Sunday, July 3, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Columns

ശുനക ജീവിതങ്ങള്‍

എ.കെ.എ നിസാര്‍ by എ.കെ.എ നിസാര്‍
03/05/2017
in Columns
dog.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ജീവിതയാത്രക്കിടയില്‍, രണ്ട് ലാബ്രഡോര്‍ പട്ടികളെ ഓമനിച്ച് വളര്‍ത്തിയിരുന്ന ഒരു ബന്ധുവിന്റെ വീട്ടില്‍ ഞാനെത്തിപ്പെട്ടു. ബീഫും ചോറും പാലുമൊക്കെയായിരുന്നു അവയുടെ ഭക്ഷണം. ആറുമാസം പ്രായമാകും മുമ്പ്, പോലീസ് നായ്ക്കളെ പരിശീലിപ്പിക്കുന്ന ആരോ വന്ന് ഇവക്കും ചില മര്യാദകളൊക്കെ പഠിപ്പിച്ചിരുന്നു. അവിടെ വെച്ച് പട്ടികളെ അടുത്തുനിന്ന് നിരീക്ഷിക്കാനുള്ള അവസരം ലഭിച്ചു. അറപ്പുളവാക്കുന്ന പലതും അവ ചെയ്യുന്നത് നേരിട്ട് കണ്ടു. എന്തൊക്കെയാണത് എന്ന് ചോദിച്ചാല്‍ ഉത്തരം പറയുക എളുപ്പമല്ല. അത് എഴുതുന്നതിരിക്കട്ടെ, ഒരാളോടെങ്കിലും പറയാന്‍ പോലും ഇന്നേവരെ സാധിച്ചിട്ടില്ല. ഇത്രയും വൃത്തികെട്ട ഒരു ജീവി പിന്നെയുള്ളത് പന്നി മാത്രമാണെന്ന് തോന്നുന്നു. എത്ര നല്ല ഭക്ഷണം നല്‍കിയാലും, എത്ര നല്ല വീട്ടില്‍ വളര്‍ത്തിയാലും, എന്തൊക്കെ മര്യാദകള്‍ ഏത് പോലീസുകാരന്‍ പരിശീലിപ്പിച്ചാലും, പട്ടി പട്ടിതന്നെ എന്ന് പറഞ്ഞ് നിര്‍ത്താം.

എന്താണീ പട്ടികളിങ്ങനെ എന്നാലോചിക്കുമ്പോള്‍, യേശു പറഞ്ഞ ഒരു കഥയാണ് ഓര്‍മ്മവരുന്നത്. ഭൂമിയിലെ പലയിടങ്ങളില്‍ നിന്നായി മണ്ണ് ശേഖരിച്ച്, ഒരു മനുഷ്യരൂപത്തില്‍ പരുവപ്പെടുത്തിയത്, സ്വര്‍ഗത്തോപ്പില്‍ ഒരിടത്ത് കിടപ്പുണ്ടായിരുന്നു. സര്‍വ്വതന്ത്ര സ്വതന്ത്രനായി വിലസിയിരുന്ന സാത്താന്‍ അത് കാണാനിടയായി. ഈ രൂപത്തിന് ലഭിക്കാനിരിക്കുന്ന സ്ഥാനവും മഹത്വവും സാത്താന്‍ മനസ്സിലാക്കി. അസഹനീയമായ അസൂയയും വെറുപ്പും അടക്കാനാവാതെ അതിലേക്ക് അവന്‍ കാര്‍ക്കിച്ച് തുപ്പി. പൊക്കിള്‍ സ്ഥാനത്താണ് തുപ്പല്‍ വീണത്. അത് വഴി കടന്നുപോകാനിടയായ ഗ്രബ്രിയേല്‍ മാലാഖ അത് കണ്ടു. അദ്ദേഹം തന്റെ വിരല്‍ കൊണ്ട് അത് തോണ്ടിയെടുത്ത് കളഞ്ഞു. തോണ്ടിക്കളഞ്ഞ തുപ്പലിന്റെ കൂടെ ആദമിന്റെ ശരീരത്തിലെ അല്പം മണ്ണും ചേര്‍ന്നിരുന്നു.

You might also like

ഇനിയുള്ള പ്രതീക്ഷ, ഇരകളുടെ അപ്പീൽ തള്ളാത്ത കോടതിയിൽ

ഇസ്ലാമും സ്വവർഗലൈംഗികതയും

‘വീട് പൊളിക്കാന്‍ പറഞ്ഞ കാരണങ്ങള്‍ ഓരോന്നും പച്ചക്കള്ളം’

ഇന്ത്യ അഫ്ഘാൻ ജനതയെ സഹായിക്കുമ്പോൾ

സാത്താന്‍ പിന്നെയും ആ വഴി പോകാനിടവന്നു. അസൂയയും വെറുപ്പും പിന്നെയും നുരഞ്ഞു പൊങ്ങി. അല്‍പമകലെയായി കുറേ കുതിരകള്‍ മേയുന്നുണ്ടായിരുന്നു. ജീവന്‍ ലഭിച്ചാല്‍, അതികഠിനമായി നിങ്ങളെക്കൊണ്ട് അടിമപ്പണി ചെയ്യിക്കാന്‍ പോകുന്ന ഒരു ശത്രുവാണ് ഈ കിടക്കുന്നതെന്നും, അതിനാല്‍ ഇപ്പോള്‍ തന്നെ അത് ചവിട്ടിക്കുഴച്ച് താറുമാറാക്കി വിട്ടേക്കുക എന്നും സാത്താന്‍ അവയെ ഉപദേശിച്ചു. കുതിരകള്‍ ക്രുദ്ധരായി അതിനടുത്തേക്ക് പാഞ്ഞടുത്തു. ഗബ്രിയേല്‍ തോണ്ടിക്കളഞ്ഞ, സാത്താന്റെ തുപ്പലും, ആദമിന്റെ പൊക്കിള്‍ ഭാഗത്തെ അല്പം മണ്ണും ചേര്‍ന്ന് അടുത്ത് കിടപ്പുണ്ടായിരുന്നു. ദൈവം അതില്‍ നിന്ന് നായ്ക്കളെ സൃഷ്ടിച്ചു. അതിയായ ശൗര്യത്തോടെ കുരച്ചുകൊണ്ട്, അവ കുതിരകളുടെ അടുത്തേക്ക് ഓടിച്ചെന്നു. കുതിരകള്‍ ഓടി മറയുകയും ചെയ്തു. ഇതാണ് കഥ.

സാത്താന്റെ തുപ്പലും കളിമണ്ണും ചേര്‍ന്ന്, ധര്‍മ്മാധര്‍ങ്ങള്‍ തിരിച്ചറിയാനുള്ള സര്‍ഗഷേി ഇല്ലാത്ത ഒരു ജീവി ഉണ്ടാവുകയാണെങ്കില്‍, അതിന്റെ സ്വഭാവം പട്ടിയുടേത് പോലെയാവും എന്ന ഗുണപാഠം മാത്രം, തത്കാലം നമുക്കീ കഥയില്‍ നിന്നെടുക്കാം.

ഉമിനീര്‍ ഇറ്റിവീഴുന്ന നാവ് പുറത്തേക്ക് നീട്ടിയാണ് മിക്കപ്പോഴും നായ്ക്കളെ കാണുക. സാത്താന്റെ തുപ്പലായിരിക്കുമോ ഉമിനീരായി ഇങ്ങനെ ഒഴുകുന്നത്? പരിപാലിക്കുന്നവരോട് അവ സ്‌നേഹവും നന്ദിയുമൊക്കെ പ്രകടിപ്പിക്കുന്നു. നമ്മുടെ ശരീരത്തിലെ ഒരംശം ലഭിച്ചത് കൊണ്ടായിരിക്കണം മനുഷ്യനോട് അവ ഇത്രയും ഇണക്കം കാണിക്കുന്നത്. സ്‌നേഹിക്കുന്നവരെ നക്കുമ്പോഴും തേച്ച് പിടിപ്പിക്കുന്നത് അതിന്റെ ഉമിനീര് തന്നെ. പേയിളകിയാല്‍ ഉമിനീര്‍ അസാധാരണമാം വിധം വര്‍ദ്ധിക്കുകയും ചെയ്യും. അവസരം കിട്ടുമ്പൊഴെല്ലാം പൈശാചികമായ എല്ലാ വൃത്തികേടുകളും അവ പ്രകടമാക്കുകയും ചെയ്യുന്നു. പരസ്പരം ഇത്രയേറെ കലഹിക്കുന്ന മറ്റൊരു ജീവിയുണ്ടോ ആവോ? ഭക്ഷണത്തിന്റെ കാര്യത്തില്‍ കണിശതകളൊന്നുമില്ല. എന്തും തിന്നും. കിട്ടിയാല്‍ മനുഷ്യനെയും, ഉടമസ്ഥരെ തന്നെയും, തിന്നെന്നും വരും. ചാണകം തിന്നുന്ന ഒരു പശുവിനെ നാം ഒരിക്കലും കാണുകയില്ല. പക്ഷേ, നായ്ക്കള്‍ അതിനപ്പുറമുള്ള വൃത്തികേടുകളും ചെയ്യും. ബീഫും ചോറും പാലുമൊക്കെ ഇഷ്ടംപോലെ കിട്ടുന്ന നായ്ക്കളും അങ്ങനെയൊക്കെ ചെയ്യും.

നായ്ക്കളുടെ കടിയേറ്റ് തക്ക സമയത്ത് കുത്തിവെപ്പ് നടത്താതിരുന്നാല്‍, മനുഷ്യന് പേയിളകി നായയുടെ സ്വഭാവങ്ങളൊക്കെ കാണിച്ചെന്നിരിക്കും. കുത്തിവെപ്പ് നടത്തി രക്ഷപ്പെടുത്താനാവാത്ത, മനുഷ്യന്‍ നായ്ക്കളുടെ സ്വഭാവങ്ങളുമായി താദാത്മ്യം പ്രാപിക്കുന്ന, മറ്റൊരവസ്ഥയുമുണ്ട്.

അങ്ങനെയുള്ള ആളുകളെ കുറിച്ച് അല്ലാഹു പറയുന്നു: നമ്മുടെ വചനങ്ങള്‍ നാം എത്തിച്ച് കൊടുത്തിരുന്ന ഒരു മനുഷ്യന്റെ വാര്‍ത്ത പ്രവാചകന്‍ അവര്‍ക്കു വിശദീകരിച്ചുകൊടുക്കുക. എന്റെ വചനങ്ങളില്‍ നിന്ന് അയാള്‍ ഒഴിഞ്ഞുമാറി. അപ്പോള്‍ പിശാച് അയാളുടെ പിന്നാലെ കൂടി. അങ്ങനെ അയാള്‍ വഴിപിഴച്ചവരില്‍ പെട്ടവനായിത്തീര്‍ന്നു. നാം ഇച്ഛിച്ചെങ്കില്‍ അവനെ നാം ഉന്നതങ്ങളിലെത്തിക്കുമായിരുന്നു. പക്ഷേ, അയാളോ മണ്ണിലേക്കൊട്ടിക്കളയുകയും, സ്വേച്ഛകളെത്തന്നെ പിന്തുടരുകയും ചെയ്തു. അതിനാല്‍ അയാളുടെ അവസ്ഥ പട്ടിയുടേതുപോലെയായി. നിങ്ങള്‍ അതിനെ ദ്രോഹിച്ചാലും അതു കിതച്ചു നാക്കുനീട്ടിക്കൊണ്ടിരിക്കും. വെറുതെ വിട്ടാലും കിതച്ചു നാക്കുനീട്ടിക്കൊണ്ടിരിക്കും. ഇതുതന്നെയാകുന്നു നമ്മുടെ ദൃഷ്ടാന്തങ്ങളെ തള്ളിപ്പറയുന്നവര്‍ക്കുള്ള ഉപമ. നീ ഈ കഥകള്‍ അവരെ കേള്‍പ്പിച്ചുകൊണ്ടിരിക്കുക. അവര്‍ കുറച്ച് ആലോചിച്ചെങ്കിലോ. നമ്മുടെ സൂക്തങ്ങളെ നിഷേധിക്കുന്ന ജനത്തിനുള്ള ഉദാഹരണം വളരെ ദുഷിച്ചതുതന്നെ. അവര്‍ അവരോടുതന്നെയാണ് അക്രമം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്.

ആയത്തിലെ يَلْهَثْ എന്ന വാക്കിന്, അതിയായ ദാഹ-പരവേശത്തോടെ നാക്ക് പുറത്ത് നീട്ടി കിതക്കുക എന്നാണര്‍ത്ഥം. അയാളെ ഉപദേശിച്ചാലും, ചെറിയ ശിക്ഷകള്‍ നല്‍കി നേര്‍വ്വഴി നടത്താന്‍ നോക്കിയാലും, വെറുതെ വിട്ടാലും, എല്ലാം ഒരുപോലെ. അയാളുടെ ദാഹത്തിന് ഒരിക്കലും ശമനമില്ല. ആര്‍ത്തിയോടെ, ദാഹപരവശനായി, മരണം വരെയുള്ള നെട്ടോട്ടമാണ് അയാളുടെ ജീവിതം.

ഏറ്റവും നല്ല അച്ചില്‍ വാര്‍ത്തെടുത്ത മനുഷ്യന്‍ അങ്ങനെ ഏറ്റവും ദുഷിച്ചവനായി മാറി. പിശാച് അവനോടൊട്ടിനിന്നു. പിശാചിന്റെ ദുര്‍ബോധനങ്ങള്‍ അവനെ വഴിനടത്തി. ദൈവവചനങ്ങളനുസരിച്ച് ജീവിച്ചിരുന്നുവെങ്കില്‍ അല്ലാഹു അവന് ഇഹത്തിലും പരത്തിലും ഉന്നതസ്ഥാനങ്ങള്‍ നല്‍കുമായിരുന്നു. ദൈവത്തില്‍ നിന്നുള്ള സന്മാര്‍ഗം ലഭിച്ചിട്ടും, അത് ഗൗനിക്കാതെ, ഒരിക്കലും തല ഉയര്‍ത്തി ഉപരിലോകത്തേക്ക് കണ്ണയക്കാതെ, ഈ ഭൂമിയെ, ഈ മണ്ണിനെ, സ്‌നേഹിച്ചതാണ് അവന്‍ ഇങ്ങനെയാവാന്‍ കാരണം.

ഇങ്ങനെയുള്ള ശുനകജന്മങ്ങള്‍, പൈശാചികമായ ആര്‍ത്തിയുടെ ഉമിനീരൊലിക്കുന്ന നാവ് വെളിയില്‍ കാട്ടി, കുരച്ച് ശബ്ദകോലാഹലങ്ങളുണ്ടാക്കി, എന്തും തിന്നും, എന്തും ചെയ്തും, രാജപാതകളില്‍ കാമകേളികളിലേര്‍പ്പെട്ടും, പരസ്പരം കടിച്ചുകീറിയും, എല്ലാവരെയും അക്രമിച്ചും, മൂത്രമൊഴിച്ച് അതിരുകള്‍ അടയാളപ്പെടുത്തിക്കൊണ്ട് അലഞ്ഞ് തിരിയുന്ന കാഴ്ച്ചകള്‍ക്ക് പുതുമ നഷ്ടപ്പെട്ടിരിക്കുന്നു.

സ്വര്‍ഗത്തോപ്പില്‍ ജന്മംകൊണ്ട ആദമിന്റെ സന്തതികളാണിവരെന്ന് പറഞ്ഞിട്ടെന്ത് കാര്യം! പട്ടികള്‍ ജന്മമെടുത്തത്ത്, നമ്മുടെ തന്നെ ഒരംശത്തില്‍ നിന്ന്, നമ്മുടെ തൊട്ടരികിലാണെന്ന (കഥ?) എത്ര അത്ഭുതകരമായിരിക്കുന്നു!

Facebook Comments
എ.കെ.എ നിസാര്‍

എ.കെ.എ നിസാര്‍

Related Posts

Columns

ഇനിയുള്ള പ്രതീക്ഷ, ഇരകളുടെ അപ്പീൽ തള്ളാത്ത കോടതിയിൽ

by പി.കെ. നിയാസ്
25/06/2022
Columns

ഇസ്ലാമും സ്വവർഗലൈംഗികതയും

by ടി.കെ.എം. ഇഖ്ബാല്‍
15/06/2022
Columns

‘വീട് പൊളിക്കാന്‍ പറഞ്ഞ കാരണങ്ങള്‍ ഓരോന്നും പച്ചക്കള്ളം’

by പി.കെ സഹീര്‍ അഹ്മദ്
14/06/2022
Columns

ഇന്ത്യ അഫ്ഘാൻ ജനതയെ സഹായിക്കുമ്പോൾ

by ഇബ്‌റാഹിം ശംനാട്
07/06/2022
Columns

ജീവിതത്തിൽ അതിരുകളും പരിധികളും വേണമെന്ന് കരുതുന്നവരോട്

by കെ. മുഹമ്മദ് നജീബ്‌
01/06/2022

Don't miss it

Views

പത്തുരൂപാ നോട്ടിലെ ഗോഡ്‌സെ

29/12/2014
Parenting

സ്നേഹപൂർവ്വം ഉമ്മമാർക്ക്

23/12/2021
Civilization

കയ്യെഴുത്ത്പ്രതികളെക്കുറിച്ചുള്ള പഠനം

05/05/2021
Views

അസമില്‍ വീണ്ടും ചോര മണക്കുന്നു

05/05/2014
Faith

ജാമിദ ടീച്ചറും യുക്തിവാദവും-5

30/09/2019
Views

തട്ടത്തില്‍ തട്ടിതടയുന്ന മതേതരത്വം

07/08/2015
incidents

യഥ് രിബ് മദീനയായിമാറുന്നു

17/07/2018
Views

ഇരുട്ടില്‍ നിന്നെങ്ങനെ വൈദ്യുതി നിര്‍മിക്കാം.. അഞ്ചുവര്‍ഷ ആര്യാടന്‍ കോഴ്‌സ് ഉടന്‍ ആരംഭിക്കുന്നു..

09/04/2013

Recent Post

തുനീഷ്യ: പ്രസിഡന്റ് നിര്‍ദേശിച്ച ഭരണഘടന ജനാധിപത്യത്തിന് ഭീഷണിയാണെന്ന് യു.ജി.ടി.ടി യൂണിയന്‍

03/07/2022

കുളം കലക്കി മീന്‍ പിടിക്കുന്ന ബി.ജെ.പി

02/07/2022

ഹജ്ജ് തീര്‍ത്ഥാടകനായ ടീമംഗത്തിന് ആശംസ നേര്‍ന്ന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്

02/07/2022

ലിബിയ: പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് അതിക്രമിച്ച് കയറി പ്രതിഷേധക്കാര്‍

02/07/2022

ഉദയ്പൂര്‍ കൊലക്ക് പിന്നിലും ബി.ജെ.പി; പ്രതികള്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തകര്‍

02/07/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഗുജറാത്ത് വംശഹത്യാ ഇരകൾക്കു വേണ്ടി പോരാടുന്ന 85 കാരി വിധവയായ സകിയ ജാഫ്രിയുടെ ഹരജി തള്ളി മോദിക്കും കൂട്ടർക്കും ക്ലീൻ ചിറ്റ് നൽകിയ എ.എം ഖാൻ വിൽകറിൻ്റെ നേതൃത്വത്തിലുള്ള തീർത്തും ദൗർഭാഗ്യകരമായ സുപ്രീം കോടതി വിധി വന്ന ഉടൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഗുജറാത്ത് വംശഹത്യക്കു ശേഷം മോദി അനുഭവിക്കുന്ന ഹൃദയവേദനകളെ കുറിച്ചും ദുഃഖങ്ങളെ കുറിച്ചും പറഞ്ഞിരുന്നു....Read More data-src=
  • വിശാലമായ ഭൂപ്രദേശങ്ങളിലൂടെയുള്ള യാത്രകൾ മധ്യകാലഘട്ടത്തിൽ മിഡിൽ ഈസ്റ്റ് ജനതയുടെ അവിഭാജ്യ ഘടകമായിരുന്നു. ഇത്തരം യാത്രകൾക്ക് പ്രാഥമിക പ്രചോദനമായി വർത്തിച്ചത് വ്യാപാരമായിരുന്നെങ്കിലും മത തീർത്ഥാടനം,മതപരിവർത്തനം, സഞ്ചാര തൃഷ്ണ എന്നിവയും അതിന്റെ കാരണങ്ങളായിരുന്നു....Read More data-src=
  • അക്ഷരങ്ങൾ കൂട്ടിവായിക്കാൻ കഴിവുള്ള മഹാത്ഭുതമാണ് മനുഷ്യൻ. മനുഷ്യനെ വിശിഷ്ട സൃഷ്ടിയാക്കിയതും വാക്കുകൾ തന്നെ. മനുഷ്യനെ മനുഷ്യനാക്കിയ ഹേതു. സംസാരിക്കുന്ന ജീവി എന്ന നിർവചനം തന്നെയാണ് അവന് നൽകപ്പെട്ടതിൽ ഏറ്റവും അനുയോജ്യമായത്....Read More data-src=
  • എഴുത്താണോ, അതല്ല സംസാരമാണോ ദീർഘകാലം നിലനിൽക്കുക? മറ്റൊരു ഭാഷയിൽ പറഞ്ഞാൽ, പ്രസംഗമാണോ കാലത്തെ കൂടുതൽ അതിജീവിക്കുക? സാംസ്‌കാരിക ലോകത്ത് ചർച്ച ചെയ്യപ്പെട്ട വിഷയമാണിത്. എഴുത്തിനും സംസാരത്തിനും അവയുടേതായ പ്രസക്തിയുണ്ടെന്നതാണ് സത്യം....Read More data-src=
  • ഇതുപോലെയൊരു വിളി ഇഹ്സാൻ ജാഫ്രിയെന്ന മറ്റൊരു കോൺഗ്രസ്സ് മുൻ എം പിയും നടത്തിയിരുന്നു. സ്വന്തം മരണം മുന്നിൽ കണ്ടുള്ള ദയനീയമായ വിളിയായിരുന്നു അത്....Read More data-src=
  • ഫലസ്തീൻ ഭൂമി കൈയേറുന്നത് ഇസ്രായേൽ നിർബാധം തുടരുകയാണ്. ഇസ്രായേൽ കുടിയേറ്റങ്ങളും കുടിയേറ്റക്കാരുടെ അതിക്രമങ്ങളും വർധിച്ചുവരുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് (21.06.2022) അധിനിവേശ വെസ്റ്റ് ബാങ്ക് മേഖലയിലെ സൽഫീത്തിലെ ഇസ്‌കാക്ക ഗ്രാമത്തിലെ 27കാരനായ ഹസൻ ഹർബിനെ ഇസ്രായേൽ കുടിയേറ്റക്കാർ കൊലപ്പെടുത്തിയത്....Read More data-src=
  • ഇസ്ലാമിക നാഗരികതയ്ക്ക് അതിന്റെ പരിചിതമായ മുഖത്തിനുമപ്പുറം മറ്റു പല മുഖങ്ങളുമുണ്ട്. പള്ളികളും മദ്‌റസകളും ഗ്രന്ഥങ്ങളുമായി ചുറ്റിപ്പറ്റി ജീവിക്കുന്ന ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഒരു രാഷ്ട്രസംവിധാനമല്ല ഇസ്ലാമിന്റേത്,...Read More data-src=
  • പാശ്ചാത്യ രാജ്യങ്ങളിലെ ചില ഫെമിനിസ്റ്റുക്കൾ ഭർത്താവ് ഭാര്യയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനെ നിർബന്ധിത വേഴ്ച (ബലാത്സംഗം) എന്നാണ് വിളിക്കുന്നത്. മാത്രവുമല്ല ഭർത്താവിനെ തടവിന് ശിക്ഷിക്കാൻ ...Read More data-src=
  • ചോദ്യം- ഹജറുൽ അസ്വദ് സ്പർശിക്കുകയും ചുംബിക്കുകയും ചെയ്യുന്നത് സംബന്ധിച്ച് നിവേദനം ചെയ്യപ്പെട്ട ഹദീസുകളെല്ലാം തള്ളിക്കളയുന്ന ഒരു ലഘുലേഖ കാണാനിടയായി . അവ ഇസ്ലാമിന്റെ അടിത്തറയായ തൗഹീദിന്ന് നിരക്കുന്നതല്ല എന്നാണ് ലഘുലേഖാകർത്താവിന്റെ പക്ഷം. അങ്ങയുടെ അഭിപ്രായമെന്താണ് ?

https://hajj.islamonlive.in/fatwa/hajarul-aswad/
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!