Current Date

Search
Close this search box.
Search
Close this search box.

വര്‍ണ്ണവെറിക്ക് എതിരെയുള്ള ആഫ്രോ-അമേരിക്കന്‍ പ്രതിരോധങ്ങള്‍

സാമൂഹ്യ രംഗത്തെ ഒരിക്കല്‍ പ്രത്യക്ഷത്തില്‍ അടക്കിവാണിരുന്നതും, ഇന്നും പരോക്ഷമായി നിലനില്‍ക്കുന്നതുമായ വംശീയതയെയും വര്‍ണ്ണവിവേചനത്തെയും കുറിച്ച് മുസ്‌ലിംകളിലും അമുസ്‌ലിംകളിലുംപെട്ട പ്രശസ്ത ആഫ്രോ-അമേരിക്കന്‍ വ്യക്തിത്വങ്ങള്‍ പറഞ്ഞ ചിന്തോദീപകമായ വാക്കുകള്‍ വായനക്കാരുമായി പങ്കുവെക്കുന്നു.

1. ‘വംശീയതയുടെ അഭാവത്തില്‍ മുതലാളിത്തത്തിന് നിലനില്‍പ്പില്ല’ – മാല്‍കം എക്‌സ്

2. ‘അഹിംസയെ കുറിച്ച് സംസാരിക്കുകയാണെങ്കില്‍ : ശാരീരികമായ ആക്രമണങ്ങള്‍ക്കും പീഢനങ്ങള്‍ക്കും നിരന്തരം ഇരയാകുന്ന ഒരു മനുഷ്യനെ സ്വയം പ്രതിരോധം അപരാധമാണെന്ന് പഠിപ്പിക്കുന്നത് കുറ്റകൃത്യം തന്നെയാണ്’ – മാല്‍കം എക്‌സ്

3. ‘ഞങ്ങളുടേത് പോലും അവരുടേതാണ്.’ –  ഡാര്‍നല്‍ ലാമണ്ട് വാള്‍ക്കര്‍

4. ‘വംശീയതയെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും നല്ല ആയുധം സ്വന്തത്തെ കുറിച്ചുള്ള ഉല്‍കൃഷ്ട ബോധം തന്നെയാണ്’ – ഓപ്ര വിന്‍ഫ്രി

5. ‘ഈ രാജ്യത്ത് അമേരിക്കന്‍ പൗരന്‍മാര്‍ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് വെളുത്തവരെ മാത്രമാണ്. ബാക്കിയുള്ളവരെല്ലാം സംശയസൂചക ചിഹ്നത്തിനുള്ളില്‍ ഉള്ളവരാണ്’ – ടോണി മോറിസണ്‍

6. ‘മറ്റൊരാള്‍ അനുഭവിക്കുന്ന വംശീയമായ ബഹിഷ്‌കരണങ്ങളെ വളരെ വെറുപ്പോടെ തന്നെയായിരുന്നു ഞാന്‍ നോക്കിക്കണ്ടിരുന്നത്. അത്തരം കാര്യങ്ങള്‍ എനിക്ക് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ല. അക്കൂര്‍ട്ടര്‍ക്ക് എന്തൊ ചിലതിന്റെ കമ്മിയുള്ളതായി എനിക്ക് എപ്പോഴും തോന്നിയിരുന്നു.’ – ടോണി മോറിസണ്‍

7. ‘ദൈവത്തെ തൊട്ട് ഞാന്‍ സത്യം ചെയ്യുന്നു, എനിക്കിപ്പോഴും ഒന്നും കാണാന്‍ സാധിക്കുന്നില്ല. എന്താണ് ജനാധിപത്യം, ഞാനൊഴികെ ബാക്കിയെല്ലാവരും അടങ്ങുന്നത്.’ – ലാഗ്സ്റ്റണ്‍ ഹ്യൂഗ്‌സ്

8. ‘ഞാന്‍ സ്വര്‍ണ്ണ മെഡല്‍ നേടിയിട്ടുണ്ട്. പക്ഷെ അതുകൊണ്ടൊന്നും ഒരു കാര്യവുമില്ലായിരുന്നു, കാരണം എനിക്ക് തൊലിവെളുപ്പ് ഉണ്ടായിരുന്നില്ല.’ – മുഹമ്മദ് അലി ക്ലെ

9. ‘തൊലിനിറത്തിന്റെ അടിസ്ഥാനത്തില്‍ ആളുകളെ വെറുക്കുന്നത് തെറ്റാണ്. വെറുപ്പ് വെച്ചു പുലര്‍ത്തുന്നത് ഏത് നിറക്കാരുമാകട്ടെ, അത് വ്യക്തമായ തെറ്റു തന്നെയാണ്.’ – മുഹമ്മദ് അലി ക്ലെ

10. ‘ഇതുവരെ പറയപ്പെട്ടിട്ടുള്ള മറ്റെന്തിനേക്കാളും നീണ്ടതും, വലുതും, വൈവിധ്യപൂര്‍ണ്ണവും, കൂടുതല്‍ മനോഹരവും അതിനേക്കാള്‍ ഭീകരവുമാണ് അമേരിക്കയുടെ ചരിത്രം.’ – ജെയിംസ് എ. ബാള്‍ഡ്‌വിന്‍

11. ‘കറുത്തവന്‍ അനുഭവിക്കുന്ന ദുരിതതിന്റെ ചെലവിലല്ല വെളുത്തവന്‍ തന്റെ സന്തോഷം വിലകൊടുത്തു വാങ്ങേണ്ടത്’ – ഫ്രെഡറിക് ഡഗ്ലസ്

12. ‘ ‘വംശീയവാദി’ എന്ന പദം ഉപേക്ഷിക്കേണ്ട സമയമായിരിക്കുന്നു. പുതിയതൊന്ന് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. റേഷ്യല്‍ ഡിസോര്‍ഡര്‍ സിന്‍ഡ്രോം എന്നൊക്കെ പറയുന്നത് പോലെയുള്ള ഒന്ന്. അങ്ങനെയാണെങ്കില്‍ നമുക്ക് ഇതിനെ വ്യത്യസ്ത വിഭാഗങ്ങളാക്കി തരംതിരിക്കാനും സാധിക്കും : കടുപ്പം കുറഞ്ഞത്, ഇടത്തരം, കഠിന്യം കൂടിയത് എന്നിങ്ങനെ.’ – ശിമാമണ്ട ഗോസി അഡിശ്യേ

13. ‘കറുത്ത സ്ത്രീ അവളുടെ ചെറുപ്രായത്തില്‍ തന്നെ പ്രകൃതിയിലെ എല്ലാ വിധ ശക്തികളാലും ആക്രമിക്കപ്പെടുന്നുണ്ട്. അതേസമയം തന്നെ അവള്‍ പുരുഷമേധാവിത്വ മുന്‍ധാരണകള്‍ക്കും, വെളുത്തവരില്‍ നിന്നുള്ള യുക്തിരഹിതമായ വെറുപ്പിനും, കറുത്ത വര്‍ഗത്തിന്റെ ശക്തിയില്ലായ്മക്കും ഇരയാവുന്നുമുണ്ട്. ആദരണീയ വ്യക്തിത്വത്തിനുടമായി വളര്‍ന്നു വരുന്ന ഒരു അമേരിക്കന്‍ നീഗ്രോ യുവതി എല്ലായ്‌പ്പോഴും മറ്റുള്ളവരുടെ അതിശയ പ്രകടനങ്ങള്‍ക്കും, അവഗണനക്കും, തെറിയഭിഷേകങ്ങള്‍ക്ക് പോലും വിധേയമാകുന്നു എന്നതാണ് വസ്തുത. ഇവയെ അതിജീവിച്ചവര്‍ വിജയം വരിച്ച പോരാട്ടങ്ങളുടെ അനിവാര്യ ഫലമായി ഇതിനെ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല.’. – മായാ ആന്‍ജെലൊ

Related Articles