Friday, May 27, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Columns

മാറ്റം ജീവിത ശൈലിയില്‍

ശൈഖ് മുഹമ്മദ് കാരകുന്ന് by ശൈഖ് മുഹമ്മദ് കാരകുന്ന്
28/08/2018
in Columns
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

പ്രളയം നല്‍കിയ ഗുണപാഠങ്ങളെ സംബന്ധിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വന്ന നിരവധി അഭിപ്രായ പ്രകടനങ്ങളില്‍ ഒന്നിങ്ങനെ വായിക്കാം. ഞാന്‍ സംഭവിച്ച ദുരിതങ്ങളൊക്കെയും രചനാത്മകമായി ഉള്‍ക്കൊള്ളുന്നു. ഞാന്‍ വിശപ്പറിഞ്ഞു. കിടപ്പാടത്തിന്റെ വിലയറിഞ്ഞു. കുടിക്കുന്ന വെള്ളത്തിന്റെ വിലയറിഞ്ഞു. വസ്ത്രത്തിന്റെ വിലയറിഞ്ഞു. ഈ ലോകത്ത് എന്തൊക്കെയുണ്ടോ അതിന്റെയൊക്കെ വിലയറിഞ്ഞു. എന്റെ കുടുംബം അറിഞ്ഞു. നമുക്ക് കൂടുതല്‍ വസ്ത്രത്തിന്റെ ആവശ്യമില്ല. ആഭരണത്തിന്റെ ആവശ്യമില്ല. ഞാന്‍ കാലില്‍ ചെരിപ്പ് പോലുമില്ലാതെ ഒരു ചെറിയ പാന്റ്‌സും ബനിയനുമിട്ടാണ് സര്‍ക്കാര്‍ ആശുപത്രിയുടെ മുന്നില്‍ ക്യു നിന്നത്. എന്നെ കണ്ടാല്‍ പിച്ചക്കാരിയെക്കാളും വലിയ പിച്ചക്കാരിയായേ തോന്നുമായിരുന്നുള്ളു. നമ്മള്‍ ഒരു ദിവസം എത്ര പ്രാവശ്യമാണ് കണ്ണാടിയുടെ മുന്നില്‍ നോക്കി ഏന്തിനില്‍ക്കുക! ഏതു സാരി ധരിച്ചാലാണ് ഏത് ആഭരണം അണിഞ്ഞാലാണ് മറ്റുള്ളവര്‍ നമ്മെ ശ്രദ്ധിക്കുക എന്നൊക്കെയല്ലേ നാം ആലോചിച്ചിരുന്നത്. എല്ലാം പ്രകൃതി ഒരു നിമിഷ നേരം കൊണ്ട് തട്ടിയെടുത്തിരിക്കുന്നു. പ്രകൃതി നമ്മെ ഒരു പാഠം പഠിപ്പിച്ചിരിക്കുന്നു. ഞാനിനി നന്നാകാന്‍ തീരുമാനിച്ചിരിക്കുന്നു. ഞാന്‍ സങ്കടപ്പെടുന്നില്ല. ഞാന്‍ പൊസിറ്റീവായെടുക്കുകയാണ്. അനുഭവങ്ങള്‍ എന്നെ പഠിപ്പിച്ചിരിക്കുന്നു. ഇനിയും നമുക്ക് അവസരമുണ്ട് നന്നാകാന്‍. സഹായിച്ച് കൂടെ നിന്നവര്‍ക്കെല്ലാം നന്ദി. ഞാനും ഇനി മുതല്‍ നിങ്ങളോടൊപ്പമുണ്ടാകും. കഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാന്‍.

പതിറ്റാണ്ടുകളായി കേരളം കമ്പോള സംസ്‌കാരത്തിന്റെ പിടിയിലായിരുന്നു. ശരീര കാമനകളുടെ കേളികൊട്ടുകള്‍ക്ക് കീഴ്‌പെടാത്തവരിവിടെ വളരെ വിരളം. പലരും ഭോഗാസക്തിക്കടിപ്പെട്ട് ആര്‍ത്തി മൂര്‍ത്തികളായി മാറുകയായിരുന്നു. കാണുന്നതൊക്കെ കിട്ടണമെന്ന് കൊതിച്ചു. ചിലരെങ്കിലും എങ്ങനെയെങ്കിലും എല്ലാം തട്ടിയെടുത്തു. കിട്ടിയതൊക്കെ കെട്ടിപ്പൂട്ടി വെച്ചു. അതിനാല്‍ ആര്‍ഭാടവും ആഢംബരവും പലയിടത്തും നിറഞ്ഞാടുകയായിരുന്നു. ധൂര്‍ത്തും ദുര്‍വ്യയവും നമ്മുടെ ജീവിതത്തിന്റെ മുഖമുദ്രയാവുകയായിരുന്നു.

You might also like

ഇസ്രായിലിലെ രാഷ്ട്രീയ നാടകം

ഫലസ്തീന്‍ കുടുംബത്തിലെ മകളെ ഇസ്രായേല്‍ കൊന്നു!

തൃശൂരിലെ കുടയും പേരാമ്പ്രയിലെ ബീഫും

”അവരോ, നിങ്ങളെ സ്‌നേഹിക്കുന്നില്ല”

ചരിത്രത്തില്‍ പലപ്പോഴും പലയിടത്തും സംഭവിച്ചതു പോലെ പ്രകൃതി വിപത്ത് വന്‍ പ്രളയമായി കേരള ജനതയെ അഗാധമായി ബാധിച്ചിരിക്കുന്നു. ജീവിതത്തിന്റെ താളം തെറ്റിച്ചിരിക്കുന്നു. ഏതു ശിലാ ഹൃദയന്റ പോലും കരളലിയിക്കുന്ന കാഴ്ചകള്‍ക്കും അനുഭവങ്ങള്‍ക്കുമാണ് കേരളം സാക്ഷ്യം വഹിച്ചത്. ജീവനുവേണ്ടി കരഞ്ഞട്ടഹസിച്ചവര്‍; മരണത്തെ മുഖാമുഖം കണ്ട് മണിക്കൂറുകളോളം പേടിച്ച് വിറച്ചവര്‍; ജീവിതകാലം മുഴുവന്‍ കഠിനമായി അദ്ധ്വാനിച്ച് നേടിയതൊക്കെ നിമിഷ നേരം കൊണ്ട് നിശ്ശേഷം നഷ്ടപ്പെട്ടവര്‍, വലിയ പ്രതീക്ഷയോടെ പാടുപെട്ടുണ്ടാക്കിയ വീട് പാടേ തകര്‍ന്നടിഞ്ഞവര്‍; വീട് നിന്നിടം അടയാളം പോലും അവശേഷിപ്പിക്കാതെ ഒലിച്ചുപോയത് നിസ്സഹായരായി നോക്കി നില്‍ക്കുന്നവര്‍, സമ്പന്ന കുടുംബത്തില്‍ ജനിച്ച് സുഖലോലുപതയില്‍ വളര്‍ന്ന് ദിവസങ്ങളോളം വിശന്നും ദാഹിച്ചും ഉടുതുണിയല്ലാതൊന്നുമില്ലാതെ തണുത്ത് വിറച്ചും കഴിഞ്ഞവര്‍; ഒരു നേരത്തെ ആഹാരത്തിനും ഒരു ഗ്ലാസ് വെള്ളത്തിനും ഒരു കീറ് പായക്കും ഒരു കഷ്ണം തുണിക്കും വേണ്ടി ക്യൂ നില്‍ക്കേണ്ടി വന്നവര്‍; സ്വകാര്യ ഭാഗങ്ങള്‍ മറക്കുന്ന വസ്ത്രങ്ങള്‍ക്ക് വേണ്ടി കേണു കരഞ്ഞ ഹോസ്റ്റല്‍ വിദ്യാര്‍ത്ഥിനികള്‍ ഇത്തിരിയെങ്കിലും കാരുണ്യമുള്ളവരുടെ ഉറക്കം കെടുത്തുന്ന അസംഖ്യം അനുഭവങ്ങള്‍ക്കാണ് കേരളം സാക്ഷിയായത്.

ഇത് കേരള ജനതയുടെ സദ് വികാരത്തെയും അത്യുദാരതയെയും സഹാനുഭൂതിയെയും സാഹോദര്യബോധത്തെയും സേവന സന്നദ്ധതയെയും ത്യാഗമനസ്സിനെയും സഹായ സഹകരണ ശീലത്തെയും ഉണര്‍ത്തുകയും ഉത്തേജിപ്പിക്കുകയും ചെയ്തിരിക്കുന്നു. അതിന്റെ മികച്ച നിരവധി ഉദാഹരണങ്ങള്‍ നമ്മുടെ മുന്നിലുണ്ട്. എന്നാല്‍ അത്ര തന്നെയോ അതിനെക്കാളോ പ്രധാനമാണ് പലരും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ച ജീവിത ശൈലീ മാറ്റം. ധൂര്‍ത്തിനോടും ദുര്‍വ്യയത്തോടും ആര്‍ഭാടത്തോടും അമിത വ്യയത്തോടും വിട പറയുമെന്ന് പ്രതിഞ്ജയെടുക്കാന്‍ ഓരോ വറ്റും ഓരോ കഷ്ണം തുണിയും വളരെ വിലപ്പെട്ടതാണെന്ന് തിരിച്ചറിഞ്ഞ ഈ ദുരിതകാലത്ത് നമുക്ക് സാധിക്കേണ്ടിയിരിക്കുന്നു. ഇപ്പോഴല്ലെങ്കില്‍ എപ്പോഴാണ് നമുക്ക് ഇത്തരമൊരു തിരിഞ്ഞു നടത്തത്തിനു സാധിക്കുക?

Facebook Comments
ശൈഖ് മുഹമ്മദ് കാരകുന്ന്

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളുമുൾപ്പെടെ തൊണ്ണൂറിലേറെ ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തിൽ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവൺമെന്റ് ലോവർ പ്രൈമറി സ്‌കൂൾ, കാരകുന്ന് അപ്പർ പ്രൈമറി സ്‌കൂൾ, മഞ്ചേരി ഗവൺമെന്റ് ഹൈസ്‌കൂൾ, ഫറോക്ക് റൗദത്തുൽ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എൽ.ടി.ടി. സെന്റർ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം. മൊറയൂർ വി.എച്ച്.എം.ഹൈസ്‌കൂൾ, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റൽ ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോൾ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകൾക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാൻ , കുവൈത്ത്, ഖത്തർ , ബഹ്‌റൈൻ , സിംഗപ്പൂർ, ശ്രീലങ്ക, മലേഷ്യ എന്നീ നാടുകൾ സന്ദർശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടർ അലീഫ് മുഹമ്മദ് , ഡോക്ടർ ബാസിമ , അയമൻ മുഹമ്മദ് എന്നിവർ മക്കളും ഡോക്ടർ അബ്ദുറഹമാൻ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവർ ജാമാതാക്കളുമാണ്.

Related Posts

Columns

ഇസ്രായിലിലെ രാഷ്ട്രീയ നാടകം

by പി.കെ. നിയാസ്
20/05/2022
Columns

ഫലസ്തീന്‍ കുടുംബത്തിലെ മകളെ ഇസ്രായേല്‍ കൊന്നു!

by അര്‍ശദ് കാരക്കാട്
11/05/2022
Columns

തൃശൂരിലെ കുടയും പേരാമ്പ്രയിലെ ബീഫും

by അബ്ദുസ്സമദ് അണ്ടത്തോട്
09/05/2022
Columns

”അവരോ, നിങ്ങളെ സ്‌നേഹിക്കുന്നില്ല”

by അബ്ദുസ്സമദ് അണ്ടത്തോട്
07/05/2022
Columns

ഇസ്ലാമിന്റെ വാതിലുകള്‍ എന്നും തുറന്നു കിടക്കും

by അബ്ദുസ്സമദ് അണ്ടത്തോട്
06/05/2022

Don't miss it

Columns

ബ്രിട്ടനില്‍ നിന്ന് രണ്ട് ചിത്രങ്ങള്‍

13/06/2013
Counselling

എങ്ങനെ സന്തോഷവാനായിരിക്കാം; കോടീശ്വരന്റെ തിരിച്ചറിവ്

04/07/2019
Opinion

ഹമാസ് ഒരു പരിഹാരത്തിന്റെ ഭാഗമാണ്

21/12/2021
Asia

ഡല്‍ഹി ഭീകരതയുടെ ദൃക്‌സാക്ഷി വിവരണങ്ങള്‍

25/02/2020
Views

മത്തി ഒരു ഇന്റര്‍നാഷണല്‍ മീന്‍ ആകുന്നു (അതത്ര ചെറിയ മീനല്ല)

22/03/2013
medical-student.jpg
Vazhivilakk

ഒരു മുസ്‌ലിം മെഡിക്കല്‍ വിദ്യാര്‍ഥിനിയും കൂട്ടുകാരും ഇസ്‌ലാമിനെ കുറിച്ച്

21/08/2013
relation.jpg
Hadith Padanam

ബന്ധങ്ങള്‍ സുദൃഢമാകുമ്പോഴാണ് ആരാധനകള്‍ സഫലമാവുന്നത്

14/04/2015
Editors Desk

ഇത് മാടമ്പി രാഷ്ട്രീയം

28/12/2020

Recent Post

ഹലാല്‍ സൗഹൃദ സ്ഥാപനങ്ങള്‍ കാണിക്കുന്ന യാത്രാ ഗൈഡുമായി ന്യൂയോര്‍ക്ക്

26/05/2022

പ്രൊഫ. മുസ്തഫ കമാല്‍ പാഷ അന്തരിച്ചു

26/05/2022

മുസ്‌ലിം വിദ്യാര്‍ത്ഥിയെ അധിക്ഷേപിച്ച സഹപാഠിയെ സസ്‌പെന്റ് ചെയ്ത് അസീം പ്രേംജി സര്‍വകലാശാല

26/05/2022

വിദ്വേഷത്തിന്റെ അഗ്നിപര്‍വതം ഇന്ത്യയെ തിളച്ചുമറിയിച്ചു: കത്തോലിക് യൂണിയന്‍

26/05/2022

ആറ് ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണം; ഇംറാന്‍ ഖാന്റെ മുന്നറിയിപ്പ്

26/05/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ലബ്നാൻ എന്ന കൊച്ചു രാഷ്ട്രത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പുകൾ വളരെ ശ്രദ്ധാപൂർവമാണ് ലോകം നോക്കിക്കാണാറുള്ളത്. അതിനൊരു പ്രധാന കാരണം ആ രാഷ്ട്രത്തിന്റെ ഘടനാപരമായ പ്രത്യേകത തന്നെ;...Read More data-src=
  • കേരളത്തിലെ സാമൂഹ്യ വ്യവഹാരങ്ങളിലെ യാഥാർത്ഥ്യമായ വരേണ്യ ആധിപത്യം കലാ സാംസ്കാരിക മേഖലകളെയും ഉൾക്കൊള്ളുന്നതാണ്. സ്വാഭാവികമായി തന്നെ അത്തരം കലാസൃഷ്ടികളിൽ നിന്നും ഉരുത്തിരിയുന്ന സന്ദേശങ്ങൾ രൂപപ്പെടുത്തിയ ഒരു ആദർശ പരിസരം സവർണ്ണ ചിഹ്നങ്ങൾക്കും, ...Read More data-src=
  • ഇഹ്റാമില്‍ പ്രവേശിക്കുന്നതിനു മുമ്പ് നഖം മുറിക്കുക, കക്ഷത്തിലെയും ഗുഹ്യഭാഗത്തെയും മുടി നീക്കുക, കുളിക്കുക, വുദൂ ചെയ്യുക എന്നീ കാര്യങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ സുന്നത്താണ്. ...Read More data-src=
  • ഈ ചോദ്യത്തിനുള്ള ഉത്തരം ‍ഞാൻ സോഷ്യൽ നെറ്റ്‌വർക്കുകളിലൂടെ അന്വേഷിച്ചു, എനിക്ക് സ്ത്രീകളിൽ നിന്ന് ലഭിച്ച ഉത്തരങ്ങൾ വ്യത്യസ്തമായിരുന്നു. ഭർത്താക്കൻമാർ അത്തരമൊരാഗ്രഹം പ്രകടിപ്പിച്ചാലുള്ള സ്ത്രീകളുടെ നിലപാട് നിങ്ങളെ അറിയിക്കാനാണ് ഞാനിവിടെ ആഗ്രഹിക്കുന്നത്....Read More data-src=
  • തങ്ങളുടെ താൽപര്യങ്ങൾക്ക് വിഘാതവും ഭീഷണിയുമായ എന്തും തട്ടിനീക്കാൻ റഷ്യ മുതൽ ചൈന വരെ പല തരം സൈനിക, രാഷ്ട്രീയ, സ്ട്രാറ്റജിക് നീക്കങ്ങളിൽ വ്യാപൃതമാണ് അമേരിക്ക. ഈ ബാഹ്യ ഭീഷണികളേക്കാളൊക്കെ ഗുരുതരമാണ് ആ രാഷ്ട്രം നേരിടുന്ന ആഭ്യന്തര ഭീഷണി. ...Read More data-src=
  • പന്ത്രണ്ടു വർഷത്തെ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് ഇസ്രായിലിൽ നിലവിൽ വന്ന സാമ്പാർ മുന്നണി സർക്കാർ ഉയർത്തിയ ചോദ്യം ഇത് എത്ര കാലത്തേക്കെന്നായിരുന്നു. ഒരു വർഷം തികയാൻ കഷ്ടിച്ച് ഒരു മാസം ബാക്കിയിരിക്കെ നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സർക്കാർ ന്യൂനപക്ഷമായി മാറിയിരിക്കുന്നു....Read More data-src=
  • “1986-ൽ ഉത്തർപ്രദേശിലെ ഒരു ജില്ലാ കോടതിയുടെ ഉത്തരവാണ് അഞ്ച് വർഷത്തിന് ശേഷം ഹിന്ദുത്വ പ്രവർത്തകർ അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ചത്.” അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് യു ഖാൻ 2010-ൽ അയോധ്യാ തർക്കവിഷയത്തിലെ ഒരു വിധിയിൽ നിരീക്ഷിച്ചത് ഇങ്ങനെയാണ്....Read More data-src=
  • കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് കഴിഞ്ഞ ഞായറാഴ്ച (15.05.2022) ലബനാനിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്ത് 2018ന് ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പിനെ സുന്നീ വിഭാഗം ബഹിഷ്‌കരിച്ചിരുന്നു. പല പ്രതിസന്ധിക്കിടയിലും തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യം കാണിച്ച സർക്കാറിനെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിനന്ദിച്ചു....Read More data-src=
  • ഉപരിതലത്തില്‍ നിന്ന് അല്‍പം ഉയര്‍ന്നു നില്‍ക്കുന്ന എന്തിലും ശിവലിംഗം കാണുന്ന ഹിന്ദുത്വയോട് ആര്‍ക്കാണ് തര്‍ക്കിക്കാന്‍ കഴിയുക. ചുവന്ന ചായം പൂശിയ പാറകള്‍ ഹനുമാന്റെ ചിത്രങ്ങളാണെന്ന് പ്രഖ്യാപിച്ചത് നമ്മള്‍ കണ്ടിട്ടുണ്ട്. 73 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു കുറ്റകൃത്യം കൂടി നടക്കുന്നു. പകല്‍ വെളിച്ചത്തില്‍. ജുഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍. സുപ്രീം കോടതിയുടെ നിരീക്ഷണത്തോടെ.
https://islamonlive.in/current-issue/views/allowing-gyanvapi-masjid-survey-sc-has-turned-a-blind-eye-towards-injustice/

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW
#Gyanvapi #GyanvapiMosque
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!