Tuesday, August 16, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Culture Civilization

ഉര്‍ദു ഭാഷ: ചരിത്രവും വര്‍ത്തമാനവും

മുനഫര്‍ കൊയിലാണ്ടി by മുനഫര്‍ കൊയിലാണ്ടി
27/09/2012
in Civilization
urdu.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ക്രിസ്താബ്ദം പത്താം നൂറ്റാണ്ടിനടുത്ത് പശ്ചേമേശ്യയില്‍നിന്ന് വടക്കേ ഇന്ത്യയിലേക്കുണ്ടായ കുടിയേറ്റത്തിന്റെ ഫലമായാണ് ഉര്‍ദു ഭാഷ ഉല്‍ഭവിച്ചത്. അന്ന് ഉത്തരേന്ത്യയിലെ ഭാഷ സംസ്‌കൃതത്തില്‍നിന്ന് രൂപംകൊണ്ട ഏതാനും പ്രാദേശിക ഭാഷകളായിരുന്നു. പുറമേനിന്നു വന്നവര്‍ നാട്ടുകാരുമായി സംസാരിക്കുമ്പോള്‍ സ്വാഭാവികമായി അവരുടെ മാതൃഭാഷയിലെ പദങ്ങളും ശൈലികളും ധാരാളമായി നാട്ടുഭാഷയില്‍ കലരുകയുണ്ടായി. ഈ മിശ്രഭാഷ പില്‍ക്കാലത്ത് ‘ഉര്‍ദു’ എന്നും ‘ഹിന്ദുസ്ഥാനി’  എന്നും അറിയപ്പെട്ടുതുടങ്ങി. ഉത്തരേന്ത്യയില്‍ മുസ്്‌ലിം ഭരണം നൂറ്റാണ്ടുകള്‍ തുടര്‍ന്നപ്പോള്‍ ഉര്‍ദു ഇന്ത്യയില്‍ വ്യാപകമായി വളര്‍ന്നു. അറബി-പേര്‍ഷ്യന്‍ ഭാഷകളിലെ പദാവലികള്‍ മുഴുവന്‍ ഉര്‍ദുവില്‍ ലയിച്ചു. ഉര്‍ദു സാഹിത്യത്തിന്ന് തുണയായത് മുഖ്യമായി പേര്‍ഷ്യന്‍ സാഹിത്യമായിരുന്നതിനാല്‍ പ്രാദേശിക സാഹിത്യ പാരമ്പര്യവുമായി ഗണ്യമായ വ്യത്യസ്തത പുലര്‍ത്തി.

ബ്രഹ്മി ലിപിയില്‍ നിന്നുണ്ടായ പലതരം ലിപികളാണ് അന്ന് ഉത്തരേന്ത്യയിലെ വിവിധ നാട്ടുഭാഷകളും ഉപയോഗിച്ചിരുന്നത്. ഇതില്‍പെട്ട പ്രധാന ലിപിയാണ് ദേവനാഗിരി. പക്ഷെ ഉര്‍ദു എഴുതാന്‍ തുടങ്ങിയപ്പോള്‍ സ്വീകരിച്ചത്് പേര്‍ഷ്യന്‍-അറബി ലിപിയായിരുന്നു. ഈ ലിപി വ്യത്യാസം മറ്റു നാട്ടുഭാഷകളുമായി സാഹിത്യ ബന്ധത്തില്‍ കാര്യമായ അകല്‍ച്ചക്ക് കാരണമായി. മുസ്്‌ലിം ഭരണാധികാരികളുടെ പ്രോത്സാഹനത്തില്‍ വളര്‍ന്ന ഉര്‍ദുവിന്റെ സാഹിത്യരൂപം പണ്ഡിതോചിതവും അന്തസ്സുറ്റതുമായിത്തീര്ന്നു. 19-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ വളര്‍ന്ന് തുടങ്ങിയ ദേശീയ പ്രബുദ്ധതയുടെ ഫലമായി വടക്കേ ഇന്ത്യന്‍ ഭാഷയായിരുന്ന ഹിന്ദിയിലും പുനരുത്ഥാനമുണ്ടായപ്പോള്‍ പഴയ സംസ്‌കൃത പാരമ്പര്യത്തിലേക്ക് തിരിച്ചുപോകാനുള്ള പ്രവണതയാണ് കാണപ്പെട്ടത്. ഹിന്ദിയടെ പുനരുത്ഥാനത്തന് ആര്യസമാജക്കാരും അതുപോലുള്ള കക്ഷികളും മുന്‍കയ്യെടുത്തതോടെ ഉര്‍ദുവും ഹിന്ദിയും തമ്മില്‍ അകന്നുതുടങ്ങി. സ്വാതന്ത്ര്യസമരത്തന്റെ ഭാഗമായി മഹാത്മാഗാന്ധി ഹിന്ദി-ഉര്‍ദു മല്‍സരത്തിന് പരിഹാരമായി ഉത്തരേന്ത്യയിലെ സാധാരണക്കാരുടെ ഭാഷയായി ദേവനാഗിരി ലിപിയിലും ഉര്‍ദു ലിപിയിലും എഴുതപ്പെടുന്ന ‘ഹിന്ദുസ്ഥാനി’ ഇന്ത്യയുടെ പൊതുഭാഷയായി വികസിപ്പിച്ചെടുക്കണമെന്ന നിര്‍ദ്ദേശത്തോടെ വാര്‍ധയില്‍ ഹിന്ദുസ്ഥാനി പ്രചാരസമിതി സ്ഥാപിക്കുകയുണ്ടായി. ദക്ഷിണഭാരത ഹിന്ദിപ്രചാരസമിതിയുടെ പേരിലെ ഹിന്ദിമാറ്റി ഹിന്ദുസ്ഥാനിയാക്കുകയും സഭയുടെ പാഠ്യപദ്ധതിയില്‍ ഉര്‍ദു ലിപിയും ഏതാനും ഉര്‍ദു പുസ്തകങ്ങളും ഉള്‍പ്പെടുത്തുകയും ചെയ്തു. ശുദ്ധ ഹിന്ദിവാദികള്‍ക്ക് ഇതൊന്നും ഇഷ്ടപ്പെട്ടില്ല. ഹിന്ദിയെ കൂടുതല്‍ സംസ്‌കൃതവല്‍കരിച്ച് ദേശീയഭാഷയാക്കാനാണ് അവര്‍ ശ്രമിച്ചത്. അപ്രകാരം ഹിന്ദി പൊതുഭാഷയാവുകയും ദേവനാഗരി ലിപിയോടെ ദേശീയഭാഷയായി പ്രഖ്യാപിക്കപ്പെടുകയും ചെയ്തു.

You might also like

മുസ്ലിം വിനോദങ്ങളുടെ സമ്പന്ന ചരിത്രം ( 2- 2 )

മുസ്ലിം വിനോദങ്ങളുടെ സമ്പന്ന ചരിത്രം ( 1- 2 )

ഇബ്നു ഖൽദൂൻ: ലോകം ആ മഹാമനീഷിയെ ഓർത്തുകൊണ്ടേയിരിക്കും

ഖത്ത്-അൽ അന്ദലൂസി

വിഭജനാനന്തരം ഉര്‍ദു ഇന്ത്യയില്‍ ന്യൂനപക്ഷഭാഷകളില്‍ ഒന്നുമാത്രമായി ചുരുങ്ങിയെങ്കിലും കാശ്മീരില്‍ ഭരണഭാഷയായി അംഗീകരിക്കപ്പെട്ടു. ഹൈദരാബാദ് ആന്ധ്രപ്രദേശിന്റെ ഭാഗമായതോടെ ഹൈദരാബാദിലും ഉര്‍ദുവിന്ന് ഭരണഭാഷയായി അംഗീകാരം ലഭിച്ചു. ബീഹാര്‍, ഹിമാചല്‍പ്രദേശ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും ഉര്‍ദു ഭരണഭാഷയാണ്. ഇന്ന്, ഉറുദു ജനിക്കുകയും വളരുകയും ചെയ്ത നാട്ടില്‍ത്തന്നെ അത് പതിയെ നശിച്ചുകൊണ്ടിരിക്കുകയാണ്. സ്‌കൂളുകളിലും കോളേജുകളിലും ഉര്‍ദു ഒരു വിഷയമായി തിരഞ്ഞെടുക്കുന്നവര്‍ ഇല്ല തന്നെ. പ്രൈമറിമുതല്‍  ബിരുദാനന്തരബിരുദതലം വരെ ഉറുദു പഠിപ്പിക്കുന്ന കാശ്മീര്‍ ഒഴിച്ചാല്‍, രാഷ്ട്രത്തിന്റെ മറ്റുഭാഗങ്ങളില്‍  അത് രണ്ടാംഭാഷയോ മൂന്നാംഭാഷയോ ആണ്. കാലങ്ങളായി അത് മുസ്‌ലിംകളുടെ ഭാഷയായാണ് അറിയപ്പെടുന്നത്, എന്നാലിത് സത്യത്തില്‍നിന്നും വളരെ അകലെയാണ്. സമൂഹത്തിന്റെ ഭാഷയെന്നതിനെ  മുസ്‌ലിംകളുടെ ഭാഷയായി മുദ്രണം ചെയ്യുന്നത് വര്‍ഗീയപ്രചാരണമാണ്. അത് ഭാഷയെ കൂടുതല്‍ നശിപ്പിക്കുന്നു. മുസ്‌ലിം കുടുംബങ്ങള്‍ പോലും ഇപ്പോള്‍ തങ്ങളുടെ കുട്ടികള്‍ ഹിന്ദിയോ അവരുടെ പ്രാദേശിക ഭാഷയോ പഠിക്കുന്നതാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. ഉറുദു പരിജ്ഞാനത്തിന് സര്‍ക്കാര്‍ മേഖലയിലോ സ്വകാര്യസ്ഥാപനങ്ങളിലോ ജോലി ഉറപ്പു നല്‍കാനാവുന്നില്ല. എന്നാല്‍ ഇംഗ്ലീഷോ ഹിന്ദിയോ പ്രാദേശികഭാഷകളോ അറിയുന്നതുകൊണ്ട് അത് ലഭിക്കുന്നു.

മുഹമ്മദ് ഇഖ്ബാലിന്റെ പ്രശസ്ത ഉര്‍ദു കവിതകളായിരുന്ന ‘ഷിക്‌വ’ യും ‘ജവാബെ ഷിക്‌വ’ യും വിവര്‍ത്തനം ചെയ്യുകയും  ‘സെലിബ്രേറ്റിങ്ങ് ദ ബെസ്റ്റ് ഓഫ് ഉര്‍ദു പോയട്രി’എന്ന ഉര്‍ദു കവിതാനിരൂപണ സമാഹാരത്തന്റെ കര്‍ത്താവുമായ പ്രസിദ്ധ സാഹിത്യകാരന്‍ ഖുഷ്‌വന്ത് സിങ് പറയുന്നു. എല്ലാ ഉര്‍ദു കവിതകളിലേയും പ്രമേയം പ്രണയത്തുടിപ്പുകളാണ്. കാലം കഴിഞ്ഞുപോകുന്നതിന്റെയും, നഷ്ടയൗവനത്തിന്റെയും, വിരഹത്തിന്റേയും, പ്രലോഭനങ്ങളടേയും ഗൃഹാതുരത്വത്തിന്റേയും ഭാവഗീതങ്ങളാണ് മിക്ക കവിതകളും.  മദ്യം നിഷിദ്ധമായ മുസ്‌ലിം കവികളായ ഗാലിബ്, സാഹിര്‍, ഫയിസ് എന്നിവരുടെ കവിതകളിലെ പരാമര്‍ശങ്ങളെല്ലാം മദ്യവും, മദിരാക്ഷിയും, നൃത്തശാലകളും, ദേവദാസി(തവായിഫ്) കളുമായിരുന്നു..

ഇന്ന് ഉര്‍ദു നിലനില്‍ക്കുന്നത് മുംബൈ ചലച്ചിത്രലോക(ബോളിവുഡ്) ത്തും, ഗസല്‍ വേദികളിലും, ഖവാലി മേളകളിലും മാത്രമാണ്. അത് സാഹിത്യാഭിരുചികൊണ്ടോ, ഭാഷാപ്രേമം കാരണമോ അല്ല. സദസ്യരുടെ ഉല്ലാസഭാവത്തില്‍ നിന്ന് ലഭിക്കുന്ന പ്രശസ്തിക്കും അതുവഴി കൈവരുന്ന സാമ്പത്തിക നേട്ടങ്ങള്‍ക്കും വേണ്ടിമാത്രമാണ്’.

”സാഖീ ജോ  മദ്‌റസേസെ  ബിഗ്‌ഡേ  ഹുയീഹോ  മുല്ലാവോം
  ഉന്‍കോ  മൈഖാനെ  ലേ  ആവോ  സുദര്  ജായേങ്കെ”

”ഹേ സാഖീ (മദ്യം വിളമ്പുകാരാ) മദ്‌റസകളാല്‍ പിഴച്ചുപോയ
 മുല്ലമാരെ  മദ്യശാലയിലെത്തിക്കൂ അവര്‍ നന്നായേക്കാം” പ്രശസ്ത ഉര്‍ദു കവി ഫയിസ് അഹമ്മദ് ഫായിസിന്റെ വരികള്‍.

Facebook Comments
മുനഫര്‍ കൊയിലാണ്ടി

മുനഫര്‍ കൊയിലാണ്ടി

കൊയിലാണ്ടി വലിയമാളിയക്കല്‍ സയ്യിദ് അഹമ്മദ് മുനഫര്‍ കോയഞ്ഞിക്കോയ തങ്ങളുടെ മൂത്ത പുത്രന്‍. ജനനം 1933 ഡിസംബര്‍. കൊയിലാണ്ടി ഡിസ്ട്രിക്റ്റ് ബോര്‍ഡ് ഹൈസ്‌കൂള്‍ , ഫാറൂഖ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ബോബെ B.E.S.T, കേരള ഫോറസ്റ്റ് വകുപ്പ്, K.O.T.C കുവൈത്ത്, K.O.T.C ലണ്ടന്‍, സൗദിഅറേബ്യന്‍ എയര്‍ലൈന്‍സ് ജിദ്ദ തുടങ്ങിയ കമ്പനികളില്‍ ജോലി ചെയ്തു. 1991-ല്‍ റിട്ടയര്‍ ചെയ്തു. ആനുകാലികങ്ങളില്‍ തമിഴ്, ഇംഗ്ലീഷ് ഭാഷകളില്‍ നിന്നുള്ള വിവര്‍ത്തനങ്ങള്‍, ഫീച്ചറുകള്‍, ഫലിത കോളങ്ങള്‍ എന്നിവ എഴുതാറുണ്ട്. 'അഹ്‌ലുബൈത്ത് (പ്രവാചക സന്താന പരമ്പര) ചരിത്ര സംഗ്രഹം' എന്ന കൃതിയുടെ കര്‍ത്താവാണ്. 2005 മുതല്‍ കോഴിക്കോട് ഹിറാ സെന്ററില്‍ സേവനമനുഷ്ഠിക്കുന്നു.  





Related Posts

Civilization

മുസ്ലിം വിനോദങ്ങളുടെ സമ്പന്ന ചരിത്രം ( 2- 2 )

by ബറാഅ് നിസാര്‍ റയ്യാന്‍
23/06/2022
Civilization

മുസ്ലിം വിനോദങ്ങളുടെ സമ്പന്ന ചരിത്രം ( 1- 2 )

by ബറാഅ് നിസാര്‍ റയ്യാന്‍
20/06/2022
Civilization

ഇബ്നു ഖൽദൂൻ: ലോകം ആ മഹാമനീഷിയെ ഓർത്തുകൊണ്ടേയിരിക്കും

by ഉഫുക് നജാത്ത് താശ്ജി
08/06/2022
Civilization

ഖത്ത്-അൽ അന്ദലൂസി

by സബാഹ് ആലുവ
12/04/2022
Civilization

സഫ്ദർജംഗ് ടോംബ്: സ്വർഗത്തിലെ മഖ്ബറ

by സബാഹ് ആലുവ
24/01/2022

Don't miss it

Columns

ഇനിയുള്ള പ്രതീക്ഷ, ഇരകളുടെ അപ്പീൽ തള്ളാത്ത കോടതിയിൽ

25/06/2022
rabithwatul aalamil islami.jpg
Organisations

റാബിത്വതുല്‍ ആലമില്‍ ഇസ്‌ലാമി

26/07/2012
Columns

ഹരിദാസ് വധത്തിന്റെ ക്രൂരമായ പ്രത്യയശാസ്ത്ര മുഖം!

22/02/2022
Civilization

പര്‍ദ്ദയില്‍ സുരക്ഷിതയായി ബ്രിട്ടനിലെ വനിതാ പോലീസ്

11/02/2013
Africa

മാലിയില്‍ സംഭവിക്കുന്നതെന്ത്?

23/01/2013
Your Voice

തിരിയിത്തിരി തെളിയട്ടെയുള്ളില്‍

06/04/2020
Your Voice

സൈറ വസീം ഒരു കാരണമാണ്, കാരണം മാത്രം

02/07/2019
Columns

ജാലിയന്‍ വാലാബാഗ്: ഖേദപ്രകടനത്തിലൊതുക്കിയ ബ്രിട്ടന്‍

11/04/2019

Recent Post

Two stories of betrayal

ദാമ്പത്യ ജീവിതത്തിലെ വിശ്വാസ വഞ്ചനയുടെ രണ്ട് വിവരണങ്ങൾ

16/08/2022

സവര്‍ക്കറിന്റെ പോസ്റ്ററിനെച്ചൊല്ലി സംഘര്‍ഷം: ഷിവമോഗയില്‍ നിരോധനാജ്ഞ

16/08/2022

ഫാറൂഖ് ഉമർ(റ)ന്റെ മകൾ ഹഫ്സ(റ)

16/08/2022
Paleography and Epigraphy in Islamic Studies

ഇസ്ലാമിക് സ്റ്റഡീസിലെ പാലിയോഗ്രാഫിയും എപിഗ്രാഫിയും

16/08/2022

സൂറതുൽ ഫാതിഹയിലെ സാമ്പത്തിക വീക്ഷണങ്ങൾ (2 – 3)

16/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!