Sunday, April 18, 2021
islamonlive.in
ramadan.islamonlive.in/
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Columns

കമ്മ്യൂണിസ്റ്റുകാർ ഇത്ര വലിയ ദേശീയവാദികളായത് എന്നാണ്?

ശൈഖ് മുഹമ്മദ് കാരകുന്ന് by ശൈഖ് മുഹമ്മദ് കാരകുന്ന്
03/03/2021
in Columns
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

കമ്മ്യൂണിസ്റ്റുകാർ ദേശ സ്നേഹമില്ലാത്തവരാണെന്ന സംഘപരിവാർ ആരോപണത്തിൽ പേടിച്ചരണ്ടത് കൊണ്ടോ അവരെ പ്രീണിപ്പിക്കാമെന്ന പ്രതീക്ഷയിലോ എന്നറിയില്ല, എല്ലാ ദേശാതിർത്തികളെയും അവഗണിച്ചും നിരാകരിച്ചും “സാർവ്വദേശീയ തൊഴിലാളികളേ ഒന്നിക്കുവിൻ”എന്ന് ആഹ്വാനം ചെയ്ത കാറൽമാർക്സിൻറെ അനുയായിയായ കുഞ്ഞിക്കണ്ണൻ വലിയ ദേശീയ വാദിയായി വേഷം കെട്ടിയിരിക്കുന്നു. അങ്ങനെ മൗലാനാ മൗദൂദിയുടെ ദേശീയതയെ ചോദ്യം ചെയ്തിരിക്കുന്നു. അതിനായി വാലും തലയും മുറിച്ച ഏതാനും ഉദ്ധരണികൾ അവിടെ നിന്നും ഇവിടെ നിന്നും എടുത്ത് ചേർത്തിരിക്കുന്നു.

‘ശരിയായാലും തെറ്റായാലുംഎൻറെ നാട്’ എന്ന കാഴ്ചപ്പാടിനെ ജമാഅത്തെ ഇസ്ലാമി അംഗീകരിക്കുന്നില്ല. എന്നല്ല; ശരിയായാലും തെറ്റായാലും എൻറെ വീട്, എൻറെ കുടുംബം, എൻറെ സമുദായം, എൻറെ വർഗ്ഗം എന്ന സങ്കുചിതവും നീതിരഹിതവുമായ വീക്ഷണങ്ങളെ അത് തീർത്തും നിരാകരിക്കുന്നു. സങ്കുചിത ദേശീയതയാണ് ഒന്നും രണ്ടും ലോക ഭീകര യുദ്ധത്തിന് കാരണമായത്.രബീന്ദ്ര നാഥ് ടാഗോറിനെയും പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിനെയും പോലുള്ള മനുഷ്യസ്നേഹികൾ സങ്കുചിത ദേശീയതക്ക് പകരം സാർവ്വദേശീയതയെ ഉയർത്തിപ്പിടിച്ചവരത്രെ. അതേസമയം ഓരോ ജമാഅത്ത്കാരനും നാടിനെയും വീടിനെയും കുടുംബത്തെയും സമുദായത്തെയും ആത്മാർത്ഥമായി തന്നെ സ്നേഹിക്കുന്നു.

You might also like

കലുഷിതമായ മനസ്സുകളോട് വിട പറയാൻ കഴിയണം

ഭീകരതയുടെ ആഗോളീകരണം

“കശാപ്പുകാരൻ ആടുകളുടെ കൂട്ടത്തേയും ഭയപ്പെടുന്നില്ല “

പണ്ഡിതരും സമൂഹവും

ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ വീര വിപ്ലവകാരിയായ മൗലാനാ മുഹമ്മദലി ചരിത്രപ്രധാനമായ കറാച്ചി വിചാരണവേളയിൽ ഇതേക്കുറിച്ച് പറഞ്ഞതിങ്ങനെ:

“സ്വതന്ത്രമായ മാനുഷിക ഇടപാടുകൾക്കും വിശാലമായ മാനുഷിക വികാരങ്ങൾക്കും വിലങ്ങുതടിയായി ആധുനിക യൂറോപ്പ് ആവിഷ്കരിച്ച “ദേശീയത്വം” പോലുള്ള അപകടകരമായ സിദ്ധാന്തങ്ങൾ ഇസ്ലാം അംഗീകരിക്കുന്നില്ല. ജാതീയമോ ഭൂമിശാസ്ത്രപരമോ ആയ അതിർവരമ്പുകൾ അതിന് അന്യമാണ്.”സത്യമായാലും അസത്യമായാലും എൻറെ നാട്” എന്ന സിദ്ധാന്തിക്കുന്ന ദേശീയത്വത്തിൻറെ ദേവാലയത്തിലല്ല ഞങ്ങൾ ആരാധനകൾ നടത്തുന്നത്.”

മൗലാനാ മൗദൂദിക്കെതിരെയുള്ള കുഞ്ഞിക്കണ്ണൻറെ മറ്റൊരാരോപണം അദ്ദേഹം സ്വാതന്ത്ര്യ സമരത്തെ പിന്തുണച്ചില്ല എന്നതാണ്. ഇതൊക്കെയും ജമാഅത്തെ ഇസ്ലാമിയോട് കടുത്ത അസൂയയും പകയും വെച്ചുപുലർത്തിയിരുന്ന കേരളത്തിലെ ഒരു മത സംഘടന ഇടതും വലതും നോക്കാതെ എഴുതിവെച്ചത് അതേപോലെ പകർത്തിയതാണ്. അക്കാര്യം തെളിവ് സഹിതം പിന്നീട് വ്യക്തമാക്കാം. ‘ഭരിക്കുന്ന കൈകൾ മാത്രം മാറിയാൽ പോരാ, ഭരണവ്യവസ്ഥയും മാറണമെന്ന് ‘ ഊന്നിപ്പറഞ്ഞ സയ്യിദ് മൗദൂദി സ്വാതന്ത്ര്യത്തിനു വേണ്ടി പണിയെടുക്കേണ്ടത് മതപരമായ ബാധ്യതയാണെന്ന് സംശയരഹിതമായി വ്യക്തമാക്കിയിട്ടുണ്ട്. അദ്ദേഹം എഴുതി:” ബ്രിട്ടീഷ് ഭരണത്തിന് അന്ത്യം കുറിക്കേണ്ടത് എത്രയും അടിയന്തരമാണ്.ഫർദാ(നിർബന്ധം)ണ്. ഒരു മുസ്ലിമിനും അടിമത്തവുമായി പൊരുത്തപ്പെട്ട് പോകാൻ കഴിയില്ല.”(മുസൽമാൻ ഔർ മൗജൂദ: സിയാസീ കശ്മകശ്. ഉദ്ധരണം: ഡോക്ടർ മുഹമ്മദ് നജാത്തുല്ലാ സിദ്ദീഖി. ജമാഅത്തെ ഇസ്ലാമി മതേതര ഭാരതത്തിൽ. പുറം:5)

ഇവിടെ ഒരു കാര്യം വിമർശകരെ ഉണർത്തുന്നു. ജമാഅത്തെ ഇസ്ലാമിക്കാരാരും കമ്മ്യൂണിസ്റ്റുകാരെപ്പോലെ ക്വിറ്റിന്ത്യാ സമരത്തെ പിന്നിൽനിന്ന് കുത്തിയിട്ടില്ല. ബ്രിട്ടീഷുകാരുടെ ഇൻഫർമാർമാരായി സ്വാതന്ത്ര്യ സമര സേനാനികളെ ഒറ്റു കൊടുത്തിട്ടില്ല. അതിൻറെ പേരിൽ ആനുകൂല്യം പറ്റിയിട്ടുമില്ല.

ഏതായാലും കുഞ്ഞിക്കണ്ണൻ സയ്യിദ് മൗദൂദിക്ക് കുറേ കൂട്ടുകാരെ നൽകിയിരിക്കുന്നു. സർ സയ്യിദ് അഹമ്മദ് ഖാനും സയ്യിദ് അമീറലിയുമൊക്കെ അക്കൂട്ടത്തിലുണ്ട്. അദ്ദേഹം എഴുതുന്നു:”സർ സയ്യിദ് അഹമ്മദ് ഖാനെയും സയ്യിദ് അമീർ അലിയെയും പോലുള്ള പ്രമുഖർ പോലും മതേതര ദേശീയതയെ സംശയത്തോടെ വീക്ഷിച്ചു. മുസ്ലിംകൾ കോൺഗ്രസിൻറെ ഭാഗമാകണമെന്ന ബദ്റുദ്ദീൻ തയ്യിബ്ജിയെപ്പോലുള്ളവരുടെ നിലപാടുകളെ എതിർത്ത പക്ഷമായിരുന്നു സർ സയ്യിദ് അഹമ്മദ് ഖാൻറേത്.(പുറം:21 )

Facebook Comments
ശൈഖ് മുഹമ്മദ് കാരകുന്ന്

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളും ഉൾപ്പെടെ 84 ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാളുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Related Posts

Columns

കലുഷിതമായ മനസ്സുകളോട് വിട പറയാൻ കഴിയണം

by അബ്ദുസ്സമദ് അണ്ടത്തോട്
16/04/2021
Columns

ഭീകരതയുടെ ആഗോളീകരണം

by അബ്ദുസ്സമദ് അണ്ടത്തോട്
14/04/2021
Columns

“കശാപ്പുകാരൻ ആടുകളുടെ കൂട്ടത്തേയും ഭയപ്പെടുന്നില്ല “

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
09/04/2021
Columns

പണ്ഡിതരും സമൂഹവും

by അബ്ദുസ്സമദ് അണ്ടത്തോട്
07/04/2021
Columns

രാഷ്ട്രീയ തട്ടിപ്പാകുന്ന പൗരത്വ നിയമം

by അബ്ദുസ്സമദ് അണ്ടത്തോട്
05/04/2021

Don't miss it

Vazhivilakk

കുറവുകളില്‍ അസംതൃപ്തരാവുന്നവരോട്

07/03/2019
Columns

സത്യസാക്ഷ്യം (ശഹാദത്ത് ) നിർവ്വഹിക്കുക

30/11/2019
Youth

ഇരു ലോകത്തും വിജയിക്കുന്നവർ

12/12/2019
Views

ചിന്താ സ്വാതന്ത്ര്യം ഇസ്‌ലാമില്‍

02/06/2014
Middle East

ഫലസ്തീനികള്‍ സമാധാന ചര്‍ച്ച ബഹിഷ്‌കരിക്കണം

05/04/2014
Columns

സൂറ : യൂസഫ്‌ നല്‍കുന്ന സൂചനകള്‍

17/05/2020
Asia

സി.എ.എ വിരുദ്ധ നാടകവും കര്‍ണാടക പൊലിസ് വേട്ടയും

04/02/2020
Stories

മക്കളേ, അല്ലാഹു നിങ്ങള്‍ക്ക് വിഭവം നല്‍കും

17/04/2015

Recent Post

അല്‍ അഖ്‌സ: വാക്‌സിനെടുക്കാത്തവരുടെ പ്രവേശനം തടഞ്ഞ് ഇസ്രായേല്‍

17/04/2021

മ്യാന്മര്‍: വിമതര്‍ ഒഴികെ ആയിരക്കണക്കിന് തടവുകാരെ വിട്ടയച്ചു

17/04/2021

അഭയാര്‍ത്ഥികളുടെ പ്രവേശനം ട്രംപ് കാലത്തേത് നിലനിര്‍ത്തും: വൈറ്റ് ഹൗസ്

17/04/2021

റോഹിങ്ക്യന്‍ സഹോദരങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ നേരമായി: ഓസില്‍

17/04/2021

ലിബിയ: വെടിനിര്‍ത്തല്‍ നിരീക്ഷണ സംവിധാനത്തിന് യു.എന്‍ അംഗീകാരം

17/04/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!