Warning: Trying to access array offset on value of type bool in /home/islamonl/public_html/wp-content/plugins/simple-post-type-permalinks/includes/Module/Rewrite.php on line 78
മധുരിക്കുന്ന പട്ടിണി | islamonlive.in
Friday, May 27, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Columns

മധുരിക്കുന്ന പട്ടിണി

ഇ.കെ.എം പന്നൂര്‍ by ഇ.കെ.എം പന്നൂര്‍
10/07/2014
in Columns
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

എന്താണ് വ്രതം? അത് മധുരിക്കുന്ന പട്ടിണിയാണ്. ഇത്തവണ പതിനാലു മണിക്കൂറാണ് ആ പട്ടിണിയുടെ ദൈര്‍ഘ്യം. നമ്മുടെ ചില സംസ്ഥാനങ്ങളില്‍ നല്ല ചൂടുകാലമാണിത്. എന്നിട്ടും വിശ്വാസികള്‍ വെള്ളവും ഭക്ഷണവും വെടിയുന്നു. ആരുടെയും പ്രീതിക്കല്ല, പ്രശസ്തിക്കുമല്ല. അല്ലാഹുവിന്റെ പ്രീതിക്കുവേണ്ടി.

സാംസ്‌കാരിക ചിന്തയുള്ള മനുഷ്യന് ഏറ്റവും വിലപ്പെട്ടത് അവന്റെ മുമ്പിലുള്ള ആദര്‍ശസങ്കീര്‍ണതകള്‍ അഴിഞ്ഞുകിട്ടുകയും അതിലെ സത്യവും അസത്യവും വേര്‍തിരിഞ്ഞു കിട്ടുകയുമാണ്. ഖുര്‍ആന്‍ അവതരിച്ചതോടെ അതുസാധ്യമായി. അതിന് അല്ലാഹുവോട് കാണിക്കുന്ന നന്ദിയാണ് ചിട്ടകള്‍ പാലിച്ചുകൊണ്ടുള്ള ഈ പട്ടിണി. അപ്പോള്‍ അതെങ്ങനെ മധുരിക്കാതിരിക്കും? വിലപ്പെട്ട ആ വേര്‍തിരിക്കലിനെ കുറിച്ച് അല്ലാഹു പറയുന്നു : ‘ജനങ്ങള്‍ക്ക് മാര്‍ഗദര്‍ശനമായിക്കൊണ്ടും നേര്‍വഴികാട്ടുന്നതും സത്യവും അസത്യവും വേര്‍തിരിച്ചു കാണിക്കുന്നതുമായ സുവ്യക്ത തെളിവുകളായിക്കൊണ്ടും വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ട മാസമാകുന്നു റമദാന്‍. അതുകൊണ്ട് നിങ്ങളില്‍ ആര്‍ ആ മാസത്തില്‍ സന്നിഹിതരാണോ അവര്‍ ആ മാസം വ്രതമനുഷ്ടിക്കേണ്ടതാണ്. ആരെങ്കിലും രോഗിയാവുകയോ യാത്രയിലാവുകയോ ചെയ്താല്‍ പകരം മറ്റുദിവസങ്ങളില്‍ അത്രയും എണ്ണം (നോമ്പെടുക്കണം). നിങ്ങള്‍ക്ക് ആശ്വാസം വരുത്താനാണ് അല്ലാഹു ഉദ്ദേശിക്കുന്നത്. നിങ്ങള്‍ക്ക് ഞെരുക്കം ഉണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല. നിങ്ങള്‍ ആ എണ്ണം പൂര്‍ത്തിയാക്കുവാനും നിങ്ങള്‍ക്ക് നേര്‍വഴി കാണിച്ചുതന്നതിന്റെ പേരില്‍ അല്ലാഹുവിന്റെ മഹത്വം നിങ്ങള്‍ പ്രകീര്‍ത്തിക്കുവാനും നിങ്ങള്‍ നന്ദിയുള്ളവരായിരിക്കുവാനും വേണ്ടിയാണ് (ഇങ്ങനെ കല്‍പിച്ചിട്ടുള്ളത്)’ (അല്‍ ബഖറ 185).

You might also like

ഇസ്രായിലിലെ രാഷ്ട്രീയ നാടകം

ഫലസ്തീന്‍ കുടുംബത്തിലെ മകളെ ഇസ്രായേല്‍ കൊന്നു!

തൃശൂരിലെ കുടയും പേരാമ്പ്രയിലെ ബീഫും

”അവരോ, നിങ്ങളെ സ്‌നേഹിക്കുന്നില്ല”

ഇരുളില്‍ തപ്പിത്തടയുന്നവന്‍ തനിക്ക് വെളിച്ചം നല്‍കിയവന്ന് നന്ദിരേഖപ്പെടുത്തുകയും വെളിച്ചത്തിന്റെ വിലമതിക്കുകയും ചെയ്യുന്നത് മനുഷ്യത്വമാണ്. അങ്ങനെ ചെയ്യാതിരിക്കുന്നത് മനുഷ്യത്വമില്ലായ്മയാണ്. റമദാനില്‍ കാരണമില്ലാതെ വ്രതമനുഷ്ഠിക്കാതിരിക്കല്‍ സംസ്‌കാര ശൂന്യതയാണെന്ന് വ്യക്തം.

കര്‍മ്മങ്ങള്‍ക്ക് കല്‍പ്പിക്കുക, ആ കല്‍പ്പനകളില്‍ വല്ലതും ചില സന്ദര്‍ഭങ്ങളില്‍ പാലിക്കാന്‍ പ്രയാസമുണ്ടായാല്‍ അതില്‍ ഇളവു നല്‍കുക എന്നത് പ്രകൃതിമതത്തിന്റെ ഗുണമാണ്. ദീര്‍ഘയാത്ര, രോഗം എന്നിവ മനുഷ്യര്‍ക്ക് പ്രയാസമുണ്ടാക്കുന്നവയാണ്. അപ്പോള്‍ ഇളവ് ലഭിച്ചില്ലെങ്കില്‍ അതിന് കല്‍പ്പിക്കുന്ന മതം മനുഷ്യ പ്രകൃതിക്ക് ഇണങ്ങിയതാവില്ല.

എന്നാല്‍ ഈ ഇളവ് ഉപാധിവെച്ചുകൊണ്ടാണ് അല്ലാഹു നല്‍കിയത് എന്നത് നോമ്പിനെ ഇതര കര്‍മ്മങ്ങളില്‍ നിന്ന് വ്യത്യസ്തമാക്കുന്നു. പിന്നീട് നഷ്ടപ്പെട്ട എണ്ണം വ്രതമനുഷ്ടിച്ച് പൂര്‍ത്തിയാക്കണം. രോഗം നീണ്ടു നില്‍ക്കുന്നതാണെങ്കില്‍ ഒരു നോമ്പിന്ന് ഒരു സാധുവിന് എന്ന തോതില്‍ ഭക്ഷണം നല്‍കണം. അതുനിര്‍വഹിക്കുന്നതോടെ നോമ്പ് നഷ്ടപ്പെട്ടവന്റെ നന്ദിപ്രകടനം അല്ലാഹുവിങ്കല്‍ പൂര്‍ത്തിയായി എന്ന് കണക്കാക്കപ്പെടും.

ദാനധര്‍മ്മം പലതിനും പരിഹാരമായി നിര്‍ദ്ദേശിച്ചിട്ടുണ്ട് നബി തിരുമേനി. നോമ്പിന്റെ പകലില്‍ ഭാര്യയുമായി ശാരീരിക ബന്ധം നടത്തിയതിന്ന് പ്രായശ്ചിത്തമായി നബി (സ) നിര്‍ദ്ദേശിച്ചതില്‍ രണ്ടെണ്ണം ദാനമാണ്. ഒരു അടിമയെ മോചിപ്പിക്കുക. അതിന്ന് കഴിയില്ലെങ്കില്‍ ഒരു നോമ്പിന് പകരം അറുപത് അഗതികള്‍ക്ക് ഭക്ഷണം നല്‍കുക. രണ്ടുമാസം തുടര്‍ച്ചയായി നോമ്പെടുക്കാന്‍ കഴിയില്ലെങ്കിലാണ് അടിമ മോചനമോ അറുപത് സാധുക്കള്‍ക്ക് ഭക്ഷണം കൊടുക്കലോ നിര്‍ദ്ദേശിക്കപ്പെട്ടത്.

ഒരു വാഹനം കുറേകാലം ഓടിയാല്‍ അതിന്റെ ഏതെല്ലാം പാര്‍ട്‌സിന്നാണ് തേയ്മാനം വന്നത്, ഏതിനെല്ലാമാണ് കേടുപാടുകള്‍ സംഭവിച്ചത്, റിപ്പയര്‍ ചെയ്യേണ്ടതേത്, മാറ്റേണ്ടത് ഏത് എന്നിങ്ങനെ നാം പരിശോധന നടത്താറുണ്ടല്ലോ. അതുപോലെ പരിശുദ്ധ റമദാനില്‍ പതിനൊന്ന് മാസത്തെ ജീവിതത്തിനിടയില്‍ നമ്മുടെ ആത്മാവിന് വല്ലകേടും സംഭവിച്ചുവോ, മാറ്റേണ്ട ശീലം വല്ലതുമുണ്ടോ, പുതിയത് വല്ലതും വേണ്ടതുണ്ടോ എന്ന പരിശോധന ആവശ്യമാണ്. വെയിലും പൊടിപടലങ്ങളുമുള്ള വഴികളിലൂടെ നടന്നുവന്നവന് കുളിച്ച്, വസ്ത്രം അലക്കിത്തേച്ച് അണിയുമ്പോള്‍ വല്ലാത്ത സുഖം അനുഭവപ്പെടുന്നപോലെ മറദാനിലെ ഓരോ മണിക്കൂറിലും വിശ്വാസിക്ക് സുഖദായകമായ അനുഭവമായിരിക്കും ഉണ്ടാവുക. അതുണ്ടാകുന്നുവോ എന്ന് നോമ്പുകാരന്‍ പരിശോധിക്കണം. അനുഭവപ്പെടുന്നില്ലെങ്കില്‍ തന്നില്‍ നന്മയുടെ ഏതെ ഘടകങ്ങള്‍ ഇല്ലാതെ വരുന്നു എന്ന് മനസ്സിലാക്കണം.

നോമ്പുകാരന്റെ രണ്ട് സന്തോഷങ്ങളിലൊന്ന് സൂര്യാസ്തമയസമയത്ത് നോമ്പു മുറിക്കുമ്പോഴാണെന്ന് നബി (സ) പറഞ്ഞതിന്റെ പൊരുള്‍ തീന്‍മേശയില്‍ നിരന്നുകിടക്കുന്ന വിഭവങ്ങളുടെ ആധിക്യം നല്‍കുന്ന സന്തോഷമല്ല. എനിക്ക് ഏറ്റം പ്രിയംകരനായ അല്ലാഹുവിനെ തൃപ്തിപ്പെടുത്താനായി ഒരു നോമ്പുനോല്‍ക്കാന്‍ കഴിഞ്ഞുവല്ലോ എന്ന സന്തോഷമാണ്. അത് സ്വീകരിക്കപ്പെട്ടാല്‍ സ്വര്‍ഗത്തിലെ റയ്യാന്‍ വാതിലിലൂടെ ഞാന്‍ ക്ഷണിക്കപ്പെടും എന്ന പ്രതീക്ഷ നല്‍കുന്ന സന്തോഷം. കാരക്കയോ പച്ചവെള്ളമോ എടുത്ത് ദൈവനാമം ഉച്ചരിച്ച് നോമ്പുമുറിക്കുന്നതോടെ അവന്റെ മനസ്സില്‍ പ്രവാചകന്‍ അറിയിച്ച ഒരു സന്തോഷവാര്‍ത്ത മുഖരിതമാവുകയായി. ‘വല്ലവനും വിശ്വാസത്തോടും പ്രതിഫലേഛയോടും കൂടി റമദാനിലെ നോമ്പ് അനുഷ്ഠിച്ചാല്‍ അവന്റെ കഴിഞ്ഞ പാപങ്ങള്‍ പൊറുക്കപ്പെട്ടു’ (ബുഖാരി, മുസ്‌ലിം). പട്ടിണി ഈ വിധത്തിലാണ് അവന് മധുരിക്കുന്നത്.

ദരിദ്രനെ വീട്ടിലേക്ക് ക്ഷണിച്ച് ഭക്ഷണം നല്‍കുകയോ അവന്റെ വീട്ടില്‍ ഭക്ഷണമെത്തിച്ചു കൊടുക്കുകയോ ചെയ്യുമ്പോഴും വിശ്വാസിക്ക് ചാരിതാര്‍ഥ്യമുണ്ടാകും. എനിക്ക് അതിന് പറ്റിയ മനസ്സ് നീ പ്രദാനം ചെയ്തുവല്ലോ, അതിന് നിനക്ക് സ്തുതി എന്നാണ് അവന്‍ അല്ലാഹുവോട് പറയുക.

ഭക്ഷണം വീട്ടിലെത്തിച്ചുകൊടുക്കേണ്ട ചില സാഹചര്യങ്ങളുണ്ടാകും. ഒരു വിധവക്ക് കല്യാണ പ്രായമായ പെണ്‍കുട്ടികളുണ്ടെന്ന് സങ്കല്‍പ്പിക്കുക. ക്ഷണിച്ചാല്‍ ഒരു ദിവസം അവര്‍ വന്നെന്ന് വരും. തുടര്‍ച്ചയായി നാലുദിവസം ഭക്ഷണം കൊടുക്കണം എന്നുവിചാരിച്ചാല്‍ അവര്‍ ലജ്ജ കാരണം വന്നെന്നു വരില്ല. സമ്പന്നരുടെ വീടുകളില്‍ പ്രതീക്ഷിക്കാത്ത അതിഥികള്‍ ഉണ്ടായേക്കും എന്നുകരുതി രണ്ടാളുടെ ഭക്ഷണം അധികം ഉണ്ടാക്കാറുണ്ട്. ഇഫ്താര്‍ വേളയില്‍ ആരും വന്നില്ലെങ്കില്‍ ഉടനെ അത് അയല്‍പ്പക്കത്തെ ദരിദ്രര്‍ക്ക് എത്തിച്ചുകൊടുക്കണം. ഈ വിധത്തില്‍ നല്ലവസ്തുക്കള്‍ ദാനം ചെയ്യുമ്പോള്‍ മനസ്സില്‍ ഒരു കുളിര്‍ക്കാറ്റ് തട്ടിയ അനുഭവമുണ്ടാകുന്നോ എന്ന് നോക്കുക. എങ്കില്‍ ഈ സൂക്തം നമ്മില്‍ പുലര്‍ന്നിട്ടുണ്ട് : ‘അല്ലാഹുവിന്റെ പ്രീതിക്ക് വേണ്ടി മാത്രമാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് ആഹാരം നല്‍കുന്നത്. നിങ്ങളുടെ പക്കല്‍ നിന്ന് ഒരു പ്രതിഫലവും നന്ദിയും ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’ (അദ്ദഹ്ര്‍ 9)

ഈ വിതാനത്തിലേക്ക് മനസ്സ് ഉയരാനുള്ള പരിശീലനമാണ് നോമ്പുകൊണ്ടും നമസ്‌കാരം കൊണ്ടും ഉണ്ടാകേണ്ടത്. മുസ്‌ലിം സുമദായത്തില്‍ നോമ്പ് ഈ സംസ്‌കാരം ഉണ്ടാക്കുന്നു എന്നാണ് നാട്ടിലുടനീളം നടക്കുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ തെളിയിക്കുന്നത്. ദരിദ്രരെ പട്ടിണിക്കിടാന്‍ സമ്മതിക്കില്ലെന്ന വാശിയാണ് സമ്പന്നര്‍ക്ക്. ഗള്‍ഫ് നാടുകളില്‍ ജോലിചെയ്യുന്നവര്‍ നാട്ടിലെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്ക് പണം അയച്ചുകൊടുക്കുന്നു. ഇങ്ങനെ ദാനധര്‍മത്തിന്റെ മഴവര്‍ഷിക്കുന്ന മാസമായി മാറിയിരിക്കുന്നു ഈയടുത്ത കാലത്തായി റമദാന്‍.

ദാനധര്‍മ്മങ്ങളില്‍ അനുപമ മാതൃകകാണിച്ച പ്രവാചകന്റെ അനുയായികള്‍ ആ ശീലം നിലനിര്‍ത്തണം. റമദാനില്‍ വാരിക്കോരി ദാനം ചെയ്ത് ഇനി അടുത്ത വര്‍ഷം എന്ന് തീരുമാനിക്കരുത്. എപ്പോള്‍ നമുക്ക് ചുറ്റും അത്യാവശ്യക്കാരുണ്ടാകുന്നുവോ അപ്പോഴെല്ലാം വിശ്വാസിയുടെ മനസ്സ് അലിയണം. നോമ്പുകൊണ്ട് നേടേണ്ട പ്രധാന ഗുണങ്ങളിലൊന്ന് അലിയുന്ന മനസ്സാണ്.

Facebook Comments
ഇ.കെ.എം പന്നൂര്‍

ഇ.കെ.എം പന്നൂര്‍

എഴുത്തുകാരനും ചിന്തകനുമായ ഇ.കെ.എം പന്നൂര്‍ കോഴിക്കോട് ജില്ലയിലെ കൊടുവള്ളിക്കടുത്ത പന്നൂരിലാണ് ജനിച്ചത്. പൂര്‍ണമായ പേര് ഇ കെ മായിന്‍ പന്നൂര്. കൊടുവള്ളി ഹൈസ്‌കൂളില്‍ നിന്നും എസ് എസ് എല്‍ സി പഠനം പൂര്‍ത്തിയാക്കി. മീഞ്ചന്ത കോളേജില്‍ നിന്ന് ഹിന്ദി പ്രവീണ്‍, തിരുവന്തപുരം ഗവണ്‍മെന്റ് കോളേജില്‍ നിന്ന് ഹിന്ദി ടീച്ചിംഗ് ഡിപ്ലോമ, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദം, പൊളിറ്റിക്‌സില്‍ ബിരുദാനന്തര ബിരുദം, കൊച്ചിന്‍ സ്‌കൂള്‍ ഓഫ് കമ്യൂണിക്കേഷന്‍ ആന്റ് മാനേജിംഗില്‍ നിന്ന് ജേര്‍ണലിസത്തില്‍ പി ജി ഡിപ്ലോമ എന്നിവ കരസ്ഥമാക്കി. സുല്ലമുസ്സലാം ഓറിയന്റല്‍ ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്നു. 2002 മുതല്‍ വിചിന്തനം വാരികയുടെ ചീഫ് എഡിറ്ററായി സേവനമനുഷ്ടിക്കുന്നു. കേരള നദ്‌വതുല്‍ മുജാഹിദീന്‍ സംസ്ഥന പ്രവര്‍ത്തക സമിതിയംഗവും, വിദ്യാഭ്യാസ ബോര്‍ഡംഗവുമാണ്. എഴുത്തുകാരനും ചിന്തകനുമായ അദ്ദേഹം 22-ഓളം കൃതികള്‍ രചിച്ചിട്ടുണ്ട്. ഖാദിയാനിസം, സ്വര്‍ഗവും സ്വര്‍ഗപാതകളും, ദൈവം ഖുര്‍ആനിലും പുരാണങ്ങളിലും, വിചാരണയുടെ മാനദണ്ഡങ്ങള്‍ എന്നിവ പ്രധാന ഗ്രന്ഥങ്ങളാണ്. പൊന്നുമക്കളേ, അജ്മലും കുഞ്ഞുപെങ്ങളും, ഉമ്മാ.. ഞാന്‍ ജയിച്ചു എന്നീ ബാലസാഹിത്യങ്ങളും രചിച്ചിട്ടുണ്ട്. അരീക്കോടിനടുത്ത പത്തനാപുരത്താണ് ഇപ്പോള്‍ താമസം.

Related Posts

Columns

ഇസ്രായിലിലെ രാഷ്ട്രീയ നാടകം

by പി.കെ. നിയാസ്
20/05/2022
Columns

ഫലസ്തീന്‍ കുടുംബത്തിലെ മകളെ ഇസ്രായേല്‍ കൊന്നു!

by അര്‍ശദ് കാരക്കാട്
11/05/2022
Columns

തൃശൂരിലെ കുടയും പേരാമ്പ്രയിലെ ബീഫും

by അബ്ദുസ്സമദ് അണ്ടത്തോട്
09/05/2022
Columns

”അവരോ, നിങ്ങളെ സ്‌നേഹിക്കുന്നില്ല”

by അബ്ദുസ്സമദ് അണ്ടത്തോട്
07/05/2022
Columns

ഇസ്ലാമിന്റെ വാതിലുകള്‍ എന്നും തുറന്നു കിടക്കും

by അബ്ദുസ്സമദ് അണ്ടത്തോട്
06/05/2022

Don't miss it

Opinion

വംശീയ ദേശീയവാദികള്‍ തീരുമാനിക്കുന്ന ഇന്ത്യന്‍ നയങ്ങള്‍

14/06/2019
History

അലിജാ ഇസ്സത്ത് ബെഗോവിച്ചിന്റെ ഓര്‍മകള്‍ വെറുതെ ഓര്‍ക്കാനുള്ളതല്ല

14/08/2015
Vazhivilakk

വേണം വര്‍ഗ്ഗീയതക്കെതിരായ പ്രതിരോധം

31/01/2019
election.jpg
Columns

മതേതര വോട്ടുകള്‍ ഭിന്നിപ്പിക്കേണ്ട സന്ദര്‍ഭമല്ലിത്

04/04/2019
Counselling

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ എങ്ങിനെ തടയാം ?

11/01/2019
Tharbiyya

യഅ്ഖൂബ് നബിയിൽ നിന്ന് രക്ഷിതാക്കൾ പഠിക്കുക

18/12/2019
Human Rights

വ്യക്തി സ്വാതന്ത്ര്യത്തിനുള്ള ഭീഷണി ഇന്ത്യയില്‍ പുതിയതാണോ ?

17/02/2021

പാപങ്ങള്‍ വേട്ടയാടുന്ന ഹൃദയങ്ങളോട്

23/08/2012

Recent Post

കൊടിയേരി മുസ്‌ലിം വിരുദ്ധത വോട്ട് ബാങ്കാക്കുന്നു: സോളിഡാരിറ്റി

27/05/2022

ശാസ്ത്രത്തിന്റെ പരിധിയും സാധ്യതയും

27/05/2022

ഇസ്രായേലുമായുള്ള ബന്ധം ‘കുറ്റകരമെ’ന്ന് ഇറാഖ് പാര്‍ലമെന്റ്

27/05/2022

ഹലാല്‍ സൗഹൃദ സ്ഥാപനങ്ങള്‍ കാണിക്കുന്ന യാത്രാ ഗൈഡുമായി ന്യൂയോര്‍ക്ക്

26/05/2022

പ്രൊഫ. മുസ്തഫ കമാല്‍ പാഷ അന്തരിച്ചു

26/05/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ലബ്നാൻ എന്ന കൊച്ചു രാഷ്ട്രത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പുകൾ വളരെ ശ്രദ്ധാപൂർവമാണ് ലോകം നോക്കിക്കാണാറുള്ളത്. അതിനൊരു പ്രധാന കാരണം ആ രാഷ്ട്രത്തിന്റെ ഘടനാപരമായ പ്രത്യേകത തന്നെ;...Read More data-src=
  • കേരളത്തിലെ സാമൂഹ്യ വ്യവഹാരങ്ങളിലെ യാഥാർത്ഥ്യമായ വരേണ്യ ആധിപത്യം കലാ സാംസ്കാരിക മേഖലകളെയും ഉൾക്കൊള്ളുന്നതാണ്. സ്വാഭാവികമായി തന്നെ അത്തരം കലാസൃഷ്ടികളിൽ നിന്നും ഉരുത്തിരിയുന്ന സന്ദേശങ്ങൾ രൂപപ്പെടുത്തിയ ഒരു ആദർശ പരിസരം സവർണ്ണ ചിഹ്നങ്ങൾക്കും, ...Read More data-src=
  • ഇഹ്റാമില്‍ പ്രവേശിക്കുന്നതിനു മുമ്പ് നഖം മുറിക്കുക, കക്ഷത്തിലെയും ഗുഹ്യഭാഗത്തെയും മുടി നീക്കുക, കുളിക്കുക, വുദൂ ചെയ്യുക എന്നീ കാര്യങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ സുന്നത്താണ്. ...Read More data-src=
  • ഈ ചോദ്യത്തിനുള്ള ഉത്തരം ‍ഞാൻ സോഷ്യൽ നെറ്റ്‌വർക്കുകളിലൂടെ അന്വേഷിച്ചു, എനിക്ക് സ്ത്രീകളിൽ നിന്ന് ലഭിച്ച ഉത്തരങ്ങൾ വ്യത്യസ്തമായിരുന്നു. ഭർത്താക്കൻമാർ അത്തരമൊരാഗ്രഹം പ്രകടിപ്പിച്ചാലുള്ള സ്ത്രീകളുടെ നിലപാട് നിങ്ങളെ അറിയിക്കാനാണ് ഞാനിവിടെ ആഗ്രഹിക്കുന്നത്....Read More data-src=
  • തങ്ങളുടെ താൽപര്യങ്ങൾക്ക് വിഘാതവും ഭീഷണിയുമായ എന്തും തട്ടിനീക്കാൻ റഷ്യ മുതൽ ചൈന വരെ പല തരം സൈനിക, രാഷ്ട്രീയ, സ്ട്രാറ്റജിക് നീക്കങ്ങളിൽ വ്യാപൃതമാണ് അമേരിക്ക. ഈ ബാഹ്യ ഭീഷണികളേക്കാളൊക്കെ ഗുരുതരമാണ് ആ രാഷ്ട്രം നേരിടുന്ന ആഭ്യന്തര ഭീഷണി. ...Read More data-src=
  • പന്ത്രണ്ടു വർഷത്തെ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് ഇസ്രായിലിൽ നിലവിൽ വന്ന സാമ്പാർ മുന്നണി സർക്കാർ ഉയർത്തിയ ചോദ്യം ഇത് എത്ര കാലത്തേക്കെന്നായിരുന്നു. ഒരു വർഷം തികയാൻ കഷ്ടിച്ച് ഒരു മാസം ബാക്കിയിരിക്കെ നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സർക്കാർ ന്യൂനപക്ഷമായി മാറിയിരിക്കുന്നു....Read More data-src=
  • “1986-ൽ ഉത്തർപ്രദേശിലെ ഒരു ജില്ലാ കോടതിയുടെ ഉത്തരവാണ് അഞ്ച് വർഷത്തിന് ശേഷം ഹിന്ദുത്വ പ്രവർത്തകർ അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ചത്.” അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് യു ഖാൻ 2010-ൽ അയോധ്യാ തർക്കവിഷയത്തിലെ ഒരു വിധിയിൽ നിരീക്ഷിച്ചത് ഇങ്ങനെയാണ്....Read More data-src=
  • കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് കഴിഞ്ഞ ഞായറാഴ്ച (15.05.2022) ലബനാനിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്ത് 2018ന് ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പിനെ സുന്നീ വിഭാഗം ബഹിഷ്‌കരിച്ചിരുന്നു. പല പ്രതിസന്ധിക്കിടയിലും തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യം കാണിച്ച സർക്കാറിനെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിനന്ദിച്ചു....Read More data-src=
  • ഉപരിതലത്തില്‍ നിന്ന് അല്‍പം ഉയര്‍ന്നു നില്‍ക്കുന്ന എന്തിലും ശിവലിംഗം കാണുന്ന ഹിന്ദുത്വയോട് ആര്‍ക്കാണ് തര്‍ക്കിക്കാന്‍ കഴിയുക. ചുവന്ന ചായം പൂശിയ പാറകള്‍ ഹനുമാന്റെ ചിത്രങ്ങളാണെന്ന് പ്രഖ്യാപിച്ചത് നമ്മള്‍ കണ്ടിട്ടുണ്ട്. 73 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു കുറ്റകൃത്യം കൂടി നടക്കുന്നു. പകല്‍ വെളിച്ചത്തില്‍. ജുഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍. സുപ്രീം കോടതിയുടെ നിരീക്ഷണത്തോടെ.
https://islamonlive.in/current-issue/views/allowing-gyanvapi-masjid-survey-sc-has-turned-a-blind-eye-towards-injustice/

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW
#Gyanvapi #GyanvapiMosque
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!