Tuesday, August 16, 2022
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Book Review

മുഹമ്മദുല്‍ ഗസ്സാലിയുടെ ഏഴു പ്രധാന ഗ്രന്ഥങ്ങള്‍ – 1

സനൂസി മുഹമ്മദ് സനൂസി by സനൂസി മുഹമ്മദ് സനൂസി
06/11/2020
in Book Review
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

ദൈവിക മാര്‍ഗത്തിലേക്കുള്ള പ്രബോധനത്തിന്റെ വഴിയില്‍ തന്റെ രചനകള്‍ കൊണ്ടും വാക്കുകള്‍ കൊണ്ടും മറ്റു പ്രവര്‍ത്തനങ്ങള്‍ കൊണ്ടും നിറഞ്ഞു നില്‍ക്കുന്നതായിരുന്നു ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയുടെ ജീവിതം. എഴുപതിലേറെ ഗ്രന്ഥങ്ങള്‍ രചിച്ച അദ്ദേഹത്തിന്റെ രചനാ ജീവിതം ആരംഭിക്കുന്നത് 1947ല്‍ പുറത്തിറങ്ങിയ ഇസ്‌ലാമും സാമ്പത്തിക സ്ഥിതികളുമെന്ന പുസ്തകത്തിലും, അവസാനിക്കുന്നത് അദ്ദേഹത്തിന്റെ വിയോഗ ശേഷം 1996ല്‍ പ്രസിദ്ധീകരിക്കപ്പെട്ട തിരുസുന്നത്തില്‍ നിന്ന് ചില നിധികള്‍ എന്ന പുസ്തകത്തിലുമാണ്. ഈ ഗ്രന്ഥങ്ങളോരോന്നും അഖീദ, തഫ്‌സീര്‍, ഹദീസ്, സീറ, അഖ്‌ലാക്, ദഅ്‌വത്ത് തുടങ്ങിയ ഇസ്‌ലാമിക വിഷയങ്ങള്‍ക്കൊപ്പം പാശ്ചാത്യവല്‍ക്കരണം, ഓറിയന്റലിസം, സെക്കുലറിസം, ഇസ്‌ലാമും മുസ്‌ലിംകളും നേരിടുന്ന മറ്റു വെല്ലുവിളികള്‍ തുടങ്ങി വിവിധ വിഷയങ്ങളാല്‍ സമ്പന്നമാണ്. ഗഹനമായ ആ ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ അതിപ്രധാനമായ ഏഴു ഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്താന്‍ ആഗ്രഹിക്കുകയാണിവിടെ. ഫിഖ്ഹുസ്സീറ, മഅല്ലാഹ്; ദിറാസാത്തുന്‍ ഫിദ്ദഅ്‌വതി വദ്ദുആത്ത്, നളറാത്തുന്‍ ഫില്‍ ഖുര്‍ആന്‍, മുശ്കിലാത്തുന്‍ ഫീ ത്വരീഖില്‍ ഹയാത്തില്‍ ഇസ്‌ലാമിയ്യ, ദസ്തൂറുല്‍ വഹ്ദത്തിസ്സഖാഫിയ്യ ബൈനല്‍ മുസ് ലിമീന്‍, അസ്സുന്നത്തുന്നബവിയ്യ ബൈന അഹ് ലില്‍ ഫിഖ്ഹി വ അഹ്‌ലില്‍ ഹദീസ്, നഹ്‌വ തഫ്‌സീരിന്‍ മൗദൂഇയ്യിന്‍ ലി സുവരില്‍ ഖുര്‍ആനില്‍ കരീം എന്നിവയാണാ ഏഴു ഗ്രന്ഥങ്ങള്‍. ഇനി ചുരുങ്ങിയ രൂപത്തില്‍ ഗ്രന്ഥരചനയിലെയും വിഷയാവതരണത്തിലെയും ‘ഗസ്സാലി പൈതൃകം’ മനസ്സിലാക്കണമെങ്കില്‍ അദ്ദേഹത്തിന്റെ ‘മുശ്കിലാത്തുന്‍ ഫീ ത്വരീഖില്‍ ഹയാത്തില്‍ ഇസ്‌ലാമിയ്യ'(ഇസ് ലാമിക ജീവിത രീതിയില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍) എന്ന ഗ്രന്ഥം വായിച്ചു തുടങ്ങിയാല്‍ മതി. ഇനി ഈ ഏഴു ഗ്രന്ഥങ്ങളെ ചെറിയ രീതിയില്‍ പരിചയപ്പെടാം.

ഫിഖ്ഹുസ്സീറ
തിരുനബി ജീവിതത്തെ, അനാവശ്യമായ വലിച്ചു നീട്ടലുകളോ അലങ്കാരങ്ങളോ ഇല്ലാതെ, ചിന്തോദ്ദീപകമായ രീതിയില്‍, ചരിത്രസംഭവങ്ങളിലെ സാധ്യതകള്‍ വിശദീകരിച്ച് നീതിയുക്തമായ രീതിയില്‍ വായിക്കുന്ന ഒന്നാണ് മുഹമ്മദുല്‍ ഗസ്സാലിയുടെ ഫിഖ്ഹുസ്സീറ. അതെല്ലാം മനോഹരമായ സാഹിത്യ ഭാഷയില്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട് അദ്ദേഹം. അദ്ദേഹം പറയുന്നു:’നബി ജീവിതത്തിന്റെ നേരിയ പുറം ചിത്രങ്ങള്‍ മാത്രമാണ് മുസ്‌ലിംകള്‍ ഇന്ന് മനസ്സിലാക്കിയിട്ടുള്ളത്. അതാണെങ്കില്‍ അവരുടെ ഹൃദയങ്ങളെ സ്വാധീനിക്കുകയോ ചലനങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്നതുമല്ല. ആ വിശാലമായ ജീവിതത്തിന്റെ ചെറിയൊരു ഓരം മാത്രം മനസ്സിലാക്കി, വെറും വര്‍ത്തമാനങ്ങളില്‍ മാത്രം ആ ജീവിതത്തോടുള്ള ബഹുമാനം ഒതുക്കിയിരിക്കുകയുമാണവര്‍.’ അദ്ദേഹം തുടരുന്നു: ‘ഇത്തരത്തില്‍ അലംഭാവപൂര്‍വം നബിജീവിതം മനസ്സിലാക്കുകയെന്നാല്‍ നബിയെ തീരെ അറിയാത്തതിനു തുല്യം തന്നെയാണ്. കാരണം, മഹത്തരമായ ഒരു യാഥാര്‍ഥ്യത്തെ ഒരു കെട്ടുകഥയായി കാണലും ശക്തമായ ജീവിതസന്ദേശങ്ങള്‍ മൃതകരങ്ങളില്‍ ചെന്നെത്തലുമൊക്കെ ഒരുപോലെ അനീതിയാണ്. ഒരു മുസ് ലിമിനെ സംബന്ധിച്ച് പ്രവാചക ജീവിതം പഠിക്കുകയെന്നാല്‍ വെറുമൊരു വ്യക്തി ജീവിതം പഠിക്കുന്നതു പോലെയല്ല തന്നെ, മറിച്ച്, അയാള്‍ അനുധാവനം ചെയ്യേണ്ട സമ്പൂര്‍ണ ജീവിതമാര്‍ഗമാണത്, അയാള്‍ പിന്തുടരേണ്ട ഉത്തമ ജീവിതമാതൃകയാണത്. അതുകൊണ്ടു തന്നെ ആ ജീവിതം പറയുമ്പോള്‍ വരുന്ന പിഴവുകളും സ്ഖലിതങ്ങളും ഈമാനിന്റെ ഹഖീഖത്തിനു നേരെത്തന്നെയുള്ള കടന്നകയ്യാണ്.’

You might also like

തസവ്വുഫ് : നാൾവഴികൾ

സത്യസന്ധന്റെ പുത്രി സത്യസന്ധ

കുട്ടികളുടെ ചിന്തയെ എങ്ങിനെ രൂപപ്പെടുത്താം ?

നജീബ് മഹ്ഫൂസിന്റെ ‘Children of the Alley’

Also read: ഖുർആൻ ശാസ്ത്ര ഗ്രന്ഥമല്ല

നബിജീവിതത്തെ ഇത്തരമൊരു രീതിയില്‍ അവതരിപ്പിക്കാന്‍ താനൊരുപാട് അധ്വാനിച്ചുവെന്ന് പറഞ്ഞു കൊണ്ട് അദ്ദേഹം എഴുതുന്നു:’ നബി തങ്ങളുടെ സത്യസന്ധമായ ചിത്രം വായനക്കാരനു മുന്നില്‍ തുറന്നുവെക്കാന്‍ ഞാന്‍ അശ്രാന്തപരിശ്രമം നടത്തിയിട്ടുണ്ട്. നബി ജീവിതത്തിലെ സംഭവ വികാസങ്ങളുടെ വിശദീകരണങ്ങളും അതിന്റെ പിന്നിലെ ദൈവിക യുക്തികളെയും കുറിക്കാനും സുവ്യക്തമായ നബി ചരിതങ്ങള്‍ കൂടുതല്‍ വിശദീകരിക്കാതിരിക്കാനും ശ്രദ്ധിച്ചിട്ടുണ്ട്. മുന്‍ഗാമികളുടെയും ഹദീസ് പണ്ഡിതന്മാരുടെയും സീറാ രചനകളില്‍ നിന്ന് ഞാന്‍ ഒരുപാട് കാര്യങ്ങള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.’

അദ്ദേഹം തുടരുന്നു:’ഞാനീ ഗ്രന്ഥം എഴുതിക്കൊണ്ടിരിക്കുമ്പോള്‍ മുസ് ലിം ലോകത്തിന്റെ ചിന്താപരമായ പിന്നോക്കാവസ്ഥയുടെ ചിത്രങ്ങള്‍ എനിക്കു മുമ്പില്‍ തെളിഞ്ഞു വരുന്നുണ്ട്. അതുകൊണ്ടു തന്നെ നേരിട്ടോ വ്യംഗ്യമായോ നമ്മുടെ സങ്കടകരമായ വര്‍ത്തമാന സാഹചര്യത്തിലേക്ക് വിരല്‍ ചൂണ്ടി വല്ല സംഭവങ്ങളും ഞാന്‍ സൂചിപ്പിച്ചാല്‍ അതില്‍ തെല്ലും അതിശയപ്പെടാനില്ല.’ ഒരാളുടെ ഹൃദയത്തിലും പ്രവൃത്തികളിലും ചിന്തകളിലുമൊന്നും നബി തങ്ങളില്ലെങ്കില്‍ ദിവസവും അയാള്‍ ആയിരം സ്വലാത്തുകള്‍ ഉരുവിടുന്നതിലും കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞുവെക്കുന്നു.

മഅല്ലാഹ്… ദിറാസാത്തുന്‍ ഫിദ്ദഅ്‌വതി വദ്ദുആത്ത്
ഇസ് ലാമിക പ്രബോധനത്തെക്കുറിച്ചും പ്രബോധകരെക്കുറിച്ചുമുള്ള ബഹുമുഖസ്പര്‍ശികളായ ചിന്തകള്‍ പങ്കുവെക്കുന്ന ഗ്രന്ഥം. ആമുഖത്തില്‍ അദ്ദേഹം പറയുന്നു: ‘ദൈവഭക്തിയുടെ വിശാലമായ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊള്ളുന്നതോ ഹൃദയത്തില്‍ നിന്നുയരുന്ന പ്രാര്‍ഥനകളെക്കുറിച്ച് പറയുന്നതോ ആയ ഗ്രന്ഥമാണിതെന്ന് പ്രത്യക്ഷത്തില്‍ തോന്നിയേക്കാം. പക്ഷെ, ഇവ രണ്ടുമല്ല ഈ ഗ്രന്ഥം. അല്ലാഹുവിനോടൊപ്പമുള്ള അടിമയുടെ മറ്റൊരു വശത്തെ കുറിക്കുന്നതാണീ ഗ്രന്ഥം, തിരക്കുപിടിച്ച, കുഴപ്പങ്ങള്‍ നിറഞ്ഞ മനുഷ്യന്റെ ജീവിതത്തില്‍ അവന്‍ കടന്നുവരുന്ന അവസരമാണത്. അവിടെയവന്‍ ഈമാനിന് കാവല്‍ നില്‍ക്കും.’ അദ്ദേഹം തുടരുന്നു: ‘ഈ ഗ്രന്ഥം പ്രബോധകര്‍ക്കുള്ളതാണ്, സാധാരണ ജനങ്ങള്‍ക്കുള്ളതല്ല. അല്ലാഹുവിന്റെ മാര്‍ഗത്തിലേക്കുള്ള പ്രബോധനത്തെ കുറിച്ച് അല്‍ അസ്ഹര്‍ സര്‍വകലാശാലയിലെ ഉസ്വൂലുദ്ദീന്‍ ഫാക്കല്‍റ്റിയിലെ വിദ്യാര്‍ഥികള്‍ക്ക് ക്ലാസെടുക്കാന്‍ ഞാന്‍ ക്ഷണിക്കപ്പെട്ടിരുന്നു. തുടര്‍ന്നാണ് ഇങ്ങനെയൊരു ഗ്രന്ഥത്തെക്കുറിച്ചുള്ള ആലോചനകള്‍ പിറക്കുന്നത്.’ പ്രബോധകരെ വാര്‍ത്തെടുക്കുകയെന്നാല്‍ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക തന്നെയാണ്. കഴിഞ്ഞു പോയ പരിശുദ്ധരായ സമുദായങ്ങളൊക്കെയും അനുഗ്രഹം സിദ്ധിച്ച ചില മനുഷ്യരുടെ അധ്വാനഫലം തന്നെയായിരുന്നു. പ്രത്യുല്‍പന്നമതിയായ ഒരു മനുഷ്യന്‍ തന്റെ ചുറ്റുമുള്ളവരില്‍ സ്വാധീനമുണ്ടാക്കുക, തരിശുഭൂമിയില്‍ പെയ്തിറങ്ങുന്ന മഴ കണക്കെയാണ്. അദ്ദേഹം പറയുന്നു.

Also read: ഇല്‍ഹാന്‍ ഒമര്‍; യു.എസ് കോണ്‍ഗ്രസ്സിലെ ഹിജാബിട്ട സ്ത്രീ

ദഅ്‌വത്ത് നടപ്പിലാക്കേണ്ട രീതികള്‍ വിശദീകരിച്ചു കൊണ്ട് അദ്ദേഹം പറയുന്നു: ‘ധീരരായ, കൃത്യമായ പരിശീലനം സിദ്ധിച്ച പ്രബോധകരുടെ ഒരു സംഘത്തെ രൂപീകരിക്കുക കൊണ്ടല്ലാതെ വിജയകരമായ പ്രബോധനദൗത്യങ്ങള്‍ നടത്തുക നമുക്ക് സാധ്യമല്ല. ഇസ് ലാമിക ലോകത്ത് മുഴുവന്‍ സഞ്ചരിച്ച് അവരെ ഉദ്ബുദ്ധരാക്കാനും ആത്യന്തിക ലക്ഷ്യത്തിലേക്ക് വഴിനടത്താനും ശത്രുക്കളുടെ തന്ത്രങ്ങളെ പ്രതിരോധിക്കാനും സാധിക്കുന്നൊരു സംഘം.’ അദ്ദേഹം തുടര്‍ന്നും വിശദീകരിക്കുന്നു: ‘സര്‍വലോക രക്ഷിതാവില്‍ നിന്ന് അവതീര്‍ണമായ ദിവ്യാധ്യാപനങ്ങള്‍ പഠിച്ച, അതനുസരിച്ച് ജീവിതത്തിന്റെ ഗതി നിര്‍ണയിക്കുന്ന ആള്‍ക്കാരെ ഏറ്റവും കൂടുതല്‍ ആവശ്യമുള്ള മതമാണിസ്‌ലാം. ഒരുകാലത്ത് അജ്ഞതയുടെ മൂടുപടങ്ങള്‍ക്കുള്ളില്‍ ഒളിച്ചിരിക്കുകയായിരുന്നു അവര്‍. സര്‍വതും രക്ഷിതാവായ അല്ലാഹുവിനു മുന്നില്‍ സമര്‍പ്പിക്കുന്ന, ജീവിതവും മരണവും അവനിലായി കഴിക്കുന്ന പുരുഷന്മാരെയാണ് ഇസ് ലാമിനു വേണ്ടത്.
അദ്ദേഹം തന്റെ ആമുഖം അവസാനിപ്പിക്കുന്നത് ഇപ്രകാരമാണ്: ‘ഈ പ്രബോധകര്‍ കാലങ്ങളായി ഇരുട്ടില്‍ കഴിയുന്ന സമുദായത്തിന് വെളിച്ചം വീശുന്ന വിളക്കുമാടങ്ങളാവണം. കാലങ്ങളായി മയക്കത്തില്‍ കഴിയുന്ന ആള്‍ക്കാര്‍ക്ക് ഉണര്‍ത്തു സന്ദേശമാവണം. നമ്മുടെ ജീവിതം സംരക്ഷിക്കലും സംസ്‌കാരം ഉയര്‍ത്തിപ്പിടിക്കലും ശത്രുവില്‍ നിന്ന് രക്ഷനേടലും മുഴുവനായി ഇസ് ലാമില്‍ ലയിക്കലും അനിവാര്യമാണ്. എങ്കില്‍ അല്ലാഹു നമ്മോടൊപ്പവും നാം അല്ലാഹുവിനോടൊപ്പവും ആയിത്തീരും.’

നളറാത്തുന്‍ ഫില്‍ ഖുര്‍ആന്‍
പ്രസിദ്ധമായ ഖുര്‍ആനിക വ്യാഖ്യാനങ്ങളില്‍ കണ്ടുവരുന്ന പോലെ ഭാഷാപരവും കര്‍മശാസ്ത്രപരവുമായ ശാഖാപരമായ വിഷയങ്ങളെക്കുറിച്ചുള്ള അതിവിശദീകരണങ്ങളില്‍ കവിഞ്ഞ്, വിശുദ്ധ ഖുര്‍ആന്റെ അടിസ്ഥാന ലക്ഷ്യങ്ങള്‍, തത്വങ്ങള്‍ എന്നിവ വിശദീകരിക്കുന്നതിനാണ് ശൈഖ് ഗസ്സാലി എന്നും മുന്‍ഗണന നല്‍കിയിട്ടുള്ളത്. ഈ ഗ്രന്ഥത്തില്‍ മുന്‍കാല പണ്ഡിതന്മാരുടെയും മുഹദ്ദിസുകളുടെയും രചനകളുടെ ആത്മസത്ത നൂതനമായ രീതിയില്‍ കോര്‍ത്തിണക്കിയതു കാണാം. അദ്ദേഹം പറയുന്നു: ‘ഈ ഗ്രന്ഥരചനക്കിടെ ലോകത്തെ മുഴുവനും ബാധിക്കുന്ന, വിശേഷിച്ച് മുസ് ലിം സമൂഹത്തെ ബാധിക്കുന്ന സാമൂഹികവും മതപരവുമായ വിഷയങ്ങള്‍ ഉന്നയിക്കാന്‍ ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. കാരണം, വര്‍ത്തമാന സാഹചര്യത്തെക്കുറിച്ച് പ്രതിപാദിക്കാത്ത ഒരു വിജ്ഞാനത്തിനും എന്റെ മനസ്സിലോ ഹൃദയത്തിലോ സ്ഥാനമില്ല തന്നെ.’

Also read: യു.എസ് കോണ്‍ഗ്രസിലെ പെണ്‍താരകങ്ങള്‍

അദ്ദേഹം തുടരുന്നു: ‘വിശുദ്ധ ഖുര്‍ആന്‍ ഒരു വിശ്വാസിയുടെ ജീവിതത്തില്‍ നിന്ന് ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒന്നാണ്. പുതിയ കാല ജീവിതത്തെക്കുറിച്ചും പ്രതിപാദിക്കുന്ന ഗ്രന്ഥമാണത്. പക്ഷെ, അത് സത്യമാര്‍ഗത്തില്‍ ഉറച്ചു നില്‍ക്കുന്ന ജീവിതമാവണമെന്നു മാത്രം.’ ഖുര്‍ആന്‍ മനഃപാഠമാക്കുക എന്നതില്‍ കവിഞ്ഞ് അതിന്റെ അര്‍ഥതലങ്ങള്‍ ഉള്‍ക്കൊള്ളേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി അദ്ദേഹം പറയുന്നു: ‘ഖുര്‍ആന്‍ അവതീര്‍ണമായതിന്റെ അടിസ്ഥാന ലക്ഷ്യം സാധ്യമാവാന്‍, ഖുര്‍ആന്‍ മനഃപാഠമാക്കുന്നതിന്റെ രാഷ്ട്രീയം നിര്‍ബന്ധമായും പുനര്‍വിചിന്തനം നടത്തപ്പെടേണ്ടതുണ്ട്. ഖുര്‍ആന്‍ അക്ഷരങ്ങള്‍ തെറ്റാതെ പാരായണം ചെയ്യുകയും എങ്കില്‍ അതില്‍ നിന്ന് ഒന്നു പോലും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാതിരിക്കുകയും ചെയ്യുന്ന പ്രവണത തിരുത്തപ്പെടേണ്ടതു തന്നെയാണ്.’ (തുടരും)

വിവ- മുഹമ്മദ് ശാക്കിര്‍ മണിയറ

Facebook Comments
സനൂസി മുഹമ്മദ് സനൂസി

സനൂസി മുഹമ്മദ് സനൂസി

Related Posts

Book Review

തസവ്വുഫ് : നാൾവഴികൾ

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
12/08/2022
Book Review

സത്യസന്ധന്റെ പുത്രി സത്യസന്ധ

by അബ്ദുല്‍ ഹഫീദ് നദ്‌വി കൊച്ചി
29/07/2022
Book Review

കുട്ടികളുടെ ചിന്തയെ എങ്ങിനെ രൂപപ്പെടുത്താം ?

by ശൈഖുനാ മുഹമ്മദ് അമോ
18/07/2022
Book Review

നജീബ് മഹ്ഫൂസിന്റെ ‘Children of the Alley’

by അമേലിയ സ്മിത്ത്‌
17/05/2022
Book Review

പ്രതിനിധാനത്തിന്റെ പുനർവായനകൾ

by ഖാസിം ഖസ്വീർ
28/04/2022

Don't miss it

Columns

സാംസ്കാരിക വ്യതിരിക്തതക്ക് ഇസ് ലാം നൽകുന്ന പ്രാധാന്യം

28/08/2020
Family

ഇസ് ലാം സംരക്ഷിക്കുന്ന മാതൃത്വം

29/05/2020
Your Voice

മുതുകത്ത് തഴമ്പുള്ള തങ്ങൾ

30/03/2021
Views

ഷെയറുകളും ലൈക്കുകളും നമുക്ക് വിനയാകുമ്പോള്‍

17/10/2014
JIH.jpg
Organisations

ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്

11/06/2012
Views

ആരാണ് മലയാളിക്ക് ടിന്റുമോന്‍ ..?

07/05/2013
Your Voice

ഔലിയാക്കൾ ഇസ്ലാമിൽ

29/08/2021
trump-muhammed-bin-salman.jpg
Views

അശാന്തി പുകയുന്ന അറേബ്യന്‍ ഗള്‍ഫ്

18/03/2017

Recent Post

‘പാമ്പുകളുടെ നദി’യില്‍ കുടുങ്ങി സിറിയന്‍ അഭയാര്‍ഥികള്‍

14/08/2022

താലിബാന്റെ ഒന്നാം വാര്‍ഷികം ആഘോഷിക്കാനാണ് താന്‍ തിരിച്ചെത്തിയതെന്ന് തിമോത്തി വീക്ക്‌സ്

14/08/2022

റുഷ്ദിക്കെതിരായ ആക്രമണം; പ്രതികരിക്കാനില്ലെന്ന് ഹിസ്ബുല്ല

14/08/2022

ഫിഫ ഹോസ്പിറ്റാലിറ്റി വെബ്‌സൈറ്റില്‍ ഇസ്രായേല്‍ ഇല്ല, പകരം അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍

13/08/2022

ഇസ്രായേല്‍ നരനായാട്ട്: 17 കുട്ടികളുള്‍പ്പെടെ മരിച്ചവരുടെ എണ്ണം 49 ആയി

13/08/2022

Categories

Art & Literature Book Review Civilization Columns Counselling Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Profiles National Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • എന്നാല്‍, ഇസ്രായേല്‍ ബോംബാക്രമണം തീവ്രവും ഭീകവുമായിരുന്നിട്ടും, പ്രധാന ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് പ്രസ്ഥാനമായ ഹമാസ് തിരിച്ചടിക്കുകയോ റോക്കറ്റുകള്‍ വിക്ഷേപിക്കുകയോ ചെയ്തുവെന്ന് അവകാശപ്പെട്ടതായി കണ്ടില്ല. എന്തുകൊണ്ടാണ് ഹമാസ് ഈ നിലപാട് സ്വകരിച്ചത്? ആക്രമണ സമയത്ത് ഹമാസ് എവിടെയായിരുന്നു?
https://islamonlive.in/current-issue/views/where-was-hamas-during-israels-latest-bombardment-of-gaza/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#israelterrorism #palastine
  • സ്ത്രീ-പുരുഷ വേഷവിധാനത്തിലെ വ്യത്യസ്തയും വൈവിധ്യവും അംഗീകരിക്കുന്നതാണ് കരണീയം. അതേ സമയം വേഷവിധാനത്തിൻ്റെ മറവിൽ ജെൻഡർ ന്യൂട്രാലിറ്റി എന്ന “ലിംഗ സമത്വവാദം” ഒളിച്ചു കടത്തുന്നതാണ് പ്രശ്നം....Read More data-src=
  • എല്ലാ വര്‍ഷവും റമദാനിന് മുന്നോടിയായും പ്രത്യേക വിശേഷാവസരങ്ങളിലും ഗസ്സക്കു മേല്‍ ബോംബാക്രമണം നടത്തുന്നത് സയണിസ്റ്റ് സൈന്യത്തിന് ഉന്മാദമുണ്ടാക്കുന്ന കാര്യമാണ്.
https://islamonlive.in/editors-desk/gaza-15-years-of-a-devastating/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
  • ഇസ്രായേല്‍ നരനായാട്ടില്‍ പൊലിഞ്ഞ കുഞ്ഞുബാലിക അല ഖദ്ദൂമിന്റെ ചേതനയറ്റ ശരീരവുമായി ഖബറടക്കത്തിനായി കൊണ്ടുപോകുന്ന ബന്ധു. കഫന്‍ ചെയ്ത് ഫലസ്തീന്‍ പതാക പുതപ്പിച്ച അലന്റെ അന്ത്യകര്‍മങ്ങള്‍ ലോകത്തിന് തന്നെ നൊമ്പര കാഴ്ചയായി. 

video credti: aljazeera
  • മൊറോക്കന്‍ മരുഭൂമിയിലെ ചില പാറക്കെട്ടുകള്‍ക്കും നീല നിറമാണ്. വിനോദസഞ്ചാരികളുടെ കാഴ്ചയില്‍ കൗതുകം നിറയ്ക്കുന്ന നീല നിറത്തിന് പിന്നിലെ രഹസ്യമെന്താണ്?
https://islamonlive.in/news/the-city-is-the-color-of-the-sky-what-is-the-secret-of-blue/
📲വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/ElWKbMwC52LBPoEJ9Tbrkp
#city #secretofblue #Chefchaouen #Morocco
  • ആഴത്തിൽ ചിന്തിക്കുന്ന ഏതൊരു ഗവേഷണ ബുദ്ധിക്കും പ്രപഞ്ച നാഥന്റെ ഈ അത്ഭുത സൃഷ്ടി ഒളിപ്പിച്ചുവെച്ചിരിക്കുന്ന വിജ്ഞാനീയങ്ങൾ കടഞ്ഞെടുക്കാനാകും. ഭൂമിയുടെ ഒരേയൊരു ഉപഗ്രഹമാണ് ചന്ദ്രൻ. 3474 കി.മീറ്റർ വ്യാസമുള്ള ചന്ദ്രൻ ഭൂമിയുടെ വ്യാസത്തിന്റെ നാലിലൊന്നിനേക്കാൾ അല്പംകൂടി വലുതാണ്. ...Read More data-src=
  • കുഞ്ഞുങ്ങൾ വലിയ അനുഗ്രഹമാണ്. അതോടൊപ്പം തന്നെ ധാർമികമായും വൈജ്ഞാനികമായും അവരെ പാകപ്പെടുത്തുന്നതിലും അവർക്ക് നല്ല ശിക്ഷണം നൽകുന്നതിലും മാതാപിതാക്കൾ ബദ്ധ ശ്രദ്ധ പുലർത്തുകയും അലസത കാണിക്കാതിരിക്കുകയും വേണം.വീടിന്റെ അകത്തും പുറത്തുമായി എത്രകണ്ട് വ്യാപൃതരാണെങ്കിലും സന്താന ശിക്ഷണത്തിനു വേണ്ടിയായിരിക്കണം ഓരോ രക്ഷിതാവും തന്റെ സമയത്തിന്റെ സിംഹഭാഗവും ചിലവഴിക്കേണ്ടത്....Read More data-src=
  • ഇന്ത്യയിലെ ഭരണകക്ഷിയായ ബിജെപിയുടെ മാധ്യമ മേധാവി നടത്തിയ നബിനിന്ദാ പരാമർശം പുറത്തു കൊണ്ടു വന്നതിനെ തുടർന്ന് ഇന്ത്യൻ മാധ്യമപ്രവർത്തകൻ മുഹമ്മദ് സുബൈറിനെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തതിൽ അതിശയിക്കാനില്ല. ഇന്നത്തെ രാഷ്ട്രീയാന്തരീക്ഷത്തിൽ അത്യന്തം ദുർഘടവും ഏറെ പ്രതിസന്ധിയുള്ളതുമാണ് സത്യസന്ധമായ മാധ്യമപ്രവർത്തനമെന്നത് ഖേദകരമാണ്....Read More data-src=
  • ഇന്ന് ജൂലൈ 7 വ്യാഴാഴ്ചക്ക് ഒരു പ്രത്യേകതയുണ്ട്. ലോക്‌സഭയിലോ രാജ്യസഭയിലോ 28 സംസ്ഥാന അസംബ്ലികളിലോ 8 കേന്ദ്ര ഭരണ പ്രദേശങ്ങളിലോ മുസ്ലിം നാമധാരികളായ ഒരൊറ്റ അംഗവും ഇല്ലാത്ത സര്‍വ്വകാല റെക്കോര്‍ഡ് ബി.ജെ.പിക്ക് സ്വന്തമാകുന്ന ദിനമാണിത്....Read More data-src=
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!