതും) പതിനാറാം നൂറ്റാണ്ടിന്റെ അവസാനത്തിലും വിവർത്തനം ചെയ്യപ്പെട്ടു. അതേ സമയം തത്വശാസ്ത്ര ഗ്രന്ഥങ്ങൾ ഇതിലേറെ കൈമാറ്റം ചെയ്യപ്പെട്ടിരുന്നു. നമ്മുടെ എഴുത്തുകാരിലൂടെയും വിവർത്തകരിലൂടെയുമാണ് പടിഞ്ഞാറ് ഗ്രീക്ക് ഫിലോസഫി അറിഞ്ഞു തുടങ്ങിയത്. ആയതു കൊണ്ട് തന്നെ ആറു നൂറ്റാണ്ടിലേറെ യൂറോപ്പിന്റെ അധ്യാപകർ നമ്മളായിരുന്നു എന്നത് പല വെസ്റ്റേൺ എഴുത്തുകാർ പോലും അംഗീകരിക്കുന്ന വസ്തുതയാണ്. ജോസ്താഫ് ലോബോൻ പറയുന്നു: ” ആറു നൂറ്റാണ്ടുകളോളം യൂറോപ്പ്യൻ സർവകലാശാലകളിൽ പഠിപ്പിക്കാനുള്ള ഏക ആശ്രയം അറബ് ഗ്രന്ഥങ്ങളുടെ പരിഭാഷകളും, വിശേഷിച്ച് ശാസ്ത്ര ഗ്രന്ഥങ്ങളും ആയിരുന്നു. വൈദ്യ ശാസ്ത്രം പോലെ ചില മേഖലകളിലുള്ള അറബികളുടെ സ്വാധീനം ഇന്നു പോലും നില നിൽക്കുന്നു എന്ന് നമുക്ക് പറയാനാവും. കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തിൽ മോണ്ട് പെല്ലീർ എന്ന സ്ഥലത്ത് അദ്ദേഹത്തിന്റെ ഗ്രന്ഥങ്ങൾക്ക് വിശദീകരണവും എഴുതപ്പെട്ടു ട്ടുണ്ട് “. ” റോജർ ബീകോൺ, ലിയോണർഡ് അൽബേസി, അർണോ ഫിൽഫോഫി, റൈമോൺ ലോൾ, സെന്റ് തോമസ്, ആൽബർട്ട് ദി ഗ്രേറ്റ് എന്നിവർ അറബികളുടെ ഗ്രന്ഥങ്ങൾ മാത്രം ആശ്രയിച്ചു കഴിഞ്ഞവരാണ്”. അദ്ദേഹം തുടർന്ന് എഴുതുന്നു.

You might also like

മുസ്ലിം വിനോദങ്ങളുടെ സമ്പന്ന ചരിത്രം ( 2- 2 )

മുസ്ലിം വിനോദങ്ങളുടെ സമ്പന്ന ചരിത്രം ( 1- 2 )

ഇബ്നു ഖൽദൂൻ: ലോകം ആ മഹാമനീഷിയെ ഓർത്തുകൊണ്ടേയിരിക്കും

ഖത്ത്-അൽ അന്ദലൂസി

Also read: കൊറോണക്കാലത്തെ റമദാന്‍ നോമ്പ്

മസ്യൂ റിനാൻ പറയുന്നു: “ആൽബർട്ട് ദി ഗ്രേറ്റ് ഇബ്നു സീനയോടും സെന്റ് തോമസ് ഫിലോസഫിയിൽ ഇബ്നു റുഷ്ദിനോടും കടപ്പെട്ടിരിക്കുന്നു”. പ്രമുഖ ഓറിയന്റലിസ്റ്റ് സീഡിയോ പറയുന്നു: “അറബികൾ മാത്രമായിരുന്നു മധ്യ കാലത്ത് നാഗരികതയുടെ പതാക വാഹകരായുണ്ടായത്. യൂറോപ്പിന്റെ പ്രാകൃത സംസ്കാരത്തെ അകറ്റി നിർത്തി ഗ്രീക്ക് ഫിലോസഫി യുടെ അനന്തമായ ഉറവിടങ്ങളിലേക്ക്‌ അവർ ചലിക്കുകയായിരുന്നു. അറിവിന്റെ അക്ഷയ ഖനികൾ തേടുന്ന മാർഗത്തിൽ എവിടെയെങ്കിലും നിർത്താൻ അവർ ഒരുക്കമായിരുന്നില്ല. മറിച്ച് പുതിയ മേച്ചിൽ പുറങ്ങൾ വെട്ടി പിടിക്കുകയായിരുന്നു”. അദ്ദേഹം തുടരുന്നു: ” ആദ്യ കാലം മുതൽ തന്നെ അറബികളിൽ നിന്ന് ലാറ്റിൻ ഭാഷ കടമെടുത്ത കാര്യങ്ങളെ കുറിച്ച് ആലോചിക്കുമ്പോൾ ഒരുപാട് കാര്യങ്ങൾ വ്യക്തമാകും. സിൽവസ്റ്റർ രണ്ടാമൻ എന്ന പേരുള്ള പോപ് ആയ ഗർബർട്, 970- 980 കാലങ്ങളിൽ മുസ്‌ലിം സ്പെയിനിൽ നിന്ന് പഠിച്ച ഗണിതശാസ്ത്രപരമായ കാര്യങ്ങൾ നമുക്ക് പരിചയപ്പെടുത്തി. ഇംഗ്ലണ്ട് കാരനായ ഓ ഹില്ലർഡ് 1100- 1128 കാലയളവിൽ സ്പെയിനിലും ഈജിപ്തിലും ചുറ്റി സഞ്ചരിച്ച് അന്നുവരെ പടിഞ്ഞാറിന് അന്യമായിരുന്ന യൂക്ലിടിന്റെ ‘കിതാബുൽ അർകാൻ’ അറബിയിൽ നിന്ന് ലാറ്റിനിലേക്ക് വിവർത്തനം ചെയ്തു. പ്ലേറ്റോ അറബിയിൽ നിന്ന് ടാദൗസീസിന്റെ ‘കിതാബുൽ അക്ർ’ വിവർത്തനം ചെയ്തു. റുടോൾഫ് അൽ ബുറൂജി, ടോളമിയുടെ ദി ബുക്ക് ഓഫ് ജിയോഗ്രഫി അറബിയിൽ നിന്ന് വിവർത്തനം ചെയ്തു. ലിയോണർഡ്‌ അൽ ബേസി 1200 കളിൽ അറബികളിൽ നിന്ന് പഠിച്ച് അൽജിബ്രയിൽ ഒരു രചന നടത്തി. അൻക്വിയാനോസ് അൽ നബ്രി പതിമൂന്നാം നൂറ്റാണ്ടിൽ യൂക്ലിഡിന്റെ ഗ്രന്ഥത്തിന് മനോഹരമായ വിവർത്തനവും വിശദീകരണവും എഴുതി. അതേ നൂറ്റാണ്ടിൽ തന്നെ കാറ്റ്ലിയോൺ അൽ ബോലോണി ഇബ്നു ഹൈസ ത്തിന്റെ ‘കിതാബുൽ ബസരിയ്യാത്ത്’ പരിഭാഷപ്പെടുത്തി. ജെറാർഡ് അൽ ക്രിമോണി ടോളമിയുടെ മജസ്തിയുടെ പരിഭാഷ നിർവഹിച്ച് അതേ നൂറ്റാണ്ടിൽ തന്നെ ഗോള ശാസ്ത്രത്തെ കൂടുതൽ ജനകീയമാക്കി.

1250 കളിൽ റോഗർ ഒന്നാമൻ സിസിലിയിൽ വെച്ച് അറബികളുടെ വിജ്ഞാന ശാഖകൾ, വിശേഷിച്ച് ഇദ്രീസിയുടെ ഗ്രന്ഥങ്ങൾ പഠിക്കാൻ ധൈര്യം കാണിച്ചു. അതേ സമയം രാജാവും ഫ്രെഡറിക് രണ്ടാമനും അറബ് വിജ്ഞാനീയങ്ങളോട് താൽപര്യം വെച്ചു പുലർത്തുന്നവരായിരുന്നു. ഇബ്നു റുഷ്ദിന്റെ ശിഷ്യന്മാർ അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ ചെന്ന് സസ്യ ശാസ്ത്രം, ജന്തു ശാസ്ത്രം എന്നിവ പഠിപ്പിക്കാറുണ്ടായിരുന്നു.

Also read: കൊറോണ കാലത്ത് മക്കളെ ഡയറി എഴുതാൻ ശീലിപ്പിക്കാം

പ്രപഞ്ചത്തെ കുറിച്ചുള്ള തന്റെ ഗ്രന്ഥത്തിൽ ഹോം ബൽഡ് പറയുന്നു: ” അറബികളാണ് കെമിക്കൽ ഫാർമസി കണ്ടെത്തിയത്. ‘സാലറിം ( Salerm) സ്കൂൾ’ തങ്ങളുടേതെന്ന് അവകാശപ്പെടുകയും പിന്നീട് സതേൺ യൂറോപ്പിൽ വ്യാപകമാവുകയും ചെയ്ത കോടതി വിധി യുടെ രീതിശാസ്ത്രവും അറേബ്യയിൽ നിന്ന് വന്നതായിരുന്നു. രോഗ ശമനത്തിന്റെ മർഗങ്ങളായ ഫാർമസിയും മെഡിക്കൽ സയൻസും സംബന്ധിച്ചുള്ള പഠനം, സസ്യശാസ്ത്രവും കെമിസ്ട്രിയും പഠിക്കുന്നതിലേക്കുള്ള വഴി തെളിയിച്ചു. അറബികളിലൂടെ തന്നെയാണ് ആ വിജ്ഞാന ശാഖകൾക്കും പുതിയ മാനങ്ങൾ കൈവന്നത്. അറബികൾക്ക് സസ്യ ലോകവുമായി ഉണ്ടായിരുന്ന ബന്ധത്തിന്റെ ഫലമായാണ് പുതിയ രണ്ടായിരത്തോളം സസ്യ ഇനങ്ങൾ സസ്യങ്ങളുടെ പട്ടികയിൽ ഇടം നേടിയതും ഗ്രീക്കുകാർ അന്നുവരെ പരിചയിച്ചു പോലുമില്ലാത്ത ഒരുപാട് ഔഷധ സസ്യങ്ങൾ വെളിച്ചം കണ്ടതും.

ഇമാം റാസിയെയും ഇബ്നു സീനയേയും കുറിച്ച് സീദിയോ പറയുന്നു: ” അവർ രണ്ടുപേരും തങ്ങളുടെ ഗ്രന്ഥങ്ങൾ കൊണ്ട് കാലങ്ങളോളം വെസ്റ്റേൺ സ്കൂളുകൾക്ക് മേൽ ആധിപത്യം പുലർത്തി. യൂറോപ്പിൽ ഇബ്നു സീന അറിയപ്പെട്ടത് ഭിഷഗ്വരൻ ആയിട്ടായിരുന്നു. ഏകദേശം ആറു നൂറ്റാണ്ടുകളോളം അവർക്ക് മേൽ സ്വാധീനം ചെലുത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ അഞ്ചു വാല്യങ്ങളുള്ള അൽ ഖാനൂൻ വിവർത്തനം ചെയ്യപ്പെടുകയും പല തവണകളായി പുനപ്രസിധീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇറ്റാലിയൻ ഫ്രഞ്ച് യൂണിവേഴ്സിറ്റികളിൽ പാഠ്യ പദ്ധതിയിലും ഇത് ഉൾപ്പെട്ടിട്ടുണ്ട്.

വിവ. മുഹമ്മദ് ശാക്കിർ മണിയറ

Facebook Comments
ഡോ. മുസ്തഫാ സിബാഈ

ഡോ. മുസ്തഫാ സിബാഈ

സിറിയയിലെ പ്രശസ്ത പട്ടണമായ ഹിംസ്വില്‍ 1915-ല്‍ ജനിച്ചു. 1933-ല്‍ അല്‍അസ്ഹറില്‍ ഉപരിപഠനം. കര്‍മശാസ്ത്രത്തിലും നിദാനശാസ്ത്രങ്ങളിലും ഉന്നതബിരുദം. 1942-ല്‍ 'ഇസ്‌ലാമിക നിയമനിര്‍മാണവും ചരിത്രവും' എന്ന വിഷയത്തില്‍ ഡോക്ടറേറ്റ്. ദമാസ്‌കസ് സര്‍വകലാശാലയില്‍ നിയമവിഭാഗം പ്രൊഫസറായിരുന്നു. സിറിയയിലെ ഫ്രഞ്ച് ആധിപത്യത്തിനെതിരെ പോരാടി നിരവധി പ്രാവശ്യം അറസ്റ്റ് വരിച്ചു. ഈജിപ്ത് ജീവിതകാലത്ത് 'ഇഖ്‌വാനുല്‍ മുസ്‌ലിമൂനു'മായി ബന്ധപ്പെട്ടു. തുടര്‍ന്ന് ജീവിതം പോരാട്ടങ്ങളുടേത് മാത്രമായി. 'അല്‍മനാര്‍ ', 'അശ്ശിഹാബ്', 'അല്‍ മുസ്‌ലിമൂന്‍ ', 'ഹളാറതുല്‍ ഇസ്‌ലാം' എന്നീ പത്രങ്ങളുടെ പത്രാധിപസമിതി അംഗമായി. 'ഇസ്‌ലാമിക നാഗരികത: ചില ശോഭന ചിത്രങ്ങള്‍ ', ജീവിതം എന്നെ പഠിപ്പിച്ചത്', 'ഇസ്‌ലാമിലെ സോഷ്യലിസം', 'സ്ത്രീ ഇസ്‌ലാമിക നിയമങ്ങള്‍ക്കും ഗവ. നിയമങ്ങള്‍ക്കുമിടയില്‍ ', 'പ്രവാചകചര്യയും ഇസ്‌ലാമിക നിയമനിര്‍മാണത്തില്‍ അതിനുള്ള സ്ഥാനവും', 'അബൂഹുറയ്‌റ സ്‌നേഹിക്കുന്നവരുടെയും വെറുക്കുന്നവരുടെയും ഇടയില്‍ ' എന്നിവ വിഖ്യാത രചനകളാണ്. 1964-ല്‍ സിറിയയില്‍ അന്തരിച്ചു.

Related Posts

Civilization

മുസ്ലിം വിനോദങ്ങളുടെ സമ്പന്ന ചരിത്രം ( 2- 2 )

by ബറാഅ് നിസാര്‍ റയ്യാന്‍
23/06/2022
Civilization

മുസ്ലിം വിനോദങ്ങളുടെ സമ്പന്ന ചരിത്രം ( 1- 2 )

by ബറാഅ് നിസാര്‍ റയ്യാന്‍
20/06/2022
Civilization

ഇബ്നു ഖൽദൂൻ: ലോകം ആ മഹാമനീഷിയെ ഓർത്തുകൊണ്ടേയിരിക്കും

by ഉഫുക് നജാത്ത് താശ്ജി
08/06/2022
Civilization

ഖത്ത്-അൽ അന്ദലൂസി

by സബാഹ് ആലുവ
12/04/2022
Civilization

സഫ്ദർജംഗ് ടോംബ്: സ്വർഗത്തിലെ മഖ്ബറ

by സബാഹ് ആലുവ
24/01/2022

Don't miss it

Your Voice

പ്രവാചക പ്രണയത്തിൻറെ യുക്തി

30/10/2020
Interview

ജനാധിപത്യം തിരിച്ചു പിടിക്കാന്‍ ഞങ്ങള്‍ പൊരുതും

24/07/2013
gaza.jpg
Travel

ഗസ്സ: പ്രത്യാശയുടെ വിശുദ്ധ മുനമ്പ്

12/02/2013
Counter Punch

ബാബരി മസ്ജിദ് മുതൽ ഗ്യാൻവാപി വരെ

20/05/2022
modi.jpg
Onlive Talk

മോദി ഗോരക്ഷകര്‍ക്കെതിരെ തിരിയുകയോ!

09/08/2016
Vazhivilakk

സൂര്യപ്രകാശം പോലെ ജീവവായു പോലെ

07/05/2020
Opinion

അത്യാധുനിക വംശഹത്യയാണ് സിൻജിയാങിൽ നടന്നുകൊണ്ടിരിക്കുന്നത്

24/07/2020

ശവ്വാലിലെ ആറുനോമ്പ്

24/08/2012

Recent Post

ഫാറൂഖ് ഉമർ(റ)ന്റെ മകൾ ഹഫ്സ(റ)

16/08/2022
Paleography and Epigraphy in Islamic Studies

ഇസ്ലാമിക് സ്റ്റഡീസിലെ പാലിയോഗ്രാഫിയും എപിഗ്രാഫിയും

16/08/2022

സൂറതുൽ ഫാതിഹയിലെ സാമ്പത്തിക വീക്ഷണങ്ങൾ (2 – 3)

16/08/2022
independence day

മുകേഷ് പാടിയ ഒരു പാട്ടിന്റെ വരികൾ ഇങ്ങിനെയാണ്‌

15/08/2022

‘പാമ്പുകളുടെ നദി’യില്‍ കുടുങ്ങി സിറിയന്‍ അഭയാര്‍ഥികള്‍

14/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!