Sunday, April 18, 2021
islamonlive.in
ramadan.islamonlive.in/
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Columns

മാർക്സിയൻ മതേതരത്വവും ഇന്ത്യൻ മതേതരത്വവും

ശൈഖ് മുഹമ്മദ് കാരകുന്ന് by ശൈഖ് മുഹമ്മദ് കാരകുന്ന്
02/03/2021
in Columns
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

“യാഥാസ്ഥിതികവും സാമ്പ്രദായികവുമായ ഇസ്ലാമിക ധാരണകളെ തിരുത്തണമെന്നും മതാത്മകമായ വീക്ഷണങ്ങളുടെ സ്ഥാനത്ത് ഇസ്ലാം മതേതര വീക്ഷണം അനുവദിക്കുന്നുണ്ടെന്നുമുള്ള പുരോഗമന ആശയങ്ങൾക്കെതിരായിട്ടാണ് ഹസനുൽ ബന്നാ രംഗത്ത് വന്നതെന്ന് “കുഞ്ഞിക്കണ്ണൻ എഴുതുന്നു. (പുറം:18)

കമ്മ്യൂണിസ്റ്റുകാരുടെ ഉള്ളിലിരിപ്പ് ഈ വാചകം വ്യക്തമാക്കുന്നു. യഥാർത്ഥ ഇസ്ലാമിനെ തള്ളിക്കളഞ്ഞ് പകരം പാശ്ചാത്യൻ മതേതരത്വത്തെ സ്വീകരിക്കാൻ സന്നദ്ധമായില്ല എന്നതാണല്ലോ ഹസനുൽ ബന്നാക്കെതിരെയുള്ള ആരോപണം.സയ്യിദ് മൗദൂദിയും ചെയ്തത് അത് തന്നെയാണ്. മതനിരാസപരവും മതനിഷേധരവുമായ പാശ്ചാത്യൻ മതേതരത്വത്തെ തള്ളിപ്പറഞ്ഞുവെന്നതാണത്. കമ്മ്യൂണിസ്റ്റുകാർ പ്രചരിപ്പിക്കുന്നതും പ്രതിനിധാനം ചെയ്യുന്നതും ഇതേ മതനിരാസപരവും മതനിഷേധപരവും മതവിരുദ്ധവു മായ മതേതരത്വത്തെയാണ്.

You might also like

കലുഷിതമായ മനസ്സുകളോട് വിട പറയാൻ കഴിയണം

ഭീകരതയുടെ ആഗോളീകരണം

“കശാപ്പുകാരൻ ആടുകളുടെ കൂട്ടത്തേയും ഭയപ്പെടുന്നില്ല “

പണ്ഡിതരും സമൂഹവും

ഈ മതേതരത്വത്തോട് ജമാഅത്തെ ഇസ്ലാമി തീർത്തും വിയോജിക്കുന്നു. നേരത്തെ വിയോജിച്ചതും തള്ളിപ്പറഞ്ഞാലും ഈ മതനിഷേധ മതേതരത്വത്തെ തന്നെയാണ്. മറിച്ച്,ഏതെങ്കിലും മതത്തിന് പ്രത്യേക പ്രാധാന്യം കല്പിക്കാത്ത, എല്ലാ മതങ്ങളോടും തുല്യ സമീപനം സ്വീകരിക്കുന്ന, മതം വിശ്വസിക്കാനും ആചരിക്കാനും അനുഷ്ഠിക്കാനും പ്രചരിപ്പിക്കാനും സ്വാതന്ത്ര്യം നൽകുന്ന ഇന്ത്യൻ മതേതരത്വത്തെയല്ല.

ഇന്ത്യ സ്വാതന്ത്ര്യം നേടുന്നതിനു മുമ്പ് സയ്യിദ് അബുൽ അഅ്‌ലാ മൗദൂദി എഴുതിയ പുസ്തകത്തിലാണല്ലോ മതേതരത്വത്തെ വിമർശിക്കുന്നത്. അന്ന് ഇന്ത്യൻ ഭരണഘടനയും മതനിരപേക്ഷ സങ്കല്പവും രൂപം കൊണ്ടിട്ടില്ലെന്ന് മാത്രമല്ല, ഇന്ത്യ സ്വാതന്ത്ര്യം നേടിയിട്ട് പോലുമില്ല. ഇക്കാര്യം ജമാഅത്തെ ഇസ്ലാമി നിരവധി തവണ വ്യക്തമാക്കിയതാണ്.

എന്നാൽ കമ്മ്യൂണിസ്റ്റുകാർക്ക് ആധിപത്യം ലഭിച്ച നാടുകളിലെല്ലാം അവർ നടപ്പാക്കിയത് മതനിരാസപരവും മത നിഷേധപരവുമായ മത വിരുദ്ധവുമായ മതേതരത്വമാണ്. ആരാധനാ കാര്യങ്ങൾ തൊട്ട് കുടുംബ, സാമൂഹ്യ, സാമ്പത്തിക, സാംസ്കാരിക,സദാചാര മേഖലകളിലെ വരെ മത നിയമങ്ങളെയും മൂല്യങ്ങളെയും അധ്യാപനങ്ങളെയും തള്ളിക്കളയുകയും തുടച്ചു നീക്കുകയും ചെയ്യുന്ന ഹിംസാത്മക മതേതരത്വമാണത്. കമ്മ്യൂണിസം നിലനിന്നിരുന്ന നാടുകളുടെ ചരിത്രം പരിശോധിക്കുന്ന ഏവർക്കും ഇത് ബോധ്യമാകും. ഹിംസാത്മക മതേതരത്വം സ്വീകരിക്കാൻ സന്നദ്ധമാവാത്തതിനാണല്ലോ കമ്മ്യൂണിസ്റ്റ് ചൈന ഉയിഗൂർ മുസ്ലിംകളെ കൂട്ടക്കശാപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. കൂട്ടക്കൊലക്ക് വിധേയമാകാത്തവർ കൊടിയ പീഢനങ്ങളേറ്റു വാങ്ങി കൽ ചുവരുകളില്ലാത്ത തടവറയിൽ കഴിയേണ്ടി വരുന്നു.

യഥാർത്ഥത്തിൽ സി.പി.എമ്മും മുറുകെപ്പിടിക്കുന്നത് ഇതേ മതനിഷേധ മതേതരത്വമാണ്. കുഞ്ഞിക്കണ്ണൻറെ പ്രസ്താവം തന്നെ അതിനു തെളിവാണ്. ഈ ഹിംസാത്മക മതേതരത്വം നടപ്പാക്കാനാവശ്യമായ അധികാരമില്ലാത്തതിനാലും തുറന്നുപറഞ്ഞാൽ വോട്ട് നഷ്ടപ്പെടുമെന്ന ഭയമുള്ളതിനാലും അത് മറച്ചു വെക്കുന്നുവെന്ന് മാത്രം. എന്നാലും കിട്ടുന്ന അവസരമെല്ലാമുപയോഗിച്ച് അതിനെ പിന്തുണക്കാറുണ്ട്. ശരീഅത്ത് സംവാദവും പലപ്പോഴും സ്വീകരിച്ചുപോന്ന മുസ്ലിം വ്യക്തിനിയമത്തിനെതിരായ സമീപനവും അതാണ് വ്യക്മാതക്കുന്നത്.

Facebook Comments
ശൈഖ് മുഹമ്മദ് കാരകുന്ന്

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളും ഉൾപ്പെടെ 84 ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാളുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Related Posts

Columns

കലുഷിതമായ മനസ്സുകളോട് വിട പറയാൻ കഴിയണം

by അബ്ദുസ്സമദ് അണ്ടത്തോട്
16/04/2021
Columns

ഭീകരതയുടെ ആഗോളീകരണം

by അബ്ദുസ്സമദ് അണ്ടത്തോട്
14/04/2021
Columns

“കശാപ്പുകാരൻ ആടുകളുടെ കൂട്ടത്തേയും ഭയപ്പെടുന്നില്ല “

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
09/04/2021
Columns

പണ്ഡിതരും സമൂഹവും

by അബ്ദുസ്സമദ് അണ്ടത്തോട്
07/04/2021
Columns

രാഷ്ട്രീയ തട്ടിപ്പാകുന്ന പൗരത്വ നിയമം

by അബ്ദുസ്സമദ് അണ്ടത്തോട്
05/04/2021

Don't miss it

dinar.jpg
Tharbiyya

ദീനാര്‍ സംസാരിക്കുന്നു

21/01/2015
Stories

ഉമ്മു ഹറാം ബിന്‍ത് മില്‍ഹാന്‍ : കടലില്‍ വീരമൃത്യു വരിച്ചവള്‍

25/06/2014
Human Rights

ഫലസ്തീന്‍ കളിവിമാനങ്ങള്‍ക്ക് പോലും ഭീകരതയുടെ നിറമാണ്

02/08/2018
world.jpg
Quran

വിശ്വാസദാര്‍ഢ്യത്തിന് പ്രപഞ്ചത്തെ വായിക്കുക

15/06/2013
Views

ബി ജെ പി യിലേക്ക് ചേക്കേറാന്‍ മുസ്‌ലിംകളും?

09/08/2019
Columns

മുആദ്, താങ്കള്‍ കുഴപ്പക്കാരനാവുകയാണോ?

20/05/2015
Politics

എന്‍.ആര്‍.സി: പട്ടികയില്‍ നിന്ന് പുറത്താക്കപ്പെട്ടവര്‍ക്ക് ധൈര്യം പകര്‍ന്ന് ഒരു എം.എല്‍.എ

04/09/2019
islamic-art.jpg
Your Voice

ശഅ്ബാന്‍ 15ന് ശേഷം സുന്നത്ത് നോമ്പ് പാടുണ്ടോ?

19/05/2016

Recent Post

അല്‍ അഖ്‌സ: വാക്‌സിനെടുക്കാത്തവരുടെ പ്രവേശനം തടഞ്ഞ് ഇസ്രായേല്‍

17/04/2021

മ്യാന്മര്‍: വിമതര്‍ ഒഴികെ ആയിരക്കണക്കിന് തടവുകാരെ വിട്ടയച്ചു

17/04/2021

അഭയാര്‍ത്ഥികളുടെ പ്രവേശനം ട്രംപ് കാലത്തേത് നിലനിര്‍ത്തും: വൈറ്റ് ഹൗസ്

17/04/2021

റോഹിങ്ക്യന്‍ സഹോദരങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ നേരമായി: ഓസില്‍

17/04/2021

ലിബിയ: വെടിനിര്‍ത്തല്‍ നിരീക്ഷണ സംവിധാനത്തിന് യു.എന്‍ അംഗീകാരം

17/04/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!