Current Date

Search
Close this search box.
Search
Close this search box.

ജൂതഭീകരതയുടെ മതകീയ വേരുകള്‍

jewish.jpg

സയണിസ്റ്റ് ഭീകരതയുടെ അടിവേരുകള്‍ തോറയിലും തല്‍മൂദിലും സയണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിലും ചെന്നെത്തി നില്‍ക്കുന്നതായി കാണാം. അവര്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും വംശീയതക്കും അധിനിവേശത്തിനും മതപരമായ പരിശുദ്ധി നല്‍കാന്‍ വേണ്ടി ജൂതന്മാര്‍ തോറയില്‍ നിന്നും സയണിസ്റ്റ് പ്രത്യയ ശാസ്ത്രത്തില്‍ നിന്നും തെളിവുകള്‍ സ്വീകരിക്കാറുണ്ട്. അവര്‍ തങ്ങളുടെ നിഷ്ഠൂരമായ കൊലപാതകങ്ങള്‍ക്കും ഉന്മൂലനശ്രമങ്ങള്‍ക്കും യുദ്ധങ്ങള്‍ക്കും ഭൂമികയ്യേറ്റത്തിനും പ്രമാണമായാണ് അവയെ ഉപയോഗപ്പെടുത്താറ്.  

തങ്ങളുടെ വംശീയ ഉന്മൂലനശ്രമങ്ങള്‍ക്ക് വേണ്ടി തല്‍മൂദിന്റെയും തൗറാത്തിന്റെയും അധ്യാപനങ്ങളെ സയണിസ്റ്റുകള്‍ ചൂഷണം ചെയ്യുകയാണ് പതിവ്. ജൂതരാഷ്ട്രം സ്ഥാപിക്കാനായി ഫലസ്തീനികളായ അറബികളുടെ മേല്‍ അതിക്രമം പ്രവര്‍ത്തിക്കുന്നതിനും ഉന്മൂലനം ചെയ്യുന്നതിനും  അവരുടെ മണ്ണും വെള്ളവും വിഭവങ്ങളും അപരിഹിച്ചെടുക്കുന്നതിനും വംശീയ പ്രവര്‍ത്തനങ്ങള്‍ക്കും മതപരമായ അടിത്തറ പരതുന്നതിലൂടെ യഥാര്‍ഥത്തില്‍ അവര്‍ ജൂതമതത്തെ തന്നെ പരിഹസിക്കുകയാണ് ചെയ്യുന്നത്. തൗറാത്തിന്റെയും തല്‍മൂദിന്റെയും ഏടുകള്‍ അറബികളായ ഫലസ്തീനികളെ അവിടെ നിന്നും ആട്ടിപ്പുറത്താക്കിക്കൊണ്ട് വൈകാരികവും ഭൗതികവുമായ തങ്ങളുടെ ആഗ്രഹങ്ങള്‍ക്ക് ശക്തി പകരാനായി അവര്‍ ദുരപയോഗപ്പെടുത്തുന്നു. മറുവശത്ത് ജൂതന്മാര്‍ മൃഗീയമായ ആക്രമണങ്ങള്‍ക്കും, കുതന്ത്രങ്ങള്‍ക്കും വഞ്ചനകള്‍ക്കും അതിരുകളില്ലാത്ത സാമ്പത്തികാഭിമുഖ്യത്തിനും ഇതരരോടുള്ള അസഹിഷ്ണുതക്കും തൗറാത്തില്‍ വന്നിട്ടുള്ള അന്ധവിശ്വാസങ്ങളും വാറോലകളുമാണ് ചരിത്രപരമായ തെളിവുകളായി അവര്‍ ഉദ്ധരിക്കുന്നത്. യഥാര്‍ഥത്തില്‍ മാറ്റത്തിരുത്തലുകള്‍ക്ക് വിധേയമായ തോറയാണ് ഇവരുടെ വംശീയവും ഭീകരവുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജവും കരുത്തും പകരുന്നത്.

തോറ ഇന്ന് സയണിസ്റ്റുകളുടെ മുഖ്യ സ്രോതസ്സായിത്തീര്‍ന്നിരിക്കുന്നു. ഇസ്രായേലിന് വേണ്ടി നിലകൊള്ളുന്ന ഒരു പ്രത്യയശാസ്ത്ര പ്രസ്ഥാനമാണ് സിയോണിസം. സിയോണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ സ്രോതസ്സായി പഴയനിയമത്തിലെ ഉദ്ധരണികളെ അവര്‍ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. യൂഫ്രട്ടീസിനും ടൈഗ്രീസിനും ഇടക്കുള്ള കന്‍ആന്‍ ഭൂമിയാണ് ഇവര്‍ ഇതിനായി തെരഞ്ഞെടുത്തിട്ടുള്ളത്. തൗറാത്തിലും തല്‍മൂദിലും മനുഷ്യരെ ഉന്നതര്‍, നികൃഷ്ടര്‍ എന്ന രണ്ടു തട്ടുകളായി തിരിച്ചിരിക്കുന്നു. അവരുടെ വീക്ഷണത്തില്‍ ജൂതന്മാര്‍ ഉത്തമരും ഇതരര്‍ നികൃഷ്ടരുമാണ്. തൗറാത്തില്‍ നിന്നും തല്‍മൂദില്‍ നിന്നുമാണ് സയണിസ്റ്റ് അസ്ഥിത്വവും ഭീകരതയും രൂപപ്പെട്ടത്. നാസി മര്‍ദ്ധന മുറകളുടെ അനുഭവ പരിചയമാണ് ഈ ചിന്തക്ക് കരുത്തേകിയത്.

ജൂതരല്ലാത്തവരോടുള്ള ഇടപെടലുകളില്‍ കാര്‍ക്കഷ്യ സമീപനം പുലര്‍ത്താന്‍ തൗറാത്ത് അവരെ പ്രേരിപ്പിക്കുന്നു. കന്‍ആനികളായ അറബികളുടെ ഹൃദയത്തില്‍ ഭയവും അസ്വസ്ഥതയും ഉളവാക്കാന്‍ അനുയായികളെ അത് പ്രേരിപ്പിക്കുകയും ചെയ്യുന്നു. ജൂതന്മാര്‍ മാത്രമാണ് യഥാര്‍ഥ മനുഷ്യര്‍, ദൈവിക പ്രതാപത്തിന്റെ അംശമാണവര്‍, ഈ ലോകവും അതിലുള്ളതെല്ലാം അവര്‍ക്കുള്ളതാണ്. അതില്‍ ആധിപത്യം ചെലുത്താനുള്ള അവകാശം അവരില്‍ നിക്ഷിപ്തമാണ്…. തുടങ്ങിയ വംശീയവും പ്രതിലോമകരവുമായ അധ്യാപനങ്ങള്‍ തൗറാത്തില്‍ നിറഞ്ഞുകിടക്കുന്നു.

ജരീഹ പട്ടണത്തില്‍ യൂശഅ് നടത്തിയ അധിനിവേശത്തെ പറ്റി തോറയില്‍ പ്രതിപാദിക്കുന്നുണ്ട്. ‘അദ്ദേഹം തന്റെ സംഘത്തോടൊപ്പം ആ പട്ടണത്തിലെ കുട്ടികളും വൃദ്ധന്മാരും സ്ത്രീകളുമടങ്ങുന്ന മുഴുവനാളുകളെയും അറുകൊല ചെയ്യുകയുണ്ടായി. നാല്‍ക്കാലി മൃഗങ്ങളെ പോലും വെറുതെ വിട്ടില്ല, പട്ടണനിവാസികളുടെ എല്ലാ ആഭരണ സ്വത്തുക്കളും കൊള്ളയടിച്ച ശേഷം ആ പട്ടണത്തെ അവര്‍ അഗ്നിക്കിരയാക്കി’. മദ്‌യന്‍ നിവാസികളുടെ മേല്‍ ജൂതന്മാര്‍ നടത്തിയ നരമേധം അഭിമാനത്തോടെ തോറ ഉദ്ധരിക്കുന്നുണ്ട്. ‘ അവിടെയുള്ള രാജാവിനെയുള്‍പ്പടെ എല്ലാ പുരുഷന്മാരെയും അവര്‍ നിഷ്ഠൂരമായി കൊലചെയ്തു, കുട്ടികളെയും സ്ത്രീകളെയും അവര്‍ ബന്ധികളാക്കി, അവരുടെ നാല്‍ക്കാലികളും സമ്പത്തും അവര്‍ കവര്‍ച്ച ചെയ്തു, എല്ലാ പട്ടണങ്ങളും അവര്‍ അഗ്നിക്കിരയാക്കി. ഫലസ്തീനിലെ അയ്യ് പട്ടണം നശിപ്പിച്ചതിനെ കുറിച്ചും തൗറാത്ത് വിവരിക്കുന്നുണ്ട്. സ്ത്രീ പുരുഷന്മാരടങ്ങുന്ന 12000പേരെ അവര്‍ അതില്‍ നശിപ്പിക്കുകയുണ്ടായി.

തല്‍മൂദ് പറയുന്നത് പ്രകാരം ജൂതരല്ലാത്തവരെ കൊല്ലുന്നത് ഒരു കുറ്റമല്ല, മറിച്ച് ദൈവം തൃപ്തിപ്പെടുന്ന ഒരു കര്‍മമായിട്ടാണത് പരിഗണിക്കുന്നത്. അറബി ഇസ്രായീല്യനെ മര്‍ദ്ധിച്ചാല്‍ അവനെ കൊലചെയ്യണം. തെരഞ്ഞെടുത്ത സമുദായത്തിലെ ജനത(ജൂതര്‍) എന്നെന്നും ജീവിക്കാനര്‍ഹതയുള്ളവരാണ്. മറ്റുള്ളവര്‍ കേവലം കഴുതകളെ പോലെയാണ്. ഇതരരെ അല്ലാഹു മനുഷ്യരൂപത്തില്‍ സൃഷ്ടിച്ചിട്ടുള്ളത് ജൂതന്‍മാര്‍ക്ക്് സേവനം ചെയ്യാനാണ്.

മനുഷ്യചരിത്രത്തിലെ പ്രഥമ ഭീകര പാഠശാലയാണ് ജൂത ഭീകരതയുടെ സ്രോതസ്സായ യശൂഇന്റെ പുസ്തം എണ്ണപ്പെടുന്നത്. ഇന്നത്തെ ജൂതരെ ഭീകരതയിലും വംശീയതയിലും വിദ്വേഷത്തിലും രൂപപ്പെടുത്തിയതിന് നിദാനം ഇതാണ്. നൂറോളം മൃഗീയ കൂട്ടക്കൊലകളുടെ അധ്യാപനങ്ങള്‍ ഇതിലുണ്ട്. യൂശഅ് നടത്തിയിട്ടുള്ള കൂട്ടക്കൊലകള്‍ക്ക് നേതൃത്വം നല്‍കിയത് യഹോവയാണ്. ഭീകരത ജൂതമതത്തില്‍ നിന്ന് ഒഴിച്ചുകൂടാനാത്ത ഭാഗമായിട്ടാണ് അവര്‍ കരുതുന്നത്. യൂശഅ് യോദ്ധാവും ഭീകരനും അക്രമിയുമായിരുന്നു. സമാധാനത്തിന്റെയും മാനവികതയുടെയും ഘാതകനായും ഉന്മൂലനത്തിന്റെയും ഭീകരതയുടെയുംഅപ്പോസ്തലനുമായാണ് അവരദ്ദേഹത്തെ പരിചയപ്പെടുത്തുന്നത്. ശത്രുക്കള്‍ അറുകൊല ചെയ്യപ്പെടുന്നതില്‍ അദ്ദേഹം ആസ്വാദനം കണ്ടിരുന്നു. നിരപരാധിയായ സ്ത്രീകളുടെ വയറുകള്‍ പിളര്‍ക്കുക, കുഞ്ഞുങ്ങളെ നിഷ്ഠൂരമായി കൊല ചെയ്യുക, അവരുടെ ഭവനങ്ങള്‍ നശിപ്പിക്കുക, തുടങ്ങിയവയെല്ലാം അദ്ദേഹത്തിന് നയനാനന്ദകരമായ കാഴ്ചകളായിരുന്നു. ഈ ചിന്താപദ്ധതിയിലാണ് സയണിസ്റ്റുകള്‍ തങ്ങളുടെ അനുയായികളെയും വിദ്യാര്‍ഥികളെയും ശിക്ഷണം ചെയ്ത് വളര്‍ത്തിയെടുത്തത്.

സിയോണിസ്റ്റ് പ്രസ്ഥാനം അതിന്റെ ഒന്നാം നാള്‍ മുതല്‍ തന്നെ വംശീയതയിലും ഭീകരതയിലും അടിസ്ഥാനമാക്കിയാണ് പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഏറ്റവും ഭീകര രൂപമായിരുന്നു 1948-ല്‍ ഫലസ്തീന്‍ ഭൂമി അധിനിവേശം ചെയ്ത് കയ്യേറിയത്. തങ്ങളുടെ അജണ്ടകള്‍ ആദ്യമായി അറബ് ലോകത്ത് പ്രയോഗവല്‍കരിക്കാനാണവര്‍ തുനിഞ്ഞത്. നന്മയും സമാധാനവും ഇഛിക്കുന്ന മുഴുവന്‍ മാനവരാശിയോടുമുളള യുദ്ധപ്രഖ്യാപനമായിട്ടാണ് അത് നിലകൊള്ളുന്നത്.

വിവ. അബ്ദുല്‍ ബാരി കടിയങ്ങാട്‌
 

Related Articles