Sunday, April 18, 2021
islamonlive.in
ramadan.islamonlive.in/
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Columns

മുതലാളിത്തം ജീർണമാണ്, ബദലേത്?

ശൈഖ് മുഹമ്മദ് കാരകുന്ന് by ശൈഖ് മുഹമ്മദ് കാരകുന്ന്
04/03/2021
in Columns
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

മുതലാളിത്തം ജീർണ്ണമാണ്. മനുഷ്യ വിരുദ്ധമാണ്.അത് പ്രകൃതിവിഭവങ്ങളെയും മനുഷ്യ ധിഷണയെയും ചൂഷണം ചെയ്യുന്നു. ലോകത്തെയാകെ കച്ചവടക്കുരുക്കുകളിലകപ്പെടുത്തിയിരിക്കുന്നു. ഭൂമിയിലെങ്ങുമുള്ള സമ്പത്ത് കയ്യടക്കാനായി യുദ്ധങ്ങളഴിച്ചുവിടുന്നു. മതത്തിൻറെ യും ജാതിയുടെയും വർഗ്ഗത്തിൻറെയും ദേശത്തിൻറെയും പേരിൽ ജനങ്ങൾക്കിടയിൽ ഭിന്നതയും ശത്രുതയും കലാപങ്ങളും കുഴപ്പങ്ങളും സംഘർഷങ്ങളും സംഘട്ടനങ്ങളും സൃഷ്ടിക്കുന്നു. മുതലാളിത്തത്തിൻറെ കൊടിയ ചൂഷണത്തിൽനിന്ന് മുക്തമായ നാടുകളും സമൂഹങ്ങളും വളരെ വിരളമാണ്. ഇത്തരം വിശകലനങ്ങളിലെല്ലാം കമ്മ്യൂണിസ്റ്റുകളോട് പൂർണ്ണമായും യോജിക്കുന്നു.

പരിഹാരമെന്തെന്നതാണ് ഏറെ പ്രസക്തമായ ചോദ്യം. കമ്മ്യൂണിസവും സോഷ്യലിസവുമല്ലെന്ന് ഇന്ന് ഏവരും സമ്മതിക്കും.ലോകത്തിനത് ബോധ്യകാൻ ഒരു നൂറ്റാണ്ടിൻറെ പ്രായോഗികാനുഭവം പോലും വേണ്ടി വന്നില്ല.

You might also like

കലുഷിതമായ മനസ്സുകളോട് വിട പറയാൻ കഴിയണം

ഭീകരതയുടെ ആഗോളീകരണം

“കശാപ്പുകാരൻ ആടുകളുടെ കൂട്ടത്തേയും ഭയപ്പെടുന്നില്ല “

പണ്ഡിതരും സമൂഹവും

പൂർണ്ണമായും കമ്മ്യൂണിസ്റ്റുകാരുടെ പിടിയിലമർന്ന നാടുകൾ സോഷ്യലിസം നടപ്പാക്കാനെന്ന പേരിൽ ഒമ്പതര കോടിയോളം മനുഷ്യരെ കൊന്നൊടുക്കി. ജീവനോടെ ബാക്കിയുണ്ടായിരുന്ന സാധാരണക്കാരുടെയെല്ലാം മൗലിക മനുഷ്യാവകാശങ്ങൾ കവർന്നെടുത്ത് അടിമ സമാനരാക്കി. എന്നിട്ടും അവിടങ്ങളിലൊന്നും പട്ടിണി വിട്ടുമാറിയില്ല. എന്നല്ല, ജനങ്ങളുടെ ദുരന്തങ്ങളും ദുരിതങ്ങളും നേരത്തെ ഉണ്ടായിരുന്നതിനേക്കാൾ അനേകമടങ്ങ് അധികരിക്കുകയാണുണ്ടായത്. അതുകൊണ്ടുതന്നെ, കിട്ടിയ ആദ്യ സന്ദർഭത്തിൽ അവർ കമ്മ്യൂണിസത്തെയും കമ്യൂണിസ്റ്റ് ഭരണകൂടങ്ങളെയും തൂത്ത്മാറ്റി.

ഇന്ന് ലോകത്തെ ഏറ്റവും വലിയ കമ്മ്യൂണിസ്റ്റ് രാജ്യമായി അറിയപ്പെടുന്നത് ചൈനയാണ്. ലോകത്ത് ഏറ്റവും കുറഞ്ഞ കൂലിക്ക് ഏറ്റവും കൂടുതൽ സമയം ജോലി ചെയ്യാൻ തൊഴിലാളികൾ നിർബന്ധിതരാകുന്ന നാടുകളിലൊന്നും അതാണ്. അതോടൊപ്പം അവർക്ക് സംഘടിക്കാനോ പരാതി പറയാനോ ആവശ്യങ്ങളുന്നയിക്കാനോ സ്വതന്ത്രമായി സംസാരിക്കാനോ പോലും അവകാശമില്ല. ചൈന നടപ്പാക്കുന്നത് കമ്മ്യൂണിസമോ സോഷ്യലിസമോ ആണെന്ന് അവയെക്കുറിച്ച് അല്പമെങ്കിലും അറിയുന്ന ആരും പറയുകയുമില്ല.

കേരളത്തിലെ കമ്മ്യൂണിസ്റ്റ് ഗവൺമെൻറിനെപ്പോലെതന്നെ ബഹുരാഷ്ട്ര കമ്പനികൾ സ്ഥാപിക്കുകയം അവയെ ആനയിച്ചു കൊണ്ടു വരികയുമാണ് ചൈനയും ചെയ്യുന്നത്.

അതുകൊണ്ടുതന്നെ മുതലാളിത്തത്തിന് ബദൽ കമ്മ്യൂണിസമാണെന്ന് ബുദ്ധിപരമായി സത്യസന്ധത പുലർത്തുന്ന അതിൻറെ അനുയായികൾ പോലും അവകാശപ്പെടുകയില്ല.

എന്നാൽ മുതലാളിത്തത്തിന് ബദലായി ഇസ്ലാമിക പ്രസ്ഥാനങ്ങൾ സമർപ്പിക്കുന്നത് ഇസ്ലാമിക സാമ്പത്തിക വ്യവസ്ഥയെയാണ്. അത് ഇന്നെവിടെയും പൂർണ്ണാർത്ഥത്തിൽ പുലരുന്നില്ലെങ്കിലും ഏറിയോ കുറഞ്ഞോ തോതിൽ ഭാഗികമായി പല നാടുകളിലും നിലനിൽക്കുന്നുണ്ട്. ഓരോ സമൂഹവും അതിൻറെ എത്ര ശതമാനം നടപ്പാക്കുന്നുവോ അത്രയും ശതമാനം അതിൻറെ സദ്ഫലങ്ങൾ ആ സമൂഹങ്ങളിൽ ദൃശ്യമാണ്. ഇസ്ലാം നിർദേശിക്കുന്ന പോലെ, ഏറ്റവും വലിയ ചൂഷണോപാധികളായ പലിശയും ചൂതാട്ടവും വർജിക്കുകയും സമ്പാദിക്കുന്നതിലും കൈവശം വെക്കുന്നതിലും ചെലവഴിക്കുന്നതിലും നിയന്ത്രണങ്ങളേർപ്പെടുത്തുകയും നിർബന്ധവും ഐഛികവുമായ ദാനധർമ്മങ്ങൾ നടപ്പാക്കുകയും ചെയ്താൽ ലോകമെങ്ങും ഇന്നുള്ളതിനെക്കാൾ എത്രയോ മികച്ച സാമ്പത്തികാവസ്ഥയിലേക്കും സാമൂഹ്യ നീതിയിലേക്കും ലോകം എത്തിച്ചേരും.ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം ഗണ്യമായി കുറയുകയും ഒരു പരിധിയോളമെങ്കിലും സാമ്പത്തികനീതി നിലവിൽ വരികയും ചെയ്യും. അതിനാൽ കുഞ്ഞിക്കണ്ണനോടും അദ്ദേഹത്തിൻറെ പാർട്ടിയോടും വിനീതമായി പറയാനുള്ളത് ഇസ്ലാമിൻറെ സാമ്പത്തിക വ്യവസ്ഥ പഠിക്കുകയും പരിശോധനാ വിധേയമാക്കുകയും ചെയ്യണമെന്നാണ്.

Facebook Comments
ശൈഖ് മുഹമ്മദ് കാരകുന്ന്

ശൈഖ് മുഹമ്മദ് കാരകുന്ന്

കേരളത്തിൻറെ സാഹിത്യ, സാമൂഹ്യ, സാംസ്കാരിക മണ്ഡലങ്ങളിൽ നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വത്തിൻറെ ഉടമയാണ് ശൈഖ് മുഹമ്മദ് കാരകുന്ന്. പരിശുദ്ധ ഖുർആൻ പരിഭാഷയും 13 വിവർത്തന കൃതികളും ഉൾപ്പെടെ 84 ഗ്രന്ഥങ്ങളുടെ കർത്താവാണ്. പരിഭാഷക്കും രാഷ്ട്രാന്തരീയ പാരസ്പര്യത്തിനുമുള്ള 2019ലെ ഖത്തർ ശൈഖ് ഹമദ് അന്താരാഷ്ട്ര അവാർഡ് ജേതാവാണ്. സാമൂഹ്യ പ്രവർത്തനത്തിനുള്ള കെ. കരുണാകരൻ അവാർഡ് നേടിയ ശൈഖ് മുഹമ്മദിൻറെ അഞ്ച് ഗ്രന്ഥങ്ങൾക്ക് അവാർഡുകൾ ലഭിച്ചിട്ടുണ്ട്. അഞ്ച് ഗ്രന്ഥങ്ങൾ ഇംഗ്ലീഷിലേക്കും പത്തെണ്ണം കന്നഡയിലേക്കും മൂന്നെണ്ണം തമിഴിലേക്കും ഒന്ന് മറാഠിയിലേക്കും വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. കൂടാതെ നൂറുക്കണക്ക് ലേഖനങ്ങൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. 33 വർഷം ഐ. പി. എച്ച്. ഡയറക്ടറും ദീർഘകാലം പ്രബോധനം വാരിക ചീഫ് എഡിറ്ററുമായിരുന്ന ശൈഖ് മുഹമ്മദ് ഇപ്പോൾ ഡയലോഗ് സെൻറർ കേരളയുടെ ഡയറക്ടറും കേരള മുസ്ലിം ഹെറിറ്റേജ് ഫൗണ്ടേഷൻ ചെയർമാനും നിരവധി മത, സാമൂഹ്യ,സാംസ്കാരിക സംവിധാനങ്ങളുടെ ഭാരവാഹിയുമാണ്. ദോഹ ഇന്റർ നാഷണൽ കോൺഫറൻസ്, ദുബായ് ഇൻറർനാഷണൽ ഖുർആൻ കോൺഫ്രൻസ്, ഐ. ഐ. എഫ്. എസ്.ഒ. ഏഷ്യൻ റീജണൽ ക്യാമ്പ് തുടങ്ങിയവയിൽ സംബന്ധിച്ചിട്ടുണ്ട്. മതാന്തര സംവാദ വേദികളിലും സാംസ്കാരിക പരിപാടികളിലും സജീവ സാന്നിധ്യമായ ശൈഖ് മുഹമ്മദ് കാരകുന്ന് അറിയപ്പെടുന്ന പ്രഭാഷകനുമാണ്. 1950 ജൂലൈ 15 മഞ്ചേരിക്കടുത്ത കാരകുന്നിലെ പുലത്ത് ഗ്രാമത്തില്‍ ജനിച്ചു. പിതാവ് പുലത്ത് മുഹമ്മദ് ഹാജി . മാതാവ് ആമിന. പുലത്ത് ഗവണ്‍മെന്റ് ലോവര്‍ പ്രൈമറി സ്‌കൂള്‍, കാരകുന്ന് അപ്പര്‍ പ്രൈമറി സ്‌കൂള്‍, മഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂള്‍, ഫറോക്ക് റൗദത്തുല്‍ ഉലൂം അറബിക് കോളേജ്, കോഴിക്കോട് എല്‍.ടി.ടി. സെന്റര്‍ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മൊറയൂര്‍ വി.എച്ച്.എം.ഹൈസ്‌കൂള്‍, എടവണ്ണ ഇസ്ലാഹിയാ ഓറിയന്റല്‍ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി ജോലി ചെയ്തു. ഇപ്പോള്‍ ജമാഅത്തെ ഇസ്ലാമി കേന്ദ്ര പ്രതിനിധി സഭാംഗം, കേരള സംസ്ഥാന കൂടിയാലോചനാ സമിതി അംഗം ,എന്നീ ചുമതലകള്‍ക്കൊപ്പം സംസ്ഥാന സെക്രട്ടറി കൂടിയാണ്.സുഊദി അറേബ്യ , യു.എ.ഇ ,ഒമാന്‍ , കുവൈത്ത്, ഖത്തര്‍ , ബഹ്‌റൈന്‍ , സിംഗപ്പൂര്‍, ശ്രീലങ്ക, മലേഷ്യ എന്നീ നാളുകള്‍ സന്ദര്‍ശിച്ചു. ആമിന ഉമ്മു അയ്മനാണ് കുടുംബിനി. അനീസ് മുഹമ്മദ് , ഡോക്ടര്‍ അലീഫ് മുഹമ്മദ് , ഡോക്ടര്‍ ബാസിമ , അയമന്‍ മുഹമ്മദ് എന്നിവര്‍ മക്കളും ഡോക്ടര്‍ അബ്ദുറഹമാന്‍ ദാനി, ഷമിയ്യത് , ആയിഷ നസീബ, ഇബ്തിസാം എന്നിവര്‍ ജാമാതാക്കളുമാണ്.

Related Posts

Columns

കലുഷിതമായ മനസ്സുകളോട് വിട പറയാൻ കഴിയണം

by അബ്ദുസ്സമദ് അണ്ടത്തോട്
16/04/2021
Columns

ഭീകരതയുടെ ആഗോളീകരണം

by അബ്ദുസ്സമദ് അണ്ടത്തോട്
14/04/2021
Columns

“കശാപ്പുകാരൻ ആടുകളുടെ കൂട്ടത്തേയും ഭയപ്പെടുന്നില്ല “

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
09/04/2021
Columns

പണ്ഡിതരും സമൂഹവും

by അബ്ദുസ്സമദ് അണ്ടത്തോട്
07/04/2021
Columns

രാഷ്ട്രീയ തട്ടിപ്പാകുന്ന പൗരത്വ നിയമം

by അബ്ദുസ്സമദ് അണ്ടത്തോട്
05/04/2021

Don't miss it

Vazhivilakk

മനുഷ്യരുടെ വഴിവെളിച്ചം

06/05/2020
life-family.jpg
Family

ദാമ്പത്യത്തില്‍ സ്ത്രീ നിരാശയാകുന്നതെപ്പോള്‍?

03/02/2016
widow.jpg
Family

വിധവയുടെ രോദനം

09/04/2013
History

ഡൽഹിയിൽ വിപ്ലവം തീർത്ത മദ്രസ ഇ-ഫിറോസ് ഷാഹിയുടെ ചരിത്രം

22/01/2020
Views

നമ്മുടെ ഭാവി തീരുമാനിക്കേണ്ടത് നമ്മള്‍ തന്നെ

26/05/2014
Interview

ബോംബുകള്‍ക്കിടയില്‍ ജീവിക്കുന്ന കുരുന്നുകള്‍ക്കും മോഹങ്ങളുണ്ട്‌

21/11/2015
Columns

ഈ നിലപാടുകൾ തമ്മിലാണ് സംഘട്ടനം

25/08/2020
unesco-trump.jpg
Europe-America

ട്രംപ് യുനെസ്‌കോ വിടുന്നതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍

18/10/2017

Recent Post

അല്‍ അഖ്‌സ: വാക്‌സിനെടുക്കാത്തവരുടെ പ്രവേശനം തടഞ്ഞ് ഇസ്രായേല്‍

17/04/2021

മ്യാന്മര്‍: വിമതര്‍ ഒഴികെ ആയിരക്കണക്കിന് തടവുകാരെ വിട്ടയച്ചു

17/04/2021

അഭയാര്‍ത്ഥികളുടെ പ്രവേശനം ട്രംപ് കാലത്തേത് നിലനിര്‍ത്തും: വൈറ്റ് ഹൗസ്

17/04/2021

റോഹിങ്ക്യന്‍ സഹോദരങ്ങള്‍ക്കായി ശബ്ദമുയര്‍ത്താന്‍ നേരമായി: ഓസില്‍

17/04/2021

ലിബിയ: വെടിനിര്‍ത്തല്‍ നിരീക്ഷണ സംവിധാനത്തിന് യു.എന്‍ അംഗീകാരം

17/04/2021

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News Onlive Talk Palestine Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
  • Politics
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!