Wednesday, March 3, 2021
islamonlive.in
fatwa.islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Counselling

ദുര്‍ബലന്‍ അവഗണിക്കപ്പെടാതിരിക്കാന്‍

ശൈഖ് മുഹമ്മദ് കാരകുന്ന് by ശൈഖ് മുഹമ്മദ് കാരകുന്ന്
27/02/2014
in Counselling
cake.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് ഒരു സ്വത്ത് ഓഹരി പ്രശ്‌നത്തില്‍ ഇടപെടേണ്ടി വന്നു. പിതാവ് മരണപ്പെട്ടിട്ട് പത്ത് വര്‍ഷം കഴിഞ്ഞു. ഇതേവരെ സ്വത്ത് ഭാഗിച്ചിട്ടില്ല. അഞ്ച് മക്കളുണ്ട്, മൂന്ന് ആണും രണ്ട് പെണ്ണും. ഇളയമകന്‍ രോഗിയാണ്, വികലാംഗനും. മറ്റുമക്കള്‍ക്കെല്ലാം മാന്യമായ ജോലിയും നല്ല വരുമാനവുമുണ്ട്. മരിക്കുന്നതിന് മുമ്പ് പിതാവ് വീട് അവന് നല്‍കണമെന്നും അത് ഓഹരിയിലുള്‍പ്പെടുത്തരുതെന്നും എല്ലാവരോടും പറഞ്ഞിരുന്നു. എന്നാല്‍ അത് പാലിക്കാന്‍ ഇപ്പോള്‍ മറ്റുമക്കള്‍ തയ്യാറാകുന്നില്ല. പ്രത്യേകിച്ചും ആണ്‍കുട്ടികള്‍. അതോടൊപ്പം ഇതേവരെ സ്വത്ത് കൈകാര്യം ചെയ്തതിന് കണക്കോ രേഖയോ ഇല്ല.

നിയമപരമായി രോഗിയായ ഇളയ മകന് പിതാവ് വസ്വിയ്യത്ത് ചെയ്ത വീട് കിട്ടുകയില്ല. അനന്തരാവകാശികള്‍ക്ക് ഇസ്‌ലാമിക നിയമമനുസരിച്ചും മുസ്‌ലിം വ്യക്തി നിയമമനുസരിച്ചും വസ്വിയ്യത്തില്ല. പിതാവിന്റെ ആഗ്രഹം നടപ്പാക്കുകയും രോഗിയായ സഹോദരന് പ്രത്യേക പരിഗണനനല്‍കുകയയും ചെയ്യുകയെന്ന ധാര്‍മികത പാലിക്കാന്‍ മറ്റുള്ളവര്‍ സന്നദ്ധരുമല്ല.

You might also like

വൈവാഹിക ജീവിതത്തെ ഭയക്കേണ്ടതില്ല

ദുഷിച്ച കൂട്ടുകെട്ടുകളിൽ അകപ്പെടുന്ന മക്കൾ

സന്താന പരിപാലനം

എന്ത്‌കൊണ്ട് ഇന്ത്യ പരീക്ഷണം നടത്താത്ത വാക്‌സിന്‍ വാങ്ങുന്നു ?

ഇത്തരം സന്ദര്‍ഭങ്ങളില്‍ മരണത്തിന് മുമ്പേ മറ്റുമക്കളെ വിവരമറിയിച്ചും ബോധ്യപ്പെടുത്തിയും രേഖാമൂലം ദാനം നല്‍കുകയാണ് വേണ്ടത്. അഥവാ അങ്ങനെ ചെയ്തില്ലെങ്കില്‍ പോലും ധര്‍മബോധമുളള മക്കള്‍ കൂടുതല്‍ പ്രയാസപ്പെട്ടവരെ സ്വത്ത് ഓഹരി വേളയില്‍ പ്രത്യേകം പരിഗണിക്കണം.

കേവലമായ നിയമങ്ങള്‍ക്ക് നീതി നടത്താന്‍ കഴിയില്ലല്ലോ. അതിന് ധര്‍മത്തിന്റെ അകമ്പടി കൂടെ വേണം. മരണപ്പെട്ടയാള്‍ക്ക് വരുമാനമുള്ള മൂന്ന് മക്കളും ചെറുപ്രായത്തിലുള്ള നാലാമത്തെ മകനുമുണ്ടെങ്കില്‍ അനന്തരസ്വത്ത് നാലുപേര്‍ക്കും നിയമപരമായി തുല്യമായിരിക്കും. എന്നാല്‍ തങ്ങളെ പോറ്റി വളര്‍ത്താനും പഠിപ്പിക്കാനുമൊക്കെ മാതാപിതാക്കള്‍ വഹിച്ച പങ്കും തങ്ങള്‍ മുതിര്‍ന്നവരും വരുമാനമുള്ളവരുമണെന്നതും പരിഗണിച്ച് കൊച്ചനുജനോട് കാരുണ്യം കാണിക്കുകയും അവന് പ്രത്യേക പരിഗണന നല്‍കുകയും വേണം. ഈധാര്‍മികത പാലിക്കുമ്പോഴേ നീതി പുലരുകയുള്ളു.

പിതാവോ മാതാവോ മരണപ്പെട്ടാല്‍ പെട്ടന്ന് തന്നെ സ്വത്ത് ഓഹരിവെക്കുകയാണ് വേണ്ടത്. എന്നാല്‍ അങ്ങനെ ചെയ്യുന്നത് മോശം പ്രവര്‍ത്തിയായാണിന്ന് കരുതപ്പെടുന്നത്. ഈ ധാരണ തിരുത്തപ്പെടുക തന്നെ വേണം. ഒരാള്‍ മരണപ്പെടുന്നതോടെ അയാള്‍ വിട്ടേച്ച് പോകുന്ന സ്വത്ത് മുഴുവന്‍ അനന്തരാവകാശികളുടേതുമായിത്തീരുന്നു. അതില്‍ നിന്ന് എന്തെങ്കിലും ആരെങ്കിലുമെടുക്കുന്നത് അധാര്‍മികമാണ്. അത് ഇസ്‌ലാമിക വിരുദ്ധവുമാണ്. ഇതൊഴിവാക്കാന്‍ പെട്ടെന്ന് തന്നെ വിഭജനം നടത്തുക തന്നെ വേണം. മരണപ്പെട്ട വ്യക്തിയോടുള്ള വൈകാരിക ബന്ധവും വേര്‍പാടിന്റെ വേദനയും ശക്തമായി നിലനില്‍ക്കുന്ന ആദ്യ നാളുകളില്‍ തന്നെ അത് നിര്‍വഹിക്കുന്നത് സ്വത്ത് ഓഹരി സുഖകരവും പ്രശ്‌നരഹിതവുമാകാന്‍ ഏറെ സഹായകവുമായിരിക്കും.

അനന്തരാവകാശത്തിന് ഇസ്‌ലാം വമ്പിച്ച പ്രാധാന്യമാണ് നല്‍കിയിരിക്കുന്നത്. നിര്‍ബന്ധ ആരാധനാകര്‍മമായ സകാത്തിന്റെ തോതും പരിധിയുംവിവരിച്ചിട്ടില്ലാത്ത ഖുര്‍ആനില്‍ അനന്തരാവകാശത്തിന്റെ വിശദാംശങ്ങളുണ്ട്. അത് കൃത്യമായി പാലിക്കുന്നവര്‍ക്ക് ശാശ്വത സ്വര്‍ഗം അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു. ലംഘിക്കുന്നവര്‍ക്ക് നിത്യവും സുസ്ഥിരവുമായ നരകശിക്ഷയെക്കുറിച്ച താക്കീതും.

‘നിങ്ങളുടെ സന്താനങ്ങളുടെ കാര്യത്തില്‍ അല്ലാഹു നിങ്ങളെ ഉപദേശിക്കുന്നു: പുരുഷന്റെ വിഹിതം രണ്ടു സ്ത്രീവിഹിതത്തിനു തുല്യമാകുന്നു. ഇനി (അവകാശികള്‍) രണ്ടിലധികം പെണ്‍മക്കളാണെങ്കില്‍, മൊത്തം ദായധനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗം അവര്‍ക്കുള്ളതാകുന്നു. ഒരു പുത്രി മാത്രമേയുള്ളൂവെങ്കില്‍ പകുതിയാണ് അവള്‍ക്കുള്ളത്. പരേതന് സന്താനമുള്ള അവസ്ഥയില്‍, മാതാപിതാക്കളിലോരോരുത്തര്‍ക്കും അവന്‍ വിട്ടുപോയതിന്റെ ആറിലൊന്നു വീതം ലഭിക്കേണ്ടതാകുന്നു. അവനു സന്താനമില്ലാതിരിക്കുകയും മാതാപിതാക്കള്‍ മാത്രം അവകാശികളാവുകയും ചെയ്യുമ്പോള്‍ മാതാവിനു മൂന്നിലൊന്നു ലഭിക്കേണം. പരേതനു സഹോദരസഹോദരികളുണ്ടെങ്കില്‍, അപ്പോള്‍ ആറിലൊന്നാണ് മാതാവിന് ലഭിക്കേണ്ടത്. (ഈ വിഹിതങ്ങളെല്ലാം നല്‍കേണ്ടത്) പരേതന്‍ ചെയ്തിട്ടുള്ള ഒസ്യത്തുകള്‍ പൂര്‍ത്തീകരിക്കുകയും അയാളുടെ പേരിലുള്ള കടങ്ങള്‍ വീട്ടുകയും ചെയ്തശേഷമാകുന്നു. നിങ്ങളുടെ മാതാപിതാക്കളാണോ മക്കളാണോ, പ്രയോജനത്താല്‍ നിങ്ങളോടേറ്റം അടുത്തവരെന്നു നിങ്ങള്‍ അറിയുന്നില്ല. ഈ വിഹിതം അല്ലാഹുവിനാല്‍ നിര്‍ണയിക്കപ്പെട്ടതാകുന്നു. അല്ലാഹുവോ, യാഥാര്‍ഥ്യങ്ങളൊക്കെയും അറിയുന്നവനും സകല നന്മകളിലും അഭിജ്ഞനുമല്ലോ. നിങ്ങളുടെ ഭാര്യമാര്‍ വിട്ടുപോയതിന്റെ പകുതി നിങ്ങള്‍ക്കുള്ളതാകുന്നു അവര്‍ക്കു മക്കളില്ലെങ്കില്‍. മക്കളുണ്ടെങ്കിലോ, നിങ്ങളുടെ വിഹിതം നാലിലൊന്നാകുന്നു അവരുടെ ഒസ്യത്തുകള്‍ പൂര്‍ത്തീകരിക്കുകയും കടങ്ങള്‍ വീട്ടുകയും ചെയ്തശേഷം. നിങ്ങള്‍ വിട്ടുപോയ സ്വത്തില്‍ അവര്‍ക്കു നാലിലൊന്നിന് അവകാശമുണ്ടായിരിക്കും നിങ്ങള്‍ക്കു മക്കളില്ലെങ്കില്‍. മക്കളുണ്ടെങ്കിലോ, അവരുടെ വിഹിതം നിങ്ങള്‍ വിട്ടുപോയതിന്റെ എട്ടിലൊന്നാകുന്നു  നിങ്ങളുടെ ഒസ്യത്തും കടവും കഴിച്ചശേഷം.  (സ്വത്ത് ഭാഗിക്കേണ്ട, മരിച്ച) സ്ത്രീയോ പുരുഷനോ മക്കളില്ലാത്തവനും മാതാപിതാക്കള്‍ ജീവിച്ചിരിപ്പില്ലാത്തവനുമാണ്, അയാള്‍ക്ക് ഒരു സഹോദരനോ സഹോദരിയോ ഉണ്ട്, എങ്കില്‍ അവരില്‍ ഓരോരുത്തര്‍ക്കും ആറിലൊന്നു ലഭിക്കേണ്ടതാകുന്നു. ഇനി സഹോദര സഹോദരികള്‍ ഒന്നിലധികം പേരുണ്ടെങ്കില്‍ അവരെല്ലാവരും കൂടി മൂന്നിലൊന്നില്‍ പങ്കാളികളായിരിക്കും പരേതന്റെ ദ്രോഹകരമല്ലാത്ത ഒസ്യത്തും കടവും കഴിച്ച്. ഇതൊക്കെയും അല്ലാഹുവിങ്കല്‍നിന്നുള്ള ഉപദേശമാകുന്നു. അല്ലാഹു സര്‍വജ്ഞനും കനിവുള്ളവനുമല്ലോ. ഇത് അല്ലാഹു നിശ്ചയിച്ച പരിധികളാകുന്നു. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്നവരെ അവന്‍ കീഴ്ഭാഗങ്ങളിലൂടെ അരുവികളൊഴുകുന്ന ആരാമങ്ങളില്‍, നിത്യവാസികളായി പ്രവേശിപ്പിക്കുന്നതാകുന്നു. അതത്രെ മഹത്തായ വിജയം. അല്ലാഹുവിനെയും അവന്റ ദൂതനെയും ധിക്കരിക്കുകയും അവന്റെ പരിധികളെ മറികടക്കുകയും ചെയ്തവനെ നരകത്തില്‍ നിത്യവാസിയായി തള്ളുന്നു. അവന്നു നിന്ദ്യമായ ദണ്ഡനവുമുണ്ട്.’  (അന്നിസാഅ് : 12-14)

‘പ്രരവാചകാ, ജനം നിന്നോട് കലാല സംബന്ധിച്ച് വിധി ചോദിക്കുന്നുണ്ടല്ലോ, പറയുക: അല്ലാഹു നിങ്ങള്‍ക്കു വിധി നല്‍കുന്നു. മക്കളില്ലാത്ത ഒരാള്‍ മരിച്ചുപോയാല്‍, അയാള്‍ക്ക് ഒരു സഹോദരിയുണ്ടെങ്കില്‍ ദായധനത്തില്‍ പകുതി അവള്‍ക്കുള്ളതാകുന്നു. സഹോദരിയാണ് മക്കളില്ലാതെ മരിക്കുന്നതെങ്കില്‍, അപ്പോള്‍ സഹോദരന്‍ അവളുടെ ദായധനാവകാശിയായിരിക്കും. പരേതന്ന് രണ്ടു സഹോദരികള്‍ അവകാശികളായുണ്ടെങ്കില്‍ അവര്‍ ദായധനത്തിന്റെ മൂന്നില്‍ രണ്ടു ഭാഗത്തിനര്‍ഹരാകുന്നു. ഇനി ആണും പെണ്ണുമായി പല സഹോദരങ്ങളുണ്ടെങ്കില്‍ അപ്പോള്‍ ഒരു പുരുഷവിഹിതം രണ്ടു സ്ത്രീ വിഹിതത്തിനു തുല്യമായിരിക്കും. അല്ലാഹു നിയമങ്ങള്‍ വിശദീകരിച്ചുതരുന്നു  നിങ്ങള്‍ പിഴച്ചുപോകാതിരിക്കേണ്ടതിന്. അല്ലാഹു സകല സംഗതികളിലും അഭിജ്ഞനല്ലോ’  (അന്നിസാഅ് : 176)

Facebook Comments
ശൈഖ് മുഹമ്മദ് കാരകുന്ന്

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളും ഉൾപ്പെടെ 84 ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാളുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Related Posts

Counselling

വൈവാഹിക ജീവിതത്തെ ഭയക്കേണ്ടതില്ല

by ഡോ. ജാസിം മുതവ്വ
17/02/2021
Parenting

ദുഷിച്ച കൂട്ടുകെട്ടുകളിൽ അകപ്പെടുന്ന മക്കൾ

by മുഹമ്മദ് സാബിത്ത് തൗഫീഖ്
10/02/2021
Parenting

സന്താന പരിപാലനം

by ഡോ. മുഹമ്മദ് മുഷ്താക് തിജാര്‍വി
03/02/2021
Health

എന്ത്‌കൊണ്ട് ഇന്ത്യ പരീക്ഷണം നടത്താത്ത വാക്‌സിന്‍ വാങ്ങുന്നു ?

by അരുണാബ് സൈക്കിയ
15/01/2021
Parenting

കുട്ടികളോട് ഏറ്റം സ്നേഹമുള്ളവന്‍

by ഈമാന്‍ മഗാസി ശര്‍ഖാവി
31/12/2020

Don't miss it

draught3.jpg
Hadith Padanam

മഴക്കുവേണ്ടിയുള്ള പ്രാര്‍ഥന

21/03/2016
Views

പുതുവര്‍ഷത്തെ പുതുവസന്തം

01/01/2020
Views

എനിക്ക് ഇനിയും ജീവിക്കണം

16/12/2015
Politics

എന്നെ വേട്ടയാടിയ ബ്രിട്ടീഷ് ഭീകരനിയമങ്ങൾ

25/07/2020
mark.jpg
Family

ഭാര്യയുടെ മാര്‍ക്ക്

20/03/2015
gold.jpg
Your Voice

ആണ്‍കുട്ടികള്‍ക്ക് സ്വര്‍ണം അണിയാമോ?

27/02/2015
turkey-election-erdogan.jpg
Politics

പുതുലോകത്തിന് വഴികാട്ടുന്ന ഉര്‍ദുഗാന്റെ തുര്‍ക്കി

25/06/2018
nail.jpg
Onlive Talk

മതേതരത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണി

08/04/2014

Recent Post

കോവിഡ്: തുര്‍ക്കി നിയന്ത്രണങ്ങള്‍ നീക്കുന്നു

02/03/2021

ഇസ്രായേലില്‍ ആദ്യ യു.എ.ഇ അംബാസിഡര്‍ ചുമതലയേല്‍ക്കുന്നു

02/03/2021

ഡല്‍ഹി വംശഹത്യ: ഇരകള്‍ക്കായി ബൃഹദ് പദ്ധതിയുമായി ‘വിഷന്‍ 2026’

02/03/2021

ലൗ ജിഹാദിന് പിന്നില്‍ രാഷ്ട്രീയം മാത്രമെന്ന് ക്രൈസ്തവ നേതാവ്

02/03/2021

ഭരണകൂടം നിശ്ശബ്ദമാക്കാന്‍ ശ്രമിക്കുന്നു; ഈജിപ്തിനെതിരെ യു.എസില്‍ പരാതി

02/03/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • നമസ്‌കാരം ശരിയായിത്തീരണമെങ്കില്‍ ഹൃദയത്തില്‍ അല്ലാഹുവിനെക്കുറിച്ച് ഭയവും ഭക്തിയും ഉണ്ടാവണം. മനസ്സില്‍ അല്ലാഹുവിനെ വിചാരിക്കാതെ നമസ്‌കാരത്തിന്റെ കര്‍മങ്ങള്‍ ചെയ്യുന്നതുകൊണ്ട് യാതൊരു ഫലവുമില്ല....Read More data-src=
  • ഒരു മനുഷ്യൻ ഓരോ സാഹചര്യത്തിലും താൻ കടന്നുപോകുന്ന വൈകാരികതയെക്കുറിച്ച് സ്വയം ഒരു വിലയിരുത്തൽ നടത്തിയാൽ മിക്കപ്പോഴും അപ്രതീക്ഷിമായോ പ്രവചനാതീതമായ രീതിയിലോ വികാരാധീനരായതാവാം, ആത്യന്തം വിചിത്രവും വിസ്മയജനകവുമായ പോലെ ചിലപ്പോൾ അതിനിഗൂഢവും പലപ്പോഴും അവനവന് സ്വയം നിജപ്പെടുത്താനോ, ...Read more data-src=
  • ജമാഅത്ത് വിമർശന പുസ്തകത്തിൽ കുഞ്ഞിക്കണ്ണൻ എഴുതുന്നു:”ഇസ്ലാമിനെ ക്രോധത്തിൻറെയും ആക്രമണത്തിൻറെയും യുദ്ധ പദ്ധതിയായി സൈദ്ധാന്തീകരിക്കുന്ന ഓറിയൻറലിസ്റ്റ് പണ്ഡിതന്മാരാണ് ആധുനിക ജിഹാദിസത്തിൻറെ പ്രത്യയശാസ്ത്രകാരന്മാർ....Read More data-src=
  • ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ധീരനായകരാണ് ആലി മുസലിയാരും വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുമൊക്കെ. സാമ്രാജ്യത്വ വിരുദ്ധ സമരത്തിൽ വാരിയം കുന്നൻ ‘മലപ്പുറം ചെഗുവരെ’ തന്നെയാണ് സന്യാസി കലാപവും ഫക്കീർ കലാപവും മാപ്പിള കലാപവും ബ്രിട്ടീഷ് കോളനിവാഴ്ച്ചയ്ക്കെതിരെ പൊട്ടിപ്പുറപ്പെട്ട കലാപങ്ങളാണ്....Read More data-src=
  • ജനങ്ങളിൽ നിന്ന് പാവപ്പെട്ടവരും ആവശ്യക്കാരുമടങ്ങുന്ന അർഹതപ്പെട്ട ആളുകൾക്ക് ഒരു മുസ്‌ലിം തന്റെ സമ്പാദ്യത്തിൽ നിന്ന് നൽകുന്ന വിഹിതമാണ് ഇസ്‌ലാമിക വീക്ഷണ പ്രകാരമുള്ള സകാത്ത്. എന്നാൽ, സകാത്തിനെ അതിന്റെ വിശാലാർത്ഥത്തിൽ ജീവിതത്തിന്റെ സകാത്ത് എന്ന് പറയാവുന്നതാണ്....Read More data-src=
  • മൂന്ന് വർഷത്തിലേറെയുളള ഖത്തർ ഉപരോധത്തിന് 2021 ജനുവരി അഞ്ചിനാണ് അന്ത്യംകുറിക്കപ്പെടുന്നത്. രാജ്യാതിർത്തികൾ തുറന്ന് ഖത്തർ പ്രതിസന്ധി ഇപ്പോൾ പരിഹരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്.
Arshad Thazathethil @arshadthazhathethil
  • സാമ്രാജ്യത്വം എന്നും എവിടെയും അതിൻറെ ഏറ്റവും വലിയ ശത്രുവായി കണ്ടതും കാണുന്നതും ഇസ്ലാമിനെയും ഇസ്ലാമിക പ്രസ്ഥാനങ്ങളെയുമാണ്. എല്ലാവിധ അധിനിവേശങ്ങളെയും അതിക്രമങ്ങളെയും ചൂഷണങ്ങളെയും ശക്തമായി എതിർക്കുന്ന പ്രത്യയശാസ്ത്രമാണ് ഇസ്ലാം. ..Read More data-src=
  • ആരും അറിയാതെയും ആരെയും അറിയിക്കാതെയും ഗുജറാത്ത് ക്രിക്കറ്റ് അസോസിയേഷനിലെ ഉദ്യോഗസ്ഥര്‍ വളരെ വിദഗ്ധമായാണ് ആ ജോലി ചെയ്തത്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന്റെ ഉദ്ഘാടന മത്സരത്തിന്റെ...Read More data-src=
  • ചോദ്യം: പൂച്ചയെ വിൽക്കുന്നതിന്റെ വിധിയെന്താണ്?...
Read More data-src=
  • About
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!