Friday, May 27, 2022
islamonlive.in
Hajj & Umra - Islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Career & Guidance

ഇസ്‌ലാമിക നാഗരികതയിലെ വൈജ്ഞാനിക വ്യക്തിത്വങ്ങള്‍

islamonlive by islamonlive
02/04/2012
in Career & Guidance, Knowledge
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ഇസ്‌ലാമിന്റെ പൊന്‍ കിരണങ്ങള്‍ ഭൗമോപരിതലത്തെ പ്രകാശമാനമാക്കി. അതിന്റെ ഉജ്ജ്വലമായ സന്ദേശങ്ങള്‍ മനുഷ്യനെ മഹോന്നതനാക്കി. പുരോഗതിയുടെ പടവുകള്‍ ചവിട്ടിക്കയറി അവന്‍ പൂര്‍ണതയുടെ പദവിയിലേക്കുയര്‍ത്തപ്പെട്ടു. വിജ്ഞാനം ആര്‍ജിക്കാനും ആവിഷ്‌കരിക്കാനും അതവനെ പ്രോല്‍സാഹിപ്പിച്ചു. അവക്കുള്ള സ്ഥാനവും മഹത്വവും വരച്ച് കാണിച്ചു. അവയന്വേഷിച്ച് പുറപ്പെടുന്നതിന് പ്രചോദനമേകി. വിജ്ഞാനം തേടുന്നതിനും കണ്ടെത്തുന്നതിനും വിശുദ്ധ വേദവും തിരുസുന്നത്തും നല്‍കിയ അങ്ങേയറ്റത്തെ പരിഗണന സകല മേഖലകളിലും പുരോഗതി പ്രാപിച്ച മഹത്തായ ഇസ്‌ലാമിക നാഗരികതയുടെ പിറവിക്ക് കാരണമായി. പാശ്ചാത്യന്‍ ശാസ്ത്രജ്ഞരും ഗവേഷകരും ഇസ്‌ലാമിക ലോകത്ത് വിജ്ഞാനം തേടി വന്നത് ഇക്കാലത്തായിരുന്നു.

മുസ്‌ലിം ശാസ്ത്രജ്ഞരുടെ കൃതികള്‍ ധാരാളമായി അവര്‍ വിവര്‍ത്തനം ചെയ്തു. അതു മുഖേന ലോകത്ത് കണ്ടെത്തലുകളുടെയും നൂതനാവിഷ്‌കാരങ്ങളുടെയും ഉടമകളായി അവര്‍ അറിയപ്പെട്ടു. ഒടുവില്‍ അവ മറച്ച് വെക്കുന്നതിന് വേണ്ടി മുസ്‌ലിം നാടുകളില്‍ തങ്ങള്‍ക്കനുകൂലമായ വിഭാഗങ്ങളെ അവര്‍ രൂപപ്പെടുത്തി. മുസ്‌ലിംകളുടെ ധാരാളം കണ്ടെത്തലുകള്‍ പാശ്ചാത്യരിലേക്ക് ചേര്‍ക്കപ്പെട്ടു. മാത്രമല്ല ഇസ്‌ലാം പുരോഗതിക്ക് എതിരാണെന്ന് പറഞ്ഞ് പരത്തി മുസ്‌ലിംകള്‍ക്ക് നേരെ മാനസിക യുദ്ധം അഴിച്ച് വിടുകയും ചെയ്തു.

You might also like

സമയവും വിശ്വാസിയും

റാമോസ്; തത്വശാസ്ത്രത്തിലെ അരിസ്റ്റോട്ടിലിയൻ വിരോധി

വ്യക്തിഗത വിവരങ്ങളെക്കുറിച്ച് ഇന്ത്യയുടെത് ദുർബല നിലപാട്

യൂറോപ്പും ഖുർആനിക തത്വചിന്തയും

വിമാനം
റൈറ്റ് സഹോദരന്‍മാര്‍ 1903ല്‍ മനുഷ്യന്റെ പറക്കാനുള്ള മോഹം സഫലീകരിച്ചു എന്നാണ് പ്രസിദ്ധമായ കഥ. എന്നാല്‍ ഇതിന് മുമ്പ് തന്നെ 880-ല്‍ അന്‍ദലുസില്‍ പ്രഥമ പറക്കല്‍ പരീക്ഷണം നടന്നിരുന്നു. അബ്ബാസ് ബ്‌നു ഫിര്‍നാസ് എന്ന അന്‍ദലുസ് മുസ്‌ലിമായിരുന്നു അത് ആവിഷ്‌കരിച്ചത്. ചിറകുകളും മറ്റും ഘടിപ്പിക്കപ്പെട്ട അത് ഒരു പക്ഷിയുടെ രൂപത്തില്‍ തന്നെയായിരുന്നു ഉണ്ടായിരുന്നത്. ഡോ. ഫിലിപ്പ് ഹാറ്റി, സിഗ്രിഡ് ഹോങ്ക് തുടങ്ങിയ പാശ്ചാത്യന്‍ ചരിത്രകാരന്‍മാര്‍ ഇതിലേക്ക് വിരല്‍ ചൂണ്ടിയിട്ടുണ്ട്. പ്രഥമ വിമാനമായി അവര്‍ കണക്കാക്കുന്നതും ഇത് തന്നെ.

ആവിയന്ത്രം
ഐര്‍ലണ്ടുകാരനായ ജെയിംസ് വാട്ട് ആണ് ആവിയന്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്നത്. എന്നാല്‍ അല്‍ ജസരി അതിനും 600 വര്‍ഷങ്ങള്‍ക്ക് മുമ്പ് അതിന് സമാനമായ ഓട്ടോമാറ്റിക് ആവി യന്ത്രം കണ്ട് പിടിച്ചിരുന്നു.

മുങ്ങിക്കപ്പല്‍
ലിയോനാര്‍ഡോ ഡാവിഞ്ചിയാണ് വെള്ളത്തിനടിയിലൂടെ സഞ്ചരിക്കാനുള്ള സംവിധാനം ആദ്യമായി ആവിഷ്‌കരിച്ചത് എന്നാണ് രേഖപ്പെടുത്തപ്പെട്ടത്. ഹോളണ്ടുകാരനായ ശാസ്ത്രജ്ഞന്‍ ഡ്രാബല്‍ ഇതിനെ പുനഃരാവിഷ്‌കരിക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. 1776ല്‍ അമേരിക്കന്‍ ശാസ്ത്രജ്ഞനായ ഡേവിഡ് ബോഷ്‌നലാണ് പ്രഥമ മുങ്ങിക്കപ്പല്‍ തയ്യാറാക്കിയതെന്ന് പറയപ്പെടുന്നു. എന്നാല്‍ 1719ല്‍ ഇബ്രാഹിം അഫണ്ടി മനുഷ്യനെ വഹിക്കാന്‍ സാധിക്കുന്ന ആദ്യ മുങ്ങിക്കപ്പല്‍ കണ്ടെത്തിയിരുന്നു. എന്നല്ല അക്കാലത്ത് ഇസ്താംബൂള്‍ ഭരണാധികാരിയുടെ സല്‍ക്കാരവുമായി ബന്ധപ്പെട്ട് നടത്തിയ ആഘോഷത്തില്‍ തന്റെ മുങ്ങിക്കപ്പലുമായി അദ്ദേഹം പങ്കെടുത്തിരുന്നു.

ഭൂമിയുടെ ഗോളാകൃതിയും സൂര്യന് ചുറ്റുമുള്ള സഞ്ചാരവും
വിശുദ്ധ ഖുര്‍ആന്റെ വചനങ്ങളുടെ അടിസ്ഥാനത്തില്‍ പ്രപഞ്ചത്തെ വായിച്ച അല്‍ബറൂനി ഭൂമിയുടെ ഗോളാകൃതിയെയും, സൂര്യന് ചുറ്റുമുള്ള സഞ്ചാരത്തെയും സംബന്ധിച്ച് കോപ്പര്‍ നിക്കസിന് 500 മുമ്പ് തന്നെ കണ്ടെത്തിയിരുന്നു. പക്ഷെ നമ്മുടെ യുവാക്കള്‍ക്ക് ഇതറിയില്ല. കാരണം കോപ്പര്‍ നിക്കസ് താനാണ് ഇത് ആവിശ്കരിച്ചത് എന്ന നിലക്കാണ് അത് ജനങ്ങള്‍ക്ക് സമര്‍പ്പിച്ചത്.

രക്ത ചംക്രമണം
സെര്‍ഫിത്യൂസ് ആണ് 16-ാം നൂറ്റാണ്ടില്‍ രക്ത ചംക്രമണം കണ്ടെത്തിയതെന്ന് പ്രചരിക്കപ്പെട്ടു. എന്നാല്‍ അദ്ദേഹത്തിന് മുമ്പ് ഇബ്‌നു നഫീസ് പ്രസ്തുത ആശയം കണ്ട് പിടിച്ചിരുന്നു. അദ്ദേഹം തന്റെ കൃതിയില്‍ സുവ്യക്തമായി അതിനെ വിശദീകരിച്ചിരിക്കുന്നു.

ഓപ്പറേഷന് വേണ്ടി ബോധം കെടുത്തല്‍
1850-ല്‍ ജോണ്‍കണ്‍ ആയിരുന്നു ആദ്യമായി ഓപ്പറേഷന് വേണ്ടി ബോധം കെടുത്തുന്ന സംവിധാനം ഏര്‍പ്പെടുത്തിയതെന്നാണ് പ്രചാരമെങ്കിലും അതിനും 900 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇബിന്‍ ഖുര്‍റ അത് നടപ്പില്‍ വരുത്തിയിരുന്നു. ബഗ്ദാദുകാരനായ അദ്ദേഹത്തിന് വൈദ്യ ശാസ്ത്രത്തിലും ഗോളശാസ്ത്രത്തിലും അഗാധമായ ജ്ഞാനമുണ്ടായിരുന്നു.

ആറ്റം
ജോണ്‍ ടാല്‍ട്ടണ്‍ (1766-1844) എന്ന ബ്രിട്ടീഷുകാരനാണ് ആറ്റവുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍ ആരംഭിച്ചതെന്നാണ് പറയപ്പെടുന്നത്. യുറേനിയം കണികകള്‍ വിഭജിക്കപ്പെടാവുന്നതാണ് എന്ന് കണ്ടെത്തിയത് ജര്‍മന്‍ ശാസ്ത്രജ്ഞനായ ഓട്ടോഹാന്‍ (1779-1868) ആയിരുന്നു. എന്നാല്‍ ഹറാന്‍ സര്‍വ്വകലാശാലാ തലവനായിരുന്ന മുസ്‌ലിം പണ്ഡിതന്‍ ജാബിറു ബിന്‍ ഹയ്യാന്‍ (721-815) തന്റെ ഗ്രന്ഥത്തില്‍ ഈ ആശയം കുറിച്ച് വെച്ചിട്ടുണ്ട്. ആധുനിക ലോകത്തെ പണ്ഡിതരെ പോലും വിസ്മയിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ ആശയങ്ങള്‍. അദ്ദേഹം ഇപ്രകാരം പറയുന്നു. ‘ഒരു പദാര്‍ത്ഥത്തിന്റെ വിഭജിതമാവാതല്ലാത്ത ഏറ്റവും ചെറിയ കണികയില്‍ പോലും ശക്തിവത്തായ പിണ്ഡം ഉള്‍ക്കൊള്ളുന്നു. പൂര്‍വ്വ കാല ഗ്രീക്ക് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത് പോലെ വിഭജിക്കാന്‍ കഴിയാത്തവയൊന്നുമല്ല അവ. ഇവയെല്ലാം അല്ലാഹുവിന്റെ അപാരമായ കഴിവുകളാവുന്നു.’

ക്ഷയരോഗവും അതിന്റെ ചികിത്സയും
അമ്പത് വര്‍ഷം മുമ്പ് വരെ ക്ഷയരോഗത്തിന്റെ ചികിത്സയെക്കുറിച്ച് ലോകത്തിന് അറിവുണ്ടായിരുന്നില്ല. ജര്‍മനിയില്‍ നിന്നുള്ള റോബര്‍ട്ട് കുക്ക് (1910-1834) ആണ് ക്ഷയരോഗത്തിന്റെ അണുക്കളെയും ചികിത്സാ രീതിയും കണ്ടെത്തിയതെന്ന് പറയപ്പെടുന്നു. എന്നല്ല ഇതിന്റെ പേരില്‍ 1905-ല്‍ അദ്ദേഹത്തിന് നോബല്‍ ലഭിക്കുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ ഉസ്മാനി ശാസ്ത്രജ്ഞനായിരുന്ന അബ്ബാസ് വസീം ബിന്‍ അബ്ദുര്‍റഹ്മാന്‍ (1761) ക്ഷയ രോഗത്തിന്റെ അണുക്കളെയും ചികിത്സയെയും സംബന്ധിച്ച് ഒരു ഗവേഷണം നടത്തിയിരുന്നു. അദ്ദേഹത്തിന്റെ ഈ ഗവേഷണം യൂറോപ്പില്‍ ചര്‍ച്ചാ വിഷയമായി. മറ്റ് ശാസ്ത്രകാരന്‍മാര്‍ ഇടക്കിടെ അദ്ദേഹത്തെ സന്ദര്‍ശിക്കാറുണ്ടായിരുന്നു.

മേല്‍ സൂചിപ്പിച്ചത് പോലെ മനുഷ്യന്റെ അനന്തര സ്വത്തായി ഗണിക്കപ്പെടുന്ന വിജ്ഞാനത്തില്‍ മുസ്‌ലിം ധാരാളമായി പങ്ക് വഹിക്കുകയുണ്ടായി. പ്രത്യേകിച്ചും 16-ാം നൂറ്റാണ്ടിനും 18-ാം നൂറ്റാണ്ടിനും ഇടയില്‍.

സത്യസന്ധമായി ചരിത്രത്തെ സമീപിച്ച പാശ്ചാത്യ എഴുത്തുകാരൊക്കെയും ശാസ്ത്രമേഖലയില്‍ മുസ്‌ലിംകളുടെ പങ്കിനെ കുറിച്ച് വളരെ വ്യക്തമായി തന്നെ സൂചിപ്പിച്ചിട്ടുണ്ട്. സാബിത്ത് ബിന്‍ ഖുര്‍റയെ മുസ്‌ലിംകളുടെ യൂക്ലിഡ് എന്നാണ് അവര്‍ തങ്ങളുടെ ഗ്രന്ഥങ്ങളില്‍ പരിചയപ്പെടുത്തുന്നത്. യൂക്ലീഡിന് ആയിരം വര്‍ഷം മുമ്പ് ബീജഗണിതം ഖവാറസ്മി കണ്ട് പിടിച്ചിട്ടുണ്ട്. വൈദ്യശാസ്ത്ര പിതാവായി ഇബ്‌നു സീനയെയും അല്‍ ജസ്‌രിയെ ആധുനിക എഞ്ചിനീയറിംഗിന്റെ പ്രഥമ വക്താവായും അവര്‍ പരിഗണിക്കുന്നു.
ലോക ശാസ്ത്രീയ ചരിത്രത്തിലെ വളരെ പ്രസിദ്ധമായ ചില കണ്ടെത്തലുകളാണ് മേല്‍ സൂചിപ്പിച്ചത്. അവരെല്ലാം മിക്ക ഗ്രന്ഥങ്ങളിലും സന്ദര്‍ഭങ്ങളിലും വിസ്മരിക്കപ്പെടാറാണ് പതിവ്. എന്നല്ല അവരുടെ കണ്ടെത്തലുകള്‍ പാശ്ചാത്യരുടെ പേരില്‍ അറിയപ്പെടുകയും ചെയ്യുന്നു. ഇക്കാര്യങ്ങളെ സംബന്ധിച്ചുള്ള അവബോധം മുസ്‌ലിംകള്‍ എന്ന നിലക്ക് നാം കാത്ത് സൂക്ഷിക്കേണ്ടിയിരിക്കുന്നു.


വിവ: അബ്ദുല്‍ വാസിഅ് ധര്‍മഗിരി

Facebook Comments
islamonlive

islamonlive

Related Posts

Knowledge

സമയവും വിശ്വാസിയും

by അബ്ദുൽ കലാം പുഞ്ചാവി
23/05/2022
Knowledge

റാമോസ്; തത്വശാസ്ത്രത്തിലെ അരിസ്റ്റോട്ടിലിയൻ വിരോധി

by ഇമാദുദ്ദീൻ ഫാരിസ്
19/05/2022
Human Rights

വ്യക്തിഗത വിവരങ്ങളെക്കുറിച്ച് ഇന്ത്യയുടെത് ദുർബല നിലപാട്

by സിദ്ധാർത്ഥ് സോങ്കർ
23/04/2022
Knowledge

യൂറോപ്പും ഖുർആനിക തത്വചിന്തയും

by ഹാഫിള് സൽമാനുൽ ഫാരിസി
19/03/2022
Knowledge

ഗസ്സാലിയൻ ചിന്തകൾ കാലത്തോട് സംവദിക്കുമ്പോൾ

by ഹാഫിള് സൽമാനുൽ ഫാരിസി
01/03/2022

Don't miss it

Studies

ഈജിപ്തിലെ ഇസ്രായേല്യരും ഇന്ത്യൻ മുസ്ലിംകളും

19/03/2022
family-planng.jpg
Family

കുടുംബാസൂത്രണം സൃഷ്ടിക്കുന്ന ദുരന്തങ്ങള്‍

11/11/2014
Columns

മരണാനന്തര ജീവിതം: മൂന്നാം ഘട്ടം

24/11/2015
keemiya-saada.jpg
Book Review

ശാശ്വത വിജയത്തിന്റെ രസതന്ത്രം

11/12/2014
Faith

രണ്ടറ്റങ്ങളിൽ നിന്ന് രണ്ടു പേർ

11/10/2021
Your Voice

ആസാമിലേതും ഗോരക്ഷ ഗുണ്ടകള്‍ തന്നെ

09/04/2019
Book Review

പാശ്ചാത്യലോകത്തെ ഞെട്ടിക്കുന്ന കുടുംബശൈഥില്യങ്ങള്‍

03/10/2020
wom-with-care.jpg
Family

അവളെ കുറ്റപ്പെടുത്താന്‍ ധൃതിവെക്കരുത്

28/07/2017

Recent Post

ഹലാല്‍ സൗഹൃദ സ്ഥാപനങ്ങള്‍ കാണിക്കുന്ന യാത്രാ ഗൈഡുമായി ന്യൂയോര്‍ക്ക്

26/05/2022

പ്രൊഫ. മുസ്തഫ കമാല്‍ പാഷ അന്തരിച്ചു

26/05/2022

മുസ്‌ലിം വിദ്യാര്‍ത്ഥിയെ അധിക്ഷേപിച്ച സഹപാഠിയെ സസ്‌പെന്റ് ചെയ്ത് അസീം പ്രേംജി സര്‍വകലാശാല

26/05/2022

വിദ്വേഷത്തിന്റെ അഗ്നിപര്‍വതം ഇന്ത്യയെ തിളച്ചുമറിയിച്ചു: കത്തോലിക് യൂണിയന്‍

26/05/2022

ആറ് ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് നടത്തണം; ഇംറാന്‍ ഖാന്റെ മുന്നറിയിപ്പ്

26/05/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ലബ്നാൻ എന്ന കൊച്ചു രാഷ്ട്രത്തിൽ നടക്കുന്ന തെരഞ്ഞെടുപ്പുകൾ വളരെ ശ്രദ്ധാപൂർവമാണ് ലോകം നോക്കിക്കാണാറുള്ളത്. അതിനൊരു പ്രധാന കാരണം ആ രാഷ്ട്രത്തിന്റെ ഘടനാപരമായ പ്രത്യേകത തന്നെ;...Read More data-src=
  • കേരളത്തിലെ സാമൂഹ്യ വ്യവഹാരങ്ങളിലെ യാഥാർത്ഥ്യമായ വരേണ്യ ആധിപത്യം കലാ സാംസ്കാരിക മേഖലകളെയും ഉൾക്കൊള്ളുന്നതാണ്. സ്വാഭാവികമായി തന്നെ അത്തരം കലാസൃഷ്ടികളിൽ നിന്നും ഉരുത്തിരിയുന്ന സന്ദേശങ്ങൾ രൂപപ്പെടുത്തിയ ഒരു ആദർശ പരിസരം സവർണ്ണ ചിഹ്നങ്ങൾക്കും, ...Read More data-src=
  • ഇഹ്റാമില്‍ പ്രവേശിക്കുന്നതിനു മുമ്പ് നഖം മുറിക്കുക, കക്ഷത്തിലെയും ഗുഹ്യഭാഗത്തെയും മുടി നീക്കുക, കുളിക്കുക, വുദൂ ചെയ്യുക എന്നീ കാര്യങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും ഒരുപോലെ സുന്നത്താണ്. ...Read More data-src=
  • ഈ ചോദ്യത്തിനുള്ള ഉത്തരം ‍ഞാൻ സോഷ്യൽ നെറ്റ്‌വർക്കുകളിലൂടെ അന്വേഷിച്ചു, എനിക്ക് സ്ത്രീകളിൽ നിന്ന് ലഭിച്ച ഉത്തരങ്ങൾ വ്യത്യസ്തമായിരുന്നു. ഭർത്താക്കൻമാർ അത്തരമൊരാഗ്രഹം പ്രകടിപ്പിച്ചാലുള്ള സ്ത്രീകളുടെ നിലപാട് നിങ്ങളെ അറിയിക്കാനാണ് ഞാനിവിടെ ആഗ്രഹിക്കുന്നത്....Read More data-src=
  • തങ്ങളുടെ താൽപര്യങ്ങൾക്ക് വിഘാതവും ഭീഷണിയുമായ എന്തും തട്ടിനീക്കാൻ റഷ്യ മുതൽ ചൈന വരെ പല തരം സൈനിക, രാഷ്ട്രീയ, സ്ട്രാറ്റജിക് നീക്കങ്ങളിൽ വ്യാപൃതമാണ് അമേരിക്ക. ഈ ബാഹ്യ ഭീഷണികളേക്കാളൊക്കെ ഗുരുതരമാണ് ആ രാഷ്ട്രം നേരിടുന്ന ആഭ്യന്തര ഭീഷണി. ...Read More data-src=
  • പന്ത്രണ്ടു വർഷത്തെ നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച് ഇസ്രായിലിൽ നിലവിൽ വന്ന സാമ്പാർ മുന്നണി സർക്കാർ ഉയർത്തിയ ചോദ്യം ഇത് എത്ര കാലത്തേക്കെന്നായിരുന്നു. ഒരു വർഷം തികയാൻ കഷ്ടിച്ച് ഒരു മാസം ബാക്കിയിരിക്കെ നഫ്താലി ബെന്നറ്റിന്റെ നേതൃത്വത്തിലുള്ള സർക്കാർ ന്യൂനപക്ഷമായി മാറിയിരിക്കുന്നു....Read More data-src=
  • “1986-ൽ ഉത്തർപ്രദേശിലെ ഒരു ജില്ലാ കോടതിയുടെ ഉത്തരവാണ് അഞ്ച് വർഷത്തിന് ശേഷം ഹിന്ദുത്വ പ്രവർത്തകർ അയോധ്യയിലെ ബാബരി മസ്ജിദ് തകർക്കുന്നതിലേക്ക് നയിച്ചത്.” അലഹബാദ് ഹൈക്കോടതിയിലെ ജസ്റ്റിസ് എസ് യു ഖാൻ 2010-ൽ അയോധ്യാ തർക്കവിഷയത്തിലെ ഒരു വിധിയിൽ നിരീക്ഷിച്ചത് ഇങ്ങനെയാണ്....Read More data-src=
  • കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലാണ് കഴിഞ്ഞ ഞായറാഴ്ച (15.05.2022) ലബനാനിൽ പാർലമെന്റ് തെരഞ്ഞെടുപ്പ് നടന്നത്. രാജ്യത്ത് 2018ന് ശേഷം നടക്കുന്ന ആദ്യ പൊതുതെരഞ്ഞെടുപ്പാണിത്. തെരഞ്ഞെടുപ്പിനെ സുന്നീ വിഭാഗം ബഹിഷ്‌കരിച്ചിരുന്നു. പല പ്രതിസന്ധിക്കിടയിലും തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യം കാണിച്ച സർക്കാറിനെ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് അഭിനന്ദിച്ചു....Read More data-src=
  • ഉപരിതലത്തില്‍ നിന്ന് അല്‍പം ഉയര്‍ന്നു നില്‍ക്കുന്ന എന്തിലും ശിവലിംഗം കാണുന്ന ഹിന്ദുത്വയോട് ആര്‍ക്കാണ് തര്‍ക്കിക്കാന്‍ കഴിയുക. ചുവന്ന ചായം പൂശിയ പാറകള്‍ ഹനുമാന്റെ ചിത്രങ്ങളാണെന്ന് പ്രഖ്യാപിച്ചത് നമ്മള്‍ കണ്ടിട്ടുണ്ട്. 73 വര്‍ഷങ്ങള്‍ക്ക് ശേഷം മറ്റൊരു കുറ്റകൃത്യം കൂടി നടക്കുന്നു. പകല്‍ വെളിച്ചത്തില്‍. ജുഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍. സുപ്രീം കോടതിയുടെ നിരീക്ഷണത്തോടെ.
https://islamonlive.in/current-issue/views/allowing-gyanvapi-masjid-survey-sc-has-turned-a-blind-eye-towards-injustice/

📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/K0iYr4YpLSq7NIQXTF44rW
#Gyanvapi #GyanvapiMosque
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!